പക്ഷി, മൃഗാതികളുടെ ജീവന് വിലകൽപ്പിക്കാതെ അവരുടെ ആവാസവ്യവസ്ഥയെ തകർക്കുന്നതും കൊന്നൊടുക്കുന്നതുമായ നിരവധി വാർത്തകളാണ് ദിനംതന്യേ നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. ഇവർക്കെല്ലാം മാതൃകയാണ് മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരുടെ പ്രവർത്തനങ്ങൾ.
മൃഗങ്ങളായാലും പക്ഷികളായാലും ഇഴ ജന്തുക്കളാണേലും മനുഷ്യ ജീവന് വിലകൽപ്പിക്കുന്നത് പോലെ തന്നെ അവർക്കും രക്ഷകരായി ഉണ്ടാകും മലപ്പുറം ജില്ലയിലെ ഈ നീല പട്ടാളക്കാർ. ഇന്ന് പെരിന്തൽമണ്ണ തഹസിൽദാർ മായ മാഡത്തിന്റെ നിർദ്ദേശപ്രകാരം പാതായിക്കര തണ്ണീർപന്തലിൽ വാഹനയാത്രക്കാർക്കും മറ്റും ഭീഷണിയായി നിന്നിരുന്ന ചീനി മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു നീക്കുന്നതിനിടെയാണ് ഈ മരത്തിൽ ഒരു കാക്കയുടെ കൂട് ഇവരുടെ ശ്രദ്ധയിൽപ്പെടുന്നത്. കൂട്ടിൽ കാക്ക കുഞ്ഞുങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് കൂടിന് കേടുപാട് വരാത്ത രീതിയിൽ കൂട് നിക്കുന്ന ശിഖരം മാത്രം ഒഴിവാക്കിക്കൊണ്ട് ബാക്കി മാത്രം മുറിച്ചു നീക്കുകയായിരുന്നു ഇവർ. ഈ ശിഖരം മാത്രം നിർത്തി വെട്ടണമെങ്കിൽ കൂടുതൽ സമയവും ബുദ്ധിമുട്ടും ഉണ്ടാകും എന്നറിഞ്ഞിട്ടും ആ പക്ഷി കുഞ്ഞുങ്ങളുടെ ജീവന് അതിനേക്കാൾ വിലയുണ്ടെന്ന് മനസ്സിലാക്കികൊണ്ട് പ്രവർത്തിച്ച ഇവരാണ് ഈ നാടിന് മാതൃക.
പക്ഷി കുഞ്ഞുങ്ങൾ സ്വമേധയാ പറന്നു തുടങ്ങി കഴിഞ്ഞാൽ ബാക്കിയുള്ള ഈ ശിഖിരവും മുറിച്ചു നീക്കാമെന്ന് ട്രോമാ കെയർ പ്രവർത്തകർ അറിയിച്ചു.
ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി. ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ലോറി ഓടിച്ചു വന്ന ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടി വന്നു. ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ്. ഉള്ളി ചാക്കുകള്‍ നീക്കം ചെയ്തപ്പോഴാണ് സ്ഫോട വസ്തുക്കള്‍ കണ്ടത്. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ