പക്ഷി, മൃഗാതികളുടെ ജീവന് വിലകൽപ്പിക്കാതെ അവരുടെ ആവാസവ്യവസ്ഥയെ തകർക്കുന്നതും കൊന്നൊടുക്കുന്നതുമായ നിരവധി വാർത്തകളാണ് ദിനംതന്യേ നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. ഇവർക്കെല്ലാം മാതൃകയാണ് മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരുടെ പ്രവർത്തനങ്ങൾ.
മൃഗങ്ങളായാലും പക്ഷികളായാലും ഇഴ ജന്തുക്കളാണേലും മനുഷ്യ ജീവന് വിലകൽപ്പിക്കുന്നത് പോലെ തന്നെ അവർക്കും രക്ഷകരായി ഉണ്ടാകും മലപ്പുറം ജില്ലയിലെ ഈ നീല പട്ടാളക്കാർ. ഇന്ന് പെരിന്തൽമണ്ണ തഹസിൽദാർ മായ മാഡത്തിന്റെ നിർദ്ദേശപ്രകാരം പാതായിക്കര തണ്ണീർപന്തലിൽ വാഹനയാത്രക്കാർക്കും മറ്റും ഭീഷണിയായി നിന്നിരുന്ന ചീനി മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു നീക്കുന്നതിനിടെയാണ് ഈ മരത്തിൽ ഒരു കാക്കയുടെ കൂട് ഇവരുടെ ശ്രദ്ധയിൽപ്പെടുന്നത്. കൂട്ടിൽ കാക്ക കുഞ്ഞുങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് കൂടിന് കേടുപാട് വരാത്ത രീതിയിൽ കൂട് നിക്കുന്ന ശിഖരം മാത്രം ഒഴിവാക്കിക്കൊണ്ട് ബാക്കി മാത്രം മുറിച്ചു നീക്കുകയായിരുന്നു ഇവർ. ഈ ശിഖരം മാത്രം നിർത്തി വെട്ടണമെങ്കിൽ കൂടുതൽ സമയവും ബുദ്ധിമുട്ടും ഉണ്ടാകും എന്നറിഞ്ഞിട്ടും ആ പക്ഷി കുഞ്ഞുങ്ങളുടെ ജീവന് അതിനേക്കാൾ വിലയുണ്ടെന്ന് മനസ്സിലാക്കികൊണ്ട് പ്രവർത്തിച്ച ഇവരാണ് ഈ നാടിന് മാതൃക.
പക്ഷി കുഞ്ഞുങ്ങൾ സ്വമേധയാ പറന്നു തുടങ്ങി കഴിഞ്ഞാൽ ബാക്കിയുള്ള ഈ ശിഖിരവും മുറിച്ചു നീക്കാമെന്ന് ട്രോമാ കെയർ പ്രവർത്തകർ അറിയിച്ചു.
വേങ്ങര ഗ്രാമ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്തിലെ വികസന ആവശ്യങ്ങളും ജനക്ഷേമ പദ്ധതികളും സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി സംഘടിപ്പിച്ച സെമിനാറിൽ വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികളും ഉദ്യോഗസ്ഥരും വാർഡ് അംഗങ്ങളും പങ്കെടുത്തു. സെമിനാറിൽ അടിസ്ഥാന സൗകര്യ വികസനം, റോഡ്-ഡ്രെയിനേജ്, കുടിവെള്ള പദ്ധതി, ആരോഗ്യ-വിദ്യാഭ്യാസ മേഖല, വയോജന-ഭിന്നശേഷി വിഭാഗങ്ങളുടെ ക്ഷേമം, തൊഴിൽ സാധ്യതകൾ എന്നിവ സംബന്ധിച്ച വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു. സെമിനാർ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. അസ്ലു ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ