രാജ്യത്തെ എ ട്ടി എമ്മുകളെല്ലാം ചിപ്പ് ഇനാബ്ല്ട് കാർഡുകൾ റീഡ് ചെയ്തു തുടങ്ങി എന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. ആയതിനാൽ എ ട്ടി എം കാർഡുകൾ മെഷീനിൽ ഇൻസേർട്ട് ചെയ്താൽ ഇനി മുതൽ കാർഡ് ; പണം ലഭിക്കുന്നതു വരെ അലെങ്കിൽ ട്രാൻസാക്ക് ഷൻ അവസാനിക്കുന്നത് വരെ അതിൽ തങ്ങി നിൽക്കും. ചിപ്പ് റീഡ് ചെയ്യുന്നതിന്റെ ഭാഗമായാണ് കാർഡ് മെഷീനിൽ തന്നെ തങ്ങി നിൽക്കുന്നത് . ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കാർഡ് മെഷീനിൽ കുടുങ്ങി എന്ന് തെറ്റി ധരിച്ച് അത് വലിച്ചെടുക്കുകയോ, ബാങ്കിൽ പരാതിപ്പെടുകയാ ചെയ്യരുത് . ട്രാൻസാക്ഷൻ അവസാനിച്ചാൽ മെഷീൻ തന്നെ കാർഡ് തിരികെ നൽകും. അറിയാത്തവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി) ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്. നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ