മലപ്പുറം:കെ.പി.സി.സി.അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ജില്ലയിൽ പര്യടനം നടത്തും. ജില്ലയിലെ 16 നിയോജകമണ്ഡലങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകുമെന്ന് ഡി.സി.സി.ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വിവിധ കേന്ദ്രങ്ങളിൽ യു.ഡി.എഫ്.നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ്‌ചെന്നിത്തല, കെ.സി. വേണുഗോപാൽ, പി.സി. ചാക്കോ, ബെന്നി ബെഹ്‌നാൻ, കെ. മുരളീധരൻ എന്നിവർ പര്യടനത്തിൽ പങ്കെടുക്കും. ശനിയാഴ്ച 9.30-ന് ഇടിമൂഴിക്കലിൽ ജില്ലാതല സ്വീകരണംനൽകും തുടർന്ന് 10ന് ചേളാരി, 11ന് കോണ്ടോട്ടി, 3ന് മഞ്ചേരി, 4.30ന് എടവണ്ണ, 5.30ന് വണ്ടൂർ, 6.30ന് എടക്കര എന്നിവിടങ്ങളിലാണ് സ്വീകരണം. ഞായറാഴ്ച 10ന് പെരിന്തൽമണ്ണ, 11ന് കൂട്ടിലങ്ങാടി, 3ന് മലപ്പുറം, 4.30ന് വേങ്ങര, 5.30ന് ചെമ്മാട്, 6.30ന് താനാളൂർ, തിങ്കളാഴ്ച 10ന് തിരുനാവായ, 11ന് കുറ്റിപ്പുറം, 3ന് മാറാഞ്ചേരി, 4.30ന് എടപ്പാൾ എന്നിവടങ്ങളിൽ സ്വീകരണം നൽകും. ഡി.സി.സി. വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, ജനറൽ സെക്രട്ടറി സക്കീർ പുല്ലാര, അജീഷ് എടാലത്ത്, പി.എ. മജീദ്, മുഹസിൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു
ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി. ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ലോറി ഓടിച്ചു വന്ന ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടി വന്നു. ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ്. ഉള്ളി ചാക്കുകള്‍ നീക്കം ചെയ്തപ്പോഴാണ് സ്ഫോട വസ്തുക്കള്‍ കണ്ടത്. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.