വലിയോറ: 20 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന വലിയോറ ബാക്കിക്കയം റഗുലേറ്റർ നിർമ്മാണ പ്രവർത്തിവിലയിരുത്തുന്നതിനായി ജലസേചന വിഭാഗം ചീഫ് എഞ്ചിനിയറും മറ്റു ഉദ്യോഗ സ്ഥരും സ്ഥലം സന്ദർശിച്ചു.നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് വേണ്ട നിർദ്ദേശം നൽകി.ചീഫ് എഞ്ചിന റായ മഹാനുദേവൻ,സൂപ്രണ്ടിംഗ് എഞ്ചിനിയർ രവീന്ദ്രൻ,എക്സിക്യൂട്ടീവ് എഞ്ചിനിയർ ഉസ്മാൻ ,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ശിവശങ്കരൻ, അസിസ്റ്റന്റ് എഞ്ചിനിയർ ശാഹുൽ ഹമീദ്, സെഗൂറ കമ്പനി മാനേജിംഗ് ഡയറക്ടർ രാജീവ്. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി, നിർമ്മാണ കമ്മിറ്റികൺവീനർ യൂസുഫലി വലിയോറ .ടി .അലവിക്കുട്ടി, എന്നിവരും സംബന്ധിച്ചു.
ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി. ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ലോറി ഓടിച്ചു വന്ന ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടി വന്നു. ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ്. ഉള്ളി ചാക്കുകള്‍ നീക്കം ചെയ്തപ്പോഴാണ് സ്ഫോട വസ്തുക്കള്‍ കണ്ടത്. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.
