ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

VOLLEYBALL in kerala (VVC VALIYORA team)

Valiyora area muslim league campaign

Watch "Valiyora area muslim league campaign" on VALIYORAonline

ഒരിക്കൽ ഒരിടത്ത് വിദഗ്ദ്ധനായ ഒരു മരപ്പണിക്കാരൻ ഉണ്ടായിരുന്നു..

. പ്രായമേറിയതോടേ അയാൾ, ജോലിയിൽ നിന്ന് വിരമിക്കുവാനും, ശിഷ്ടകാലം കുടുംബാംഗങ്ങളോടൊപ്പം ചിലവഴിക്കാനും തീരുമാനിച്ചു. ഭവനനിർമ്മാണ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന തൻറെ മുതലാളിക്ക് മുമ്പാകെ, അയാൾ കാര്യം അവതരിപ്പിച്ചു. സമർത്ഥനായ ഒരു തൊഴിലാളി പിരിഞ്ഞുപോകുന്നതിൽ, അയാൾക്ക് ദു:ഖം ഉണ്ടായിരുന്നു. ഒരു വീട്കൂടി പണിയുന്നതുവരെ തൻറെ കൂടെ നില്ക്കണമെന്ന് അദ്ദേഹം ആ ജിവനക്കാരനോട് അഭ്യർത്ഥിച്ചു. മരപ്പണിക്കാരൻ അത് സമ്മതിച്ചു. എന്നാൽ ജോലി അവസാനിപ്പിക്കാൻ തിരുമാനിച്ചതുകൊണ്ട് അയാൾക്ക് പഴയതുപോലേ ഒന്നിലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല..!! നിർമ്മാണസാമഗ്രികളുടെ ഗുണമേന്മയിലോ ഒന്നും അയാളുടെ കണ്ണ് എത്തിയില്ല..!! എങ്ങിനെയോ ഒരു വീട് തട്ടിക്കൂട്ടി ഉണ്ടാക്കി, എന്നു പറഞ്ഞാൽ മതി..!! പണി പൂർത്തിയാക്കി മുതലാളിക്ക് അയാൾ താക്കോൽ നല്കി.. അപ്പോൾ മുതലാളി ആ താക്കോൽ തിരികെ നല്കിക്കൊണ്ട് പഴഞ്ഞു:- "ഇത് നിങ്ങൾക്കുളള വിടാണ്. എൻറെ ഒരു എളിയ സമ്മാനം..!!" ഇതുകേട്ട് അയാൾ ഞെട്ടിപ്പോയി..!! തനിക്കുളള വീടാണ് എന്ന് നേരത്തേ അറിഞ്ഞിരുന്നെങ്കിൽ... കുറച്ചുകൂടി നന്നായി പണിയാമായിരുന്നു..!! അയാൾ ചിന്തിച്ചു..!! നമ്മുടെ കാര്യവും ഇങ്ങനെതന്ന...

എല്ലാം അറിയാം എന്നെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല എന്ന് വിചാരിച്ചു നടന്ന

ഒരു വലിയ മനുഷ്യന് ഉണ്ടായിരുന്നു. .. ഒരു ദിവസം അദ്ദേഹം തന്റെ കാറിൽ ഒരു യാത്ര പോയി പെട്ടെന്ന് വഴിയില് വെച്ച് തന്റെ കാറിന്റെ വീൽ പഞ്ചറായി.. ഡിക്കിയിൽ നിന്നും സ്റ്റെപ്പിനി എടുത്തു കൊണ്ട് വന്ന ശേഷം അദ്ദേഹം പഞ്ചറായ വീലിന്റെ നെട്ടുകൾ അഴിച്ചു വെച്ചു. . ഒരു ഓടയുടെ അടുത്താണ് വെച്ചത്.. നെട്ടുകൾ ഉരുണ്ട് ഓടയിൽ പോയി. . അദ്ദേഹം, ഇനി എന്ത് ചെയ്യും എന്ന് ചിന്തിച്ച് ഇരിപ്പായി. . എല്ലാം അറിയുന്ന മനുഷ്യന് ഇനി നാല് നെട്ടുകൾ വേണം കാറിൽ വീൽ പിടിപ്പിക്കാൻ.. ഓടയിൽ വീണത് എടുക്കാനും പറ്റില്ല. . വലിയ കുഴിയാണ് ... പുതിയ നാല് നെട്ടു വാങ്ങാന് ഒരുപാട് ദൂരം യാത്ര ചെയ്യണം. . അവസാനം ഒന്നും നടപ്പില്ല എന്ന് കണ്ടപ്പോ അദ്ദേഹം നടന്നു പോയി നെട്ടു വാങ്ങാന് തീരുമാനിച്ചു. . ആ സമയത്ത് ഒരു കൊച്ചു കുട്ടി വന്നു ചോദിച്ചു. .. എന്താണ് പറ്റിയതെന്ന്.. അവന് തന്നെ സഹായിക്കാൻ പറ്റില്ല. .. പിന്നെ അവന് തന്റെ അത്രയും അറിവില്ല. . അതു കൊണ്ട് തന്നെ അദ്ദേഹം അവന് നേരെ ഒന്ന് പുഞ്ചിരിച്ചു... മറുപടി കിട്ടാതെ വന്നപ്പോ കുട്ടി ഒന്ന് കൂടി ചോദ്യം ആവർത്തിച്ചു.. അദ്ദേഹം കാര്യം അവനോടു പറഞ്ഞു. . ഒരു നിമിഷം പോലും ചിന്തിക്കാതെ കുട്ടി പറഞ്ഞു....

ശ്രദ്ധിക്കുക : ഒക്ടോബർ,നവംബർ,ഡിസംബർ മാസങ്ങളിൽ പാമ്പിന്റെ കടിയേൽക്കാനുള്ള

സാദ്ധ്യത കൂടുതലാണ്. തണുപ്പ് കൂടുതലുള്ള ഈ മാസങ്ങളിൽ പാമ്പുകൾ അതികസമയവും മളത്തിന് പുറത്തായിരിക്കും.ഈ മാസങ്ങളിലാണ് അവയുടെ ഇണചേരൽ. ഇവയിൽ പകൽ ഇറങ്ങുന്നവയും രാത്രി ഇറങ്ങുന്നവയും ഉണ്ട്. മൂർഖനെപ്പോലുള്ളവ രാത്രിയും പകലും ഇറങ്ങും. പാമ്പുകടിയേറ്റാൽ ഒന്നരമിനിട്ടിനകം പ്രഥമ ശുശ്രുഷ നല്കണം. മണിക്കൂറുകൾക്കകം ആശുപത്രിയിൽ എത്തിക്കണം. വെളിച്ചമില്ലാതെ രാത്രി പുറത്തിറങ്ങാതിരിക്കുക. ഇവ ഓടിവന്ന് കടിക്കില്ല. കടിച്ച പാമ്പിന്റെ ഇനംഅറിഞ്ഞാൽ ആന്റിവേണം നൽകുന്നതിന്റെ അളവ് നിശ്ചയിക്കാൻ സഹായിക്കും. വിവിധതരം പാമ്പുകളുടെ വിഷത്തിന്റെ അളവിൽ വ്യത്യാസം ഉണ്ട്. രാത്രിയിൽ ഇറങ്ങുന്ന പാമ്പുകൾ വെളിച്ചമുള്ള ഭാഗത്തുനിന്ന് മാറി അവയുടെ റയിജ്ജിനകത്ത് കിട്ടിയലാണ് അവ നമ്മെ കടിക്കുന്നത്. പാമ്പ്...!?? പാമ്പിന്‍റെ മുന്നില്‍ ആകസ്മികമായി ചെന്നുപെട്ടാല്‍.. രാജവെമ്പാല ഒഴികെയുളള പാമ്പാണെങ്കില്‍ 5second അനങ്ങാതെ നില്‍ക്കുക. മിക്ക പാമ്പുകളും വഴി മാറിപ്പോകും. 5second ന് ശേഷവും മാറിപ്പോകുന്നില്ലെങ്കില്‍ മെല്ലെ short step എടുക്കുക (5-6 തവണ) പുറകോട്ട് മാറുക. അതിനുശേഷം ഇടതോ അല്ലെങ്കില്‍ വലതോ സൈഡ് മാറിപ്പോവുക. ഇങ്ങനെ മാറുമ്പോള്‍, പാമ...

റോഡിൽ നിറഞ്ഞു കിടക്കുന്ന മഴ വെള്ളം ദേഹത്ത് തെറിക്കുമോ എന്ന് പേടിച്ചു

നില്ക്കുന്ന അപരിചിതനായ ഒരാളെ കാണുമ്പൊൾ അതുണ്ടാവാതിരിക്കാൻ വണ്ടിയുടെ വേഗത കുറയ്ക്കുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ .... ഹോട്ടലിൽ നിന്നും ആഹാരം കഴിച്ച ശേഷം ഇറങ്ങുമ്പോൾ വെയിലോ മഴയോ വക വെക്കാതെ വെളിയിൽ നില്ക്കുന്ന പാവം സെക്യൂരിറ്റി ജീവനക്കാരന് ഒരു നേരത്തെ ആഹാരത്തിനുള്ള തുക പോക്കറ്റിൽ ഇട്ടു കൊടുക്കുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ ..... സിഗ്നലിൽ പച്ച തെളിയുമ്പോൾ അറിയാതെ ഓഫ് ആയിപ്പോയ സ്കൂട്ടറിൽ പരിഭ്രാന്തരായി ഇരിക്കുന്ന കുടുംബത്തെ ഹോണ്‍ അടിച്ചു പേടിപ്പിക്കാതെ ക്ഷമയോടെ ഇരിക്കുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ ..... വഴിയരുകിൽ ഇരിക്കുന്ന ഒരു ഭ്രാന്തനെയോ , മന്ദബുദ്ധി ആയ ഒരു കുട്ടിയേയോ കണ്ടു കണ്ണ് നിറയുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ... എത്ര മൂഡ്‌ ഔട്ട്‌ ആണെങ്കിലും, ആദ്യമായി കാണുന്ന ഒരു കൊച്ചു കുട്ടിയെ നോക്കി കണ്ണിറുക്കി കാണിച്ചു പുഞ്ചിരിക്കാൻ തോന്നുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ .... നിങ്ങൾ ഇപ്പോഴും നന്മയുള്ള ഒരു ഹൃദയത്തിനുടമ ആണ് എന്ന് ഞാൻ പറയും 😊 ( coppy to whatsapp )

പണ്ട് സ്കൂളില് 1ആം ക്ളാസ് മുതല് 3ആം ക്ളാസ് വരെ ഞങ്ങള്

ആണ്കുട്ട്യോളുംപെണ്കുട്ട്യോളും ഒരേ ബെഞ്ചില് ഇടകലര്ന്നിരുന്നാ പഠിച്ചത്. ഡസ്കുകളൊന്നും ആ കാലത്ത് ചെറിയ ക്ളാസുകളില് ഇല്ലായിരുന്നു അന്ന് ബെഞ്ചില് ഒന്നാമനായി ഇരിക്ക ഏറ്റവും മിടുക്കനായ കുട്ടി ആയിരുന്നു ക്ളാസ് ടീച്ചര് ചോദ്യം ചോദിച്ച് വരുമ്പോള് രണ്ടാമനും മൂന്നാമനും ഉത്തരം അറിയില്ലെങ്കില് നാലാമന് അതിനുത്തരം പറഞ്ഞാല് ഒന്നാമന്റെ അടുത്തേക്ക് സ്ഥാനക്കയറ്റം കിട്ടുമായിരുന്നു ഉത്തരം പറഞ്ഞില്ലെങ്കില് പെണ്കുട്ടികളുടെ അടുത്തിരുത്തും എന്നൊരു ശിക്ഷാനടപടി പോലും 3ആം ക്ളാസില് ഉണ്ടായിരുന്നു പെണ്കുട്ടികളുടെ അടുത്തിരിക്കുന്നതിനെ നാണക്കേടായാണ് ആണ്കുട്ടികള് കണ്ടിരുന്നതും. ഒരു ഭാഗത്ത് ശ്രീകലയും മറുഭാഗത്ത് രജുലയും ആയിപ്പൊയ ഒരു ദിവസം ന്റെമ്മോ നാണക്കേടിന്റെ പടുകുഴിയിലകപ്പെട്ട അവസ്ഥയായിനും. സ്ലേറ്റ് മയക്കുന്ന വെള്ളത്തണ്ടും കടം ചോദിക്കുന്ന പെന്സിലുകളും വളപ്പൊട്ടുകളും മയില്പ്പീലിയുംപരസ്പരം കൈമാറിയും ഇടക്കിടെ ബോര്ഡിനെ കറുപ്പിക്കാന് ചെമ്പരുത്തിയും മഷിയുമൊക്കെയിട്ടുള്ള കലാപരിപാടിയും ആണ്കുട്ടികളും പെണ്കുട്ടികളുംഇടകലര്ന്ന് സന്തോഷത്തോടെയാണ് ചെയ്തുവന്നത് സാഹിത്യസമാജത്തിന് ബെഞ്ച് പിടിച്ചിടാനും തിരികെ ക്ളാസ് പഴയപടിയ...

ഭാര്യ പുറത്ത് പോയി തിരിച് വന്നതും ഭർത്താവിനെ വിളിച്ചു ''ദോക്കീം മന്‍സാ ''

ഭർത്താവ് വിളികേട്ടു ''ങ്ങും'' ഭാര്യ==നമ്മടെ അലവിക്കാടെ മോനില്ലേ ?ആചെര്‍ക്കന്‍ ഇന്നോട് കൊറേ നേരം ബര്‍ത്താനം പറഞ്ഞ് ഭർത്താവ് ''ങ്ങും '' ഭാര്യ---മക്കള് വിളിച്ചീരുന്നില്ലേ ഓര്‍ക്കൊക്കെ സൊകല്ലേന്നും ചോയിച് ഭർത്താവ് ''ങ്ങും'' ഭാര്യ----മോള്ടെ കല്ല്യാണം ഇപ്പൊ ഉണ്ടാക്ക്ണണ്ടോന്നും നല്ല പുയ്യാപ്ലമാരെ കിട്ടുമ്പോ പറഞ്ഞയക്കാംന്നും പറഞ്ഞ് ഭർത്താവ്''ങ്ങും'' ഭാര്യ ----നല്ല സ്നേഹോള്ളോരു ചെര്‍ക്കന്‍ ഭർത്താവ്---മരിച്ചു പോയ ബാപ്പാന്റീം ഉമ്മാന്റീം ബിസേസം വരേ ചോയിചില്ലേ ? ഭാര്യ ---ഇല്ല്യാ ഭർത്താവ് ---എന്നാ ഇനി കാണുമ്പോ അതും ചോയിക്കും ഭാര്യ ---അതെന്താ ഇങ്ങള് അങ്ങനെ പറയണേ ? ഭർത്താവ് ''ഓനാ നമ്മളെ സ്ഥാനാര്‍ഥി'' ✌💫 ( coppy to whatsapp )

പുതിയ വോട്ടിങ് യന്ത്രത്തിൽ വോട്ടു ചെയ്യുന്നതിങ്ങനെ

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് 2015 ----------------------------------------------------------- പുതിയ വോട്ടിങ് യന്ത്രത്തിൽ വോട്ടു ചെയ്യുന്നതിങ്ങനെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്ക് വെവ്വേറെ മൂന്നു ബാലറ്റ് യൂണിറ്റും ഒരു കൺട്രോൾ യൂണിറ്റും ഉൾപ്പെട്ട വോട്ടിങ് മെഷീനാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുക. ജില്ലാ പഞ്ചായത്തിലേക്ക് വോട്ട് രേഖപ്പെടുത്താനുള്ള ബാലറ്റ് യൂണിറ്റിൽ സ്ഥാനാർഥികളുടെ പേര് നീലപേപ്പറിലാണ് പതിച്ചിരുന്നത്. ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള ബാലറ്റ് യൂണിറ്റിൽ പിങ്കും വെള്ള ഗ്രാമപഞ്ചായത്തിലേക്കു വെള്ള പേപ്പറിലുമാണ് പതിച്ചിരുന്നത്. ഓരോ തലത്തിലുമുള്ള ബാലറ്റിൽ സ്ഥാനാർഥിക്ക് വോട്ട് രേഖപ്പെടുത്തുമ്പോൾ പേരിനു നേരേയുള്ള ചുവപ്പ് ലൈറ്റ് തെളിയും. ഇപ്രകാരം മൂന്നു ബാലറ്റ് യൂണിറ്റുകളിലും വോട്ട് രേഖപ്പെടുത്തണം. മൂന്നു വോട്ടും രേഖപ്പെടുത്തിക്കഴിഞ്ഞാൽ ബീപ് ശബ്ദം കേൾക്കും. എന്നാൽ ഏതെങ്കിലും ഒരു യന്ത്രത്തിൽ വോട്ട് ചെയ്യാതിരുന്നാൽ ജില്ലാ പഞ്ചായത്തിന് വോട്ടുചെയ്യേണ്ട യന്ത്രത്തിൽ സ്ഥാപിച്ചിട്ടുള്ള എൻഡ് ബട്ടൺ അമർത്തിയെങ്കിൽ മാത്രമേ വോട്ടിങ് പൂർത്തിയാകൂ. കൺട്രോൾ യൂ...

രാവിലെ ആദ്യ ട്രിപ്പ്‌ തുടങ്ങിയ ബസ് ഇടക്കിടെ slow ആകുന്നത് കണ്ട കണ്ടക്റ്റര്‍ driver നോട് കാര്യം തിരക്കി.. 🚌

driver: ഇവിടെ ഇടക്കിടെ zebra ലൈന്‍ കാണുന്നു. ഇന്നലെ രാത്രി ഇതൊന്നും ഇല്ലായിരുന്നു..😢😢 ഇത് കേട്ട കണ്ടക്റ്റര്‍: 😳😳😳😳അത് zebra ലൈന്‍ അല്ല. ഇലക്ഷന്‍ അല്ലേ... പിള്ളേര്‍ കോണി ചിഹ്നം വരച്ചതാാ.....😂😂😂😂😂😂😂😂😂

പത്തേമാരി " കാണാൻ പ്രവാസി നാട്ടിൽ വിളിച്ച് ഭാര്യയോട് പറഞ്ഞു. പ്രവാസിക

ളു ടെ നീറുന്ന പ്രശ്നങ്ങൾ ആണ് സിനിമയുടെ ഇതിവൃത്തം എന്നും പറഞ്ഞു. ഇത് കേട്ട ഭാര്യ: ''ഉം, .കാര്യം പിടികിട്ടി ... നിങ്ങൾ അയയ്ക്കുന്ന പൈസാടെ കാര്യം പറയാനല്ലേ... ഇത് എല്ലാ ഗൾഫുകാരും പറയുന്നതാ.... ഇനി അതിന്റെ പേരും പറഞ്ഞ് അടുത്ത മാസം കാശ് അയക്കാതിരിക്കാന ാണെങ്കിൽ അത് നടക്കില്ല..... ഇവിടെ ചിലവ് കൂടിക്കൂടി വരികയാണ്. നിങ്ങൾക്ക് അതൊന്നും അറിയേണ്ടല്ലോ?....'' മറുതലയ്ക്കൽ ഫോൺ കട്ടായപ്പോൾ ഒരു നെടുവീർപ്പോടെ പ്രവാസി മനസ്സിലോർത്തു " പത്തേമാരി" അല്ല ഇനി '' നൂറേമാരി" വന്നാലും പ്രവാസിയുടെ അവസ്ഥ ഇങ്ങനൊക്കെ തന്നെ.......

തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് മെഷീൻ പരിശീലനം..

. 3 ബാലറ്റ് യൂണിറ്റുകളാണ് പോളിംഗിനായി തയ്യാറാക്കിയിട്ടുള്ളത്.. ഗ്രാമ ,ബ്ലോക്ക് , ജില്ല എന്നീ ക്രമത്തിലാണ് മെഷീൻ സെറ്റ് ചെയ്യുന്നത്. വോട്ടർ 3 മെഷീനിലും വോട്ടു ചെയ്താൽ വോട്ട് താനേ രേഖപ്പെടുത്തും. ഏതെങ്കിലും വോട്ട് ചെയ്യാതിരുന്നാൽ( ഗ്രാമ/ബ്ലോക്ക്/ജില്ല) ജില്ലാ ബാലറ്റ് യൂണിറ്റിന്റെ അവസാന മുള്ള ചുവന്ന ബട്ടൺ അമർത്തിയാലെ വോട്ട് രേഖപ്പെടുത്തുകയുള്ളൂ... ബാലറ്റ് പേപ്പർ ഗ്രാമ ,ബ്ലോക്ക്, ജില്ല തലങ്ങൾക്ക് യഥാക്രമം വെള്ള , പിങ്ക് , നീല എന്നീ നിറങ്ങളിലാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്..

രാവിലെ ലോഡ്ജില് നിന്നും പതിവുപോലെ പുറത്തിറങ്ങി ജംഗ്ഷനിലുള്ള ചായക്കടയില്

നിന്നും ചായ കുടിച്ച് തിരികെ നടക്കുമ്പോള്! അതുവഴി വന്ന ഒരു സുന്ദരി പെണ്കൊച്ചിന്റെ കണ്ണുകളുമായീ എന്റെ കണ്ണുകള് ഉടക്കി.എന്തോ മുന് പരിചയം ഉള്ള ഭാവത്തില് എന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ എന്നെ നോക്കി ചിരിച്ച ആ പെണ്കുട്ടിയെ ഞാനും തിരിച്ചു നല്ലത് പോലെ അങ്ങ് നോക്കി കൊണ്ട് നടന്നകന്നൂ....മുറിയിലെത്തിയ ഞാന് ചിന്തകളിലാണ്ടൂ...ശ്ശെടാ...രണ്ടു മൂന്ന് വര്ഷമായീ ഞാന് ഈ ലോഡ്ജില് താമസിക്കുകയും ചായ കുടിക്കാന് പുറത്തിറങ്ങുകയുമൊക്കെ ചെയ്യുന്നൂ..ഏതെങ്കിലും ഒരു പെണ്കൊച്ച് ഒന്നു നോക്കണമേ എന്നും പറഞ്ഞ് പല പ്രാവശൃവും പുറത്തിറങ്ങി ഷോ കാണിച്ചു നടന്നിട്ടും ഉണ്ട്.അപ്പോളൊന്നും ഒരുത്തിയും തിരിഞ്ഞു നോക്കിയിട്ടു പോലുമില്ലാ...ഇതിപ്പോള് അവള് എന്നെ നോക്കി ചിരിച്ചു . എന്നെ മറഞ്ഞിരുന്നിതുവരെ സ്നേഹിച്ച പെണ്കുട്ടി ഇപ്പോള് മുന്നിലേക്ക് വന്നതാണോ..?ചിന്തകള് കാടുകയറി...!കണ്ണാടിയുടെ മുമ്പില് കുറേ നേരം മുടി അങ്ങോട്ടും ഇങ്ങോട്ടും ചീകി ഞാന് എന്നെ തന്നെ ഒന്നു വിലയിരുത്തീ..എനിക്കിനി ഗ്ളാമര് അല്പം കൂടിയോ...അങ്ങനെഒക്കെ ചിന്തിച്‌ച് ജോലിക്കിറങ്ങേണ്ട സമയമായീ.പെട്ടെന്ന് കുളിച്ചൊരുങ്ങി റെഡി ആയീ ബൈക്കും എടുത്തു പുറത്തേക്കിറങ്ങീ....

സ്വന്തം നാട്ടുകാരായിട്ടും ഇതുവരെ തമ്മിൽ കണ്ടാൽ മിണ്ടുകപോയിട്ട് ചിരിക്കുക പോലും ചെയ്യാത്ത ആരെങ്കിലും

നിങ്ങളോട് സുഖവിവരങ്ങളും അച്ഛനപ്പൂപ്പൻ മാരുടെ കാര്യങ്ങളും വരെ ചോദിക്കുന്നുവെങ ്കിൽ പേടിക്കേണ്ട അമ്പരക്കേണ്ട പരിഭ്രമിക്കേണ്ട ഇലക്ഷൻ അടുത്തു

കെ.എസ്.ഇ.ബി (ഇലട്രിക്ക് സെക്ക്ഷൻ) കീഴിലുളള ഉപഭോക്താക്കളുടെ ശ്രദ്ധക്ക്,

മിക്ക ദിവസങ്ങളിലും നമ്മുടെ വീടുകളിൽ വൈദ്യുതിയുടെ ഒരുതരം ഒളിച്ചുകളി പതിവാണല്ലോ, കാറ്റും മഴയും ഇല്ലാത്ത അവസരങ്ങളിൽ പോലും കരണ്ട് വരുകയും പോകുകയും ചെയ്യുക പോയാൽ തന്നെ മണിക്കുറുകളോളം കരണ്ട് വരാതിരിക്കുക, ഈ സമയത്ത് കെ.എസ്.ഇ.ബി.ഓഫീസിലേക്ക് വിളിച്ചാൽ അവിടെ നിന്നും ഫോൺ എടുക്കാതെ റസീവർ എടുത്ത് പുറത്ത് വെക്കുക ഇതൊക്കെ സാദാരണ സംഭവിക്കാറില്ലേ? ഇതിനുളള ഒരു പരിഹാര മാർഗമാണ് നിർദേശിക്കുന്നത്, എനി അങ്ങിനെ സംഭവിക്കുമ്പോൾ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം,നിങ്ങൾ നിങ്ങളുടെ വൈദ്യതി കൺസൃമർ നമ്പർ ഓർമിക്കുക നിങ്ങളുടെ മൊബൈൽ നമ്പറിൽ നിന്നോ ലാൻഡ്ഫോൺ നമ്പറിൽ നിന്നോ 1912 എന്ന നാലക്ക നമ്പറിലേക്ക് തിരുവനന്തപുരത്തേക്ക് വിളിക്കുക ഫോണിൽ നിന്നുളള നിർദേശമനുസരിച്ച് കസ്റ്റമ്മർകേർ എക്സിക്യട്ടീവുമായി സംസാരിക്കാൻ 9 അമർത്തുക 9 അമർത്തുന്നതിന് മുമ്പായി നിർദേശിക്കപ്പെടുന്ന ഒരു നമ്പറും നിങ്ങൾ അമർത്തേണ്ടതില്ല, അവിടെ നിന്നും നിങ്ങളുടെ കൺസൃമർ നമ്പർ ചോദിക്കും അപ്പോൾ പറഞു കൊടുക്കുക,ഉടനെ തലസ്ഥാനത്ത് നിന്ന് നിങ്ങളെ തിരിച്ചു വിളിച്ചി കരണ്ടില്ലാത്ത കാരണം, കരണ്ട് വരുന്ന സമയം ഇതൊക്കെ വിശദമായി പറഞുതരും,റസീവർ താഴെ എടുത്ത് വെച്ചി സുഖ...

പ്രിയ സുഹൃത്തുക്കളെ പഞ്ചായത്ത് ഇലക്ഷൻ തീരുമാനിച്ചിരികുന്ന ഈ സമയത്ത്

.. മിക്കവാറും പ്രദേശങ്ങളിലും മത്സരിക്കുന്നത് പരസ്പരം അറിയുന്ന നാട്ടുകാരോ സുഹൃത്തുക്കളോ ഒക്കെ ആയിരിക്കുo ... അതു കൊണ്ടു തന്നെ .പ്രചരണങ്ങളിലും മറ്റും മാന്യത പുലർത്തി .. നമ്മുടെ വ്യക്തി ബന്ധങ്ങൾ നിലനിർത്താൻ ശ്റമി ക്കുക ... ഇലക്ഷൻ വെരും പോകും ... നമ്മുടെ നാടിന്റെ സ്നേഹവും ഐക്യവും എന്നും നിലനിൽകട്ടെ ...

ഈ തെരെഞ്ഞെടുപ്പിൽ നാട്ടിലുണ്ടാവുന്ന പ്രവാസികൾക്കും വോട്ട് ചെയ്യാം. .. Read

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് നവമ്പർ 2 ന് നടക്കുകയാണല്ലോ.... ഈ തെരെഞ്ഞെടുപ്പിൽ നാട്ടിലുണ്ടാവുന്ന പ്രവാസികൾക്കും വോട്ട് ചെയ്യാം. .. അതുകൊണ്ട് ഈ സമയത്ത് നാട്ടിൽ ഉണ്ടാവാൻ സാധ്യത യുള്ള മുഴുവൻ പ്രവാസികളും ഒക്ടോബർ 5 ന് മുമ്പ് പേര് ചേര്‍ക്കുക. .. പേര് ചേർക്കുമ്പോൾ വീട്ടു നമ്പർ ചേർക്കേണ്ടതാണ് lsgelection.kerala.gov.in/pravasi/registration പ്രവാസി വോട്ട് ചേർക്കാനുള്ള ലിങ്ക്.. എല്ലാ പ്രവാസികൾക്കും ചേർക്കാം.. ഈ ലിങ്ക് ഓപ്പൺ ചെയ്ത് Online ചേർത്തതിനു ശേഷം പാസ്പോർട്ടിൻറെ ഒരു കോപ്പി നിങ്ങളുടെ പഞ്ചായത്തിൽ എത്തിക്കുക.

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

...... നവംബർ 2,5 തിയ്യതികളിലായി രണ്ട് ഘട്ടമായിട്ട് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നു.... വികസനത്തിന്റെയും പെർഫോമൻസിന്റെയും മാറ്റുരക്കുന്ന വേദി മാത്രമല്ല പഞ്ചായത്ത് ഇലക്ഷൻ, മത്സരിക്കുന്ന ആളുടെ പാർട്ടിയേക്കാൾ ഉപരി വ്യക്തിവൈരാഗ്യം, കുടുംബ മഹിമ , മുൻ കാല പ്രവർത്തനങ്ങൾ എന്നിവയൊക്കെ ജയപരാജയങ്ങളെ സ്വാധീനിക്കും, ജയിക്കാൻ വേണ്ടി എല്ലാ വിധത്തിലുമുളള അടവുകളും പയറ്റേണ്ടി വരും, വ്യക്തിഹത്യ , കുപ്രചരണങ്ങൾ ഒക്കെ സഹിക്കേണ്ടി വരും, ട്രൗസർ ഇട്ട് നടന്ന കാലത്ത് നാരങ്ങാ മുട്ടായി വാങ്ങാൻ വല്ലിമ്മാന്റെ കോന്തലയിൽ നിന്ന് പൈസ തോണ്ടിയത് വരെ മൈക്കിലൂടെ കേൾക്കേണ്ടി വരും, എന്നാലും പതറാതെ മുന്നോട്ട് പോവണം എങ്ങിനെ തിരിച്ചടി കൊടുക്കാം എന്ന് മാത്രം ചിന്തിക്കുക, എതിരാളിയുടെ ആത്മ വീര്യം തകർക്കുന്ന എന്തും നമ്മുടെ ആയുധം ആണ്, ഒപ്പം കളിച്ച് നടന്ന കളിക്കൂട്ടുകാരൻആണെന്ന സെന്റി ഒന്നും വേണ്ട, അങ്ങനെ ഒരു വിചാരം ഒന്നും അപ്പുറത്ത് നിന്ന് തീരെ പ്രതീക്ഷിക്കണ്ടാ, യുദ്ധം വിജയിക്കുക എന്നത് മാത്രമാണ് ഇരു പക്ഷത്തിന്റെയുംലക്ഷ്യം, വോട്ട് എല്ലാം പെട്ടിയിൽ ആയ ശേഷം എണ്ണുന്...

തദ്ദേശ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു....

ഒക്ടോബര്‍ 05: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അവസാന തിയതി ഒക്ടോബര്‍ 07: തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബര്‍ 14: നാമനിര്‍ദ്ദേശം സമര്‍പ്പിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 15: സൂക്ഷമ പരിശോധന ഒക്ടോബര്‍ 17: നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി നവംബര്‍ 02: ഒന്നാംഘട്ട തെരഞ്ഞെടുപ്പ് (തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്) നവംബര്‍ 05: രണ്ടാംഘട്ട തെരഞ്ഞെടുപ്പ് (പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം) നവംബര്‍ 07: വോട്ടെണ്ണല്‍, ഫലപ്രഖ്യാപനം

വേങ്ങരയ്ക്ക് തിലകം ചാര്ത്തി.... മന്ത്രി പി.കെ കുഞ്ഞാലിക്കുട്ട ി സ്മാര്ട്ട് ബസ് ബേ ഉദ്ഘാടനം നിര്വഹിച്ചു.

fm റേഡിയോ,wifi, മൊബൈല് ചാര്ജിങ് സംവിധാനം എന്നിവയ്ക്കു പുറമെ ചന്ദ്രിക, മലയാള മനോരമ, മാതൃഭൂമി ദിനപത്രങ്ങളും കൂടെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, മനോരമ, വനിത,ആരോഗ്യ മാസിക, സ്പോര്ട്സ് മാസിക തുടങ്ങി അഞ്ചോളം പ്രസിദ്ധീകരണങ്ങളും ഈ ബസ്റ്റോപ്പില് ലഭ്യം...ഇരു വശങ്ങളിലും പൂന്തോട്ടങ്ങളോടു കൂടിയ മനോഹരമായ ബസ് ബേ ഒന്നു കാണേണ്ടതു തന്നെ! യുവാക്കളും , കുട്ടികളും , തലനെരച്ചവരും തലകുനിച്ച് സ്മാര്ട്ട് ഫോണില് വിരലുകളോടിക്കുന്ന ദൃശ്യമാണ് നേരം വെളുത്തത് മുതല് വേങ്ങര സിനിമ ഹാള് പരിസരത്ത്...സൗജന്യ വൈഫൈ ! അന്നേരം അതുവഴി കടന്നുപോയ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും ബസ്റ്റോപ്പില് കയറി സെല്ഫിയെടുക്കാന് മടിച്ചില്ല; പിന്നെ ഏറെ നേരത്തെ തിരക്കിനൊടുവില്‍ പാണ്ടിക്കടവത്തെ കുഞ്ഞാപ്പയെത്തി smart bay നാടിന് സമര്പ്പിച്ചു...ഇനി വേങ്ങരയും സ്മാര്ട്ടാവുകയാണ്..

നിയമസഭയിലെ ഒരു ചർച്ചയ്ക്കിടെ നമ്മടെ മന്ത്രി കുഞ്ഞാലിക്കുട്ടി ഒരു കഥ പറഞ്ഞു.

"ഒരിക്കൽ ഒരച്ഛൻ തന്റെ 3 മക്കൾക്കു 100 രൂപ വീതം കൊടുത്തിട്ട് പറഞ്ഞു.... 'ഈ നൂറു രൂപക്ക് എന്തെങ്കിലും വാങ്ങി നിങ്ങളുടെ റൂം നിറയ്ക്കണം.' ഒന്നാമത്തെ മകൻ 100 രൂപക്ക് വൈയ്ക്കോൽ വാങ്ങി. പക്ഷെ, അത് ആ റൂം നിറക്കാൻ തികഞ്ഞില്ല . രണ്ടാമത്തെ മകൻ 100 രൂപക്ക് പഞ്ഞി വാങ്ങി. പക്ഷെ, അതും റൂം നിറക്കാൻ തികഞ്ഞില്ല . മൂന്നാമത്തെ മകൻ വെറും ഒരു രൂപ മാത്രം ചിലവാക്കി മെഴുകുതിരി വാങ്ങി കത്തിച്ചുവച്ചു. അതിന്റെ പ്രകാശം ആ റൂം നിറച്ചു...." കുഞ്ഞാലിക്കുട്ടി തുടർന്നു.... " ഈ മൂന്നാമത്തെ മകനെ പോലെയാണ് നമ്മുടെ മുഖ്യമന്ത്രി. അദ്ദേഹം അധികാരമേറ്റത് മുതൽ പ്രതീക്ഷയുടെ വെളിച്ചം, സംസ്ഥാനം ഒട്ടാകെ പരത്തുകയാണ്..." Coppy to whatsapp

വീട് വൈദുതി കരിച്ച് നൽകി മക്കളില്ലാതെ

തനിച്ച് താമസിക്കുന്ന പ്രായം ചെന്ന സ്ത്രിയുടെ വിട് വലിയോറ പുത്തനങ്ങാടി യുണിറ്റ് SYS സാന്ത്വാനത്തിൻ്റെ കിഴിൽ വൈദുതി കരിച്ചു സ്വിച്ച് ഓൺ കർമം സയ്യിദ് മുഹമ്മദ് ജമലുല്ലൈലി കച്ചേരിപ്പടി നിർവഹിച്ചു SYS സെക്രട്ടറി ഹസീബ് വലിയോറ ട്രഷറർ അവറാൻ കുട്ടി ഹാജി KT മക്ക ICE എ ക്ലിക്കുട്ടി വ് അഗം മുഹമ്മദലി വലിയോറ എന്നിവർ പങ്കെടുത്തു (info :Sayyid Valiyora)

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

സുബഹിനിസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടു

ചെമ്മാട്  തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ.  തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ

മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി ഇന്നലെ രാത്രി 9മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.  മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി  മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റും  വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയിൽ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞിരുന്നു കൂട്ടിലങ്ങാടിയിൽനിന്ന് മലപ്പുറത്തേക്ക് പോകു...

വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി

 വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി  പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു    വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ  കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി  തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്  

തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്;മൂന്ന് പ്രതികള്‍ പിടിയില്‍

  തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍ *പ്രതികൾ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികൾ.* *പ്രധാന പ്രതി തിരൂരങ്ങാടി ടി സി റോഡ് സ്വദേശി തടത്തിൽ കരീം,പരപ്പനങ്ങാടി പന്താരങ്ങാടി സ്വദേശി മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മംഗലശ്ശേരി രജീഷ് എന്നിവരാണ് പിടിയിലായത് ഒരാളെകൂടി പിടികൂടാനുണ്ട്* ------------------------------------ *Published 23-08-2025 ശനി* ------------------------------------ നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂൾപടിക്ക് സമീപം മേലേപ്പുറത്ത് കാർ തടഞ്ഞ് നിർത്തി 2 കോടിയോളം രൂപ കവർന്ന കേസിൽ പ്രതികൾ പിടിയിൽ.  മൂന്ന് പേരെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച നടന്ന് ഒരാഴ്‌ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്.  പ്രധാന പ്രതി തടത്തിൽ കരീം, രജീഷ് അടക്കം മൂന്ന് പ്രതികളെയാണ് കോഴിക്കോട് വെച്ച് പിടിയിലായത്. പിടിയിലായവർ മലപ്പുറം ജില്ലയിലുളളവർ. കവർച്ച നടത്തി പ്രതികൾ ഗോവയിലേക്കാണ് കടന്നു കളഞ്ഞത്.  തിരിച്ച് വരുന്നതിനിടെ കോഴിക്കോട് വെച്ചാണ് പിടി കൂടിയത്. നാലങ്ക സംഘത്തിലെപിടികൂടാനുളള ആൾ സംസ്ഥാനത്തിന് പുറത്താണ് എന്നാണ് അറിയാൻ കഴിഞ്ഞ...

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി തിരൂരങ്ങാടി ; ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ എന്ന വ്യക്തിയാണ് മരണപ്പെട്ടത് മൃ.തദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

വേങ്ങരയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

മലപ്പുറം: വേങ്ങരയില്‍ സ്‌കൂട്ടറില്‍ ചാക്കില്‍ കെട്ടി കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് വേങ്ങരയ്ക്കടത്ത് കൂരിയാട് വച്ച്‌ പോലീസ് പിടികൂടിയത്. ഓണക്കാലമായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ വാഴക്കുല ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്ന രീതിയിലാണ് പണം കൊണ്ടുപോയത്. സ്‌കൂട്ടറിന്‍റെ മുന്നില്‍ ചാക്കിലാക്കിയ രീതിയിലായിരുന്നു പണം. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലേറെ രൂപ കണ്ടെടുത്തത്. ചാക്കിന് പുറമെ സ്‌കൂട്ടറിന്‍റെ സീറ്റിനടിയിലും പണം ഉണ്ടായിരുന്നു. കണ്ടെത്തിയതില്‍ ഭൂരിഭാഗവും അഞ്ഞൂറിന്‍റെയും 200ന്‍റെയും നോട്ടുകെട്ടുകളായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് മുനീര്‍ കടത്തിയ പണത്തിന്‍റെ സ്രോതസ് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

വലിയോറയിൽനിന്നുള്ള സ്വതന്ത്ര ദിന ഫോട്ടോസ്

ഗോവിന്ദച്ചാമി സെല്ലിന്റെ കമ്പി മുറിച്ച് പുറത്തേക്ക്; വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി വടം വഴി മതില്‍ച്ചാടി...

കണ്ണൂര്‍: സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയത് പുലര്‍ച്ചെ 1.15 ന്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു... മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്... ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു... ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും... ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് നിഗമനം... പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്... ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.. ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടക്കുന്നത്... അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ...

കക്കാട് സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി ബസുകൾ നിർത്താതെ പോവുന്നതായി പരാതി.

*കക്കാട് അനുവദിച്ച ബസ്സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി. ബസുകൾ നിർത്താതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി.* *കക്കാട് ഇറങ്ങേണ്ട ദീർഘ ദൂര യാത്രക്കാരെ നിർദ്ദിഷ്ട സ്റ്റോപ്പിലിറക്കാതെ ബസ് ജീവനക്കാർ രാത്രിയിലടക്കം വഴിയിലിറക്കി വിടുകയാണ് ചെയ്യുന്നത്. മറ്റ് സ്ഥലങ്ങളിൽ നിന്ന് കക്കാട്ടെക്ക് ടിക്കറ്റ് ബുക്ക് ചെയ്ത‌് കഴിഞ്ഞ് ബന്ധപ്പെടുമ്പോൾ ബസ്സ് കക്കാട്ടെക്ക് വരില്ലെന്നും സർവീസ് റോഡ് ഹൈവേ റോഡിലേക്ക് കയറുന്ന ഭാഗത്ത് വന്ന് നിൽക്കാനാണ് ജീവനക്കാർ നിർദ്ദേശിക്കുന്നത്. യഥാർത്ഥ ബസ് സ്റ്റേപ്പിൽ നിന്ന് ഇവിടെക്ക് ഒരു കിലോമീറ്ററോളം ദൂരമുണ്ട്. വിജനമായ ഈ സ്ഥലത്ത് അർദ്ധരാത്രിയിൽ സ്ത്രീകൾക്കും മറ്റും ഇത് വലിയ പ്രയാസമുണ്ടാക്കുന്നു.* *ജനങ്ങുടെ ദീർഘ കാലത്തെ മുറവിളിക്ക് ശേഷമാണ് കഴിഞ്ഞ വർഷം കക്കാട് കെ.എസ്.ആർ.ടി.സിക്ക് സ്റ്റോപ്പ് അനുവദിച്ചത്. യാത്രക്കാരെ ദ്രോഹിക്കുന്ന ബസ് ജീവനക്കാരുടെ ഈ നടപടി അവസാനിപ്പിക്കാൻ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് സംസ്‌ഥന ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.* *ബസുകൾക്ക് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ എവിടെ നിന്നും എവിടേക...

തിരുരങ്ങാടിയിൽ രണ്ട് കോടി രൂപ കവർന്ന സംഭവം; പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

. തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ നാലംഗ സംഘം കവർന്നത്. കൊടിഞ്ഞിയിൽനിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്തുവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.