തേഞ്ഞിപ്പാലം: ചേളാരി അങ്ങാടിക്കടുത്ത് വാടക വീട്ടിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശി പരേതനായ ചിറയിൽ വീട്ടിൽ തോ മസിൻ്റെ മകൻ സിടി മാത്യു (53)വിനെയാണ് മരിച്ചനിലയിൽ കാണപ്പെട്ടത്. ഹോട്ടൽ തൊഴിലാളിയാണ്. സംഭവ സമയം മാത്യു തനിച്ചായിരുന്നു. വാടകക്ക് താമസിക്കുന്ന മറ്റുളളവർ എത്തിയപ്പോൾ മാത്യുവിന്റെ മുറി ഉള്ളിൽ നിന്നും പൂട്ടിയിട്ട നിലയിലായിരുന്നു. നാട്ടിൽ പോകണമെന്നു പറഞ്ഞ് ബുധനാഴ്‌ച ഹോട്ടലിൽ നിന്നും യാത്ര പറഞ്ഞിറ ങ്ങിയിരുന്നു. വാതിലിൽ തട്ടി വിളിച്ചിട്ടും ഉള്ളിൽ നിന്നും പ്രതികരണമി ല്ലാത്തതിനാൽ പൊലീസിൽ അറിയിക്കുകയും തുടർന്ന് പൊലീസ് എത്തിയ ശേഷം ലോക്ക് തകർത്ത് വാതിൽ തുറന്നപ്പോഴാണ് കട്ടിലിനു താഴെ നിലത്ത് മരിച്ച നിലയിൽ മാത്യുവിനെ കണ്ടത്തിയത്. തേഞ്ഞിപ്പലം പൊലീസും മലപ്പുറത്ത് നിന്നെത്തിയ വിരലടയാള വിദഗ്‌ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തി.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി