പതിനൊന്നാം ക്ലാസ്സിൽ
പഠിക്കുകയായിരുന്ന അവളുടെ
സൗന്ദര്യമായിരുന്നു, അവനെ അവളിലേക്ക്
ആകർഷിച്ചത്.. വൈകിയാണെങ്കിലും
അവളും അവനെ ഇഷ്ടപ്പെട്ടുതുട
ങ്ങി..
അവര് പ്രണയബദ്ധരായി ഒരു വർഷം പിന്നിട്ടു..
തമ്മില് വിട്ടു പിരിയാന് കഴിയാത്ത
അവസ്ഥയോളം എത്തിക്കഴിഞ്ഞിരുന്നു..
അവർ തമ്മിൽ സംസാരിക്കാത്ത ദിവസങ്ങളും
കുറവായിരുന്നു...
അവളുടെ സ്നേഹം അവനിൽ ഒരുപാട് മാറ്റങ്ങൾ
വരുത്തി.. പ്രശ്നങ്ങളെ നേരിടേണ്ടിവരുന്ന
സാഹചര്യങ്ങളിൽ മദ്യപിക്കുമായിരുന്ന
അവൻ തന്റെ ആ ശീലം എന്നെന്നേക്കുമായി
ഉപേക്ഷിച്ചു..
സ്വതവേ മുൻകോപിയായിരുന്ന അവൻ
പതിയെ ശാന്തനും സൗമ്യനുമായി മാറി..
ഇരുപത്തഞ്ചുകാരനായ അവന് തന്നേക്കാൾ
ഏറെ വയസ്സിന് വ്യത്യാസമുണ്ടെങ്കിലും
അവളെത്തന്നെ വിവാഹം ചെയ്യണമെന്ന
അതിയായ ആഗ്രഹമുണ്ടായിരുന്നു...
ഇക്കാര്യം അവന്റെ വീട്ടിൽ പറയേണ്ടി
വരും എന്ന സാഹചര്യവും ഉണ്ടായി..
അവളുടെ ഉപരിപഠനത്തേക്കു
റിച്ചായിരുന്നു
അവന്റെ ഏറ്റവും വലിയ ആകുലത..
അവള് ഉപരിപഠനത്തിനു പോയതിനു ശേഷം
അവളുടെ കാര്യം വീട്ടില് പറയാമെന്നും
അവന് തീരുമാനിച്ചു.. പെണ്വീട്ടുകാരില്
നിന്നും സ്ത്രീധനമോ സ്വര്ണ്ണമോ ഒന്നും
അവന് വേണ്ടിയിരുന്നില്ല.. തന്നെപ്പോലെ
തന
ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു. രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.