വൻ തരംഗമാക്കുകയാണ് ഇപ്പോൾ "സുകന്യാ സമൃദ്ധി" പദ്ധതി. പോസ്റ്റ്ഓഫീസുകളിൽ വളരെയധികം ആളുകളാണ് ഇതിൽ ചേരാനായി ഓരോ ദിവസവും എത്തുന്നത്. 1000 രൂപ എന്നുള്ളത് മലയാളികൾക്ക് ഇപ്പോൾ അത്ര വലിയ തുക ആല്ല എന്നുള്ളതും ഇതിന്റെ സ്വീകാര്യതയ്ക്ക ് മറ്റൊരു കാരണമാണ് . പോസ്റ്റ്ഓഫീസുകളുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത നിക്ഷേപ പദ്ധതിയായി മറുകയാണിത്. പെണ്കുട്ടികളുട െ പഠനത്തിനും പുരോഗതിക്കുമായാണ് കേന്ദ്രസർക്കാർ ഈ പദ്ധതി പ്രഖ്യാപിച്ചത്. അവരുടെ ശാക്തീകരണത്തിനു ം സാമ്പത്തിക സുരക്ഷിതത്വത്തി നുമായി ആരംഭിച്ച "ബേട്ടി ബച്ചാവോ ബേട്ടി പഠവോ" എന്ന പദ്ധതിയുടെ ഭാഗമായാണ് "സുകന്യാ സമൃദ്ധി" എന്ന ദീർഘകാല നിക്ഷേപ പദ്ധതി ആരംഭിച്ചത്. കുട്ടിയുടെ പേരിൽ മാസം 1000 രൂപ 14 വർഷം നിങ്ങൾ നിഷേപിച്ചാൽ 21 വർഷം കഴിയുമ്പോൾ 6,07,128 രൂപ നിങ്ങൾക്ക് തിരികെ ലഭിക്കും . 14 വർഷം കൊണ്ട് നിങ്ങൾ ആകെ നിക്ഷേപിക്കുന്നത് വെറും 1,68,000 രൂപ മാത്രമാണ് . നിങ്ങളുടെ ലാഭം 4,39,128 രൂപയാണ് . കുട്ടിയുടെ പഠന ആവശ്യങ്ങൾക്കായി 18 വയസ്സിന് ശേഷം 50% വരെ പിൻവലിക്കാവുന്നതാണ് . ഒന്നിനും പത്തിനും ഇടയിൽ പ്രായമുള്ള 2003 നു ശേഷം ജനിച്
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി