ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏറ്റവും പുതിയ അപ്ഡേറ്റ്

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ VIDEO

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ VIDEO

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ 30 പേർക്ക് പരിക്ക് രണ്ട് പേർ മരണപ്പെട്ടു.  അപകടത്തിൽപ്പെട്ടത് 15ലധികം വാഹനങ്ങൾ   ട്രെയിലർ ലോറി നിയന്ത്രണം വിട്ട് ലോറിയും കാറുകളും ബൈക്കുകളും ഉൾപ്പെടെ 15ലധികം വാഹനങ്ങളിലാണ് ഇടിച്ചത്.  മുപ്പതോളം പേർക്ക് പരിക്കേറ്റു.  പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് നിന്നും വാഹനങ്ങളെല്ലാം നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കി  പോലീസും ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ആംബുലൻസ് കൂട്ടായ്മയും ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായ ദുആ എന്ന ഒരു വയസ്സുകാരിയും, ആട്ടിരി പള്ളിപ്പുറം സ്വദേശി വടക്കേതിൽ  മുഹമ്മദ് അലിയും മരണപ്പെട്ടു.  മരണപ്പെട്ടവരുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. VIDEO

കോട്ടക്കൽ എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വൻ അപകടം.

മലപ്പുറം : കോട്ടക്കൽ എടരിക്കോട് ഹൈവേയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്നു അപകടം. നിരവധി കാറുകളിലും ബൈക്കുകളിലും ഇടിച്ച് വൻ അപകട പരമ്പരയാണ് ഉണ്ടായിട്ടുള്ളത്.കോട്ടക്കൽ മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ 8 ലധികം പേർക്ക് പരിക്കേറ്റു. ഒരാൾ മരണപ്പെട്ടു. ഒതുക്കുങ്ങൽ സ്വദേശിയായ വടക്കേതിൽ മുഹമ്മദലി എന്ന വ്യക്തിയാണ് മരണപ്പെട്ടത്.  മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി   കണ്ടെയ്നർ ലോറി പുറകോട്ട് വന്നു നിരവധി  വാഹനങ്ങളിൽ ഇടിച്ച് കയറുകയായിരുന്നു. ഇന്ന് രാത്രി 09:0 മണിയോടെയാണ് അപകടം നടന്നത്.        നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കാറുകൾ, ഇരുചക്ര വാഹനങ്ങളിൽ അടക്കം നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി. മറ്റു വാഹനങ്ങളിൽ ഉള്ളവർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാരും പോലീസും സന്നദ്ധ സേനാപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങിയ ശേഷമുള്ള ജങ്ഷനിൽ ആണ് അപകടം നടന്നത്. ലോറിയുടെ ബ്രെക്ക് നഷ്ടമായതാണ് അപകട കാരണം എന്നാണ് പ്രാഥമിക ന...

കോഴിക്കോട് മെഡിക്കൽ കോളേജ് കേസ്വാലിറ്റിയിൽ തീപിടുത്തം live

മെഡിക്കൽ കോളേജിൽ തീപിടുത്തം. കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വൽറ്റിയിൽ തീപ്പിടുത്തം . നിരവധി രോഗികളെ ഐസിയുവിൽ നിന്നും കാഷ്വാലിറ്റിയിൽ നിന്നും പുറത്തിറക്കി. എമർജൻസി ഉള്ള രോഗികളെ മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റാനുള്ള സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നു. തീപിടുത്തത്തെ തുടർന്ന് വ്യാപിച്ച പുക മെഡിക്കൽ കോളേജ് പരിസരത്ത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. തീ പിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്ന് സന്ധ്യക്ക് ശേഷം ആണ് തീപിടുത്തം ഉണ്ടായത് . പരിഭ്രാന്തരായ രോഗികളും കൂടെയുള്ളവരും സുരക്ഷാപ്രവർത്തനങ്ങൾക്ക് വിഘാധമാവുന്നുണ്ട്.. കൂടുതൽ വിവരങ്ങൾ ലഭിച്ചുവരുന്നു..

പുതിയ മത്സ്യത്തെ കേരളത്തിൽ നിന്ന് കണ്ടത്തി പേര് OSTEOCHILICHTHYS FORMOSUS

OSTEOCHILICHTHYS FORMOSUS, A NEW SPECIES DISCOVERED AND GIVEN SCIENTIFIC NAME BY ME RECENTLY. IT WAS COLLECTED FROM KAZARGOD IN KERALA. THE ARTICLE DESCRIBING THIS NEW SPECIES HAS RECENTLY PUBLISHED IN ‘BIOSCIENCE RESEARCH’, AN INTERNATIONAL SCIENTIFIC FOREIGN JOURNAL.  FOR CONFIRMING THE IDENTITY OF THIS NEW SPECIES, I COULD COLLECT ALL ITS RELATIVE SPECIES  (OSTEOCHILICTHYS AUGRAOIDES; O. LONGIDORSALIS; O. THOMASSI, O. BREVIDORSALIS; O. ELEGANS ETC) )  FROM THEIR TYPE LOCALITIES.  DNA SEQUENCING WAS ALSO DONE FOR ALL CONGENERS.  GENBANK ACCESSION NUMBER RECEIVED FOR SEQUENCES  OF OSTEOCHILICHTHYS FORMOSUS  IS OK631755. ZOO BANK REGISTER NUMBER OF THE NEW SPECIES  AND THE PUBLISHED ARTICLE ARE AS FOLLOWS: URN:LSID:ZOOBANK.ORG:PUB:D3FDDF90-00A5-4B55-B28C-3E621089B7BF URN:LSID:ZOOBANK.ORG:ACT:9FFC22E3-BCCD-42D0-B613-FD83D7807CDF SPECIMENS OF THIS NEW SPECIES ARE NOW DEPOSITED IN TWO ANIMAL MUSEUMS OF GOVERNMENT OF INDIA (ZSI AT CHENNAI ...

ലഹരിക്കെതിരെ നാടൊരുങ്ങി " ക്യാമ്പയിൻ കുടുംബസംഗമങ്ങൾ സജീവമാകുന്നു.

വേങ്ങര: വലിയോറ പരപ്പിൽപാറയിൽ ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ ആരംഭം കുറിച്ച ലഹരി വിമുക്ത ക്യാമ്പയിനിൽ കുടുംബ സംഗമങ്ങൾക്ക് ചെള്ളിത്തൊടു മേഖലയിൽ തുടക്കം കുറിച്ചു. ഗംഗാധരൻ കക്കളശ്ശേരിയുടെ അധ്യക്ഷതയിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ സംഗമം ഉൽഘാടനം ചെയ്തു. വേങ്ങര സർക്കിൾ ഇൻസ്പെക്ടർ ഹനീഫ എം ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ് , സഹീർ അബ്ബാസ് നടക്കൽ  സമദ് കെ എന്നിവർ പ്രസംഗിച്ചു. സമിതി അംഗങ്ങളായ കുട്ടിമോൻ തങ്ങൾ, ശിവശങ്കരൻ ,മൊയ്തീൻ കുട്ടി ഇ കെ ,അവറാൻ കുട്ടി സി, അബ്ദുള്ള കല്ലൻ, ഇബ്രാഹീം പറമ്പൻ, ഹമീദ് ചെമ്പൻ, അബ്ദുള്ളക്കുട്ടി എൻ കെ ,ജഹ്ഫർ വി, ജഹീർ ഇ കെ എന്നിവർ സംഗമത്തിന് നേതൃത്യം നൽകി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വലിയോറ കടലുണ്ടിപുഴയിൽനിന്ന് പാറേ കൂരി മത്സ്യത്തെ ലഭിച്ചു parekoori FISH

വലിയോറ കടലുണ്ടിപുഴയിൽനിന്ന് പാറേ കൂരി  മത്സ്യത്തെ ലഭിച്ചു  കഴിഞ്ഞ ദിവസം വലിയോറ കടലുണ്ടിപുഴയിലെ മഞ്ഞാമട് കടവിലെ പാലത്തിന്റെ അടിയിലെ പാറകെട്ടുകളിൽനിന്ന് കടലുണ്ടി പുഴയിൽ അപ്പൂർവമായി കാണുന്ന പാറേ കൂരിയെ ലഭിച്ചു. പാലത്തിന്റെ അടിയിലെ കരിങ്കൽ കൂട്ടത്തിൽ നിന്ന് റഹൂഫ്,സിനിയാസ്, ഇർഫാൻ എന്നിവർ ചേർന്ന് കൈകൊണ്ട് പിടിക്കുകയായിരുന്നു. മത്സ്യത്തെ മത്സ്യഗവേഷകൻ മാത്യുസ് പ്ലാമുട്ടിൽ മത്സ്യത്തെ തിരിച്ചറിഞ്ഞു.മീനിന് കറുത്ത നിറവും ചിറകുകലുടെ അവസാനം  മഞ്ഞ നിറവും കാണപ്പെടുന് നു,

മാമാ മദ്ധ്യമങ്ങളേ അപവാദപ്രചരണം അവസാനിപ്പി ക്കൂ, ചീറ്റപ്പുലി ഗർഭിണിയല്ല ,ആശ എന്ന പേരിൽ ഒരു ചീറ്റപ്പുലിയുമില്ല.

മാമാ മദ്ധ്യമങ്ങളേ അപവാദപ്രചരണം അവസാനിപ്പി ക്കൂ,  ചീറ്റപ്പുലി ഗർഭിണിയല്ല ,ആശ എന്ന പേരിൽ ഒരു ചീറ്റപ്പുലിയുമില്ല. എന്തോക്കെയാണ് നമ്മുടെ മാദ്ധ്യമങ്ങൾ പടച്ചുവി ടുന്നതെന്നു നോക്കുക..? ഇവർ ആടിനെ പട്ടിയാക്കും, പട്ടിയെ പേപ്പട്ടിയാക്കും.. ഇല്ലാക്കഥകൾ ഗണിച്ചുണ്ടാ ക്കും. അത് പൊടിപ്പും തൊങ്ങലുകളും വച്ച് അങ്ങനെ പടച്ചുവിടും.സാധാരണക്കാർക്ക് ഇതൊക്കെ വിശ്വസിക്കാതെ തരമില്ലല്ലോ ? മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ കഴിഞ്ഞമാസം നമീബിയയിൽ നിന്ന് കൊണ്ടുവന്ന 8 ചീറ്റപ്പുലികളിൽ ആശ എന്ന് പേരുള്ള ചീറ്റപ്പുലി ഗർഭിണിയാണെന്ന നുണക്കഥയാണ് ഏറ്റവും ഒടുവിലായി നമ്മുടെ മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചി രിക്കുന്നത്. അതിനുമുൻപ് അവർ മറ്റൊരു പച്ചക്കള്ളം കൂടി പ്രചരിപ്പിച്ചു. അതായത് നമീബിയയിൽ നിന്നുകൊണ്ടുവന്ന 5 പെൺ ചീറ്റകളിൽ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി "ആശ " എന്ന് പേരിട്ടെന്നായിരുന്നു ആ നുണ. ഈ വിഷയവുമായി ബന്ധപ്പെട്ട് മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്ക് DFO പ്രകാശ് കുമാർ വർമ്മയുടെ ആധികാരികമായ പ്രസ്താവന ഇപ്രകാരമാണ് :- " ഇത് രണ്ടും നടന്നിട്ടില്ല. പ്രധാനമന്ത്രി ഒരു ചീറ്റയ്ക്കും പേരിട്ടിട്ടില്ല. അങ്ങനെ പേരിട...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ today news

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു; അന്ത്യം ദുബായിലെ ആശുപത്രിയില്‍

ദുബായ്: പ്രവാസി വ്യാപാരപ്രമുഖനും ചലച്ചിത്ര നിർമാതാവുമായ മലയാളികളുടെ പ്രിയപ്പെട്ട അറ്റ്ലസ് രാമചന്ദ്രൻ (80) അന്തരിച്ചു. വാർധക്യസഹജമായിരുന്ന അസുഖങ്ങളെതുടർന്ന് ദുബായ് ആസ്റ്റർ മൻഖൂൾ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം. അന്ത്യകർമ്മങ്ങൾ തിങ്കളാഴ്ച (ഇന്ന്) വൈകീട്ട് ദുബായിൽ നടക്കും ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദിരാ രാമചന്ദ്രനും, മകൾ ഡോ.മഞ്ജു രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു. ഏറെനാളായി വാർധക്യസഹജമായ അസുഖങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. എങ്കിലും പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ഓഗസ്റ്റിൽ ബർ ദുബായിലെ വസതിയിൽ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്നാണ് എൺപതാം പിറന്നാൾ ആഘോഷിച്ചത്. വർഷങ്ങളായി കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസം.1942 ജൂലൈ 31ന് തൃശൂരിൽ വി. കമലാകര മേനോന്റെയും എം.എം. രുഗ്മിണി അമ്മയുടെയും മകനായാണ് ജനനം. അറ്റ്ലസ് ജൂവല്ലറിയുടെ സ്ഥാപകനായ രാമചന്ദ്രൻ ഒട്ടേറെ സിനിമകൾ നിർമിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സംവിധായകൻ, വിതരണക്കാരൻ ...

ഒക്ടോബർ - 2 ഗാന്ധിജയന്തിയോട് അനുബന്ധിച്ച് പരപ്പിൽപാറ യുവജന സംഘം (P.Y.S) ക്ലീനിങ്ങ് ഡെ ആചരിച്ചു.

ക്ലീനിങ്ങ് ഡേ  ആചരിച്ചു ഒക്ടോബർ  - 2 ഗാന്ധിജയന്തിയോട്  അനുബന്ധിച്ച്  പരപ്പിൽപാറ യുവജന സംഘം (P.Y.S)  ക്ലീനിങ്ങ് ഡെ ആചരിച്ചു.  രാവിലെ  08:00 ന് തുടക്കം കുറിച്ച ശുചീകരണ പരിപാടിയിൽ ക്ലബ്‌  അംഗങ്ങളുടെ  പങ്കാളിത്തത്തോടെ  പരപ്പിൽപാറ  യുവജന സംഘം  (P.Y.S)ന്റെ  ഓഫീസ്  പരിസരവും, ടൗണും ശുചീകരിച്ചു. മെമ്പർമാരായ  സഹീറബ്ബാസ്  നടക്കൽ, ഷാഫി എ. കെ  അലിഅക്ബർ.കെ , സാദിക്ക്. കെ ,ജംഷീർ ഇ.കെ , മുസ്തഫ. കെ, മുസ്തഫ ഇ.കെ, നാസർ വി, കരീം.പി,  ഷൈനിത്ത് കെ ,ലത്തീഫ്, ശമീറലി. കെ   ശബീറലി എ,നേതൃത്വം നൽകി. ഒക്ടോബർ  - 2 ഗാന്ധിജയന്തിയോട്  അനുബന്ധിച്ച്  BM കക്കുമ്പർ സിറ്റി  ക്ലീനിങ്ങ് ഡെ ആചരിച്ചു.  രാവിലെ  08:00 ന് തുടക്കം കുറിച്ച ശുചീകരണ പരിപാടിയിൽ ക്ലബ്‌  അംഗങ്ങൾ സിനാൻ N സഫ്‌വാൻ N നിയാസ് A K ഫുഹാദ് C ശിബിലി ആസിഫ് AK അശ്വിൻ അഭിനവ്  ഉസ്മാൻ Ak നസൽ ak എന്നിവർനേതൃത്വം നൽകി.

ഹരിത കർമ്മ സേനയുടെ ഒന്നാം വാർഷികമായ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ വേങ്ങര ഗ്രാമ പഞ്ചായത്ത്‌ ക്ലീൻ വേങ്ങര ദിനം ആയി ആചരിച്ചു

വേങ്ങര ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സമ്പൂർണ്ണ മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായ ഹരിത കർമ്മ സേനയുടെ ഒന്നാം വാർഷികമായ  ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ  വേങ്ങര ഗ്രാമ പഞ്ചായത്ത്‌ ക്ലീൻ വേങ്ങര ദിനം ആയി ആചരിച്ചു. രാവിലെ 7.30നു വേങ്ങര പഞ്ചായത്ത്‌ ബസ്റ്റാന്റ് പരിസരത്ത് നിന്ന് ശുചീകരണതിന്ന് തുടക്കം കുറിച്ചു. പഞ്ചായത്ത്‌ പരിധിയിൽ ഉള്ള പൊതുപ്രവർത്തകർ സന്നദ്ധ സേവകർ വ്യാപാരി വ്യവസായി ഏകോപന സമിതി കുടുംശ്രീ തൊഴിലുറപ്പ് തൊഴിലാളികൾ ആശാ പ്രവർത്തകർ ഉദ്യോഗസ്ഥർ ക്ലബ്ബുകൾ ട എൻ.എസ്‌.എസ്‌ വോളന്റീർമാർ  സായം പ്രഭാ മെമ്പർമാരും മറ്റു സാമൂഹ്യ പ്രവർത്തകരും പങ്കാളികളായി

വേങ്ങര പഞ്ചായത്ത് വൈറ്റ് ഗാർഡ് നടത്തുന്ന നെൽകൃഷിയുടെ ഞാറ് നടീൽ ഉത്സവം മലപ്പുറം ജില്ല യൂത്ത് ലീഗ് പ്രസിഡണ്ട് ശരീഫ് കുറ്റൂർ ഉത്ഘാടനം

വേങ്ങര പഞ്ചായത്ത് വൈറ്റ് ഗാർഡ് നടത്തുന്ന  നെൽകൃഷിയുടെ ഞാറ്  നടീൽ ഉത്സവം മലപ്പുറം ജില്ല യൂത്ത് ലീഗ് പ്രസിഡണ്ട് ശരീഫ് കുറ്റൂർ ഉത്ഘാടനം ചെയ്തു . ജില്ല യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡണ്ട് ഗുലാം ഹസ്സൻ ആലംഗീർ മുഖ്യാത്ഥിയായി പങ്കെടുത്തു. മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പുള്ളാട്ട് ശംസു, മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ അദ്നാൻ.പി, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഫത്താഹ്.എം, പ്രസിഡൻ്റ് ഹാരിസ് മാളിയേക്കൽ എന്നിവർ സന്നിഹിതരായി. മണ്ഡലം വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ ഹസീബ് അരീക്കുളം, പഞ്ചായത്ത് വൈറ്റ് ഗാർഡ് കോഡിനേറ്റർ സാദിഖ് മൂഴിക്കൽ, പഞ്ചായത്ത് വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ അബ്ദുൽ കാദർ വി.പി എന്നിവർ നേതൃത്വം നൽകി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

വേങ്ങര ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ മേള യിലെ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്റെ സ്റ്റാൾ വേങ്ങര SHO മുഹമ്മദ് ഹനീഫ ഉത്ഘാടനം ചെയ്തു.

വേങ്ങര ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ മേള യിലെ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്റെ സ്റ്റാൾ വേങ്ങര SHO മുഹമ്മദ് ഹനീഫ  ഉത്ഘാടനം ചെയ്തു. സ്റ്റാളിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് കോവിഡ് മഹാമാരി കാലത്ത് ചെയ്ത പ്രവർത്തനങ്ങളുടെ ഫോട്ടോപ്രദർശനവും, വീഡിയോ ഡോക്യുമെന്ററി പ്രദർശനവും,ഫസ്റ്റ് ഐഡ് ക്ലാസുകളും,മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്ന്  വേങ്ങരയിലെ സുമനസുകൾ സ്പോൺസർചെയ്ത ഉപകരണങ്ങളുടെ പ്രദർശനവും, മോക്ട്രില്ലുകളും സംഘടിപ്പിച്ചു  വേങ്ങര യൂണിറ്റ് ലീഡർ വിജയൻ ചേറൂർ, റാഫി, സ്റ്റാർ മുനീർ ഹാഷിംക്ക, ജഹ്ഫർ കുറ്റൂർ, എന്നിവർ നേതൃത്വo നൽകി

മുൻ CPIM സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു.

അർബുദബാധിതനായി കഴിഞ്ഞ കുറേനാളായി ചികിത്സയിലായിരുന്നു ചെന്നൈ: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ സംസ്ഥാന ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം. 69 വയസായിരുന്നു. അർബുദബാധിതനായി കഴിഞ്ഞ കുറേനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 29നാണ് രോഗം മൂർച്ഛിച്ച് വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിച്ചത്. ഇന്ന് ആരോഗ്യനില വഷളാകുകയായിരുന്നു. 2015ൽ പിണറായി വിജയനിൽനിന്നാണ് കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറി പദവി ഏറ്റെടുക്കുന്നത്. 2018ലെ സംസ്ഥാന സമ്മേളനത്തിൽ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1982, 1987, 2001, 2006, 2011 എന്നിങ്ങനെ അഞ്ചുതവണ തലശ്ശേരിയിൽനിന്ന് നിയമസഭയിലുമെത്തി. 2006ൽ അച്യുതാനന്ദൻ സർക്കാരിൽ ആഭ്യന്തര മന്ത്രിയായി. 2011ൽ 13-ാം കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവുമായും തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗമാണ്. കെ.എസ്.എഫിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തുടക്കം കണ്ണൂർ ജില്ലയിൽ തലശ്ശേരിക്കടുത്ത് കോടിയേരിയിൽ പരേതരായ കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും...

കരുമ്പിൽ കാറിടിച്ചു കാൽ നട യാത്രക്കാരൻ മരിച്ചു

കരുമ്പിൽ കാറിടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു. കക്കാട് സ്വദേശി മേക്കേക്കാട്ട് യൂസുഫ് (62) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6:40ഓടെ ആണ് അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. ഗുരുതര പരിക്കുകളോടെ അദ്ദേഹത്തെ തിരൂരങ്ങാടിയിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. നിസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടം. അപകടത്തിൽ ഇതര സംസ്ഥാനക്കാരനായ ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വേങ്ങര ബസ് സ്റ്റാൻഡിൽ കഞ്ചാവ് വിൽപ്പനക്കാരനേ പിടികൂടി video കാണാം

വേങ്ങര:  വേങ്ങരയിൽ കഞ്ചാവ് വിൽപ്പനക്കാരനെ കയ്യോടെ പിടികൂടി, കൂരിയാട് ജാഗ്രത സമിതി അംഗങ്ങളായ സൈദ് മോൻ തങ്ങൾ, ഫൈസൽ കുഞ്ഞിപ്പ, ഷബീബ് ചെള്ളി, ശാഹുൽ PP തുടങ്ങിയവരാണ് മധു എന്നയാളെ വിൽപ്പനക്കായി കൊണ്ട് വന്ന കഞ്ചാവുമായി ഇന്ന് ഉച്ചയോടെ പിടികൂടിയത്, പ്രതിയെ വേങ്ങര പോലിസിന് കൈമാറി.

വലിയോറകാരിക്ക് UAE യുടെ ഗോൾഡൻ വിസ ലഭിച്ചു

വലിയോറ പരപ്പിൽ പാറയിലെ കരുവള്ളി സൈദലവിയുടെ മകൾ ഡോക്ടർ ഫാസില കരുവള്ളിക്ക്‌  U A E ഗവൺമെൻ്റിൻ്റെ ഗോൾഡൻ വിസ ലഭിച്ചു. ആരോഗ്യരംഗത്തെ സേവനം മുൻനിറുത്തിയാണ്  ഫാസില കരുവള്ളിക്ക്‌  U A E ഗവൺമെൻ്റിൻ്റെ ഗോൾഡൻ വിസ നൽകിയത്

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

Read more :  വലിയോറകാരിക്ക് UAE യുടെ ഗോൾഡൻ വിസ ലഭിച്ചു

വേങ്ങര ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ മേള ഈ വരുന്ന വെള്ളി, ശനി തിയതികളിലായി വേങ്ങര ബോയ്സ് ഹൈസ്കൂളിൽ വെച്ചു നടക്കുന്നു.

വേങ്ങര ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ മേള ഈ വരുന്ന വെള്ളി, ശനി (30/9/2022,1/10/2022) തിയതികളിലായി വേങ്ങര ബോയ്സ് ഹൈസ്കൂളിൽ വെച്ചു നടക്കുന്നു. സെപ്റ്റംബർ-30 വെളിയാഴ്ച  ഉച്ചക്ക് ശേഷം വേങ്ങര ബസ്റ്റാന്റ് പരിസരത്ത് നിന്ന് വിളംബര ജാഥയും,ഫ്ളാഷ് മോബും വൈകുന്നേരം പ്രദർശന ഫുട്ബോൾ മത്സരവും സംഘടിപ്പികും. ഒക്ടോബർ-01 ശനിയാഴ്ച വേങ്ങര ബോയ്സ് സ്കൂളിൽ വെച്ച് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ  വേങ്ങര ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ മേള നടക്കും. മേളയിൽ വിവിധ സ്റ്റാളുകളിലായി വിവിധ പ്രദർശനങ്ങളും,ജീവിത ശൈലി രോഗ പരിശോധന ക്യാമ്പ്,കണ്ണ് പരിശോധന ,ഹോമിയോ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും,ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും,ഔഷധ സസ്യ പ്രദർശനവും,സിദ്ധവൈദ്യ മരുന്നുകളുടെ പ്രദർശനവും,രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാബും, കൗൺസിലിംഗ്, വിവിധ സെമിനാറുകൾ, മലമ്പനി പരിശോധന,ആയുഷ്മാൻ ഭാരത് (കാരുണ്യ ആരോഗ്യം), കുടുംബശ്രീ വിപണന മേള,കുടുംബശ്രീ ഫുഡ് കോർട്ട്,പാലിയേറ്റിവ് ഗുണഭോക്താക്കളുടെ ഉൽപന്ന വിപണനവും, പരിശീലനവും, ടി.ബി. നിർണ്ണയ കഫ പരിശോധന ,കുഷ്ഠരോഗപരിശോധനയും  ഉണ്ടാവും

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

അടക്കാപുര സ്വദേശി VP ഹംസക്കുട്ടികാക്ക മരണപെട്ടു

അടക്കാപുര സ്വദേശിയും അടക്കാപുര ബസ്റ്റോപ്പിന്റെ പിറകിൽ താമസകാരനുമായ പരേതനായ മീമി കാക്കയുടെ മകൻ ഹംസക്കുട്ടി വി. പി  എന്നവർ   ഇന്ന് രാത്രി 9:20 ന്ന്  മരണപെട്ടു.മയ്യത്ത് നിസ്കാരം നാളെ രാവിലെ  10 മണിക്ക് ഇരിക്കുളം ജുമാ മസ്ജിദിൽ 

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കഴിഞ്ഞമാസം കോട്ടക്കൽ ഒതുക്കുങ്ങലിൽ ബസിലെ തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട റിമാൻഡിൽ കഴിഞ്ഞ തിരൂർ - മഞ്ചേരി PTB ബസിലെ ഡ്രൈവർ ആനക്കയം പുള്ളിലങ്ങാടി സ്വദേശി ഷിജു (37) നെ മഞ്ചേരി മെഡിക്കൽ കോളേജിന് സമീപത്തുള്ള ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി… ഓട്ടോ ഡ്രൈവർ മരണപ്പെട്ടത് ബസ്സുകാരുടെ ആക്രമണത്തിലാണ് എന്ന് കാണിച്ചാണ് ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും ക്ലീനറെയും പ്രതി ചേർത്ത് പോലീസ് കേസെടുക്കുകയും ഇതിനെ തുടർന്ന് ഇവർ റിമാൻഡിൽ പോവുകയും ചെയ്തത്… ഇതിനുശേഷം ജാമ്യത്തിൽ ഇറങ്ങിയ ഷിജുവിനെ അന്വേഷിച്ച് ഫോൺ കോൾ വരികയും അതിലൂടെ ഭീഷണിപ്പെടുത്തുന്ന സംഭവവും ഉണ്ടായിരുന്നു… കോട്ടക്കൽ ബസ്റ്റാൻഡിൽ വച്ചും മരണപ്പെട്ട ഓട്ടോ ഡ്രൈവറുടെ ബന്ധുക്കൾ എന്ന് പറയുന്ന ആളുകൾ വന്ന് ഈ ബസ്സിലെ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് ബസ് തൊഴിലാളികൾ പറയുന്നു… ഈ സംഭവത്തിനുശേഷം ഈ മൂന്ന് തൊഴിലാളികളു...

മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ' ; നഗരത്തിൽ പലയിടത്തും അജ്ഞാത പോസ്റ്റർ

മലപ്പുറം: മലപ്പുറം നഗരത്തില്‍ അജ്ഞാത പോസ്റ്റര്‍. 'മലപ്പുറത്ത് ഏതാ ഒരു കുരങ്ങന്‍?' എന്ന പേരിലാണ് നഗരത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റര്‍ പ്രിന്റ് ചെയ്ത പ്രസിന്റെ വിവരങ്ങളും പോസ്റ്ററിലില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂള്‍ബാറിന്റെ പരസ്യമാണ് എന്നാണ് സൂചന.

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ VIDEO

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ 30 പേർക്ക് പരിക്ക് രണ്ട് പേർ മരണപ്പെട്ടു.  അപകടത്തിൽപ്പെട്ടത് 15ലധികം വാഹനങ്ങൾ   ട്രെയിലർ ലോറി നിയന്ത്രണം വിട്ട് ലോറിയും കാറുകളും ബൈക്കുകളും ഉൾപ്പെടെ 15ലധികം വാഹനങ്ങളിലാണ് ഇടിച്ചത്.  മുപ്പതോളം പേർക്ക് പരിക്കേറ്റു.  പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് നിന്നും വാഹനങ്ങളെല്ലാം നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കി  പോലീസും ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ആംബുലൻസ് കൂട്ടായ്മയും ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായ ദുആ എന്ന ഒരു വയസ്സുകാരിയും, ആട്ടിരി പള്ളിപ്പുറം സ്വദേശി വടക്കേതിൽ  മുഹമ്മദ് അലിയും മരണപ്പെട്ടു.  മരണപ്പെട്ടവരുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. VIDEO

കടലുണ്ടി പുഴയിൽ വീണ് രണ്ടര വയസ്സുകാരി ഗുരുതരാവസ്ഥയിൽ.

തിരൂരങ്ങാടി കടലുണ്ടി പുഴ യിൽ പനമ്പുഴ കടവിൽ കുളിക്കുന്നതിനിടെ രണ്ടര വയസ്സുകാരി വെള്ളത്തിൽ മുങ്ങി അപകടം... ഗുരുതരാവസ്ഥയിൽ ആയ കുട്ടിയെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു... കൊണ്ടോട്ടി സ്വദേശിയിയായ ഇശാ രണ്ടര വയസ്സ് എന്ന കുട്ടി തിരുരങ്ങാടി പനമ്പുഴയിലെ ഉമ്മാന്റെ വീട്ടിൽ വിരുന്നെത്തിയാതായിരുന്നു... ബന്ധുക്കളുടെ കൂടെ പുഴയിൽ കുളിക്കുന്നതിനിടയാണ് അപകടം...

വേങ്ങര ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു.

 വേങ്ങര ബസ് സ്റ്റാൻ്റിൽ പുതുതായി നിർമ്മിച്ച സീതി ഹാജി സ്മാരക ഷോപ്പിംഗ് കോംപ്ലക്സും ബസ് വെയിറ്റിംഗ് ഷെഡും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ സലീം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് ടി.കെ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ  ഹസീന ബാനു സി.പി, ആരിഫ മടപ്പള്ളി, മറ്റു ജനപ്രതിനിധികൾ, എ.കെ.എ നസീർ, വ്യാപാരി വ്യവസായി പ്രതിനിധി അസീസ് ഹാജി, ഓവർസിയർ കൃഷണൻ കുട്ടി കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 65 ലക്ഷം രൂപ തനത് ഫണ്ട് ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

മൂന്നിയൂരിൽ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

തിരൂരങ്ങാടി : യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ പാറക്കടവ് സ്വദേശി വെളുത്തോടത്ത് മൊയ്തീൻ- ആമിന ദമ്പതികളുടെ മകൻ, ആലിൻ ചുവട് ക്വാർട്ടെഴ്സിൽ താമസിക്കുന്ന ചെറിയ മുക്കത്ത് അബ്ദുൽ അസീസ് (42) ആണ് മരിച്ചത്. ഭാര്യയും മക്കളുമൊത്ത് ക്വാർട്ടെഴ്സിൽ ആണ് താമസിക്കുന്നത്. ഇന്നലെ  ഉച്ചയ്ക്ക് 2 മണിക്ക് ജോലി കഴിഞ്ഞു വീട്ടിൽ എത്തിയതായിരുന്നു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. 3 മണിക്ക് കുട്ടികൾ വന്നപ്പോഴാണ് അടുക്കള ഭാഗത്ത് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. സമീപത്ത് രക്തവും ഉണ്ടായിരുന്നു. ടി ബി രോഗമുള്ളതിനാൽ രക്തം ചര്ദിച്ചതാകും എന്ന നിഗമനത്തിലാണ് പോലീസ്. ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് തിങ്കളാഴ്ച ഖബറടക്കും.

കോട്ടക്കൽ എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വൻ അപകടം.

മലപ്പുറം : കോട്ടക്കൽ എടരിക്കോട് ഹൈവേയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്നു അപകടം. നിരവധി കാറുകളിലും ബൈക്കുകളിലും ഇടിച്ച് വൻ അപകട പരമ്പരയാണ് ഉണ്ടായിട്ടുള്ളത്.കോട്ടക്കൽ മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ 8 ലധികം പേർക്ക് പരിക്കേറ്റു. ഒരാൾ മരണപ്പെട്ടു. ഒതുക്കുങ്ങൽ സ്വദേശിയായ വടക്കേതിൽ മുഹമ്മദലി എന്ന വ്യക്തിയാണ് മരണപ്പെട്ടത്.  മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി   കണ്ടെയ്നർ ലോറി പുറകോട്ട് വന്നു നിരവധി  വാഹനങ്ങളിൽ ഇടിച്ച് കയറുകയായിരുന്നു. ഇന്ന് രാത്രി 09:0 മണിയോടെയാണ് അപകടം നടന്നത്.        നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കാറുകൾ, ഇരുചക്ര വാഹനങ്ങളിൽ അടക്കം നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി. മറ്റു വാഹനങ്ങളിൽ ഉള്ളവർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാരും പോലീസും സന്നദ്ധ സേനാപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങിയ ശേഷമുള്ള ജങ്ഷനിൽ ആണ് അപകടം നടന്നത്. ലോറിയുടെ ബ്രെക്ക് നഷ്ടമായതാണ് അപകട കാരണം എന്നാണ് പ്രാഥമിക ന...

കോഴിക്കോട് മെഡിക്കൽ കോളേജ് കേസ്വാലിറ്റിയിൽ തീപിടുത്തം live

മെഡിക്കൽ കോളേജിൽ തീപിടുത്തം. കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വൽറ്റിയിൽ തീപ്പിടുത്തം . നിരവധി രോഗികളെ ഐസിയുവിൽ നിന്നും കാഷ്വാലിറ്റിയിൽ നിന്നും പുറത്തിറക്കി. എമർജൻസി ഉള്ള രോഗികളെ മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റാനുള്ള സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നു. തീപിടുത്തത്തെ തുടർന്ന് വ്യാപിച്ച പുക മെഡിക്കൽ കോളേജ് പരിസരത്ത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. തീ പിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്ന് സന്ധ്യക്ക് ശേഷം ആണ് തീപിടുത്തം ഉണ്ടായത് . പരിഭ്രാന്തരായ രോഗികളും കൂടെയുള്ളവരും സുരക്ഷാപ്രവർത്തനങ്ങൾക്ക് വിഘാധമാവുന്നുണ്ട്.. കൂടുതൽ വിവരങ്ങൾ ലഭിച്ചുവരുന്നു..

വീടുകളിലെ പ്രസവം- തെറ്റിദ്ധാരണ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും മത നേതാക്കളുടെ യോഗത്തില്‍ സമവായം

ആശുപത്രികളിലെ സുരക്ഷിതമായ പ്രസവത്തിന് പകരം വീടുകളില്‍ പ്രസവം നടത്താന്‍ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത മതനേതാക്കളുടെ യോഗത്തില്‍ സമവായം. ആരോഗ്യമുള്ള ഭാവി തലമുറയ്ക്കായി ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലയിലെ ആരോഗ്യവകുപ്പ് നടത്തുന്ന 'കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം' എന്ന ക്യാംപയിന്റെ ഭാഗമായാണ് മതനേതാക്കളുടെ യോഗം വിളിച്ചത്.  ഒരു മതവും പ്രസവത്തിന് ആശുപത്രികളിൽ ചികിത്സ തേടുന്നതിനെ എതിർക്കുന്നില്ലെന്നും ചികിത്സയും ശരിയായ പരിചരണവും വേണമെന്ന് നിഷ്കർഷിക്കുകയാണ് ചെയ്യുന്നതെന്നും യോഗത്തിൽ പങ്കെടുത്ത വിവിധ മത നേതാക്കൾ അഭിപ്രായപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങൾക്ക് പിന്നിലുള്ളവർക്ക് മത സംഘടനകളുടെയോ മത തത്വങ്ങളുടെയോ പിൻബലമില്ല. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നത് തടയാൻ ശക്തമായ ബോധവത്ക്കരണം നടത്തണം. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിൻ്റെയും ജില്ലാഭരണ കൂട...

വേങ്ങര കേന്ദ്രീകരിച്ച് വില്പനയ്ക്ക് എത്തിച്ച MDMA യും കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ

പോലീസ് പിടികൂടിയത് അര ലക്ഷം രൂപ വിലവരുന്ന 8ഗ്രാം MDMA യും 40 ഗ്രാമോളം കഞ്ചാവും വേങ്ങര : ടൗൺ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ അഞ്ച് പേരെയാണ് മലപ്പുറം ഡെപ്യൂട്ടി പോലീസ്  സൂപ്രണ്ട്  KM ബിജുവിന്റെ നേതൃത്വത്തിൽ മലപ്പുറം DANSAF ടീമും വേങ്ങര പോലീസ് ഇൻസ്പെക്ടർ ആർ രാജേന്ദ്രൻ നായരുടെ  നേതൃത്വത്തിൽ വേങ്ങര പോലീസും ചേർന്ന് ഇന്ന് പുലർച്ചെ വേങ്ങര ബസ്റ്റാൻഡ് പരിസരത്തുള്ള ലഹരി വില്പന കേന്ദ്രത്തിൽ നിന്നും പിടികൂടിയത്  വേങ്ങര കൂനാരി വീട്ടിൽ മുഹമ്മദ് ഷരീഫ് 35 വയസ്സ്,  ഊരകം മേൽമുറി,മമ്പീതി സ്വദേശി  പ്രമോദ് യു ടി 30 വയസ്സ്, വേങ്ങര വലിയോറ ചേറ്റിപ്പുറമാട്, നമ്പൻ കുന്നത്തു വീട്ടിൽ അഫ്സൽ 36 വയസ്സ്, മറ്റത്തൂര് കൈപ്പറ്റ സ്വദേശി കല്ലം കുത്ത് റഷീദ് 35 വയസ്സ്, കണ്ണമംഗലം നോട്ടപ്പുറം മണ്ണിൽ വീട്ടിൽ അജിത്ത് 40 വയസ്സ്  എന്നിവരെയാണ് പോലീസ് പിടികൂടിയത്. ലഹരി ആവശ്യക്കാരെയും ഉപയോഗിക്കുന്നവരെയും ഉള്ളിൽ പ്രവേശിപ്പിച്ച് ലഹരി വില്പന കേന്ദ്രത്തിലേക്കുള്ള കവാടത്തിലെ ഇരുമ്പ് ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടിയാണ് അതിവ രഹസ്യമായി ലഹരി വിൽപ്പന കേന്ദ്രം പ്രവർത്തിച്ചുവന്നിരുന്നത്. ...