ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വികസനഫണ്ടിന്റെ 10 % മാലിന്യസംസ്കരണത്തിനു വേണ്ടി നിർബന്ധമായും മാറ്റിവെയ്ക്കാൻനിർദേശമുണ്ടത്രെ.b

പോരെങ്കിൽ നാഷണൽ ഹെൽത്ത് മിഷൻ (10000), സംസ്ഥാന ശുചിത്വ മിഷൻ (10000), ഗ്രാമപഞ്ചായത്ത്തനതുഫണ്ട് (5000) എന്നിവയിലൂടെ 25000 രൂപ ഓരോ വാർഡിനും ശുചീകരണ പരിപാടികൾക്കായിലഭിക്കുന്നുണ്ട്. ഓരോ വാർഡിലെയും വാർഡ് മെമ്പർ അധ്യക്ഷനും ആരോഗ്യപ്രവർതകൻ കൺവീനറും ആയ വാർഡ് തല ശുചിത്വ സമിതികൾക്കാണ് 25000 രൂപ വരെയുള്ള ഈ ഫണ്ട് ലഭിക്കുക . മാലിന്യനിർമാർജനത്തിനായി തെറ്റില്ലാത്ത അളവിൽ ഫണ്ട് ലഭിക്കുന്നുണ്ട്. ജനകീയ മോണിറ്ററിങ് ആണ് ഇനി വേണ്ടത് (ഇന്നത്തെ ബജറ്റിൽ നിന്ന് അല്ല)

വേങ്ങര പഞ്ചായത്ത് അനുമോദിക്കുന്നു

അനുമോദിക്കുന്നു: !!വേങ്ങര പഞ്ചായത്ത് പരിധിയിൽ നിന്നും SSLC. +2 പരീക്ഷയിൽ മുഴുവൻ എ.പ്ലസ് നേടിയവരെ വേങ്ങര ഗ്രാമപഞ്ചായത്ത് അനുമോദിക്കുന്നു: ഫോട്ടോ, മാർക്ക് ലിസ്റ്റിന്റെ കോപ്പി സഹിതം ഇന്ന് വൈകു: 5 മണിക്ക് മുമ്പായി വേങ്ങര പഞ്ചായത്ത് ഓഫീസിൽ എത്തിക്കുക. ഫോൺ: 0494 245 O226 (info : tousufali valiyora )

13‐ാം വാർഡിലെ മാലിന്യം നീക്കം ചെയ്യാൻ സഹകരിക്കുക..വിജയിപ്പിക്കുക..

പുത്തണങ്ങാടിയിലെ മാലിന്യപ്രശ്നം ഉടനെ പരിഹരിക്കാം ഒരു 10 പേർ എൻറ കുടെ നീന്നാൽ നാളെതന്നെ പരിഹാരം ഉറപ്പ് പിന്തുണ അറിയിക്കുക. ഞാൻ ഉണ്ടാക്കം നിങ്ങളുടെ കുടെ എൻറ അധികാര പരിധിയിൽ അല്ലാത്ത കെണ്ടാണ് ഞാൻ ഇടപെടാൻ മടി കാണിച്ചത് -- CM (14 ward member ) ynot? Whatsapp growp (copped ) അപ്പോൾ CM ന്റെ നേതൃത്വത്തിലും 13‐ാം വാർഡിലെ മാലിന്യം നീക്കം ചെയ്യാൻ സഹകരിക്കുക..വിജയിപ്പിക്കുക..

Adakkapura AIMS 2016 പ്രവേശനോത്സവം ഇന്ന് (02-06-16) ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങൾ ഉദ്ഘാടനം

Adakkapura AIMS Nursery School 2016 പ്രവേശനോത്സവം ഇന്ന് (02-06-16) ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു അക്ഷര ലോകത്തേക്ക്‌ കാലു വെച്ച‌ കൊച്ചു കൂട്ടുകാർക്ക്‌ ആദ്യാക്ഷരം പകർന്നു നൽകി... ഈ വർഷം SKSSF TREND EDUCATION WING ന്റെ അംഗീകാരം കൂടി കരസ്ഥമാക്കിയ AIMS ഇനി ന്യൂതന പാഠ്യ പദ്ധതികളിൽ അനിശ്ടിതമായ അധ്യാപനം ആയിരിക്കും എന്നതുംAIMS ന്റെ സവിശേഷത ആണു.. Coppy

ൽ SSLC +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ തേടിയ വിദ്യാർത്ഥികൾക്ക് ട്രോ ഫിനൽകി

വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങര വ്യാപാരഭവനിൽ SSLC +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ തേടിയ വിദ്യാർത്ഥികൾക്ക് ട്രോ ഫിനൽകി. അനുമോദന ചടങ്ങ് യൂത്ത് കോൺ‌ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി p. ഇഫ്തി കാറുദ്ദീൻ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വളർന്ന് വരുന്ന വർഗീയ ധ്രുവീകരണം നമ്മുടെ ഇന്ത്യയെ നാശത്തിലേക്കു നയിക്കുമെന്നും അതിനെതിരെ മതേതരത്വം ഉയർത്തി പിടിക്കാൻ പുതുതലമുറ തയ്യാറെടുക്കണമെന്നും മഹാത്മജിയും ഇന്ദിരാജിയും രാജീവ് ഗാന്ധിയും രക്തസാക്ഷികളായ തു ഈ രാജ്യത്തിനു വേണ്ടിയാണെന്നത് ഓരോ ഭാരതീയനും ഓർത്തിരിക്കണമെന്നും അദ്ദേഹം അഭിപ്രായ പെട്ടു. റിയാസ് മുക്കോളി. PA ചെറീത്, സി. ബാലൻ മാസ്റ്റർ, വി.പി.റഷീദ്, OK. ചെറി-PKസിദ്ദീഖ് സി.ടി.മൊയ്തീൻ, പൂച്ചേങ്ങൽ അലവി .അരീക്കാട് കുഞ്ഞിപ്പ, കാമ്പ്രൻ മജീദ് മാസ്റ്റർ ' ആശംസ അർപ്പിച്ചു.എം.എ അസീസ്‌ സ്വാഗതവും സോമൻ ഗാന്ധി കുന്ന്: നന്ദിയും പറഞ്ഞു. കുട്ടികൾ ട്രോഫികൾ ഏറ്റുവാങ്ങി.

അവധിക്കാലം കഴിഞ്ഞു സ്കൂളുൾ നാളെ തുറക്കും.

ബാറ്റും ബോളും എടുത്ത് വെച്ച് പുസ്തക സഞ്ചിയുമായി അക്ഷര വെളിച്ചം തേടി ഇനിയുള്ള നാളുകള്

📢📢വേങ്ങരയുടെ ജനപ്രിയ MLA കുഞ്ഞാപയുടെ വിജയാഹ്ളാദ പ്രകടനം 30-05-2016

തിങ്കൾ വൈകുന്നേരം 7 മണിക്ക് കൂരിയാട് നിന്നും വേങ്ങര ടൗണിലേക്ക്.... അന്നേ ദിവസം കുഞാപയുടെ ബൂത്ത് തല നന്ദി പറച്ചിൽ 4 മണി മുതൽ 6:30 വരെ ഉണ്ടായിരിക്കുന്നതാണ്... NB:ആഹ്ളാദപ്രകടനത്തിൽ അത്യുഗ്രൻ DJ Sound System

ss LC പ്ലസ് ടു പരീക്ഷ മികച്ച വിജയം നേടിയിട്ടു ള്ള വിദ്യാർത്ഥികളെ അവാർഡ് നൽകി ആദരിക്കുന്നു

ss LC പ്ലസ് ടു പരീക്ഷ യിൽ 17-ാം വാർഡിൽ നിന്നും മികച്ച വിജയം നേടിയിട്ടു ള്ള വിദ്യാർത്ഥികളെ vengara 17 -)0 വാർഡ് വികസന സമിതി അവാർഡ് നൽകി ആദരിക്കുന്നു; അവാർഡിന് അപേക്ഷിക്കുവാൻ താൽപര്യമുള്ളവർ മെയ് 30ന് മു മ്പായ്.മാർക്ക് ലിസ്റ്റ് ന്റെ സാക്ഷ്യപ്പെട്ടുത്തിയ പകർപ്പ് സഹിതം വാർഡ്‌ മെമ്പറുമായി ബന്ധപ്പെടുക.

വേങ്ങരയില്‍ കൊട്ടിക്കലാശമില്ല :

വേങ്ങര : വേങ്ങര നിയോജകമണ്ഡലത്തില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രചാരണത്തിന്റെ കൊട്ടിക്കലാശം വേണ്ടെന്ന് തീരുമാനിച്ചു. തിങ്കളാഴ്ച വേങ്ങരയില്‍ സി.ഐ. കെ.സി. വിനുവിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ വേങ്ങര എസ്.ഐ. രാജേന്ദ്രന്‍ ആര്‍. നായര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടികളെ പ്രതിനിധീകരിച്ച് എ.കെ. സലീം, പി.കെ. അഷ്‌റഫ്, എടപ്പനാട്ട് മൂസ, എന്‍.കെ. പോക്കര്‍, ടി. മൊയ്തീന്‍കുട്ടി, കുരുണിയന്‍ ചേക്കു, പി.വി. ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു. (coppy from whatsapp )

2016 അദ്ധ്യയന വർഷത്തെ പ്ലസ്ടു പരീക്ഷ ഫലം നാളെ

2016 അദ്ധ്യയന വർഷത്തെ പ്ലസ്ടു പരീക്ഷ ഫലം നാളെ രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും. താഴെ പറയുന്ന വെബ്സൈറ്റ്-കളിൽ ഫലം അറിയാം keralaresults.nic.in keralapareekshabhavan.in result.prd.kerala.gov.in results.kerala.nic.in www.results.itschool.gov.in ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് വിജയാശംസകൾ

നാടിന് തണലേകി ായി പ്രദേശത്തെ കോണ്ഗ്രസ്‌ പ്രവർത്തകർ നിർമ്മിച്ച ബസ്റ്റോപ്പ്

വേങ്ങരഹെല്ത്ത്‌ സെന്റററിഌ മുന്നിലും എംപി നഗറിലുമായി പ്രദേശത്തെ കോണ്ഗ്രസ്‌ പ്രവർത്തകർ നിർമ്മിച്ച രാജീവ്‌ ഗാന്ധിയുടെയുംമുഹമ്മദ്‌ അബ്‌ദുറഹിമാന് സഹിബിന്റെയും സ്‌മാരക ബസ്‌റ്റോപുകള് കെപിസിസി മെമ്പർ പിഎ.ചെറിത്‌,മുള്ളന്ഹംസ ഹിജി എന്നിവർ ഉദ്‌ഘാടനം ചെയ്‌തു,കെ,ഗംഗാധരന്,എംഎഅസീസ്‌എംടി മുഹമ്മദ്‌ ആശംസകള്അർപിച്ചു.മുഹമ്മദ്‌ അലി.ടിപി,ഹാഷിം കോയ തങ്ങള്, അബ്‌ദുല്നാസർ സിടി ,കെ എം .മുഹമ്മദ്‌ അബാസ്‌ എവി,മുഹമ്മദ്‌ റാഷിദ്‌ പിവി,രണ്ജിത്‌ പി,അശ്‌റഫ്‌ പി,ടി,അബ്‌ദുല്്‌ഗഫുർ,ടിടി,മുഹമ്മദ്‌ റിഷാദ്‌ കെ,സൈഌദ്ദീന്.കെ,ജാഫർ കെ.മുഹമ്മദ്‌ ആഷിഫ്‌ പിപി,കാട്ടികുഞ്ഞവറു, തുടങ്ങി യ യൂത്ത്‌കോണ്ഗ്രസ്‌ പ്രവർത്തകരും അഌഭാവികളുമാണ്‌ നിർമ്മാണത്തിന്നും ഉദ്‌ഘാടന ചടങ്ങിഌം നേതൃത്വം നല്കിയത്‌,

സമസ്തയുടെ സമാദരണീയനായ പ്രസിഡന്റ്‌ ശൈഖുനാ കോയക്കുട്ടി ഉസ്താദ്‌ അൽപ നേരം വഫാതായി.

സമസ്തയുടെ സമാദരണീയനായ പ്രസിഡന്റ്‌ ശൈഖുനാ കോയക്കുട്ടി ഉസ്താദ്‌ അൽപ നേരം മുമ്പ്‌ വഫാതായി. അല്ലാഹു അഭിവന്ദ്യ ശൈഖുനായുടെ പരലോക ജീവിതം വെളിച്ചമാക്കട്ടേ..

ഉമ്മന് ചാണ്ടി വേങ്ങരയിലെ തെരെഞ്ഞെടുപ്പ് പൊതുയോഗത്തില്

വേങ്ങര മണ്ഡലം യുഡിഎഫ് സ്ഥാനാര്ത്ഥി പികെ.കുഞ്ഞാലികുട്ടി സാഹിബിന്റെ തെരെഞ്ഞെടുപ്പ് പ്രചരണാര്ത്ഥം ബഹു കേരള മുഖ്യമന്ത്രി ശ്രീ: ഉമ്മന് ചാണ്ടി വേങ്ങരയിലെ തെരെഞ്ഞെടുപ്പ് പൊതുയോഗത്തില് സംസാരിക്കുന്നു....

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ ഫലം നാളെ

രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും. താഴെ പറയുന്ന വെബ്സൈറ്റ്-കളിൽ ഫലം അറിയാം www.keralaresults.nic.in www.keralapareekshabhavan.in www.result.prd.kerala.gov.in www.results.kerala.nic.in www.results.itschool.gov.in

വേങ്ങരയിലെ ഓരോ ബൂത്തിലും ചെന്ന് താൻ ചെയ്ത വികസന പ്രവർത്തനങ്ങൾ ചൂണ്ടി

ഇത് വേങ്ങര... ഒരു പൂ ചോദിച്ചവർക്ക് ഒരു പൂന്തോട്ടവും ഒരു പൂന്തോട്ടം കൊതിച്ചവർക്ക് വസന്തകാലവും സമ്മാനിച്ച ശക്തനായ നേതാവിന്റെ നിയോജക മണ്ഡലം... വേങ്ങരക്കാർ നൽകിയ ഓരോ വോട്ടിനും കോടികളുടെ വികസനം സമ്മാനമായി നൽകി നിറഞ്ഞ ചാരിതാർത്ഥ്യത്തോടെ തെരഞ്ഞെടുപ്പ് ഗോദയിലെത്തുകയാണ് അദ്ദേഹം വീണ്ടും. വേങ്ങരയിലെ ഓരോ ബൂത്തിലും ചെന്ന് താൻ ചെയ്ത വികസന പ്രവർത്തനങ്ങൾ ചൂണ്ടി കാണിക്കാനുള്ള ധൈര്യം ഈ ജനപ്രതിനിധിയെ കൂടുതൽ ശക്തനാക്കുന്നു.

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

വേങ്ങരയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു;18-കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

  വേങ്ങര: ഊരകം പുത്തൻപീടികയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇല്ലിപിലാക്കൽ റഹ്മത്ത് നഗർ പെരുമ്പള്ളി മുഹമ്മദിന്റെ മകൻ യുസഫ് (18) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെ പുത്തൻപീടിക വായനശാലയ്ക്ക് സമീപമായിരുന്നു അപകടം സംഭവിച്ചത്. വെങ്കുളം പീസ് സ്കൂളിന് പിൻവശത്തുകൂടിയുള്ള പുത്തൻപീടിക ഇറക്കത്തിൽ വെച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലെ വീടിന്റെ മുറ്റത്തേക്ക് മറിയുകയുമായിരുന്നു. . പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുസഫിന്റെ ജീവൻ രക്ഷിക്കാനായില്ല. യൂസഫിനൊപ്പം യാത്ര ചെയ്തിരുന്ന  സുഹൃത്തിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും.

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും. സഞ്ചരിക്കുന്ന മണ്ണ് പരിശോധനശാല കർഷകർക്ക് വലിയ ആശ്വാസം പകരുന്നതാണ്.  കാർഷിക മേഖലക്ക് സഹായകമാകുന്ന രീതിയിൽ മണ്ണുപരിശോധന സൗകര്യം കൃഷിയിട പരിധിയിലെ കൃഷിഭവനുകളിൽ തന്നെ ലഭ്യമാകും. ഈ വർഷം ആദ്യ ഘട്ടത്തിൽ ജില്ലയിലെ 40 കൃഷിഭവൻ പരിധികളിൽ സൗജന്യമായി മണ്ണ് പരിശോധിച്ച് ഫലം കർഷകർക്ക് നൽകും.  പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ വളപ്രയോഗം നടത്താനും വിളവ് വർദ്ധിപ്പിക്കാൻ ആവശ്യമായ പദ്ധതികളും ആവിഷ്കരിക്കും.  അത്യാധുനിക സൗകര്യമുള്ള ലാബ് സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.  സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.ഷിഹാദിന്റെ നേതൃത്വത്തിലുള്ള ടീമാണ് ലാബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വലിയോറ സ്വദേശിക്കും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്.

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വേങ്ങര സായംപ്രഭ അംഗത്തിനും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്. സായം പ്രഭാ അംഗം വലിയോറ പുത്തനങ്ങാടി പൂക്കുളംബസാറിലെ കോരംകുളങ്ങരകുഞ്ഞി മരക്കാർ (72)നാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം വേങ്ങര സായംപ്രഭയിലെത്തി ഉച്ചയോടെ തിരിച്ചു പോകുമ്പോൾ വേങ്ങര അങ്ങാടിയിൽ വച്ചാണ് പൊള്ളലേറ്റത്. കൈ മുട്ടിന് താഴെയാണ് പൊള്ളലേറ്റത്. റിട്ട. വനപാലകനായ അക മ്പാടം സ്വദ്ദേശിയായ ചോലയിൽ മുഹമ്മദ് ( 62 )നും സൂര്യാതപമേറ്റു. മൂലേപ്പാടത്തുള്ള സ്ഥലത്ത്പോയശേഷം ഉച്ചയോടെ വീട്ടിലേക്ക് ബൈക്കിൽ പോകു മ്പോൾ മൂലേപ്പാടം ഹെൽത്ത് സെന്ററിന് സമീപം വെച്ച്ബൈക്ക് നിറുത്തി ഹെൽമറ്റ് എടുത്ത ശേഷം മുഖം തുടക്കാൻ ഒരുങ്ങുംപ്പോഴാണ് ശക്തമായ ചൂടുകാറ്റിൽ മുഖത്തും കഴുത്തിലും സൂ ര്യാതപമേറ്റത്. അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടി. മുഖം മുഴുവൻ കരുവാളിക്കുകയും നീ റ്റൽ അനുഭവപ്പെടുകയും ചെയ്തു എന്നും മുഹമ്മദ് പറഞ്ഞു.

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

കടലുണ്ടിപുഴയിലെ മുച്ചറാണി കടവിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളിൽ ഒരാൾ മരണപ്പെട്ടു

  കടലുണ്ടി പുഴയിലെ മുച്ചറാണി കടവിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളിൽ ഒരാൾ മരണപ്പെട്ടു,  പുഴയിൽ മുങ്ങി തഴ്ന്ന രണ്ട് വിദ്യാർത്ഥികളെ നാട്ടുകാര് രക്ഷപ്പെടുത്തി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.അതിലെ ഒരാളാണ് മരണപെട്ടത്   ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ അപടകടം നടന്നത്. ഏഴും , പതിനൊന്നും വയസ്സുള്ള കുട്ടികളാണ് അപകടത്തിൽ പ്പെട്ടത്.  ഓത്തുപള്ളി മൻസൂറിൻ്റെ മകൻ  സൈഫുൽ മസ്നാൻ(7)മരണപ്പെട്ടത്. പുതുപറമ്പ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 2-ാം വിദ്യാർഥിയാണ്.  പുതുപ്പറമ്പ് മുച്ചറാണി പുഴയിലാണ് കുട്ടുകാരായ രണ്ട് കുട്ടികൾ ഇന്ന് വൈകുന്നേരം നാലോടെ അപകടത്തിൽപെട്ടത്. പുതുപറമ്പ് സ്വദേശി ഓത്തുപള്ളി മൻസൂറിന്റെ മകൻ സൈഫുൽ മസ്‌നാൻ (7) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഹാഫിസ് (12) കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ഇരുവരും കെട്ടിപിടിച്ച് കിടക്കുന്ന രീതിയിലാണ് പുഴയിൽ നിന്ന് കരക്കെത്തിച്ചത്. അഞ്ച് പേരടങ്ങുന്ന സംഘം കുളിക്കാനിറങ്ങുകയും രണ്ട് പേർ അപകടത്തിൽ പെടുകയായിരുന്നു. മറ്റുകുട്ടികൾ വീട്...

വെള്ളിക്കെട്ടൻ അഥവാ ശംഖ് വരയൻ കൊടും വിഷമുണ്ട് ഇവയെ തിരിച്ചറിയാനുള്ള മാർഗങ്ങൾ ഇവയാണ്

വെള്ളിക്കെട്ടൻ അഥവാ ശംഖ് വരയൻ (കൊടും വിഷമുണ്ട്) common krait(highly venomous) എങ്ങനെ തിരിച്ചറിയാം:- (1 )കടും കറുപ്പ് ശരീരത്തിൽ കാണുന്ന തൂവെള്ള വളകളിൽ ചിലയിടങ്ങളിലെങ്കിലും രണ്ടെണ്ണം അടുപ്പിച്ച് വരികയും പിന്നൊരു ഗ്യാപ് വീണ്ടും അടുപ്പിച്ച് രണ്ട് വെള്ള വളകൾ കണ്ടാൽ ഉറപ്പിക്കാം 2) വെള്ളിക്കെട്ടന് ദേഹത്തേ ചെതുമ്പലുകളിൽ നടുപ്പുറത്തു കാണുന്ന ഒരുലൈൻ ചെതുമ്പലുകൾക്ക് വലിപ്പം കൂടുതലും ആ ചെതുമ്പലുകളുടെ ആകൃതി ആറുമുഖങ്ങളുള്ളതുമായിരിക്കും 3) വെള്ളിക്കെട്ടൻ്റെ വയറിനടിഭാഗത്തേ ശൽക്കങ്ങൾ പോലെ തന്നെ ഒരു വരിയായിട്ടാവും വാലറ്റം വരേയും (ഫോട്ടോ കാണുക) (മറ്റു പാമ്പുകൾക്ക് കഴുത്ത് മുതൽ മലദ്വാരം വരേ ഒരു വരി ശൽക്കങ്ങളും വാൽഭാഗം രണ്ട് ഭാഗങ്ങളുമായും ആണ് കാണുക) പാമ്പിൻ്റെ ഫോട്ടോ കണ്ടാലോ,ജീവനുള്ളതോ, ചത്തതോ ആയ പാമ്പുകളേ കണ്ടാലോ പാമ്പിൻ്റെ ഉറ പൂർണ്ണമായും കണ്ടാലോ സാധാരക്കാർക്ക് തിരിച്ചറിയാൻ ഇത്രയും കാര്യങൾ മതിയാവും എന്ന് വിശ്വസിക്കുന്നു NB: ചത്ത പാമ്പാണെന്ന് കരുതി പാമ്പുകളേ വെറും കൈയ്യോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കരുത്. ചത്തതിനു സമാനമായ അവസ്ഥയിലും പാമ്പുകൾക്ക് കടിക്കാനും വിഷമേൽപ്പിക്കാനു...

പരപ്പിൽപാറ ക്രിക്കറ്റ് സൂപ്പർ ലീഗ് (PCL)സമാപിച്ചു

പരപ്പിൽപാറ യുവജന സംഘം (PYS) സംഘടിപ്പിച്ച പരപ്പിൽപാറ ക്രിക്കറ്റ് സൂപ്പർ ലീഗ് ആവേശകരമായ മത്സരങ്ങളോടെ സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ടൂർണമെന്റിൽ 5 ടീമുകളിലായി 65 കളിക്കാർ പങ്കെടുത്തു. നാട്ടിലെ യുവാക്കളെയും സമീപ പ്രദേശങ്ങളിലെ ക്രിക്കറ്റ് പ്രേമികളെയും ഒരുമിപ്പിച്ച ഈ ലീഗ് വലിയ വിജയമായി മാറി. ടൂർണമെന്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. അസ്ലു നിർവഹിച്ചു. ഉദ്ഘാടനച്ചടങ്ങിൽ നിരവധി നാട്ടുകാർ പങ്കെടുത്തു. ഓരോ മത്സരവും ആവേശം നിറഞ്ഞതും കായിക മികവിന്റെ ഉത്സവമായും മാറി. കടുത്ത പോരാട്ടങ്ങൾക്ക് ഒടുവിൽ ഇമ്മൂസ് ധമാക്ക ടീം വിന്നേഴ്സായി കിരീടം കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ചവെച്ച ടീം അലിയൻസ് റണ്ണേഴ്സായി മാറി. വ്യക്തിഗത പുരസ്കാരങ്ങളിൽ, ടൂർണമെന്റിലെ മികച്ച കളിക്കാരനായി ദിൽഷാൻ ഇ കെ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബൗളറായി സാദിഖ് കെ, മികച്ച ബാറ്റ്സ്മാനായി  ദിൽഷാൻ ഇ കെ, മികച്ച ഫീൽഡറായി നൗഫൽ സി ,ഫൈനൽ മത്സരത്തിലെ മികച്ച താരമായി ഫവാസ് എന്നിവരും തിരഞ്ഞെടുത്തു. പരിപാടിയിൽ പഞ്ചായത്ത് മെമ്പർമാരായ ഉമ്മർ കൈപ്രൻ, സബ്ന ഇബ്രാഹീം, ഇബ്രാഹീം Ak,ക്ലബ് രക്ഷാധികാരികളായ കുറുക്കൻ മുഹമ്മദ് സാഹിബ്, ഹാരി...