ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മൊയ്തീനും കാഞ്ചനയും കലക്കി...... പ്രേമം എന്ന സിനിമ അഞ്ചും പത്തും വട്ടം കണ്ട എല്ലാ ഫ്രീക്കന്മാരും

"എന്ന് നിന്റെ മൊയ്തീൻ " ഒരു വട്ടം എങ്കിലും ഒന്ന് പോയി കാണണം, എന്നിട്ട് മനസ്സിരുത്തി ഒന്ന് ചിന്തിച്ച് നോക്കണം, എന്താണ് പ്രണയം എങ്ങിനെയാണ് പ്രണയം എന്നൊക്കെ ഒന്ന് മനസ്സിലാക്കാൻ നിങ്ങൾക്ക് പറ്റിയ ഒരു റഫറൻസ് ആണ് ഈ സിനിമ, ഓളെ മുഖത്തിനേക്കാൾ മൊഞ്ച് ഓളെ ഖൽബിനാണ് എന്ന് പറയുന്ന നായകനും, ഒളിച്ചോടിയാൽ തനിക്ക് താഴെയും മേലെയും ഉളള കൂടെപ്പിറപ്പുകളുടെ ജീവിതം എന്താകുമെന്ന് ചിന്തിക്കുന്ന നായികയും ന്യൂ ജനറേഷൻ സിനിമകളിൽ ഒരിക്കലും കാണാൻ സാധ്യതയില്ലാത്തഒരു കാഴ്ചയാണ്..... രണ്ട് വിത്യസ്ത മതക്കാർ തമ്മിലുളള പ്രണയം മലയാളത്തിൽ ആദ്യമൊന്നുമല്ലെങ്കിലും മൊയ്തീനും കാഞ്ചന മാലയും ഒരു വിധപ്പെട്ട എല്ലാ പ്രേക്ഷകരേയും മനസ്സിൽ കുറച്ച് നേരമെങ്കിലും ഉണ്ടാവും..... ഏച്ചു കെട്ടലുകളോ അമാനുഷികമായ നായക സങ്കല്പങ്ങളൊ ഇല്ലാത്ത മനോഹരമായ ഒരു പ്രണയ കാവ്യം..... ( Writer : Shafi Valappil )

പത്താം ക്ലാസ് ജയിച്ചപ്പോൾ മുതൽ സൽമാൻ ഉപ്പയോട് പറയുന്നതാണ് ഒരു സ്മാർട്ട്ഫോണ് വേണമെന്ന്.

ഉപ്പ പല കാരണങ്ങൾ പറഞ്ഞ് അത് നീട്ടികൊണ്ട് പോയി. അവസാനം പറഞ്ഞത് പ്ലസ് വണ്ണിലെ ഓണപ്പരീക്ഷക്ക് നല്ല മാർക്ക് വാങ്ങിയാൽ വാങ്ങിത്തരാം എന്നാണ്. പരീക്ഷ കഴിഞ്ഞ് റിസൾട്ട് വന്നപ്പോൾ സൽമാൻ ക്ലാസ്സിൽ ഒന്നാമത്. ഈ സന്തോഷ വാർത്ത അറിഞ്ഞ ഉപ്പ ഗൾഫിൽ നിന്ന് ഫോണ് വിളിച്ചപ്പോൾ ചോദിച്ചു. "നിനക്ക് ഏത് ഫോണാ വേണ്ടത്..? "എനിക്ക് ഫോണ് വേണ്ട ഉപ്പാ.. പഠിക്കുന്ന കുട്ടികൾ ഫോണ് ഉപയോഗിച്ചാൽ പഠനത്തിൽ ശ്രദ്ധ കുറയുമെന്നും കുട്ടികൾ ചീത്തയാവുമെന്നും ക്ലാസ് ടീച്ചർ പറയാറുണ്ട്. ഫോണ് പഠിത്തമൊക്കെ കഴിഞ്ഞ് മതി ഉപ്പാ.." മകൻറെ പക്വമായ മറുപടി കേട്ട് അഭിമാനം തോന്നിയ ഉപ്പ സന്തോഷത്തോടെ ചോദിച്ചു "പിന്നെ മോന് ഇപ്പം എന്താ വേണ്ടത്.."? മറുപടി പറയാൻ സൽമാന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. " ഉപ്പാ ഈ വല്ല്യപെരുന്നാളിന് എനിക്ക് രണ്ട് ജോഡി ഡ്രസ്സ് വേണം". "സമ്മതിച്ചു. അടുത്ത ആഴ്ച ഉപ്പ പൈസ അയക്കും. മോന് ഡ്രസ്സ് എടുക്കാനുള്ള പൈസ ഉമ്മാനോട് വാങ്ങിക്കോ.." ഉപ്പാക്ക് ശമ്പളം കിട്ടാൻ വൈകിയത് കൊണ്ട് പെരുന്നാളിൻറെ തലേ ദിവസമാണ് സൽമാന് പൈസ കിട്ടിയത്. കിട്ടിയ ഉടനെ ടൗണിൽ പോയി സൽമാൻ രണ്ട് ജോഡി ഡ്രസ്സ് എടുത്ത് വന്നു...

ടാറ്റയുടെ തലവനായിരുന്ന കാലത്ത് ജര്‍മ്മനി സന്ദര്‍ശിച്ച ഒരോര്‍മ്മ എഴുതുകയുണ്ടായി രത്തന്‍ ടാറ്റ ഈയിടെ . ഓ

ണ്‍ലൈനില്‍ എവിടെയോ വായിച്ചതാണ് . "ജര്‍മ്മനി വ്യാവസായികമായി ലോകത്ത് തന്നെ ഉന്നതിയില്‍ നില്‍ക്കുന്ന ഒരു രാഷ്ട്രമാണല്ലോ . അവിടുത്തെ മനുഷ്യര്‍ അങ്ങേയറ്റം ആഡംബരത്തില്‍ കഴിയുന്നു എന്നാണോ നിങ്ങളുടെ ധാരണ ? കഴിഞ്ഞ മാസം ഞാന്‍ ടാറ്റയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഹാമ്ബര്‍ഗ്ഗില്‍ പോവുകയുണ്ടായി . ഒരു മീറ്റിംഗ് കഴിഞ്ഞു വിശപ്പ്‌ തോന്നിയപ്പോള്‍ എന്റെ ഉദ്യോഗസ്ഥരോടൊപ്പം അടുത്തുള്ള ഒരു ഇടത്തരം രേസ്റ്റൊരന്റില്‍ കയറി . അവിടെ മിക്കവാറും തീന്മേശകള്‍ കാലിയായി കണ്ടപ്പോള്‍ തന്നെ എനിക്ക് കൌതുകം തോന്നി . ഒരു ടേബിളില്‍ ഒരു യുവജോഡി ഇരിക്കുന്നതുകാണുകയുണ്ടായി . വെറും രണ്ടു തരം വിഭവങ്ങളും ഓരോ കുപ്പി ബിയറും മാത്രമാണ് അവരുടെ മുന്നില്‍ കാണാനായത് . ഇന്ത്യയിലെ ഒരു ഇടത്തരം യുവാവിനു പോലും ഇതില്‍ കൂടുതല്‍ വിഭവസമ്പന്നമായ ഭക്ഷണം കാമുകിക്ക് വാങ്ങി നല്‍കുവാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചു . പിശുക്കനോ, അല്ലെങ്കില്‍ അത്രമേല്‍ ദരിദ്രനോ ആയ ഇയാളെ എന്തുകൊണ്ടാണ് ഈ യുവതി ഉപേക്ഷിക്കാത്തത് എന്നാണു ഞാന്‍ ഓര്‍ത്തത്. മറ്റൊരു തീന്മേശയില്‍ വൃദ്ധകളായ രണ്ടു മൂന്നു ലേഡീസ് ഇരിക്കുന്നുണ്ടായിരുന്നു .ഒരൊറ്റ വിഭവം മാത്രം ഓര...

വലിയോറ പുത്തനങ്ങാടി യൂനിറ്റ് സാന്ത്വന കേന്ദ്രം and റീഡിo ഗ് - റൂം ഉൽഘാടനം

E ;ജാഫ്ഫർ ശിഹാബ് തങ്ങൾ പാണക്കാട് .സിദ്ധീഖ് സഖാഫി അരിയൂർ: P. P. സ്ഫീർ ബാബു.K -ഗംഗാധരൻ: ജുമെലെലി തങ്ങൾ കചേരി പടി.എന്നിവർക്ക്‌ പങ്കെടുത്തു

കുലറിൽ പറഞ്ഞ പ്രകാരമുള്ള കുറച്ച നികുതി സ്വീകരി ക്കാൻ ഇന്നലെ വ രെ ( 17/09 /2015. വരെ ) വേങ്ങര ഗ്രാമ പഞ്ചായത്ത് തയ്യാറായി ട്ടില്ല

UDF സർക്കാർ അശാസ്ത്രീയമായി വർധിപ്പിച്ച കെട്ടിട നികുതി കുറച്ചു കൊണ്ടുള്ള സർക്കുലർ (നമ്പർ.144/15.) 27/04/2015.നു ഇറങ്ങി യിട്ടു ണ്ട ങ്കിലും, സർ ക്കുലറിൽ പറഞ്ഞ പ്രകാരമുള്ള കുറച്ച നികുതി സ്വീകരി ക്കാൻ ഇന്നലെ വ രെ ( 17/09 /2015. വരെ ) വേങ്ങര ഗ്രാമ പഞ്ചായത്ത് തയ്യാറായി ട്ടില്ല . 2013. മു തൽ മുൻകാല പ്രാബല്യത്തോടെ കൊണ്ടുവ ന്നിട്ടുള്ള വർധിപ്പിച്ച നികുതി കുറച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ ഇതു വരെയും അടക്കാതെ കുടിശ്ശികയായി കിടക്കുന്ന ധാരാളം കെട്ടിട ഉടമ കൾക്ക് പിഴപലിശ വരികയാണെങ്കിൽ അതിനുത്തരവാദി ആരായിരി ക്കുമെന്ന ചോദ്യത്തി നു മറുപടി ലഭിക്കേണ്ടതുണ്ട് .സർക്കാരിൻറെ ഭാ ഗത്ത് നിന്നുണ്ടായ കാല താമസത്തിനും /വീഴ്ചക്കും കെട്ടിട ഉടമകളു ടെ തലയിൽ ഭാരം കെട്ടിവെക്കുന്നത്ശരിയാണോ ..? കുടിശ്ശിക പലിശ ചുമത്താതെ സർക്കുലർ പ്രകാരമുള്ള നികുതി സ്വീകരിക്കാനുള്ള സ ത്വര നടപടികൾസ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികൃതരോട് അപേ ക്ഷിക്കുന്നു. Writer : Aboohaji Anchukandan

words largest fresh water fish "arapaima" @ MALAPPURAM

words largest fresh water fish "arapaima" @ thannala fest (kozhichina ) malappuram (dt )

ഇത് മലപ്പുറം ജില്ലയിലെ വേങ്ങര മണ്ഡലം....

ഒരുപാട് റബ്ബറൈസസഡ് റോഡുകളും പാലങ്ങളും അതിലുപരി വന്‍കിട കുടിവെള്ള പദ്ധതികളും...ഇപ്പോള്‍ ഇദാ വേങ്ങരക്ക് മെഞ്ജ് കൂട്ടി വൈഫയും, എഫ് എം റേഡിയോയും, മെബൈല്‍ ചാര്‍ജ്ജര്‍ സംവിധാനങ്ങളോടു കൂടി മണ്ഡലത്തിലെ 6 പഞ്ജായത്തുകളിലായി 12 ഹൈടക്ക് ബസ് വൈറ്റിങ്ങ് ഷെഡുകളുടെ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.. ഒരു നാട് മുന്നേറുകയാണ് സമാനതകളില്ലാതെ ഇതെക്കേയും ഇച്ചാശക്തിയുള്ള ഒരു നേതാവിനെകൊണ്ടേ ക്കഴിയൂ... .....അതാണ് നമ്മളെ പാണ്ടികടവത്ത് കുഞ്ഞാപ്പ .....

ബലിപെരുന്നാൾ സെപ്‌തംമ്പർ 24 വ്യാഴാഴ്ച. മാസപ്പിറവി കാണാത്തതിനാലാണിത്‌.

ഖാസിയും സമസ്‌ത ഉപാധ്യക്ഷനുമായ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ, ചെറുശേരി സൈനുദ്ദീൻ മുസ്‌ലിയാർ തുടങ്ങിയ വിവിധ ഖാസിമാരാണു ഇക്കാര്യം അറിയിഛത്‌. അറഫാ ദിനം ബുധനാഴ്ചയാണു.

വലിയോറ പുത്തനങ്ങാടി ചീഞ്ഞു നാറുന്നു...!!

വലിയോറ പുത്തനങ്ങാടി Post Office നു മുൻവശം മാലിന്യ കൂമ്പാരം കുമിഞ്ഞുകൂടി ജനങ്ങൾ ദുരിതാവസ്ഥയിലാണുള്ളത് . തെരുവ് നായ ക്കളുടെ ശല്യവും രൂക്ഷമാണ് . ബന്ധപ്പെട്ട അധികൃതരുടെ സത്വര നട പടികളുണ്ടാവണമെന്ന് അപേക്ഷിക്കുന്നു.

പെണ്കുട്ടികളില്ലാത്ത വീട് ആത്മാവില്ലാത്ത ശരീരങ്ങള് പോലെയാണ്.. വീട്ടില് ഒരു 'മോളൂട്ടി' വേണം.. ആങ്ങളമാരുടെ അനിയത്തിയായി,

ഉമ്മച്ചിയുടെ കുഞ്ഞോളായി, ഉപ്പാന്റെ പൊന്നൂസായി.. അവളുണ്ടെങ്കില് വീട് ഉണര്ന്നിരിക്കും, അകത്തും പുറത്തും പാറി നടക്കും.. അടുക്കളയില് ഉമ്മയ്ക്ക് കൈത്താങ്ങാവും.. മുല്ലയും തുളസിയും പത്തുമണിപ്പൂക്കളും നട്ടു നനക്കാന് ഒരു കുഞ്ഞിപ്പെങ്ങള് തന്നെ വേണം.. നിന്റെ സഹോദരന് ഒരു പെണ്കുഞ്ഞ് പിറന്നാള് അവനെന്റെ സലാം പറയണമെന്ന് പുണ്ണ്യനബി(സ) പഠിപ്പിച്ചു.. മാതാപിതാക്കള്ക്ക് സാന്ത്വനമേകുന്നതണല്മരങ്ങളാണ് ഓരോ പെണ്കിടാവും.. അവശത അനുഭവിക്കുന്ന നേരത്ത് അരികിലാദ്യമെത്തുന്നതും മാതാപിതാക്കളുടെവേര്പാടില് മഴയായ് പെയ്തിറങ്ങുന്നതും മോളുടെ മിഴി നീരായിരിക്കും.. മഹര് മാലയില് കോര്ത്ത് മറ്റൊരാളുടെ കൈകളിലേക്ക് ഏല്പ്പിച്ചു കൊടുത്താലും, വേറൊരു വീട്ടിലേക്ക് പറിച്ചു നട്ടാലും ആഴ്ന്നിറങ്ങിയ ആല്വേരുപോലെ അദൃശ്യമായൊരു സാന്നിദ്ധ്യമായിഅവള് നിന്നരികിലുണ്ടാവും... പരിധിയില്ലാത്ത പ്രതീക്ഷയോടെ പോറ്റി വളര്ത്തിയ ആണ്മക്കള് ജീവിതത്തിന്റെ പച്ചപ്പുതേടി അകലങ്ങളിലേക്ക് ചേക്കേറുമ്പോഴും'മകള്' ഒരു നിഴല് സ്പര്ശമായി അനുഭവപ്പെടും.. ഉമ്മയ്ക്ക് വയ്യെന്ന് കേട്ടപ്പോള് വീട്ടിലാദ്യമെയെത്തിയത് മൂത്തപെങ്ങളാണ്.. കുളിമുറിയില് കാലുതെന്നി വീണ ...

അപരിചിതമായ് വന്ന ഒരു ഫോണ് കോളിലൂടെ ആണ് അവൾ അവനെ പരിചയപ്പെട്ടത്..പരിചയം ഇല്ലാത്ത നമ്പറിൽ നിന്നുള്ള വിളി പതിവ് പോലെ റോങ് നമ്പർ എന്ന് പറഞ്ഞു കാൾ വെച്ചെങ്കിലും വീണ്ടും കാളുകൾ വന്നു കൊണ്ടിരുന്നു

ആദ്യം കുറെ ചീത്ത പറഞ്ഞു എങ്കിലും എല്ലാം കേട്ടിട്ടും വിനീതമായ് ഒന്നും മിണ്ടാതെ നമ്പർ മാറി പോയ് അവന്റെ അമ്മ ഹോസ്പിറ്റലിൽ ആണെന്ന് അൽപം സീരിയസ് ആണ് അത്യവശൃമായ് ബ്ലഡ് വേണം അതിനായ് ധൃതിയിൽ ആരെയോ വിളിച്ചപ്പോൾ മാറി പോയതാണെന്നും സങ്കടത്തോടെ ഉള്ള അവന്റെ മറുപടി അവൾക്കും അല്പം വിഷമമായ് അത് കൊണ്ട് തന്നെ ഒരു സോറി പറഞ്ഞു പെട്ടന്ന് കാൾവെച്ചു. രണ്ടു ദിവസങ്ങൾക്കു ശേഷം വീണ്ടും അതെ നമ്പറിൽ നിന്നും കാൾ വന്നു ആദ്യം മടിച്ചെങ്കിലും അവൾ ഫോണ് എടുത്തു ..ഹലോ ഞാൻ ബുദ്ധിമുട്ടിച്ചെ ങ്കിൽ ക്ഷമിക്കണം എന്നെ ഓർക്കുന്നുണ്ടോ രണ്ടു ദിവസം മുൻപ് ഞാൻ വിളിച്ചിരുന്നു ..ഒന്ന് മൂളിയതല്ലാതെ അവൾ ഒന്നും മറുപടി പറഞ്ഞില്ല ..അവൻ തുടർന്നു എന്റെ അമ്മയ്ക്ക് സുഖമായ് നാളെ ഹോസ്പിറ്റൽ വിടും..എന്തോ ഇയാളോട് ഒന്ന് പറയണം എന്ന് തോന്നി അതാ വിളിച്ചേ ഇനി വിളിക്കില്ല കേട്ടോ മറുപടിക്ക് കാത്തു നിൽക്കാണ്ട് മറുപുറത്ത് കാൾ കട്ട് ആയ ശബ്ദം അവൾ കേട്ടു... സംസാരത്തിലെ മാന്യത അതാവണം പിറ്റേന്ന് രാവിലെ വന്ന ഗുഡ് മോർണിംഗ് മെസ്സെജിനു അവൾ മറുപടി തിരിച്ചു അയച്ചത് ..ദിവസങ്ങൾ കഴിയുംതോറും മെസ്സേജിൽ നിന്നും കാളുകളിലേക്കും സോഷ്യൽ നെറ്റ് വർക്ക്കളിലേക്കും അവരുട...

വലിയോറ പുതനങ്ങാടിയുടെ സമീപ പ്രദേശമായ കൊളപ്പുറത്ത് " ഹൈടെക്'' ബസ് കാത്തിരിപ്പു കേ ന്ദ്രം വരുമ്പോൾ , നൂറ്റാണ്ട് പഴക്കമു ള്ള പുതനങ്ങാടിയിൽ ഒരു " LOW ടെക്'' ബസ് കാത്തിരിപ്പു കേന്ദ്രം പോ ലും ഇല്ലെന്നുള്ളതാണ് വസ്തുത.

പ്രസ്തുത ആവശ്യം ഉന്നയിച്ചു കൊ ണ്ട് ഞാൻ പലരെയും സമീപ്പിക്കുകയുണ്ടായെങ്കിലും , ഫലം തഥൈ വ...! തെറ്റ് ആരുടെ ഭാഗത്താണെന്ന് പ്രദേശ വാസികൾ തീരുമാനിക്കട്ടെ.പു രുഷ സാന്നിദ്ധ്യമുള്ള അങ്ങാടിയുടെ നടുവില് സത്രീകളുടെ ബസ്കാ ത്ത് നില്ക്കുന്ന ദൃശ്യം കാണുക.ബസ് കാത്തിരിപ്പു കേന്ദ്രത്തിനുള്ള സ്ഥല ലഭ്യതയുടെ പ്രശ്നമില്ലാതിരുന്നിട്ടും , എന്തുകൊണ്ട് ഒരു ബസ് കാത്തിരുപ്പ് കേന്ദ്രം നിർമിക്കാൻ ആരും മുമ്പോട്ടു വരുന്നില്ലെന്ന ചോ ദ്യത്തിന് ഇത് വരെ മറുവടി ലഭിച്ചിട്ടില്ല . ചിനക്കൽ , അമരിപ്പടി , പര പ്പിൽ പാറ അടക്കാ പുര , മുതലമാട്, കാളികടവ് , തെർകയം , പണ്ടി കശാല , തുടങ്ങിയ സമീപ സ്ഥലങ്ങളിലെല്ലാം നിലവിൽ ബസ് കാത്തി രിപ്പു കേന്ദ്രങ്ങളുണ്ട്. Writer :Aboohaji Anchukandan

VVL 2015 LIVE VIDEOS വി വി ൽ 2015 ലെ ഫൈനൽ മല്സരം

പള്ളികളിലെ ഉച്ചഭാഷിണി; നിയന്ത്രണം പാലിക്കണമെന്ന് ഹൈദരലി തങ്ങള്‍

കോഴിക്കോട്: പള്ളികളിലെ ഉച്ചഭാഷിണി ബാങ്കിനും അത്യാവശ്യ അറിയിപ്പുകള്‍ക്കും മാത്രം ഉപയോഗിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. പൊതു ജനങ്ങള്‍ക്കു ശല്യമാവുന്ന വിധത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.

നിക്കറും vkc ഹവായ് ചെരിപ്പും ഇട്ടോണ്ട് നടന്നിരുന്ന കാലം...smile emoticon ബാലരമക്കും ബാലമംഗളത്തിനുമൊക്കെ വേണ്ടി കാത്തിരുന്ന വെള്ളിയാഴ്ച്ചകള്‍...😘

മടല്‍ ബാറ്റും ഒരു രൂപയുടെയും മൂന്ന് രൂപയുടെയുമൊക്കെ പ്ലാസ്റ്റിക് ബോളും ആറു രൂപന്റെ പെപ്സി ബോള്‍ കൊണ്ടും ക്രിക്കറ്റ് കളിച്ച് വിളയാടിയിരുന്ന കാലം.. grin emoticon സൈക്കിള്‍ ടയര്‍ ഉരുട്ടി പാല്‍ വാങ്ങാന്‍ പോയിരുന്ന കാലം...😍 പഴയ ചെരിപ്പും മടലും ഉപയോഗിച്ച് വണ്ടി ഉണ്ടാക്കി ഒാടിച്ച് നടന്നിരുന്ന കാലം...☺ കൊത്തക്കല്ലും ക്കും സെയ് വറും തലമ്മതൊടലും കള്ളനും പോലീസും ഒക്കെ കളിച്ചിരുന്ന കാലം..😀 ചൂണ്ട ഇട്ടും ചെരട്ട കെണി വെച്ചും പുഴയില്‍ ചാടിയും നീന്തിയും നടന്നിരുന്ന കാലം... 😍 വാടകക്ക് സൈക്കിളെടുത്ത് കറങ്ങിയിരുന്ന കാലം...😘 സ്കൂള്‍ മതില്‍ ചാടിയും കഞ്ഞിപ്പുരയില്‍ വരിയില്‍ ഒന്നാമതെത്താന്‍ ഓാടിയും നടന്നിരുന്ന കാലം...😎 ഉത്തരം വിളിച്ച് പറഞ്ഞും ഇമ്പോസിഷന്‍ എഴുതിയും ബെഞ്ചില്‍ കയറി നില്‍ക്കുകയും ചെയ്തിരുന്ന കാലം...😉 ഹോംവര്‍ക്ക് ചെയ്യാത്തിന് തല്ല് കിട്ടാതിരിക്കാനും നല്ല ദിവസമാകാനും രണ്ട് മൈനകളെ നോക്കി മേലെപ്പറമ്പ് മൈതാനിയി്‍ലും പള്ളിതൊടുവിലും പോസ്റ്റായിരുന്ന കാലം.. 🚶 മാങ്ങക്കും പറങ്കിമൂച്ചിക്കുമൊക്കെ കല്ലെറിഞ്ഞ് നടന്നിരുന്ന കാലം...😜 തൊടീലെ അണ്ടി പെറുക്കി വിറ്റ് കിട്ടിയ പൈസക്ക് സോഡയും ലൈമു...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

How to See who Views your Facebook Profile

VVC VALIYORA

ഹിന്ദു പുരുഷൻ വിൽപ്പത്രം എഴുതാതെ മരിച്ചാൽ സ്വത്തിന്റെ അവകാശം ലഭിക്കുക. ഭാര്യ, മക്കൾ, അമ്മ, മുൻപ് മരിച്ച മ..

ഒരു ഹിന്ദു പുരുഷൻ വിൽപ്പത്രം എഴുതാതെ മരിച്ചാൽ, ആദ്യം Class I അവകാശികൾക്കാണ് സ്വത്തിൽ അവകാശം ലഭിക്കുക. ഭാര്യ, മക്കൾ, അമ്മ, മുൻപ് മരിച്ച മകൻ/മകളുടെ മക്കൾ തുടങ്ങിയവരാണ് പ്രധാന Class I അവകാശികൾ. ഉദാഹരണത്തിന്, ഭാര്യയും രണ്ട് മക്കളും ഒരു മകളും അമ്മയും ഉണ്ടെങ്കിൽ, അഞ്ച് തുല്യ ഓഹരികളായി സ്വത്ത് വീതിക്കും; ഓരോരുത്തർക്കും 1/5 വീതം ലഭിക്കും. Class I അവകാശികൾ ഇല്ലെങ്കിൽ മാത്രമാണ് Class II അവകാശികളിലേക്ക് അവകാശം പോകുന്നത്. അതേസമയം, ഒരു ഹിന്ദു സ്ത്രീ വിൽപ്പത്രമില്ലാതെ മരിച്ചാൽ, മക്കൾ, മുൻപ് മരിച്ച മകൻ/മകളുടെ മക്കൾ, ഭർത്താവ് തുടങ്ങിയവർക്കാണ് നിയമപ്രകാരം ആദ്യം അവകാശം ലഭിക്കുക. ബാങ്ക് നിക്ഷേപങ്ങൾ, കമ്പനിയിലെ ഷെയറുകൾ, മ്യൂച്വൽ ഫണ്ടുകൾ, മറ്റ് നിക്ഷേപങ്ങൾ എന്നിവയിലും നോമിനിയും നിയമപരമായ അവകാശിയും തമ്മിൽ വ്യത്യാസമുണ്ട്. നോമിനി ആസ്തി സ്വീകരിക്കുന്ന വ്യക്തിയായിരിക്കാം, എന്നാൽ അതുകൊണ്ട് മാത്രം അന്തിമ ഉടമയാകണമെന്നില്ല. കേരളത്തിലെ പഴയ മരുമക്കത്തായം, ജോയിന്റ് ഫാമിലി, പാരമ്പര്യസ്വത്ത്, കോപാർസനറി സ്വത്ത് തുടങ്ങിയവയാണെങ്കിൽ അവകാശവിഹിതം കണക്കാക്കുന്നത് കൂടുതൽ സങ്കീർണമാകാം. അതിനാൽ മരിച്ച വ്യക്തിയുടെ സ്വത്...

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

ശുദ്ധജല കൊഞ്ചുകൾ

കേരളത്തിലെ പുഴകളിലും   തോടുകളിലും, കണ്ടുവരുന്ന ശുദ്ധജല കൊഞ്ചുകൾ  ജൈവവൈവിധ്യത്തിലും നാടൻ ഭക്ഷണസംസ്കാരത്തിലും ഏറെ പ്രാധാന്യമുള്ളവയാണ്.     ശുദ്ധജലത്തിൽ വളരുന്നതിൽ ഏറ്റവും വലുപ്പമുള്ള കൊഞ്ചാണ്  ആറ്റു കൊഞ്ച് ഇവക്ക് നീളമുള്ള നീലനിറത്തിലുള്ള കൈകളും വലിപ്പമേറിയ ശരീരവുമാണ് ഇവകുള്ളത്    ആറ്റുകൊഞ്ചിനേക്കാൾ വലിപ്പം കുറഞ്ഞ പലതരം നാടൻ കൊഞ്ചുകളും പുഴയോരങ്ങളിലും പാറയിടുക്കുകളിലും കണ്ടുവരുന്നു.ഒഴുകുന്ന തെളിഞ്ഞ വെള്ളമുള്ള പുഴകൾ, പാറയിടുക്കുകൾ,വെള്ളത്തിന്റെ അടിയിലെ മരത്തടികൾക്കിടയിലും ചപ്പ് ചവറുകൾക്ക് ഇടയിലുമാണ്  ഇവ പ്രധാനമായും ജീവിക്കുന്നത്.  പുഴയിലെ ചെറുജീവികൾ, ചത്ത മീനുകൾ, പായൽ, ജൈവാവശിഷ്ടങ്ങൾ എന്നിവയാണ് ഇവയുടെ ഭക്ഷണം. പുഴ ശുചീകരണത്തിൽ ഇവ പ്രകൃതിദത്തമായ പങ്കുവഹിക്കുന്നു.   കൈകൊണ്ട് രാത്രികാലങ്ങളിൽ ലൈറ്റ് വെളിച്ചത്തിൽ ചപ്പ് ചവറുകൾക്ക് അടിയിലും, കല്ലുകൾക്ക് അടിയിലും ഇരിക്കുന്ന കൊഞ്ചുകളെ പരിചയസമ്പന്നരായ ആളുകൾ കൈകൊണ്ടോ ചെറിയ വല ഉപയോഗിച്ചോ പിടിക്കാറുണ്ട്. രുചിയിലും പോഷകഗുണത്തിലും ഏറെ മുന്നിലുള്ള പുഴക്കൊഞ്ചുകൾക്ക് വിപണിയിൽ നല്ല വിലയും ആവശ്യക...

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ