പതിനൊന്നാം ക്ലാസ്സിൽ
പഠിക്കുകയായിരുന്ന അവളുടെ
സൗന്ദര്യമായിരുന്നു, അവനെ അവളിലേക്ക്
ആകർഷിച്ചത്.. വൈകിയാണെങ്കിലും
അവളും അവനെ ഇഷ്ടപ്പെട്ടുതുട
ങ്ങി..
അവര് പ്രണയബദ്ധരായി ഒരു വർഷം പിന്നിട്ടു..
തമ്മില് വിട്ടു പിരിയാന് കഴിയാത്ത
അവസ്ഥയോളം എത്തിക്കഴിഞ്ഞിരുന്നു..
അവർ തമ്മിൽ സംസാരിക്കാത്ത ദിവസങ്ങളും
കുറവായിരുന്നു...
അവളുടെ സ്നേഹം അവനിൽ ഒരുപാട് മാറ്റങ്ങൾ
വരുത്തി.. പ്രശ്നങ്ങളെ നേരിടേണ്ടിവരുന്ന
സാഹചര്യങ്ങളിൽ മദ്യപിക്കുമായിരുന്ന
അവൻ തന്റെ ആ ശീലം എന്നെന്നേക്കുമായി
ഉപേക്ഷിച്ചു..
സ്വതവേ മുൻകോപിയായിരുന്ന അവൻ
പതിയെ ശാന്തനും സൗമ്യനുമായി മാറി..
ഇരുപത്തഞ്ചുകാരനായ അവന് തന്നേക്കാൾ
ഏറെ വയസ്സിന് വ്യത്യാസമുണ്ടെങ്കിലും
അവളെത്തന്നെ വിവാഹം ചെയ്യണമെന്ന
അതിയായ ആഗ്രഹമുണ്ടായിരുന്നു...
ഇക്കാര്യം അവന്റെ വീട്ടിൽ പറയേണ്ടി
വരും എന്ന സാഹചര്യവും ഉണ്ടായി..
അവളുടെ ഉപരിപഠനത്തേക്കു
റിച്ചായിരുന്നു
അവന്റെ ഏറ്റവും വലിയ ആകുലത..
അവള് ഉപരിപഠനത്തിനു പോയതിനു ശേഷം
അവളുടെ കാര്യം വീട്ടില് പറയാമെന്നും
അവന് തീരുമാനിച്ചു.. പെണ്വീട്ടുകാരില്
നിന്നും സ്ത്രീധനമോ സ്വര്ണ്ണമോ ഒന്നും
അവന് വേണ്ടിയിരുന്നില്ല.. തന്നെപ്പോലെ
തന...
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി) ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്. നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...