അന്യ മതസ്ഥരുടെ ഉത്സവമാണോ
എന്ന് തോന്നിക്കും വിധം മടപ്പള്ളി യാറo നേർച്ച മാറിയിരിക്കുന്നു.
ഒട്ടിയ വയറുമായി ഒരു നേരത്തെ ഭക്ഷണത്തിന്
വകയില്ലാതെ ഓടി നടന്ന ജന സമൂഹത്തെ
വയറു നിറച്ചു ഭക്ഷിപിച്ച ചരിത്രമായിരുന്നു മടപള്ളിയാരത്തിനു പറയാനുണ്ടായിരുന്നത്
ഇന്ന് അതെല്ലാം മറന്നു അനാചാരത്തിന്റെയും ചൂധാട്ടതിന്റെഉം മറവിൽ
നേർച്ച പേരിൽ സ്വന്തo മക്കൾ കള്ള് കുടിച്ചു തിമിര്ത്തു ആടുന്നതു
റോഡിലും തെരുവോരങ്ങളിലും ഉറക്കംമോയ്ച്ചു
അഭിമാനത്തോടെ നിന്നു കണ്ടു ആസോടിക്കുന്ന ലജ്ജയില്ലാത്ത
രക്ഷിതാക്കൾ അതു വർഷത്തിൽ ഒരിക്കലല്ലേ എന്ന് പറഞ്ഞു
സൊന്തം കൂട്ടുകാർകൊപ്പം കള്ളിൻറെ രുജി അറിയാൻ അവസരം കൊടുക്കുന്ന മാതാപിതാക്കൾ
.അല്ലെങ്കിൽ ഇതു അവരുടെ പ്രായമല്ലേ എന്നുപറഞ്ഞു പുറം തിരിഞ്ഞു പ്രോത്സാഹനം നല്കി
ഇസ്ലാമിനെ കല്ലെറിയുന്ന സംസ്കാരമില്ലാത്ത രക്ഷിതാക്കൾ ഇവരെല്ലാം
ചിന്തികേണ്ട സമയം അടുത്തിരിക്കുന്നു .....
നിങ്ങളുടെ അഭിപ്രായം യതാണ് എന്ന് തായേ യെയുതുക
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി) ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്. നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...