ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂൺ 18, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഏറ്റവും പുതിയ അപ്ഡേറ്റ്

സാഹോദര്യ പദയാത്ര നാളെ വേങ്ങരയിൽ സ്വീകരണം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ VIDEO

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ 30 പേർക്ക് പരിക്ക് രണ്ട് പേർ മരണപ്പെട്ടു.  അപകടത്തിൽപ്പെട്ടത് 15ലധികം വാഹനങ്ങൾ   ട്രെയിലർ ലോറി നിയന്ത്രണം വിട്ട് ലോറിയും കാറുകളും ബൈക്കുകളും ഉൾപ്പെടെ 15ലധികം വാഹനങ്ങളിലാണ് ഇടിച്ചത്.  മുപ്പതോളം പേർക്ക് പരിക്കേറ്റു.  പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് നിന്നും വാഹനങ്ങളെല്ലാം നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കി  പോലീസും ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ആംബുലൻസ് കൂട്ടായ്മയും ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായ ദുആ എന്ന ഒരു വയസ്സുകാരിയും, ആട്ടിരി പള്ളിപ്പുറം സ്വദേശി വടക്കേതിൽ  മുഹമ്മദ് അലിയും മരണപ്പെട്ടു.  മരണപ്പെട്ടവരുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. VIDEO

കണ്ണീർ ഉണങ്ങും മുമ്പേ..; എടരിക്കോട് അപകട വളവിൽ ലോറി മതിലിടിച്ച് തകർന്നു; മൂന്നുപേർക്ക് പരിക്ക്..!

കോട്ടക്കൽ എടരിക്കോട് പാലച്ചിറമാട് വളവിൽ നിയന്ത്രണം വിട്ട ലോറി വീടിൻറെ മതിലിടിച്ചു അപകടം. ഇന്ന് പുലർച്ചെ 3.10 ന് നടന്ന അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു .ഇതിൽ രണ്ടുപേരെ കോട്ടക്കൽ മിംസ്‌ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ലോറിക്കും മതിലിനും ഇടയിൽ കുടുങ്ങിക്കിടന്ന ഒരാളെ വളരെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് തിരൂരിൽ നിന്നും എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. ഹൈവേയിലൂടെ പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് വീട്ടുവളപ്പിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കഴിഞ്ഞദിവസം എടരിക്കോട് മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു. ഒതുക്കുങ്ങൽ സ്വദേശി വടക്കേതിൽ മുഹമ്മദലി, തൃശൂർ വടക്കാഞ്ചേരി സ്വദേശി ദുആ (രണ്ട്) എന്നിവരാണ് മരിച്ചത്‌. അപകടത്തിൽ 30 ലധികം പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി നിരവധി വാഹനങ്ങളിൽ കൂട്ടിയിടിക്കികയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം.

കോട്ടക്കൽ എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വൻ അപകടം.

മലപ്പുറം : കോട്ടക്കൽ എടരിക്കോട് ഹൈവേയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്നു അപകടം. നിരവധി കാറുകളിലും ബൈക്കുകളിലും ഇടിച്ച് വൻ അപകട പരമ്പരയാണ് ഉണ്ടായിട്ടുള്ളത്.കോട്ടക്കൽ മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ 8 ലധികം പേർക്ക് പരിക്കേറ്റു. ഒരാൾ മരണപ്പെട്ടു. ഒതുക്കുങ്ങൽ സ്വദേശിയായ വടക്കേതിൽ മുഹമ്മദലി എന്ന വ്യക്തിയാണ് മരണപ്പെട്ടത്.  മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി   കണ്ടെയ്നർ ലോറി പുറകോട്ട് വന്നു നിരവധി  വാഹനങ്ങളിൽ ഇടിച്ച് കയറുകയായിരുന്നു. ഇന്ന് രാത്രി 09:0 മണിയോടെയാണ് അപകടം നടന്നത്.        നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കാറുകൾ, ഇരുചക്ര വാഹനങ്ങളിൽ അടക്കം നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി. മറ്റു വാഹനങ്ങളിൽ ഉള്ളവർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാരും പോലീസും സന്നദ്ധ സേനാപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങിയ ശേഷമുള്ള ജങ്ഷനിൽ ആണ് അപകടം നടന്നത്. ലോറിയുടെ ബ്രെക്ക് നഷ്ടമായതാണ് അപകട കാരണം എന്നാണ് പ്രാഥമിക ന...

മലപ്പുറത്ത് യുവാവിന്റെകയ്യിലിരുന്ന ഐഫോണ്‍ പൊട്ടിത്തെറിച്ചു..! iphone

  മലപ്പുറം:കോക്കൂരില്‍ യുവാവിന്റെ കയ്യിലിരുന്ന ഐഫോണ്‍ പൊട്ടിത്തെറിച്ചു. പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. ചങ്ങരംകുളം കോക്കൂര്‍ സ്വദേശിയായ ബിലാലിന്റെ ഐഫോണ്‍ 6 പ്‌ളസ് ആണ് കഴിഞ്ഞ ദിവസം പൊട്ടി തെറിച്ചത്. മൊബൈല്‍ ഹാങ് ആയതിനെ തുടര്‍ന്ന് സര്‍വീസിന് നല്‍കാന്‍ പോകുന്നതിനിടെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ പെട്ടെന്ന് ചൂടാവുകയായിരുന്നു. ചൂട് കൂടിയതോടെ യുവാവ് ബൈക്ക് നിര്‍ത്തി പോക്കറ്റില്‍ നിന്ന് മൊബൈല്‍ എടുത്തെങ്കിലും മൊബൈലിനകത്ത് നിന്ന് പുക ഉയരാന്‍ തുടങ്ങിയതോടെ മൊബൈല്‍ പുറത്തേക്ക് എറിയുകയായിരുന്നു. നിമിഷ നേരം കൊണ്ടാണ് മൊബൈല്‍ പൊട്ടി തെറിച്ചത്.മൊബൈല്‍ പുറത്തേക്ക് എറിഞ്ഞത് കൊണ്ടാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് യുവാവ് പറഞ്ഞു. മൊബൈല്‍ പൂര്‍ണ്ണമായും തകര്‍ന്നത് കൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെങ്കിലും ബാറ്ററി ഷോര്‍ട്ട് ആയതാവാം മൊബൈല്‍ പൊട്ടിത്തെറിക്കാന്‍ കാരണമെന്നാണ് നിഗമനം. മൊബൈല്‍ നഷ്ടപ്പെട്ടെങ്കിലും തരനാരിഴക്ക് അപകടം സംഭവിക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യുവാവ്.

പറപ്പൂരിൽ അനധികൃതമണല്‍ തോണികള്‍ പിടികൂടി നശിപ്പിച്ചു.

വേങ്ങര:വേങ്ങര പൊലീസ് എസ്എച്ച് ഒ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തില്‍ അനധികൃത മണല്‍ തോണികള്‍ പിടികൂടി നശിപ്പിച്ചു. പറപ്പൂര്‍ ഭാഗത്തു നിന്നും കടലുണ്ടി പുഴയില്‍ വേങ്ങര പൊലീസ് മൂന്ന് അനധികൃത മണല്‍ തോണികളാണ് പിടികൂടി നശിപ്പിച്ചത്. പറപ്പൂരിലെ വിവിധ ഭാഗങ്ങളിൽ കടലുണ്ടിപ്പുഴയിൽ അനധികൃത മണൽ മണൽക്കടത്ത് സജീവമാണെന്ന്  നിരവധി മാധ്യമങ്ങളിൽ   കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അനേഷണത്തിലാണ് തോണികൾ പിടികൂടാനായത്. വട്ടപറമ്പ് പടിഞ്ഞാറേ പാടംതോട് വഴിയും ഇല്ലി പ്പിലാക്കൽ മുച്ചറാണി കടവിലും കല്ലക്കയത്തുമാണ് വലിയ തോതിൽ മണൽകടത്ത് നടന്നിരുന്നത് . ഇതിനായി  നിരവധി അനധികൃത മണൽ തോണികൾ പുഴയിലുണ്ടായിരുന്നു.

ഇന്ത്യൻ ഗ്രാൻറ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം AP അബൂബക്കർ മുസലിയാർ നാളെ തിരൂരങ്ങാടി ടൗൺ സുന്നി ജൂമാ മസ്ജിദ് ഉദ്ഘാടനം ചെയ്യപ്പെടും

ഇന്ത്യൻ ഗ്രാൻറ് മുഫ്തി സുൽത്താനുൽ ഉലമ ബഹു :കാന്തപുരം AP അബൂബക്കർ മുസലിയാർ നാളെ ( 19-06-2022 ) വൈ: 7 മണിക്ക് ഉദ്ഘാടനം ചെയ്യപ്പെടുന്ന തിരൂരങ്ങാടി ടൗൺ സുന്നി ജൂമാ മസ്ജിദ് . Photo: Basheer Kaderi.

സഹകരണ ബാങ്കുകൾവഴിയുള്ള ക്ഷേമപെൻഷൻവിതണത്തില്‍ അട്ടിമറി; മരിച്ചവരുടെ പെൻഷൻ തട്ടിയെടുത്തു

സഹകരണ ബാങ്കുകൾവഴിയുള്ള ക്ഷേമപെൻഷൻവിതണത്തില്‍ അട്ടിമറി; മരിച്ചവരുടെ പെൻഷൻ തട്ടിയെടുത്തു തിരുവനന്തപുരം :സഹകരണബാങ്കുകൾവഴി ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നതിൽ ക്രമക്കേടെന്ന് അക്കൗണ്ടന്റ് ജനറൽ. സഹകരണ ബാങ്കുകൾ പെൻഷൻ വിതരണത്തിന് ചുമതലപ്പെടുത്തുന്ന ചില ഏജന്റുമാർ മരിച്ചവരുടെ പെൻഷൻ തട്ടിയെടുക്കുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി. വിതരണംചെയ്യാത്ത പണം സർക്കാരിലേക്ക്‌ തിരിച്ചടയ്ക്കുന്നതിലും സഹകരണബാങ്കുകൾക്ക് വീഴ്ചയുണ്ട്‌. അക്കൗണ്ടന്റ് ജനറൽ ഇത് സർക്കാരിനെ അറിയിച്ചതിനെത്തുടർന്ന് ക്രമക്കേട് തടയാൻ ധനവകുപ്പ് നടപടി തുടങ്ങി. സഹകരണബാങ്കുകൾവഴി പെൻഷൻ നൽകാൻ ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ആറ് സഹകരണബാങ്കുകളുടെ പരിധിയിലാണ് ബയോമെട്രിക് പരിശോധന ആദ്യം നടപ്പാക്കുന്നത്. പെൻഷൻ വാങ്ങുന്നവരുടെ വിരലടയാളം ബയോമെട്രിക് ഉപകരണത്തിൽ പതിപ്പിക്കും. അവരുടെ ആധാറിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിരലടയാളവുമായി അത് പൊരുത്തപ്പെട്ടാലേ പെൻഷൻ ലഭിക്കൂ.

ഈ മത്സ്യം ഇതിൽ കൂടുതൽ വളരില്ല കരിങ്കണ എന്നാണ് പേര് കൂടുതൽ അറിയാം Pseudosphromenus cupanus

 മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്,എന്നാൽ ഈ മത്സ്യം  രണ്ട് ഇഞ്ചികുടുതൽ വളരാത്ത കരിങ്കണ   Pseudosphromenus cupanus എന്ന മത്സ്യമാണ്. ഈ മത്സ്യത്തെ പ്രധാനമായും കാണപ്പെടുന്നത് പാടങ്ങളിലെ തൊടുകളിലും കുഴികളിലുംമാണ്. തൊടുകളിലെ വെള്ളത്തിനടിയിലെ ചപ്പുച്ചവറുകൾക്കിടയിലാണ് ഇവയുടെ പ്രധാന ആവസവ്യവസ്ഥ.അതുകൊണ്ട് ഈ മത്സ്യത്തെ വെള്ളം കുറയുന്ന സമയത്ത് മാത്രമേ കൂടുതലായി കാണുവാൻ കഴിയുള്ളു, പുഴകളിലും മറ്റും ഈ മത്സ്യം ഉണ്ടങ്കിലും വെള്ളം കൂടുതൽ ഉള്ളത് കൊണ്ട് ഇവയെ കൂടുതലായി കാണാൻ പ്രയാസമാണ് എന്നിരുന്നാലും വെള്ളം കുറഞ്ഞ ഏരിയയിലെ വെള്ളത്തിന്റെ അടിയിലെ ചപ്പുചവറുകൾക്കിടയിലും കല്ലുകൾക്കിടയിലും ഇവയെ കാണാൻ കഴിയുന്നു. അക്വാറിയ മത്സ്യമായ ഫൈറ്റർ മത്സ്യത്തെ പോലിരിക്കുന്നതിനാൽ ഇതിനെ ചിലയിടങ്ങളിൽ നാടൻ ഫൈറ്റർ എന്ന് വിളിക്കാറുണ്ട്, ഇവക്ക് ചെളിനിറഞ്ഞ വെള്ളങ്ങളിൽ പോലും ഇവക്ക് ജീവിക്കാൻ സാധിക്കുന്നു കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യ...

abiu fruit അഭിയു പഴത്തെകുറിച്ച് അറിയാം

തൈ നട്ടു മൂന്നു വർഷത്തിനുള്ളിൽ ഫലം തരുന്ന അബിയു എന്ന ഈ വിദേശി പഴം കണ്ടാൽ മുട്ടപ്പഴം പോലെ തോന്നുമെങ്കിലും മുട്ടപ്പഴത്തിന്റെ ചവർപ്പില്ല. ശാഖകളില്‍ ചെറുപൂക്കള്‍ ഒറ്റയ്‌ക്കും കൂട്ടമായും കാണുന്നു. ഗോളാകൃതിയിലുള്ള ചെറുകായ്‌കള്‍ വിരിയുമ്പോള്‍ പച്ചനിറമാണെങ്കിലും വിളഞ്ഞു പഴുക്കുന്നതോടെ മഞ്ഞയായി തീരുന്നു. വേനല്‍ക്കാലത്ത്‌ മഞ്ഞപ്പഴങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ചെറുസസ്യം മനോഹര കാഴ്‌ച്ചയാണ്‌. പഴങ്ങള്‍ മുറിച്ച്‌ ഉള്ളിലെ മാധുര്യമേറിയ വെള്ളക്കഴമ്പ്‌ സ്‌പൂണ്‍ ഉപയോഗിച്ച്‌ കോരിക്കഴിക്കാം. പള്‍പ്പില്‍ പ്രോട്ടീന്‍, ഫൈബര്‍, കാത്സ്യം തുടങ്ങിയ പോഷകങ്ങള്‍ക്കൊപ്പം അസ്‌ഫോര്‍ബിക്‌ ആസിഡും നേരിയതോതിലുണ്ട്‌.സപ്പോട്ടേസിയ സസ്യകുടുംബത്തിലെ പോക്‌റ്റീരിയ കെമിറ്റോ എന്നതാണ് ശാസ്‌ത്രനാമം. പത്തുമീറ്ററിലധികം ഉയരത്തില്‍ ചെറു കടുപ്പമുള്ള തടി, നീളമേറിയ ഇലകള്‍, സസ്യഭാഗങ്ങളില്‍ കറ എന്നിവയുണ്ടാകും. നാട്ടില്‍ കാണുന്ന സപ്പോട്ടയുടെ ബന്ധുവായ അബിയു ഉഷ്‌ണമേഖലാ രാജ്യങ്ങളായ ഓസ്‌ട്രേലിയ, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്നെത്തി കേരളത്തിലെ കാലാവസ്‌ഥയിൽ വളരാൻ യോജിച്ചതാണ്. സൂര്യപ്രകാശം ലഭിക്കുന്ന നേരിയ വളക്കൂറുള്ള മണ്ണിൽ നന്നായി വളരും. വെള...

ഭിക്ഷാടകയുടെ വേഷത്തിലെത്തി മൂന്നര വയസുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം, തമിഴ്നാട് സ്വദേശിയായ നാടോടി സ്ത്രീ പിടിയിൽ

ഭിക്ഷാടകയുടെ വേഷത്തിലെത്തി മൂന്നര വയസുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം, തമിഴ്നാട് സ്വദേശിയായ നാടോടി സ്ത്രീ പിടിയിൽ പത്തനംതിട്ട: ഇളമണ്ണൂരിൽ മൂന്നര വയസുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. തമിഴ്നാട് സ്വദേശിയായ നാടോടി സ്ത്രീയാണ് ഭിക്ഷാടകയുടെ വേഷത്തിൽ കുട്ടിയുടെ വീട്ടിലെത്തിയത്. നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇന്നലെ രാവിലെ പത്ത്മണിയോടെയാണ് സംഭവം. ഇളമണ്ണൂർ ചക്കാലയിൽ റോജിയുടെയും ബിന്ദുവിന്റെയും മകൻ അലനെയാണ് വീട്ടിലെത്തിയ നാടോടി സ്ത്രീഅതകി വിദഗ്ധമായി തട്ടികൊണ്ട് കടത്തികൊൺണ്ട് പോകാൻ ശ്രമിച്ചത്. വീടിനോട് ചേർന്ന് വര്‍ക്ക് ഷോപ്പ് നടത്തുന്ന അച്ഛനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി.  ഈ സമയത്താണ് ഭിക്ഷാടനത്തിനായി നാടോടി സ്ത്രീ എത്തിയത്. അച്ഛൻ റോജി പണം നൽകാൻ എടുക്കാൻ വീടിനകത്തേക്ക് പോയ സമയത്താണ് നാടോടി സ്ത്രീ കുട്ടിയുടെ കൈപിടിച്ച് വിലിച്ച് റോഡിലേക്കിറങ്ങി. തൊട്ടടുത്ത് ജോലിചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളും ചില നാട്ടുകാരും കുട്ടിയുടെ കരച്ചിൽ കേട്ട് പിന്നാലെ എത്തിയതോടെ നാടോടി സ്ത്രീ ഓടാൻ ശ്രമിച്ചു.  നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. പൊ...

പുഴയിൽ ഒഴുക്കില്‍പ്പെട്ട ഒരു കുടുംബത്തിലെ 3 പേര്‍ക്ക് രക്ഷകനായി ഓട്ടോ ഡ്രൈവര്‍.

പുഴയിൽ ഒഴുക്കില്‍പ്പെട്ട ഒരു കുടുംബത്തിലെ 3 പേര്‍ക്ക് രക്ഷകനായി ഓട്ടോ ഡ്രൈവര്‍. മലപ്പുറം: പുഴയില്‍ കുളിയ്ക്കുന്നതിനിടെ അച്ഛനും പെണ്‍മക്കളും ഒഴുക്കില്‍പ്പെട്ടു മരണമുഖത്തുനിന്നും മൂന്നുപേരെ രക്ഷപ്പെടുത്തി ഓട്ടോഡ്രൈവര്‍. നിലമ്പൂര്‍ ഓട്ടോസ്റ്റാന്‍ഡിലെ ചിറക്കടവില്‍ വില്‍സണ്‍ (55)ആണ് ഹീറോ ആയിരിക്കുന്നത്. രാമംകുത്തിലെ 52 വയസ്സുകാരനെയും, 20, 16 വയസ്സുള്ള പെണ്‍കുട്ടികളെയുമാണ് വില്‍സണ്‍ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. ഇന്നലെ 12.30ന് കുതിരപ്പുഴയില്‍ രാമംകുത്ത് ചെക്ഡാമിനു സമീപം ഭാര്യയെയും മക്കളെയും കൂട്ടി കുളിക്കുന്നതിനിടെയായിരുന്നു അപകടം. നീന്തുന്നതിനിടെ 16 വയസ്സുകാരി കയത്തില്‍ ഒഴുക്കില്‍പ്പെട്ടു. രക്ഷിക്കാര്ൻ സഹോദരിയും പിന്നാലെ പിതാവും പുഴയിലേക്ക് ചാടി അപകടത്തില്‍ പെടുകയായിരുന്നു. ഭാര്യ ഉച്ചത്തില്‍ നിലവിളിച്ചെങ്കിലും വിജന സ്ഥലമായതിനാല്‍ ആരും കേട്ടില്ല. യുവതി ഓടി 150 മീറ്റര്‍ അകലെ വില്‍സണിന്റെ വീട്ടിലെത്തി സഹായം അഭ്യര്‍ഥിച്ചു. ഉടന്‍ ഓടി പുഴയോരത്തെത്തി. പുഴയുടെ മധ്യത്തില്‍ പിതാവും ഒരു മകളും ചെക്ഡാമിന്റെ ഭിത്തിയില്‍ പിടിച്ച് ഒഴുക്കില്‍ ആടിയുലഞ്ഞു കിടക്കുകയായിരുന്നു. ഏതു നിമിഷവും ...

ലൈഫ് ഭവന പദ്ധതിയിൽ ചേരാൻ അപീൽ കൊടുക്കേണ്ടത് ഇങ്ങനെ

വീട് വാസയോഗ്യമല്ലാത്തവർക്ക് അപ്പീലിൽ വീട് ലഭിക്കണമെങ്കിൽ LSGD AE യുടെ UNFIT സർട്ടിഫിക്കറ്റ് അപ്പീൽ പരിശോധന സമയത്ത്  ബ്ലോക്ക് പഞ്ചായത്തിൽ ഹാജരാക്കണം. അപേക്ഷകർ അതാത് വാർഡ് മെമ്പർമാരുമായി ബന്ധപ്പെട്ട് സർട്ടിഫിക്കറ്റ് എത്രയും വേഗം കരസ്ഥമാക്കുക.          സ്ഥലം അധികം ഉള്ള കാരണത്താൽ വീടിന്റെ അപേക്ഷ നിരസിച്ചവർ വില്ലേജ് ഓഫീസിൽ നിന്നും 25 സെന്റിൽ താഴെയാണ് ഭൂമി കൈവശമുള്ളു എന്ന സർട്ടിഫിക്കറ്റ് വാങ്ങി ബ്ലോക്കിൽ എത്രയും വേഗം ഹാജരാക്കുക.             4 ചക്ര വാഹനം ഉണ്ടെന്ന കാരണത്താൽ അപേക്ഷ നിരസ്സിച്ചവർ സ്വന്തമായി വാഹനമില്ലെന്ന് തെളിയിക്കുന്ന രേഖ ഹാജരാകുക.        ലൈഫ് ഭവന പദ്ധതിയിൽ ഒരു റേഷൻ കാർഡ് ഒരു കുടുംബം ആയി പരിഗണിക്കുന്നതിനാൽ മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ റേഷൻ കാർഡിലെ എല്ലാ അംഗങ്ങൾക്കും ബാധകമാണ്. പ്രത്യേക ശ്രദ്ധയ്ക്ക്: ----------------------------------       ബ്ലോക്കിലെ BDO യുടെ നേതൃത്വത്തിലുള്ള 4 അംഗ ഉദ്യോഗസ്ഥ സംഘമാണ് അപ്പീൽ പരിശോധിക്കുന്നത്. അവർ രേഖകൾ വച്ചാണ് പരിശോധിക്കുന്നത്. അർഹത തെ...

KFON വലിയോറയിലും എത്തി K-ഫോണിനെ കുറിച്ചറിയാം

KFON ന്റെ മെയിൽ ലൈൻ വലിക്കുന്ന ജോലി വലിയോറ പുത്തനങ്ങാടിയിൽ എത്തി. എന്താണ് KFON എന്ന് അറിയാൻ ചുവടെയുള്ള വീഡിയോ കാണുക   

വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റ് ഒരാളെ മ്യൂട്ട് ചെയ്യാം' വോയിസ് കോളില്‍ പുതുമകളുമായി വാട്സാപ്പ്

വോയിസ് കോളില്‍ വീണ്ടും പുതുമയുമായ വാട്സാപ്പ്. ആൻഡ്രോയിഡിലും ഐഒഎസിലുമാണ് ഗ്രൂപ്പ് വോയ്‌സ് കോൾ വാട്സാപ്പ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. വാട്സാപ്പ് കോളില്‍ സജീവമായി നില്‍ക്കുമ്പോള്‍ തന്നെ മറ്റുള്ളവരെ മ്യൂട്ടാക്കാനോ,അവര്‍ക്ക് മെസെജുകള്‍ അയയ്ക്കാനോ കഴിയും. നേരത്തെ ഗ്രൂപ്പ് കാളില്‍ എട്ടുപേര്‍ പങ്കെടുക്കാമെന്നത് മാറ്റി 32 ആക്കി വാട്സാപ്പ് അപ്ഡേറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ അപ്ഡേറ്റ്. ഇന്നലെയാണ് വാട്സാപ്പ് പുതിയ അപ്ഡേറ്റ് സംഭവിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. കോളിലുള്ള ഒരാളെ മ്യൂട്ടാക്കാനോ, മെസെജ് അയയ്ക്കാനോ ആയി ആ വ്യക്തിയുടെ നെയിംകാര്‍ഡ് അമര്‍ത്തി പിടിക്കണം. അപ്പോള്‍ കാണിക്കുന്ന ഓപ്ഷന്‍സില്‍ ഒരു പോപ്പ്അപ്പ് മെനു ദൃശ്യമാകും. ആരെങ്കിലും മ്യൂട്ടാക്കാന്‍ മറന്നാല്‍ ഈ സംവിധാനം അവിടെ സഹായകമാകും. ഒരു കോളിനിടെ ഒരാളെ മനഃപൂർവ്വം മ്യൂട്ടാക്കാനും ഈ സംവിധാനം ദുരുപയോഗം ചെയ്യാം. എന്നിരുന്നാലും, പങ്കെടുക്കുന്നയാൾക്ക് അൺമ്യൂട്ട് ബട്ടൺ അമർത്തി ഏത് സമയത്തും സ്വയം അൺമ്യൂട്ട് ചെയ്യാനുമവസരമുണ്ട്. ഗ്രൂപ്പ് വോയ്‌സ് കോളുകളിൽ പങ്കെടുക്കുന്നവരെ മ്യൂട്ടാക്കാനും സന്ദേശമയയ്‌ക്കാനുമുള്ള ഓപ്ഷനുകൾക്ക് പുറമേ, ...

കൂടല്ലൂരിൽ കണ്ടെത്തിയ ഗുഹയിലെ ഖനനം കൂടുതൽ ചരിത്ര ശേഷിപ്പുകൾ കണ്ടെത്തി.

തൃത്താല :  ആനക്കര പഞ്ചായത്തിലെ കൂടല്ലൂരിൽ  പൈപ്പിടുന്നതിന് വേണ്ടി കുഴിയെടുക്കവേ വീടിൻറെ മതിലിനോട് ചേർന്ന് കണ്ടെത്തിയ  മഹാശില കാലഘട്ടത്തിലെ ഗുഹയിൽ  ഖനന പ്രവർത്തനങ്ങൾ പുരോഗമിക്കവെ ഗുഹയിൽ കണ്ടെത്തിയ അറയിൽ നിന്ന്  കൂടുതൽ മഹാശില സംസ്കാര ശേഷിപ്പുകൾ കണ്ടെത്തി.കോഴിക്കോട് പഴശിരാജ മ്യൂസിയം ചാർജ് ഓഫിസർ കെ.കൃഷ്ണരാജ്, വി.എ.വിമൽകുമാർ, ബിനോജ് എന്നിവരുടെ നേതൃത്വത്തിലാണ്  ഇവിടെ ഖനനം പുരോഗമിക്കുന്നത്  ഗുഹയിലേക്കുള്ള പ്രവേശന വഴിയിലെ മണ്ണു മാറ്റിയപ്പോഴാണ്  മൂന്ന് കൽപ്പാളികൾ  കണ്ടെത്തിയത്. രണ്ട് അറകൾ നേരത്തേതന്നെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കവാടങ്ങളിലേക്ക് കടക്കുന്ന ഇടനാഴിക്ക് പതിവിൽ നിന്നു വ്യത്യസ്തമായി ത്രികോണാകൃതിയാണുള്ളത്. അതിലേക്ക് ഇറങ്ങുന്നതിന് കൽപടവുകളും ചെങ്കല്ലിൽ തീർത്തിട്ടുണ്ട്. ചൊവ്വാഴ്ച്ച ചെങ്കല്ല് ഗുഹയ്ക്ക് മുൻവശത്ത് നടത്തിയ ഖനനത്തിൽ മഹാശില സംസ്കാര ശേഷിപ്പുകളായ നന്നങ്ങാടി കണ്ടെത്തിയിരുന്നു. ഗുഹയുടെ കാവടത്തിന് ഒന്നര അടി മുന്നോട്ട് മാറിയാണ് നന്നങ്ങാടി കണ്ടെത്തിയിത്. ചെങ്കൽ മേഖലയിൽ കല്ല് വെട്ടി ഗുഹയുണ്ടാക്കി അതിന് മുൻ വശത്ത് നന്നങ്ങാടി ...

തോട്ടിലെ വെള്ളത്തിൽ വിഷം കലക്കി മീൻ പിടിക്കുന്നു: പോലീസിൽ പരാതി നൽകി

തോട്ടിലെ വെള്ളത്തിൽ വിഷം കലക്കി മീൻ പിടിക്കുന്നു: പോലീസിൽ പരാതി നൽകി വേങ്ങര: വേങ്ങര പഞ്ചായത്തിലെ കുറ്റൂർ പാടത്ത് തോട്ടിൽ നിന്നും മീൻ പിടിക്കുന്നതിനായി തോട്ടിലെ വെള്ളത്തിൽ വിഷം കലർത്തിയതിനെ തുടർന്ന് മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങിയതായി കാണപ്പെട്ടതിനെ തുടർന്ന് വേങ്ങര പോലീസിൽ പരാതി നൽകി. തോട്ടിൽ വിഷം കലർത്തി മീൻ പിടിക്കാൻ തുനിഞ്ഞ സാമൂഹ്യ ദ്രോഹികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷ ലഭിക്കാൻ വേണ്ടത് ചെയ്യണമെന്ന് അഖിലേന്ത്യാ കിസാൻ സഭ വേങ്ങര മണ്ഡലം പ്രസിഡന്റ് എ.പി അബൂബക്കർ പരാതിയിൽ ആവിശ്യപ്പെട്ടു. പ്രഭാത വാർത്തകൾ 2022 | ജൂൺ 18 | ശനി | 1197 |  മിഥുനം 4 |  തിരുവോണം, അവിട്ടം 1443ദുൽഖഅദ് 18 🌹🦚🦜➖➖➖➖➖ ◼️അഗ്നിപഥ് പദ്ധതിക്കെതിരേ രാജ്യവ്യാപകമായി കലാപം. ബിഹാറില്‍ ഇന്നു ബന്ദ. ഇന്നലേയും രാജ്യവ്യാപകമായി അക്രമങ്ങളുണ്ടായി. ഉത്തര്‍പ്രദേശ് അലിഗഡിലെ ജട്ടാരി പൊലീസ് സ്റ്റേഷന്‍ അക്രമികള്‍ തീയിട്ടു. പൊലീസ് വാഹനവും പ്രതിഷേധക്കാര്‍ കത്തിച്ചു.  ബിഹാറിലും ഹരിയാനയിലും വ്യാപക അക്രമമുണ്ടായി. ബിഹാറില്‍ അഞ്ചു ട്രെയിനുകള്‍ കത്തിച്ചു. നളന്ദയില്‍ ഇസ്ലാംപൂര്‍ - ഹാതിയ എക്സ്പ്രസിനു തീ...

സ്കൂൾ ബാത്‌റൂമിൽ വീണു പരിക്കേറ്റ ഒന്നാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു

കൊളപ്പുറത്ത് സ്കൂൾ ബാത്‌റൂമിൽ വീണു പരിക്കേറ്റ ഒന്നാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു കൊളപ്പുറം: സ്കൂൾ ബാത്റൂമിൽ നിന്നിറങ്ങുന്നതിനിടെ വീണു പരിക്കേറ്റ വിദ്യാർഥി മരിച്ചു. കൊളപ്പുറം സൗത്ത് കെ എൻ സി കെ ഹുസൈൻ തങ്ങളുടെ മകൻ ഷർശാദ് തങ്ങൾ (6) ആണ് മരിച്ചത്. കൊളപ്പുറം ഗവ. സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥി ആണ്. കഴിഞ്ഞ 15 ന് ആണ് സംഭവം. സ്കൂൾ ബാത്റൂമിൽ പോയി മടങ്ങുന്നതിനിടെ വീണു പരിക്കേൽക്കുകയായിരുന്നു. തിരൂരങ്ങാടി, കോട്ടക്കൽ ആശുപത്രികളിലെ ചികിത്സക്ക് ശേഷം പുരോഗതി ഇല്ലാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെയാണ് മരണപ്പെട്ടത്. 🔳🔳🔳🔳🔳🔳🔳  ഇന്നത്തെ പ്രഭാത വാർത്തകൾ 2022 | ജൂൺ 18 | ശനി | 1197 |  മിഥുനം 4 |  തിരുവോണം, അവിട്ടം 1443ദുൽഖഅദ് 18 🌹🦚🦜➖➖➖➖➖ ◼️അഗ്നിപഥ് പദ്ധതിക്കെതിരേ രാജ്യവ്യാപകമായി കലാപം. ബിഹാറില്‍ ഇന്നു ബന്ദ. ഇന്നലേയും രാജ്യവ്യാപകമായി അക്രമങ്ങളുണ്ടായി. ഉത്തര്‍പ്രദേശ് അലിഗഡിലെ ജട്ടാരി പൊലീസ് സ്റ്റേഷന്‍ അക്രമികള്‍ തീയിട്ടു. പൊലീസ് വാഹനവും പ്രതിഷേധക്കാര്‍ കത്തിച്ചു.  ബിഹാറിലും ഹരിയാനയിലും വ്യാപക അക്രമമുണ്ടായി. ബിഹാറില്‍ അഞ്ചു ട്രെയിന...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ VIDEO

എടരിക്കോട് ഉണ്ടായ അപകടത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ 30 പേർക്ക് പരിക്ക് രണ്ട് പേർ മരണപ്പെട്ടു.  അപകടത്തിൽപ്പെട്ടത് 15ലധികം വാഹനങ്ങൾ   ട്രെയിലർ ലോറി നിയന്ത്രണം വിട്ട് ലോറിയും കാറുകളും ബൈക്കുകളും ഉൾപ്പെടെ 15ലധികം വാഹനങ്ങളിലാണ് ഇടിച്ചത്.  മുപ്പതോളം പേർക്ക് പരിക്കേറ്റു.  പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകട സ്ഥലത്ത് നിന്നും വാഹനങ്ങളെല്ലാം നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കി  പോലീസും ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ആംബുലൻസ് കൂട്ടായ്മയും ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായ ദുആ എന്ന ഒരു വയസ്സുകാരിയും, ആട്ടിരി പള്ളിപ്പുറം സ്വദേശി വടക്കേതിൽ  മുഹമ്മദ് അലിയും മരണപ്പെട്ടു.  മരണപ്പെട്ടവരുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. VIDEO

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കഴിഞ്ഞമാസം കോട്ടക്കൽ ഒതുക്കുങ്ങലിൽ ബസിലെ തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട റിമാൻഡിൽ കഴിഞ്ഞ തിരൂർ - മഞ്ചേരി PTB ബസിലെ ഡ്രൈവർ ആനക്കയം പുള്ളിലങ്ങാടി സ്വദേശി ഷിജു (37) നെ മഞ്ചേരി മെഡിക്കൽ കോളേജിന് സമീപത്തുള്ള ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി… ഓട്ടോ ഡ്രൈവർ മരണപ്പെട്ടത് ബസ്സുകാരുടെ ആക്രമണത്തിലാണ് എന്ന് കാണിച്ചാണ് ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും ക്ലീനറെയും പ്രതി ചേർത്ത് പോലീസ് കേസെടുക്കുകയും ഇതിനെ തുടർന്ന് ഇവർ റിമാൻഡിൽ പോവുകയും ചെയ്തത്… ഇതിനുശേഷം ജാമ്യത്തിൽ ഇറങ്ങിയ ഷിജുവിനെ അന്വേഷിച്ച് ഫോൺ കോൾ വരികയും അതിലൂടെ ഭീഷണിപ്പെടുത്തുന്ന സംഭവവും ഉണ്ടായിരുന്നു… കോട്ടക്കൽ ബസ്റ്റാൻഡിൽ വച്ചും മരണപ്പെട്ട ഓട്ടോ ഡ്രൈവറുടെ ബന്ധുക്കൾ എന്ന് പറയുന്ന ആളുകൾ വന്ന് ഈ ബസ്സിലെ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് ബസ് തൊഴിലാളികൾ പറയുന്നു… ഈ സംഭവത്തിനുശേഷം ഈ മൂന്ന് തൊഴിലാളികളു...

കണ്ണീർ ഉണങ്ങും മുമ്പേ..; എടരിക്കോട് അപകട വളവിൽ ലോറി മതിലിടിച്ച് തകർന്നു; മൂന്നുപേർക്ക് പരിക്ക്..!

കോട്ടക്കൽ എടരിക്കോട് പാലച്ചിറമാട് വളവിൽ നിയന്ത്രണം വിട്ട ലോറി വീടിൻറെ മതിലിടിച്ചു അപകടം. ഇന്ന് പുലർച്ചെ 3.10 ന് നടന്ന അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു .ഇതിൽ രണ്ടുപേരെ കോട്ടക്കൽ മിംസ്‌ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ലോറിക്കും മതിലിനും ഇടയിൽ കുടുങ്ങിക്കിടന്ന ഒരാളെ വളരെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് തിരൂരിൽ നിന്നും എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. ഹൈവേയിലൂടെ പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് വീട്ടുവളപ്പിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കഴിഞ്ഞദിവസം എടരിക്കോട് മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു. ഒതുക്കുങ്ങൽ സ്വദേശി വടക്കേതിൽ മുഹമ്മദലി, തൃശൂർ വടക്കാഞ്ചേരി സ്വദേശി ദുആ (രണ്ട്) എന്നിവരാണ് മരിച്ചത്‌. അപകടത്തിൽ 30 ലധികം പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി നിരവധി വാഹനങ്ങളിൽ കൂട്ടിയിടിക്കികയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം.

മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ' ; നഗരത്തിൽ പലയിടത്തും അജ്ഞാത പോസ്റ്റർ

മലപ്പുറം: മലപ്പുറം നഗരത്തില്‍ അജ്ഞാത പോസ്റ്റര്‍. 'മലപ്പുറത്ത് ഏതാ ഒരു കുരങ്ങന്‍?' എന്ന പേരിലാണ് നഗരത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റര്‍ പ്രിന്റ് ചെയ്ത പ്രസിന്റെ വിവരങ്ങളും പോസ്റ്ററിലില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂള്‍ബാറിന്റെ പരസ്യമാണ് എന്നാണ് സൂചന.

കടലുണ്ടി പുഴയിൽ വീണ് രണ്ടര വയസ്സുകാരി ഗുരുതരാവസ്ഥയിൽ.

തിരൂരങ്ങാടി കടലുണ്ടി പുഴ യിൽ പനമ്പുഴ കടവിൽ കുളിക്കുന്നതിനിടെ രണ്ടര വയസ്സുകാരി വെള്ളത്തിൽ മുങ്ങി അപകടം... ഗുരുതരാവസ്ഥയിൽ ആയ കുട്ടിയെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു... കൊണ്ടോട്ടി സ്വദേശിയിയായ ഇശാ രണ്ടര വയസ്സ് എന്ന കുട്ടി തിരുരങ്ങാടി പനമ്പുഴയിലെ ഉമ്മാന്റെ വീട്ടിൽ വിരുന്നെത്തിയാതായിരുന്നു... ബന്ധുക്കളുടെ കൂടെ പുഴയിൽ കുളിക്കുന്നതിനിടയാണ് അപകടം...

കോട്ടക്കൽ എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വൻ അപകടം.

മലപ്പുറം : കോട്ടക്കൽ എടരിക്കോട് ഹൈവേയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി പിറകോട്ട് വന്നു അപകടം. നിരവധി കാറുകളിലും ബൈക്കുകളിലും ഇടിച്ച് വൻ അപകട പരമ്പരയാണ് ഉണ്ടായിട്ടുള്ളത്.കോട്ടക്കൽ മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ 8 ലധികം പേർക്ക് പരിക്കേറ്റു. ഒരാൾ മരണപ്പെട്ടു. ഒതുക്കുങ്ങൽ സ്വദേശിയായ വടക്കേതിൽ മുഹമ്മദലി എന്ന വ്യക്തിയാണ് മരണപ്പെട്ടത്.  മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി   കണ്ടെയ്നർ ലോറി പുറകോട്ട് വന്നു നിരവധി  വാഹനങ്ങളിൽ ഇടിച്ച് കയറുകയായിരുന്നു. ഇന്ന് രാത്രി 09:0 മണിയോടെയാണ് അപകടം നടന്നത്.        നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കാറുകൾ, ഇരുചക്ര വാഹനങ്ങളിൽ അടക്കം നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി. മറ്റു വാഹനങ്ങളിൽ ഉള്ളവർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാരും പോലീസും സന്നദ്ധ സേനാപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങിയ ശേഷമുള്ള ജങ്ഷനിൽ ആണ് അപകടം നടന്നത്. ലോറിയുടെ ബ്രെക്ക് നഷ്ടമായതാണ് അപകട കാരണം എന്നാണ് പ്രാഥമിക ന...

വേങ്ങര ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു.

 വേങ്ങര ബസ് സ്റ്റാൻ്റിൽ പുതുതായി നിർമ്മിച്ച സീതി ഹാജി സ്മാരക ഷോപ്പിംഗ് കോംപ്ലക്സും ബസ് വെയിറ്റിംഗ് ഷെഡും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ സലീം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് ടി.കെ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ  ഹസീന ബാനു സി.പി, ആരിഫ മടപ്പള്ളി, മറ്റു ജനപ്രതിനിധികൾ, എ.കെ.എ നസീർ, വ്യാപാരി വ്യവസായി പ്രതിനിധി അസീസ് ഹാജി, ഓവർസിയർ കൃഷണൻ കുട്ടി കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 65 ലക്ഷം രൂപ തനത് ഫണ്ട് ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

മൂന്നിയൂരിൽ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

തിരൂരങ്ങാടി : യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ പാറക്കടവ് സ്വദേശി വെളുത്തോടത്ത് മൊയ്തീൻ- ആമിന ദമ്പതികളുടെ മകൻ, ആലിൻ ചുവട് ക്വാർട്ടെഴ്സിൽ താമസിക്കുന്ന ചെറിയ മുക്കത്ത് അബ്ദുൽ അസീസ് (42) ആണ് മരിച്ചത്. ഭാര്യയും മക്കളുമൊത്ത് ക്വാർട്ടെഴ്സിൽ ആണ് താമസിക്കുന്നത്. ഇന്നലെ  ഉച്ചയ്ക്ക് 2 മണിക്ക് ജോലി കഴിഞ്ഞു വീട്ടിൽ എത്തിയതായിരുന്നു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. 3 മണിക്ക് കുട്ടികൾ വന്നപ്പോഴാണ് അടുക്കള ഭാഗത്ത് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. സമീപത്ത് രക്തവും ഉണ്ടായിരുന്നു. ടി ബി രോഗമുള്ളതിനാൽ രക്തം ചര്ദിച്ചതാകും എന്ന നിഗമനത്തിലാണ് പോലീസ്. ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് തിങ്കളാഴ്ച ഖബറടക്കും.

കോഴിക്കോട് മെഡിക്കൽ കോളേജ് കേസ്വാലിറ്റിയിൽ തീപിടുത്തം live

മെഡിക്കൽ കോളേജിൽ തീപിടുത്തം. കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വൽറ്റിയിൽ തീപ്പിടുത്തം . നിരവധി രോഗികളെ ഐസിയുവിൽ നിന്നും കാഷ്വാലിറ്റിയിൽ നിന്നും പുറത്തിറക്കി. എമർജൻസി ഉള്ള രോഗികളെ മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റാനുള്ള സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നു. തീപിടുത്തത്തെ തുടർന്ന് വ്യാപിച്ച പുക മെഡിക്കൽ കോളേജ് പരിസരത്ത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. തീ പിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്ന് സന്ധ്യക്ക് ശേഷം ആണ് തീപിടുത്തം ഉണ്ടായത് . പരിഭ്രാന്തരായ രോഗികളും കൂടെയുള്ളവരും സുരക്ഷാപ്രവർത്തനങ്ങൾക്ക് വിഘാധമാവുന്നുണ്ട്.. കൂടുതൽ വിവരങ്ങൾ ലഭിച്ചുവരുന്നു..

വീടുകളിലെ പ്രസവം- തെറ്റിദ്ധാരണ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും മത നേതാക്കളുടെ യോഗത്തില്‍ സമവായം

ആശുപത്രികളിലെ സുരക്ഷിതമായ പ്രസവത്തിന് പകരം വീടുകളില്‍ പ്രസവം നടത്താന്‍ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത മതനേതാക്കളുടെ യോഗത്തില്‍ സമവായം. ആരോഗ്യമുള്ള ഭാവി തലമുറയ്ക്കായി ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലയിലെ ആരോഗ്യവകുപ്പ് നടത്തുന്ന 'കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം' എന്ന ക്യാംപയിന്റെ ഭാഗമായാണ് മതനേതാക്കളുടെ യോഗം വിളിച്ചത്.  ഒരു മതവും പ്രസവത്തിന് ആശുപത്രികളിൽ ചികിത്സ തേടുന്നതിനെ എതിർക്കുന്നില്ലെന്നും ചികിത്സയും ശരിയായ പരിചരണവും വേണമെന്ന് നിഷ്കർഷിക്കുകയാണ് ചെയ്യുന്നതെന്നും യോഗത്തിൽ പങ്കെടുത്ത വിവിധ മത നേതാക്കൾ അഭിപ്രായപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങൾക്ക് പിന്നിലുള്ളവർക്ക് മത സംഘടനകളുടെയോ മത തത്വങ്ങളുടെയോ പിൻബലമില്ല. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നത് തടയാൻ ശക്തമായ ബോധവത്ക്കരണം നടത്തണം. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിൻ്റെയും ജില്ലാഭരണ കൂട...