ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ 3, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കൊണ്ടോട്ടിയിൽ വൻ ബ്രൗൺ ഷുഗർ വേട്ട; 2 പേർ പിടിയിൽ..

  കൊണ്ടോട്ടി: കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലും ബ്രൗൺഷുഗർ വില്പന നടത്തിവന്ന ലഹരിക്കടത്ത് സംഘത്തിലെ 2 പേരെ കൊണ്ടോട്ടി SI നൗഫലിൻ്റെ നേതൃത്വത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡ് പിടികൂടി. കൊണ്ടോട്ടി കുമ്മിണി പറമ്പ് സ്വദേശി വളപ്പിൽ ജംഷാദ് അലി (33) കോഴിക്കോട്  മായനാട് സ്വദേശി കമ്മണപറമ്പ നജ്മു സാക്കിബ്(33) എന്നിവരേയാണ് ഇന്ന്  കൊണ്ടോട്ടി ബസ്റ്റാൻ്റ് പരിസരത്തുനിന്നും പിടികൂടിയത്. അന്തർദേശീയ മാർക്കറ്റിൽ 20 ലക്ഷത്തോളം രൂപ വില വരുന്ന, 1/2 കിലോഗ്രാം  ബ്രൗൺ ഷുഗർ ഇവരിൽ നിന്നും കണ്ടെടുത്തു.  വിഷു= ഈസ്റ്റർ ഉത്സവ ആഘോഷങ്ങൾക്കിടെയുള്ള ചില്ലറ വില്പനക്കായി  രാജസ്ഥാനിൽ നിന്ന് ആണ് പ്രതികൾ മയക്കുമരുന്ന്  കൊണ്ടുവന്നത്.ഇവരെ ചോദ്യം ചെയ്തതിൽ  സമാന രീതിയിൽ മയക്കുമരുന്ന് കടത്തികൊണ്ടു വന്നിരുന്നതായി മനസിലായിട്ടുണ്ട്. പിടിയിലായ നജ്മു സാക്കിബ്  3 വർഷം മുൻപ് ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്തികൊണ്ടു വരുന്നതിനിടെ അവിടെ പിടിയിലായി 2 വർക്ഷത്തോളം ജയിലിലായി 6 മാസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ചതിന് ജംഷാദ് അലിയുടെ പേരിൽ കരിപ്പൂർ സ്റ്റേഷനിൽ പോക് സോ കേസും നിലവിൽ ഉണ്ട

നമുക്ക് പക്ഷികളിൽ നിന്നും അൽപ്പം പഠിക്കാം...

1. രാത്രി ഒന്നും തന്നെ ഭക്ഷിക്കുന്നില്ല.🦜 2. രാത്രിയായാൽ വെളിയിൽ കറങ്ങിനടക്കുന്നില്ല.🦜 3.  കുട്ടികൾക്ക് തക്കസമയത്ത് തന്നെ പരിശീലനം കൊടുക്കുന്നു.🦜 4.  വലിച്ചുവാരി ആഹാരം കഴിക്കുന്നില്ല. എത്രയേറെ ധാന്യമണികൾ ഇട്ടുകൊടുത്താലും, അവയിൽ അൽപ്പം മാത്രം കൊത്തിക്കഴിച്ച ശേഷം, പറന്നു പോകുന്നു. പോകുമ്പോൾ കൂടെ ഒന്നുംതന്നെ കൊണ്ടുപോകുന്നില്ല.🦜 5. രാത്രിയാവുമ്പോൾ തന്നെ ഉറങ്ങുന്നു. അതിരാവിലെ തന്നെ പാട്ടും പാടിക്കൊണ്ട്  ഉണരുന്നു.🦜 6. ആഹാരം ഒരിക്കലും മാറ്റുന്നില്ല.🦜 7. ശരീരത്തിന്റെ കഴിവിന്റെ പരമാവധി അധ്വാനിക്കുന്നു. രാത്രിയിലല്ലാതെ വിശ്രമമേയില്ല. 🦜 8.  രോഗാവസ്ഥയിൽ ഭക്ഷണം ഉപേക്ഷിക്കുന്നു. സുഖം പ്രാപിച്ച ശേഷം മാത്രം ഭക്ഷണം കഴിക്കുന്നു.🦜 9. കുഞ്ഞുങ്ങൾക്കു പരിപൂർണ്ണമായ സ്നേഹം കൊടുത്തു വളർത്തുന്നു.🦜 10. കഠിനമായി അധ്വാനിക്കുന്നതുകാരണം, ഹൃദയ, ശ്വാസകോശ, കരൾ സംബന്ധമായ രോഗങ്ങൾ ഒരിക്കലും ബാധിക്കുന്നില്ല. 🦜 11. പ്രകൃതിക്ക്‌ ഒരിക്കലും ഒരു ബാധ്യതയാവാതെ,  തങ്ങൾക്ക് ആവശ്യമുള്ളത് മാത്രം പ്രകൃതിയിൽനിന്നും എടുക്കുന്നു. 🦜 12. വാസസ്ഥലമായ കൂടും, ചുറ്റുപാടുകളും എല്ലായ്പ്പോഴും അനുകൂലമാ

മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി റമദാനിൽ നടത്തി വരുന്ന വഴി യാത്രക്കാർക്കുള്ള നോമ്പുതുറയുടെ തുടർച്ചയായ എട്ടാം വർഷവും തുടരുന്നു, പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ ഉത്ഘാടനം നിർവഹിച്ചു

വഴി യാത്രക്കാർക്കുള്ള നോമ്പുതുറ വിഭവ വിതരണം ഉദ്ഘാടനം ചെയ്തു ഏ ആർ നഗർ: പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി വർഷംതോറും നടത്തിവരുന്ന വഴി യാത്രക്കാർക്കുള്ള നോമ്പുതുറയുടെ വിതരണ  ഉദ്ഘാടനം പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ കൊളപ്പുറം ലീഗ് ഓഫിസ് പരിസരത്ത് വെച്ച് നിർവ്വഹിച്ചു. പ്രസിഡന്റ് യാസർ ഒള്ളക്കൻ അധ്യക്ഷത വഹിച്ചു.തുടർച്ചയായി എട്ടാം വർഷമാണ് പരിപാടി സംഘടിപ്പിക്കുന്നത്.ദിവസവും ദീർഘദൂര യാത്രക്കാർക്കാണ് നോമ്പുതുറ വിഭവങ്ങൾ നൽകുന്നത്.ദീർഘ ദൂര ബസുകൾ,എയർപോർട്ട് യാത്രകൾ എന്നിവർക്കാണ് കുടതൽ സൗകര്യപ്പെടുന്നത്. വേങ്ങര മണ്ഡലം മുസ് ലിം യൂത്ത് ലീഗ് ഭാരവാഹികളായ പുള്ളാട്ട് ഷംസു, പി ഹനിഫ , കെ.ടി ഷംസുദ്ധീൻ, മുനീർ വിലാശേരി,പഞ്ചായത്ത് മുസ്‌ലിംലീഗ് ഭാരവാഹികളായ ഇസ്മായിൽ പുങ്ങാടൻ, സി.കെ മുഹമ്മദ് ഹാജി, കെ.കെ മാനു , കുരിക്കൾ ഇബ്രാഹിം കുട്ടി, ഒ.സി ഹനീഫ, ജില്ലാ എം.എസ് എഫ് ട്രഷറർ പി.എ. ജവാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങൽ, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ റഷീദ് കൊണ്ടണത്ത്, കെ.കെ സക്കരിയ, സി.കെ ജാബിർ , കെ.കെ മുജീബ്, ഡി.എ.പി.എൽ സംസ്ഥാന പ്രസിഡന്റ് ബഷീർ മമ്പുറം എന്നിവർ സംബന്ധിച്ചു.

300 കിലോയുള്ള പോത്തിനെ കുഴിയിലിറക്കി മന്തിയാക്കി; ഫിറോസ് ആറാടുകയാണ്!firoos chuttipara new video news

ഭക്ഷണപ്രേമികൾക്ക് രുചിയുടെ കിടിലൻ കാഴ്ചയുമായി ഫുഡ് വ്ലോഗർ ഫിറോസ് ചുട്ടിപ്പാറ. വ്യത്യസ്തമായ പാചകക്കൂട്ടുകളുമായി യൂട്യൂബിൽ സജീവമാണ് ഫിറോസ് ചുട്ടിപ്പാറ. ഒരു പോത്തിനെ മുഴുവനോടെ കുഴിയിലിറക്കി 6 മണിക്കൂർ റോസ്റ്റ് ചെയ്യുന്നതാണ് പുതിയ വിഡിയോ.ഒരാഴ്ച എടുത്താണ് ഇതിനുള്ള ഒരുക്കങ്ങൾ ചെയ്തത്. ആറര അടി ആഴത്തിലുള്ള കുഴി തയാറാക്കി ഇഷ്ടികയും സിമന്റും കൊണ്ട് കെട്ടിയെടുത്തു. ഈ കുഴിയിലാണ് മസാല പുരട്ടിയ പോത്തിനെ ചുട്ടെടുക്കുന്നത്.ഈ കുഴിയിലേക്ക് വിറക് അടുക്കി തീ കത്തിച്ച് കനൽ തയാറാക്കി. അതിലേക്ക് വലിയ 2 ചെമ്പിൽ തിളച്ച വെള്ളം ഇറക്കി വയ്ക്കും. അതിനു മുകളിൽ കമ്പി വല വിരിച്ച് മസാല പുരട്ടിയ പോത്തിനെ മുഴുവനോടെ കുഴിയിലേക്ക് ഇറക്കണം. ഇതിനു മുകളിൽ ചാക്ക് വിരിച്ച ശേഷം സിമന്റ് സ്ലാബ് ഇട്ട് മൂടണം. വശങ്ങളിൽ മണ്ണിട്ട് വായു പുറത്തേക്കു പോകാതെ 6 മണിക്കൂർ വയ്ക്കുന്നു. ഇതേ സമയം മന്തി റൈസ് ദമ്മിൽ മുക്കാൽ മണിക്കൂർ വേവിക്കണം. 6 മണിക്കൂറിനു ശേഷം കുഴിയുടെ മൂടി തുറന്ന് വെന്തു പരുവമായ പോത്തിനെ പുറത്തേക്കു പൊക്കി എടുക്കുന്നു. തയാറാക്കിയ മന്തി റൈസിനു മുകളിലേക്കു വേവിച്ച പോത്തിൽ നിന്നും മാംസം അടർത്തിയെടുത്ത് നിരത്തി, സൂഹൃത്തുക്കൾക്കൊപ്പ

ആവേശം ടോപ് ഗിയറിൽ; ലോഡുമായി ശ്രീനഗർ വരെ

കോട്ടയം ; ഭീകരരുടെ ആക്രമണം നിരന്തരം ഉണ്ടാകുന്ന ശ്രീനഗറിന്റെ ഹൃദയ വഴിയിലൂടെ നാഷനൽ പെർമിറ്റ് ലോറി ഓടിച്ച് മലയാളി വീട്ടമ്മ. ഏറ്റുമാനൂർ ചെറുവാണ്ടൂർ പുത്തേട്ട് ജലജയാണ് ലോഡുമായി 23 ദിവസം നീണ്ട യാത്ര നടത്തിയത്. കഴിഞ്ഞ ഫെബ്രുവരി ആദ്യമായിരുന്നു യാത്ര. ലോറി ട്രാൻസ്പോർട്ട് ബിസിനസുകാരനായ ഭർത്താവ് പി.എസ്.രതീഷിന്റെ ഉടമസ്ഥതയിലാണു ലോറി. ഭർത്താവും ഒന്നിച്ചായിരുന്നു യാത്ര. പെരുമ്പാവൂരിൽ നിന്നു പുണെ വരെ പ്ലൈവുഡ് കയറ്റിയായിരുന്നു ആദ്യ ട്രിപ്. പുണെയിൽ നിന്നു സവാളയുമായി ശ്രീനഗറിലേക്ക് പോയി. കശ്മീർ കാണണമെന്ന ആഗ്രഹമാണ് ഇങ്ങനെയൊരു സാഹസത്തിനു പ്രേരിപ്പിച്ചതെന്നു ജലജ പറഞ്ഞു. മിക്ക വഴികളിലും സുരക്ഷാ സേനയുടെ പരിശോധന ഉണ്ടായിരുന്നു. ശ്രീനഗറിനു തൊട്ടുമുൻപ് സേനയുടെ വലിയ പരിശോധനയും നടന്നു. ഇടുക്കി സ്വദേശിയായ ജവാനെ പരിചയപ്പെടുത്തി. പിന്നെ ഒപ്പം നിന്നൊരു സെൽഫി. ശ്രീനഗറിൽ ലോഡ് ഇറക്കിക്കിട്ടാൻ 2 ദിവസമെടുത്തു. അതിനിടെ കശ്മീർ ചുറ്റിക്കണ്ടു. തിരികെ കശ്മീരിൽ നിന്നു ലോഡ് കിട്ടിയില്ല. പഞ്ചാബിൽ എത്തി സുവർണ ക്ഷേത്രവും ജാലിയൻവാലാബാഗ് സ്മാരകമൊക്കെ കണ്ടു. ആഗ്രയിലെത്തി താജ്മഹലും. പിന്നെ ഹരിയാനയിൽ നിന്നു ബെംഗളൂരുവിലേക്ക് ലോ

പുത്തനങ്ങാടി അൽ ഫാറൂഖ് ജുമാമസ്‌ജിദ് മഹല്ല് ഖാസിയായിപാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെബൈഅത്ത് ചെയ്തു

പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ പുത്തനങ്ങാടി അൽ ഫാറൂഖ് ജുമാമസ്‌ജിദ്  മഹല്ല് ഖാസിയായി ബൈഅത്ത് ചെയ്തു വലിയോറ പുത്തനങ്ങാടി അൽ ഫാറൂഖ് ജുമാമസ്‌ജിദ്  മഹല്ല്മഹല്ല് ഖാസിയായി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ചുമതലയേറ്റു.മുൻ ഖാസിയായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ (ന :മ ) വിയോഗത്തെ തുടർന്നാണ് അബ്ബാസലി തങ്ങളെ തെരഞ്ഞെടുത്തത്. സ്ഥാനാരോഹണ ചടങ്ങ് ശനിയാഴ്ച 5 മണിക്ക് ഫാറൂഖ്  ജുമാമസ്ജിദിൽവെച്ചായിരുന്നു

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm