ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി 12, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

റേഷൻ കടയിൽ ഇനി 7ജില്ലകളിൽ രാവിലെയും അടുത്ത 7 ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവും സാധനം ലഭിക്കുകയുള്ളു

നിലവിലുള്ള സെർവർ തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായി,13.01.2022 മുതൽ 18.01.2022 വരെ,  7 ജില്ലകളിൽ രാവിലെയും (8.30 am to 12.00 noon) അടുത്ത 7 ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവും (3.30 pm to 6.30pm) ആയി റേഷൻ വിതരണം ക്രമീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആയത് സംബന്ധിച്ച് ക്രമീകരണങ്ങൾ നടത്തുന്നതിനും റേഷൻ വിതരണം ഉറപ്പുവരുത്തുന്നതിനുമായി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസർമാരും ഇൻസ്പെക്ടർമാരും ഫീൽഡ് തല സന്ദർശനം നടത്തി റേഷൻ വിതരണം സുഗമമാക്കുന്നതിന് ഉള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് ബന്ധപ്പെട്ട ജില്ലാ സപ്ലൈ ഓഫീസർമാർ ടി പ്രവർത്തനത്തിന് മേൽനോട്ടം വയ്ക്കേണ്ടതാണ്.  ജില്ല തിരിച്ചുള്ള റേഷൻ വിതരണം ക്രമീകരിച്ചിരിക്കുന്നത്  സംബന്ധിച്ച പട്ടിക ചുവടെ ചേർക്കുന്നു. രാവിലെ (8.30 am to 12 noon) മലപ്പുറം തൃശ്ശൂർ പാലക്കാട് കൊല്ലം ആലപ്പുഴ പത്തനംതിട്ട വയനാട് ഉചയ്ക്ക് ശേഷം (3.30 pm to 6.30 pm) എറണാകുളം കോഴിക്കോട് തിരുവനന്തപുരം കണ്ണൂർ കോട്ടയം കാസർഗോഡ് ഇടുക്കി SD/- കമ്മീഷണർ, സിവിൽ സപ്ലൈസ്

ISRO യുടെ തലപ്പത്ത്‌ വീണ്ടുമൊരു മലയാളി ചെയർമാനായി മലയാളിയായ ഡോ. എസ് സോമനാഥ്നെ തിരഞ്ഞെടുത്തു

ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി ഡോ. എസ് സോമനാഥ് നിയമിക്കപ്പട്ടതോടെ ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൻ്റെ തലപ്പത്ത് വീണ്ടുമൊരു മലയാളി കൂടി അവരോധിതനായിരിക്കുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണിത്.  നിലവിൽ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ഡയറക്ടറായ സോമനാഥ് ഐഎസ്ആർഓ-യുടെ കീഴിലുള്ള നിരവധി സുപ്രധാന ഗവേഷണ സംരംഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.  ഇന്ത്യൻ ബഹിരാകാശ ഗവേഷണങ്ങളെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനും നാടിൻ്റെ വളർച്ചയ്ക്കും ജനതയുടെ പുരോഗതിക്കും ഉതകുന്ന നേട്ടങ്ങൾ സംഭാവന ചെയ്യാനും അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. 

ഇന്നത്തെ മന്ത്രിസഭായോഗ തുരുമാനങ്ങൾ

വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്ത കടങ്ങളുടെ തിരിച്ചു പിടിക്കല്‍ നടപടികള്‍ക്ക് പ്രഖ്യാപിച്ച മോറട്ടോറിയം കാലാവധി നീട്ടി. 01.01.2022 മുതല്‍ 30.06.2022 വരെ ആറു മാസത്തേക്കാണ് ദീര്‍ഘിപ്പിച്ചത്. മത്സ്യബന്ധനോപകരണങ്ങള്‍ വാങ്ങല്‍, ഭവന നിര്‍മ്മാണം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, പെണ്‍മക്കളുടെ വിവാഹം എന്നീ ആവശ്യങ്ങള്‍ക്ക് 31.12.2008 വരെ  മത്സ്യത്തൊഴിലാളികള്‍ എടുത്ത വായ്പകളിലുള്ള മോറട്ടോറിയമാണ് ദീര്‍ഘിപ്പിച്ചത്. തുടങ്ങിവച്ചതോ തുടര്‍ന്നുവരുന്നതോ ആയ ജപ്തി നടപടികള്‍ ഉള്‍പ്പെടെയുള്ളവയില്‍ ആനുകൂല്യം ലഭിക്കും. വനംവകുപ്പില്‍ ദിവസക്കൂലി വ്യവസ്ഥയില്‍ പാമ്പു പിടുത്തകാരനായി സേവനത്തിലിരിക്കെ പാമ്പുകടിയേറ്റു മരണപ്പെട്ട റാന്നി സ്വദേശി എം. രാജേഷിന്‍റെ ഭാര്യ രേഖ രാജേഷിന് സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരം നിയമനം നല്‍കും. വനം വകുപ്പിനു കീഴില്‍ വാച്ചര്‍ തസ്തികയില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായാകും നിയമനം. ദേശീയ സമ്പാദ്യപദ്ധതി ഡയറക്ടര്‍ മനു എസ് ന്‍റെ നിയമനം 17.01.2022 മുതല്‍ മൂന്നു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു. പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ

കെ റെയിലില്‍ ഹൈക്കോടതിയുടെ ചെങ്കൊടി. അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് ഹൈക്കോടതി വിലക്കി.

കെ റെയിലില്‍ ഹൈക്കോടതിയുടെ ചെങ്കൊടി. അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് ഹൈക്കോടതി വിലക്കി. കേന്ദ്ര സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കണം. പദ്ധതിക്കുവേണ്ടി  രണ്ടായിരത്തോളം കല്ലുകള്‍ സ്ഥാപിച്ചതായി കെ റെയില്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ തൂണുകള്‍ നിയമവിരുദ്ധമാണെന്ന് കോടതി ഇടക്കാല ഉത്തരവില്‍ ചൂണ്ടിക്കാട്ടി. കല്ലുകള്‍ നീക്കം ചെയ്യാന്‍ എന്തു നടപടി സ്വീകരിക്കുമെന്നും കോടതി ചോദിച്ചു. 🔳സില്‍വര്‍ ലൈന്‍ സ്ഥലം ഏറ്റെടുക്കുന്നതു ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ കൂടുതല്‍ ഹര്‍ജികളെത്തി. ഇവ പരിഗണിക്കവേയാണ് ഹൈക്കോടതി സുപ്രധാന ഉത്തരവു പുറപ്പെടുവിച്ചത്. സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കാതെ പദ്ധതിക്കു ഭൂമി ഏറ്റെടുക്കുന്നത് നിയമ വിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. കോട്ടയം, തൃശൂര്‍, കോഴിക്കോട് സ്വദേശികളാണ് ഹര്‍ജിക്കാര്‍. 🔳സംസ്ഥാനത്ത് റേഷന്‍ വിതരണം ഏഴു ജില്ലകളില്‍ രാവിലേയും മറ്റ് ഏഴു ജില്ലകളില്‍ ഉച്ചയ്ക്കു ശേഷവുമാക്കി മാറ്റുന്നു. സെര്‍വര്‍ തകരാര്‍മൂലം ഇ പോസ് മെഷീനുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഒരാഴ്ചയായി റേഷന്‍ വിതരണം മുടങ്ങിയതിനാലാണ് ഈ ക്രമീകരണം. മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ

കേരളത്തിൽ ഏറ്റവും കൂടുതൽ ഓമൈക്രോൺ സ്ഥിരീകരിച്ചത് ഇന്ന് today covid latest news

സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തമിഴ്‌നാട് നിന്നും വന്ന ഒരാള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. 59 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തൃശൂര്‍ 3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിംഗ് കോളേജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. വിദേശത്ത് നിന്നും എത്തിയയാളുടെ സമ്പര്‍ക്കത്തിലുള്ള വിദ്യാര്‍ത്ഥിയില്‍ നിന്നും പകര്‍ന്നതാണെന്ന് സംശയിക്കുന്നു. തൃശൂര്‍ യുഎഇ 9, ഖത്തര്‍ 2, ജര്‍മനി 1, പത്തനംതിട്ട യുഎഇ 5, ഖത്തര്‍ 1, കുവൈറ്റ് 1, ആയര്‍ലാന്‍ഡ് 2, സ്വീഡന്‍ 1, ആലപ്പുഴ യുഎഇ 3, സൗദ്യ അറേബ്യ 2, ഖത്തര്‍ 1, കണ്ണൂര്‍ യുഎഇ 7, ഖത്തര്‍ 1, തിരുവനന്തപുരം യുഎഇ 3, യുകെ 2, ഖത്തര്‍ 1, കോട്ടയം യു

വിവാഹശേഷം വധുവരന്മാർ വീട്ടിലേക്കെത്തിയത് ആംബുലൻസിൽ. സാമൂഹികമാധ്യമത്തിൽ വീഡിയോ വൈറലായതോടെ വാഹനം മോട്ടോർവാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു mvd LATEST news

കഴിഞ്ഞ ദിവസം കായംകുളം കറ്റാനത്ത് വിവാഹ ശേഷം വധൂവരന്മാർ വീട്ടിൽ എത്തിയത് ആംബുലൻസിൽ ആണെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആംബുലൻസ് ഡ്രൈവർ കൂടിയായ വരനും വധുവും  വിവാഹവേദിയിൽ നിന്ന് വരന്റെ വീട്ടിലേക്ക് ആഘോഷപൂർവ്വമായി പാട്ടും സൈറണും മുഴക്കിയും വാഹനം അലങ്കരിച്ചുമാണ് പൊതു നിരത്തിലൂടെ വാഹനം ഉപയോഗിച്ചത്. ഇതിന്റെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.  ദമ്പതികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ആംബുലൻസ് ഡ്രൈവേഴ്സ് യൂണിയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശം അനുസരിച്ച് ആലപ്പുഴ ആർടിഒ സജി പ്രസാദ് , വാഹനത്തിൻറെ പെർമിറ്റും, ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചുവരികയാണ്.

കേരളത്തിൽനിന്ന് പുതിയഇനം കടൽപാമ്പയ കുഞ്ഞിത്തലയൻ കടൽ പാമ്പിനെ കണ്ടത്തി Graceful Small headed seasnake in kerala

സംസ്ഥാനത്ത് പുതിയ ഇനം കടൽപ്പാമ്പിനെ കണ്ടെത്തി. തിരുവനന്തപുരം പെരുമാതുറ ഭാഗത്തുനിന്നാണ്  Graceful Small headed seasnake കുഞ്ഞി തലയൻ കടൽ പാമ്പ്  (ഗ്രേസ്ഫുൾ സ്മോൾ ഹെഡഡ് സീ സ്നേക്) എന്ന  കടൽ പാമ്പിനെ കണ്ടെത്തിയത്. നീളം കുടുതലും തല ചെറുതുമായ കടൽപ്പാമ്പാണിത്. വാർഴ്സ് ആൻഡ്യ്ഡേഴ്സ് എന്ന സംഘട നയുടെ പ്രവർത്തകർ നീർപക്ഷികളുടെ സർവേ നടത്തുന്നതിനിടയിലാണ് പാമ്പിനെ കണ്ടെത്തുന്നത്. 110 സെന്റീമീറ്റ് റോളം നീളമുണ്ട്. കരയിലുള്ള സാധാരണ പാമ്പുകളേക്കാൾ പതിൻമടങ്ങ് വിഷമു ള്ളതാണ് കുഞ്ഞിത്തലയൻ പാമ്പ്. കേരളത്തിന്റെ കടൽ ത്തീരത്ത്  ആദ്യമായാണ്  ഇത്തരം ഒരു പാമ്പിനെ കണ്ടെത്തുന്നതെന്ന് ഗവേഷകർ പറഞ്ഞു. ധനുഷ് മുണ്ടേല, സി സുശാന്ത്, സന്തോഷ് ജി കൃഷ്ണ, ജോ ബി കട്ടേല, ആര്യ മെഹർ, ജോസ് കെ എസ്, മോൻസി തോമസ്, വിവേക് വിജയ്,ആദർശ്, വിനോദ് തോമസ്, ഗോകുൽ എന്നിവരങ്ങുന്ന സംഘമാണ് പാമ്പിനെ കണ്ടെത്തിയത്. മേഖലയിൽ പഠനം നടത്തുന്ന ഡോ.ജോ ഫർ പാലോട്ട്, സന്ദീപ് ദാസ്, വിവേക് ശർമ്മ എന്നിവരാണ് പാമ്പിനെ തിരിച്ചറിഞ്ഞത്.

കേരളത്തിൽ നിന്നുള്ള ആദ്യ ഉംറ സംഘത്തിനു മക്കയിൽ ആവേശകരമായ സ്വീകരണം നൽകി

കേരളത്തിൽ നിന്നുള്ള ആദ്യ ഉംറ സംഘത്തിനു മക്കയിൽ ആവേശകരമായ സ്വീകരണം നൽകി  --------------------------------------- മക്ക : കോവിഡ് മഹാമാരിക്ക്ണ്ട് ശേഷം 2 വർഷങ്ങൾക്കു  ശേഷം കേരളത്തിൽ നിന്ന്  മക്കയിലെത്തിയ ആദ്യ ഉംറ സംഘത്തിനു മക്കയിൽ ആവേശകരമായ സ്വീകരണംനൽകി. കഴിഞ്ഞ അഞ്ചാംതിയ്യതി  അൽ ഹിന്ദ് ട്രാവൽസിന്റെ കീഴിൽ മദീനയിലിറങ്ങിയ ഉംറ സംഘം അഞ്ചു ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കിയാണ് പത്താം തിയ്യതി  രാത്രിയോടെ   മക്കയിലെ  താമസ സ്ഥലമായ ജിയാദ് സ്ട്രീറ്റിലെ  അൽ ബലദ് അൽ ത്വയ്യിബ്  ഹോട്ടലിൽ എത്തിയത്..    മഹാമാരിക്ക്  ശേഷം അഷ്‌റഫ്‌ മൗലവി വയനാടിന്റെ  നേതൃത്വത്തിൽ മക്കയിലെത്തിയ ആദ്യ ഉംറ സംഘത്തിന് മക്കാ കെ എം സി സി സെൻട്രൽ കമ്മറ്റി ആവേശകരമായ സ്വീകരണം നൽകി മക്കാ കെ എം സി സി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ    സുലൈമാൻ മാളിയേക്കൽ നാസർ കിൻസാറ  മുസ്തഫ മുഞ്ഞക്കുളം  ഹാരിസ് പെരുവള്ളൂർ എം സി നാസർ വിളയിൽ തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം  നൽകി

കേരളത്തിൽ നിന്നുള്ള ആദ്യ ഉംറ സംഘത്തിനു മക്കയിൽ ആവേശകരമായ സ്വീകരണം നൽകി

കേരളത്തിൽ നിന്നുള്ള ആദ്യ ഉംറ സംഘത്തിനു മക്കയിൽ ആവേശകരമായ സ്വീകരണം  --------------------------------------- മക്ക : കോവിഡ്ര മഹാമാരിക്ക്ണ്ട് ശേഷം 2 വർഷങ്ങൾക്കു  ശേഷം കേരളത്തിൽ നിന്ന്  മക്കയിലെത്തിയ ആദ്യ ഉംറ സംഘത്തിനു മക്കയിൽ ആവേശകരമായ സ്വീകരണംനൽകി. കഴിഞ്ഞ അഞ്ചാംതിയ്യതി  അൽ ഹിന്ദ് ട്രാവൽസിന്റെ കീഴിൽ മദീനയിലിറങ്ങിയ ഉംറ സംഘം അഞ്ചു ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കിയാണ് പത്താം തിയ്യതി  രാത്രിയോടെ   മക്കയിലെ  താമസ സ്ഥലമായ ജിയാദ് സ്ട്രീറ്റിലെ  അൽ ബലദ് അൽ ത്വയ്യിബ്  ഹോട്ടലിൽ എത്തിയത്..    മഹാ മാരിക്ക്  ശേഷം അഷ്‌റഫ്‌ മൗലവി വയനാടിന്റെ  നേതൃത്വത്തിൽ മക്കയിലെത്തിയ ആദ്യ ഉംറ സംഘത്തിന് മക്കാ കെ എം സി സി സെൻട്രൽ കമ്മറ്റി ആവേശകരമായ സ്വീകരണം നൽകി  മക്കാ കെ എം സി സി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ    സുലൈമാൻ മാളിയേക്കൽ നാസർ കിൻസാറ  മുസ്തഫ മുഞ്ഞക്കുളം  ഹാരിസ് പെരുവള്ളൂർ എം സി നാസർ വിളയിൽ തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം  നൽകി

മിനിബസാർ ഡ്രൈവർ വിശ്വനാഥൻ്റെ അമ്മ ചിരുത 90 വയസ് അന്തരിച്ചു

വലിയോറ മിനിബസാർ സ്വദേശി പരേതനായ വഴുതനയിൽ ഇണ്ണീരി എന്നവരുടെ ഭാര്യ  ചിരുതഎന്നവർ  ഇന്ന് പുലർച്ചെ അന്തരിച്ചു.90 വയസായിരുന്നു  ഡ്രൈവർ വിശ്വനാഥൻ, കൃഷ്ണൻ എന്നിവരുടെ  അമ്മയാണ് , ഇന്ന്  ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ സംസ്കരിക്കും

കൂടുതൽ വാർത്തകൾ

മലപ്പുറം നൂറാടിപാലത്തില്‍ നിന്നും വെള്ളത്തിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

കടലുണ്ടിപ്പുഴയില്‍ മലപ്പുറം നൂറാടിപാലത്തില്‍ നിന്നും വെള്ളത്തിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ 10 ഓടെയാണ് സംഭവം. കൊണ്ടോട്ടി മുസ്‌ലിയാരങ്ങാടി സ്വദേശി വിപിന്‍ (27) ആണ് പുഴയില്‍ ചാടിയത്. ഇയാളുടേതെന്ന് കരുതുന്ന ബൈക്കും ചെരുപ്പും മൊബൈല്‍ ഫോണും പാലത്തിന് സമീപത്തു നിന്നും കിട്ടിയിട്ടുണ്ടായിരുന്നു ഈ ഫോണിലേക്ക് ഭാര്യയുടെ കോള്‍  വന്നത് ആളെ തിരിച്ചറിയാന്‍ സഹായകമായി.  പാലത്തില്‍ നിന്നും ഒരാള്‍ പുഴയില്‍ ചാടുന്നതും ഒഴുക്കില്‍പെട്ടുപോവുന്നതും നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ IRW. ട്രോമാ കെയർ. നസ്ര സന്നദ്ധ സേന. ആക്‌സിഡന്റ് റെസ്ക്യൂ 24×7.  മറ്റ് സന്നദ്ധ സേന പ്രവർത്തകർ നടത്തിയാണ്  മൃതദേഹം കണ്ടെത്തിയത്.

മലപ്പുറം നൂറാടി പാലത്തിൽ നിന്ന് ഒരാൾ വെള്ളത്തിൽ ചാടിയായി സംശയം

മലപ്പുറം നൂറാടി പാലത്തിൽ നിന്ന് ഒരാൾ വെള്ളത്തിൽ ചാടിയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫയർഫോയിസും, മലപ്പുറം ജില്ലാ ട്രോമാ കെയർ പ്രവർത്തകരും തിരച്ചിൽ നടത്തുന്നു  പാലത്തിൽ നിന്ന് ചാടി എന്ന് സംശയിക്കുന്ന ആളുടെ ബൈക്ക് സമീപത്തിനിന്ന് കണ്ടതിടുണ്ട്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം 

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ വെറുതെ വിട്ടതുമൊന്

അഴിമുഖത്തിനുസമീപം മീൻപിടിക്കുന്നതിനിടെ കാണാതായ ഷാഫിയുടെ മയ്യിത്ത് കണ്ടെത്തി; വിനയായത് അടിയൊഴുക്ക്..!

വടകര സാൻഡ് ബാങ്ക്സ് അഴിമുഖത്തിനുസമീപം മീൻപിടിക്കുന്നതിനിടെ  കടലില്‍ കാണാതായ പറമ്പിൽ പീടിക സ്വദേശി കാളംബ്രാട്ടില്‍ വീരാൻകുട്ടിയുടെ മകൻ മുഹമ്മദ് ഷാഫി(42)യുടെ മയ്യിത്ത് കണ്ടെത്തി. ഇന്നലെ രാവിലെ എട്ടുമണിയോടെമീൻ പിടിക്കുന്നതിനിടെ കാണാതായ മുഹമ്മദ് ഷാഫിക്കായി തിരച്ചില്‍ തുടരുകയായിരുന്നു. ഇന്ന് അല്പ സമയം മുമ്പാണ് മയ്യിത്ത് കണ്ടെത്തിയത്. പുഴമത്സ്യത്തൊഴിലാളികളായ അഞ്ചംഗസംഘം സാൻഡ് ബാങ്ക്സിന് എതിർവശത്തുനിന്ന് വീശുവല ഉപയോഗിച്ച്‌ മീൻപിടിക്കുമ്പോഴാണ് സംഭവം. വല കടലിലേക്ക് ആഴ്ന്നപ്പോള്‍ മുഹമ്മദ് ഷാഫി തിരിച്ചുവലിക്കാൻ ശ്രമിക്കവേ ശക്തമായ ഒഴുക്കില്‍പ്പെട്ടു. കയർ എറിഞ്ഞുകൊടുത്ത് രക്ഷപ്പെടുത്താൻ കൂടെയുള്ളവർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മറ്റു മത്സ്യത്തൊഴിലാളികള്‍ അടുത്തെത്തിയപ്പോഴേക്കും മുഹമ്മദ് ഷാഫി ആഴത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. ഷാഫിക്കായി നടത്തിയ തിരച്ചിലിനെ കാലാവസ്ഥ പ്രതികൂലമായി ബാധിച്ചിരുന്നു. പുഴയും കടലും ചേരുന്ന ഭാഗമായതുകൊണ്ടുതന്നെ ഇവിടെ അടിയൊഴുക്ക് കൂടുതലായതാണ് ബുദ്ധിമുട്ട് സൃഷ്ടിച്ചത്. ഇതും ശക്തമായ തിരമാലയും മഴയും തിരച്ചിലിന് തടസ്സമുണ്ടാക്കി. കൂടാതെ, ശക്തമായ മഴവെള്ള

ഏറെ കാലമായി വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി നിന്നിരുന്ന ചീനി മരം ട്രോമാ കെയർ പ്രവർത്തകർ മുറിച്ചു നീക്കി

പെരിന്തൽമണ്ണ: ഏറെകാലമായി വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും ഭീഷണിയായി സിവിൽ സ്റ്റേഷൻ വളപ്പിൽ കോടതിക്കു മുമ്പിലായി നിന്നിരുന്ന ചീനി മരം മുറിച്ചു നീക്കി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. പെരിന്തൽമണ്ണ വില്ലേജ് ഓഫീസർ ജയകൃഷ്ണൻ. പി.സി എന്നവരുടെ നിർദ്ദേശപ്പ്രകാരമാണ് ട്രോമാ കെയർ പ്രവർത്തകർ ഈ ദൗത്യം ഏറ്റെടുത്തത്.  യൂണിറ്റ് ലീഡർ ഷുഹൈബ് മാട്ടായ, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, സെക്രട്ടറി ഫവാസ് മങ്കട, വാഹിദ അബു, യാസർ എരവിമംഗലം, ജിൻഷാദ് പൂപ്പലം, രവീന്ദ്രൻ പാതായ്ക്കര, ഗിരീഷ് കീഴാറ്റൂർ, വിനോദ് മുട്ടുങ്ങൽ, നിതു ചെറുകര, പ്രജിത അജീഷ്, ഫാറൂഖ് പൂപ്പലം, റീന കാറൽമണ്ണ, ശ്രീജ ആനമങ്ങാട്, ആശ ജൂബിലി, വന്ദന എരവിമംഗലം, ജസ്‌ന എരവിമംഗലം, അൻവർ ഫൈസി പാതായ്ക്കര, പാലക്കാട്‌ ജില്ലാ ട്രോമാ കെയർ പ്രവർത്തകരായ റിയാസുദ്ധീൻ, നൗഷാദ്, റഹീം, ജംഷാദ്എന്നിവർ ചേർന്നാണ് ദൗത്യം പൂർത്തീകരിച്ചത്.

ഞായറാഴ്ച വലിയോറയിലൂടെ സർവീസ് നടത്തുന്ന ബസുകളുടെ സമയങ്ങൾ

വേങ്ങര ഭാഗത്തേക്കുള്ള ബസ് ടൈം 7.50 AM 8.00AM 10.30 AM 12.00 AM 12.15 PM 12.25 PM 1.05 PM 3.00 PM 3.30 PM 4.00. PM 5.30.PM ചെമ്മാട് ഭാഗത്തേക്കുള്ള ബസ് സമയങ്ങൾ 7.00 AM 7.30 AM 7.55 AM 9.15 AM 11.00 AM 11.55 AM 1.25 PM 1.55 PM 2.15 PM 2.55 PM 4.35 PM 5.15 PM 6.00 PM

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ

ഒളിംപിക് റൺ 2024 ജൂൺ 23 നിങ്ങൾക്കും പങ്കുചേരാംപങ്കെടുക്കുന്നവർക്ക് ടീഷർട്ടും റിഫ്രഷ്മെൻ്റും ഉണ്ടായിരിക്കും

ഒളിംപിക് റൺ  2024 ജൂൺ 23  നിങ്ങൾക്കും പങ്കുചേരാം പങ്കെടുക്കുന്നവർക്ക് ടീഷർട്ടും റിഫ്രഷ്മെൻ്റും ഉണ്ടായിരിക്കും 2024 ജൂൺ 23 ഇന്റർനാഷണൽ ഒളിമ്പിക് ദിനത്തിൽ  എം.എസ്.പി സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച്  കോട്ടപ്പടി സ്റ്റേഡിയത്തിൽ അവസാനിക്കുന്ന *ഒളിംപിക് റൺ* വർണ്ണാഭമായി  സംഘടിപ്പിക്കുന്നു. 2000 പേർ പങ്കെടുക്കുന്ന  വിപുലമായ പരിപാടി ആയിരിക്കും. കായിക താരങ്ങളും കായിക പ്രദർശനങ്ങളും ഉൾക്കൊള്ളുന്ന റൺ , ജില്ലാ ഭരണകൂടത്തിൻ്റെയും സ്പോർട്സ് കൗൺസിലിന്റെയും ഒളിമ്പിക്സ് അസോസിയേഷന്റെയും  അഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.  സമയം രാവിലെ 7:30  പങ്കെടുക്കാൻ താൽപര്യമുള്ളവർ ഗൂഗിൾ ഫോമിൽ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്  റജിസ്ട്രേഷൻ ഫീ ഇല്ല പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ഈ ഫോം പൂരിപ്പിക്കുക

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്

മഴക്കാലം അപ്ഡേറ്റ് 2024 Rain updates2024

  മഴക്കാലം അപ്ഡേറ്റ് 2024 വാട്സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ബാക്കികയം അണക്കെട്ടിലെ ഏറ്റവും പുതിയ ജലനിരപ്പ് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഏറ്റവും പുതിയ മുന്നറിയിപ്പുകൾ അറിയാൻ ഇവിടെ അമർത്തുക ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ മഴക്കാലം 2024 ഫോട്ടോസ് മഴക്കാലം 2024 വീഡിയോസ് പുതുമഴയിൽ 2024 ൽ പുഴയിലേക്ക് ആദ്യമായി വെള്ളം ഒഴുകിവരുന്നു 👇