ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ വായിക്കാം

ഇന്നത്തെ പ്രധാന വാർത്തകൾ

◼️മതരഹിതര്‍ക്കും സാമ്പത്തിക സംവരണത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. മതരഹിതരെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നയങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മതരഹിതരെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവരില്‍ അര്‍ഹരായവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണത്തിന് അര്‍ഹതയുണ്ടെന്നാണ് ഉത്തരവ്.

◼️മസാല ബോണ്ടിലൂടെ പണം സമാഹരിച്ചതില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ചോദ്യം ചെയ്ത് കിഫ്ബിയും ഹൈക്കോടതിയില്‍. ഫെമ നിയമ ലംഘനം ഇഡിയ്ക്ക് അന്വേഷിക്കാനാകില്ല. റിസര്‍വ്വ് ബാങ്കാണ് ഇക്കാര്യം പരിശോധിക്കണ്ടത്. ഇഡി 2021 മുതല്‍ തുടര്‍ച്ചയായി സമന്‍സ് അയച്ച് പ്രവര്‍ത്തനം തടസപ്പെടുത്തുകയാണ്. കിഫ്ബി സിഇഒ കെഎം എബ്രഹാം നല്‍കിയ ഹര്‍ജിയില്‍ കുറ്റപ്പെടുത്തി.

◼️രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 11 ന് കേരളത്തില്‍ പ്രവേശിക്കും. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍നിന്നാണു യാത്ര ആരംഭിക്കുക. കേരള അതിര്‍ത്തിയായ കളിയിക്കാവിളയില്‍ യാത്രയ്ക്ക് വന്‍ സ്വീകരണം നല്‍കും. രാവിലെ ഏഴു മുതല്‍ 10 വരെയും വൈകുന്നേരം നാലു മുതല്‍ രാത്രി ഏഴു വരെയും ഓരോ ദിവസവും 25 കിലോമീറ്റര്‍ ദൂരമാണ് പദയാത്ര. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് നിലമ്പൂര്‍ വരെ സംസ്ഥാന പാതവഴിയുമാണ് ജാഥ കടന്നു പോകുക.

◼️സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിക്കു നേരെ വധശ്രമം. ന്യൂയോര്‍ക്കിലെ ഒരു പരിപാടിക്കിടെ വേദിയിലേക്ക് അതിക്രമിച്ച് കയറിയ അക്രമി റുഷ്ദിയെ കുത്തുകയായിരുന്നു.രണ്ടുതവണ കുത്തേറ്റു. കുഴഞ്ഞു വീണ സല്‍മാന്‍ റുഷ്ദിയെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമാണ്. അക്രമിയെ പൊലീസ് പിടികൂടി. സാത്താനിക് വേഴ്സസ് എന്ന പുസ്തകം രചിച്ചതിന്റെ പേരില്‍ ഷിയ വിഭാഗത്തില്‍നിന്ന് വധഭീഷണി നേരിട്ടിരുന്നു.

◼️എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെ 1995 ല്‍ ട്രെയിനില്‍ ആക്രമിച്ചെന്ന കേസില്‍ കുറ്റവിമുക്തനാക്കണമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹര്‍ജിയില്‍ ഈ മാസം 25 ന് വാദം കേള്‍ക്കും. സുധാകരന്റെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി 2016 ല്‍ കേസിന്റെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്തിരുന്നു.

◼️മണ്ണുത്തി - ഇടപ്പള്ളി ദേശീയപാത അറ്റകുറ്റപണിക്ക് 60 കോടി രൂപയുടെ പുതിയ കരാര്‍ ഈ മാസം 25 ന്. പുതിയ കരാര്‍ കമ്പനിയുടെ പ്രവര്‍ത്തനം അടുത്ത മാസം തുടങ്ങും. നിലവിലെ കരാറുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍  കമ്പനിയില്‍നിന്ന് 75 കോടി രൂപ പിഴ ഈടാക്കുമെന്നും ദേശീയ പാത അതോറിറ്റി വ്യക്തമാക്കി.

തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കുള്ള മന്ത്രി പി രാജീവിന്റെ യാത്രാ റൂട്ടു മാറ്റിയ എസ്‌കോര്‍ട്ട് ജീപ്പിലെ പൊലീസുകാര്‍ക്കു സസ്പെന്‍ഷന്‍. ഗ്രേഡ് എസ്ഐ എസ്. എസ്.സാബുരാജന്‍, സിപിഓ സുനില്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

◼️മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ആസാദ് കാഷ്മീര്‍ എന്ന ജലീലിന്റെ പ്രസ്താവന വിഘടനവാദികളുടേതാണ്. രാജ്യവിരുദ്ധ പ്രസ്താവന നടത്തിയ ജലീലിനോട് എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും മുരളീധരന്‍.

◼️കെഎസ്ആര്‍ടിസി ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 20 കോടി രൂപയില്‍ 15 കോടി രൂപ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് നല്‍കി. ഇതോടെ കെഎസ്ആര്‍ടിസിയുടെ ഡീസല്‍ പ്രതിസന്ധിക്കു പരിഹാരമായി. പമ്പുകളില്‍ ഡീസല്‍ എത്തി. നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ ഇന്നു പുനരാരംഭിക്കും.

◼️ശമ്പളം നല്‍കാന്‍ പത്തു ദിവസത്തെ സാവകാശം വേണമെന്ന് കെഎസ്ആര്‍ ടിസി ഹൈക്കോടതിയില്‍. ഡീസലിനുള്ള പണം ഉപയോഗിച്ചാണ് ജൂണ്‍ മാസത്തെ ശമ്പളം നല്‍കിയത്. 20 കോടി രൂപ തരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടും ധനവകുപ്പ്  പാസാക്കിത്തന്നില്ലെന്നും ആരോപിച്ചിട്ടുണ്ട്.
◼️മല്‍സ്യത്തൊഴിലാളികള്‍ പതിനാറാം തീയതി വിഴിഞ്ഞം തുറമുഖം ഉപരോധിക്കും. കരിങ്കൊടി കെട്ടി ബൈക്കു റാലി നടത്തും. തിരുവനന്തപുരം ലത്തീന്‍ അതിരൂപത ഇടവകകളുടെ നേതൃത്വത്തില്‍ കരിദിനവും ആചരിക്കും. കരയിലും കടലിലും ഒരുമിച്ച് തുറമുഖ നിര്‍മ്മാണം തടസ്സപ്പെടുത്തുമെന്നും സമരസമിതി മുന്നറിയിപ്പു നല്‍കി.

◼️ഇടുക്കിയില്‍ അളവുതെറ്റിച്ചു തയാറാക്കി വിതരണം ചെയ്ത ലക്ഷത്തിലേറെ ദേശീയപതാകകള്‍ തിരിച്ചുവാങ്ങുന്നു.    കുടുംബശ്രീ തയാറാക്കിയ ദേശീയപതാകകളാണ് തിരിച്ചു വാങ്ങുന്നത്. 30 ലക്ഷത്തോളം രൂപയുടെ പതാകകളാണ് നിര്‍മാണത്തിലെ പിഴവുമൂലം തിരിച്ചു വാങ്ങുന്നത്.

◼️വര്‍ഷത്തില്‍ നാലു തവണ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് എം.കൗള്‍. ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍ 18 വയസ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പേരുചേര്‍ക്കാം. ആധാര്‍, വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കാന്‍ ഓണ്‍ലൈന്‍ വഴിയും അപേക്ഷിക്കാം. ഫോം 6 ബി ഉപയോഗിച്ച് ഓഫ്ലൈനായും ഓണ്‍ലൈനായും അപേക്ഷിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.

◼️മുഖ്യമന്ത്രിയെ സവിശേഷമായി ആക്രമിക്കുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന രാഷ്ട്രീയ തമാശയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.  ഇ.പി ജയരാജനെക്കാള്‍ വലിയ കോമാളിയായി കോടിയേരി ബാലകൃഷ്ണന്‍ മാറരുതെന്നും സുധാകരന്‍ പരിഹസിച്ചു. നിഷ്പക്ഷ അന്വേഷണങ്ങള്‍ നടത്താതെ എന്‍ഫോഴ്സ്മെന്റിനെ കൊണ്ടുവന്ന് രക്ഷപ്പെടാന്‍ നോക്കിയത് പിണറായിയാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

◼️പത്തു മന്ത്രിമാര്‍ക്ക് പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങും. ഇതിനായി 3.22 കോടി രൂപ അനുവദിച്ചു. പുതിയ വാഹനം വന്നാല്‍ മന്ത്രിമാര്‍ ഉപയോഗിച്ചിരുന്ന പഴയ കാറുകള്‍ വിനോദ സഞ്ചാര വകുപ്പിനു തിരികെ നല്‍കും.

◼️അട്ടപ്പാടിയില്‍ ആദിവാസി ഭൂമി കൈയ്യേറി കുടിലുകള്‍ കത്തിച്ചെന്ന കേസില്‍ എച്ച്ആര്‍ഡിഎസ് ഭാരവാഹികളായ പ്രതികള്‍ക്കു ജാമ്യം. എച്ച് ആര്‍ ഡി എസ് പ്രസിഡന്റ് ഗുരു ആത്മ നമ്പി, വൈസ് പ്രസിഡന്റ് കെ ജി വേണുഗോപാല്‍, ജോയി മാത്യു എന്നിവര്‍ക്കാണ് മണ്ണാര്‍കാട് എസ് സി എസ് ടി പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം നാളെ അവസാനിക്കുന്നതിനാലാണ് മണ്ണാര്‍കാട് പ്രത്യേക കോടതിയില്‍ ജാമ്യം തേടിയത്.

◼️'ന്നാ താന്‍ കേസ് കൊട്' എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം ബഹിഷ്‌കരിക്കുന്നതു സിപിഎമ്മിന്റെ നിലപാടല്ലെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരെങ്കിലും ഫേസ്ബുക്കില്‍ എഴുതിയാല്‍ അത് പാര്‍ട്ടി നിലപാടാകില്ലെന്നും കോടിയേരി പറഞ്ഞു.

◼️നമ്മുടെ നാട് വികസിച്ചുകൂടെന്ന് ചിലര്‍ ചിന്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  വികസനത്തെ എതിര്‍ക്കുന്നവര്‍ക്കുള്ള സ്ഥാനം ചവറ്റുകൊട്ടയിലാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ധനുവച്ചപുരം ഇന്റര്‍നാഷണല്‍ ഐടിഐ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

◼️പത്തനംതിട്ട മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെ പ്രതിയാക്കി ക്രൈംബ്രാഞ്ച് എഫ്ഐആര്‍. വിശദമായ അന്വേഷണത്തിനുശേഷമേ ഭരണസമിതി അംഗങ്ങളെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കൂ.

◼️അട്ടപ്പാടിയില്‍ ആള്‍കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപെട്ട മധുവിന്റെ കുടുംബത്തിനും സമരസമിതി പ്രവര്‍ത്തകര്‍ക്കുമെതിരെ മൂന്നു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ്. വള്ളിയമ്മാള്‍ ഗുരുകുലമെന്ന സ്ഥാപനത്തിന്റെ ഉടമയായ രവീന്ദ്രന്‍ വൈദ്യരാണ് കേസ് ഫയല്‍ ചെയ്തത്.

◼️പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ മയക്കുമരുന്ന് വേട്ട. മൂന്നു കിലോ ഹാഷിഷ് ഓയിലും ഏഴു കിലോ കഞ്ചാവും പിടികൂടി. കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശി അക്ബറിന്റെ മകന്‍ അഹമ്മദ് സുഹൈല്‍ (23), കല്ലായി സ്വദേശി ഹരീഷ് കുമാറിന്റെ മകന്‍ അലോക്  (24), എന്നിവരെ അറസ്റ്റു ചെയ്തു. ആറു കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലാണ് പിടിച്ചത്.

◼️നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍. രേഖകള്‍ സ്പെഷ്യല്‍ കോടതിയില്‍നിന്ന് മാറ്റരുത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് വിചാരണ മാറ്റാനുള്ള തീരുമാനം നിയമവിരുദ്ധമെന്നും ഹര്‍ജിയില്‍ ആരോപിച്ചു.

◼️അധ്യാപകരെ ആവശ്യമുണ്ടെന്നു സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച് പണം തട്ടിയയാള്‍ പിടിയില്‍. കണ്ണൂര്‍ തലശ്ശേരി പാനൂര്‍ പൂക്കം സ്വദേശി അല്‍ അക്‌സ മുണ്ടോളത്തില്‍ വീട്ടില്‍ നൗഫല്‍ എന്ന നൗഫല്‍ ഹമീദ് (48) ആണ് വഴിക്കടവില്‍ പിടിയിലായത്. അണ്‍ എയ്ഡഡ് മേഖലയില്‍ വിവിധ പേരുകളില്‍ പ്രൈമറി-പ്രീ പ്രൈമറി സ്‌കൂളുകളിലേക്കു നിയമനം നടത്തുന്നുവെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ പണം വാങ്ങിയത്. കെട്ടിടങ്ങള്‍ വാടകയ്ക്കെടുത്ത് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് തൊഴിലന്വേഷകരുടെ വിശ്വാസം ആര്‍ജിച്ചായിരുന്നു തട്ടിപ്പ്.

◼️കാറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 132.3 കിലോ കഞ്ചാവ് വഴിക്കടവ് എക്‌സൈസ് ചെക്‌പോസ്റ്റില്‍ പിടികൂടി. കഞ്ചാവ് കടത്തിയ അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശി അബ്ദുല്‍ സമദ്, അരീക്കോട് സ്വദേശി ഷെഫീഖ്, പേരാമ്പ്ര സ്വദേശി അമല്‍, കോട്ടയ്ക്കല്‍ സ്വദേശികളായ ഷഹദ്, നവാസ് എന്നിവരാണ് അറസ്റ്റിലായത്.

◼️പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി വിവാഹങ്ങള്‍ നടത്തിയ വിവാഹത്തട്ടിപ്പ് വീരനെ പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര പാലേരി സ്വദേശി കാപ്പുമലയില്‍ അന്‍വര്‍ (45) ആണ് കോട്ടക്കല്‍ പൊലീസിന്റെ പിടിയിലായത്. കൊടുവള്ളി വാവാട്ടെ നാലാം ഭാര്യയുടെ വീട്ടില്‍നിന്നാണ് പിടികൂടിയത്.

◼️പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അഞ്ചു പേരെ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂരില്‍ കരുളായിക്കടുത്ത് പുള്ളിയില്‍  വടക്കോട്ടില്‍ ഹരീഷ് (28), സഹോദരന്‍ പുള്ളിയില്‍ വടക്കോട്ടില്‍ ഗിരീഷ് (25), മമ്പാട് വടപുറം  ചെക്കരാട്ടില്‍ അല്‍ത്താഫ് അമീന്‍ (20), അമരമ്പലം തോട്ടേക്കാട്  ഓട്ടുപ്പാറ ദില്‍ജിത് (22) എന്നിവരാണ് പിടിയിലായത്. പ്രതികളിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.

◼️തൃശൂര്‍ അരിമ്പൂരില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് മാല കവരാന്‍ ശ്രമം. അരിമ്പൂര്‍ നാലാംകല്ലിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വൈകുന്നേരം നാലോടെയാണ് അക്രമം നടന്നത്. പരിക്കേറ്റ അരിമ്പൂര്‍ സ്വദേശിനി ഷേര്‍ളി വര്‍ഗീസിനെ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◼️യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. മൂന്നാര്‍ പെരിയവര എസ്റ്റേറ്റ് ലോയര്‍ ഡിവിഷന്‍ സ്വദേശി പ്രവീണ്‍ കുമാറിനെയാണ് (26) മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ ശ്രീജ (19) രണ്ടാഴ്ച മുമ്പാണു മരിച്ചത്. ഭര്‍ത്താവിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചുള്ള തര്‍ക്കത്തിനൊടുവിലാണ് ശ്രീജ ജീവനൊടുക്കിയതെന്ന് പൊലീസ്.

◼️ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മലപ്പുറത്ത് ഒന്നര വയസുകാരന്‍ മരിച്ചു. ചെറുതുരുത്തിയില്‍ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വെള്ളയൂര്‍ വീട്ടില്‍ വിജേഷിന്റെ മകന്‍ വിദേവ് ചന്ദ്രനാണ് മരിച്ചത്. കുട്ടി ചുമച്ചതോടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.

◼️കണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ. പ്രതി സി.എച്ച് അഭിലാഷിനെ തളിപ്പറമ്പ് പ്രത്യേക പോക്സോ കോടതിയാണ് ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. പ്രതി ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയൊടുക്കുകയും വേണം. 2015 ല്‍ പള്ളിയില്‍ ഒരു ക്ലാസില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ പീഡിപ്പിച്ചെന്നാണു കേസ്.

◼️കൊച്ചി ചിലവന്നൂരില്‍ കാര്‍ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാര്‍ ഒഴിച്ച് പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ കാര്‍ യാത്രക്കാര്‍ക്കെതിരെയും കേസ്. റോഡു പണിക്കാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിലാണ് കേസ്.

◼️കൊല്ലം ടോള്‍ പ്ലാസയില്‍ യുവാവിനെ അക്രമിച്ച സംഭവത്തില്‍ വര്‍ക്കല സ്വദേശി ലഞ്ജിത്തിനെ അറസ്റ്റു ചെയ്തു. കേസില്‍ നേരത്തെ കസ്റ്റഡിയില്‍ എടുത്ത കാര്‍ യാത്രക്കാരനായ അഭിഭാഷകന്‍ മര്‍ദിച്ചില്ലെന്ന് യുവാവ് പൊലീസില്‍ മൊഴി നല്‍കി.

◼️വിനോദ സഞ്ചാരികള്‍ക്കു കെഎസ്ആര്‍ടിസി നൈറ്റ് ജംഗിള്‍ സഫാരി ആരംഭിക്കുന്നു. വയനാട് മുത്തങ്ങ പുല്‍പ്പള്ളി റൂട്ടില്‍ വനപാതയിലൂടെ അറുപതു കിലോമീറ്റര്‍ ദൂരത്തിലാണ് സര്‍വീസ്. സുല്‍ത്താന്‍ ബത്തേരി ഡിപ്പോയാണ് സര്‍വീസ് ഓപ്പറേറ്റ് ചെയ്യുക. വൈകുന്നേരം ആറ് മുതല്‍ രാത്രി 10 വരെയാണ് സര്‍വീസ്. 300 രൂപയാണ് ടിക്കറ്റ് നിരക്ക്.

◼️വിഴിഞ്ഞം തീരസംരക്ഷണ സേനക്ക് അതിവേഗ നിരീക്ഷണ കപ്പലായ ഐസിജിഎസ് അനഘ് കൈമാറി.  വിഴിഞ്ഞം തീര സംരക്ഷണ സേന ജെട്ടിയിലാണ് കപ്പല്‍ കൈമാറിയത്.

◼️ബിജെപി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും ഒന്നാണെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക പാര്‍ട്ടികളെ അവസാനിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ടത് ബിജെപിക്കുണ്ടായ കനത്ത പ്രഹരമാണെന്നും  തേജസ്വി പറഞ്ഞു.

◼️ബിഹാറിലെ മഹാസഖ്യ സര്‍ക്കാര്‍ രാജ്യത്തിനു പ്രതീക്ഷ പകരുന്നുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിഹാര്‍ ഉപ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവമായി കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഹാറിലെ മഹാസഖ്യ സര്‍ക്കാരില്‍ സിപിഎം ഭാഗമാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

◼️ഗുരുതര രോഗം ബാധിച്ച സുഹൃത്ത് ദയാവധം തേടി സ്വിറ്റ്‌സര്‍ലന്റിലേക്ക് പോകുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് കുടുംബ സുഹൃത്തും മലയാളിയുമായ വനിത ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. എമിഗ്രന്റ്സ് ക്ലിയറന്‍സ് നല്‍കരുതെന്നാണ് ആവശ്യം. നാല്‍പതു വയസുള്ള നോയിഡ സ്വദേശിക്ക് മയാള്‍ജിക് എന്‍സിഫലോമിലിറ്റിസ് എന്ന രോഗമാണ്. നാഡീവ്യൂഹത്തെ ബാധിക്കുന്ന രോഗമാണിത്. 2014 ല്‍ രോഗം ബാധിച്ച യുവാവ് ഇപ്പോള്‍ പൂര്‍ണമായും കിടപ്പിലാണ്.

◼️അമ്മയ്ക്കു പ്രണയമുണ്ടെന്ന് സംശയിച്ച് മകന്‍ അമ്മയെ കുത്തിക്കൊന്നു. ഹരിയാനയിലെ ഹിസാറ് എന്ന ഗ്രാമത്തില്‍ സോനാദേവി(40) ആണ് കൊല്ലപ്പെട്ടത്. മകന്‍ പര്‍വേഷിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു.

◼️പാക്കിസ്ഥാനുവേണ്ടി ചൈന നിര്‍മിച്ച് ജൂണില്‍ കമ്മീഷന്‍ ചെയ്ത യുദ്ധക്കപ്പല്‍ പിഎന്‍എസ് തൈമൂര്‍ ശ്രീലങ്കയില്‍. തിങ്കളാഴ്ചവരെ കൊളംബോ തുറമുഖത്തു നങ്കൂരമിടും. ശ്രീലങ്കന്‍ നാവികസേനയ്ക്കൊപ്പെ സൈനികാഭ്യാസത്തില്‍ പങ്കെടുക്കും. ഇതേസമയം ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ ശ്രീലങ്ക അനുമതി നല്‍കിയിട്ടില്ല. ഇന്ത്യയുടെ എതിര്‍പ്പുമൂലമാണ് ശ്രീലങ്ക ചൈനക്കപ്പലിനെ അകറ്റി നിര്‍ത്തിയത്.

◼️അഴിമതിക്കേസില്‍  ജയില്‍ശിക്ഷ അനുഭവിക്കുന്ന സാംസംഗ് മേധാവി ലീ ജെയ് യോങിന് ദക്ഷിണ കൊറിയ മാപ്പു നല്‍കി. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംഭാവന ചെയ്യാന്‍ ലീ ജെയ് യോങിന് അവസരം നല്‍കുകയാണെന്ന് നിയമ മന്ത്രി ഹാന്‍ ഡോങ്-ഹൂണ്‍ പറഞ്ഞു.

◼️വനിതാ ഐപിഎല്‍ ടൂര്‍ണമെന്റ് അടുത്ത വര്‍ഷം മുതല്‍. ഒരു മാസം നീണ്ടും നില്‍ക്കുന്ന ടൂര്‍ണമെന്റ് മാര്‍ച്ചിലാകും നടക്കുകയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

◼️ജാവലിന്‍ ത്രോയിലെ നിലവിലെ ലോക ചാമ്പ്യന്‍ ഗ്രാനെഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനുനേര ആക്രമണം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയശേഷം നാട്ടില്‍ തിരിച്ചെത്തി ആഡംബര ബോട്ടില്‍ സഞ്ചരിക്കുമ്പോഴാണ് ആന്‍ഡേഴ്സണെ ഒരു സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും ബോട്ടില്‍ നിന്ന് വലിച്ചെറിയുകയും ചെയ്തത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

◼️സാംസംഗ് അവരുടെ ഏറ്റവും പുതിയ ഫോള്‍ഡബിള്‍ ഫോണുകളായ ഗാലക്‌സി ഇസഡ് ഫോള്‍ഡ് 4, ഗാലക്‌സി ഇസഡ് ഫ്ളിപ് 4 എന്നിവ പുറത്തിറക്കിയിരിക്കുകയാണ്. ഇവയ്‌ക്കൊപ്പം ഗ്യാലക്‌സി വാച്ച് 5, ഗ്യാലക്‌സി വാച്ച് 5 പ്രോ, ഗ്യാലക്‌സി ബഡ്2 പ്രൊ എന്നിവയും പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ സാംസംഗ് ഗ്യാലക്‌സി ഇസഡ് ഫ്ളിപ് 3 സീരീസ് പുറത്തിറക്കിയിരുന്നു. ഐപിഎക്‌സ്8 വാട്ടര്‍റെസിസ്റ്റന്റാണ് ഇരു ഫോണുകളും. ബോറ പര്‍പിള്‍, ഗ്രാഫൈറ്റ്, പിങ്ക് ഗോള്‍ഡ്, ബ്ളൂ എന്നീ കളറുകളാണ് ഇവയ്ക്കുളളത്. വളരെ ചെറിയ എന്നാല്‍ മികച്ച മാറ്റങ്ങളാണ് രണ്ട് ഫോള്‍ഡബിള്‍ ഫോണുകള്‍ക്കും സാംസംഗ് വരുത്തിയിരിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 8+ജെന്‍1 പവേര്‍ഡാണ് ഇവ. വില ഏകദേശം 1799 ഡോളറാണ്(1,42,830രൂപ) മുതല്‍ ആരംഭിക്കുന്നു. ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുളള 4440 എംഎഎച്ച് ബാറ്ററിയാണുളളത്.

◼️ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഏഴ് ശതമാനം നിരക്കില്‍ വളരുമെന്ന് അമേരിക്കന്‍ ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി. വലിയ സമ്പദ്വ്യവസ്ഥകളില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചയുണ്ടാവുക ഇന്ത്യക്കാണെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി പ്രവചിക്കുന്നു. ഏഷ്യയുടെ വളര്‍ച്ചക്ക് 28 ശതമാനവും ആഗോള വളര്‍ച്ചക്ക് 22 ശതമാനവും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പങ്കാളിത്തമുണ്ടാവും. ഏഷ്യയില്‍ ഏറ്റവും മികച്ച സ്ഥാനത്താണ് ഇന്ത്യയുള്ളത്. ആഭ്യന്തര ഉപഭോഗം വര്‍ധിച്ചതാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് കരുത്താകുന്നത്. സമ്പദ്വ്യവസ്ഥയില്‍ സ്വകാര്യ മേഖലക്ക് കൂടി പ്രധാനം നല്‍കുന്ന രീതിയിലുള്ള പരിഷ്‌കാരങ്ങള്‍ കരുത്തായെന്ന് വിലയിരുത്താമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി വ്യക്തമാക്കുന്നു. എണ്ണവില കുറയുകയാണെങ്കില്‍ സമ്പദ്വ്യസ്ഥ സുരക്ഷിതമായ സ്ഥാനത്തേക്ക് എത്തുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി കൂട്ടിച്ചേര്‍ക്കുന്നു.

◼️ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രന്‍ എന്നിവരെ നായികാനായകന്‍മാരാക്കി ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന 'മൈ നെയിം ഈസ് അഴകന്‍' എന്ന ചിത്രത്തിന്റെ ടീസര്‍ മമ്മൂട്ടി പുറത്തിറക്കി. ട്രൂത്ത് ഫിലിംസിന്റെ ബാനറില്‍ സമദ് ട്രൂത്ത് നിര്‍മ്മിക്കുന്ന ചിത്രം സെപ്തംബര്‍ മാസം തീയേറ്ററുകളിലേക്കെത്തും.  വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ജോണി ആന്റണി, ജോളി ചിറയത്ത്, ടിനിടോം, ജാഫര്‍ ഇടുക്കി, സുധി കോപ്പ,  കൃഷ്ണ പ്രഭ എന്നിവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ബിനു തൃക്കാക്കര തന്നെയാണ് 'മൈ നെയിം ഈസ് അഴകന്റെ' രചനയും നിര്‍വഹിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്‍, വിനായക് ശശികുമാര്‍, സന്ദീപ് സുധ എന്നിവരുടെ ഗാനങ്ങള്‍ക്ക് ദീപക് ദേവ്, അരുണ്‍ രാജ് എന്നിവര്‍ ചേര്‍ന്ന് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു.

◼️ജനഗണമന എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പെലീസ് വേഷത്തില്‍ സുരാജ് വെഞ്ഞാറമൂട് എത്തുന്ന ചിത്രമാണ് 'ഹെവന്‍'. നവാഗതനായ ഉണ്ണി ഗോവിന്ദ്രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി മുന്‍പ് പുറത്തുവന്ന ടീസറും ട്രെയിലറും ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഓഗസ്റ്റ് 19ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ഹെവന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. അഭിജ, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, അലന്‍സിയര്‍, സുധീഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എ ഡി ശ്രീകുമാര്‍, രമ ശ്രീകുമാര്‍, കെ കൃഷ്ണന്‍, ടി ആര്‍ രഘുരാജ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

◼️രാജ്യത്ത് പുതിയ സ്‌കോര്‍പിയോ എന്‍നൊപ്പം മുമ്പത്തെ സ്‌കോര്‍പിയോ മോഡലിന്റെ വില്‍പ്പന തുടരുമെന്ന് മഹീന്ദ്ര നേരത്തെ പ്രഖ്യാപിച്ചു. ഇപ്പോഴിതാ പഴയ മോഡലിനെ പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് എന്ന് വീണ്ടും ബാഡ്ജ് ചെയ്ത് വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. പുതിയ ഫീച്ചറുകള്‍, പുതുക്കിയ സസ്പെന്‍ഷന്‍ സജ്ജീകരണം എന്നിവയ്‌ക്കൊപ്പം സൂക്ഷ്മമായ രൂപകല്‍പ്പനയും ഇന്റീരിയര്‍ മാറ്റങ്ങളുമായാണ് പുതിയ മോഡല്‍ വരുന്നത്. ക്ലാസിക് എസ്, ക്ലാസിക് എസ് 11 എന്നീ രണ്ട് വകഭേദങ്ങളിലാണ് പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. രണ്ട് ട്രിമ്മുകളും 7, 9 സീറ്റ് ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നു.

◼️അടിച്ചമര്‍ത്തലുകളുടെ ലോകത്തില്‍ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥതലങ്ങളെക്കുറിച്ച് പുതുക്കിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന സ്‌ഫോടനാത്മകമായ എഴുത്ത്. ലോകം കാതോര്‍ക്കുന്ന സാഹിത്യകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയിയുടെ ഏറ്റവും പുതിയ പുസ്തകം. 'ആസാദി - സ്വാതന്ത്ര്യം ഫാസിസം സാഹിത്യം'. ഡിസി ബുക്സ്. വില 225 രൂപ.

◼️കാപ്പിയും ചായയും കഴിക്കുന്നതിനൊപ്പം ചിലര്‍ക്ക് സിരഗറ്റും ശീലമായിക്കാണും. പുകവലി പൊതുവില്‍ തന്നെ ആരോഗ്യത്തിന് എത്രമാത്രം വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്ന് ഏവര്‍ക്കുമറിയാം. ഇതിന് പുറമെ ചായയ്ക്കും കാപ്പിക്കും ഭക്ഷണത്തിനുമെല്ലാം ശേഷമോ ഒപ്പമോ പുകവലിക്കുന്നത് വയറിനെ വളരെ മോശമായ രീതിയിലാണ് ബാധിക്കുക. നാം കഴിക്കുന്നത് എന്തോ അത് ശരീരത്തില്‍ നല്ലരീതിയില്‍ പിടിക്കുന്നത് തടയാന്‍ ഈ പുകവലി കാരണമാകുന്നു. കാപ്പിയും ചായയുമാണെങ്കില്‍ ദിവസത്തില്‍ രണ്ട് കപ്പില്‍ കൂടുതല്‍ വേണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നത്. മിക്കവരും കാപ്പി ആയാലും ചായ ആയാലും പഞ്ചസാര ചേര്‍ത്ത് തന്നെയാണ് കഴിക്കുക. ഇത് മാത്രമല്ല കാപ്പിയുടെയും ചായയുടെയും പ്രശ്നം. ഉന്മഷക്കുറവ് തോന്നുമ്പോള്‍ ചായയും കാപ്പിയും സിഗരറ്റുമെല്ലാം ഉപയോഗിക്കുന്നതിന് പകരം എന്‍സൈമുകള്‍ കാര്യമായി അടങ്ങിയ പഴങ്ങളോ പച്ചക്കറികളോ ജ്യൂസാക്കിയത് കഴിക്കുന്നതാണ് കുറെക്കൂടി ഉത്തമമെന്നും അഞ്ജലി പറയുന്നു. ഹെര്‍ബല്‍ ടീ, ഗ്രീന്‍ ടീ, മല്ലിയിലയോ മിന്റോ ചേര്‍ത്ത ജ്യൂസുകള്‍, ഇളനീര്‍, ഓറഞ്ച് ജ്യൂസ് എന്നിവയെ എല്ലാം ആശ്രയിക്കാം. ഇവയൊന്നും തന്നെ അഡിക്ഷനുണ്ടാക്കുന്നവയല്ല. പ്രകൃതിദത്തവും പോഷകങ്ങളാല്‍ സമ്പന്നവുമാണ്. ആരോഗ്യകരമായ ഭക്ഷണം പച്ചയ്ക്ക് കഴിക്കാവുന്നതാണെങ്കില്‍ അവയും ഈ ഘട്ടങ്ങളില്‍ ആശ്രയിക്കാവുന്നതാണ്.

അഭിപ്രായങ്ങള്‍

മറ്റു വാർത്തകൾ

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

ജില്ലയിൽ ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന രണ്ട് പോളിങ് സ്റ്റേഷനുകൾ

ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന രണ്ട് പോളിങ് സ്റ്റേഷനുകളാണ് മലപ്പുറം ജില്ലയില്‍ സജ്ജീകരിച്ചിരിക്കുന്നത്. പൊന്നാനി, മലപ്പുറം ലോക്‍സഭാ മണ്ഡലങ്ങളില്‍ ഓരോ പോളിങ് സ്റ്റേഷനുകള്‍ വീതമാണ് ഇത്തരത്തില്‍ ഉള്ളത്.  മലപ്പുറം  ലോക്‍സഭാ മണ്ഡലത്തില്‍ മഞ്ചേരി ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലെ 103ാം നമ്പർ പോളിങ് സ്‌റ്റേഷനും പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ തിരൂര്‍ കല്ലിങ്ങൽപറമ്പ് മൊയ്തീൻ സാഹിബ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിലെ (സതേണ്‍ ബില്‍ഡിങ് ഈസ്റ്റേണ്‍ സൈഡ്) 24ാം നമ്പർ പോളിങ് സ്‌റ്റേഷനുമാണ് ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥർ നിയന്ത്രിക്കുക.  വെല്ലുവിളികളെ അവഗണിച്ച് ജനാധിപത്യ പ്രക്രിയയിൽ  പങ്കാളികളാകുന്ന ഉദ്യേഗസ്ഥർക്ക് പ്രത്യേക അഭിനന്ദനങ്ങൾ!

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കണ്ണമംഗലത്ത് തെരുവുനായ്ക്കൾ ആടുകളെ കൊന്നു

വേങ്ങര: തെരുവുനായ്ക്കൾ വളർച്ചയെത്തിയ രണ്ട് ആടുകളെ കടിച്ചുകൊന്നു. കണ്ണമംഗലം പഞ്ചായത്തിലെ ചെങ്ങാനി ഒന്നാം വാർഡിൽ പണ്ടാരപെട്ടി അസീസിന്റെ ആടുകളെയാണ് നായ്ക്കൾ കൊന്നത്. കൂടിന്റെ പൂട്ട് തകർത്ത് അകത്തുകയറിയ നായ്ക്കൾ ഒരു ആടിന്റെ വയർഭാഗം ഭക്ഷിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. വാർഡംഗം ടി.പി. ഇസ്മായിൽ സ്ഥലം സന്ദർശിച്ചു.  ഒരാഴ്ച മുമ്പ് ഇവിടെ രാത്രിയിൽ കോഴിക്കൂട് തകർത്ത് 10 കോഴികളെ കടിച്ചുകൊന്ന സംഭവവും ഉണ്ടായിട്ടുണ്ട്. എത്ര ബലമുള്ള കൂടും തകർക്കാൻ ശേഷിയുള്ള നായ്ക്കളാണ് അക്രമം നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

കടലുണ്ടി പുഴയിൽ കക്ക വാരാൻ പോയ ആൾ പുഴയിൽ മുങ്ങി മരിച്ചു.

മൂന്നിയൂർ:മൂന്നിയൂർ കുന്നത്ത് പറമ്പിൽ പുഴയിൽ കക്ക വാരാൻ പോയ ആൾ പുഴയിൽ മുങ്ങി മരിച്ചു. കടലൂണ്ടി പുഴ മണലേപ്പാടം എന്ന സ്ഥലത്താണ് കക്ക വാരുന്നതിനിടെ മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി പരേതനായ പുള്ളാടൻ രായിമിന്റെ മകൻ  ചുഴലി താമസക്കാരക്കാരനുമായ പുള്ളാടൻ സൈതലവി ( 56 ) ആണ് മുങ്ങിമരിച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. കൂടെ കക്ക വാരാൻ ഉണ്ടായിരുന്ന സുഹ്രുത്ത് സൈതലവിയെ കാണാതായതിനെ തുടർന്നാണ് മുങ്ങി താഴ്ന്ന വിവരം അറിയുന്നത്. നല്ല ആഴമുള്ള സ്ഥലത്ത് നിന്ന് നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. സൗദി ജിസാനിൽ ജോലി ചെയ്യുന്ന സൈതലവി ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടിൽ വന്നത്. അവധി കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിൽ തിരിച്ച് പോവാനിരിക്കുകയായിരുന്നു. ഭാര്യ: ജമീല. മക്കൾ  സുമയ്യ, ഷാഹിന, ശബീറലി . മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾക്ക് ശേഷം കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 24 വൈകിട്ട് ആറു മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ ആറു മണി വരെ (ഏപ്രില്‍ 27 രാവിലെ ആറു മണി) മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ. തിരഞ്ഞെടുപ്പ് സംബന്ധമായ, നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം, സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചരണം  എന്നിവയ്‌ക്കെല്ലാം ഈ കാലയളവില്‍ വിലക്കുണ്ട്. ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട സന്ദര്‍ശനങ്ങള്‍ക്കും യാത്രയ്ക്കും മറ്റും നിരോധനാജ്ഞ ബാധകമല്ല. വാർത്താ സമ്മേളനം - 23.04.2024 ലോക്‌സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ മലപ്പുറം ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പു ഓഫീസറും ജില്ലാ കളക്ടറുമായ വി.ആര്‍ വിനോദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 16 നിയമസഭാ മണ്ഡലങ്ങളിലായി 33,93,884 വോട്ടര്‍മാരാണ് ജില്ലയില്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത്. ഇതില്‍

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ

ഇന്നലെ രാത്രി കേരളത്തിൽ പൊള്ളുന്ന ചൂട്, മഴക്ക് ഇനിയും കാത്തിരിക്കണം

ഇന്നലെ രാത്രി 10 മണിക്ക് ശേഷവും കേരളത്തിൽ ചൂട് 30 ഡിഗ്രിക്ക് മുകളിലായിരുന്നു. കേരളത്തെ കൂടാതെ തമിഴ്നാടിന്റെയും കർണാടകയുടെയും ഏതാനും കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ചില ഭാഗങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാണ് ഇന്നലെ രാത്രി ഈ രീതിയിൽ ചൂട് കൂടി നിന്നത്. ഇതിൽ തന്നെ പാലക്കാട്ടേയും തൃശ്ശൂരിലെയും ചില മേഖലകളിൽ ചൂട് വലിയതോതിൽ രാത്രി വർദ്ധിച്ചു.  പകൽ 40 ഡിഗ്രിക്ക് മുകളിൽ താപനില റിപ്പോർട്ട് ചെയ്ത തമിഴ്നാട്ടിലും കർണാടകയിലും ആന്ധ്രയിലും രാത്രി കൂൾ ആയിരുന്നു. കേരളത്തിൽ ഇന്നലെ രാത്രി ഉയർന്ന അന്തരീക്ഷ ആർദ്രത അഥവാ ഹ്യൂമിഡിറ്റിയും റിപ്പോർട്ട് ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ രാത്രിയും പകലും കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥ . ലോഡ് കൂടി പലയിടത്തും കറണ്ടും പോയി.  മലപ്പുറത്ത് ആളുകൾ കെ.എസ്.ഇ.ബി ഓഫീസിൽ പോയാണ് അന്തിയുറങ്ങിയത്. അസാധാരണമായ അന്തരീക്ഷ സ്ഥിതിയാണ് കേരളത്തിലുള്ളത്.  ഈ അന്തരീക്ഷ സ്ഥിതി മെയ് 4 വരെ തുടരാനാണ് സാധ്യത.  തുടർന്ന് ദക്ഷിണേന്ത്യക്ക് മുകളിലുള്ള കാറ്റിന്റെ പാറ്റേണിൽ മാറ്റം വരുകയും ചൂടു കുറയുകയും മഴ ലഭിക്കുകയും ചെയ്യും. നമ്മൾ കുറെ ദിവസം മുമ്പേ പറഞ്ഞ ഒരു പോസ്റ്റിൽ ITCZ (intertropical co

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ