സാങ്കേതിക പ്രശ്നങ്ങൾ കാരണം ആഴ്ച്ചകളായി ടെൻഡർ എടുത്ത കോൺട്രാക്ടർക്ക് വർക്ക് തുടങ്ങാൻ കഴിയാത്തത് കാരണം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന വേങ്ങര പതിനേഴാം വാർഡിലെ മുതലാമാട്-വലിയോറ പാടം കനാൽ പദ്ധതിയുടെ രണ്ടാം ഘട്ട കനാൽ നിർമാണം നിലച്ചത് പ്രദേശ വാസികൾക്ക് പ്രയാസകരമാവുന്നു.
പ്രദേശത്ത് രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ വെള്ളം ഒഴുകി പോകാൻ സ്ഥലമില്ലാതെ കനാലിലൂടെ വന്ന വെള്ളം മുട്ടിനു മേലെ അരക്ക് താഴെയായി കനാലിൽ തന്നെ മഴ വെള്ളവും ഒറു വെള്ളവും കെട്ടി നിൽക്കുകയാണ്. മഴ ശക്തമാവുന്നതോടെ വെള്ളം സമീപ പ്രദേശങ്ങളിലേക്കും വ്യാപിക്കും എന്നാ ആശങ്കയിലാണ് സമീപവാകൾ.
വേങ്ങര പഞ്ചായത്തിലെ 15 ാം വാർഡിലെ മഴക്കാലമായാൽ രൂപപെടുന്ന വെള്ളക്കെട്ട് ഒഴിവാകുന്നതിന്ന് വേണ്ടി കനാൽ നിർമിച്ചു 17-ാം വാർഡിലുടെ വലിയോറപാടത്തേക്ക് വെള്ളം ഒഴിവാക്കാനായിരുന്നു അരേങ്ങൽ - വലിയോറപ്പാടം ഡ്രൈനേജ് പദ്ധതി ആസൂത്രണം ചെയ്തത്.
എന്നാൽ അരേങ്ങൽ ഭാഗത്നിന്ന് ആദ്യം വർക്ക് തുടങ്ങുകയും എന്നാൽ വലിയോറപാടത്തേക്കുള്ള കനാലിലേക്ക് മുട്ടിക്കാൻ കഴിഞ്ഞതും ഇല്ല ഇത് കാരണം
15 ാം വാർഡിലെ വെള്ളക്കെട്ട് 17-ാം വാർഡിലേക്ക് ക്ക് മാറ്റിയ അവസ്ഥയായി.
പ്രദേശതേക്കു കൂടുതൽ വെള്ളം ഒഴുകി എത്തുന്നതിന്ന് മുമ്പ് കനാൽ നിർമ്മിക്കാത്ത ഭാഗത് അടിയന്തിരമായി ച്ചാൽകീറി വെള്ളം വലിയോറ പാടത്തെ കനാലിലേക്ക് ഒഴിക്കണം എന്നാണ് നാടുകാരുടെ ആവിശ്യം. ഈ കുറച്ച് ഭാഗത്തെ കനാലിന്റെ പണി പൂർത്തിയാക്കുന്നത്തോടെ പ്രദേശത്തെ വെള്ളകെട്ടീന്ന് പരിഹാരമാവും എന്നാണ് പ്രധീക്ഷ
പാതി വഴിയിൽ വഴി മുട്ടിയ കനാൽ - പ്രദേശത്ത് പതിവിലും അതികം ഒറു-മഴ വെള്ള കെട്ട് സൃഷ്ടിച്ചിരിക്കുന്നു.. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് -ഗ്രാമ പഞ്ചായത്ത്-ജില്ലാ പഞ്ചായത്ത് അധികൃതർ മൗനം വെടിഞ്ഞു എത്രയും വേഗത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ പരിഹാര നടപടികൾ കൈകൊള്ളണം എന്ന് നാട്ടുകാർ ആവിശ്യപെട്ടു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ