ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പ്രഭാത വാർത്തകൾ
2022 | ജൂൺ 19 | ഞായർ | 1197 |  മിഥുനം 5 |  ചതയം 1443ദുൽഖഅദ് 19
🌀🌀🌀🌀🌀🌀🌀🌀
◼️'അഗ്നിപഥ്' സൈനിക നിയമന പദ്ധതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം ഉയരുകയാണെങ്കിലും അഗ്നിവീറുകള്‍ക്ക് കൂടുതല്‍ സംവരണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളിലും മന്ത്രാലയത്തിലും ജോലിക്കു സംവരണം നല്‍കും. പ്രതിരോധ മന്ത്രാലയത്തിലെ പത്തു ശതമാനം ഒഴിവുകള്‍ അഗ്നിവീറുകള്‍ക്കായിരിക്കും. തീരസംരക്ഷണ സേനയിലും, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലിക്കു സാധ്യതയുണ്ടാകും. വ്യോമസേനാ മന്ത്രാലയവും 'അഗ്നിവീറു'കള്‍ക്ക് സംവരണം പ്രഖ്യാപിച്ചു.

◼️പ്രവാസി കൂട്ടായ്മയില്‍ കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രം തുടങ്ങിയാല്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ഡേറ്റാ ബാങ്ക് രൂപീകരിക്കും. പ്രവാസികള്‍ക്കായി അതതു മേഖലകളില്‍ കലോല്‍സവം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

◼️ലൈഫ് ഭവന പദ്ധതിക്കുള്ള കരട് പട്ടികയിലെ ഒന്നാം ഘട്ടം അപ്പീല്‍ സമയം അവസാനിച്ചപ്പോള്‍ ലഭിച്ചത് 73,138 അപ്പീലുകളും 37 ആക്ഷേപങ്ങളും. ഇതില്‍ 60,346 അപ്പീലുകള്‍ ഭൂമിയുള്ള ഭവനരഹിതരുടെയും 12,792 അപ്പീലുകള്‍ ഭൂമിയില്ലാത്ത ഭവനരഹിതരുടെയുമാണ്. പട്ടികയില്‍ അനര്‍ഹരുണ്ടെന്ന് ആരോപിച്ചുള്ള 37 ആക്ഷേപങ്ങളും ലഭിച്ചിട്ടുണ്ട്. ഈ മാസം 29 നകം ഒന്നാം ഘട്ടം അപ്പീലുകളും ആക്ഷേപങ്ങളും തീര്‍പ്പാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. ജൂലൈ ഒന്നിനു പുതിയ പട്ടിക പ്രസിദ്ധീകരിക്കും. ജൂലൈ എട്ടു വരെ രണ്ടാം ഘട്ട അപ്പീല്‍ സമര്‍പ്പിക്കാം.


◼️അഗ്‌നിപഥ് പദ്ധതി രാജ്യസുരക്ഷയെ ബാധിക്കുമെന്നും നിര്‍ത്തിവയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

◼️ഭൂമിശാസ്ത്ര പാഠങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കു മനസിലാക്കാന്‍ സ്‌കൂളുകളില്‍ വെതര്‍ സ്റ്റേഷന്‍ സംവിധാനം ഒരുങ്ങുന്നു. ആദ്യ ഘട്ടത്തില്‍ എറണാകുളം ജില്ലയിലെ 13 സ്‌കൂളുകളിലാണു പദ്ധതി നടപ്പാക്കുന്നത്. കാലാവസ്ഥയെ കുറിച്ച് കൂടുതല്‍ മെച്ചപ്പെട്ട ധാരണ ഉണ്ടാക്കുക, കാലാവസ്ഥ മാറ്റങ്ങള്‍ മനസിലാക്കുക, വിവിധ കാലാവസ്ഥ അവസ്ഥകള്‍ മനസിലാക്കുക തുടങ്ങിയവയാണു ലക്ഷ്യം. വെതര്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ഒരു സ്‌കൂളിന് 48225 രൂപ വീതമാണ് അനുവദിക്കുന്നത്.

◼️സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബുധനാഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സ്വപ്നയ്ക്കു നോട്ടീസ് നല്‍കി. കോടതിയില്‍ സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിച്ചതിനു പിറകേയാണ് നടപടി. ഇതിനിടെ കസ്റ്റംസിന് മറ്റു രണ്ടു കേസുകളിലായി സ്വപ്ന സുരേഷ് നല്‍കിയ രണ്ട് രഹസ്യമൊഴികള്‍ ആവശ്യപ്പെട്ട് ഇഡി നല്‍കിയ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

◼️ലോക കേരള സഭയില്‍നിന്നു വിട്ടുനില്‍ക്കുന്ന പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉരുകിത്തീരുന്ന മെഴുകുതിരികളായ പ്രവാസികളെ ബഹിഷ്‌കരിച്ചത് കണ്ണില്‍ ചോരയില്ലാത്ത നടപടിയാണ്. ലോക കേരള സഭ ബഹിഷ്‌കരിച്ചത് അപഹാസ്യമായ നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

◼️ലോക കേരള സഭ നടന്ന നിയമസഭ സമുച്ചയത്തില്‍ അനിത പുല്ലയില്‍. മോണ്‍സണ്‍ മാവുങ്കല്‍ കേസിലെ ഇടനിലക്കാരിയെന്ന നിലയില്‍ വിവാദ നായികയായിരുന്നു അനിത പുല്ലയില്‍. വാച്ച് ആന്‍ഡ് വാര്‍ഡുകള്‍  അനിതയെ പുറത്താക്കി.  ലോക കേരള സഭയിലേക്കു ക്ഷണിക്കപ്പെട്ട പ്രതിനിധികളുടെ പട്ടികയില്‍ അനിത പുല്ലയില്‍ ഇല്ലെന്ന് നോര്‍ക്ക വ്യക്തമാക്കി.

◼️സ്വര്‍ണ്ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളില്‍ സത്യമുണ്ടെങ്കില്‍ കൂടെ നില്‍ക്കുമെന്ന് സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍. പക്ഷേ  തെളിവു ഹാജരാക്കാന്‍ സ്വപ്നക്കു കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്കു വലിച്ചിഴക്കുമെന്നാണ് ജയിലില്‍വച്ച് സ്വപ്ന തന്നോടു പറഞ്ഞതെന്നും സരിത കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.

◼️മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെ സംഘര്‍ഷം. മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ പൊലീസിനുനേരെ കല്ലെറിഞ്ഞു. സെക്രട്ടറിയേറ്റിനുള്ളിലേക്കു കുപ്പിയേറുമുണ്ടായി. പ്രതിഷേധക്കാര്‍ക്കു നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. കല്ലെറിഞ്ഞവരെ പൊലീസ് ലാത്തിച്ചാര്‍ജു ചെയ്തു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു.

◼️പയ്യന്നൂരില്‍ സിപിഎം നേതാക്കളെ തരംതാഴ്ത്തിയ നടപടി ധനാപഹരണം നടത്തിയതിനല്ലെന്നു സിപിഎം. ധനാപഹരണം ഉണ്ടായിട്ടില്ലെന്നും സിപിഎം അവകാശപ്പെട്ടു. വരവു ചെലവു കണക്കുകള്‍ ഓഡിറ്റ് ചെയ്ത് ഏരിയാ കമ്മിറ്റിയില്‍ അവതരിപ്പിക്കുന്നതില്‍ വീഴ്ച സംഭവിച്ചതിനാണു നടപടിയെന്നാണു സിപിഎമ്മിന്റെ വിശദീകരണം.

◼️ഇന്നു വായനാദിനം. പി.എന്‍. പണിക്കരുടെ ഓര്‍മദിനമായ ഇന്ന് സംസ്ഥാനത്തുടനീളം ഗ്രന്ഥശാലകളുടെ നേതൃത്വത്തില്‍ സെമിനാറുകള്‍ അടക്കം വിവിധ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. വിദ്യാലയങ്ങളില്‍ നാളെയാണ് വായനാദിനാചരണം.

◼️എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരെ ഗുരുതര ആരോപണവുമായി എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീക് വഴിമുക്ക്. എംഎസ്എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ ഹബീബ് എഡ്യുക്കേറ്റര്‍ എന്ന പദ്ധതിയുടെ പേരില്‍ നവാസ് തട്ടിപ്പും ചൂഷണവും നടത്തിയെന്നാണ് ആരോപണം. രണ്ട് കോടിയുടെ വിദ്യാഭ്യാസ പദ്ധതിയില്‍ ഉയര്‍ന്ന മാര്‍ക്കു ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അതു നടപ്പാക്കിയില്ലെന്നാണ് ആരോപണം.

◼️കെപിസിസി പ്രസിഡന്റ് കെ സുധാകരനുള്ള സുരക്ഷ ഇരട്ടിയാക്കി. കണ്ണൂരിലെ നാടാലിലെ വീടിനു സായുധ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. സുധാകരന്റെ യാത്രയില്‍ സായുധ പൊലീസിന്റെ അകമ്പടിയും ഉണ്ടാകും. സുധാകരനുനേരെ ആക്രമണമുണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസ് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയത്.

◼️കണ്ണൂരിലെ മാട്ടൂല്‍ പഞ്ചായത്ത് ഓഫീസില്‍ യുവാവിന്റെ അതിക്രമം. ബില്ല് മാറാനായാണ് പഞ്ചായത്തില്‍ എത്തിയ ജെസിബി ഡ്രൈവര്‍ മാട്ടൂല്‍ കാവിലെപറമ്പിലെ കെ.കെ. മുഫീദാണ് അതിക്രമം നടത്തിയത്. ജീവനക്കാരുമായി തര്‍ക്കിക്കുകയും കൈയ്യേറ്റം ചെയ്യുകയും ജനല്‍ച്ചില്ല് തകര്‍ക്കുകയും ചെയ്തു. പൊലീസെത്തുന്നതിന് മുന്‍പ് ഇയാള്‍ രക്ഷപ്പെട്ടു.

◼️നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ 28 ന് വിധി പ്രസ്താവിക്കും. ഹര്‍ജിയില്‍ വിചരണ കോടതിയിലെ വാദം പൂര്‍ത്തിയായി. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനും തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം.

◼️വിവാഹവാഗ്ദാനം നല്‍കി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവ ഡോക്ടര്‍ കൊട്ടാരക്കര നിലമേല്‍ സ്വദേശിയായ ലത്തീഫ് മുര്‍ഷിദിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജാമ്യത്തിലിറങ്ങിയ ശേഷം വ്യവസ്ഥകള്‍ ലംഘിച്ച് വിദ്യാര്‍ത്ഥിനിയെ ഭീക്ഷണിപെടുത്തിയതിനാലാണ് ജാമ്യം റദ്ദാക്കിയത്. തിങ്കാളാഴ്ക്കുളളില്‍ തൊടുപുഴ കോടതിയില്‍ ഹാജരാകണമെന്നാണ് ഉത്തരവ്.

◼️ഫേസ്ബുക്കിലെ ഡിവോഴ്സ് മാട്രിമോണി ഗ്രൂപ്പില്‍ പുനര്‍വിവാഹത്തിനായി രജിസ്റ്റര്‍ ചെയ്ത യുവതികളെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തു പീഡിപ്പിച്ച വിരുതന്‍ അറസ്റ്റിലായി. കട്ടപ്പന സ്വദേശി ഷിനോജാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പരാതിയുമായി കൂടുതല്‍ സ്ത്രീകള്‍ എത്തിയിട്ടുണ്ടെന്ന് തൃശൂര്‍ പൊലീസ് അറിയിച്ചു

◼️മൂന്നുമാസമായി അംഗോളയിലെ ജയിലില്‍ കഴിയുന്ന പാലക്കാട് പള്ളിപ്പുറം സ്വദേശി രഞ്ജിത്ത് രവിയുടെ മോചനത്തിന് സര്‍ക്കാരിന്റെ സഹായംതേടി കുടുംബം. ജോലി ചെയ്തിരുന്ന സ്ഥാപനം വ്യാജ പരാതി നല്‍കി രഞ്ജിത്തിനെ ജയിലിലാക്കിയെന്നാണ് ബന്ധുക്കളുടെ പരാതി.

◼️പാസ്പോര്‍ട്ടിലെ പേജുകള്‍ വെട്ടിമാറ്റി യാത്ര ചെയ്യാനെത്തിയ ഏഴ് തമിഴു സ്ത്രീകള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. കുവൈറ്റിലേക്കു പോകാനെത്തിയവരാണിവര്‍. പാസ്പോര്‍ട്ടില്‍ തൊഴില്‍ വിസ പതിച്ച പേജ് മാറ്റിയിരുന്നു. കുവൈറ്റില്‍ വിമാനമിറങ്ങിയശേഷം ഈ പേജ് കൂട്ടി ചേര്‍ക്കാനായിരുന്നു ഇവരുടെ പരിപാടി.

◼️കലമാനെ കറിവച്ചു തിന്ന സംഭവത്തില്‍ വനം വകുപ്പിന്റെ പാലോട് റെയ്ഞ്ചില്‍ കൂട്ട നടപടി. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഷജീദാണ് കലമാനെ കറിവച്ചു തിന്നത്. കുറ്റകൃത്യം മറച്ചുവച്ച ഫോറസ്റ്റ് ഓഫീസര്‍ അരുണ്‍ ലാലിനെ സസ്പെന്‍ഡ് ചെയ്തു. പാലോട് റെയ്ഞ്ച് ഓഫീസര്‍ ഉള്‍പ്പെടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി.

◼️തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയ നിര്‍മ്മിച്ചത് ക്രൈം നന്ദകുമാറും വി.ഡി സതീശനുമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഇക്കാര്യം അന്വേഷിക്കണം. കോണ്‍ഗ്രസ് ഓഫീസുകളില്‍ ഗാന്ധിജിയുടെ ഫോട്ടോ മാറ്റി സ്വപ്നയുടെ ഫോട്ടോയാണു വച്ചിരിക്കുന്നതെന്നും ജയരാജന്‍ പരിഹസിച്ചു.

◼️അഗ്നിപഥ് പദ്ധതിക്കെതിരായ സമരത്തിനു പിന്നില്‍ അര്‍ബന്‍ നക്സലുകളും ജിഹാദികളുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സമരങ്ങള്‍ നടത്തുന്നത് സ്ഥിരം ആളുകളുടെ സമ്മര്‍ദ്ദം മൂലമാണ്. മോദി സര്‍ക്കാര്‍ എന്തു ചെയ്താലും  ഇവര്‍ എതിര്‍ക്കുകയാണെന്നും സുരേന്ദ്രന്‍ കുറപ്പെടുത്തി.

◼️കായിക പരിശീലകന്റെ മാനസിക പീഡനത്തെത്തുടര്‍ന്ന് ദളിത് വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരം രാജാജി നഗര്‍ സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ചികിത്സയിലാണ്. ആറ്റിങ്ങല്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലന കേന്ദ്രത്തിലെ ബോക്സിങ് പരിശീലകന്‍ പ്രേനാഥിനെതിരെയാണ് ആരോപണം.

◼️മലപ്പുറം മമ്പാട് ടൗണില്‍ തുണിക്കടയുടെ ഗോഡൗണില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. പാണ്ടിക്കാട് സ്വദേശി മുജീബാണു മരിച്ചത്. കടയുടമയും ജീവനക്കാരും ഉള്‍പെടെ അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.

◼️തൊടുപുഴയില്‍ മദ്യലഹരിയില്‍ അഭിഭാഷകന്റെ സാഹസിക ഡ്രൈവിംഗ്. അമിത വേഗതയിലെത്തിയ കാര്‍ ആറ് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു. വാഹനമോടിച്ച വാഴക്കുള്ളം സ്വദേശിയായ അഭിഭാഷകനെ പൊലീസ് പിടികൂടി.

◼️മുന്‍മന്ത്രിയും ആര്‍എസ്പി നേതാവുമായ ഷിബു ബേബി ജോണ്‍ സിനിമാ നിര്‍മാണ രംഗത്തേക്ക്. നടന്‍ മോഹന്‍ലാലിനെ നായകനാക്കിയാണ് ആദ്യ സിനിമ പുറത്തിറക്കുന്നത്. ജോണ്‍ ആന്റ് മേരി ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്. യുവസംവിധായകനായ വിവേക് ആണ് ഈ ചിത്രം ഒരുക്കുന്നത്.

◼️കോണ്‍ഗ്രസ് അഗ്നിപഥ് പ്രതിഷേധക്കാര്‍ക്കൊപ്പമെന്ന് സോണിയ ഗാന്ധി. സമാധാനപരമായി പ്രതിഷേധം തുടരണമെന്നും ആശുപത്രിയില്‍ കഴിയുന്ന സോണിയ ആവശ്യപ്പെട്ടു.

◼️അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന യുവാക്കള്‍ക്ക് പിന്തുണയായി കോണ്‍ഗ്രസ് ഇന്ന് ഡല്‍ഹിയില്‍ സത്യഗ്രഹം നടത്തും. ജന്തര്‍മന്തറില്‍ രാവിലെ പതിനൊന്നിനു സംഘടിപ്പിക്കുന്ന സത്യഗ്രഹ സമരത്തില്‍ എംപിമാരും പ്രവര്‍ത്തക സമിതി അംഗങ്ങളും പങ്കെടുക്കും. മുന്‍ സൈനിക ഉദ്യോഗസ്ഥരുമായടക്കം വിശദമായ കൂടിയാലോചന നടത്തിയതിന് ശേഷമേ പദ്ധതി നടപ്പാക്കാവൂവെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

◼️അഗ്നിപഥ് സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരെ ബിഹാറില്‍ നടന്ന പ്രതിഷേധത്തില്‍ 200 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി റെയില്‍വേ. 50 കോച്ചുകളും അഞ്ച് എന്‍ജിനുകളും പൂര്‍ണമായും കത്തിനശിച്ചു. പ്ലാറ്റ്‌ഫോമുകള്‍ക്കും കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ക്കും മറ്റ് സാങ്കേതിക ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

◼️ബിഹാറിലെ മുസോഡിയിലെ റെയില്‍വേ സ്റ്റേഷന്‍ കത്തിച്ച സംഭവത്തില്‍ 16 പേര്‍ കസ്റ്റഡിയില്‍. പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. മുസോഡിയിലെ സംഘര്‍ഷത്തിനു പിന്നില്‍ രണ്ടു കോച്ചിംഗ് സെന്ററുകളാണെന്നാണ് പൊലീസ് ആരോപിക്കുന്നത്. കസ്റ്റഡിയിലായ കുട്ടികളുടെ മാതാപിതാക്കള്‍ മുസോഡി പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധ സമരം നടത്തി.

◼️നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ഗാന്ധി എംപിക്ക് എംപിയെന്ന നിലയില്‍ പ്രത്യേക പരിഗണന നല്‍കേണ്ടതില്ലെന്നു ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല. നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണെന്നും സ്പീക്കര്‍ പറഞ്ഞു. രാഹുല്‍ഗാന്ധിയെ മാനസികമായി പീഡിപ്പിക്കുന്നതിനെതിരേ കോണ്‍ഗ്രസ് എംപിമാര്‍ പരാതിപ്പെട്ടതിനോടു പ്രതികരിക്കുകയായിരുന്നു സ്പീക്കര്‍.

◼️ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാത്ത ചൈനയിലെയും യുക്രൈനിലെയും ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തിനകത്ത് പ്രാക്ടീസിനുള്ള സ്‌ക്രീനിംഗ് ടെസ്റ്റ് എഴുതാന്‍ അനുമതി നല്‍കിയേക്കും. ഇതിനുള്ള ശുപാര്‍ശ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ തയ്യാറാക്കി.

◼️ജീവനക്കാരുടെയും തൊഴിലാളികളുടെയും പരിശ്രമത്തിലൂടെ ഗതാഗത വകുപ്പ് അഞ്ചു ലോക റെക്കോര്‍ഡുകള്‍ സ്ഥാപിച്ചെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. 105 മണിക്കൂര്‍ 33 മിനിറ്റു കൊണ്ട് 75 കിലോമീറ്റര്‍ നീളത്തില്‍ റോഡ് നിര്‍മിച്ചതാണു റിക്കാര്‍ഡായത്. ദേശീയപാത 53 ല്‍ അമരാവതിക്കും അകോലക്കും ഇടയില്‍ 75 കിലോമീറ്റര്‍ നീളത്തിലാണ് ഇത്രയും കുറഞ്ഞ സമയംകൊണ്ട് ബിറ്റുമിനസ് കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിച്ചത്. എന്‍ജിനീയര്‍മാര്‍, കരാറുകാര്‍, കണ്‍സള്‍ട്ടന്റുകള്‍, തൊഴിലാളികള്‍ തുടങ്ങി എല്ലാവരുടെയും നേട്ടമാണ് ഇതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

◼️രാഷ്ട്രപതി സ്ഥാനത്തേക്കു മല്‍സരിക്കാനില്ലെന്നു നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂക്ക് അബ്ദുല്ല. പ്രതിപക്ഷ കക്ഷികളാണ് മല്‍രിക്കാന്‍ അദ്ദേഹത്തെ സമീപിച്ചിരുന്നത്.

◼️ആസാമിലും മേഘാലയയിലും വെള്ളപ്പൊക്കം. ആസാമില്‍ പതിനേഴും മേഘാലയയില്‍ പത്തൊമ്പതും പേര്‍ മരിച്ചു. ആസാമിലെ ഹോജായ് ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ട് മറിഞ്ഞ് മൂന്നു കുട്ടികളെ കാണാതായി.

◼️വീണ്ടും നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ ഒളിംപിക്സ് സ്വര്‍ണ മെഡല്‍ നേട്ടത്തിനുശേഷം മത്സരിച്ച രണ്ടാമത്തെ ടൂര്‍ണമെന്റില്‍ തന്നെ സ്വര്‍ണം എറിഞ്ഞിട്ട് ഇന്ത്യയുടെ നീരജ് ചോപ്ര. ഫിന്‍ലന്‍ഡിലെ കുര്‍താനെ ഗെയിംസിലാണ് ആദ്യ ശ്രമത്തില്‍ 86.69 മീറ്റര്‍ ദൂരം എറിഞ്ഞ് നീരജ് സ്വര്‍ണം നേടിയത്.

◼️ഇന്ത്യാ- ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ അവസാനത്തേയും അഞ്ചാമത്തെ മത്സരം ഇന്ന്. 2-2 ന് സമനിലയില്‍ നില്‍ക്കുന്ന പരമ്പര ഇന്ന് ജയിക്കുന്ന ടീം നേടും. വൈകീട്ട് 7 മണിക്കാണ് കളി ആരംഭിക്കുക.  

◼️കേന്ദ്രസര്‍ക്കാരിന്റെ അറ്റ പ്രത്യക്ഷ നികുതി വരുമാനം നടപ്പുവര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ 16 വരെയുള്ള കാലയളവില്‍ മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 45 ശതമാനം ഉയര്‍ന്ന് 3.39 ലക്ഷം കോടി രൂപയിലെത്തി. കോര്‍പ്പറേറ്റ് നികുതിയിനത്തില്‍ 1.70 ലക്ഷം കോടി രൂപയും സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ നികുതി ഉള്‍പ്പെടെ (എസ്.ടി.ടി) വ്യക്തിഗത ആദായ നികുതിയിനത്തില്‍ 1.67 ലക്ഷം കോടി രൂപയും ലഭിച്ചു. മുന്‍കൂര്‍ നികുതി സമാഹരണം നടപ്പുവര്‍ഷം ഏപ്രില്‍-ജൂണ്‍പാദത്തില്‍ മുന്‍വര്‍ഷത്തെ സമാനകാലത്തെ 75,783 കോടി രൂപയില്‍ നിന്ന് 1.01 ലക്ഷം കോടി രൂപയിലെത്തി; 33 ശതമാനമാണ് വര്‍ദ്ധന. ഇതില്‍ 78,842 കോടി രൂപ കോര്‍പ്പറേറ്റ് ആദായ നികുതിയും 22,175 കോടി രൂപ വ്യക്തിഗത ആദായനികുതിയുമാണ്.

◼️സ്റ്റോക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്ത് ഒരു മാസം പിന്നിടുമ്പോള്‍ എല്‍ഐസി ഓഹരികളുടെ വിപണി വില ഇഷ്യു വിലയെക്കാള്‍ 295 രൂപ താഴെ. എല്‍ഐസിയുടെ വിപണി മൂല്യത്തില്‍ ഈ കാലയളവിലുണ്ടായ ഇടിവാകട്ടെ 1,86,144.40 കോടി രൂപ. പത്തു രൂപ മുഖ വിലയുള്ള ഓഹരികള്‍ 949 രൂപ നിരക്കിലാണ് ആദ്യ പൊതു വില്‍പന (ഐപിഒ) യിലൂടെ പുറത്തിറക്കിയത്. തുടക്കത്തില്‍ത്തന്നെ എട്ടു ശതമാനത്തിലേറെ നഷ്ടം നേരിട്ട ഓഹരികള്‍ക്കു പിന്നീടിങ്ങോട്ട് എന്നും വിലയിടിവിന്റേതായി. ഏഷ്യയില്‍ നിന്ന് ഈ വര്‍ഷം ഐപിഒ  വിപണിയിലെത്തിയ കമ്പനികളില്‍ എല്‍ഐസിയുടെ വിപണി മൂല്യത്തിലാണ് ഏറ്റവും വലിയ വീഴ്ച നേരിട്ടിരിക്കുന്നത്. ഇടിവു 31.09 ശതമാനമാണ്. ഇക്കാര്യത്തില്‍ ഇതുവരെ ഒന്നാം സ്ഥാനം ദക്ഷിണ കൊറിയയിലെ എല്‍ജി എനര്‍ജി സൊല്യൂഷന്‍ ലിമിറ്റഡിനായിരുന്നു: ഇടിവ് 29%.

◼️ഡാന്‍സ് ട്രൂപ്പിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന 'സാന്റാക്രൂസ്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ജോണ്‍സന്‍ ജോണ്‍ ഫെര്‍ണാണ്ടസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസ് ആദ്യമായി രചനയും സംവിധാനവും നിര്‍വഹിക്കുന്ന സാന്റാക്രൂസ് ജൂലൈ ഒന്നിന് തീയേറ്ററിലേക്ക് എത്തും. അനീഷ് റഹ്‌മാന്‍ നായകനാവുന്ന ചിത്രത്തില്‍ നായികവേഷത്തിലെത്തുന്നത് നൂറിന്‍ ഷെരീഫ് ആണ്. അജു വര്‍ഗീസ്, മേജര്‍ രവി, ഇന്ദ്രന്‍സ് സോഹന്‍ സീനുലാല്‍ തുടങ്ങി പ്രമുഖ താരങ്ങളോടൊപ്പം തന്നെ പുതുമുഖങ്ങളായ കിരണ്‍ കുമാര്‍, അരുണ്‍ കലാഭവന്‍, അഫ്സല്‍ അച്ചല്‍ എന്നിവരും ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

◼️ബോളിവുഡിന് തിരിച്ചുവരവ് സമ്മാനിച്ച ചിത്രമാണ് 'ഭൂല്‍ ഭുലയ്യ 2'. കാര്‍ത്തിക് ആര്യന്‍ നായകനായ ചിത്രം മെയ് 20നാണ് പ്രദര്‍ശനത്തിന് എത്തിയത്. ഇതുവരെയായി കാര്‍ത്തിക് ആര്യന്‍ ചിത്രം 175 കോടിയോളം കളക്ഷന്‍ നേടിയിട്ടുണ്ട്.  ജൂണ്‍ 19ന് ചിത്രം ഒടിടിയില്‍ സ്ട്രീം ചെയ്ത് തുടങ്ങും. നെറ്റ്ഫ്ലിക്സാണ് കാര്‍ത്തിക് ആര്യന്‍ ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. അനീസ് ബസ്മിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തബു, കിയാര അദ്വാനിരാജ്പാല്‍ യാദവ്, അമര്‍ ഉപാധ്യായ്, സഞ്യ് മിശ്ര, അശ്വിനി കല്‍സേക്കര്‍, മിലിന്ദ് ഗുണജി, കാംവീര്‍ ചൗധരി, രാജേഷ് ശര്‍മ്മ, സമര്‍ഥ് ചൗഹാന്‍, ഗോവിന്ദ് നാംദേവ്, വ്യോമ നന്ദി, കാളി പ്രസാദ് മുഖര്‍ജി എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

◼️ഇന്ത്യന്‍ യൂട്ടിലിറ്റി വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ജൂണ്‍ 27 ന് പുതിയ സ്‌കോര്‍പിയോ-എന്‍ രാജ്യത്ത് അവതരിപ്പിക്കും. വരാനിരിക്കുന്ന പുതിയ മോഡലിന് നിലവിലെ തലമുറ മോഡലിനെ അപേക്ഷിച്ച് കാര്യമായ ഫീച്ചര്‍ അപ്‌ഡേറ്റുകള്‍ ലഭിക്കും. നിലവിലെ മോഡല്‍ സ്‌കോര്‍പിയോ ക്ലാസിക് ആയി വില്‍ക്കും. കൂടാതെ, എസ്യുവി ആറ് സീറ്റ്, ഏഴ് സീറ്റ് ലേഔട്ട് ഓപ്ഷനുകളില്‍ ലഭ്യമാകും. പുത്തന്‍ മഹീന്ദ്ര സ്‌കോര്‍പിയോ-എന്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാകും.

◼️ഭാരതീയ സംസ്‌കാരത്തിന്റെ കളിത്തൊട്ടിലായ ഹൈമവതഭൂവിന്റെ മടിത്തട്ടിലൂടെയൊരു യാത്ര. ഇന്ത്യന്‍ സഞ്ചാരസാഹിത്യത്തിന്റെ പിതാവായ മഹാപണ്ഡിറ്റ് രാഹുല്‍ സാംകൃത്യായന്‍ ഏഴുപതിറ്റാണ്ട് മുമ്പ് നടത്തിയ ഹിമാലയ യാത്രയുടെ മലയാളത്തിലെ ആദ്യ സംഗൃഹീതപുനരാഖ്യാനമാണ് ഈ പുസ്തകം. ഇന്നത്തെപോലെ പാതകളും സഞ്ചാരമാര്‍ഗങ്ങളുമൊന്നും വികസിച്ചിട്ടില്ലാത്ത കാലത്തെ ഹിമാലയയാത്രയുടെ സാഹസികത വെളിവാക്കുന്ന കൃതി.
'ഹിമാലയദര്‍ശനം'. പുനരാഖ്യാനം: വി.കെ. ബാലകൃഷ്ണന്‍ നായര്‍. മാതൃഭൂമി. വില 120 രൂപ.

◼️മാസ്‌ക് ധരിക്കാതിരിക്കുകയും, ശരിയായ രീതിയില്‍ ധരിക്കാതിരിക്കുകയും ചെയ്യുന്നത് വലിയ അളവിലാണ് രോഗവ്യാപനം നടത്തുക. ഇക്കാര്യം വ്യക്തമാക്കുന്നതാണ് പുതിയൊരു പഠനറിപ്പോര്‍ട്ട്. ബെംഗലൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരും സ്വീഡനിലെ 'നൊറാഡിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ തിയോററ്റിക്കല്‍ ഫിസിക്സ്'ല്‍ നിന്നുള്ള ഗവേഷകരും ബെംഗലൂരു 'ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയോററ്റിക്കല്‍ സയന്‍സസ്'ല്‍ നിന്നുള്ള ഗവേഷകരുമാണ് ഈ പഠനത്തിന് പിന്നില്‍. മാസ്‌കില്ലാതെ ആളുകള്‍ സംസാരിക്കുമ്പോള്‍ എങ്ങനെയെല്ലാമാണ് വായുവിലൂടെ കൊവിഡ് വൈറസ് പകരുന്നത് എന്നത് കമ്പ്യൂട്ടര്‍ സഹായത്തോടെയാണ് ഇവര്‍ വിലയിരുത്തിയിരിക്കുന്നത്. ആളുകളുടെ ഉയരവും സംസാരരീതിയുമെല്ലാം ഇത്തരത്തില്‍ കൊവിഡ് വ്യാപനത്തില്‍ പങ്കുവഹിക്കുന്നതായും ഇവര്‍ കണ്ടെത്തിയിരിക്കുന്നു. രണ്ടടി, നാലടി, ആറടി വരെയുള്ള അകലത്തില്‍ മാസ്‌കില്ലാതെ രണ്ട് പേര്‍ സംസാരിക്കുമ്പോള്‍ എത്രമാത്രം രോഗവ്യാപന സാധ്യതയുണ്ട്, അതുപോലെ രണ്ട് പേര്‍ നില്‍ക്കുമ്പോള്‍ ആരാണ് കൂടുതല്‍ സംസാരിക്കുന്നത്- കൂടുതല്‍ കേള്‍ക്കുന്നത് എന്നത് അടിസ്ഥാനമാകുന്നുണ്ടോ, ആര്‍ക്കാണ് കൂടുതല്‍ ഉയരമെന്നത് എങ്ങനെ സ്വാധീനിക്കുന്നു എന്നെല്ലാമാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. ആളുകള്‍ മാസ്‌കില്ലാതെ സംസാരിക്കുമ്പോള്‍ അകലം കുറയും തോറും രോഗവ്യാപന സാധ്യത കൂടുന്നുവെന്ന് പഠനം പറയുന്നു. ഇത് സ്വാഭാവികവുമാണ്. എന്നാല്‍ ആരാണോ കൂടുതല്‍ സംസാരിക്കുന്നത്, അവരെക്കാളും കൂടുതല്‍ കേട്ടുനില്‍ക്കുന്നവര്‍ക്കാണത്രേ രോഗസാധ്യത. അതുപോലെ ശരാശരി ഉയരമുള്ളവരെ അപേക്ഷിച്ച് ഉയരം കുറഞ്ഞവരില്‍ രോഗവ്യാപന സാധ്യത കൂടുന്നതായും പഠനം കണ്ടെത്തി. ഓരോ അവസ്ഥയിലും രോഗാണു അടങ്ങിയ സ്രവകണങ്ങള്‍ വായുവിലൂടെ സഞ്ചരിക്കുന്നത് തമ്മില്‍ വ്യത്യാസം വരുന്നുണ്ട്. ഇതിന് അനുസരിച്ചാണ് രോഗവ്യാപന സാധ്യതയെ ഇവര്‍ വിലയിരുത്തിയിരിക്കുന്നത്.

*ശുഭദിനം*
*കവിത കണ്ണന്‍*
പല കാര്യങ്ങളും താന്‍ മറന്നുപോകുന്നു എന്നതായിരുന്നു അവരുടെ പ്രധാന പ്രശ്‌നം.  തലേന്ന് ആസൂത്രണം ചെയ്ത പദ്ധതികള്‍ പോലും പിറ്റേന്ന് മറന്നുപോകുന്നു.  അതുകൊണ്ട് അവര്‍ ഒരു തീരുമാനത്തിലെത്തി.  പിറ്റേന്ന് ചെയ്യാന്‍ ഉള്ള കാര്യങ്ങളെല്ലാം ഒരു കടലാസ്സില്‍ എഴുതി വയ്ക്കുക.  അവര്‍ എഴുതി.  ഒരു ജോടി ചെരുപ്പുവാങ്ങണം, ബന്ധുവീട്ടില്‍ പോകണം, കറന്റ് ബില്ല് അടയ്ക്കണം തുടങ്ങി ഓരോ കാര്യങ്ങളും അക്കമിട്ട് അവര്‍ എഴുതി.  എഴുതി തീര്‍ന്നപ്പോഴാണ് പുതിയ പ്രശ്‌നം രൂപപ്പെട്ടത്.  ഈ എഴുതിയ കടലാസ്സ് താന്‍ എവിടെ വെയ്ക്കും.  വെച്ചാല്‍ തന്നെ നാളെ അതെടുക്കാന്‍ താന്‍ ഓര്‍ക്കുമോ ?  ഇത് ഓര്‍ത്തോര്‍ത്ത് അന്ന് രാത്രി അവര്‍ ഉറങ്ങിയതേയില്ല...  പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് ആകുലരാകുന്നതും, ആകുലതകള്‍കൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരും ഉണ്ട്.  പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് അതിനുള്ള വഴികളും ആസൂത്രണം ചെയ്താല്‍ ആദ്യത്തെ കാര്യത്തില്‍ തീരുമാനമായി.  എന്നാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രതിസന്ധികള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് എല്ലാം വൈഷമ്യങ്ങളായി മാത്രമേ പ്രത്യക്ഷപ്പെടൂ.  ആ മനോഭാവം തിരുത്തപ്പെടാത്തിടത്തോളം കാലം അയാളെ പ്രശ്‌നങ്ങള്‍ വിട്ടൊഴിയുകയില്ല.  ഒരു പോരായ്മപോലും സംഭവിക്കാതെ ഒരു ദിനം പോലും കടന്നുപോകുന്നില്ല.  അതുപോലെ തന്നെ ഒരു നേട്ടം പോലും സംഭവിക്കാതെ ഒരു ദിവസം കടന്നുപോകുന്നില്ല.  അവ കണ്ടെത്തുന്നതിലും ഫലപ്രദമായി ഉപയോഗിക്കുന്നതിലുമാണ് കാര്യം.  സന്തോഷിക്കുന്നതും ഉല്ലസിക്കുന്നതും തെറ്റായി കരുതുന്നവര്‍ എപ്പോഴും മ്ലാനവദനരായിരിക്കും.  എന്നാല്‍ ഉള്ളതില്‍ സന്തോഷിക്കുന്നവര്‍ക്ക്, സന്തോഷിക്കാന്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ട.. ആവശ്യമുള്ളതെല്ലാം ഏറ്റക്കുറച്ചിലുകളോടെ എല്ലാവരുടെ മുന്നിലും ഉണ്ട്.  സമീപനത്തില്‍ വ്യത്യാസം വരുത്തിയാല്‍ എല്ലാം ഗുണത്തില്‍ പര്യവസാനിപ്പിക്കാന്‍ സാധിക്കും.  നമുക്കും ഉള്ളതില്‍ സന്തോഷം കണ്ടെത്താന്‍ ശീലിക്കാം - ശുഭദിനം.
➖➖➖➖➖➖➖➖

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

VVC VALIYORA

കൊട്ടി മീൻ kotti

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

How to See who Views your Facebook Profile

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

ജില്ലയിലെ പഞ്ചായത്തുകളിലെ പുതിയ പ്രസിഡന്റും വൈസ് പ്രസിഡന്റും ഇവരാണ്

     മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പുതിയ പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും ചുമതലയേറ്റു. ഭൂരിഭാഗം പഞ്ചായത്തുകളിലും യു.ഡി.എഫ് വ്യക്തമായ ആധിപത്യം നിലനിർത്തിയപ്പോൾ ചുരുക്കം ചിലയിടങ്ങളിൽ എൽ.ഡി.എഫും വിജയക്കൊടി പാറിച്ചു.* *ജില്ലയിൽ പഞ്ചായത്തുകളിലേക്കുള്ള പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളിൽ അധികാരമേറ്റതോടെ  സ്ഥിരം സമിതിയിലേക്കാണ് ഇനി നോട്ടം. സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതൽ ഏഴു വരെ നടക്കും. ഇതോടെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ ചിത്രം വ്യക്തമാവുകയാണ്.* *ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലെ തെരഞ്ഞടുക്കപ്പെട്ട പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാർ ഇവരാണ്..* 1. *തിരൂര്‍ ബ്ലോക്ക്*  ➖➖➖➖➖➖➖➖➖ *തലക്കാട് പഞ്ചായത്ത്* പ്രസി: വി.പി. മുബാറക്ക് (ഐയുഎംഎല്‍) വൈസ്: ഷെര്‍ബിന (ഐയുഎംഎല്‍) *പുറത്തൂര്‍ പഞ്ചായത്ത്* പ്രസി: എ. ജസ്‌ന ബാനു (ഐയുഎംഎല്‍) വൈസ്: സി.ടി. പ്രഭാകരന്‍ (ഐഎന്‍സി) *തൃപ്രങ്ങോട് പഞ്ചായത്ത്* പ്രസി: മുജീബ് പൂളക്കല്‍ (ഐയുഎംഎല്‍) വൈസ്: ഫൗസിയ മോടന്‍പറമ്പില്‍(ഐഎന്‍സി) 2. *പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്* ➖➖➖➖➖➖➖➖➖ *മാറഞ്ചേരി പഞ...

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

ഭുഗർഭ വാരൽ bhugharbha varal fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

കൂടുതൽ വാർത്തകൾ

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

VVC VALIYORA

കൊട്ടി മീൻ kotti

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. ഇതുപ്രകാരം ഇന്ന് ഇടുക്കി, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഞ്ഞ അലെർട്ടാണുള്ളത്. മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.  കേരള തീരത്ത് ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ അടുത്ത രണ്ടു ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം.  കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.    മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയ...

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

ശുദ്ധജല കൊഞ്ചുകൾ

കേരളത്തിലെ പുഴകളിലും   തോടുകളിലും, കണ്ടുവരുന്ന ശുദ്ധജല കൊഞ്ചുകൾ  ജൈവവൈവിധ്യത്തിലും നാടൻ ഭക്ഷണസംസ്കാരത്തിലും ഏറെ പ്രാധാന്യമുള്ളവയാണ്.     ശുദ്ധജലത്തിൽ വളരുന്നതിൽ ഏറ്റവും വലുപ്പമുള്ള കൊഞ്ചാണ്  ആറ്റു കൊഞ്ച് ഇവക്ക് നീളമുള്ള നീലനിറത്തിലുള്ള കൈകളും വലിപ്പമേറിയ ശരീരവുമാണ് ഇവകുള്ളത്    ആറ്റുകൊഞ്ചിനേക്കാൾ വലിപ്പം കുറഞ്ഞ പലതരം നാടൻ കൊഞ്ചുകളും പുഴയോരങ്ങളിലും പാറയിടുക്കുകളിലും കണ്ടുവരുന്നു.ഒഴുകുന്ന തെളിഞ്ഞ വെള്ളമുള്ള പുഴകൾ, പാറയിടുക്കുകൾ,വെള്ളത്തിന്റെ അടിയിലെ മരത്തടികൾക്കിടയിലും ചപ്പ് ചവറുകൾക്ക് ഇടയിലുമാണ്  ഇവ പ്രധാനമായും ജീവിക്കുന്നത്.  പുഴയിലെ ചെറുജീവികൾ, ചത്ത മീനുകൾ, പായൽ, ജൈവാവശിഷ്ടങ്ങൾ എന്നിവയാണ് ഇവയുടെ ഭക്ഷണം. പുഴ ശുചീകരണത്തിൽ ഇവ പ്രകൃതിദത്തമായ പങ്കുവഹിക്കുന്നു.   കൈകൊണ്ട് രാത്രികാലങ്ങളിൽ ലൈറ്റ് വെളിച്ചത്തിൽ ചപ്പ് ചവറുകൾക്ക് അടിയിലും, കല്ലുകൾക്ക് അടിയിലും ഇരിക്കുന്ന കൊഞ്ചുകളെ പരിചയസമ്പന്നരായ ആളുകൾ കൈകൊണ്ടോ ചെറിയ വല ഉപയോഗിച്ചോ പിടിക്കാറുണ്ട്. രുചിയിലും പോഷകഗുണത്തിലും ഏറെ മുന്നിലുള്ള പുഴക്കൊഞ്ചുകൾക്ക് വിപണിയിൽ നല്ല വിലയും ആവശ്യക...

ആരൽ എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യത്തെ കുറിച്ചറിയാം

 ആരൽ  എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണിത്. ഈ മീനിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:  രൂപം: പാമ്പിനെപ്പോലെ നീളമുള്ള ശരീരമാണ് ഇതിന്. ശരീരത്തിന് മുകളിലായി നീളത്തിൽ മുള്ളുകൾ കാണപ്പെടുന്നു  വാസം: പുഴകൾ, തടാകങ്ങൾ, തോടുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിലാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്. വെള്ളത്തിനടിയിലെ ചെളിയിലും കല്ലുകൾക്കിടയിലും ഒളിച്ചിരിക്കാൻ ഇവ ഇഷ്ടപ്പെടുന്നു. അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള  ഭക്ഷണം: ചെറിയ ജീവനുള്ള ഇരകളെയാണ് ഇവ ഭക്ഷിക്കുന്നത്. ചെറിയ മീനുകൾ, പുഴുക്കൾ, പ്രാണികൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം.  പ്രത്യേകത: രാത്രികാലങ്ങളിലാണ് ഇവ കൂടുതൽ സജീവമാകുന്നത്. ഇതിന്റെ മുതുകിൽ ചെറിയ ...