ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവർത്തകൾ


*പ്രഭാത വാർത്തകൾ*

   2022 | മെയ് 20 | വെള്ളി | 1197 |  ഇടവം 6 |  ഉത്രാടം 1443 ശവ്വാൽ 18
       ➖➖➖➖➖➖➖➖

◼️ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും ബാധ്യതയില്ലെന്നു സുപ്രീം കോടതി വിധി. ജിഎസ്ടിയില്‍നിന്നു മാറിനില്‍ക്കാന്‍ സംസ്ഥാനങ്ങള്‍ക്കു നിയമനിര്‍മാണം നടത്താവുന്നതാണ്. ജിഎസ്ടി  നികുതി സംസ്ഥാനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്ന കോടതി വിധി കേന്ദ്ര സര്‍ക്കാരിനു പൊല്ലാപ്പാകും. വിധിയെ മറികടക്കാനുള്ള വഴി തേടുകയാണ് കേന്ദ്ര ധനമന്ത്രാലയം. വിധിയെ സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സ്വാഗതം ചെയ്തു. സംസ്ഥാനങ്ങളുടെ ഫെഡറല്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്ന വിധിയാണെന്ന് ധനമന്ത്രി പറഞ്ഞു.

◼️പാലക്കാട്ടെ മുട്ടിക്കുളങ്ങരയിലെ പാടത്ത് രണ്ടു പൊലീസുകാര്‍ മരിച്ചത് കാട്ടുപന്നികളെ പിടിക്കാന്‍ വച്ച വൈദ്യുതിക്കെണിയില്‍ കുടുങ്ങിയാണെന്ന് കണ്ടെത്തി. കെണിവച്ച നാട്ടുകാരായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഹവില്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരാണു മരിച്ചത്. ശരീരത്തില്‍ പൊള്ളലേറ്റ അടയാളങ്ങളുണ്ടായിരുന്നു. രാവിലെ വൈദ്യുതിക്കെണി പരിശോധിക്കാന്‍ എത്തിയപ്പോഴാണ് രണ്ടുപേരേയും ഷോക്കേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ വൈദ്യുതിക്കെണി ഒളിപ്പിച്ചു. മൃതദേഹം രണ്ടിടത്തേക്കു മാറ്റിയിട്ടെന്നും കസ്റ്റഡിയിലുള്ളവര്‍ മൊഴി തന്നെന്നു പോലീസ്.

◼️അരിവില കുതിച്ചുയരുന്നു. ഒരാഴ്ചക്കിടെ ജയ, സുരേഖ അരിയുടെ വില അഞ്ചു രൂപ വരെ കൂടി. ആന്ധ്ര പ്രദേശില്‍ നിന്ന് ജയ അരിയുടെ വരവ് കുറഞ്ഞതാണു കാരണം. ജയ അരിക്ക് വില കിലോഗ്രാമിന് 39 രൂപയായി. കഴിഞ്ഞ ആഴ്ച 34 രൂപയായിരുന്നു. സുരേഖ അരിയുടെ വില 33 രൂപയില്‍നിന്ന് 37 രൂപയായി.


◼️ഡീസലിന് വിപണി വിലയേക്കാള്‍ വില ഈടാക്കുന്നതിനെതിരേ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാറിനും പൊതുമേഖലാ എണ്ണ കമ്പനികള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. കെഎസ്ആര്‍ടിസി ആര്‍ബിട്രേഷന്‍ കോടതിയെ സമീപിക്കണമെന്ന ഹൈക്കോടതി ഉത്തരവും സ്റ്റേ ചെയ്തു. അമിതവില ഈടാക്കുന്നത് ഗൗരവമേറിയ വിഷയമാണെന്ന് ജസ്റ്റിസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

◼️കനത്ത മഴക്കു നേരിയ ശമനമായി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഇന്നു  യെല്ലോ അലേര്‍ട്ട്. 23 വരെ മഴക്കു സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പെരിങ്ങല്‍കുത്ത് ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. തിരുവനന്തപുരം അരുവിക്കര ഡാമിന്റെ രണ്ടാമത്തെ ഷട്ടര്‍ 20 സെന്റീമീറ്ററും മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതവും തുറന്നു. ഇടുക്കി കല്ലാര്‍ ഡാമിന്റെ ഷട്ടര്‍ ഇന്നു മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ വിവിധ സമയങ്ങളില്‍ തുറക്കും.

◼️മഴക്കെടുതികള്‍ കൈകാര്യം ചെയ്യാന്‍ റവന്യൂ മന്ത്രി കെ. രാജന്റെ ഓഫീസില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍ നമ്പര്‍ - 8078548538. കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു തുറമുഖ വകുപ്പ് ബേപ്പൂര്‍ തുറമുഖത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോര്‍ട്ട് കണ്‍ട്രോള്‍ റൂം ജൂണ്‍ ഒന്നിനു തുറക്കും. വി എച്ച് എഫ് ചാനല്‍ 16 ല്‍ പോര്‍ട്ട് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. ഫോണ്‍: 0495 2414039, 2414863.


◼️മഴമൂലം ഒരാഴ്ചയോളം മാറ്റിവച്ച തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് മഴ ഇല്ലെങ്കില്‍ ഇന്നു വൈകുന്നേരം നാലിനു പൊട്ടിച്ചുതീര്‍ക്കും. തേക്കിന്‍കാട് മൈതാനിയില്‍ വിന്യസിപ്പിച്ച വെടിക്കെട്ടു സാധനങ്ങള്‍ക്കു രാപകല്‍ പോലീസ് റവന്യൂ ഉദ്യോഗസ്ഥരുടെ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

◼️പന്തീരാണ്ടുകാലം കുഴിലിട്ടാലും കെപിസിസി പ്രസിഡന്റ് സുധാകരന്‍ പട്ടിയുടെ വാലുപോലെയാണെന്ന് അധിക്ഷേപിച്ചെന്ന് ആരോപിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പോലീസില്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കെതിരേ 'ചങ്ങല പൊട്ടിച്ച നായ' പരാമര്‍ശം നടത്തിയതിനു കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കേസെടുത്തിരിക്കേയാണ് ഇങ്ങനെയൊരു തിരിച്ചടി.

◼️ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെതിരായ നടപടികള്‍ താക്കീത് നല്‍കി അവസാനിപ്പിച്ചു.  നയപരമായ തീരുമാനങ്ങളില്‍ ഉത്തരവിറക്കുമ്പോള്‍ സര്‍ക്കാരിനെ അറിയിക്കണം എന്ന മുന്നറിയിപ്പോടെയാണ് നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചത്. മുല്ലപ്പെരിയാര്‍ ബേബിഡാമിലെ മരം മുറിക്കാന്‍ തമിഴ്നാട് സര്‍ക്കാരിന് അനുമതി നല്‍കിയതാണ് നടപടികള്‍ക്കു കാരണം.

◼️ജന്‍ റം എ സി ലോ ഫ്ളോര്‍ ബസുകള്‍ പൊളിച്ചു വില്‍ക്കുന്നു. ഹൈക്കോടതി നിര്‍ദ്ദേശാനുസരണമാണ് തീരുമാനം. തേവരയില്‍ കഴിഞ്ഞ നാലു വര്‍ഷമായി കിടന്നിരുന്ന 28  ബസുകളില്‍ 10 എണ്ണമാണ് സ്‌ക്രാപ്പ് ചെയ്യുന്നത്.

◼️കൊടിയത്തൂര്‍ ഗ്രാമീണ ബാങ്കിലെ 27 ലക്ഷം രൂപയുടെ സ്വര്‍ണ പണയ തട്ടിപ്പില്‍ അന്വേഷണം നടക്കുന്നതിനിടെ അപ്രൈസര്‍ ജീവനൊടുക്കി. മുക്കം സ്വദേശി മോഹനനാണ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

◼️എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ച ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍. പൊലീസ് ട്രെയിനിംഗ് കോളജിലെ ഇന്‍സ്പെക്ടര്‍ ആദര്‍ശിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

◼️തിരുവനന്തപുരം ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍നിന്നു നാലു കുട്ടികള്‍ ചാടി രക്ഷപ്പെട്ടു. ശുചിമുറിയുടെ ഗ്രില്ലുകള്‍ പൊളിച്ചാണ് രക്ഷപ്പെട്ടത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കൗണ്‍സിലിംഗിനുവേണ്ടി കൈമാറിയ കുട്ടികളാണ് രക്ഷപ്പെട്ടത്. കാണാതായവരില്‍ ഒരു കുട്ടി വീട്ടില്‍ എത്തിയിട്ടുണ്ട്.

◼️മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം നടത്തിയതിനു കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരേ തിരിയുന്ന സിപിഎം നേതാക്കള്‍ ആളുകളെ ഏതെല്ലാം ഭാഷയിലാണു വിശേഷിപ്പിച്ചിട്ടുള്ളതെന്ന് ഓര്‍ക്കുന്നതു നല്ലതാണെന്ന് രമേശ് ചെന്നിത്തല. അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്ന തെറ്റായ ധാരണ ആര്‍ക്കും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

◼️വെള്ളൂരിലെ കേരള പേപ്പര്‍ പ്രോഡക്റ്റ്‌സ് ലിമിറ്റഡിനെ രാജ്യത്തെ പേപ്പര്‍ വ്യവസായരംഗത്തെ മുന്‍നിര കമ്പനിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്പനി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. നാലു ഘട്ടങ്ങളിലെ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ മൂവായിരം കോടി രൂപയുടെ വിറ്റുവരവും അഞ്ചു ലക്ഷം മെട്രിക് ടണിന്റെ ഉത്പാദനവുമാണ് പ്രതീക്ഷിക്കുന്നത്.

◼️തിരുവനന്തപുരം പാളയത്ത് പൊലീസ് ക്വാര്‍ട്ടേഴ്സിലെ പാര്‍ക്കിംഗ് ഏരിയയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍. എആര്‍ ക്യാംപിലെ ഗ്രേഡ് എ എസ് ഐ ബിനോയ് രാജ് (47) ആണ് മരിച്ചത്.

◼️തിരുവനന്തപുരം വെമ്പായത്ത് വിവാഹ വീട്ടിലെ ടെറസില്‍നിന്നു ഷിബു എന്ന യുവാവു വീണു മരിച്ച സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റു ചെയ്തു. ഷിബുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിവാഹം തടസമില്ലാതെ നടക്കാന്‍ നിര്‍ബന്ധിച്ചു ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലെത്തിച്ചവരാണ് പിടിയിലായത്. ആന്തരിക രക്തസ്രാവംമൂലമാണ് ഷിബു മരിച്ചത്. വധുവിന്റെ സഹോദരന്‍ വിഷ്ണു (30), സുഹൃത്തുക്കളായ ശരത്കുമാര്‍, (25), നിതീഷ് (21) എന്നിവരാണ് പിടിയിലായത്.

◼️ആലുവയില്‍ കള്ളുഷാപ്പിലെ ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ചിരുന്ന രണ്ടായിരം ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ഷാപ്പു ജീവനക്കാരന്‍ ആലങ്ങാട് സ്വദേശി അഭിഷേകിനെ എക്സൈസ് കസ്റ്റഡിയിലെടുത്തു.

◼️നിക്ഷേപിച്ച പണം ഇരട്ടിപ്പിച്ചു നല്‍കാമെന്നു വാഗ്ദാനം നല്‍കി അഞ്ചു പേരില്‍നിന്ന് 20 ലക്ഷം തട്ടിയെടുത്ത സംഘത്തെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു വനിതകള്‍ ഉള്‍പ്പടെ നാലു പേരാണ് പിടിയിലായത്. അടിമാലി പൊളിഞ്ഞ പാലം പുറപ്പാറയില്‍ സരിത എല്‍ദോസ് (29), കോട്ടയം കാണക്കാരി പട്ടിത്താനം ചെരുവില്‍ ശ്യാമള കുമാരി പുഷ്‌കരന്‍ ( സുജ - 55), ജയകുമാര്‍ (42), വിമല്‍ പുഷ്‌കരന്‍ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

◼️കോഴിക്കോട് ജില്ലയിലെ 70 സ്വകാര്യ ബസുകള്‍ക്കെതിരെ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം നടപടിയെടുത്തു. 1,49,000 രൂപ പിഴ ഈടാക്കി. മൂന്നു ബസുകളുടെ സര്‍വീസ് നിര്‍ത്തിവയ്പിച്ചു. ശരിയായ പരിചരണമില്ലാതെ സര്‍വീസ് നടത്തുന്ന ബസുകളുടെ ഫിറ്റ്‌നസ് റദ്ദ് ചെയ്യുമെന്ന് എന്‍ഫോഴ്‌സ് മെന്റ് ആര്‍ടിഒ അറിയിച്ചു

◼️ആലുവ ബിനാനിപുരത്ത് പാടത്ത് കളിക്കാന്‍ ഇറങ്ങിയ പതിനാലുകാരന്‍ ചതുപ്പില്‍ മുങ്ങി മരിച്ചു. ബിനാനിപുരം സ്വദേശി ആദിത്യന്‍ സജീവനാണ് മരിച്ചത്.

◼️അധ്യാപകനെന്ന വ്യാജേന ഏഴാം ക്ലാസ് വിദ്യാര്ത്ഥിയോട് അശ്ലീലം സംസാരിച്ചയാള്‍ അറസ്റ്റില്‍. വിമാനത്താവളത്തില്‍ വച്ചാണ് 44 കാരനായ പുലാമന്തോള്‍ ചെമ്മലശ്ശേരി സ്വദേശി അബ്ദുല്‍ മനാഫിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ വിദേശത്തായിരുന്നു.  

◼️സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ 337 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2065 ഒഴിവുകളുണ്ട്. പരീക്ഷാ വിജ്ഞാപനം  വെബ്സൈറ്റുകളില്‍ ലഭിക്കും. ജൂണ്‍ 13 വരെ അപേക്ഷിക്കാം.

◼️റോഡിലുണ്ടായ തര്‍ക്കത്തില്‍ ഒരാളെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിന് ഒരു വര്‍ഷം തടവ്. 34 വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് സുപ്രീംകോടതി സിദ്ദുവിനെ ശിക്ഷിച്ചത്. നേരത്തെ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി മൂന്നുവര്‍ഷത്തെ തടവിനു വിധിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത് സുപ്രീംകോടതിയിലെത്തിയ സിദ്ദു അനുകൂല വിധി നേടിയിരുന്നു. എന്നാല്‍ കൊല്ലപ്പെട്ട ഗുര്‍നാം സിംഗിന്റെ ബന്ധുക്കള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് ഒരു വര്‍ഷത്തെ തടവിനു ശിക്ഷിച്ചത്.

◼️രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ തുടരുന്നവര്‍ക്കും നീതി ലഭിക്കണമെന്ന് മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം മോചിതനായ പേരറിവാളന്‍. ജയിലില്‍ തന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത് അമ്മ അര്‍പ്പുതം അമ്മാളെന്ന ശക്തിയാണെന്ന് പേരറിവാളന്‍ പറഞ്ഞു.

◼️രാജീവ് ഗാന്ധി വധക്കേസില്‍ കുറ്റവിമുക്തനായ പേരറിവാളനും അമ്മ അര്‍പ്പുതം അമ്മാളും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ നേരില്‍ കണ്ട് നന്ദി അറിയിച്ചു. ചെന്നൈ വിമാനത്താവളത്തിലായിരുന്നു കൂടിക്കാഴ്ച. മോചനത്തിനായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ക്ക് ഇരുവരും നന്ദി പറഞ്ഞു. പേരറിവാളനെ ചേര്‍ത്തണച്ചുകൊണ്ടാണ് സ്റ്റാലിന്‍ സ്വീകരിച്ചത്.

◼️മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലെ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അഞ്ചു ദിവസത്തേക്ക് അടച്ചു. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവിന്റെ ഭീഷണിക്കു പിന്നാലെയാണ് ശവകുടീരം അടച്ചിടാന്‍ തീരുമാനിച്ചത്.

◼️കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലണ്ടനിലേക്ക്. പ്രഭാഷണ പരമ്പരകളില്‍ പങ്കെടുക്കാനാണ് ലണ്ടന്‍ യാത്രയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല. കേംബ്രിഡ്ജ് സര്‍വകലാശാല സംഘടിപ്പിക്കുന്ന ഇന്ത്യ @ 75 എന്ന സംവാദത്തിലും ലണ്ടനില്‍ 'ഐഡിയാസ് ഫോര്‍ ഇന്ത്യ' എന്ന കോണ്‍ഫറന്‍സിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.

◼️ബാംഗളൂരുവിലെയും ഭോപ്പാലിലെയും നിരവധി പ്രമുഖ സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി അയച്ചത് തമിഴ്‌നാട്ടിലെ 17 കാരനായ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ വികസിപ്പിച്ച ബോട്ടിലൂടെ. വിദേശിക്കു വേണ്ടിയാണ് പന്ത്രണ്ടാം ക്ലാസുകാരനായ വിദ്യാര്‍ത്ഥി ബോട്ട് വികസിപ്പിച്ചത്. ഈ ബോട്ട് ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും മധ്യപ്രദേശ് പൊലീസ് വിദ്യാര്‍ത്ഥിക്ക് നോട്ടീസ് നല്‍കി.

◼️ഗൂഡല്ലൂരില്‍ മാനസികാസ്വാസ്ഥ്യമുള്ള അമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പതിനേഴുകാരന്‍ ഉള്‍പ്പെടെ രണ്ടു പേരെ പോലീസ്  അറസ്റ്റു ചെയ്തു. മദ്യ ലഹരിയിലാണ് ഇവര്‍ ബലാത്സംഗം ചെയ്തതെന്ന് പോലീസ്. മൂന്നു വര്‍ഷമായി ഗൂഢല്ലൂരിലെ തെരുവില്‍ കഴിഞ്ഞിരുന്ന സ്ത്രീയെയാണ് ബലാല്‍സംഗം ചെയ്തു കൊന്നത്.

◼️രാജ്യത്തെ വാക്സീനേഷന്‍ പുരോഗതി വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി വിളിച്ച യോഗം ഇന്ന്. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യസെക്രട്ടറിമാര്‍ പങ്കെടുക്കും. ആരെയും നിര്‍ബന്ധിച്ച് വാക്സീന്‍ എടുപ്പിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

◼️കര്‍ണാടകത്തില്‍ ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള പാഠഭാഗം സിലബസില്‍നിന്ന് ഒഴിവാക്കി. പത്താം ക്ലാസ് സാമൂഹ്യപാഠം പുസ്തകത്തില്‍ നിന്നാണ് ഗുരുവിനെ കുറിച്ചുള്ള ഭാഗം ഒഴിവാക്കിയത്. തമിഴ് സാമൂഹ്യ പരിഷ്‌കര്‍ത്താവ് പെരിയാറിനെക്കുറിച്ചുള്ള പാഠഭാഗവും നീക്കിയിട്ടുണ്ട്.

◼️ആഗോള തലത്തില്‍ ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം 77.74 എന്ന നിലയിലേക്ക്  ഇടിഞ്ഞു.

◼️കോണ്‍ഗ്രസിനോട് ഗുഡ്ബൈ പറഞ്ഞു സാമൂഹ്യമാധ്യമങ്ങളില്‍ പോസിറ്റിട്ട പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷന്‍ സുനില്‍ ജാക്കര്‍ ബിജെപിയില്‍ ചേര്‍ന്നു.

◼️ദളിത് പിന്നാക്ക വിഭാഗങ്ങളുമായി കൂടുതല്‍ അടുക്കണമെന്ന് ബിജെപി നേതൃയോഗത്തില്‍ നിര്‍ദേശം. ദളിത് വിരുദ്ധ പാര്‍ട്ടിയെന്ന ആക്ഷേപം മറികടക്കണമെന്നാണു ബിജെപി ദേശീയ സെക്രട്ടറിമാരുടെ യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്.  രാജസ്ഥാനിലെ ജയ്പൂരില്‍ നടക്കുന്ന യോഗത്തില്‍ പാര്‍ട്ടി പ്രസിഡന്റ് ജെപി നഡ്ഡ അധ്യക്ഷനായി.

◼️ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയ നടപടി പുനഃപരിശോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. 2016 ലാണ് സൈറസ് മിസ്ത്രിയെ നീക്കിയത്. 2012 ലാണ് രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി സൈറസ് മിസ്ത്രി ടാറ്റ സണ്‍സിന്റെ തലപ്പത്ത് എത്തിയത്.

◼️പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി 24 നു ജപ്പാനിലെ ടോക്കിയോയില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡിന്റെ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് രാഷ്ട്രത്തലവന്മാര്‍ എത്തുന്നത്.

◼️ശ്രീലങ്കയുടെ അന്താരാഷ്ട്ര വായ്പാ തിരിച്ചടവ് മുടങ്ങി. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിനും വിവിധ രാജ്യങ്ങള്‍ക്കും കരാര്‍ പ്രകാരം ഈ സാമ്പത്തിക വര്‍ഷം ആദ്യം അടയ്ക്കേണ്ട എട്ടു കോടി ഡോളറാണ് മുടങ്ങിയത്. ചരിത്രത്തില്‍ ഇതാദ്യമായാണ് ലങ്കയ്ക്ക് ആഗോള വായ്പകളുടെ തിരിച്ചടവു മുടങ്ങിയത്.

◼️വിലക്കയറ്റത്തിനെതിരേ ഇറാനിലും കലാപം. അവശ്യവസ്തുക്കള്‍ക്ക് നാലിരട്ടി വില വര്‍ധിച്ചതോടെയാണ് ഇറാനില്‍ ജനം തെരുവിലിറങ്ങിയത്. ഇറാനില്‍ പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു.

◼️വിവാഹത്തിന് റോഡില്‍ വാഹനങ്ങള്‍ കൊണ്ട് അഭ്യാസം കാണിക്കുകയും വെടിവയ്ക്കുകയും ചെയ്തതിന് കുവൈറ്റില്‍   മൂന്നു പേരെ അറസ്റ്റു ചെയ്തു. വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെയാണ് നടപടി. വിവാഹ വീട്ടില്‍നിന്ന് ഒരു എ.കെ 47 തോക്ക് കണ്ടെടുത്തു.

◼️തുര്‍ക്കിയില്‍ നടക്കുന്ന വനിതകളുടെ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ചരിത്ര സ്വര്‍ണം. ചാമ്പ്യന്‍ഷിപ്പിലെ 52 കിലോഗ്രാം വിഭാഗം ഫൈനലില്‍ തായ്‌ലന്‍ഡിന്റെ ജുറ്റ്മാസ് ജിറ്റ്പോങിനെ ഇടിച്ചിട്ടാണ്  ഇന്ത്യയുടെ നിഖാത്ത് സരിന്‍ സ്വര്‍ണമണിഞ്ഞത്്. ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ വനിതാ താരമാണ് സരീന്‍.

◼️ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ എട്ടു വിക്കറ്റിന് തകര്‍ത്ത്, പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ടൈറ്റന്‍സ് ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് മറികടന്നു. ഈ ജയത്തോടെ 14 കളികളില്‍ നിന്ന് 16  പോയന്റുമായി റോയല്‍ ചലഞ്ചേഴ്‌സ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. റോയല്‍ ചലഞ്ചേഴ്‌സിന്റെ ജയത്തോടെ പഞ്ചാബ് കിങ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവര്‍ പ്ലേ ഓഫ് കാണാതെ പുറത്തായി. നിര്‍ണായക മത്സരത്തില്‍ 54 പന്തില്‍ നിന്ന് 73 റണ്‍സെടുത്ത് ഫോമിലേക്കുയര്‍ന്ന വിരാട് കോലിയാണ് റോയല്‍ ചാലഞ്ചേഴ്‌സിന്റെ ടോപ് സ്‌കോറര്‍.

◼️2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 260.95 കോടി രൂപ സംയോജിത അറ്റാദായം നേടി. മൂന്നാം പാദത്തില്‍ 261.01 കോടി രൂപയായിരുന്നു ലാഭം. കമ്പനിയുടെ സംയോജിത ലാഭം സാമ്പത്തിക വര്‍ഷാടിസ്ഥാനത്തില്‍ 1328.70 കോടി രൂപയാണ്. ആസ്തി മൂല്യത്തില്‍ 11.15 ശതമാനമാണ് ഒരു വര്‍ഷത്തിനിടെ കൈവരിച്ച വളര്‍ച്ച. മുന്‍ വര്‍ഷം 27,224.22 കോടി രൂപയായിരുന്ന ആസ്തി ഇത്തവണ 30,260.82 കോടി രൂപയിലെത്തി. കമ്പനിയുടെ വാര്‍ഷിക പ്രവര്‍ത്തന വരുമാനം 6061.02 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇത് 6330.55 കോടി രൂപയായിരുന്നു. രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 0.75 രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യാനും കമ്പനി ഡയറക്ടര്‍മാരുടെ ബോര്‍ഡ് യോഗം തീരുമാനിച്ചു.

◼️ഇന്ത്യയിലെ മണി മാനേജ്‌മെന്റ് സംവിധാനത്തില്‍ കൂടുതല്‍ വിപൂലീകരണവുമായി വാള്‍മാര്‍ട്ട്. അനുബന്ധ സ്ഥാപനമായ ഫോണ്‍പേയിലൂടെ രണ്ട് വെല്‍ത്ത് മാനേജ്‌മെന്റ് സംരംഭങ്ങള്‍ 75 ദശലക്ഷം ഡോറിന്റെ എന്റര്‍പ്രൈസ് മൂല്യത്തോടെയാണ് ഏറ്റെടുക്കല്‍. ഇതോടെ അതിവേഗത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തെ മണി മാനേജ് സെഗ്മെന്റില്‍ റീട്ടെയ്ല്‍ ഭീമനായ ആമസോണിനൊപ്പം മുഖാമുഖം ഏറ്റെമുട്ടുകയാണ് വാള്‍മാര്‍ട്ട്. 50 ദശലക്ഷം ഡോളറിന് വെല്‍ത്ത് ഡെസ്‌ക്കിനേയും, 25 ദശലക്ഷം ഡോളറിന് ഏപ്പണ്‍ ക്യൂവി നേയുമാണ് ഫോണ്‍പേ സ്വന്തമാക്കുന്നത്.

◼️പുറത്തിറങ്ങിയപ്പോള്‍ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെടാതിരിക്കുകയും എന്നാല്‍ കാലം ചെല്ലുമ്പോള്‍ കള്‍ട്ട് പദവി നേടുകയും ചെയ്യുന്ന സിനിമകള്‍ എല്ലാ ഭാഷകളിലുമുണ്ട്. ബോളിവുഡില്‍ അതിന്റെ ക്ലാസിക് ഉദാഹരണങ്ങളില്‍ ഒന്നാണ് 1971ല്‍ പുറത്തെത്തിയ ആനന്ദ്. ഇപ്പോഴിതാ നീണ്ട 51 വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന് ഒരു ഒഫിഷ്യല്‍ റീമേക്ക് സംഭവിക്കുകയാണ്. ആനന്ദ് നിര്‍മ്മിച്ച എന്‍ സി സിപ്പിയുടെ ചെറുമകന്‍ സമീര്‍ രാജ് സിപ്പിയാണ് റീമേക്ക് നിര്‍മ്മിക്കുന്നത് എന്നതും കൌതുകം. രാജേഷ് ഖന്ന കത്തി നിന്ന കാലത്ത് പുറത്തെത്തിയ ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഒടിടി പ്ലാറ്റ്ഫോമില്‍ ഈ ചിത്രം നിലവില്‍ ലഭ്യമാണ്.

◼️വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കൈയടികള്‍ നേടിക്കൊണ്ടിരിക്കുന്ന നടനാണ് സുരാജ് വെഞ്ഞാറമൂട്. പൃഥ്വിരാജ് നായകനായ ജന ഗണ മനയാണ് അദ്ദേഹത്തിന്റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയത്. പൃഥ്വിരാജിന്റെ കഥാപാത്രത്തോളം തന്നെ പ്രാധാന്യമുള്ള ഒരു പൊലീസ് വേഷമായിരുന്നു അത്. പുറത്തിറങ്ങാനിരിക്കുന്ന ഹെവന്‍ എന്ന ചിത്രത്തിലും പൊലീസ് യൂണിഫോമിലാണ് സുരാജ്. നവാഗതനായ ഉണ്ണി ഗോവിന്ദ്രാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. അഭിജ, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, അലന്‍സിയര്‍, സുധീഷ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ജൂണ്‍ മാസത്തില്‍ തിയറ്ററുകളില്‍ എത്തും.

◼️പുതിയ എക്സ് ഇസെഡ് എസ് വേരിയന്റിനൊപ്പം ടാറ്റ മോട്ടോഴ്‌സ് ഹാരിയര്‍ എസ്യുവി മോഡല്‍ ലൈനപ്പ് വിപുലീകരിച്ചു. എക്സ് ഇസെഡ് നും റേഞ്ച്-ടോപ്പിംഗ് എക്സ് ഇസെഡ് + ട്രിമ്മുകള്‍ക്കും ഇടയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. പുതിയ ടാറ്റ ഹാരിയര്‍ എക്സ് ഇസെഡ് എസ് ന് 20 ലക്ഷം രൂപയുംഎക്സ് ഇസെഡ് എസ് ഡ്യുവല്‍ ടോണ്‍, എക്സ് ഇസെഡ് എ എസ് ഡ്യുവല്‍ ടോണ്‍ വേരിയന്റുകള്‍ക്ക് യഥാക്രമം 20.20 ലക്ഷം രൂപയും 21.50 ലക്ഷം രൂപയുമാണ് വില. എക്സ് ഇസെഡ് എസ്, എക്സ് ഇസെഡ് എ എസ് ഡാര്‍ക്ക് എഡിഷന്‍ യഥാക്രമം 20.30 ലക്ഷം രൂപയ്ക്കും 21.60 ലക്ഷം രൂപയ്ക്കും വാഗ്ദാനം ചെയ്യുന്നു, അതേസമയംഎക്സ് ഇസെഡ് എ എസ്  വേരിയന്റിന് 21.30 ലക്ഷം രൂപ വിലയുണ്ട്. എക്സ് ഇസെഡ് നെ അപേക്ഷിച്ച്, പുതിയ ടാറ്റ ഹാരിയര്‍ എക്സ് ഇസെഡ് എസ്  വേരിയന്റിന് ഏകദേശം 1.25 ലക്ഷം രൂപ - 1.30 ലക്ഷം രൂപ വില കൂടുതലാണ്. ടോപ്പ് എന്‍ഡ് എക്സ് ഇസെഡ് + ട്രിമ്മിനെ അപേക്ഷിച്ച് ഇത് ഏകദേശം 35,000 രൂപ കുറവാണ്.

◼️സാങ്കല്പ്പികമായ ശാസ്ത്ര കഥകളുടെപിതാവായി അറിയപ്പെടുന്ന ഷുള്‍ വേണ്‍ രചിച്ച 'എ ജേര്‍ണി ടു ദ സെന്റര്‍ ഓഫ് എര്‍ത്ത്' എന്ന പുസ്തകത്തിന്റെ സംഗ്രഹിത പുനരാഖ്യാനമാണ് 'ഭൂമിയുടെ കേന്ദ്രത്തിലേക്കൊരു യാത്ര'. പള്ളിയറ ശ്രീധരന്‍. സൈകതം ബുക്സ്. വില 58 രൂപ.

◼️ആളുകള്‍ പതിവായി നേരിടുന്ന രണ്ട് ഉദരസംബന്ധമായ പ്രശ്‌നങ്ങളാണ് മലബന്ധവും, അതുപോലെ തന്നെ വയറിളക്കവും. ഈ രണ്ട് പ്രശ്‌നങ്ങള്‍ക്കും ഒരുപോലെ പരിഹാരം കാണാന്‍ സഹായിക്കുന്നൊരു ഭക്ഷണമാണ് ആപ്പിള്‍. ആപ്പിളില്‍ 64 ശതമാനം 'ഇന്‍സൊല്യൂബള്‍ ഫൈബര്‍' ഉം 36 ശതമാനം 'സൊല്യൂബള്‍ ഫൈബര്‍'ഉം അടങ്ങിയിരിക്കുന്നു. ഇത് രണ്ട് രീതിയിലാണ് വയറിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നത്. ആപ്പിളിന്റെ അകത്ത്, 'സൊല്യൂബള്‍ ഫൈബര്‍' ആണ് അധികവും കാണുന്നത്. അതേസമയം തൊലിയുടെ ഭാഗങ്ങളിലാണെങ്കില്‍ 'ഇന്‍സൊല്യൂബള്‍ ഫൈബര്‍' ആണ് കൂടുതലും. ഇതില്‍ 'സൊല്യൂബള്‍ ഫൈബര്‍' മലം, 'ജെല്‍' പരുവത്തിലാക്കാന്‍ സഹായിക്കുന്നു. ഈ ഫൈബര്‍ ദഹനം പതുക്കെയും ആക്കിത്തീര്‍ക്കുന്നു. ഇത് വയറിളക്കം നേരിടുന്ന സാഹചര്യങ്ങളില്‍ സഹായകമായി വരികയാണ് ചെയ്യുന്നത്. എന്നാല്‍ തൊലിയില്‍ അടങ്ങിയിരിക്കുന്ന 'സൊല്യൂബള്‍ ഫൈബര്‍' മലത്തിന്റെ ഘടനയെ സ്വാധീനിക്കുന്നു. ഇത് കുടലില്‍ നിന്ന് മലം പെട്ടെന്ന് പുറന്തള്ളപ്പെടുന്ന പരുവത്തിലെത്തിക്കാന്‍ സഹായിക്കുന്നു. അപ്പോള്‍ മലബന്ധം നേരിടുന്ന സാഹചര്യങ്ങളില്‍ ഇത് സഹായകമാകുന്നു. രണ്ട് തരം ഉദരപ്രശ്‌നങ്ങള്‍ നേരിടുന്നവരും ആപ്പിള്‍ കഴിക്കേണ്ടതിന്റെ ആവശ്യകത ഇതോടെ വ്യക്തമായില്ലേ?

*ശുഭദിനം*
*കവിത കണ്ണന്‍*
അവന്‍ പഠനത്തില്‍ വളരെ പിന്നോക്കമായിരുന്നു.  അവസാനം ഗുരു അവനോട് വീട്ടില്‍ പോയി തന്റെ മാതാപിതാക്കളെ സഹായിക്കാന്‍ ആവശ്യപ്പെട്ടു.  അങ്ങനെ അവന്‍ തന്റെ വീട്ടില്‍ തിരിച്ചെത്തി.  പിറ്റേന്ന് തന്നെ കാലികളെ മേയ്ക്കാന്‍ അവന്‍ പുറപ്പെട്ടു.  ദാഹം തോന്നിയപ്പോള്‍ അടുത്തുള്ള കിണറില്‍ നിന്നും വെള്ളം കോരി.  കയറുകെട്ടിയ തൊട്ടിയിലാണ് വെള്ളം കോരുന്നത്.  ശ്രദ്ധിച്ചുനോക്കിയപ്പോള്‍ പലതവണ കയറുരഞ്ഞ് കല്ലിന് തേയ്മാനം വന്നിരിക്കുന്നത് കണ്ടു.  തൊട്ടടുത്ത് നിന്നിരുന്ന സ്ത്രീ പറഞ്ഞു:  കയറിന് കല്ലിനേക്കാള്‍ കാഠിന്യം കുറവാണെങ്കിലും ദീര്‍ഘനാള്‍ ഭാരവുമായി ആ കല്ലില്‍ ഉരസിയതുകൊണ്ടാണ് അവിടെ തേയ്മാനം ഉണ്ടായത്.  ശിഷ്യന്‍ അപ്പോള്‍ തന്നെ ഗുരുകുലത്തിലേക്ക് മടങ്ങി.  ഗുരുവിനോട് ചോദിച്ചു:  കാഠിന്യമേറിയ കല്ലില്‍ കയറിന് അടയാളം ഉണ്ടാക്കാന്‍ സാധിച്ചെങ്കില്‍ നിരന്തരമായി പരിശ്രമിച്ചാല്‍ എനിക്കും പഠിക്കാന്‍ കഴിയില്ലേ.. അന്ന് മുതല്‍ അവന്‍ പഠനം പുനഃരാരാംഭിച്ചു.  പ്രതിഭയേക്കാള്‍ പ്രധാനമാണ് പ്രയത്‌നം.  പാടവം കൊണ്ട് കീഴടക്കാന്‍ സാധിച്ചില്ലെങ്കില്‍ പരിശ്രമം കൊണ്ട് അതിനെ മറികടക്കാന്‍ ശ്രമിക്കണം.  ജന്മം കൊണ്ട് എല്ലാവരും സമര്‍ത്ഥരാകണമെന്നില്ല.  പക്ഷേ, ആഗ്രഹിക്കുന്ന മേഖല പരിശ്രമം കൊണ്ട് നമുക്ക് നേടിയെടുക്കാന്‍ സാധിക്കുക തന്നെ ചെയ്യും. - ശുഭദിനം.
➖➖➖➖➖➖➖➖

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

വിമാനം ഹൈജാക്ക് ചെയ്താൽ നേരിടാൻ കരിപ്പൂർ വിമാനത്താവളം സജ്ജം: ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് വിജയകരം

'ബംഗളൂരുവിൽ നിന്നും ഉച്ചക്ക് 03.07ന് കരിപ്പൂരിലേക്ക് എത്തിയ വിമാനം തീവ്രവാദികൾ ഹൈജാക്ക് ചെയ്യുന്നു'. ഉടൻ രക്ഷാ പ്രവർത്തനവുമായി കരിപ്പൂർ എയർപോർട്ട് അതോറിറ്റി.  കരിപ്പൂരിൽ എത്തിയ 'എ.ബി.സി എയർലൈൻ ആണ് യാത്രക്കാരുടെ കൂട്ടത്തിൽ വിമാനത്തിൽ കയറിയ  നാലു തീവ്രവാദികളുടെ നേതൃത്വത്തിൽ ഹൈജാക്ക് ചെയ്തത്. ആകെ 25 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഈ വിവരം പൈലറ്റ് വഴി എ.ടി.സിയെയും തുടർന്ന് എയർപോർട്ട് അതോറിറ്റിയെയും  അറിയിക്കുന്നു. തുടർന്ന് രക്ഷപ്രവർത്തനത്തിന്റെ ഭാഗമായി വിലപേശൽ നടത്തി എൻ.എസ്.ജിയുടെ നേതൃത്വത്തിൽ തീവ്രവാദികളെ കീഴടക്കി യാത്രക്കാരെ രക്ഷിച്ചു.  യാത്രാ മധ്യേ വിമാനം ഹൈജാക്ക് ചെയ്താൽ എങ്ങനെ നേരിടണമെന്നതിന്റെ ഭാഗമായാണ് കരിപ്പൂരിൽ ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് സംഘടിപ്പിച്ചത്. വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടാൽ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത, പ്രതികരണ സമയം, വിവിധ ഏജൻസികളുടെ ഏകോപനം, കമാൻഡ് കൺട്രോൾ തുടങ്ങിയവയാണ് ഇതുവഴി വിലയിരുത്തിയത്. വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇത്തരത്തിൽ ഉള്...

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

ബാക്കിക്കയം ഷട്ടർ തുറക്കാൻ ശ്രമിക്കുന്നതിനെതിരെ 10 പഞ്ചായത്ത് പ്രസിഡൻ്റുമാരുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ കലക്ടറെ സന്ദർശിച്ചു നിവേദനങ്ങൾ നൽകി.

*10 പഞ്ചായത്തുകളിലെ അമ്പതിനായിരത്തോളം വരുന്ന കുടുംബങ്ങൾക്ക് കുടിനീര് നൽകുന്ന ബാക്കിക്കയം റഗുലേറ്ററിൻ്റെ ഷട്ടർ ഉയർത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പഞ്ചായത്ത് പ്രസിഡൻ്റുമാരുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ കലക്ടറെ സന്ദർശിച്ചു നിവേദനങ്ങൾ നൽകി.* *സ്വീകർത്താവ് :-* *ബഹു. ജില്ലാ കളക്ടർ,* *മലപ്പുറം.* *വിഷയം : വേങ്ങര // ഊരകം //പറപ്പൂർ // മൾട്ടി ജിപി ജലനിധി  പദ്ധതിയുടെ സ്രോതസ്സായ   ബാക്കിക്കയത്തെ തടയണ ഷട്ടർ മാർച്ച്‌ , ഏപ്രിൽ ,  മെയ്‌ മാസങ്ങളിൽ  അടഞ്ഞു തന്നെ കിടക്കേണ്ടത് സംബന്ധിച്ച്.* സർ, മേൽ വിഷയവുമായി ബന്ധപ്പെട്ട് വേങ്ങര, ഊരകം പറപ്പൂർ , മൾട്ടി ജിപി പദ്ധതിയുടെ കുടിവെള്ള സ്രോതസ്സായുള്ള വേങ്ങരയിലെ ബാക്കിക്കയം തടയണയുടെ ഭാഗമായ വെള്ളം പമ്പ് ചെയ്യുന്ന കല്ലക്കയം ഭാഗത്ത് വെള്ളം ക്രമാധീതമായി  കുറഞ്ഞതായാണ് നിരന്തരമുള്ള പരിശോധനയിൽ അറിയാൻ കഴിഞ്ഞിട്ടുള്ളത്. 2020 ൽ കനത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടത് പോലെ ഈ വർഷവും അനുഭവപ്പെടുമോ എന്ന ഭീതിയിലാണ് ജനങ്ങൾ. അതായത് ബാക്കിക്കയത്തെ ജലനിരപ്പ് പരിശോധിച്ചു തീരുമാമെടുത്താൽ ബാക്കിക്കയത്ത് ഒരടി താഴുന...

കോര മീനുകൾ

വിത്യസ്ത കോര മീനുകൾ 

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും.

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും. സഞ്ചരിക്കുന്ന മണ്ണ് പരിശോധനശാല കർഷകർക്ക് വലിയ ആശ്വാസം പകരുന്നതാണ്.  കാർഷിക മേഖലക്ക് സഹായകമാകുന്ന രീതിയിൽ മണ്ണുപരിശോധന സൗകര്യം കൃഷിയിട പരിധിയിലെ കൃഷിഭവനുകളിൽ തന്നെ ലഭ്യമാകും. ഈ വർഷം ആദ്യ ഘട്ടത്തിൽ ജില്ലയിലെ 40 കൃഷിഭവൻ പരിധികളിൽ സൗജന്യമായി മണ്ണ് പരിശോധിച്ച് ഫലം കർഷകർക്ക് നൽകും.  പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ വളപ്രയോഗം നടത്താനും വിളവ് വർദ്ധിപ്പിക്കാൻ ആവശ്യമായ പദ്ധതികളും ആവിഷ്കരിക്കും.  അത്യാധുനിക സൗകര്യമുള്ള ലാബ് സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.  സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.ഷിഹാദിന്റെ നേതൃത്വത്തിലുള്ള ടീമാണ് ലാബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്.

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു: കരിമീനിന്റെ പൊതുവായ വിവരങ്ങൾ (General Information about Karimeen):  * ശാസ്ത്രീയ നാമം (Scientific Name): Etroplus suratensis  * ഇംഗ്ലീഷ് പേര് (English Name): Pearl Spot, Green Chromide, Banded Pearlspot  * ആവാസവ്യവസ്ഥ (Habitat): കായലുകൾ, പുഴകൾ, ചതുപ്പുകൾ, പാടശേഖരങ്ങൾ, കുളങ്ങൾ തുടങ്ങിയ ശുദ്ധജലത്തിലും ഓരുജലത്തിലും (brackish water) കരിമീനിനെ കണ്ടുവരുന്നു. കേരളത്തിലെ കായൽ മേഖലകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്, പ്രത്യേകിച്ച് വേമ്പനാട്ട് കായൽ, അഷ്ടമുടി കായൽ, വെള്ളായണി കായൽ എന്നിവിടങ്ങളിൽ.  * ശരീരപ്രകൃതി (Physical Characteristics):    * ഓവൽ ആകൃതിയിലുള്ള ശരീരഘടന.    * ചാരനിറം കലർന്ന പച്ച നിറവും, ശരീരത്തിൽ നേരിയ കറുത്ത വരകളും, ചിതറിയ മുത്തുപോലെയുള്ള പുള്ളികളും കാണാം.    * ചെറിയ വായയാണ് ഇതിനുള്ളത്.    * സാ...

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വലിയോറ സ്വദേശിക്കും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്.

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വേങ്ങര സായംപ്രഭ അംഗത്തിനും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്. സായം പ്രഭാ അംഗം വലിയോറ പുത്തനങ്ങാടി പൂക്കുളംബസാറിലെ കോരംകുളങ്ങരകുഞ്ഞി മരക്കാർ (72)നാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം വേങ്ങര സായംപ്രഭയിലെത്തി ഉച്ചയോടെ തിരിച്ചു പോകുമ്പോൾ വേങ്ങര അങ്ങാടിയിൽ വച്ചാണ് പൊള്ളലേറ്റത്. കൈ മുട്ടിന് താഴെയാണ് പൊള്ളലേറ്റത്. റിട്ട. വനപാലകനായ അക മ്പാടം സ്വദ്ദേശിയായ ചോലയിൽ മുഹമ്മദ് ( 62 )നും സൂര്യാതപമേറ്റു. മൂലേപ്പാടത്തുള്ള സ്ഥലത്ത്പോയശേഷം ഉച്ചയോടെ വീട്ടിലേക്ക് ബൈക്കിൽ പോകു മ്പോൾ മൂലേപ്പാടം ഹെൽത്ത് സെന്ററിന് സമീപം വെച്ച്ബൈക്ക് നിറുത്തി ഹെൽമറ്റ് എടുത്ത ശേഷം മുഖം തുടക്കാൻ ഒരുങ്ങുംപ്പോഴാണ് ശക്തമായ ചൂടുകാറ്റിൽ മുഖത്തും കഴുത്തിലും സൂ ര്യാതപമേറ്റത്. അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടി. മുഖം മുഴുവൻ കരുവാളിക്കുകയും നീ റ്റൽ അനുഭവപ്പെടുകയും ചെയ്തു എന്നും മുഹമ്മദ് പറഞ്ഞു.

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്.

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു: കരിമീനിന്റെ പൊതുവായ വിവരങ്ങൾ (General Information about Karimeen):  * ശാസ്ത്രീയ നാമം (Scientific Name): Etroplus suratensis  * ഇംഗ്ലീഷ് പേര് (English Name): Pearl Spot, Green Chromide, Banded Pearlspot  * ആവാസവ്യവസ്ഥ (Habitat): കായലുകൾ, പുഴകൾ, ചതുപ്പുകൾ, പാടശേഖരങ്ങൾ, കുളങ്ങൾ തുടങ്ങിയ ശുദ്ധജലത്തിലും ഓരുജലത്തിലും (brackish water) കരിമീനിനെ കണ്ടുവരുന്നു. കേരളത്തിലെ കായൽ മേഖലകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്, പ്രത്യേകിച്ച് വേമ്പനാട്ട് കായൽ, അഷ്ടമുടി കായൽ, വെള്ളായണി കായൽ എന്നിവിടങ്ങളിൽ.  * ശരീരപ്രകൃതി (Physical Characteristics):    * ഓവൽ ആകൃതിയിലുള്ള ശരീരഘടന.    * ചാരനിറം കലർന്ന പച്ച നിറവും, ശരീരത്തിൽ നേരിയ കറുത്ത വരകളും, ചിതറിയ മുത്തുപോലെയുള്ള പുള്ളികളും കാണാം.    * ചെറിയ വായയാണ് ഇതിനുള്ളത്.    * സാ...

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും.

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും. സഞ്ചരിക്കുന്ന മണ്ണ് പരിശോധനശാല കർഷകർക്ക് വലിയ ആശ്വാസം പകരുന്നതാണ്.  കാർഷിക മേഖലക്ക് സഹായകമാകുന്ന രീതിയിൽ മണ്ണുപരിശോധന സൗകര്യം കൃഷിയിട പരിധിയിലെ കൃഷിഭവനുകളിൽ തന്നെ ലഭ്യമാകും. ഈ വർഷം ആദ്യ ഘട്ടത്തിൽ ജില്ലയിലെ 40 കൃഷിഭവൻ പരിധികളിൽ സൗജന്യമായി മണ്ണ് പരിശോധിച്ച് ഫലം കർഷകർക്ക് നൽകും.  പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ വളപ്രയോഗം നടത്താനും വിളവ് വർദ്ധിപ്പിക്കാൻ ആവശ്യമായ പദ്ധതികളും ആവിഷ്കരിക്കും.  അത്യാധുനിക സൗകര്യമുള്ള ലാബ് സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.  സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.ഷിഹാദിന്റെ നേതൃത്വത്തിലുള്ള ടീമാണ് ലാബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

വിമാനം ഹൈജാക്ക് ചെയ്താൽ നേരിടാൻ കരിപ്പൂർ വിമാനത്താവളം സജ്ജം: ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് വിജയകരം

'ബംഗളൂരുവിൽ നിന്നും ഉച്ചക്ക് 03.07ന് കരിപ്പൂരിലേക്ക് എത്തിയ വിമാനം തീവ്രവാദികൾ ഹൈജാക്ക് ചെയ്യുന്നു'. ഉടൻ രക്ഷാ പ്രവർത്തനവുമായി കരിപ്പൂർ എയർപോർട്ട് അതോറിറ്റി.  കരിപ്പൂരിൽ എത്തിയ 'എ.ബി.സി എയർലൈൻ ആണ് യാത്രക്കാരുടെ കൂട്ടത്തിൽ വിമാനത്തിൽ കയറിയ  നാലു തീവ്രവാദികളുടെ നേതൃത്വത്തിൽ ഹൈജാക്ക് ചെയ്തത്. ആകെ 25 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഈ വിവരം പൈലറ്റ് വഴി എ.ടി.സിയെയും തുടർന്ന് എയർപോർട്ട് അതോറിറ്റിയെയും  അറിയിക്കുന്നു. തുടർന്ന് രക്ഷപ്രവർത്തനത്തിന്റെ ഭാഗമായി വിലപേശൽ നടത്തി എൻ.എസ്.ജിയുടെ നേതൃത്വത്തിൽ തീവ്രവാദികളെ കീഴടക്കി യാത്രക്കാരെ രക്ഷിച്ചു.  യാത്രാ മധ്യേ വിമാനം ഹൈജാക്ക് ചെയ്താൽ എങ്ങനെ നേരിടണമെന്നതിന്റെ ഭാഗമായാണ് കരിപ്പൂരിൽ ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് സംഘടിപ്പിച്ചത്. വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടാൽ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത, പ്രതികരണ സമയം, വിവിധ ഏജൻസികളുടെ ഏകോപനം, കമാൻഡ് കൺട്രോൾ തുടങ്ങിയവയാണ് ഇതുവഴി വിലയിരുത്തിയത്. വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇത്തരത്തിൽ ഉള്...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

പരപ്പിൽപാറ ക്രിക്കറ്റ് സൂപ്പർ ലീഗ് (PCL)സമാപിച്ചു

പരപ്പിൽപാറ യുവജന സംഘം (PYS) സംഘടിപ്പിച്ച പരപ്പിൽപാറ ക്രിക്കറ്റ് സൂപ്പർ ലീഗ് ആവേശകരമായ മത്സരങ്ങളോടെ സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ടൂർണമെന്റിൽ 5 ടീമുകളിലായി 65 കളിക്കാർ പങ്കെടുത്തു. നാട്ടിലെ യുവാക്കളെയും സമീപ പ്രദേശങ്ങളിലെ ക്രിക്കറ്റ് പ്രേമികളെയും ഒരുമിപ്പിച്ച ഈ ലീഗ് വലിയ വിജയമായി മാറി. ടൂർണമെന്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. അസ്ലു നിർവഹിച്ചു. ഉദ്ഘാടനച്ചടങ്ങിൽ നിരവധി നാട്ടുകാർ പങ്കെടുത്തു. ഓരോ മത്സരവും ആവേശം നിറഞ്ഞതും കായിക മികവിന്റെ ഉത്സവമായും മാറി. കടുത്ത പോരാട്ടങ്ങൾക്ക് ഒടുവിൽ ഇമ്മൂസ് ധമാക്ക ടീം വിന്നേഴ്സായി കിരീടം കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ചവെച്ച ടീം അലിയൻസ് റണ്ണേഴ്സായി മാറി. വ്യക്തിഗത പുരസ്കാരങ്ങളിൽ, ടൂർണമെന്റിലെ മികച്ച കളിക്കാരനായി ദിൽഷാൻ ഇ കെ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബൗളറായി സാദിഖ് കെ, മികച്ച ബാറ്റ്സ്മാനായി  ദിൽഷാൻ ഇ കെ, മികച്ച ഫീൽഡറായി നൗഫൽ സി ,ഫൈനൽ മത്സരത്തിലെ മികച്ച താരമായി ഫവാസ് എന്നിവരും തിരഞ്ഞെടുത്തു. പരിപാടിയിൽ പഞ്ചായത്ത് മെമ്പർമാരായ ഉമ്മർ കൈപ്രൻ, സബ്ന ഇബ്രാഹീം, ഇബ്രാഹീം Ak,ക്ലബ് രക്ഷാധികാരികളായ കുറുക്കൻ മുഹമ്മദ് സാഹിബ്, ഹാരി...

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വലിയോറ സ്വദേശിക്കും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്.

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വേങ്ങര സായംപ്രഭ അംഗത്തിനും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്. സായം പ്രഭാ അംഗം വലിയോറ പുത്തനങ്ങാടി പൂക്കുളംബസാറിലെ കോരംകുളങ്ങരകുഞ്ഞി മരക്കാർ (72)നാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം വേങ്ങര സായംപ്രഭയിലെത്തി ഉച്ചയോടെ തിരിച്ചു പോകുമ്പോൾ വേങ്ങര അങ്ങാടിയിൽ വച്ചാണ് പൊള്ളലേറ്റത്. കൈ മുട്ടിന് താഴെയാണ് പൊള്ളലേറ്റത്. റിട്ട. വനപാലകനായ അക മ്പാടം സ്വദ്ദേശിയായ ചോലയിൽ മുഹമ്മദ് ( 62 )നും സൂര്യാതപമേറ്റു. മൂലേപ്പാടത്തുള്ള സ്ഥലത്ത്പോയശേഷം ഉച്ചയോടെ വീട്ടിലേക്ക് ബൈക്കിൽ പോകു മ്പോൾ മൂലേപ്പാടം ഹെൽത്ത് സെന്ററിന് സമീപം വെച്ച്ബൈക്ക് നിറുത്തി ഹെൽമറ്റ് എടുത്ത ശേഷം മുഖം തുടക്കാൻ ഒരുങ്ങുംപ്പോഴാണ് ശക്തമായ ചൂടുകാറ്റിൽ മുഖത്തും കഴുത്തിലും സൂ ര്യാതപമേറ്റത്. അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടി. മുഖം മുഴുവൻ കരുവാളിക്കുകയും നീ റ്റൽ അനുഭവപ്പെടുകയും ചെയ്തു എന്നും മുഹമ്മദ് പറഞ്ഞു.

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...