ബാക്കിക്കയം റെഗുലേറ്റർ തുറക്കാൻ ശ്രമം;
കുടിവെള്ളം മുട്ടുമെന്ന ആശങ്കയിൽ പതിനായിരക്കണക്കിന് കുടുംബങ്ങൾ..
വേങ്ങര പഞ്ചായത്തിലെ അടക്കം കുടിവെള്ളത്തിന്റെ ശ്രോതസ്സാണ് ബാക്കിക്കയം തടയണ
തെന്നല,പെരുമണ്ണ ക്ലാരി,ഒഴൂർ, വേങ്ങര, പറപ്പൂർ, ഒതുക്കുങ്ങൽ, എ.ആർ നഗർ, ഊരകം, കണ്ണമംഗലം, തിരൂരങ്ങാടി എന്നീ പഞ്ചായത്തിലെ കുടിവെള്ളത്തിന്റെ ശ്രോതസ്സായ ബാക്കിക്കയം തടയണ കൃഷി ആവശ്യാർത്ഥം തുറക്കണമെന്ന ഉദ്യോഗസ്ഥ തലത്തിലുള്ള നിർദ്ദേശമാണ് ആശങ്കക്ക് ആധാരം. ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ളം ലഭ്യത പരിഗണിക്കാതെ ബാക്കിക്കയം ഷട്ടർ തുറക്കാൻ പോകുന്നു എന്നതാണ് ജനങ്ങളിൽ ആശങ്ക ഉളവാക്കുന്നുത്.
പറപ്പൂർ , ഊരകം, വേങ്ങര, കണ്ണമംഗലം എന്നീ പഞ്ചായത്തുകളിലേക്ക് പമ്പ് ചെയ്യുന്ന കല്ലക്കയത്ത് ഷീറ്റ് പാനൽ തടയണ സ്ഥലത്ത് പോലും ഒരു മീറ്റർ ആഴത്തിലെ വെള്ള ലഭ്യതയുള്ളൂ.
മറ്റിടങ്ങളിലെല്ലാം മുഴുവൻ അടിത്തട്ടിൽ മണൽ അടിഞ്ഞ് കൂടിയ നിലയിലാണെന്ന് നാട്ടുകാർ പറഞ്ഞു.
തെന്നല പെരുമണ്ണ ക്ലാരി,ഒഴൂർ മൾട്ടി ജിപി ജലനിധിക്ക് വെള്ളം പമ്പ് ചെയ്യുന്ന പെരുമ്പുഴയിൽ പമ്പിങ് കിണറിലേക്കുള്ള ഗാലറിയുടെ തൊട്ടു മുകളിലാണ് ഇപ്പോൾ വെള്ളം ലഭ്യമായിട്ടുള്ളത് ഇത് തുറന്നു വിട്ടാൽ മുമ്പുണ്ടായ കിണറിന്റെ ശോചനീയാവസ്ഥ കരണം രണ്ട് മോട്ടർ പമ്പ് ചെയ്യാനും കഴിയുന്നതല്ലെന്നത് ജലനിധി അധികൃതരും പറയുന്നു. വെള്ളത്തിന്റെ ഉറവിടം അറിയാതെ നീളവും വീതിയും ബാക്കിക്കയത്തെ ആഴവും പരിശോധിച്ച് ക്യുബിക്കിൽ കണക്ക് എടുത്ത് എഞ്ചിനീയർമാർ റിപ്പോർട്ട് നൽകിയാൽ അത് പ്രകാരം വെള്ളം തുറന്ന് വിടാൻ നിർബന്ധിതമാകും.
അത്തരം സാഹചര്യം ഈ വേനലിൽ കനത്ത വരൾച്ച അനുഭവിക്കുകയും ഇത്രയും ജനങ്ങൾക്ക് വലിയ ദുരിതം പേറേണ്ടി വരും. ഉദ്യോഗസ്ഥരുടെ സങ്കേതിക അനുമതി പ്രകാരം കളക്ടർ തീരുമാനം എടുക്കരുതെന്ന് പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.കാർഷിക ആവശ്യങ്ങൾ മറ്റുവഴി തേടണമെന്നും ജനങ്ങൾ അഭിപ്രായപ്പെട്ടു.