ഫോൺ കോൾ വിവരം കമ്പനികൾ 2 വർഷം സൂക്ഷിച്ചുവയ്ക്കണമെന്ന് ടെലികോം കമ്പനികൾക്കു നിർദേശവുമായി കേന്ദ്ര ഉത്തരവ്
ന്യൂഡൽഹി • ടെലികോം ഇന്റർനെറ്റ് കമ്പനികൾ ഉപയോക്താക്കളുടെ ഫോൺ കോൾ വിവരങ്ങൾ (കോൾ ഡീറ്റെയിൽ റെക്കോർഡ് സിഡിആർ) 2 വർഷത്തേ ക്കു സൂക്ഷിച്ചുവയ്ക്കണമെന്നു കേന്ദ്ര ടെലികോം വകുപ്പ് ഉത്തരവിറക്കി. ഇതുവരെ ഇത് ഒരു വർഷമായിരുന്നു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് 2 വർഷ മാക്കുന്നത്. ഇതിനായി ടെലികോം കമ്പനികളുമായുള്ള യൂണിഫൈഡ് ലൈസൻസ് എഗ്രിമെന്റ് ഭേദഗതി ചെയ്തു. പല അന്വേഷണത്തിനും ഒരു വർഷത്തിലധികം സമയമെടുക്കുന്നതിനാൽ കാലപരിധി നീട്ടണമെന്നു സുരക്ഷാഏജൻസികൾ ആവശ്യപ്പെട്ടതായാണു വിവരം. 2 വർഷം കഴിഞ്ഞാലും ആവശ്യമെങ്കിൽ ചില വ്യക്തികളുടെ കോൾ വിവരങ്ങൾ നിലനിർ ത്താൻ അന്വേഷണ ഏജൻസി കൾക്ക് ആവശ്യപ്പെടാം. ഇന്റർനെറ്റ് സേവന ദാതാക്കൾ ഇന്റർനെറ്റ് ടെലിഫോണി' വിവ രങ്ങൾ, ഐപി വിവരങ്ങൾ എന്നിവയും സൂക്ഷിക്കണം.
സിഡിആറിൽ അടങ്ങിയ വിവരങ്ങൾ
ആര് ആരെയൊക്കെ വിളിച്ചു. തീയതി, വിളിച്ച സമയം, കോൾ ദൈർഘ്യം, ടവർ പരിധി തുട ങ്ങിയ വിവരങ്ങൾ ടെക്സ്റ്റ് രൂ പത്തിൽ സൂക്ഷിക്കുന്നതിനെ യാണ് സിഡിആർ അഥവാ കോൾ ഡീറ്റെയിൽ റെക്കോർഡ് എന്നു പറയുന്നത്. കേസ് അന്വേഷണത്തിനായി നിയമപാലന ഏജൻസികൾക്ക് ഔദ്യോഗിക അപേക്ഷ നൽകി ടെലി കോം കമ്പനികളിൽനിന്ന് ഈ വിവരം ശേഖരിക്കാം. ഉദാഹര ണത്തിന് ഒരു കുറ്റകൃത്യം നടന്നാൽ ആ സമയത്ത് ആരോപ ണവിധേയർ ഏതു ടവർ പരിധി യിലായിരുന്നുവെന്നും അവർ ആരെയൊക്കെ വിളിച്ചെന്നും മറ്റും ഇതിലൂടെ അറിയാൻ കഴി