ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇന്നത്തെ പ്രധാനവാർത്തകൾ

🅾 *ഈ വർഷത്തെ എസ്‌ എസ്‌ എൽ സി , ഹവാർ സെക്കണ്ടറി , വി എച്ച്‌ എസ്‌ ഇ പരീക്ഷകൾ ഒന്നിച്ച്‌ നടത്തില്ല.  എസ്‌ എസ്‌ എൽ സി പരീക്ഷ മാർച്ച്‌ 13 മുതൽ 28 വരെ ഉച്ചക്ക്‌ 1.45 ന്‌ നടത്തും  . എസ്‌ എസ്‌ എൽ സി മോഡൽ പരീക്ഷ ഫെബ്രുവരി 18 മുതൽ 27 വരെയാണ്‌.*

🅾 *കൊച്ചി കണ്ടെയ്നർ റോഡിൽ ഇന്ന് മുതൽ ടോൾ പിരിക്കും . വല്ലാർപ്പാടം  കണ്ടെയ്നർ റോഡിൽ പൊന്നാരിമംഗലത്ത്‌ സ്ഥാപിച്ച ടോൾ പ്ലാസയിൽ നിന്ന് ഇന്ന് മുതൽ ടോൾ ഈടാക്കും.കാറുകൾക്ക്‌ ഒറ്റ തവണ യാത്രക്ക്‌ 45 രൂപയും ഇരു വശത്തേക്കും 70 രൂപയും ആണ്‌ ഈടാക്കുക. ടോൾ പിരിക്കാനുള്ള തീരുമാനത്തിനെതിരെ ഇന്ന് കോൺഗ്രസും എൽ ഡി എഫും ടോൾ ബൂത്ത്‌ ഉപരോധിക്കും*

🅾 *കൊച്ചി മെട്രോയുടെ  പോലീസ്‌ സ്റ്റേഷൻ കളമശേരി കുസാറ്റ്‌ ജംഗ്ഷനിൽ മുഖ്യമന്ത്രി നിർവ്വഹിക്കും*

🅾 *അച്ചടക്ക രാഹിത്യം സഭയുടെ സുവിശേഷ സാക്ഷ്യത്തെ പൊതു സമൂഹത്തിന്‌ മുന്നിൽ അപഹാസ്യമാക്കുകയാണെന്ന് സീറൊ മലബാർ സഭ മീഡിയ കമ്മീഷൻ*

🅾 *കാരക്കാമല എഫ്‌ സി കോൺവെന്റിലെ സിസ്റ്റർ ലൂസി കളപ്പുരക്കലിന്‌ സുപ്പീരിയർ ജനറൽ വീണ്ടും നോട്ടീസ്‌ നൽകി . കാനോനിക നിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ മതിയായ വിശദീകരണം ഫെബ്രുവരി 6 ന്‌ ഉള്ളിൽ എഴുതി നൽകാനാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌*

🅾 *ലോകസഭ തിരഞ്ഞെടുപ്പിൽ ചാലക്കുടി അല്ലെങ്കിൽ ഇടുക്കി സീറ്റ്‌ നൽകണമെന്ന് കേരള കോൺഗ്രസ്‌ (എം)  വർക്കിംഗ്‌ ചെയർ മാൻ പി ജെ ജോസഫ്‌.*

🅾 *ഇന്നലെ നടക്കേണ്ടിയിരുന്ന പതിവു മന്ത്രിസഭാ യോഗം ഇന്ന് നടക്കും*

🅾 *അമൃതാനന്ദമയിയെ അപമാനിക്കാനുള്ള നീക്കം അപലപനീയം ആണെന്ന് കേന്ദ്രമന്ത്രി അൽഫോൺസ്‌ കണ്ണന്താനം*

🅾 *ഹീര ഗോൾഡ്‌ തട്ടിപ്പ്‌ പ്രതി നൗഹീര ഷേക്കിന്‌ ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്‌ തട്ടിപ്പിനിരയായ കോഴിക്കോട്‌ കാരപ്പറമ്പ്‌ സ്വദേശി ഡോ : എം കെ മുനീർ , ഭാര്യ ഖദീജ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകി*

🅾 *ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജി എസ്‌ ടി ചാലക്കുടി റേഞ്ച്‌ ഓഫീസിലെ സൂപ്രണ്ട്‌ തൃശൂർ നടത്തറ മൂർക്കതിൽ എം കെ കണ്ണൻ (50) പിടിയിൽ ആയി*

🅾 *ന്യൂ ഇയർ - ക്രിസ്തുമസ്‌ ബമ്പർ ഒന്നാം സമ്മാനം 6 കോടി രൂപ കൊല്ലം ഇരുമ്പ്‌ പാലത്തിന്‌ സമീപ.ം കൊച്ചു കൊടുങ്ങല്ലൂർ ദേവീ ക്ഷേത്രത്തിന്‌ മുന്നിൽ ലോട്ടറി കച്ചവടം നടത്തുന്ന അനി വിറ്റ ഇസഡ്‌ ഡബ്ലിയു 213957 എന്ന ടിക്കറ്റിന്‌*

🅾 *മലയാള ഭാഷക്ക്‌ നൽകിയ സമഗ്ര സംഭാവനക്ക്‌ രാഷ്ട്രപതി സമ്മാനിക്കുന്ന ആദ്യ ശ്രേഷ്ഠ ഭാഷ പുരസ്കാരം (5 ലക്ഷം രൂപ) ഡോ  വി ആർ പ്രബോധന ചന്ദ്രൻ നായർക്ക്‌*

🅾 *ഇത്തവണ ലക്ഷ്യം വോട്ട്..! പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; 27ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് കൊച്ചിയിലെത്തും;ഉച്ചക്ക്‌ 2.30 ന്‌ കൊച്ചി റിഫൈനറിയിൽ ബി പി സി എല്ലിന്റെ നാല്‌ പദ്ധതികളുടെ ഉൽഘാടനം നിർവ്വഹിക്കും.  തുടർന്ന് തൃശൂർക്ക്‌ പോകുന്ന പ്രധാനമന്ത്രി വൈകിട്ട്‌ 4 .15 ന്‌ തൃശൂർ തേക്കിൻകാട്‌ മൈതാനത്ത്‌ യുവമോർച്ച സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കും. കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹവുമായി ചർച്ച നടത്തും എന്ന് അറിയുന്നു. പന്തളം കൊട്ടാര പ്രതിനിധികളും അദ്ദേഹത്തെ കണ്ട്‌ ശബരിമല പ്രശ്നം ചർച്ച ചെയ്യും*

🅾 *കോഴിക്കോട്‌ യു ഡി എഫ്‌ ജില്ലാ കമ്മറ്റി നടത്തിയ ജില്ലാ കളക്ടറേറ്റ്‌ ഉപരോധത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; മര്‍ദ്ദനം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ. മാധ്യമം റിപ്പോർട്ടർ സി പി ബിനീഷ്‌ , മാതൃഭൂമി ഓൺലൈൻ റിപ്പോർട്ടർ കെ ജി നിജീഷ്‌ എന്നിവർക്ക്‌ മർദ്ധനം ഏറ്റു. സിവില്‍ സ്റ്റേഷന്‍ ജീവനക്കാരിയുടെ മൊബൈല്‍ എറിഞ്ഞു തകര്‍ത്തു; മാധ്യമ പ്രവര്‍ത്തകരെ രക്ഷപ്പെടുത്തിയത് പൊലീസ് ഇടപെട്ട്: മാപ്പപേക്ഷിച്ച്‌ തടിയൂരി യുഡിഎഫ് നേതാക്കള്‍*

🅾 *കെഎസ്‌ആര്‍ടിസിയില്‍ ഓഫീസര്‍ തസ്തികകളില്‍ അടിമുടി അഴിച്ചുപണി നടത്തി തച്ചങ്കരി; ഇന്‍സ്‌പെക്ടര്‍, സൂപ്പര്‍വൈസര്‍, സ്റ്റേഷന്മാസ്റ്റര്‍ തസ്തികകളില്‍ പുതിയ മാനദണ്ഡം സൃഷ്ടിച്ച്‌ പുനര്‍വിന്യാസം; ഒമ്ബതു ബസ്സിന് 'ഉടമയായി' ഒരു ഇന്‍സ്‌പെക്ടര്‍; ബസ്സ് വൃത്തിയാക്കലും ബോര്‍ഡിലെ മാറ്റവും ഉള്‍പ്പെടെ എല്ലാം സ്വന്തം ബസ്സുപോലെ കണ്ട് ഉറപ്പാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം; 22 സ്‌ക്വാഡ് യൂണിറ്റുകളായിരുന്ന വിജിലന്‍സ്‌ വിഭാഗം 16 ആയി വെട്ടിച്ചുരുക്കി പുതിയ പരിഷ്‌കാരം*

🅾 *ഡ്യൂട്ടിക്കിടയില്‍ മദ്യപാനം; കെഎസ്‌ആര്‍ടിസിയില്‍ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; നാലാമനെ സസ്‌പെന്റ് ചെയ്തത് ബാഗ് മോഷണത്തിന്; നടപടി മൂന്ന് കണ്ടക്ടര്‍മാര്‍ക്കും ഒരു ഡ്രൈവര്‍ക്കുമെതിരെ.ശബരിമല സർവ്വീസിനായി എത്തിയ തിരുവമ്പാടി ഡിപ്പൊ ഡ്രൈവർ രാജേഷ്‌ , ചെങ്ങന്നൂരിൽ പൂൾ ചെയ്തിരുന്ന ബസിലെ കണ്ടക്ടർ. പി ടി കുട്ടപ്പൻ പാപ്പനംകോട്‌ യൂണിറ്റിലെ കണ്ടക്ടർ ആർ അനിൽ കുമാർ, തിരുവല്ല യൂണിറ്റിലെ കെ ജി വിദ്യാസാഗർ എന്നിവരെയാണ്‌ സസ്പെൻഡ്‌ ചെയ്തത്‌.ഇതിൽ വിദ്യാസാഗറിനെ ഒരു യാത്രക്കാരന്റെ ബാഗ്‌ മോഷ്ടിച്ചതിനാണ്‌ സസ്പെൻഡ്‌ ചെയ്തത്‌*

🅾 *കെഎസ്‌ആര്‍ടിസിയില്‍ ഇളവുകള്‍ അനുവദിച്ച്‌ ഡ്രൈവര്‍-കം-കണ്ടക്ടര്‍ ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കാന്‍ തച്ചങ്കരി; സ്വാഗം ചെയ്ത് ഡ്രൈവേഴ്‌സ് യൂണിയന്‍ രംഗത്ത്; എട്ടുമണിക്കൂര്‍ ഡ്യൂട്ടിയില്‍ ആവശ്യത്തിന് വിശ്രമവും അനുബന്ധ ഡ്യൂട്ടികള്‍ക്ക് അരമണിക്കൂര്‍ സമയവും നല്‍കും; ഓര്‍ഡിനറി-സിറ്റി സര്‍വീസുകളില്‍ രണ്ടു ഷിഫ്റ്റായി സിംഗിള്‍ ഡ്യൂട്ടി തുടരാനും തീരുമാനം*

🅾 *കായലിനും പുഴകള്‍ക്കും സമീപമുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ തീരത്ത് നിന്നും 50 മീറ്റര്‍ വീതിയിലായിരിക്കണമെന്നത് 20 മീറ്റര്‍ ആയി ചുരുക്കി പുതിയ തീര പരിപാലന മേഖലാ വിജ്ഞാപനം; ഇക്കോ ടൂറിസം പദ്ധതികളുടെ ഭാഗമായി കണ്ടല്‍ക്കാട് മേഖലയില്‍ പാര്‍ക്കുകളും മരം കൊണ്ടുള്ള കുടിലുകളും നിര്‍മ്മിക്കാം; തീര മേഖലയിലെ നിര്‍മ്മാണ പ്രവൃത്തികളില്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ പുത്തന്‍ ഇളവുകളിങ്ങനെ*

🅾 *വിദ്യാഭ്യാസരംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പില്‍ കേരളത്തെ മികച്ച സംസ്ഥാനമായി തെരഞ്ഞെടുത്തു.കേന്ദ്ര മാനവശേഷി മന്ത്രാലയം നിർദ്ദേശിച്ച 5 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി നീതി ആയോഗിന്റെ പരിശോധന റിപ്പോർട്ട്‌ അനുസരിച്ചാണ്‌ കേരളത്തെ തിരഞ്ഞെടുത്തത്‌.. സർവ്വ ശിക്ഷ അഭിയാൻ നിർവ്വഹണം, പെൺകുട്ടികൾക്ക്‌ സാർവ്വത്രിക വിദ്യാഭ്യാസം നൽകുന്നത്‌ ഉൾപെടെ ഉള്ള സാമൂഹിക നീതി നിർവ്വഹണം,വിദ്യാലയങ്ങളിലേക്ക്‌ കുട്ടികൾക്ക്‌ എത്തി ചേരാനുള്ള സൗകര്യം,വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം, നടത്തിപ്പ്‌ , നല്ല കളാസ്‌ റൂമുകൾ, വൃത്തിയുള്ള ശൗചാലയങ്ങൾ എന്നിവ കണക്കിൽ എടുത്താണ്‌ പുരസ്കാരം*

🅾 *എറണാകുളത്ത് വന്‍ കഞ്ചാവ് വേട്ട;ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍ . കട്ടപ്പന സ്വദേശി പ്രിൻസ്‌ ആണ്‌ പിടിയിൽ ആയത്‌*

🅾 *മലപ്പുറത്തെ ഇരയുടെ കുടുംബം മാപ്പ് കൊടുത്തു; കുവൈറ്റില്‍ വധശിക്ഷയില്‍ നിന്നും തമിഴ്‌നാട് സ്വദേശി അര്‍ജ്ജുന് മോചനം; കണ്ണീരോടെ നന്ദി പറഞ്ഞ് കുടുംബംപാണക്കാട്‌ തങ്ങളെ സമീപിച്ച്‌ അർജ്ജുന്റെ ഭാര്യയും പിതാവും സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് നഷ്ടപരിഹാരമായി നൽകേണ്ട ,30 ലക്ഷത്തിൽ 25 ലക്ഷം രൂപ പാണക്കാട്‌ തങ്ങൾ വഴി പിരിച്ചു കൊടുത്തു*

🅾 *സിപിഎമ്മിന്റെ പാര്‍ട്ടി കുടുംബയോഗത്തില്‍ വെച്ച്‌ സര്‍ക്കാറിന്റെ ലൈഫ് പദ്ധതിയുടെ താക്കോല്‍ ദാനം നിര്‍വ്വഹിച്ച മുഖ്യമന്ത്രിയുടെ നടപടി അന്തസ്സിന് ചേര്‍ന്നതല്ല; പരിപാടിയില്‍ നടന്നത് ഗുരുതര ചട്ടലംഘനം; ഗവര്‍ണര്‍ക്ക് പരാതി നല്‍കും; പിണറായിക്കെതിരെ സതീശന്‍ പാച്ചേനി. മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയുടെ സ്വീകരണ പരിപാടിയുടെ സ്വാഗത സംഘം യോഗം ഉൽഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം*

🅾 *പട്ടേല്‍ പ്രതിമയെ കുറ്റംപറഞ്ഞവര്‍ സര്‍ക്കാര്‍ ചെലവില്‍ നാടുനീളെ സ്മാരകങ്ങള്‍ പണിയുന്നു; പ്രളയ പുനര്‍നിര്‍മ്മാണത്തിന് ഫണ്ടില്ലാതെ  വലയുമ്പോഴും  എകെജി സ്മാരകത്തിന് പത്ത് കോടി അനുവദിച്ച സര്‍ക്കാര്‍ കെപിപി നമ്പ്യാർ  സ്മാരകം പണിയാനും പണം മുടക്കുന്നു; കണ്ണൂരില്‍ കെല്‍ട്രോണ്‍ സ്ഥാപകന്റെ സ്മാരകം പണിയാന്‍ രണ്ട് കോടി രൂപ അനുവദിച്ച്‌ വ്യവസായ വകുപ്പ് ഉത്തരവ്; അനാവശ്യ ധൂര്‍ത്തെന്ന ആക്ഷേപം ശക്തം*

🅾 *കളി കാര്യമായതോടെ മല കയറിയ 51 പേരുടെ ലിസ്റ്റ് വെട്ടിച്ചുരുക്കി 17 ആക്കി സര്‍ക്കാര്‍; ചീഫ് സെക്രട്ടറി ഇടപെട്ട് തയ്യാറാക്കിയ ലിസ്റ്റില്‍ നിന്നും 50 കഴിഞ്ഞവരേയും പുരുഷന്മാരേയും ഒഴിവാക്കി; ഈ 17 പേര്‍ കയറിയതിന്റെ തെളിവ് എവിടെ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല; കണക്ക് നല്‍കുന്ന കാര്യത്തില്‍ പോലും അലംഭാവം കാട്ടിയ സര്‍ക്കാര്‍ അലസത ഉയര്‍ത്തി ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തും*

🅾 *പെരിന്തല്‍മണ്ണ കോടതി കേസ് പരിഗണിക്കാന്‍ വിസമ്മതിച്ച്‌് പുലാമന്തോള്‍ ഗ്രാമന്യായാലയത്തിലേക്ക് അയച്ചെങ്കിലും മജിസ്‌ട്രേട്ട് ഇല്ലാത്തതിനാല്‍ തിരൂര്‍ കോടതിയില്‍ എത്തി; കേസടുക്കാന്‍ നേരം അഭിഭാഷക ഹാജരാകാത്തതിനാല്‍ പരിഗണിച്ചില്ല; വീട്ടില്‍ കയറണമെന്നുള്ള അപേക്ഷ ഇന്നെങ്കിലും പരിഗണിക്കുമെന്ന് കരുതി ആക്ടിവിസ്റ്റ്; ഒരാവേശത്തിന് ശബരിമല കയറാന്‍ ചാടിയിറങ്ങിയ കനകദുര്‍ഗ ഇന്നലെ അന്തിയുറങ്ങിയതും ആശ്രയ കേന്ദ്രത്തില്‍*

*🇮🇳 ദേശീയം 🇮🇳*
------------------------------------>>>>>>>>>>>>

🅾 *പീയുഷ് ഗോയല്‍ ഇടക്കാല ധനമന്ത്രിയാകും.അരുൺ ജെയ്റ്റ്‌ലി ചികിൽസക്കായി അമേരിക്കയിലാണ്‌. കേന്ദ്ര ബഡ്ജറ്റും പിയൂഷ്‌ ഗോയൽ അവതരിപ്പിച്ചേക്കും*

🅾 *നേതാജി സുഭാഷ് ചന്ദ്രബോസിനെ കേന്ദ്രസര്‍ക്കാര്‍ ദേശീയ നേതാവായി കാണുന്നില്ല; വിമര്‍ശനവുമായി മമതാ ബാനര്‍ജി. അത്‌ കൊണ്ടാണ്‌ അദ്ദേഹത്തിന്റെ ജന്മദിനം പൊതു അവധിയായി പ്രഖ്യാപിക്കാത്തത്‌ എന്നും മമത ബാനർജി*

🅾 *ബിജെപിക്ക് തിരിച്ചടി, രാഷ്ട്രീയ പ്രവേശനം നടത്തിയ പ്രിയങ്ക ഗാന്ധിയെ പുകഴ്‌ത്തി ശിവസേന; പ്രിയങ്ക വോട്ടര്‍മാരെ സ്വാധീനിക്കും, പ്രിയങ്കയില്‍ കാണുന്നത് ഇന്ദിരാ ഗാന്ധിയെ എന്നും ശിവസേന.*

🅾 *പ്രിയങ്ക ഗാന്ധി സോണിയക്ക്‌ പകരം റായ്‌ ബറേലിയിൽ മൽസരിച്ചേക്കും എന്ന് സൂചന*

🅾 *ഉത്തര്‍പ്രദേശിലെ ബിഎസ്‌പി- എസ്‌പി സഖ്യം ബിജെപിയെ നിലംപരിശാക്കുമെന്ന് ഇന്ത്യാ ടുഡേ സര്‍വേ; 80 ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനത്ത് 18 സീറ്റിലേക്ക് ബിജെപി ചുരുങ്ങും; സഖ്യത്തിന് ലഭിക്കുക 58 സീറ്റുകള്‍; മായാവതിയും അഖിലേഷും രാഹുലുമായി കൈകോര്‍ത്താല്‍ ബിജെപി അഞ്ചിലേക്ക് കൂപ്പുകുത്തും; സഖ്യത്തില്‍ ചേരാതെ ഒറ്റയ്ക്ക് മത്സരിച്ചാല്‍ കോണ്‍ഗ്രസിന് ലഭിക്കുക നാല് സീറ്റുകള്‍ മാത്രം; പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങിയ ദിവസം പുറത്തുവന്ന സര്‍വേ ഫലങ്ങള്‍ വിരല്‍ചൂണ്ടുന്നത് മോദിക്ക് അടിപതറുമെന്ന് തന്നെ*

🅾 *പ്രിയങ്കയെ കളത്തില്‍ ഇറക്കാന്‍ രാഹുല്‍ തുനിഞ്ഞത് മായാവതിയും അഖിലേഷും ചേര്‍ന്ന് ചതിച്ചതോടെ പ്രധാനമന്ത്രി പദം സ്വപ്‌നമാകുമെന്ന് കരുതി; എസ് പി-ബിഎസ് പി സഖ്യത്തിന് നല്‍കിയത് കോണ്‍ഗ്രസ് ഇല്ലെങ്കില്‍ സമ്പൂർണ്ണ     വിജയം സാധ്യമാകില്ലെന്ന സന്ദേശം; ഇന്ത്യാ ടുഡേ സര്‍വ്വേ അടിവരയിടുന്നതും ഈ മുന്നറിയിപ്പ് തന്നെ; കോണ്‍ഗ്രസ് യുപിയില്‍ കരുത്തറിയിച്ചാല്‍ നേട്ടം ബിജെപിക്ക് തന്നെയെന്ന് തിരിച്ചറിഞ്ഞ് അഖിലേഷും മായാവതിയും*

🅾 *ആദ്യം മടിച്ചു നിന്ന പ്രിയങ്ക തീരുമാനം മാറ്റിയത് കോണ്‍ഗ്രസിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ രാഹുലിന് തനിയെ കഴിയില്ലെന്ന് സോണിയാ ഗാന്ധിക്കു ഉറപ്പായപ്പോള്‍; രാഹുല്‍ ക്ഷണിക്കുന്നതു വരെ കാത്തിരുന്ന സോണിയ ഒടുവില്‍ പച്ചക്കൊടി കാട്ടിയത് മുമ്ബിലുള്ള വെല്ലുവിളി ദുഷ്‌കരമെന്ന് രാഹുലിന് ഉറപ്പായപ്പോള്‍; വരുണ്‍ ഗാന്ധിയെ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിച്ചും ഒറ്റയ്ക്ക് യുപിയില്‍ തിളങ്ങിയും ഇന്ത്യന്‍ രാഷ്ട്രീയയത്തിന്റെ പ്രിയദര്‍ശനിയാകാന്‍ ഒരുങ്ങി ഇന്ദിരയുടെ കൊച്ചുമക്കള്‍*

🅾 *ചെങ്കോട്ടയിൽ നേതാജി സുഭാഷ്‌ ചന്ദ്രബോസിന്റെ സ്മരണക്കായി നിർമ്മിച്ച നേതാജി മ്യൂസിയം പ്രധാനമന്ത്രി രാജ്യത്തിന്‌ സമർപ്പിച്ചു*

🅾 *വോട്ടിംഗ്‌ യന്ത്രത്തിൽ ക്രമക്കേട്‌ നടത്താൻ കഴിയുമെന്നു. 2014 ൽ ബി ജെ പി അധികാരത്തിൽ എത്തിയത്‌ ക്രമക്കേടിലൂടെ ആണെന്നു. ആരോപിച്ച സയിദ്‌ ഷൂജക്കെതിരെ ഡൽഹി പോലീസ്‌ കേസ്‌ എടുത്തു തിരഞ്ഞെടുപ്പ്‌ കമ്മീഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ്‌ നടപടി.*

*🌍 അന്താരാഷ്ട്രീയം 🌎*
------------------------->>>>>>>>>>>

🅾 *കേർച്ച്‌ ഉൾക്കടലിൽ തീപിടുത്തം ഉണ്ടായ കപ്പലുകളിൽ നിന്ന് 4 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു മരിച്ച 14 പേരിൽ 6 പേർ ഇന്ത്യക്കാരാണ്‌ കാണാതായ 10 പേരിലും 6 ഇന്ത്യക്കാർ ഉണ്ട്‌ .തുർക്കി കമ്പനിയുടെ ഉടമസ്ഥതയിൽ ഉള്ള ഇരു കപ്പലുകളും രജിസ്റ്റർ ചെയ്തിരിക്കുന്നത്‌ ടാൻസാനിയയിൽ ആണ്‌. ഇന്ധനം നിറക്കുന്നതിനിടെ ആണ്‌ അപകടം ഉണ്ടായത്‌*

🅾 *അഴിമതി കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പാക്കിസ്ഥാൻ മുൻ  പ്രധാനമന്ത്രി നവാസ്‌ ഷരീഫിന്റെ നില ഗുരുതരം*

🅾 *ഇനിയില്ല വിന്‍ഡോസ് ഫോണ്‍; പിന്തുണ അവസാനിപ്പിച്ച്‌ മൈക്രോസോഫ്റ്റ്.2019  ഡിസംബർ 10 ന്‌ ശേഷം വിൻഡോസ്‌ ഫോൺ ഉപയോഗിക്കുന്നവർക്ക്‌ പുതിയ സെക്യൂരിറ്റി അപ്ഡേറ്റൊ സൗജന്യ സഹായമൊ ലഭിക്കില്ല . വിൻഡോസ്‌ 10 അധിഷ്ടിതമായി ഇനി ഒരു ഫോണും പുറത്തിറങ്ങില്ലെന്നും കമ്പനി*

🅾 *ബ്രെക്സിറ്റ് ഒമ്ബത് മാസം കൂടി നീളുമെന്ന് ഉറപ്പായി; തീയതി നീട്ടാനുള്ള ബില്ലിനെ ലേബര്‍ പാര്‍ട്ടിയും പിന്തുണച്ചേക്കും; താല്‍ക്കാലികമായി പ്രതിസന്ധിക്ക് പരിഹാരമാകുന്നു*

*⚽ കായികം 🏏*
---------------------------->>>>>>>>>>>>

🅾 *ഏഷ്യാകപ്പ്‌ ഫുട്ബോൾ ക്വാർട്ടർ മൽസരങ്ങൾ ഇന്ന് തുടങ്ങും . ഇന്ന് വൈകിട്ട്‌ 6.30 ന്‌ വിയറ്റ്‌നാം ജപ്പാനെയും രാത്രി 9.30 ന്‌ ചൈന , ഇറാനെയും നേരിടും*

🅾 *കേരളം - വിദർഭ രഞ്ജി ട്രോഫി സെമി ഫൈനൽ ഇന്ന് വയനാട്‌ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ആരംഭിക്കും ചരിത്രത്തിൽ ആദ്യമായാണ്‌ കേരളം സെമിയിൽ എത്തുന്നത്‌ . കഴിഞ്ഞ വർഷം കേരളത്തെ ക്വാർട്ടറിൽ പരാജയപ്പെടുത്തിയത്‌ വിദർഭയായിരുന്നു.*

🅾 *പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മൽസരത്തിൽ ദക്ഷിണാഫ്രിക്കക്ക്‌ 5 വിക്കറ്റ്‌ ജയം*
*സ്കോർ : പാക്കിസ്ഥാൻ ; 203*
*ദക്ഷിണാഫ്രിക്ക : 207/5 ( 42 ഓവർ)ആദ്യ മൽസരം പാകിസ്ഥാൻ ജയച്ചിരുന്നു .*

🅾 *ന്യുസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ശിഖർ ധവാൻ ഇന്ത്യക്ക്‌ വേണ്ടി അതിവേഗം  5000 റൺസ്‌ തികക്കുന്ന രണ്ടാമത്തെ താരം എന്ന റെക്കോർഡ്‌ സ്വന്തമാക്കി 118 ഇന്നിംഗ്സിൽ നിന്നും ആണ്‌ നേട്ടം. 116 ഇന്നിംഗ്സ്‌ നിന്ന് 5000 തികച്ച വിരാട്‌ കോഹ്‌ലിയാണ്‌ ഒന്നാമത്‌.ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംല ആണ്‌ (101 ഇന്നിംഗ്സ്‌) ലോക താരം*

🅾 *ഓസ്ട്രേലിയൻ ഓപ്പൺ: സെറീന വില്യംസ്‌ പുറത്ത്‌ . ചെക്ക്‌ താരം കരോളിന പ്ലിസ്കോവ ജോക്കൊവിച്ച്‌ , ലൂക്കാസ്‌ പൊയി നവോമി ഒസാക്ക എന്നിവർ സെമിയിൽ എത്തി*

🅾 *ബ്ലാസ്‌റ്റേഴ്‌സിനെ കളി പടിപ്പിക്കാന്‍ നെലോ വിന്‍ഗാദ; വിനീതും നര്‍സാരിയും ടീം വിട്ടത് വലിയ നഷ്ടമെന്ന് പുത്തന്‍ കോച്ച്‌; സ്റ്റേഡിയത്തിലേക്കെത്തുന്ന ആരാധകരില്ലാതെ ടീമിന് നിലനില്‍പ്പില്ല; സൂപ്പര്‍കപ്പ് യോഗ്യത കഠിനം, പക്ഷേ അസാധ്യമല്ലെന്നും മുന്‍ നോര്‍ത്ത് ഈസ്റ്റ് പരിശീലകന്‍*

*🎥 സിനിമാ ഡയറി 🎥*
----------------------->>>>>>>>>>>>>

🅾 *പ്രണവ്‌ മോഹൻലാൽ നായകനായ അരുൺ ഗോപി ചിത്രം ' ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌'  വിനോദ്‌ ഗുരുവായൂർ സംവിധാനം നിർവ്വഹിച്ച ' സകലകലാശാല' എന്നിവ നാളെ പ്രദർശനത്തിനെത്തും*

🅾 *എം ജി സർവ്വകലാശാല നിർമ്മിച്ച രണ്ടാമത്തെ ചിത്രം 'ട്രിപ്പ്‌'  - ന്റെ ഗാനങ്ങളുടെ പ്രകാശനം സംവിധായകൻ കമൽ നിർവ്വഹിച്ചു . ജാസി ഗിഫ്റ്റ്‌ ഈണം നൽകിയ 5 ഗാനങ്ങൾ ആണ്‌ ചിത്രത്തിൽ .അന്തരിച്ച കെ ടി സി അബ്ദുള്ള അവസാനം അഭിനയിച്ച ചിത്രം ആണിത്‌..എം ആർ ഉണ്ണിയും അൻവർ അബ്ദുള്ളയും ചേർന്ന് ആണ്‌ ട്രിപ്പിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്‌*

🅾 *'നായകനായി മാത്രമേ അഭിനയിക്കൂ എന്ന വാശിയില്ല; അഭിനയ പ്രാധാന്യമുള്ള ഏതു വേഷവും ചെയ്യും'; ഗോകുല്‍ സുരേഷ്*

🅾 *കാക്കി ഷര്‍ട്ടും ലുങ്കിയുമണിഞ്ഞ് നമ്മുടെ 'ബാലേട്ട'നൊപ്പം 'മക്കള്‍ സെല്‍വന്‍' കുട്ടനാട്ടില്‍.മാമനിതൻ ' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി വിജയ്‌ സേതുപതി  ആലപ്പുഴയിൽ എത്തി*

🅾 *ലുങ്കിയും കാക്കി കുപ്പായവുമണിഞ്ഞ് ജനക്കൂട്ടത്തിനിടയിലൂടെ സാധാരണക്കാരനെപ്പോലെ വിജയ് സേതുപതി; ഇഷ്ടതാരത്തെ കണ്ടതോടെ ആര്‍പ്പ് വിളികളുമായി ആരാധകര്‍; തൊടാന്‍ കൈനീട്ടിയ ആരാധകരുടെ കയ്യില്‍ ഉമ്മ വച്ചും തോളില്‍ കൈയിട്ടും താരം; ഓട്ടോ ഡ്രൈവറായി മണികണ്ഠന്‍ ആചാരിയും വിജയ് സേതുപതിക്കൊപ്പം; ഷൂട്ടിങിനായി ആലപ്പുഴയില്‍ എത്തിയ മക്കള്‍ സെല്‍വന്‍ ആരാധകരുടെ ഇഷ്ടം നേടിയതിങ്ങനെ*

🅾 *അക്ഷരാ ഹാസന് പിന്നാലെ ഹന്‍സികയുടെ സ്വകാര്യ ചിത്രങ്ങളും ഹാക്കര്‍മാര്‍ ചോര്‍ത്തി; ലീക്കായത് അമേരിക്കയില്‍ അവധിക്കാലം ചിലവഴിച്ചപ്പോള്‍ എടുത്ത ചിത്രങ്ങള്‍; പൊലീസില്‍ പരാതി നല്കി നടി*

🅾 സൗന്ദര്യ രജനീകാന്ത് വീണ്ടും വിവാഹിതയാവുന്നു; താരപുത്രിയുടെ രണ്ടാം വിവാഹം നടനും ബിസിനസുകാരനുമായ വിശാഖന്‍ വണങ്കാമുടിയുമായി; ലളിതമായി ഒരിക്കിയിരിക്കുന്ന വിവാഹച്ചടങ്ങുകള്‍ അടുത്തമാസം പതിനൊന്നിന് പോയസ് ഗാര്‍ഡനിലെ രജനിയുടെ വസതിയില്‍ വച്ച്‌

_________________________________

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

വിമാനം ഹൈജാക്ക് ചെയ്താൽ നേരിടാൻ കരിപ്പൂർ വിമാനത്താവളം സജ്ജം: ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് വിജയകരം

'ബംഗളൂരുവിൽ നിന്നും ഉച്ചക്ക് 03.07ന് കരിപ്പൂരിലേക്ക് എത്തിയ വിമാനം തീവ്രവാദികൾ ഹൈജാക്ക് ചെയ്യുന്നു'. ഉടൻ രക്ഷാ പ്രവർത്തനവുമായി കരിപ്പൂർ എയർപോർട്ട് അതോറിറ്റി.  കരിപ്പൂരിൽ എത്തിയ 'എ.ബി.സി എയർലൈൻ ആണ് യാത്രക്കാരുടെ കൂട്ടത്തിൽ വിമാനത്തിൽ കയറിയ  നാലു തീവ്രവാദികളുടെ നേതൃത്വത്തിൽ ഹൈജാക്ക് ചെയ്തത്. ആകെ 25 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഈ വിവരം പൈലറ്റ് വഴി എ.ടി.സിയെയും തുടർന്ന് എയർപോർട്ട് അതോറിറ്റിയെയും  അറിയിക്കുന്നു. തുടർന്ന് രക്ഷപ്രവർത്തനത്തിന്റെ ഭാഗമായി വിലപേശൽ നടത്തി എൻ.എസ്.ജിയുടെ നേതൃത്വത്തിൽ തീവ്രവാദികളെ കീഴടക്കി യാത്രക്കാരെ രക്ഷിച്ചു.  യാത്രാ മധ്യേ വിമാനം ഹൈജാക്ക് ചെയ്താൽ എങ്ങനെ നേരിടണമെന്നതിന്റെ ഭാഗമായാണ് കരിപ്പൂരിൽ ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് സംഘടിപ്പിച്ചത്. വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടാൽ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത, പ്രതികരണ സമയം, വിവിധ ഏജൻസികളുടെ ഏകോപനം, കമാൻഡ് കൺട്രോൾ തുടങ്ങിയവയാണ് ഇതുവഴി വിലയിരുത്തിയത്. വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇത്തരത്തിൽ ഉള്...

നിലമ്പൂർ താഴ് വരയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ nilambur tourist places

ഓടക്കയം ചെക്കുന്ന്* ഒലിവെള്ളചാട്ടം* നെടുഞ്ചിരി * കക്കാടംപൊയിൽ നായാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടം*₹ മേലെ കോഴിപ്പാറ കരിബായി കോട്ട ആഡ്യൻപാറ*₹ മഞ്ഞപ്പാറ- മീൻമുട്ടി** കണ്ണൻകുണ്ട് പൊക്കോട്* കനോളി പ്ലോട്ട്*₹ അരുവാക്കോടൻ മല  പാറക്കടവ് മൈലാടിക്കടവ് ബംഗ്ലാവ് കുന്ന്*₹ തേക്ക് മ്യൂസിയം*₹ ചാലിയാർ മുക്ക്** പുന്നപ്പുഴ മുക്ക്* മുട്ടിക്കടവ് ഫാം# പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജ് പാതാർ കവള പാറ ഭൂതാൻ കോളനി കൊടിഞ്ഞി വെള്ളച്ചാട്ടം* മുണ്ടേരി സീഡ് ഫാം# ഇരുട്ടുകുത്തി* അമ്പു മല** അട്ടമല** അപ്പർ ഗ്യാപ്പ് (അപ്പൻകാപ്പ്) ഗ്ലെൻ റോക്ക് (ക്ലിയൻ ട്രാക്ക്)* മരുത - മണ്ണുച്ചീനി കരിയം മുരിയം* കാരക്കോടൻ മല* നാടുകാണി ചുരം  തണുപ്പൻചോല** മധു വനം* പുഞ്ചകൊല്ലി** അളക്കൽ** ചാത്തുമേനോൻ പ്ലോട്ട്* കാറ്റാടി കടവ് ഉച്ചകുളം* മുണ്ടക്കടവ്* നെടുങ്കയം*₹ മാഞ്ചീരി** പാണപ്പുഴ*** താളിച്ചോല*** മുക്കൂർത്തി*** എഴുത്തുകല്ല്** സായ് വെള ടി.കെ കോളനി പൂത്തോട്ടം തടവ്* ചോക്കാട് ഫാം# ശിങ്ക കല്ല്* കളിമുറ്റം** കേരളാം കുണ്ട് ജലപാതം*₹ നിലമ്പൂർ - ഷൊർണൂർ റയിൽവേ പാത വാണിയമ്പലം പാറ പറങ്ങോടൻപാറ ഇനിയും വളര...

ആരൽ എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യത്തെ കുറിച്ചറിയാം

 ആരൽ  എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണിത്. ഈ മീനിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:  രൂപം: പാമ്പിനെപ്പോലെ നീളമുള്ള ശരീരമാണ് ഇതിന്. ശരീരത്തിന് മുകളിലായി നീളത്തിൽ മുള്ളുകൾ കാണപ്പെടുന്നു  വാസം: പുഴകൾ, തടാകങ്ങൾ, തോടുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിലാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്. വെള്ളത്തിനടിയിലെ ചെളിയിലും കല്ലുകൾക്കിടയിലും ഒളിച്ചിരിക്കാൻ ഇവ ഇഷ്ടപ്പെടുന്നു. അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള  ഭക്ഷണം: ചെറിയ ജീവനുള്ള ഇരകളെയാണ് ഇവ ഭക്ഷിക്കുന്നത്. ചെറിയ മീനുകൾ, പുഴുക്കൾ, പ്രാണികൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം.  പ്രത്യേകത: രാത്രികാലങ്ങളിലാണ് ഇവ കൂടുതൽ സജീവമാകുന്നത്. ഇതിന്റെ മുതുകിൽ ചെറിയ ...

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്.

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു: കരിമീനിന്റെ പൊതുവായ വിവരങ്ങൾ (General Information about Karimeen):  * ശാസ്ത്രീയ നാമം (Scientific Name): Etroplus suratensis  * ഇംഗ്ലീഷ് പേര് (English Name): Pearl Spot, Green Chromide, Banded Pearlspot  * ആവാസവ്യവസ്ഥ (Habitat): കായലുകൾ, പുഴകൾ, ചതുപ്പുകൾ, പാടശേഖരങ്ങൾ, കുളങ്ങൾ തുടങ്ങിയ ശുദ്ധജലത്തിലും ഓരുജലത്തിലും (brackish water) കരിമീനിനെ കണ്ടുവരുന്നു. കേരളത്തിലെ കായൽ മേഖലകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്, പ്രത്യേകിച്ച് വേമ്പനാട്ട് കായൽ, അഷ്ടമുടി കായൽ, വെള്ളായണി കായൽ എന്നിവിടങ്ങളിൽ.  * ശരീരപ്രകൃതി (Physical Characteristics):    * ഓവൽ ആകൃതിയിലുള്ള ശരീരഘടന.    * ചാരനിറം കലർന്ന പച്ച നിറവും, ശരീരത്തിൽ നേരിയ കറുത്ത വരകളും, ചിതറിയ മുത്തുപോലെയുള്ള പുള്ളികളും കാണാം.    * ചെറിയ വായയാണ് ഇതിനുള്ളത്.    * സാ...

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും.

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും. സഞ്ചരിക്കുന്ന മണ്ണ് പരിശോധനശാല കർഷകർക്ക് വലിയ ആശ്വാസം പകരുന്നതാണ്.  കാർഷിക മേഖലക്ക് സഹായകമാകുന്ന രീതിയിൽ മണ്ണുപരിശോധന സൗകര്യം കൃഷിയിട പരിധിയിലെ കൃഷിഭവനുകളിൽ തന്നെ ലഭ്യമാകും. ഈ വർഷം ആദ്യ ഘട്ടത്തിൽ ജില്ലയിലെ 40 കൃഷിഭവൻ പരിധികളിൽ സൗജന്യമായി മണ്ണ് പരിശോധിച്ച് ഫലം കർഷകർക്ക് നൽകും.  പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ വളപ്രയോഗം നടത്താനും വിളവ് വർദ്ധിപ്പിക്കാൻ ആവശ്യമായ പദ്ധതികളും ആവിഷ്കരിക്കും.  അത്യാധുനിക സൗകര്യമുള്ള ലാബ് സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.  സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.ഷിഹാദിന്റെ നേതൃത്വത്തിലുള്ള ടീമാണ് ലാബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

കൂരിയാട് താൽക്കാലിക സംവിധാനം വേണം

വേങ്ങര : കൂരിയാട് തകർന്ന ഹൈവേ ഇനി എന്ന് യാതാർത്യമാകും വർഷങ്ങൾ വേണ്ടി വരും , തൃശൂർ കോഴിക്കോട് യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും പ്രദേശത്തെ പ്ര പ്രാദേശിക റോഡുകളിലേക്ക് തിരിച്ച് വിട്ട് എത്ര കാലം തുടരാൻ കഴിയും, മഴ അധികരിക്കുന്നതോടെ പ്രദേശം സ്തംഭിച്ചു പോകുന്ന അവസ്ഥവരും, അതിനാൽ എത്രയും പെട്ടൊന്ന് ബതൽ സംവിധാനമൊരുക്കാൻ ബന്ധപ്പെട്ടർ തയ്യാറാക്കണമെന്ന് ഇന്ന് വേങ്ങര പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ കൂരിയാട് സന്ദർശിച്ച ഭരണസമിതി ആവശ്യപ്പെട്ടു, ഈ ആവശ്യമുന്നയിച്ച് ബോർഡിൽ പ്രമേയം പാസാക്കി എൻഎച്ച് ഐ യും PWD വകുപ്പിനെയും സമീപിക്കുമെന്ന് പ്രസിഡന്റ് കെ. പി ഹസീനാ ഫസൽ അറിയിച്ചു, വൈസ് പ്രസിഡന്റ് ടി.കെ കുഞ്ഞിമുഹമ്മദ് സ്റ്റാൻ്റിംഗ് കമ്മറ്റി ചെർമാൻമാരായ എ കെ സലീം ,ആരിഫ മടപ്പള്ളി, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, സി.പികാദർ, നുസ്രത്ത് അംബാടൻ , എൻ ടി. മൈമൂന, റുബീന അബ്ബാസ്, എ കെ നഫീസ , ആസ്യാ മുഹമ്മദ്.എ,കെ, ജംഷീറ, നുസ്റത്ത് തുമ്പയിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു ,https://chat.whatsapp.com/IIibxcNDK9BL8Ksh3gPCQ7

കോര മീനുകൾ

വിത്യസ്ത കോര മീനുകൾ 

കുറുവ പരൽ മീൻ kuruvaparal

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്.

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു: കരിമീനിന്റെ പൊതുവായ വിവരങ്ങൾ (General Information about Karimeen):  * ശാസ്ത്രീയ നാമം (Scientific Name): Etroplus suratensis  * ഇംഗ്ലീഷ് പേര് (English Name): Pearl Spot, Green Chromide, Banded Pearlspot  * ആവാസവ്യവസ്ഥ (Habitat): കായലുകൾ, പുഴകൾ, ചതുപ്പുകൾ, പാടശേഖരങ്ങൾ, കുളങ്ങൾ തുടങ്ങിയ ശുദ്ധജലത്തിലും ഓരുജലത്തിലും (brackish water) കരിമീനിനെ കണ്ടുവരുന്നു. കേരളത്തിലെ കായൽ മേഖലകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്, പ്രത്യേകിച്ച് വേമ്പനാട്ട് കായൽ, അഷ്ടമുടി കായൽ, വെള്ളായണി കായൽ എന്നിവിടങ്ങളിൽ.  * ശരീരപ്രകൃതി (Physical Characteristics):    * ഓവൽ ആകൃതിയിലുള്ള ശരീരഘടന.    * ചാരനിറം കലർന്ന പച്ച നിറവും, ശരീരത്തിൽ നേരിയ കറുത്ത വരകളും, ചിതറിയ മുത്തുപോലെയുള്ള പുള്ളികളും കാണാം.    * ചെറിയ വായയാണ് ഇതിനുള്ളത്.    * സാ...

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും.

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും. സഞ്ചരിക്കുന്ന മണ്ണ് പരിശോധനശാല കർഷകർക്ക് വലിയ ആശ്വാസം പകരുന്നതാണ്.  കാർഷിക മേഖലക്ക് സഹായകമാകുന്ന രീതിയിൽ മണ്ണുപരിശോധന സൗകര്യം കൃഷിയിട പരിധിയിലെ കൃഷിഭവനുകളിൽ തന്നെ ലഭ്യമാകും. ഈ വർഷം ആദ്യ ഘട്ടത്തിൽ ജില്ലയിലെ 40 കൃഷിഭവൻ പരിധികളിൽ സൗജന്യമായി മണ്ണ് പരിശോധിച്ച് ഫലം കർഷകർക്ക് നൽകും.  പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ വളപ്രയോഗം നടത്താനും വിളവ് വർദ്ധിപ്പിക്കാൻ ആവശ്യമായ പദ്ധതികളും ആവിഷ്കരിക്കും.  അത്യാധുനിക സൗകര്യമുള്ള ലാബ് സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.  സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.ഷിഹാദിന്റെ നേതൃത്വത്തിലുള്ള ടീമാണ് ലാബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

വിമാനം ഹൈജാക്ക് ചെയ്താൽ നേരിടാൻ കരിപ്പൂർ വിമാനത്താവളം സജ്ജം: ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് വിജയകരം

'ബംഗളൂരുവിൽ നിന്നും ഉച്ചക്ക് 03.07ന് കരിപ്പൂരിലേക്ക് എത്തിയ വിമാനം തീവ്രവാദികൾ ഹൈജാക്ക് ചെയ്യുന്നു'. ഉടൻ രക്ഷാ പ്രവർത്തനവുമായി കരിപ്പൂർ എയർപോർട്ട് അതോറിറ്റി.  കരിപ്പൂരിൽ എത്തിയ 'എ.ബി.സി എയർലൈൻ ആണ് യാത്രക്കാരുടെ കൂട്ടത്തിൽ വിമാനത്തിൽ കയറിയ  നാലു തീവ്രവാദികളുടെ നേതൃത്വത്തിൽ ഹൈജാക്ക് ചെയ്തത്. ആകെ 25 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഈ വിവരം പൈലറ്റ് വഴി എ.ടി.സിയെയും തുടർന്ന് എയർപോർട്ട് അതോറിറ്റിയെയും  അറിയിക്കുന്നു. തുടർന്ന് രക്ഷപ്രവർത്തനത്തിന്റെ ഭാഗമായി വിലപേശൽ നടത്തി എൻ.എസ്.ജിയുടെ നേതൃത്വത്തിൽ തീവ്രവാദികളെ കീഴടക്കി യാത്രക്കാരെ രക്ഷിച്ചു.  യാത്രാ മധ്യേ വിമാനം ഹൈജാക്ക് ചെയ്താൽ എങ്ങനെ നേരിടണമെന്നതിന്റെ ഭാഗമായാണ് കരിപ്പൂരിൽ ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് സംഘടിപ്പിച്ചത്. വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടാൽ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത, പ്രതികരണ സമയം, വിവിധ ഏജൻസികളുടെ ഏകോപനം, കമാൻഡ് കൺട്രോൾ തുടങ്ങിയവയാണ് ഇതുവഴി വിലയിരുത്തിയത്. വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇത്തരത്തിൽ ഉള്...

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

പരപ്പിൽപാറ ക്രിക്കറ്റ് സൂപ്പർ ലീഗ് (PCL)സമാപിച്ചു

പരപ്പിൽപാറ യുവജന സംഘം (PYS) സംഘടിപ്പിച്ച പരപ്പിൽപാറ ക്രിക്കറ്റ് സൂപ്പർ ലീഗ് ആവേശകരമായ മത്സരങ്ങളോടെ സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ടൂർണമെന്റിൽ 5 ടീമുകളിലായി 65 കളിക്കാർ പങ്കെടുത്തു. നാട്ടിലെ യുവാക്കളെയും സമീപ പ്രദേശങ്ങളിലെ ക്രിക്കറ്റ് പ്രേമികളെയും ഒരുമിപ്പിച്ച ഈ ലീഗ് വലിയ വിജയമായി മാറി. ടൂർണമെന്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. അസ്ലു നിർവഹിച്ചു. ഉദ്ഘാടനച്ചടങ്ങിൽ നിരവധി നാട്ടുകാർ പങ്കെടുത്തു. ഓരോ മത്സരവും ആവേശം നിറഞ്ഞതും കായിക മികവിന്റെ ഉത്സവമായും മാറി. കടുത്ത പോരാട്ടങ്ങൾക്ക് ഒടുവിൽ ഇമ്മൂസ് ധമാക്ക ടീം വിന്നേഴ്സായി കിരീടം കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ചവെച്ച ടീം അലിയൻസ് റണ്ണേഴ്സായി മാറി. വ്യക്തിഗത പുരസ്കാരങ്ങളിൽ, ടൂർണമെന്റിലെ മികച്ച കളിക്കാരനായി ദിൽഷാൻ ഇ കെ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബൗളറായി സാദിഖ് കെ, മികച്ച ബാറ്റ്സ്മാനായി  ദിൽഷാൻ ഇ കെ, മികച്ച ഫീൽഡറായി നൗഫൽ സി ,ഫൈനൽ മത്സരത്തിലെ മികച്ച താരമായി ഫവാസ് എന്നിവരും തിരഞ്ഞെടുത്തു. പരിപാടിയിൽ പഞ്ചായത്ത് മെമ്പർമാരായ ഉമ്മർ കൈപ്രൻ, സബ്ന ഇബ്രാഹീം, ഇബ്രാഹീം Ak,ക്ലബ് രക്ഷാധികാരികളായ കുറുക്കൻ മുഹമ്മദ് സാഹിബ്, ഹാരി...

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വലിയോറ സ്വദേശിക്കും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്.

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വേങ്ങര സായംപ്രഭ അംഗത്തിനും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്. സായം പ്രഭാ അംഗം വലിയോറ പുത്തനങ്ങാടി പൂക്കുളംബസാറിലെ കോരംകുളങ്ങരകുഞ്ഞി മരക്കാർ (72)നാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം വേങ്ങര സായംപ്രഭയിലെത്തി ഉച്ചയോടെ തിരിച്ചു പോകുമ്പോൾ വേങ്ങര അങ്ങാടിയിൽ വച്ചാണ് പൊള്ളലേറ്റത്. കൈ മുട്ടിന് താഴെയാണ് പൊള്ളലേറ്റത്. റിട്ട. വനപാലകനായ അക മ്പാടം സ്വദ്ദേശിയായ ചോലയിൽ മുഹമ്മദ് ( 62 )നും സൂര്യാതപമേറ്റു. മൂലേപ്പാടത്തുള്ള സ്ഥലത്ത്പോയശേഷം ഉച്ചയോടെ വീട്ടിലേക്ക് ബൈക്കിൽ പോകു മ്പോൾ മൂലേപ്പാടം ഹെൽത്ത് സെന്ററിന് സമീപം വെച്ച്ബൈക്ക് നിറുത്തി ഹെൽമറ്റ് എടുത്ത ശേഷം മുഖം തുടക്കാൻ ഒരുങ്ങുംപ്പോഴാണ് ശക്തമായ ചൂടുകാറ്റിൽ മുഖത്തും കഴുത്തിലും സൂ ര്യാതപമേറ്റത്. അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടി. മുഖം മുഴുവൻ കരുവാളിക്കുകയും നീ റ്റൽ അനുഭവപ്പെടുകയും ചെയ്തു എന്നും മുഹമ്മദ് പറഞ്ഞു.