ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇന്നത്തെ പ്രധാനവാർത്തകൾ

🅾 *ഈ വർഷത്തെ എസ്‌ എസ്‌ എൽ സി , ഹവാർ സെക്കണ്ടറി , വി എച്ച്‌ എസ്‌ ഇ പരീക്ഷകൾ ഒന്നിച്ച്‌ നടത്തില്ല.  എസ്‌ എസ്‌ എൽ സി പരീക്ഷ മാർച്ച്‌ 13 മുതൽ 28 വരെ ഉച്ചക്ക്‌ 1.45 ന്‌ നടത്തും  . എസ്‌ എസ്‌ എൽ സി മോഡൽ പരീക്ഷ ഫെബ്രുവരി 18 മുതൽ 27 വരെയാണ്‌.*

🅾 *കൊച്ചി കണ്ടെയ്നർ റോഡിൽ ഇന്ന് മുതൽ ടോൾ പിരിക്കും . വല്ലാർപ്പാടം  കണ്ടെയ്നർ റോഡിൽ പൊന്നാരിമംഗലത്ത്‌ സ്ഥാപിച്ച ടോൾ പ്ലാസയിൽ നിന്ന് ഇന്ന് മുതൽ ടോൾ ഈടാക്കും.കാറുകൾക്ക്‌ ഒറ്റ തവണ യാത്രക്ക്‌ 45 രൂപയും ഇരു വശത്തേക്കും 70 രൂപയും ആണ്‌ ഈടാക്കുക. ടോൾ പിരിക്കാനുള്ള തീരുമാനത്തിനെതിരെ ഇന്ന് കോൺഗ്രസും എൽ ഡി എഫും ടോൾ ബൂത്ത്‌ ഉപരോധിക്കും*

🅾 *കൊച്ചി മെട്രോയുടെ  പോലീസ്‌ സ്റ്റേഷൻ കളമശേരി കുസാറ്റ്‌ ജംഗ്ഷനിൽ മുഖ്യമന്ത്രി നിർവ്വഹിക്കും*

🅾 *അച്ചടക്ക രാഹിത്യം സഭയുടെ സുവിശേഷ സാക്ഷ്യത്തെ പൊതു സമൂഹത്തിന്‌ മുന്നിൽ അപഹാസ്യമാക്കുകയാണെന്ന് സീറൊ മലബാർ സഭ മീഡിയ കമ്മീഷൻ*

🅾 *കാരക്കാമല എഫ്‌ സി കോൺവെന്റിലെ സിസ്റ്റർ ലൂസി കളപ്പുരക്കലിന്‌ സുപ്പീരിയർ ജനറൽ വീണ്ടും നോട്ടീസ്‌ നൽകി . കാനോനിക നിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ മതിയായ വിശദീകരണം ഫെബ്രുവരി 6 ന്‌ ഉള്ളിൽ എഴുതി നൽകാനാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌*

🅾 *ലോകസഭ തിരഞ്ഞെടുപ്പിൽ ചാലക്കുടി അല്ലെങ്കിൽ ഇടുക്കി സീറ്റ്‌ നൽകണമെന്ന് കേരള കോൺഗ്രസ്‌ (എം)  വർക്കിംഗ്‌ ചെയർ മാൻ പി ജെ ജോസഫ്‌.*

🅾 *ഇന്നലെ നടക്കേണ്ടിയിരുന്ന പതിവു മന്ത്രിസഭാ യോഗം ഇന്ന് നടക്കും*

🅾 *അമൃതാനന്ദമയിയെ അപമാനിക്കാനുള്ള നീക്കം അപലപനീയം ആണെന്ന് കേന്ദ്രമന്ത്രി അൽഫോൺസ്‌ കണ്ണന്താനം*

🅾 *ഹീര ഗോൾഡ്‌ തട്ടിപ്പ്‌ പ്രതി നൗഹീര ഷേക്കിന്‌ ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്‌ തട്ടിപ്പിനിരയായ കോഴിക്കോട്‌ കാരപ്പറമ്പ്‌ സ്വദേശി ഡോ : എം കെ മുനീർ , ഭാര്യ ഖദീജ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകി*

🅾 *ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജി എസ്‌ ടി ചാലക്കുടി റേഞ്ച്‌ ഓഫീസിലെ സൂപ്രണ്ട്‌ തൃശൂർ നടത്തറ മൂർക്കതിൽ എം കെ കണ്ണൻ (50) പിടിയിൽ ആയി*

🅾 *ന്യൂ ഇയർ - ക്രിസ്തുമസ്‌ ബമ്പർ ഒന്നാം സമ്മാനം 6 കോടി രൂപ കൊല്ലം ഇരുമ്പ്‌ പാലത്തിന്‌ സമീപ.ം കൊച്ചു കൊടുങ്ങല്ലൂർ ദേവീ ക്ഷേത്രത്തിന്‌ മുന്നിൽ ലോട്ടറി കച്ചവടം നടത്തുന്ന അനി വിറ്റ ഇസഡ്‌ ഡബ്ലിയു 213957 എന്ന ടിക്കറ്റിന്‌*

🅾 *മലയാള ഭാഷക്ക്‌ നൽകിയ സമഗ്ര സംഭാവനക്ക്‌ രാഷ്ട്രപതി സമ്മാനിക്കുന്ന ആദ്യ ശ്രേഷ്ഠ ഭാഷ പുരസ്കാരം (5 ലക്ഷം രൂപ) ഡോ  വി ആർ പ്രബോധന ചന്ദ്രൻ നായർക്ക്‌*

🅾 *ഇത്തവണ ലക്ഷ്യം വോട്ട്..! പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; 27ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് കൊച്ചിയിലെത്തും;ഉച്ചക്ക്‌ 2.30 ന്‌ കൊച്ചി റിഫൈനറിയിൽ ബി പി സി എല്ലിന്റെ നാല്‌ പദ്ധതികളുടെ ഉൽഘാടനം നിർവ്വഹിക്കും.  തുടർന്ന് തൃശൂർക്ക്‌ പോകുന്ന പ്രധാനമന്ത്രി വൈകിട്ട്‌ 4 .15 ന്‌ തൃശൂർ തേക്കിൻകാട്‌ മൈതാനത്ത്‌ യുവമോർച്ച സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കും. കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹവുമായി ചർച്ച നടത്തും എന്ന് അറിയുന്നു. പന്തളം കൊട്ടാര പ്രതിനിധികളും അദ്ദേഹത്തെ കണ്ട്‌ ശബരിമല പ്രശ്നം ചർച്ച ചെയ്യും*

🅾 *കോഴിക്കോട്‌ യു ഡി എഫ്‌ ജില്ലാ കമ്മറ്റി നടത്തിയ ജില്ലാ കളക്ടറേറ്റ്‌ ഉപരോധത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; മര്‍ദ്ദനം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ. മാധ്യമം റിപ്പോർട്ടർ സി പി ബിനീഷ്‌ , മാതൃഭൂമി ഓൺലൈൻ റിപ്പോർട്ടർ കെ ജി നിജീഷ്‌ എന്നിവർക്ക്‌ മർദ്ധനം ഏറ്റു. സിവില്‍ സ്റ്റേഷന്‍ ജീവനക്കാരിയുടെ മൊബൈല്‍ എറിഞ്ഞു തകര്‍ത്തു; മാധ്യമ പ്രവര്‍ത്തകരെ രക്ഷപ്പെടുത്തിയത് പൊലീസ് ഇടപെട്ട്: മാപ്പപേക്ഷിച്ച്‌ തടിയൂരി യുഡിഎഫ് നേതാക്കള്‍*

🅾 *കെഎസ്‌ആര്‍ടിസിയില്‍ ഓഫീസര്‍ തസ്തികകളില്‍ അടിമുടി അഴിച്ചുപണി നടത്തി തച്ചങ്കരി; ഇന്‍സ്‌പെക്ടര്‍, സൂപ്പര്‍വൈസര്‍, സ്റ്റേഷന്മാസ്റ്റര്‍ തസ്തികകളില്‍ പുതിയ മാനദണ്ഡം സൃഷ്ടിച്ച്‌ പുനര്‍വിന്യാസം; ഒമ്ബതു ബസ്സിന് 'ഉടമയായി' ഒരു ഇന്‍സ്‌പെക്ടര്‍; ബസ്സ് വൃത്തിയാക്കലും ബോര്‍ഡിലെ മാറ്റവും ഉള്‍പ്പെടെ എല്ലാം സ്വന്തം ബസ്സുപോലെ കണ്ട് ഉറപ്പാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം; 22 സ്‌ക്വാഡ് യൂണിറ്റുകളായിരുന്ന വിജിലന്‍സ്‌ വിഭാഗം 16 ആയി വെട്ടിച്ചുരുക്കി പുതിയ പരിഷ്‌കാരം*

🅾 *ഡ്യൂട്ടിക്കിടയില്‍ മദ്യപാനം; കെഎസ്‌ആര്‍ടിസിയില്‍ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; നാലാമനെ സസ്‌പെന്റ് ചെയ്തത് ബാഗ് മോഷണത്തിന്; നടപടി മൂന്ന് കണ്ടക്ടര്‍മാര്‍ക്കും ഒരു ഡ്രൈവര്‍ക്കുമെതിരെ.ശബരിമല സർവ്വീസിനായി എത്തിയ തിരുവമ്പാടി ഡിപ്പൊ ഡ്രൈവർ രാജേഷ്‌ , ചെങ്ങന്നൂരിൽ പൂൾ ചെയ്തിരുന്ന ബസിലെ കണ്ടക്ടർ. പി ടി കുട്ടപ്പൻ പാപ്പനംകോട്‌ യൂണിറ്റിലെ കണ്ടക്ടർ ആർ അനിൽ കുമാർ, തിരുവല്ല യൂണിറ്റിലെ കെ ജി വിദ്യാസാഗർ എന്നിവരെയാണ്‌ സസ്പെൻഡ്‌ ചെയ്തത്‌.ഇതിൽ വിദ്യാസാഗറിനെ ഒരു യാത്രക്കാരന്റെ ബാഗ്‌ മോഷ്ടിച്ചതിനാണ്‌ സസ്പെൻഡ്‌ ചെയ്തത്‌*

🅾 *കെഎസ്‌ആര്‍ടിസിയില്‍ ഇളവുകള്‍ അനുവദിച്ച്‌ ഡ്രൈവര്‍-കം-കണ്ടക്ടര്‍ ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കാന്‍ തച്ചങ്കരി; സ്വാഗം ചെയ്ത് ഡ്രൈവേഴ്‌സ് യൂണിയന്‍ രംഗത്ത്; എട്ടുമണിക്കൂര്‍ ഡ്യൂട്ടിയില്‍ ആവശ്യത്തിന് വിശ്രമവും അനുബന്ധ ഡ്യൂട്ടികള്‍ക്ക് അരമണിക്കൂര്‍ സമയവും നല്‍കും; ഓര്‍ഡിനറി-സിറ്റി സര്‍വീസുകളില്‍ രണ്ടു ഷിഫ്റ്റായി സിംഗിള്‍ ഡ്യൂട്ടി തുടരാനും തീരുമാനം*

🅾 *കായലിനും പുഴകള്‍ക്കും സമീപമുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ തീരത്ത് നിന്നും 50 മീറ്റര്‍ വീതിയിലായിരിക്കണമെന്നത് 20 മീറ്റര്‍ ആയി ചുരുക്കി പുതിയ തീര പരിപാലന മേഖലാ വിജ്ഞാപനം; ഇക്കോ ടൂറിസം പദ്ധതികളുടെ ഭാഗമായി കണ്ടല്‍ക്കാട് മേഖലയില്‍ പാര്‍ക്കുകളും മരം കൊണ്ടുള്ള കുടിലുകളും നിര്‍മ്മിക്കാം; തീര മേഖലയിലെ നിര്‍മ്മാണ പ്രവൃത്തികളില്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ പുത്തന്‍ ഇളവുകളിങ്ങനെ*

🅾 *വിദ്യാഭ്യാസരംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പില്‍ കേരളത്തെ മികച്ച സംസ്ഥാനമായി തെരഞ്ഞെടുത്തു.കേന്ദ്ര മാനവശേഷി മന്ത്രാലയം നിർദ്ദേശിച്ച 5 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി നീതി ആയോഗിന്റെ പരിശോധന റിപ്പോർട്ട്‌ അനുസരിച്ചാണ്‌ കേരളത്തെ തിരഞ്ഞെടുത്തത്‌.. സർവ്വ ശിക്ഷ അഭിയാൻ നിർവ്വഹണം, പെൺകുട്ടികൾക്ക്‌ സാർവ്വത്രിക വിദ്യാഭ്യാസം നൽകുന്നത്‌ ഉൾപെടെ ഉള്ള സാമൂഹിക നീതി നിർവ്വഹണം,വിദ്യാലയങ്ങളിലേക്ക്‌ കുട്ടികൾക്ക്‌ എത്തി ചേരാനുള്ള സൗകര്യം,വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം, നടത്തിപ്പ്‌ , നല്ല കളാസ്‌ റൂമുകൾ, വൃത്തിയുള്ള ശൗചാലയങ്ങൾ എന്നിവ കണക്കിൽ എടുത്താണ്‌ പുരസ്കാരം*

🅾 *എറണാകുളത്ത് വന്‍ കഞ്ചാവ് വേട്ട;ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍ . കട്ടപ്പന സ്വദേശി പ്രിൻസ്‌ ആണ്‌ പിടിയിൽ ആയത്‌*

🅾 *മലപ്പുറത്തെ ഇരയുടെ കുടുംബം മാപ്പ് കൊടുത്തു; കുവൈറ്റില്‍ വധശിക്ഷയില്‍ നിന്നും തമിഴ്‌നാട് സ്വദേശി അര്‍ജ്ജുന് മോചനം; കണ്ണീരോടെ നന്ദി പറഞ്ഞ് കുടുംബംപാണക്കാട്‌ തങ്ങളെ സമീപിച്ച്‌ അർജ്ജുന്റെ ഭാര്യയും പിതാവും സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് നഷ്ടപരിഹാരമായി നൽകേണ്ട ,30 ലക്ഷത്തിൽ 25 ലക്ഷം രൂപ പാണക്കാട്‌ തങ്ങൾ വഴി പിരിച്ചു കൊടുത്തു*

🅾 *സിപിഎമ്മിന്റെ പാര്‍ട്ടി കുടുംബയോഗത്തില്‍ വെച്ച്‌ സര്‍ക്കാറിന്റെ ലൈഫ് പദ്ധതിയുടെ താക്കോല്‍ ദാനം നിര്‍വ്വഹിച്ച മുഖ്യമന്ത്രിയുടെ നടപടി അന്തസ്സിന് ചേര്‍ന്നതല്ല; പരിപാടിയില്‍ നടന്നത് ഗുരുതര ചട്ടലംഘനം; ഗവര്‍ണര്‍ക്ക് പരാതി നല്‍കും; പിണറായിക്കെതിരെ സതീശന്‍ പാച്ചേനി. മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയുടെ സ്വീകരണ പരിപാടിയുടെ സ്വാഗത സംഘം യോഗം ഉൽഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം*

🅾 *പട്ടേല്‍ പ്രതിമയെ കുറ്റംപറഞ്ഞവര്‍ സര്‍ക്കാര്‍ ചെലവില്‍ നാടുനീളെ സ്മാരകങ്ങള്‍ പണിയുന്നു; പ്രളയ പുനര്‍നിര്‍മ്മാണത്തിന് ഫണ്ടില്ലാതെ  വലയുമ്പോഴും  എകെജി സ്മാരകത്തിന് പത്ത് കോടി അനുവദിച്ച സര്‍ക്കാര്‍ കെപിപി നമ്പ്യാർ  സ്മാരകം പണിയാനും പണം മുടക്കുന്നു; കണ്ണൂരില്‍ കെല്‍ട്രോണ്‍ സ്ഥാപകന്റെ സ്മാരകം പണിയാന്‍ രണ്ട് കോടി രൂപ അനുവദിച്ച്‌ വ്യവസായ വകുപ്പ് ഉത്തരവ്; അനാവശ്യ ധൂര്‍ത്തെന്ന ആക്ഷേപം ശക്തം*

🅾 *കളി കാര്യമായതോടെ മല കയറിയ 51 പേരുടെ ലിസ്റ്റ് വെട്ടിച്ചുരുക്കി 17 ആക്കി സര്‍ക്കാര്‍; ചീഫ് സെക്രട്ടറി ഇടപെട്ട് തയ്യാറാക്കിയ ലിസ്റ്റില്‍ നിന്നും 50 കഴിഞ്ഞവരേയും പുരുഷന്മാരേയും ഒഴിവാക്കി; ഈ 17 പേര്‍ കയറിയതിന്റെ തെളിവ് എവിടെ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല; കണക്ക് നല്‍കുന്ന കാര്യത്തില്‍ പോലും അലംഭാവം കാട്ടിയ സര്‍ക്കാര്‍ അലസത ഉയര്‍ത്തി ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തും*

🅾 *പെരിന്തല്‍മണ്ണ കോടതി കേസ് പരിഗണിക്കാന്‍ വിസമ്മതിച്ച്‌് പുലാമന്തോള്‍ ഗ്രാമന്യായാലയത്തിലേക്ക് അയച്ചെങ്കിലും മജിസ്‌ട്രേട്ട് ഇല്ലാത്തതിനാല്‍ തിരൂര്‍ കോടതിയില്‍ എത്തി; കേസടുക്കാന്‍ നേരം അഭിഭാഷക ഹാജരാകാത്തതിനാല്‍ പരിഗണിച്ചില്ല; വീട്ടില്‍ കയറണമെന്നുള്ള അപേക്ഷ ഇന്നെങ്കിലും പരിഗണിക്കുമെന്ന് കരുതി ആക്ടിവിസ്റ്റ്; ഒരാവേശത്തിന് ശബരിമല കയറാന്‍ ചാടിയിറങ്ങിയ കനകദുര്‍ഗ ഇന്നലെ അന്തിയുറങ്ങിയതും ആശ്രയ കേന്ദ്രത്തില്‍*

*🇮🇳 ദേശീയം 🇮🇳*
------------------------------------>>>>>>>>>>>>

🅾 *പീയുഷ് ഗോയല്‍ ഇടക്കാല ധനമന്ത്രിയാകും.അരുൺ ജെയ്റ്റ്‌ലി ചികിൽസക്കായി അമേരിക്കയിലാണ്‌. കേന്ദ്ര ബഡ്ജറ്റും പിയൂഷ്‌ ഗോയൽ അവതരിപ്പിച്ചേക്കും*

🅾 *നേതാജി സുഭാഷ് ചന്ദ്രബോസിനെ കേന്ദ്രസര്‍ക്കാര്‍ ദേശീയ നേതാവായി കാണുന്നില്ല; വിമര്‍ശനവുമായി മമതാ ബാനര്‍ജി. അത്‌ കൊണ്ടാണ്‌ അദ്ദേഹത്തിന്റെ ജന്മദിനം പൊതു അവധിയായി പ്രഖ്യാപിക്കാത്തത്‌ എന്നും മമത ബാനർജി*

🅾 *ബിജെപിക്ക് തിരിച്ചടി, രാഷ്ട്രീയ പ്രവേശനം നടത്തിയ പ്രിയങ്ക ഗാന്ധിയെ പുകഴ്‌ത്തി ശിവസേന; പ്രിയങ്ക വോട്ടര്‍മാരെ സ്വാധീനിക്കും, പ്രിയങ്കയില്‍ കാണുന്നത് ഇന്ദിരാ ഗാന്ധിയെ എന്നും ശിവസേന.*

🅾 *പ്രിയങ്ക ഗാന്ധി സോണിയക്ക്‌ പകരം റായ്‌ ബറേലിയിൽ മൽസരിച്ചേക്കും എന്ന് സൂചന*

🅾 *ഉത്തര്‍പ്രദേശിലെ ബിഎസ്‌പി- എസ്‌പി സഖ്യം ബിജെപിയെ നിലംപരിശാക്കുമെന്ന് ഇന്ത്യാ ടുഡേ സര്‍വേ; 80 ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനത്ത് 18 സീറ്റിലേക്ക് ബിജെപി ചുരുങ്ങും; സഖ്യത്തിന് ലഭിക്കുക 58 സീറ്റുകള്‍; മായാവതിയും അഖിലേഷും രാഹുലുമായി കൈകോര്‍ത്താല്‍ ബിജെപി അഞ്ചിലേക്ക് കൂപ്പുകുത്തും; സഖ്യത്തില്‍ ചേരാതെ ഒറ്റയ്ക്ക് മത്സരിച്ചാല്‍ കോണ്‍ഗ്രസിന് ലഭിക്കുക നാല് സീറ്റുകള്‍ മാത്രം; പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങിയ ദിവസം പുറത്തുവന്ന സര്‍വേ ഫലങ്ങള്‍ വിരല്‍ചൂണ്ടുന്നത് മോദിക്ക് അടിപതറുമെന്ന് തന്നെ*

🅾 *പ്രിയങ്കയെ കളത്തില്‍ ഇറക്കാന്‍ രാഹുല്‍ തുനിഞ്ഞത് മായാവതിയും അഖിലേഷും ചേര്‍ന്ന് ചതിച്ചതോടെ പ്രധാനമന്ത്രി പദം സ്വപ്‌നമാകുമെന്ന് കരുതി; എസ് പി-ബിഎസ് പി സഖ്യത്തിന് നല്‍കിയത് കോണ്‍ഗ്രസ് ഇല്ലെങ്കില്‍ സമ്പൂർണ്ണ     വിജയം സാധ്യമാകില്ലെന്ന സന്ദേശം; ഇന്ത്യാ ടുഡേ സര്‍വ്വേ അടിവരയിടുന്നതും ഈ മുന്നറിയിപ്പ് തന്നെ; കോണ്‍ഗ്രസ് യുപിയില്‍ കരുത്തറിയിച്ചാല്‍ നേട്ടം ബിജെപിക്ക് തന്നെയെന്ന് തിരിച്ചറിഞ്ഞ് അഖിലേഷും മായാവതിയും*

🅾 *ആദ്യം മടിച്ചു നിന്ന പ്രിയങ്ക തീരുമാനം മാറ്റിയത് കോണ്‍ഗ്രസിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ രാഹുലിന് തനിയെ കഴിയില്ലെന്ന് സോണിയാ ഗാന്ധിക്കു ഉറപ്പായപ്പോള്‍; രാഹുല്‍ ക്ഷണിക്കുന്നതു വരെ കാത്തിരുന്ന സോണിയ ഒടുവില്‍ പച്ചക്കൊടി കാട്ടിയത് മുമ്ബിലുള്ള വെല്ലുവിളി ദുഷ്‌കരമെന്ന് രാഹുലിന് ഉറപ്പായപ്പോള്‍; വരുണ്‍ ഗാന്ധിയെ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിച്ചും ഒറ്റയ്ക്ക് യുപിയില്‍ തിളങ്ങിയും ഇന്ത്യന്‍ രാഷ്ട്രീയയത്തിന്റെ പ്രിയദര്‍ശനിയാകാന്‍ ഒരുങ്ങി ഇന്ദിരയുടെ കൊച്ചുമക്കള്‍*

🅾 *ചെങ്കോട്ടയിൽ നേതാജി സുഭാഷ്‌ ചന്ദ്രബോസിന്റെ സ്മരണക്കായി നിർമ്മിച്ച നേതാജി മ്യൂസിയം പ്രധാനമന്ത്രി രാജ്യത്തിന്‌ സമർപ്പിച്ചു*

🅾 *വോട്ടിംഗ്‌ യന്ത്രത്തിൽ ക്രമക്കേട്‌ നടത്താൻ കഴിയുമെന്നു. 2014 ൽ ബി ജെ പി അധികാരത്തിൽ എത്തിയത്‌ ക്രമക്കേടിലൂടെ ആണെന്നു. ആരോപിച്ച സയിദ്‌ ഷൂജക്കെതിരെ ഡൽഹി പോലീസ്‌ കേസ്‌ എടുത്തു തിരഞ്ഞെടുപ്പ്‌ കമ്മീഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ്‌ നടപടി.*

*🌍 അന്താരാഷ്ട്രീയം 🌎*
------------------------->>>>>>>>>>>

🅾 *കേർച്ച്‌ ഉൾക്കടലിൽ തീപിടുത്തം ഉണ്ടായ കപ്പലുകളിൽ നിന്ന് 4 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു മരിച്ച 14 പേരിൽ 6 പേർ ഇന്ത്യക്കാരാണ്‌ കാണാതായ 10 പേരിലും 6 ഇന്ത്യക്കാർ ഉണ്ട്‌ .തുർക്കി കമ്പനിയുടെ ഉടമസ്ഥതയിൽ ഉള്ള ഇരു കപ്പലുകളും രജിസ്റ്റർ ചെയ്തിരിക്കുന്നത്‌ ടാൻസാനിയയിൽ ആണ്‌. ഇന്ധനം നിറക്കുന്നതിനിടെ ആണ്‌ അപകടം ഉണ്ടായത്‌*

🅾 *അഴിമതി കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പാക്കിസ്ഥാൻ മുൻ  പ്രധാനമന്ത്രി നവാസ്‌ ഷരീഫിന്റെ നില ഗുരുതരം*

🅾 *ഇനിയില്ല വിന്‍ഡോസ് ഫോണ്‍; പിന്തുണ അവസാനിപ്പിച്ച്‌ മൈക്രോസോഫ്റ്റ്.2019  ഡിസംബർ 10 ന്‌ ശേഷം വിൻഡോസ്‌ ഫോൺ ഉപയോഗിക്കുന്നവർക്ക്‌ പുതിയ സെക്യൂരിറ്റി അപ്ഡേറ്റൊ സൗജന്യ സഹായമൊ ലഭിക്കില്ല . വിൻഡോസ്‌ 10 അധിഷ്ടിതമായി ഇനി ഒരു ഫോണും പുറത്തിറങ്ങില്ലെന്നും കമ്പനി*

🅾 *ബ്രെക്സിറ്റ് ഒമ്ബത് മാസം കൂടി നീളുമെന്ന് ഉറപ്പായി; തീയതി നീട്ടാനുള്ള ബില്ലിനെ ലേബര്‍ പാര്‍ട്ടിയും പിന്തുണച്ചേക്കും; താല്‍ക്കാലികമായി പ്രതിസന്ധിക്ക് പരിഹാരമാകുന്നു*

*⚽ കായികം 🏏*
---------------------------->>>>>>>>>>>>

🅾 *ഏഷ്യാകപ്പ്‌ ഫുട്ബോൾ ക്വാർട്ടർ മൽസരങ്ങൾ ഇന്ന് തുടങ്ങും . ഇന്ന് വൈകിട്ട്‌ 6.30 ന്‌ വിയറ്റ്‌നാം ജപ്പാനെയും രാത്രി 9.30 ന്‌ ചൈന , ഇറാനെയും നേരിടും*

🅾 *കേരളം - വിദർഭ രഞ്ജി ട്രോഫി സെമി ഫൈനൽ ഇന്ന് വയനാട്‌ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ആരംഭിക്കും ചരിത്രത്തിൽ ആദ്യമായാണ്‌ കേരളം സെമിയിൽ എത്തുന്നത്‌ . കഴിഞ്ഞ വർഷം കേരളത്തെ ക്വാർട്ടറിൽ പരാജയപ്പെടുത്തിയത്‌ വിദർഭയായിരുന്നു.*

🅾 *പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മൽസരത്തിൽ ദക്ഷിണാഫ്രിക്കക്ക്‌ 5 വിക്കറ്റ്‌ ജയം*
*സ്കോർ : പാക്കിസ്ഥാൻ ; 203*
*ദക്ഷിണാഫ്രിക്ക : 207/5 ( 42 ഓവർ)ആദ്യ മൽസരം പാകിസ്ഥാൻ ജയച്ചിരുന്നു .*

🅾 *ന്യുസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ശിഖർ ധവാൻ ഇന്ത്യക്ക്‌ വേണ്ടി അതിവേഗം  5000 റൺസ്‌ തികക്കുന്ന രണ്ടാമത്തെ താരം എന്ന റെക്കോർഡ്‌ സ്വന്തമാക്കി 118 ഇന്നിംഗ്സിൽ നിന്നും ആണ്‌ നേട്ടം. 116 ഇന്നിംഗ്സ്‌ നിന്ന് 5000 തികച്ച വിരാട്‌ കോഹ്‌ലിയാണ്‌ ഒന്നാമത്‌.ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംല ആണ്‌ (101 ഇന്നിംഗ്സ്‌) ലോക താരം*

🅾 *ഓസ്ട്രേലിയൻ ഓപ്പൺ: സെറീന വില്യംസ്‌ പുറത്ത്‌ . ചെക്ക്‌ താരം കരോളിന പ്ലിസ്കോവ ജോക്കൊവിച്ച്‌ , ലൂക്കാസ്‌ പൊയി നവോമി ഒസാക്ക എന്നിവർ സെമിയിൽ എത്തി*

🅾 *ബ്ലാസ്‌റ്റേഴ്‌സിനെ കളി പടിപ്പിക്കാന്‍ നെലോ വിന്‍ഗാദ; വിനീതും നര്‍സാരിയും ടീം വിട്ടത് വലിയ നഷ്ടമെന്ന് പുത്തന്‍ കോച്ച്‌; സ്റ്റേഡിയത്തിലേക്കെത്തുന്ന ആരാധകരില്ലാതെ ടീമിന് നിലനില്‍പ്പില്ല; സൂപ്പര്‍കപ്പ് യോഗ്യത കഠിനം, പക്ഷേ അസാധ്യമല്ലെന്നും മുന്‍ നോര്‍ത്ത് ഈസ്റ്റ് പരിശീലകന്‍*

*🎥 സിനിമാ ഡയറി 🎥*
----------------------->>>>>>>>>>>>>

🅾 *പ്രണവ്‌ മോഹൻലാൽ നായകനായ അരുൺ ഗോപി ചിത്രം ' ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌'  വിനോദ്‌ ഗുരുവായൂർ സംവിധാനം നിർവ്വഹിച്ച ' സകലകലാശാല' എന്നിവ നാളെ പ്രദർശനത്തിനെത്തും*

🅾 *എം ജി സർവ്വകലാശാല നിർമ്മിച്ച രണ്ടാമത്തെ ചിത്രം 'ട്രിപ്പ്‌'  - ന്റെ ഗാനങ്ങളുടെ പ്രകാശനം സംവിധായകൻ കമൽ നിർവ്വഹിച്ചു . ജാസി ഗിഫ്റ്റ്‌ ഈണം നൽകിയ 5 ഗാനങ്ങൾ ആണ്‌ ചിത്രത്തിൽ .അന്തരിച്ച കെ ടി സി അബ്ദുള്ള അവസാനം അഭിനയിച്ച ചിത്രം ആണിത്‌..എം ആർ ഉണ്ണിയും അൻവർ അബ്ദുള്ളയും ചേർന്ന് ആണ്‌ ട്രിപ്പിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്‌*

🅾 *'നായകനായി മാത്രമേ അഭിനയിക്കൂ എന്ന വാശിയില്ല; അഭിനയ പ്രാധാന്യമുള്ള ഏതു വേഷവും ചെയ്യും'; ഗോകുല്‍ സുരേഷ്*

🅾 *കാക്കി ഷര്‍ട്ടും ലുങ്കിയുമണിഞ്ഞ് നമ്മുടെ 'ബാലേട്ട'നൊപ്പം 'മക്കള്‍ സെല്‍വന്‍' കുട്ടനാട്ടില്‍.മാമനിതൻ ' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി വിജയ്‌ സേതുപതി  ആലപ്പുഴയിൽ എത്തി*

🅾 *ലുങ്കിയും കാക്കി കുപ്പായവുമണിഞ്ഞ് ജനക്കൂട്ടത്തിനിടയിലൂടെ സാധാരണക്കാരനെപ്പോലെ വിജയ് സേതുപതി; ഇഷ്ടതാരത്തെ കണ്ടതോടെ ആര്‍പ്പ് വിളികളുമായി ആരാധകര്‍; തൊടാന്‍ കൈനീട്ടിയ ആരാധകരുടെ കയ്യില്‍ ഉമ്മ വച്ചും തോളില്‍ കൈയിട്ടും താരം; ഓട്ടോ ഡ്രൈവറായി മണികണ്ഠന്‍ ആചാരിയും വിജയ് സേതുപതിക്കൊപ്പം; ഷൂട്ടിങിനായി ആലപ്പുഴയില്‍ എത്തിയ മക്കള്‍ സെല്‍വന്‍ ആരാധകരുടെ ഇഷ്ടം നേടിയതിങ്ങനെ*

🅾 *അക്ഷരാ ഹാസന് പിന്നാലെ ഹന്‍സികയുടെ സ്വകാര്യ ചിത്രങ്ങളും ഹാക്കര്‍മാര്‍ ചോര്‍ത്തി; ലീക്കായത് അമേരിക്കയില്‍ അവധിക്കാലം ചിലവഴിച്ചപ്പോള്‍ എടുത്ത ചിത്രങ്ങള്‍; പൊലീസില്‍ പരാതി നല്കി നടി*

🅾 സൗന്ദര്യ രജനീകാന്ത് വീണ്ടും വിവാഹിതയാവുന്നു; താരപുത്രിയുടെ രണ്ടാം വിവാഹം നടനും ബിസിനസുകാരനുമായ വിശാഖന്‍ വണങ്കാമുടിയുമായി; ലളിതമായി ഒരിക്കിയിരിക്കുന്ന വിവാഹച്ചടങ്ങുകള്‍ അടുത്തമാസം പതിനൊന്നിന് പോയസ് ഗാര്‍ഡനിലെ രജനിയുടെ വസതിയില്‍ വച്ച്‌

_________________________________

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

മൊബൈൽ ഫോൺ നമ്പർ നിലവിൽ വന്ന KSRTC ബസ് സ്റ്റേഷനുകളുടെ പുതിയ ഫോൺ നമ്പറുകൾ

  01.07.2025 മുതൽ KSRTC ബസ്‌ സ്റ്റേഷനുകളിലെ ലാൻഡ് ഫോണുകൾ പ്രവർത്തിക്കില്ല... പകരം മൊബൈൽ ഫോണുകൾ 🔥     മൊബൈൽ ഫോൺ നമ്പർ നിലവിൽ വന്ന KSRTC ബസ് സ്റ്റേഷനുകളും ഫോൺ നമ്പരും ചുവടെ ചേർക്കുന്നു 🌌തിരുവനന്തപുരം സെൻട്രൽ: 9188933717 🌌ആറ്റിങ്ങൽ: 9188933701 🌌വിഴിഞ്ഞം: 9188933725 🌌കാട്ടാക്കട: 9188933705 🌌പാലക്കാട്‌: 9188933800 🌌മലപ്പുറം: 9188933803 🌌പെരിന്തൽമണ്ണ: 9188933806 🌌പൊന്നാനി: 9188933807 🌌തിരൂർ: 9188933808 🌌തിരുവമ്പാടി: 9188933812 🌌തൊട്ടിൽപ്പാലം: 9188933813 🌌സുൽത്താൻബത്തേരി: 9188933819 🌌ബാംഗ്ലൂർ സാറ്റലൈറ്റ്: 9188933820 🌌മൈസൂർ: 9188933821 🌌കാസർഗോഡ്: 9188933826 🌌തൃശൂർ: 9188933797 🌌ആലുവ: 9188933776 🌌കന്യാകുമാരി: 9188933711 🌌ചെങ്ങന്നൂർ: 9188933750 🌌ചങ്ങനാശ്ശേരി: 9188933757 🌌ചേർത്തല: 9188933751 🌌എടത്വാ: 9188933752 🌌ഹരിപ്പാട്: 9188933753 🌌കായംകുളം: 9188933754 🌌ഗുരുവായൂർ: 9188933792 🌌ആര്യങ്കാവ്: 919188933727 🌌അടൂർ: 9188933740 🌌ആലപ്പുഴ: 9188933748 🌌കൊട്ടാരക്കര: 9188933732 🌌കോന്നി: 9188933741 🌌കുളത്തൂപ്പുഴ: 9188933734 🌌മല്ലപ്പള്ളി: 9188933742 🌌...

കരുമ്പിൽ സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു.

തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന്  ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*

ദേശീയപാത 66 കൂരിയാട് നിർദ്ദിഷ്ട പാലം എണ്ണൂറ് മീറ്റർ ആക്കണം

വേങ്ങര: പരിസ്ഥിതിഅഘാദം  മൂലം നിർമാണത്തിലിരിക്കെ തകർന്നടിഞ്ഞ ദേശീയപാത 66ൽ കൂരിയാട് - മുതൽ കൊളപ്പുറം വരെ ഭാഗത്ത് ഇപ്പോൾ നിർമാണം ആരംഭിച്ചിരിക്കുന്ന പാലം നാനൂറ് മീറ്റർ ഒഴിവാക്കി എണ്ണൂറ് മീറ്റർ ആക്കണമെന്ന സംസ്ഥാന ഗ്രീൻ മൂവ്മെൻറിൻ്റെ വിദഗ്ദ സംഘ റിപ്പോർട്ട് നടപ്പിലാക്കണമെന്നും പരിതസ്ഥിതി ദുർബല പ്രദേശമായ കൂരിയാട് - കൊളപ്പുറം പാടശേഖരങ്ങളിലെ തോടുകളിലെ 'ചെളിയും മൺകൂനകളും നീക്കം ചെയ്യുകയും ഊരകം മലയിൽ നിന്നും വരുന്ന മലവെള്ള പാച്ചലിൽ ദുർബലമായ വേങ്ങര തോടിൻ്റെ സംരക്ഷണ ഭിത്തി തകർന്ന് വെള്ളത്തിൻ്റെ കുത്തൊലിപ്പ് തടയാൻ തോടിൻ്റെ ഇരുകരകളും ശക്തമായ രീതിയിൽ സംരക്ഷണ ഭിത്തി കെട്ടണമെന്നും നിലവിലെ പഴയ പനമ്പുഴ പാലം വീതി കൂട്ടി കക്കാട് കൂരിയാട് സർവ്വീസ് റോഡ് അത് വഴി ആക്കണമെന്നും പനമ്പുഴ പാലത്തിന് താഴെ സാമൂഹ്യദ്രോഹ ശല്യം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ക്യാമറ സ്ഥാപിക്കുകയും പനമ്പു ഴ പാലത്തിൻ്റെ തഴെ ഉള്ള കൽകൂനകളും പാഴ് വസ്തുക്കളും അടിഞ്ഞ് കൂടിയത് കാരണം പ്രദേശത്തെ കരഭൂമി അര ഹെക്ടറോളം 'പുഴ തിരിഞ്ഞ് ഒഴുകയിയതിനാൽ നഷ്ടപ്പെട്ടത് ഗൗരവമായി കണ്ട് നാഷണൽ ഹൈവെ അധികൃതർ. പാഴ് വസ്തുക്കൾ നീക്കം ചെയ്യാൻ വേണ്ടത് ചെയ...

DGP 34 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം (30-06-2025) ഔദ്യോഗിക സർവീസിൽ നിന്നും വിരമിച്ചു

34 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഇന്ന് (30-06-2025) ഔദ്യോഗിക സർവീസിൽ നിന്നും വിരമിക്കുന്ന സംസ്ഥാന പോലീസ് മേധാവിയും, പോലീസ് ഡയറക്ടർ ജനറലുമായ ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ് അവർകൾക്ക് നന്മനിറഞ്ഞ റിട്ടയർമെന്റ് ജീവിതം ആശംസിക്കുന്നു. ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ് പരേതനായ മെഹബൂബ് പീര സാഹിബിന്‍റേയും ഗൗസുന്നീസ ബീഗത്തിന്‍റേയും മൂത്തമകനായി 1964 ജൂലൈ-10ന് ആന്ധ്രാപ്രദേശിലെ കഡപ്പ ജില്ലയിലാണ് ഷെയ്ഖ് ദര്‍വേഷ് സാഹിബിന്‍റെ ജനനം.  ഹൈദരാബാദ് എസ്.വി അഗ്രികള്‍ച്ചര്‍ കോളേജില്‍ നിന്ന് എം.എസ്.സി പൂര്‍ത്തിയാക്കിയ അദ്ദേഹം ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അഗ്രോണമിയില്‍ പി.എച്ച്.ഡിയും ഇഗ്നോയില്‍ നിന്ന് ഫിനാന്‍സില്‍ എം.ബി.എയും പൂര്‍ത്തിയാക്കി.  1991 ബാച്ചില്‍ ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ കേരള കേഡറില്‍ പ്രവേശിച്ചു. മുസോറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അടിസ്ഥാന പരിശീലനത്തില്‍ ഏര്‍പ്പെട്ട അദ്ദേഹം നിയമത്തില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി. ഹൈദരാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ നിന്ന് ക്...

മലപ്പുറം: 14-ാം വയസിൽ നടത്തിയൊരു കൊലപാതകം 39 വർഷങ്ങൾക്ക് ശേഷം പൊലീസ് സ്റ്റേഷനിലെത്തി തുറന്ന് പറഞ്ഞ് മധ്യവയസ്കൻ.

മലപ്പുറം: 14-ാം വയസിൽ നടത്തിയൊരു കൊലപാതകം 39 വർഷങ്ങൾക്ക് ശേഷം പൊലീസ് സ്റ്റേഷനിലെത്തി തുറന്ന് പറഞ്ഞ് മധ്യവയസ്കൻ. മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിൽ എത്തി മുഹമ്മദലി (54) എന്നയാളാണ് കുറ്റം ഏറ്റുപറഞ്ഞത്. എന്നാൽ, കൊല്ലപ്പെട്ടത് ആരാണെന്ന് പിടിക്കിട്ടാത്തത് കൊണ്ട് പൊലീസിനാണ് ഇനിയുള്ള പണി. കഴിഞ്ഞ ജൂൺ അഞ്ചിനാണ് മുഹമ്മദലി പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. 1986ൽ, നവംബറിലാണ് സംഭവം. കൂടരഞ്ഞിയിലെ ദേവസ്യ എന്നയാളുടെ പറമ്പിൽ കൂലിപ്പണി ചെയ്തു‌കൊണ്ടിരിക്കെ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ അടുത്തുള്ള തോട്ടിലേക്ക് ചവിട്ടി വീഴ്ത്തി. അവിടെ നിന്ന് ഓടിപോയി രണ്ട് ദിവസം കഴിഞ്ഞാണ് തോട്ടിൽ മുങ്ങി അയാൾ മരിച്ചുവെന്ന് അറിയുന്നതെന്നും മുഹമ്മദലി മൊഴി നൽകി. അപസ്മാരം ഉണ്ടായിരുന്ന ആളുടേത് സ്വാഭാവിക മരണമാകുമെന്നു നാട്ടുകാരും പറഞ്ഞതോടെ പൊലീസ് അങ്ങനെ കേസെടുത്തു. മരിച്ചയാളെ തിരിച്ചറിയാൻ ബന്ധുക്കളാരും എത്തിയുമില്ല. തുടർന്ന് അജ്ഞാത മൃതദേഹമായി സംസ്കരിച്ച് കേസിലെ നടപടികൾ അവസാനിപ്പിച്ചു. മുഹമ്മദലിയുടെ വെളിപ്പെടുത്തൽ സ്ഥിരീകരിച്ച പൊലീസ് കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തു. മൂത്ത മകന്റെ മരണവും ര...

കേരളത്തിലെ 15 ഡാമുകളെ പരിചയപ്പെടാം

കേരളത്തിൽ മൊത്തം അറുപതോളം ഡാമുകളുണ്ട്. ഏറ്റവും കൂടുതൽ ഡാമുകളുള്ളത് ഇടുക്കി, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ്. ഇത്രയധികം ഡാമുകളിൽ ചിലത് വിനോദസഞ്ചാരത്തിനു യോഗ്യമായവയാണ്. അവയിൽ പ്രധാനപ്പെട്ട 15 ഡാമുകളെ പരിചയപ്പെടാം. 1. നെയ്യാർ ഡാം : തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ കള്ളിക്കാടിൽ നെയ്യാർ നദിയിൽ നിർമ്മിച്ചിരിക്കുന്ന;അണക്കെട്ടാണ്നെയ്യാർ അണക്കെട്ട്. 1958-ൽ നിർമ്മിച്ച അണക്കെട്ട് ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര-ഉല്ലാസ കേന്ദ്രം കൂടിയാണ്.ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല നെയ്യാർ വന്യജീവിസംരക്ഷണകേന്ദ്രം എന്നറിയപ്പെടുന്നു. പശ്ചിമഘട്ടത്തിന്റെ തെക്കായുള്ള പൊക്കം കുറഞ്ഞ മലകൾ നെയ്യാർ ഡാമിന് അതിർത്തി തീർക്കുന്നു. സുന്ദരമാ‍യ ഒരു തടാകവും ഉണ്ട് ഇവിടെ. ഇവിടത്തെ പരിസ്ഥിതിയിലെ ജീവജാലങ്ങളിൽ കാട്ടുപോത്ത്, വരയാട്, സ്ലോത്ത് കരടി, കാട്ടുപൂച്ച, നീലഗിരി ലംഗൂർ, കാട്ടാന, സാമ്പാർ മാൻ എന്നിവ ഉൾപ്പെടുന്നു. പ്രധാന ആകർഷണങ്ങൾ : ലയൺ സഫാരി, ബോട്ട് യാത്ര, മാൻ പാർക്ക്, സ്റ്റീവ് ഇർവിൻ സ്മാരക മുതല വളർത്തൽ കേന്ദ്രം(മുതലകളെ കൂട്ടിൽ അടയ്ക്കാതെ തുറന്നു വിട്ടിരിക്കുന്നു), നീന്തൽക്കുളം, കാഴ്ചമാടം, കേരളത്തിന്...

KSRTC ട്രാവൽ കാർഡ് കിട്ടിയോ..?

 കെഎസ്ആർടിസി ബസ്സിലെ യാത്രക്ക് ഉപയോഗിക്കാൻ കഴിയുന്ന ട്രാവൽ കാർഡ്.. ഇല്ലെങ്കിൽ ഇന്ന് ബസ്സിൽ കയറി യാത്ര ചെയ്യുമ്പോൾ കണ്ടക്ടറോട് ഒന്ന് ചോദിക്കൂ കാർഡ് ഉണ്ടോ എന്ന്, അല്ലെങ്കിൽ സ്റ്റാൻ്റിലെ SM office ഓഫീസിൽ ചോദിച്ച് നോക്കൂ. മിക്കവാറും എല്ലാ ഡിപ്പോയിലും വന്നിട്ടുണ്ട്. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം. 1. കാർഡിൻ്റെ ചാർജ്ജ് 100 രൂപയാണ് . ഈ കാർഡ് 0 ബാലൻസിൽ ആണ് ലഭിക്കുന്നത് ഒരു വർഷമാണ് കാലാവധി 2. കാർഡ് കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തി വാങ്ങുക.  3. കാർഡ് മറ്റുള്ളവർക്ക് കൈമാറുന്നതിൽ തടസ്സമില്ല. എന്നാൽ നഷ്ടപ്പെട്ടാൽ കാർഡിൻ്റെ ഉടമ മാത്രമാണ് ഉത്തരവാദി. 4. കാർഡ് പ്രവർത്തിക്കാതെ വന്നാൽ അടുത്തുള്ള ഡിപ്പോയിൽ പേരും,അഡ്രസ്സും,ഫോൺ നമ്പരും സഹിതം അപേക്ഷ കൊടുക്കുക  5 ദിവസത്തിനുള്ളിൽ പുതിയ കാർഡ് ലഭിക്കും. പഴയ കാർഡിലെ തുക പുതിയ കാർഡിൽ ഉൾപ്പെടുകയും ചെയ്യും. 5. കേടുപാടുകൾ ( ഒടിയുക, പോറൽ, ചുളുങ്ങി ,പൊട്ടൽ പോലുള്ള പ്രവർത്തിക്കാത്ത അവസ്ഥ) വന്നാൽ മാറ്റി നൽകുന്നതല്ല.  6. മിനിമം റീചാർജ്ജ് തുക 50 രൂപയാണ്. 3000 രൂപ വരെ റീ ചാർജ്ജ് ചെയ്യാം. ഓഫർ ഉണ്ട് ഒരു നിശ്ചിത കാലത്തേക്ക...

ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്.

'ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെക്കൊടുക്കുന്നു: ആറ്റുവാള (Wallago Attu) - വിശദാംശങ്ങൾ  * ശാസ്ത്രീയ നാമം (Scientific Name): Wallago attu  * പൊതുവായ ഇംഗ്ലീഷ് പേരുകൾ (Common English Names): Wallago, Helicopter Catfish, Freshwater Shark, Great white sheatfish, Mully Catfish. (ഇവയുടെ രൂപവും സ്വഭാവവും കാരണമാണ് ഈ പേരുകൾ ലഭിച്ചത്.)  * മറ്റ് പ്രാദേശിക പേരുകൾ: പുഴവാള, ബീവാള. പ്രധാന പ്രത്യേകതകൾ:  * ശരീരപ്രകൃതി:    * വളരെ നീളമുള്ളതും മെലിഞ്ഞതുമായ ശരീരമാണ് ആറ്റുവാളയുടേത്. ഇതിന്റെ വാൽ ഭാഗം ക്രമേണ നേർത്ത് ഇല്ലാതാകുന്ന രൂപത്തിലാണ്.    * തിളങ്ങുന്ന വെള്ളി കലർന്ന ചാരനിറമോ അല്ലെങ്കിൽ തവിട്ടുനിറമോ ആയിരിക്കും ഇവയ്ക്ക്.    * വലിയതും പരന്നതുമായ തലയും വലിയ വായയുമുണ്ട്. വായയിൽ വളരെ മൂർച്ചയുള്ള പല്ലുകൾ കാണാം.    * ശരീരത്തിൽ ചെതുമ്പലുകൾ (scales) ഉണ്ടാകില്ല.    * ഇവയ്ക്ക് രണ്ട് ജോഡി മീശര...

പരപ്പനങ്ങാടി പുഴയിൽ കണ്ടെത്തിയ മൃതദേഹം വെങ്കുളം സ്വദേശിയുടേത്.ബന്ധുക്കൾ തിരിച്ചറിഞ്ഞു

തിരൂരങ്ങാടി: പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.  വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) എന്നയാളുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അദ്ദേഹത്തിൻെറ വസ്ത്രവും കുടയും ചെരിപ്പും കാരാത്തോട് കടലുണ്ടിപ്പുഴയുടെ സമീപത്ത് നിന്നും സംശയാസ്പദമായ രീതിയിൽ രണ്ട് ദിവസം മുമ്പ് കണ്ടതിനാൽ പുഴയിൽ വീണു പോയതാണെന്ന് സംശയിച്ചിരുന്നു.  സംഭവസ്ഥലത്ത്  ഫയർഫോഴ്സും  പോലീസും നാട്ടുകാരും അദ്ദേഹത്തിന് വേണ്ടി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കെയാണ് പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?

എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ  ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?  ഒരു ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സിവിൽ കോടതിയിൽ ഒരു കേസ് വരുമ്പോൾ പോക്കുവരവിന് എന്ത് പ്രാധാന്യമുണ്ട് ?  വളരെ ലളിതമായി പറഞ്ഞാൽ ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാറുമ്പോൾ ആ മാറ്റം സർക്കാർ രേഖകളിൽ -  അതായത് വില്ലേജ് രേഖകളിൽ തണ്ടപ്പേർ രജിസ്റ്ററിൽ ചേർക്കുന്നതിനെയാണ് പോക്കുവരവ് എന്ന് പറയുന്നത് . നമ്മൾ ഒരു വസ്തു വാങ്ങുമ്പോഴോ , സമ്മാനമായി ലഭിക്കുമ്പോഴോ ,  പിന്തുടർച്ച അവകാശമായി കിട്ടുമ്പോഴോ , അല്ലെങ്കിൽ കോടതി വിധിയിലൂടെ ഒക്കെ ഉടമസ്ഥാവകാശം ലഭിക്കുമ്പോൾ ഈ മാറ്റം വില്ലേജ് രേഖകളിൽ അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയയാണ് പോക്കുവരവ് എന്ന് പറയുന്നത് .  ഇതിനെ ട്രാൻസ്ഫർ ഓഫ് രജിസ്ട്രി ( Mutation )  എന്നും നിയമപരമായി പറയും .  പോക്കുവരവ് ചെയ്യുന്നതിന് അതിന്റെതായ നടപടിക്രമങ്ങളുണ്ട് . The Transfer of Registry Rules 1966  എന്ന നിയമമാണ് ഇതിനു അടിസ്ഥാനം .  സാധാരണയായി രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ അടിസ്ഥാനത്തിൽ പോക്കുവരവ് എളുപ്പമാണ് . എന്നാൽ പിന്തുടർച്ച അവകാശം പോലുള്ള കാര്യങ്ങളിൽ ആര...

കൂടുതൽ വാർത്തകൾ

കരുമ്പിൽ സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു.

തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന്  ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*

കൂരിയാട് പനംമ്പുഴ റോഡിൽ വലിയ വാഹനം തട്ടിയതിനെ തുടർന്ന് പൊട്ടിയ മരത്തിന്റെ കൊമ്പ് മുറിച്ച് മാറ്റി

കൂരിയാട് പനംമ്പുഴ റോഡിൽ ജെംസ്  സ്കൂളിന്  മുൻവശം  വലിയ വാഹനം തട്ടിയതിനെ തുടർന്ന്  ചീനി മരത്തിന്റെ കൊമ്പ് ഇടിഞ്ഞു വിയാൻ നിന്നിരുന്നത് 23ാം വാർഡ് മെമ്പർ ആരിഫ മടപള്ളിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റ്‌ പ്രവർത്തകരായ ഇല്യാസ് പുള്ളാട്ട്, വിജയൻ ചെരൂർ,ജബ്ബാർ എരണി പടി, ഉനൈസ് വലിയോറ, ജലീൽ കൂരിയാട്,സുമേഷ്, ഷൈജു എന്നിവർ ചേർന്ന് വെട്ടിമറ്റി, സഹായങ്ങൾക്ക് ഹൈവേ പോലീസും, KSEB ഉദോഗസ്ഥരും, നാട്ടുകാരും    ഉണ്ടായിരുന്നു

എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?

എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ  ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?  ഒരു ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സിവിൽ കോടതിയിൽ ഒരു കേസ് വരുമ്പോൾ പോക്കുവരവിന് എന്ത് പ്രാധാന്യമുണ്ട് ?  വളരെ ലളിതമായി പറഞ്ഞാൽ ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാറുമ്പോൾ ആ മാറ്റം സർക്കാർ രേഖകളിൽ -  അതായത് വില്ലേജ് രേഖകളിൽ തണ്ടപ്പേർ രജിസ്റ്ററിൽ ചേർക്കുന്നതിനെയാണ് പോക്കുവരവ് എന്ന് പറയുന്നത് . നമ്മൾ ഒരു വസ്തു വാങ്ങുമ്പോഴോ , സമ്മാനമായി ലഭിക്കുമ്പോഴോ ,  പിന്തുടർച്ച അവകാശമായി കിട്ടുമ്പോഴോ , അല്ലെങ്കിൽ കോടതി വിധിയിലൂടെ ഒക്കെ ഉടമസ്ഥാവകാശം ലഭിക്കുമ്പോൾ ഈ മാറ്റം വില്ലേജ് രേഖകളിൽ അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയയാണ് പോക്കുവരവ് എന്ന് പറയുന്നത് .  ഇതിനെ ട്രാൻസ്ഫർ ഓഫ് രജിസ്ട്രി ( Mutation )  എന്നും നിയമപരമായി പറയും .  പോക്കുവരവ് ചെയ്യുന്നതിന് അതിന്റെതായ നടപടിക്രമങ്ങളുണ്ട് . The Transfer of Registry Rules 1966  എന്ന നിയമമാണ് ഇതിനു അടിസ്ഥാനം .  സാധാരണയായി രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ അടിസ്ഥാനത്തിൽ പോക്കുവരവ് എളുപ്പമാണ് . എന്നാൽ പിന്തുടർച്ച അവകാശം പോലുള്ള കാര്യങ്ങളിൽ ആര...

ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്.

'ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെക്കൊടുക്കുന്നു: ആറ്റുവാള (Wallago Attu) - വിശദാംശങ്ങൾ  * ശാസ്ത്രീയ നാമം (Scientific Name): Wallago attu  * പൊതുവായ ഇംഗ്ലീഷ് പേരുകൾ (Common English Names): Wallago, Helicopter Catfish, Freshwater Shark, Great white sheatfish, Mully Catfish. (ഇവയുടെ രൂപവും സ്വഭാവവും കാരണമാണ് ഈ പേരുകൾ ലഭിച്ചത്.)  * മറ്റ് പ്രാദേശിക പേരുകൾ: പുഴവാള, ബീവാള. പ്രധാന പ്രത്യേകതകൾ:  * ശരീരപ്രകൃതി:    * വളരെ നീളമുള്ളതും മെലിഞ്ഞതുമായ ശരീരമാണ് ആറ്റുവാളയുടേത്. ഇതിന്റെ വാൽ ഭാഗം ക്രമേണ നേർത്ത് ഇല്ലാതാകുന്ന രൂപത്തിലാണ്.    * തിളങ്ങുന്ന വെള്ളി കലർന്ന ചാരനിറമോ അല്ലെങ്കിൽ തവിട്ടുനിറമോ ആയിരിക്കും ഇവയ്ക്ക്.    * വലിയതും പരന്നതുമായ തലയും വലിയ വായയുമുണ്ട്. വായയിൽ വളരെ മൂർച്ചയുള്ള പല്ലുകൾ കാണാം.    * ശരീരത്തിൽ ചെതുമ്പലുകൾ (scales) ഉണ്ടാകില്ല.    * ഇവയ്ക്ക് രണ്ട് ജോഡി മീശര...

പരപ്പനങ്ങാടി പുഴയിൽ കണ്ടെത്തിയ മൃതദേഹം വെങ്കുളം സ്വദേശിയുടേത്.ബന്ധുക്കൾ തിരിച്ചറിഞ്ഞു

തിരൂരങ്ങാടി: പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.  വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) എന്നയാളുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അദ്ദേഹത്തിൻെറ വസ്ത്രവും കുടയും ചെരിപ്പും കാരാത്തോട് കടലുണ്ടിപ്പുഴയുടെ സമീപത്ത് നിന്നും സംശയാസ്പദമായ രീതിയിൽ രണ്ട് ദിവസം മുമ്പ് കണ്ടതിനാൽ പുഴയിൽ വീണു പോയതാണെന്ന് സംശയിച്ചിരുന്നു.  സംഭവസ്ഥലത്ത്  ഫയർഫോഴ്സും  പോലീസും നാട്ടുകാരും അദ്ദേഹത്തിന് വേണ്ടി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കെയാണ് പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം.

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം. ഒരു വീടിന്‍റെയോ സ്ഥാപനത്തിന്‍റെയോ കൃത്യമായ ലൊക്കേഷനെ പ്രതിനിധീകരിക്കുന്നതാണ് പത്തക്ക ഡിജിപിന്‍ സംവിധാനം. എന്തൊക്കെയാണ്  ഡിജിപിന്നിനുള്ള ഗുണങ്ങൾ?   വരൂ , നോക്കാം.  കത്തിടപാടുകള്‍ കൃത്യസ്ഥലത്ത് എത്തിക്കൽ തന്നെ ഏറ്റവും പ്രധാനം. പക്ഷെ വേറെയും ഉപയോഗങ്ങളുമുണ്ട് . ആംബുലന്‍സ്, അഗ്നിശമന വിഭാഗം, പോലീസ്  പോലുള്ള എമര്‍ജന്‍സി സേവനങ്ങള്‍ക്ക് ലൊക്കേഷന്‍ മനസിലാക്കി കൃത്യമായി എത്തിച്ചേരാന്‍ സഹായിക്കുകയും ചെയ്യുമെന്നതാണ് ഡിജിപിന്നിന്‍റെ ഏറ്റവും മേന്മ. ഒരു വാഹനാപകടം ഉണ്ടായാൽ പോലും നമുക്ക് അറിയാത്ത സ്ഥലത്തു വെച്ചാണെങ്കിൽ പോലീസിനെ അറിയിക്കുമ്പോൾ ഏറ്റവും പ്രശ്നമാണ് സ്ഥലം അറിയിക്കുക എന്നത്. ഇത് മാത്രമല്ല, ഇനി മുതൽ ആമസോണിലും സ്വിഗിയിലെല്ലാം ഈ പിൻ മാത്രം കൊടുത്താൽ മതിയാകും .  അഡ്രസ്സ് ഒട്ടും വേണ്ട. എങ്ങനെയാണ് ഇത് സാധ്യമാകുന്നത് ?   സാങ്കേതികമായി നോക്കുമ്പോൾ , ഇന്ത്യയിലെ മുഴുവൻ സ്ഥലത്തെയും നാല് മീറ്റർ നീളവും വീതിയുമുള്ള ചതുരങ്ങൾ ആക്കി ...

വോയിസ്‌ ഓഫ് വേങ്ങരയുടെ 3ാം വാർഷികം ആഘോഷിച്ചു

വേങ്ങരക്കാരുടെ കൂട്ടായ്മ്മയായ വോയിസ്‌ ഓഫ് വേങ്ങര വാട്സ്ആപ്പ് കൂട്ടായ്മ്മ 3ാം വാർഷികം വേങ്ങര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടിയുടെ ഉത്ഘാടനം ജീവ കാരുണ്യ പ്രവർത്തകൻ നാസർ മാനു നിർവഹിച്ചു. അജ്മൽ പുല്ലമ്പലവൻ അദ്യക്ഷത വഹിച്ച ചടങ്ങിൽ കാപ്പൻ മുസ്തഫ സ്വഗതവും, സബാഹ് കുണ്ടുപുഴക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌  കുഞ്ഞി മുഹമ്മദ്‌ എന്ന ടി. കെ പുച്ഛിയാപ്പു, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് അസീസ് ഹാജി, സെക്രട്ടറി സൈനുദ്ധീൻ ഹാജി, പാലിയേറ്റിവ് പ്രസിഡന്റ് പുല്ലമ്പലവൻ ഹംസ ഹാജി, ടി കെ ബാവ എന്നിവർ ആശംസഅർപ്പിച്ച പരിപാടിയിൽ  ഉണ്ണിയാലുക്കൽ സൈദലവി ഹാജി നന്ദി പറഞ്ഞു. പരിപാടിയിൽ കഴിഞ്ഞ SSLC,+2 പരീക്ഷകളിൽ ഫുൾ A+ നേടിയ ഗ്രൂപ്പ് മെമ്പർമാരുടെ കുട്ടികളെ ആദരികുകയും ചെയ്തു   ശേഷം ഗ്രൂപ്പ് മെമ്പർമാർ അവധരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി. വേങ്ങരയിലെ പഴയ കാല സൗഹൃദം വീണ്ടെടുക്കാൻ വേങ്ങര നിയോജക മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലെയും എല്ലാ രാഷ്ട്രീയ-മത -സംഘടനയിൽ ഉള്ള എല്ലാ തരം ആളുകളെയും ഉൾപ്പെടുത്തി രാഷ്ട്രീയ -മത -സംഘടനകൾക്കപ്പുറം സ്നേഹം...

DGP 34 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം (30-06-2025) ഔദ്യോഗിക സർവീസിൽ നിന്നും വിരമിച്ചു

34 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഇന്ന് (30-06-2025) ഔദ്യോഗിക സർവീസിൽ നിന്നും വിരമിക്കുന്ന സംസ്ഥാന പോലീസ് മേധാവിയും, പോലീസ് ഡയറക്ടർ ജനറലുമായ ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ് അവർകൾക്ക് നന്മനിറഞ്ഞ റിട്ടയർമെന്റ് ജീവിതം ആശംസിക്കുന്നു. ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ് പരേതനായ മെഹബൂബ് പീര സാഹിബിന്‍റേയും ഗൗസുന്നീസ ബീഗത്തിന്‍റേയും മൂത്തമകനായി 1964 ജൂലൈ-10ന് ആന്ധ്രാപ്രദേശിലെ കഡപ്പ ജില്ലയിലാണ് ഷെയ്ഖ് ദര്‍വേഷ് സാഹിബിന്‍റെ ജനനം.  ഹൈദരാബാദ് എസ്.വി അഗ്രികള്‍ച്ചര്‍ കോളേജില്‍ നിന്ന് എം.എസ്.സി പൂര്‍ത്തിയാക്കിയ അദ്ദേഹം ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അഗ്രോണമിയില്‍ പി.എച്ച്.ഡിയും ഇഗ്നോയില്‍ നിന്ന് ഫിനാന്‍സില്‍ എം.ബി.എയും പൂര്‍ത്തിയാക്കി.  1991 ബാച്ചില്‍ ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ കേരള കേഡറില്‍ പ്രവേശിച്ചു. മുസോറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അടിസ്ഥാന പരിശീലനത്തില്‍ ഏര്‍പ്പെട്ട അദ്ദേഹം നിയമത്തില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി. ഹൈദരാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ നിന്ന് ക്...

കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ ലഭ്യമാണ്.

KAKKADAMPOYIL   BUS TIMINGS കക്കാടംപൊയിൽ  മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി,   നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ ലഭ്യമാണ്. ⭕കക്കാടംപൊയിലിലേക്കുള്ള ബസുകളുടെ സമയവിവരം 🔶കോഴിക്കോട് നിന്നും (കുന്നമംഗലം  NIT മുക്കം തിരുവമ്പാടി കൂടരഞ്ഞി കൂമ്പാറ വഴി)  ◼️07:10AM,      ◼️03:55PM,   ◼️05:10PM 🔶തിരുവമ്പാടി യിൽ നിന്നും  ◼️07:05AM,   ◼️08:40AM,  ◼️09:05AM,  ◼️09:45AM,  ◼️11:45AM  ◼️12:30PM  ◼️02:00PM  ◼️03:00PM  ◼️04:00PM  ◼️05:45PM  ◼️07:00PM 🔶നിലമ്പൂരിൽ നിന്നും   ◼️06:30AM   ◼️11:30AM   ◼️04:30PM ⭕കക്കാടംപൊയിലിൽ നിന്നുള്ള ബസ് സമയം  🔶കോഴിക്കോട്ടേക്ക്    ◼️06:40AM    ◼️08:20AM    ◼️10:10AM    ◼️02:10PM 🔶തിരുവമ്പാടിയിലേക്ക്   ◼️08:00AM   ◼️10:50AM   ◼️03:00PM   ◼️04:00PM   ◼️05:00PM...

നീറ്റ്, പ്ലസ് 2, എസ്. എസ്. എൽ. സി ജേതാക്കളെ വെൽഫെയർ പാർട്ടി ആദരിച്ചു.

വലിയോറ : ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ ഏറ്റെടുക്കാൻ വിദ്യാർഥികൾ ത്യാറാവണമെന്നും നീതി നിഷേധത്തിനെതിരെ പോരാടാൻ തയ്യാറാവണമെന്നും വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ജംഷീൽ അബൂബക്കർ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. ജാതീയമായ ഉച്ചനീചത്വത്തിനെതിരെയുള്ള വിപ്ലവത്തിന്റെ തുടക്കം വിദ്യാലയങ്ങളിൽ നിന്നാരംഭിക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഉണർത്തി. വലിയോറ മേഖല വെൽഫെയർ പാർട്ടി,  പ്രദേശത്തു നിന്നും നീറ്റ്, പ്ലസ് ടു, എസ്. എസ്. എൽ. സി, യു. എസ്. എസ്. എൽ. എസ്. എസ്. പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുപ്പതോളം വിദ്യാർത്ഥികളെ അനുമോദിച്ചു കൊണ്ട് ചേർന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു ശ്രീ ജംഷീൽ. മണ്ഡലം സെക്രട്ടറി പി. റഹീം ബാവയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ എ ഇ ഒ മുഹമ്മദ് അലി മാസ്റ്റർ,  വെൽഫെയർ പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ, സെക്രട്ടറി കുട്ടിമോൻ, എന്നിവർ പ്രസംഗിച്ചു.    ഡോ. മുഹമ്മദ് ഗദ്ധാഫി, ഹംസ എം. പി, ഡോ. ഇക്ബാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡണ്ട്‌ എം. പി. അലവി സ്വാഗതവും അബ്ദുൾ നാസർ പറങ...