എടപ്പാൾ ∙ മേൽപാലത്തിന്റെ നിർമാണം 15ന് ആരംഭിക്കും. ഇതിനു മുന്നോടിയായി മണ്ണുപരിശോധന പൂർത്തിയായി. മേൽപാലം കടന്നുപോകുന്ന 5 ഭാഗങ്ങളിൽനിന്ന് ഖനനം നടത്തി ശേഖരിച്ച മണ്ണ് തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ പരിശോധന നടത്തി ഫലം ലഭിച്ചു. എത്രത്തോളം താഴ്ചയിൽ കാലുകൾ നാട്ടണമെന്ന് അറിയുന്നതിനായാണ് പരിശോധന നടത്തിയത്.
മേൽപാലം രൂപരേഖ അംഗീകാരത്തിനായി റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനു സമർപ്പിച്ചിട്ടുണ്ട്. ഇത് അടുത്ത ദിവസം ലഭിക്കുമെന്നാണു സൂചന. ആർബിഡിസികെയുടെ യോഗം അടുത്ത ദിവസം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും. ടൗണിലൂടെ കടന്നുപോകുന്ന വൈദ്യുതി കാലുകളും മറ്റും മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്. സിഗ്നലുകളും നീക്കം ചെയ്യും.
മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വലിയോറ സ്വദേശിക്കും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്.
മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വേങ്ങര സായംപ്രഭ അംഗത്തിനും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്. സായം പ്രഭാ അംഗം വലിയോറ പുത്തനങ്ങാടി പൂക്കുളംബസാറിലെ കോരംകുളങ്ങരകുഞ്ഞി മരക്കാർ (72)നാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം വേങ്ങര സായംപ്രഭയിലെത്തി ഉച്ചയോടെ തിരിച്ചു പോകുമ്പോൾ വേങ്ങര അങ്ങാടിയിൽ വച്ചാണ് പൊള്ളലേറ്റത്. കൈ മുട്ടിന് താഴെയാണ് പൊള്ളലേറ്റത്. റിട്ട. വനപാലകനായ അക മ്പാടം സ്വദ്ദേശിയായ ചോലയിൽ മുഹമ്മദ് ( 62 )നും സൂര്യാതപമേറ്റു. മൂലേപ്പാടത്തുള്ള സ്ഥലത്ത്പോയശേഷം ഉച്ചയോടെ വീട്ടിലേക്ക് ബൈക്കിൽ പോകു മ്പോൾ മൂലേപ്പാടം ഹെൽത്ത് സെന്ററിന് സമീപം വെച്ച്ബൈക്ക് നിറുത്തി ഹെൽമറ്റ് എടുത്ത ശേഷം മുഖം തുടക്കാൻ ഒരുങ്ങുംപ്പോഴാണ് ശക്തമായ ചൂടുകാറ്റിൽ മുഖത്തും കഴുത്തിലും സൂ ര്യാതപമേറ്റത്. അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടി. മുഖം മുഴുവൻ കരുവാളിക്കുകയും നീ റ്റൽ അനുഭവപ്പെടുകയും ചെയ്തു എന്നും മുഹമ്മദ് പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ