ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഭിന്നശേ ഷി സഹവാസ കേമ്പ് പി .കെ.കുഞ്ഞാലിക്കുട്ടി സാഹിബ് ഉൽഘാടനം ചെയ്തു

വേങ്ങര ബി.ആർ.സി യിൽ നടന്ന ഭിന്നശേ ഷി സഹവാസ കേമ്പ് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ് ഉൽഘാടനം ചെയുന്നു 

കേരളത്തിന് കിരീടം

     ദേശിയ സീനിയർ വോളി ലീഗ്  ഫൈനലിൽ റെയിൽവേയെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് തകർത്ത് നാഷണൽ വോളിബോൾ ചാംപ്യൻഷിപ്പിൽ കേരളം കിരീടം ചൂടി.         

മുട്ടക്കോഴി വിതരണം ചെയ്തു

വേങ്ങരപഞ്ചായത്തിലെ 17 )o  വാർഡിലെ  ഗുണഭോക്താക്ക്   മുട്ടക്കോഴി വിതരണം ചെയ്തു 

മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം N T ബാപ്പുട്ടി  അന്തരിച്ചു.   

N T ബാപ്പുട്ടി  അന്തരിച്ചു.      മുസ്ലിം ലീഗ്  സംസ്ഥാന പ്രവർത്തക സമിതി അംഗം. വേങ്ങര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് സാമൂഹ്യ മതരംഗ ത്തെ പല സ്ഥാപനങ്ങളുടെ യും ഭാരവാഹി എന്നീ നിലകളിലൊക്കെ വേങ്ങരയിൽ മുന്നിൽ നിന്നു നേതൃത്വം നൽകിയ NT മുഹമ്മദാലി ഹാജി എന്ന ബാപ്പുട്ടി (75) ഇന്ന് 25. 12 ' 2016 ന് വൈകുന്നേരം 7 മണിക്ക് ശേഷം കുണ്ടോട്ടി റിലീഫ് ആശുപത്രിയിൽ  വെച്ചാണ് മരിച്ചത്. മയ്യിത്ത് നിസ്കാരം രാവിലെ 11 മണിക്ക് എന്നാണ് ബന്ധുക്കൾ അറിയിച്ചത്.അന്തരിച്ച ചാക്കിരി അഹമ്മദ് കുട്ടി സാഹിബിന്റെ (മുൻ സ്പീക്കർ) മരുമകൻ കൂടിയാണ് ഇദ്ദേഹം.നിലപാടുകളിൽ ഉറച്ച് നിൽക്കാനും സമൂഹത്തെ മുന്നോട്ട് നയിക്കാനും നേതൃപാടവം പ്രകടിപ്പിച്ചു മാന്യമായി മുന്നോട്ട് പോയ ബാപ്പുട്ടി ക്കക്ക് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരാ ജ്ഞലികൾ അർപിക്കുന്നു. കുംബത്തിന്റെയും വേണ്ടപെട്ടവരുടെയും ദു:ഖത്തിൽ പങ്കു ചേരുന്നു.(എം.എ അസീസ്)

മലപ്പുറം വീണ്ടും കപ്പടിച്ചു

വലിയോറ : അടക്കാപുര എ എം യു പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന കേരളോത്സവം 2016 വോളിബാൾ മത്സരത്തിൽ തുടർച്ചയായ രണ്ട്‌ സെറ്റിന്  പൊന്നാനിയെ പരാജയപ്പെടുത്തി മലപ്പുറം ബ്ലോക്ക് വിജയിച്ചു

ബാക്കികായം റെഗുലേറ്ററിന്റെ പണിവീണ്ടും തുടങ്ങി

വലിയോറ : കടലുണ്ടി പുഴക്കുകുറുകെ പാണ്ടികശാല ബാക്കികായത്   നിർമിക്കുന്ന  തടയണയുടെ നിർമാണം വീണ്ടും തുടങ്ങി. തിരുരങ്ങാടി-വേങ്ങര ബ്ലോക്ക് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷമംപരിഹരിക്കാൻ വേണ്ടി നിർമിക്കുന്ന റെഗുലേറ്ററിന്റെ നിർമാണം പുഴയിൽ വെള്ളം ഉയർന്നതുകാരണം തടസപ്പെട്ടിരിക്കുകയായിരുന്നു. പത്തുകിലോമീറ്ററോളം ദൂരത്തേക്ക്  ഇതിന്റെ  പ്രയോജന ലഭിക്കും.  ജലനിധിപദ്ധതിയിൽ  ഉൾപ്പെടുത്തി ഇരുപത്തിയൊന്നു  കോടിയോളം രൂപ ചെലവിലാണ് റെഗുലേറ്റർ  നിർമിക്കുന്നത്.വേങ്ങര,പറപ്പൂർ, ഊരകം, തിരുരങ്ങാടി, തെന്നല, എടരിക്കോട്, കോട്ടക്കൽ, തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇതിന്റെ പ്രയോജനം ലഭിക്കും 

കോൺഗ്രസ് റേഷൻ കടയിലേക്ക് മാർച്ചും ധർണയും നടത്തി

റേഷൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കുക. വിലക്കയറ്റം തടയുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങര ടൗണിലെ റേഷൻ ഷാപ്പിനു മുന്നിൽ ധർ'ണ നടത്തി, എം.എ.അസീസിന്റെ അദ്ധ്യക്ഷതയിൽ, kpcc മെമ്പർ പി.എ.ചെറീത് ' ഉദ്ഘാടനം ചെയതു കെ.പി.എസ്.ടി.യു.ജില്ലാ പ്രസിഡണ്ട് മജീദ് മാസ്റ്റർ, സഫീർ ബാബു.പി.പി.സോമൻ ഗാന്ധി കുന്ന്, തുടങ്ങിയവർ പ്രസംഗിച്ചു.കെ.രാധാകൃഷ്ണൻ സ്വാഗതവും.കെ.എസ് ഗംഗാധരൻ നന്ദിയും പറഞ്ഞു. പ്രകടനത്തിന് ടി.കെ.കുഞ്ഞുട്ടി, സി.ടി.മൊയ്തീൻ അസയിനാർ  ൈഫസൽ, കെ അസീസ്, പി.അലവി, പി.കെ.കുഞ്ഞീൻ തുടങ്ങിയവർ നേതൃത്വം നൽകി.

വലിയ തോട്ടിൽ സ്ഥിരം തടയണ യാഥാർത്ഥമാകുന്നു

വേങ്ങര ഗ്രാമ പഞ്ചായത്തിന്റെ പ്രത്യേക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി;പാണ്ടികശാല വലിയ തോട്ടിൽ ആലുങ്ങൽ കടവിൽ സ്ഥിരം തടയണ നിർമ്മാണത്തിന് 1 ലക്ഷം രൂപ അനുവദിച്ചതായി വാർഡ് മെമ്പർ വി.ഉമ്മു ഐമൻ യൂസുഫലി അറിയിച്ചു.

മുസ്ലി ലീഗ് പ്രസിഡന്റായി വി.കെ.കുഞ്ഞാലൻകുട്ടി സാഹിബിനെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

വേങ്ങര പഞ്ചായത് മുസ് ലിം ലീഗ് പ്രസിഡന്റായി വി.കെ.കുഞ്ഞാലൻകുട്ടി  സാഹിബിനെ    വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു..സുബൈബ ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ യോഗത്തിൽ  പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു  loading...

നിർദ്ധരരായ രോഗികൾക്ക് സൗജന്യ യാത്ര ഒരുക്കി മാതൃകയായി ഒരു ഓട്ടോകാരൻ.

വേങ്ങരയിൽ ഓട്ടോ ഓടി ഉപജീവനം നടത്തുന്ന വലിയോറ പുത്തനങ്ങാടിക്കാരനായ കരിമ്പനക്കൽ റഫീഖ് യുവാക്കൾക്ക് മാതൃകയാവുന്നു.      തന്റെ ഓട്ടോയിൽ നിർദ്ധരരായ രോഗികൾക്ക് സൗജന്യ യാത്ര ഒരുക്കിയ ഈ യുവാവ് നാട്ടുകാരുടെ ശ്രദ്ധ ആകർഷിക്കുകയാണ്..ഇത്രയും കാര്യങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് വലിയോറ പ്രദേശത്തെ രാഷ്ട്രീയ രംഗത്തെ പ്രമുഖർ അഭിപ്രായപ്പെട്ടു.

വേങ്ങര സ്കൂൾ കെട്ടിടം തകർന്ന് വീണു

മലപ്പുറം  : വേങ്ങര ബോയ്സ്‌ ഹൈസ്കൂൾ കെട്ടിടം തകർന്ന് വീണു രാവിലെ 8.45 ആയിരൂന്നു സംഭവം ആർക്കും പരിക്കില്ല. സ്കൂളിന്റെ സി. ബ്ലോക്ക് കെട്ടിടമാണ് തകർന്നുവീണത്  . സ്കൂൾ പ്രവൃത്തി സമയമല്ലാത്തതുകൊണ്ട്  വൻദുരന്തം ഒഴിവായി. ഇ കെട്ടിടത്തിൽ കഴിഞ്ഞ ദിവസംവരെ ക്ലാസ് ഉണ്ടായിരുന്നു.  വളരെപഴക്കംചെന്ന ഓട്മേഞ്ഞ കെട്ടിടമാണ് തകർന്നത് വേങ്ങര ബോയ്സ്‌ ഹൈസ്കൂൾ കെട്ടിടം തകർന്ന് വീണു രാവിലെ 8.45 ആയിരൂന്നു സംഭവം ആർക്കും പരിക്കില്ല

കോട്ടക്കൽ: ഒതുക്കുങ്ങുങ്ങലിൽ ബസ്സുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരുക്ക്

കോട്ടക്കൽ: ഒതുക്കുങ്ങുങ്ങലിൽ ബസ്സുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരുക്ക്

നബിദിന ഘോഷയാത്രക് ആശംസയർപ്പിക്കാൻ നിയുക്ത D C C പ്രസിഡന്റത്

വേങ്ങര , വലിയോറ അടക്കാ പുര അൽ മദ്രസത്തു സുന്നി യ്യ നബിദിന ഘോഷയാത്രക്കഭി വാദ്യ മ ർ പ്പിച്ചു കൊണ്ട് ജാഥയിലെ ദ ഫ് ക്യാപ്റ്റനെ ഹാരമണിയിച്ചു കൊണ്ടും നിയുക്ത Dcc പ്രസിഡണ്ട് അഡ്വ: വി.വി. പ്രകാശ് എത്തി. അദ്ദേഹത്തെ മദ്രസ കമ്മിറ്റി പ്രസിഡണ്ട്, എം.എം അസീസ്, ഭാരവാഹികളായ സി. കുഞ്ഞാവ ,മുഹമ്മദലി ഹാജി 'വി, കുഞ്ഞിപ്പ എം.AKഅൻവർ, സദർ അബ്ദുറഹിമാൻ മുസ്ലിയാർ തുടങ്ങിയവർ സ്വീകരിച്ച

ഹരിത കേരളം പദ്ധതി വലിയോറപ്പാടത്ത്

ഹരിത കേരളം പദ്ധതി പ്രകാരം വലിയോറപ്പാടത്ത് നെൽക്കൃഷി പദ്ധതി ഉൽഘാടനം വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലൻകുട്ടി നിർവഹിക്കുന്നു (writer : Yoosufali Valiyora )

Kpcc ആഹ്വാന പ്രകാരം വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെആ ഭി മു ഖ്യത്തിൽ വേങ്ങര പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിഉപരോധ

500, 1000, നോട്ടുകൾ നിരോധിച്ച് രാജ്യത്തെ ജനങ്ങളെയാകെ ദുരിതത്തിലാക്കിയ മോഡി സർക്കാറിന്റെ നയത്തൽ പ്രതിഷേധിച്ച് | Kpcc ആഹ്വാന പ്രകാരം വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആ ഭി മു ഖ്യത്തിൽ വേങ്ങര പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി ഉപരോധ സമരം നടത്തി. സമരം എം.എ.അസീസിന്റെ അദ്ധ്യക്ഷതയിൽ പി പി സഫീർ ബാബു ഉദ്ഘാടനം ചെയ്തു.കെ.ഗംഗാധരൻ.സോമൻ ഗാന്ധി കുന്ന്.സി .ടി .മൊയ്തീൻ . അലവി പു ചേങ്ങൽ അസയനാർ ഫൈസൽ എം.ടി,.ടി.കെ.കുഞ്ഞുട്ടി, ഇ.പി ഖാദർ ,കൈ പ്രൻ അസീസ്, വി ടി.മുഹമ്മദാലി, ടി.കെ. പൂച്ചിബാപ്പു .തുടങ്ങിയവർ പ്രസംഗിച്ചു.കെ രാധാകൃഷ്ണൻ സ്വാഗതവും പി.സലാം. നന്ദിയും പറഞ്ഞു.മാർച്ചിന് പി.കെ.കുഞ്ഞീൻ ഹാജി, ചെമ്പൻ കബീർ, കല്ലൻ മുസ, അശ്റഫ് പറാഞ്ചേരി ,അബ്ദുറഹിമാൻ .ഒ., കെ.കുഞ്ഞവറു. തുടങ്ങിയ വർ നേതൃത്വം നൽകി.

വലിയോറപാടത്തു തടയണയുടെ പണിപൂർത്തിയായി

. വലിയോറപാടത്തെ വലിയതോടിന്റെ കുറുകെ ജനകിയാകുട്ടായിമ്മയുടെ നേതൃത്വത്തിൽ നിർമിക്കുന്ന തടയണയുടെ നിർമാണത്തിന്റെ ഉൽഘാടനം വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസ് നിർവഹിക്കുന്നു

കൂടുതൽ വാർത്തകൾ

മലപ്പുറം നൂറാടിപാലത്തില്‍ നിന്നും വെള്ളത്തിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

കടലുണ്ടിപ്പുഴയില്‍ മലപ്പുറം നൂറാടിപാലത്തില്‍ നിന്നും വെള്ളത്തിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ 10 ഓടെയാണ് സംഭവം. കൊണ്ടോട്ടി മുസ്‌ലിയാരങ്ങാടി സ്വദേശി വിപിന്‍ (27) ആണ് പുഴയില്‍ ചാടിയത്. ഇയാളുടേതെന്ന് കരുതുന്ന ബൈക്കും ചെരുപ്പും മൊബൈല്‍ ഫോണും പാലത്തിന് സമീപത്തു നിന്നും കിട്ടിയിട്ടുണ്ടായിരുന്നു ഈ ഫോണിലേക്ക് ഭാര്യയുടെ കോള്‍  വന്നത് ആളെ തിരിച്ചറിയാന്‍ സഹായകമായി.  പാലത്തില്‍ നിന്നും ഒരാള്‍ പുഴയില്‍ ചാടുന്നതും ഒഴുക്കില്‍പെട്ടുപോവുന്നതും നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ IRW. ട്രോമാ കെയർ. നസ്ര സന്നദ്ധ സേന. ആക്‌സിഡന്റ് റെസ്ക്യൂ 24×7.  മറ്റ് സന്നദ്ധ സേന പ്രവർത്തകർ നടത്തിയാണ്  മൃതദേഹം കണ്ടെത്തിയത്.

മലപ്പുറം നൂറാടി പാലത്തിൽ നിന്ന് ഒരാൾ വെള്ളത്തിൽ ചാടിയായി സംശയം

മലപ്പുറം നൂറാടി പാലത്തിൽ നിന്ന് ഒരാൾ വെള്ളത്തിൽ ചാടിയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫയർഫോയിസും, മലപ്പുറം ജില്ലാ ട്രോമാ കെയർ പ്രവർത്തകരും തിരച്ചിൽ നടത്തുന്നു  പാലത്തിൽ നിന്ന് ചാടി എന്ന് സംശയിക്കുന്ന ആളുടെ ബൈക്ക് സമീപത്തിനിന്ന് കണ്ടതിടുണ്ട്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം 

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ വെറുതെ വിട്ടതുമൊന്

അഴിമുഖത്തിനുസമീപം മീൻപിടിക്കുന്നതിനിടെ കാണാതായ ഷാഫിയുടെ മയ്യിത്ത് കണ്ടെത്തി; വിനയായത് അടിയൊഴുക്ക്..!

വടകര സാൻഡ് ബാങ്ക്സ് അഴിമുഖത്തിനുസമീപം മീൻപിടിക്കുന്നതിനിടെ  കടലില്‍ കാണാതായ പറമ്പിൽ പീടിക സ്വദേശി കാളംബ്രാട്ടില്‍ വീരാൻകുട്ടിയുടെ മകൻ മുഹമ്മദ് ഷാഫി(42)യുടെ മയ്യിത്ത് കണ്ടെത്തി. ഇന്നലെ രാവിലെ എട്ടുമണിയോടെമീൻ പിടിക്കുന്നതിനിടെ കാണാതായ മുഹമ്മദ് ഷാഫിക്കായി തിരച്ചില്‍ തുടരുകയായിരുന്നു. ഇന്ന് അല്പ സമയം മുമ്പാണ് മയ്യിത്ത് കണ്ടെത്തിയത്. പുഴമത്സ്യത്തൊഴിലാളികളായ അഞ്ചംഗസംഘം സാൻഡ് ബാങ്ക്സിന് എതിർവശത്തുനിന്ന് വീശുവല ഉപയോഗിച്ച്‌ മീൻപിടിക്കുമ്പോഴാണ് സംഭവം. വല കടലിലേക്ക് ആഴ്ന്നപ്പോള്‍ മുഹമ്മദ് ഷാഫി തിരിച്ചുവലിക്കാൻ ശ്രമിക്കവേ ശക്തമായ ഒഴുക്കില്‍പ്പെട്ടു. കയർ എറിഞ്ഞുകൊടുത്ത് രക്ഷപ്പെടുത്താൻ കൂടെയുള്ളവർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മറ്റു മത്സ്യത്തൊഴിലാളികള്‍ അടുത്തെത്തിയപ്പോഴേക്കും മുഹമ്മദ് ഷാഫി ആഴത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. ഷാഫിക്കായി നടത്തിയ തിരച്ചിലിനെ കാലാവസ്ഥ പ്രതികൂലമായി ബാധിച്ചിരുന്നു. പുഴയും കടലും ചേരുന്ന ഭാഗമായതുകൊണ്ടുതന്നെ ഇവിടെ അടിയൊഴുക്ക് കൂടുതലായതാണ് ബുദ്ധിമുട്ട് സൃഷ്ടിച്ചത്. ഇതും ശക്തമായ തിരമാലയും മഴയും തിരച്ചിലിന് തടസ്സമുണ്ടാക്കി. കൂടാതെ, ശക്തമായ മഴവെള്ള

ഏറെ കാലമായി വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി നിന്നിരുന്ന ചീനി മരം ട്രോമാ കെയർ പ്രവർത്തകർ മുറിച്ചു നീക്കി

പെരിന്തൽമണ്ണ: ഏറെകാലമായി വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും ഭീഷണിയായി സിവിൽ സ്റ്റേഷൻ വളപ്പിൽ കോടതിക്കു മുമ്പിലായി നിന്നിരുന്ന ചീനി മരം മുറിച്ചു നീക്കി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. പെരിന്തൽമണ്ണ വില്ലേജ് ഓഫീസർ ജയകൃഷ്ണൻ. പി.സി എന്നവരുടെ നിർദ്ദേശപ്പ്രകാരമാണ് ട്രോമാ കെയർ പ്രവർത്തകർ ഈ ദൗത്യം ഏറ്റെടുത്തത്.  യൂണിറ്റ് ലീഡർ ഷുഹൈബ് മാട്ടായ, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, സെക്രട്ടറി ഫവാസ് മങ്കട, വാഹിദ അബു, യാസർ എരവിമംഗലം, ജിൻഷാദ് പൂപ്പലം, രവീന്ദ്രൻ പാതായ്ക്കര, ഗിരീഷ് കീഴാറ്റൂർ, വിനോദ് മുട്ടുങ്ങൽ, നിതു ചെറുകര, പ്രജിത അജീഷ്, ഫാറൂഖ് പൂപ്പലം, റീന കാറൽമണ്ണ, ശ്രീജ ആനമങ്ങാട്, ആശ ജൂബിലി, വന്ദന എരവിമംഗലം, ജസ്‌ന എരവിമംഗലം, അൻവർ ഫൈസി പാതായ്ക്കര, പാലക്കാട്‌ ജില്ലാ ട്രോമാ കെയർ പ്രവർത്തകരായ റിയാസുദ്ധീൻ, നൗഷാദ്, റഹീം, ജംഷാദ്എന്നിവർ ചേർന്നാണ് ദൗത്യം പൂർത്തീകരിച്ചത്.

ഞായറാഴ്ച വലിയോറയിലൂടെ സർവീസ് നടത്തുന്ന ബസുകളുടെ സമയങ്ങൾ

വേങ്ങര ഭാഗത്തേക്കുള്ള ബസ് ടൈം 7.50 AM 8.00AM 10.30 AM 12.00 AM 12.15 PM 12.25 PM 1.05 PM 3.00 PM 3.30 PM 4.00. PM 5.30.PM ചെമ്മാട് ഭാഗത്തേക്കുള്ള ബസ് സമയങ്ങൾ 7.00 AM 7.30 AM 7.55 AM 9.15 AM 11.00 AM 11.55 AM 1.25 PM 1.55 PM 2.15 PM 2.55 PM 4.35 PM 5.15 PM 6.00 PM

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്റു മത്സ്യങ്ങളെ

മഴക്കാലം അപ്ഡേറ്റ് 2024 Rain updates2024

  മഴക്കാലം അപ്ഡേറ്റ് 2024 വാട്സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ബാക്കികയം അണക്കെട്ടിലെ ഏറ്റവും പുതിയ ജലനിരപ്പ് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഏറ്റവും പുതിയ മുന്നറിയിപ്പുകൾ അറിയാൻ ഇവിടെ അമർത്തുക ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ മഴക്കാലം 2024 ഫോട്ടോസ് മഴക്കാലം 2024 വീഡിയോസ് പുതുമഴയിൽ 2024 ൽ പുഴയിലേക്ക് ആദ്യമായി വെള്ളം ഒഴുകിവരുന്നു 👇

ഒളിംപിക് റൺ 2024 ജൂൺ 23 നിങ്ങൾക്കും പങ്കുചേരാംപങ്കെടുക്കുന്നവർക്ക് ടീഷർട്ടും റിഫ്രഷ്മെൻ്റും ഉണ്ടായിരിക്കും

ഒളിംപിക് റൺ  2024 ജൂൺ 23  നിങ്ങൾക്കും പങ്കുചേരാം പങ്കെടുക്കുന്നവർക്ക് ടീഷർട്ടും റിഫ്രഷ്മെൻ്റും ഉണ്ടായിരിക്കും 2024 ജൂൺ 23 ഇന്റർനാഷണൽ ഒളിമ്പിക് ദിനത്തിൽ  എം.എസ്.പി സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച്  കോട്ടപ്പടി സ്റ്റേഡിയത്തിൽ അവസാനിക്കുന്ന *ഒളിംപിക് റൺ* വർണ്ണാഭമായി  സംഘടിപ്പിക്കുന്നു. 2000 പേർ പങ്കെടുക്കുന്ന  വിപുലമായ പരിപാടി ആയിരിക്കും. കായിക താരങ്ങളും കായിക പ്രദർശനങ്ങളും ഉൾക്കൊള്ളുന്ന റൺ , ജില്ലാ ഭരണകൂടത്തിൻ്റെയും സ്പോർട്സ് കൗൺസിലിന്റെയും ഒളിമ്പിക്സ് അസോസിയേഷന്റെയും  അഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.  സമയം രാവിലെ 7:30  പങ്കെടുക്കാൻ താൽപര്യമുള്ളവർ ഗൂഗിൾ ഫോമിൽ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്  റജിസ്ട്രേഷൻ ഫീ ഇല്ല പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ഈ ഫോം പൂരിപ്പിക്കുക