"ഇതുനുംമാത്രം എന്താ!!!!! ??
അല്ല എന്താ ഈ 4D?? "
അവൻ 4D യുടെ സവിശേഷതകൾ
വിവരിച്ചു.
"നമ്മ ഇരിക്കുന്ന കസേര ആടും
മഴ പെയ്യുമ്പൊ നനയും
അകത്ത് കാറ്റടിക്കും...... ലേറ്റസ്റ്റ്
ടെക്നോളജിയാ....!!!!!!"
ഇതൊക്കെ പത്ത് ഇരുപത് കൊല്ലം
മുമ്പേ വിനോദ്,വിചിത്ര
ടാക്കീസിൽ ഉണ്ടായിരുന്നൂന്ന് നുമ്മ
വേങ്ങര കാർക്കല്ലെ അറിയൂ....😏
ഇരിക്കുന്ന കസേര ഇളകും
മഴ പെയ്താൽ നനയും.....
കാറ്റും അടിക്കും......
അതും 2 രൂപ ടിക്കറ്റ്.......😜
ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി. ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ലോറി ഓടിച്ചു വന്ന ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടി വന്നു. ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ്. ഉള്ളി ചാക്കുകള്‍ നീക്കം ചെയ്തപ്പോഴാണ് സ്ഫോട വസ്തുക്കള്‍ കണ്ടത്. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.