വലിയോറ : കടലുണ്ടി പുഴയുടെ തിരങ്ങളിൽ കര ഇടിച്ചല് വ്യാപകമാകുന്നു. കുറച്ചു ദിവസങ്ങളായി പെയുന്ന മഴയെത്തുടർന്ന് കടലുണ്ടി പുഴ നിറഞ്ഞു ഒഴുക് ശക്തമായതിനാല് പുഴയുടെ വശങ്ങളില് മണ്ണിടിച്ചില് ഉണ്ടാകുന്നു . കഴിഞ്ഞ ദിവസം വേങ്ങര -എടരികോട് പഞ്ചായത്തുകളെ ബന്തിപിക്കുന്ന കടലുണ്ടിപുഴയിൽ മഞ്ഞമാട് പാലത്തിന്റെ ഒരുവശം ഇടിയുകഴയിരുന്നു പുഴയില് വെള്ളം കുടുന്നതിനനുസരിച്ചു ഇടിചിലും വർതികുന്നു .പുഴയുടെ സമിപതുണ്ടാഴിരുന്ന 5 ഓളം മരങ്ങള് ഇപോള് തന്നെ പുഴഎടുത്തു .തോട്ടത്തിലേക് വെള്ളം കൊണ്ടുപോകാൻ ഉണ്ടാകിയ പമ്പ്ഹൌസ് ഇതു സമയവും പുഴയിലേക് വിഴാൻ നില്കുന്ന അവസ്തഴിലാണ്
ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി. ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ലോറി ഓടിച്ചു വന്ന ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടി വന്നു. ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ്. ഉള്ളി ചാക്കുകള്‍ നീക്കം ചെയ്തപ്പോഴാണ് സ്ഫോട വസ്തുക്കള്‍ കണ്ടത്. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.