> ഇന്നലെ കോട്ടുമല പുഴയിൽ മുങ്ങിമരിച്ച സഹോദരിമാരുടെ മയ്യത്ത് നിസ്കാരം ഒരുമിച്ച് വേങ്ങര കാവുങ്ങൽ ജുമാ മസ്ജിദിൽ വെച്ച് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ഉച്ചക്ക് മൂന്ന് മണിക്ക് (സമയത്തിൽ മാറ്റം ഉണ്ടാകും) പള്ളിയിൽ എത്തിക്കും. ചെറിയ മകൾ അജ്മല തസ്‌നിയുടെ മയ്യിത്ത് കാവുങ്ങൽ ജുമാ മസ്ജിദ് കബർസ്ഥാനിലും മൂത്ത മകൾ മുബഷിറയുടെ മയ്യിത്ത് വലിയോറ ചിനക്കൽ ജുമാ മസ്ജിദിലും മറവ് ചെയ്യും. ഇന്നലെ വൈകീട്ട് നാലരയോടെ ഊരകം കോട്ടുമല കാങ്കെടക്കടവിലാണ് അപകടം. മൂത്ത സഹോദരിയുടെ കോട്ടുമലയിലെ മുട്ടപറമ്പൻ വീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു ഇരുവരുടെയും കുടുംബങ്ങൾ. ഇവിടെനിന്നാണ് കടവിലേക്ക് കുളിക്കാൻപോയത്. ഇരുവരും നീന്തലറിയാത്തവരാണ്. മൂന്നാൾ ആഴത്തിൽ വെള്ളമുള്ള കുഴിയുള്ള ഭാഗത്താണ് ഇരുവരും മുങ്ങിത്താഴ്ന്നത്. കൂടെയുണ്ടായിരുന്ന കുട്ടികൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇവർ ബഹളം വെച്ചതിനെത്തുടർന്ന് കുളികഴിഞ്ഞ് കയറിപ്പോയ സഹോദരീ പുത്രൻ സഹദ് തിരികെവന്ന് കുട്ടികളെ കരയിലേക്കു വലിച്ചിട്ട് രക്ഷപ്പെടുത്തി. ബഹളം കേട്ടെത്തിയ സമീപവാസികളാണ് മുങ്ങിത്താഴുകയാ
കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക