ഉമ്മർ M ഉമ്മർ സർ (AMVI)കാസർകോഡ് കാഞങ്ങാട് SN പോളീടെ ക്നികിൽ നിന്നും ഉയർന്ന മാർകിൽ പാസ്സയ ഓട്ടോമോബൈൽ എൻജിനീയർ ശ്രി ഉമ്മർ.വിയുടെവലിയ ഒരു സ്വപ്നമായിരുന്നു മോട്ടോർ വാഹന വകുപ്പിൽ ഒരു ഉദ്യോഗസ്ഥൻ ആവുക എന്നത് വാഹനങ്ങളോടുള്ള താൽപര്യവും കാക്കിയോടുള്ള ആദരവും ഇഷ്ടവുമായിരുന്നു അതിനൊക്കെ പിന്നിൽ. പക്ഷെ സർക്കാർ ജോലി എന്ന ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് ആദ്യമായി ടാറ്റകമ്പനിയിലും അതിൻ്റെ ഡീലർഷിപ്പിലുമായി ജോലി ലഭിച്ചു. അങ്ങനെ നീണ്ട 10 വർഷം അവിടെ ജോലി ചെയ്തു. സഹപ്രവർത്തകർക്കും മറ്റും പ്രിയങ്കരനായിരുന്നു ഉമ്മർ സാർ . അവസാനം വർഷങ്ങൾ നീണ്ട കാത്തിരിപ്പിൻ്റെയും പരിശ്രമത്തി ൻ്റെയും ഫലം ക ദൈവം നൽകി 2006 ൽ കോഴിക്കോട് ആർ ടി ഓഫീസ് എ.എം.വി.ഐ(AMVI) ആയിട്ട് മോട്ടോർ വഹന വകൂപ്പിൽ ജോലിയിൽ പ്രവേശിച്ചു തുടർന്ന് തൃശ്ശൂർ, പെരിന്തൽമണ്ണ ,ഒറ്റപ്പാലം ,തിരുർ ആർ. ടി / സബ് ആർ.ടി ഓഫീസുകളിൽ ജോലി ചെയ്തു 2015 സെപ്തംബർ മുതൽ നില മ്പുരിൽ ജോലി ചെയ്ത് വരുന്നു ലക്ഷത്തിലധികം പേർക്ക് റോഡ് സുരക്ഷാ ബോധവൽകണെം നടത്തി മലപ്പുറം ജില്ലാ ട്രോമാകെയർ എന്ന സന്നദ്ധ സംഘടനയുടെ പരിശീലകനാണ്,15000ൽ പരം ട്രേ
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി