കേരളത്തിൽ നാലിൽ ഒരു കുടുബത്തിന് സ്വന്തമായി കാറുള്ളതായി നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ. കേന്ദ്ര കുടുംബാരോഗ്യ മന്ത്രാലയമാണ് സർവ്വേ നടത്തുന്നത്. ഒന്നാം സ്ഥാനത്ത് ഗോവയാണ് (46%). രണ്ടാം സ്ഥാനത്താണ് കേരളം. (26%) ഇന്ത്യയിലെ ജനസംഖ്യാടിസ്‌ഥാനത്തിൽ നോക്കുമ്പോൾ വെറും എട്ട് ശതമാനത്തോളം മാത്രം കുടുംബങ്ങൾക്കാണ് സ്വന്തമായി കാറുള്ളത്. കേരളത്തെപ്പോലൊരു കൊച്ചു സംസ്ഥാനത്തിന് താങ്ങാവുന്നതിലുമധികമാണ് വാഹനപ്പെരുപ്പം. ജനസാന്ദ്രത കൂടിയ സംസ്ഥാനമായതിനാൽ തന്നെ റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന് പരിമിതികൾ ഏറെയാണ്. കാറിന്റെ എണ്ണത്തിലുമധികമാണ് ഇരുചക്ര വാഹനങ്ങൾ. വാഹനപ്പെരുപ്പം മാത്രമല്ല കേരളം നേരിടുന്ന പ്രശ്നം. ഇവ പുറന്തള്ളുന്ന കാർബൺ വലിയതോതിൽ വായുമലിനീകരണത്തിന് കാരണമാകുന്നുണ്ട്. പൊതുഗതാഗതം മാക്സിമം ഉപയോഗപെടുത്തിയാൽ 2025 ആകുമ്പോഴേക്കും ഏകദേശം 2,80,000 ടണ്ണോളം കാർബൺ അന്തരീക്ഷത്തിൽ നിന്നും നിർമാർജ്ജനം ചെയ്യാൻ കഴിയും.
കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക