ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ


      
◼️വിദ്യാലയങ്ങളില്‍ ഇന്നു പ്രവേശനോല്‍സവം. ഒന്നാം ക്ലാസിലേക്കു നാലു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ എത്തും. മൊത്തം 43 ലക്ഷം വിദ്യാര്‍ഥികളാണ് സ്‌കൂളുകളിലേക്ക് എത്തുന്നത്. ഇവര്‍ക്കു മാര്‍ഗദര്‍ശനങ്ങളുമായി രണ്ടു ലക്ഷത്തോളം അധ്യാപകരും ഇരുപത്തയ്യായിരത്തിലേറെ അനധ്യാപകരുമുണ്ട്. വിദ്യാര്‍ത്ഥികള്‍ അടക്കം എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധം.

◼️തൃക്കാക്കരയില്‍ 68.75 ശതമാനം പോളിംഗ്. കഴിഞ്ഞ തവണ 70.39 ശതമാനമായിരുന്നു. വിജയം ഉറപ്പാണെന്ന അവകാശവാദവുമായി യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ നേതാക്കള്‍. കള്ളവോട്ടിനെ ചൊല്ലി ഇരുമുന്നണികളും പരസ്പരം പഴി ചാരി. കള്ളവോട്ടിനു പിന്നില്‍ സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. എന്നാല്‍, കള്ളവോട്ട് ചെയ്തത് യുഡിഎഫാണെന്നും ഇതിനെതിരെ പരാതി നല്‍കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചടിച്ചു. വെള്ളിയാഴ്ചയാണു വോട്ടെണ്ണല്‍.

◼️സുപ്രീംകോടതി നടപടികള്‍ ഓഗസ്റ്റു മുതല്‍ ലൈവായി കാണാം. അടച്ചിട്ട കോടതികളിലെ കേസുകള്‍, മാനഭംഗ കേസുകള്‍, വിവാഹമോചന കേസുകള്‍ എന്നിവ ഒഴികെയുള്ള കേസുകളുടെ വിചാരണ പൊതുജനത്തിനു തത്സമയം കാണാനാകും. സുപ്രീംകോടതി ഇ-കമ്മിറ്റി തയാറാക്കുന്ന സ്വതന്ത്ര പ്ലാറ്റ്ഫോമിലൂടെയാകും സംപ്രേക്ഷണം. ഭാവിയില്‍ ഹൈക്കോടതികള്‍ക്കും ജില്ലാ കോടതികള്‍ക്കും ഈ പ്ളാറ്റ്ഫോം ഉപയോഗിക്കാനാകും. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ഓഗസ്റ്റ് 26 ന് വിരമിക്കുന്നതിനു മുമ്പ് പദ്ധതി ഉദ്ഘാടനം ചെയ്യും.

◼️ആറ്റിങ്ങലില്‍ അഭിഭാഷകര്‍ക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നു സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കും. അഭിഭാഷകര്‍ കറുത്ത ബാഡ്ജ് ധരിച്ചാകും കോടതികളില്‍ ഹാജരാകുക. ബാര്‍ അസോസിയേഷനും ബാര്‍ കൗണ്‍സിലും സംയുക്തമായാണ് പ്രതിഷേധ ദിനം ആചരിക്കുന്നത്.

◼️സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്ര സര്‍ക്കാര്‍ 86,912 കോടി രൂപ അനുവദിച്ചു. കേരളത്തിന് 5,693 കോടി രൂപ ലഭിക്കും.

◼️തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍. അരൂക്കുറ്റി സ്വദേശി നൗഫല്‍, നസീര്‍ എന്നിവരാണ് പിടിയിലായത്. നൗഫലിന് നസീറാണ് വീഡിയോ കൈമാറിയത്. നൗഫല്‍ പിന്നീട് ഇന്നലെ അറസ്റ്റിലായ അബ്ദുള്‍ ലത്തീഫിന് വീഡിയോ നല്‍കിയെന്നും പൊലീസ് പറയുന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം നേതാവാണ് നൗഫല്‍ എന്നു തൃക്കാക്കര പൊലീസ് പറഞ്ഞു.

◼️കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് 8.7 ശതമാനമായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2.1 ശതമാനത്തിന്റെ വര്‍ധന. വിലസ്ഥിരത അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക പ്രതിശീര്‍ഷ വരുമാനം 91,481 രൂപയാണ്. 2020 - 21 ല്‍ 85,110 രൂപയായിരുന്നു. നിലവിലെ വിലയെ അടിസ്ഥാനമാക്കിയുള്ള പ്രതിശീര്‍ഷ വരുമാനം 2021-22 സാമ്പത്തിക വര്‍ഷത്തില്‍  18.3 ശതമാനം ഉയര്‍ന്ന് 1.5 ലക്ഷം രൂപയായി. 2020 -21 ല്‍ 1.27 ലക്ഷം രൂപയായിരുന്നു.

◼️പ്രശസ്ത ഗായകന്‍ കെ.കെ  എന്ന കൃഷ്ണകുമാര്‍ കുന്നത്ത് കൊല്‍ക്കത്തയില്‍ അന്തരിച്ചു. 53 വയസായിരുന്നു. കൊല്‍ക്കത്തയിലെ നസ്‌റുല്‍ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്കുശേഷം താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

◼️നടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. കേസ് പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്. വിദേശത്തുനിന്ന് വിജയ് ബാബു എത്തിയാല്‍ വിമാനത്താവളത്തില്‍ അറസ്റ്റ് പാടില്ല. അറസ്റ്റില്‍നിന്ന് ഇമിഗ്രേഷന്‍ വിഭാഗത്തെയും വിലക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ ഉത്തരവ് അതാത് വകുപ്പുകളെ അറിയിക്കണം. നാട്ടിലെത്തിയാല്‍ ഉടന്‍ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് വീണ്ടും മറ്റന്നാള്‍ പരിഗണിക്കും.

◼️വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസില്‍ പൊലീസിനും പ്രോസിക്യൂഷനും ഹൈക്കോടതിയുടെ വിമര്‍ശനം. വിജയ് ബാബുവിന് നിയമപരിരക്ഷ ലഭിക്കാനുള്ള അവകാശമുണ്ട്. കുറ്റക്കാരനാണെന്നു തെളിയുന്നതുവരെ വിജയ് ബാബു നിരപരാധിയാണ്. അയാള്‍ ചിലര്‍ക്കു താരമായിരിക്കും, എന്നാല്‍ കോടതിക്ക് സാധാരണക്കാരനാണ്. പ്രതിയും പരാതിക്കാരിയും തമ്മിലുള്ള വാട്ട്സ്ആപ്പ് ചാറ്റുകള്‍ പ്രോസിക്യൂഷന്‍ പരിശോധിച്ചിരുന്നോയെന്നും കോടതി ചോദിച്ചു.

◼️ലെസ്ബിയന്‍ പങ്കാളികളെ ഒന്നിച്ച് ജീവിക്കാന്‍ അനുവദിച്ച് ഹൈക്കോടതി. കോഴിക്കോട് സ്വദേശിനിയായ ആദില നസ്റിന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. പങ്കാളിയെ തട്ടിക്കൊണ്ട് പോയെന്ന് ആരോപിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയെ തുടര്‍ന്ന് കോടതിയില്‍ ഹാജരാകാന്‍ കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയോട് കോടതി നിര്‍ദ്ദേശിച്ചു. പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.

◼️മലപ്പുറം ചട്ടിപറമ്പില്‍ പന്നിവേട്ടയ്ക്കിടെ യുവാവു വെടിയേറ്റു മരിച്ച സംഭവത്തില്‍ അലി അസ്‌കര്‍, സുനീഷ് എന്നിവരെ അറസ്റ്റു ചെയ്തു. കൊല്ലപ്പെട്ട ഇര്‍ഷാദിന്റെ കൂടെ നായാട്ടിനു പോയ സുഹൃത്തുക്കളാണ് ഇവര്‍. അബദ്ധത്തില്‍ വെടിയേറ്റെന്നാണ് ഇവര്‍ ആദ്യം നല്‍കിയ മൊഴി. എന്നാല്‍ ചോദ്യം ചെയ്യലിനുശേഷം പൊലീസ് കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റു ചെയ്തത്.

◼️ആലുവയില്‍ തോക്കുചൂണ്ടി യുവാവിനെയും കാറും തട്ടിക്കൊണ്ടുപോയ കേസില്‍ പ്രധാന പ്രതിയുള്‍പ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടപ്പിള്ളി മുട്ടായില്‍ അബ്ദുള്‍ മനാഫ് (43), ഇയാളുടെ ഡ്രൈവറായ തൃശൂര്‍ കോലുമുറ്റം മണപ്പാട്ട് ചാരുദാസ് (43) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്നു തോക്കും കണ്ടെടുത്തു. മാര്‍ച്ച് 31 നാണ് നിരോധിത പുകയില ഉത്പന്നമായ ഹാന്‍സുമായി എത്തിയ കാര്‍ അക്രമികള്‍ തോക്കുചൂണ്ടി കടത്തിക്കൊണ്ടുപോയത്.

◼️കഞ്ചാവ് കേസ് പ്രതിയില്‍നിന്ന് കൈക്കൂലി വാങ്ങിയ സിഐക്കും എസ്ഐക്കും സസ്പെന്‍ഷന്‍. കണ്ണൂര്‍ പഴയങ്ങാടി സിഐ എം.ഇ. രാജഗോപാലന്‍, എസ്ഐ ജിമ്മി, ഗ്രേഡ് എസ്ഐ ശാര്‍ങ്ധരന്‍ എന്നിവരെയാണ് കണ്ണൂര്‍ നോര്‍ത്ത് ഐജി സസ്പെന്റ് ചെയ്തത്. ഇടനിലക്കാരന്‍ മുഖേന കഞ്ചാവ് കേസ് പ്രതിയുടെ വാഹനം വിട്ടുകൊടുക്കാന്‍ സിഐ 30,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

◼️അധ്യയന വര്‍ഷം ആരംഭിക്കുന്ന ഇന്ന് കൊച്ചി മെട്രോയില്‍ പ്ലസ് ടുവരെയുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യ യാത്ര. രാവിലെ ഏഴു മുതല്‍ ഒമ്പതുവരെയും ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെയുമാണ് സൗജന്യ യാത്ര. വിദ്യാര്‍ത്ഥികളും അധ്യാപകരും ഐഡന്റിറ്റി കാര്‍ഡ് കൗണ്ടറില്‍ ഹാജരാക്കണം.

◼️കെ റെയിലിന് കേന്ദ്ര റെയില്‍വേ അനുമതി നല്‍കില്ലെന്നു മെട്രോമാന്‍ ഇ ശ്രീധരന്‍. അതിവേഗ ട്രെയിനുകള്‍ക്കു ലെവല്‍ക്രോസിംഗ് അസാധ്യമാണ്. അതിനാല്‍ ഭൂനിരപ്പിലൂടെ പാത പണിയാന്‍ പാടില്ല. തൂണുകളിലൂടെ ആകാം. അങ്ങനെയല്ല കെ റെയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിക്ക് വകതിരിവുള്ള ആരും വായ്പ കൊടുക്കില്ലെന്നും ശ്രീധരന്‍ പറഞ്ഞു. .

◼️ആഭ്യന്തര വകുപ്പില്‍ ഒരു വടിയെങ്കിലും കുത്തിവച്ചുകൂടേയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ വര്‍ധിക്കുകയാണ്. ഇടുക്കി പൂപ്പാറയില്‍ ഇതരസംസ്ഥാനക്കാരിയായ 15 വയസുകാരി ക്രൂര പീഡനത്തിനിരയായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിപ്പുകേടിനും കഴിവില്ലായ്മക്കും ഇനിയുമെത്ര പെണ്‍ജീവനുകള്‍ ബലിയാടാകണമെന്ന് സുധാകരന്‍ ചോദിച്ചു.

◼️സംസ്ഥാനത്തെ മദ്യശാലകളില്‍ മദ്യക്ഷാമമുണ്ടെന്നന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍. സ്പിരിറ്റിനു വില കൂടിയതാണ് കാരണം. മദ്യക്കമ്പനികള്‍ക്കു കുടിശ്ശിക കൊടുക്കാനുള്ളതുകൊണ്ടല്ല മദ്യം എത്തിക്കാത്തത്. വില വര്‍ധിപ്പിക്കണമെന്നാണു മദ്യക്കമ്പനികളുടെ ആവശ്യം. ജവാന്‍ റമ്മിന്റെ വില പത്തു ശതമാനം വര്‍ദ്ധിപ്പിക്കണമെന്ന് ബെവ്കോ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ലിറ്ററിന് 600 രൂപയാണ് വില. സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ട്രാവന്‍കൂര്‍ ഷുഗേഴ്സാണ് ജവാന്‍ മദ്യം ഉത്പാദിപ്പിക്കുന്നത്.

◼️യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ സിവില്‍ പൊലീസ് ഓഫിസറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ശാന്തന്‍പാറ സ്റ്റേഷനിലെ സിപിഒ ആയിരുന്ന കൊന്നത്തടി സ്വദേശി ശ്യാംകുമാറിനെ (32)യാണ് പിരിച്ചുവിട്ടത്. മൂന്നാര്‍ നല്ലതണ്ണി സ്വദേശിയായ ഷീബ എയ്ഞ്ചല്‍ റാണി (27) ജീവനൊടുക്കിയ സംഭവത്തിലാണ് നടപടി. വിവാഹവാഗ്ദാനം നല്‍കി യുവതിയെ പോലീസുകാരന്‍ പീഡിപ്പിച്ചിരുന്നെന്നാണു റിപ്പോര്‍ട്ട്.

◼️ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ സഹോദരങ്ങളടക്കം നാലു പേര്‍ അറസ്റ്റില്‍. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയം സ്ഥാപിച്ചാണ് പ്രതികള്‍ യുവതിയെ പീഡിപ്പിച്ചത്. കട്ടപ്പന മാട്ടുക്കട്ട അമ്പലത്തിങ്കല്‍ എബിന്‍, സഹോദരന്‍ ആല്‍ബില്‍, മാട്ടുക്കട്ട കുന്നപ്പള്ളിമറ്റം റെനിമോന്‍, ചെങ്കര തുരുത്തില്‍ റോഷന്‍ എന്നിവരാണ് അറസ്റ്റിലായത്.  

◼️തൃശൂരില്‍ ഭക്ഷ്യ വിഷബാധയേറ്റ് അഞ്ചുപേര്‍ ചികിത്സയില്‍. പടിഞ്ഞാറെകോട്ടയിലെ അല്‍മദീന ഹോട്ടലില്‍ നിന്ന് പൂരി മസാല കഴിച്ചവര്‍ക്കാണ് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായത്. ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ പൂട്ടിച്ചു.  

◼️സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. ഇന്നലെ 1161 പേര്‍ക്ക് കൊവിഡ് ബാധിച്ചു. എറണാകുളത്ത് 365 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്താകെ കൊവിഡ് ചികിത്സയിലുള്ളത് 17,883 പേരാണ്.

◼️നോര്‍വേ അംബാസഡര്‍ ഹാന്‍സ് ജേക്കബ് ഫ്രെയ്ഡന്‍ലുന്‍ഡുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു കൂടിക്കാഴ്ച.  കൃഷി, കാലാവസ്ഥാ വ്യതിയാനം, മത്സ്യബന്ധന മേഖല, ഊര്‍ജ്ജവും സുസ്ഥിര വികസനവും, സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം, ദുരന്തനിവാരണം തുടങ്ങിയ വിഷയങ്ങളില്‍ നോര്‍വ്വെയുമായി സഹകരിക്കും. കേരളത്തിലേക്കു നോര്‍വീജിയന്‍ നിക്ഷേപങ്ങള്‍ ക്ഷണിക്കുകയും ചെയ്തു.

◼️നിയമ ലംഘനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പക്ഷപാതം കാണിക്കുകയാണെന്ന് എസ്ഡിപിഐ. 26 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടു. എന്നാല്‍ ദുര്‍ഗ്ഗാവാഹിനി പ്രകടനം പോലുള്ള സമാന സംഭവങ്ങളില്‍ നടപടിയില്ല. സംഘപരിവാറിനെതിരെ വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ ഏതെങ്കിലും മതവിഭാഗത്തിന് എതിരായി ചിത്രീകരിക്കരുതെന്നും എസ്ഡിപിഐ.

◼️പള്ളി വികാരി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ  കാളാത്ത് സെന്റ് പോള്‍സ് ലത്തീന്‍ പള്ളി വികാരി സണ്ണി അറയ്ക്കല്‍ (65) ആണ് പള്ളിയുടെ ഓഡിറ്റോറിയത്തില്‍ തൂങ്ങിമരിച്ചത്.

◼️മലപ്പുറം താനൂരില്‍ പൊലീസ് അസഭ്യം പറഞ്ഞതു ചോദ്യം ചെയ്തതിനു മര്‍ദ്ദനമേറ്റ് യുവാവ് ആശുപത്രിയില്‍. ബൈക്കില്‍ മൂന്നു പേരുമായി യാത്ര ചെയ്തതിന് പിടിക്കപ്പെട്ടപ്പോഴാണ് പൊലീസിന്റെ അസഭ്യവര്‍ഷവും മര്‍ദ്ദനവുമെന്നു താനൂര്‍ തെയ്യാല സ്വദേശി മുഹമ്മദ് തന്‍വീറിന്റെ പരാതി. എന്നാല്‍ കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിന് യുവാവിനെതിരെ കേസെടുത്തെന്ന് പോലീസ്.

◼️ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ്. ജനസംഖ്യാ നിയന്ത്രണം നിയമ കൊണ്ടുവരില്ലെന്ന് നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമാണ് ഇപ്പോഴത്തെ പ്രസ്താവന.

◼️പഞ്ചാബ് കോണ്‍ഗ്രസ് നേതാവും പോപ്പ് ഗായകനുമായ സിദ്ദു മൂസേവാലയുടെ മരണത്തില്‍ ഉത്തരാഖണ്ഡ് സ്വദേശി മന്‍പ്രീത് സിംഗിനെ പഞ്ചാബ് പോലീസ് അറസ്റ്റു ചെയ്തു. ഇയാളെ കോടതി പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു.  ജയിലില്‍ കഴിയുന്ന ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങിയിട്ടുമുണ്ട്.

◼️കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന് സമന്‍സ്. ജൂലൈ ഒന്നിന് ഹാജരാകണമെന്ന് കാണിച്ചാണ് ഡല്‍ഹി റോസ് അവന്യൂ കോടതി സമന്‍സ് അയച്ചത്. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

◼️മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പാര്‍ട്ടി വിടുന്നു. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുമായി ആനന്ദ് ശര്‍മ്മ  കൂടിക്കാഴ്ച്ചക്ക് സമയം തേടി.

◼️കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇന്നലെ അറസ്റ്റിലായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ പത്തു ദിവസത്തേക്കു കോടതി എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു.

◼️കോണ്‍ഗ്രസ് നേതാവും എംപിയുമായ കാര്‍ത്തി ചിദംബരത്തിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ ഐടി പാര്‍ലമെന്ററി സമിതിയുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐ പിടിച്ചെടുത്തത് അവകാശലംഘനമാണെന്ന് ശശി തരൂര്‍ എംപി. നടപടി ആവശ്യപ്പെട്ട് ശശി തരൂര്‍ സ്പീക്കര്‍ക്ക് കത്തയച്ചു. കാര്‍ത്തി ചിദംബരവും നേരത്തെ സ്പീക്കര്‍ക്ക് കത്തയച്ചിരുന്നു. ചൈനീസ് പൗരന്മാര്‍ക്ക് വീസ നല്‍കാന്‍ അന്‍പതു ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലായിരുന്നു സിബിഐ പരിശോധന.

◼️പ്രധാനമന്ത്രി പദത്തില്‍ തുടര്‍ച്ചയായ എട്ടാം വര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്ര മോദിയുടെ സ്വീകര്യത വര്‍ധിച്ചതായി  സര്‍വേ റിപ്പോര്‍ട്ട്. രണ്ടാം മോദി സര്‍ക്കാര്‍ 67 ശതമാനം പ്രതീക്ഷകള്‍ നിറവേറ്റിയെന്നാണ് അഭിപ്രായം 64,000 പേരില്‍നിന്നാണു സര്‍വേ വിവരങ്ങള്‍ ശേഖരിച്ചത്.  

◼️ഹജ്ജ് പ്രമാണിച്ച് വിസിറ്റ് വിസക്കാര്‍ക്ക് സൗദിയിലെ ജിദ്ദ, മദീന, യാംബു, തായിഫ്  വിമാനത്താവളങ്ങളില്‍ ഇറങ്ങാന്‍ താല്‍ക്കാലിക വിലക്ക്. ജൂണ്‍ ഒമ്പതു മുതല്‍ ജൂലൈ ഒമ്പതു വരെയാണ് നിയന്ത്രണം.

◼️ഇന്ത്യന്‍ താരം റോഹന്‍ ബൊപ്പണ്ണയും ഡച്ച് താരം മാത്വെ മിഡെല്‍കൂപ്പും ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഡബിള്‍സ് സെമിയില്‍ പ്രവേശിച്ചു. 2015ന് ശേഷം ആദ്യമായാണ് ബൊപ്പണ്ണ ഒരു ഗ്രാന്‍ഡ്സ്ലാം സെമിയിലെത്തുന്നത്.

◼️2022 മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തിലെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) കണ്‍സോളിഡേറ്റഡ് അറ്റാദായം 2,409.39 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 2,917.33 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 17.41 ശതമാനം കുറവാണ്. മൊത്തം പ്രീമിയം വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1,22,290.64 കോടി രൂപയില്‍ നിന്ന് 17.88 ശതമാനം വര്‍ധിച്ച് 1,44,158.84 കോടി രൂപയായി. ഓഹരികള്‍ ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള എല്‍ഐസിയുടെ ആദ്യ വരുമാന പ്രസ്താവനയാണിത്. ഒരു ഓഹരിക്ക് എല്‍ഐസി 1.50 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചതായി റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി അറിയിച്ചു.

◼️നാലാം പാദത്തില്‍ അരബിന്ദോ ഫാര്‍മ ലിമിറ്റഡിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 28 ശതമാനം ഇടിഞ്ഞ് 576.14 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ കമ്പനി 801.18 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം രേഖപ്പെടുത്തിയിരുന്നതായി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. അവലോകന പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 6,001.5 കോടി രൂപയില്‍ നിന്ന് 5,809.37 കോടി രൂപയായി. നാലാം പാദത്തിലെ മൊത്തം ചെലവ് മുന്‍ വര്‍ഷം ഇതേ കാലയളവിലെ 5,011.05 കോടി രൂപയില്‍ നിന്ന് 5,097.75 കോടി രൂപയായി ഉയര്‍ന്നു.  2022 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് മൊത്ത വരുമാനം 23,455.49 കോടി രൂപയായിരുന്നു.

◼️ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ് എന്ന് പേരിട്ടു. ജിയോ ബേബിയുടേത് തന്നെയാണ് രചന. മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. രചനയ്ക്കും സംവിധാനത്തിനുമൊപ്പം ജിയോ ബേബി ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും.

◼️സൂപ്പര്‍ ഹിറ്റ് തെലുങ്ക് സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള കമ്പനിയാണ് മൈത്രി മൂവി മേക്കേഴ്സ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വമ്പന്‍ നിര്‍മ്മാണ കമ്പനി മലയാള സിനിമയിലേക്ക് കൂടി കാലെടുത്തു വെക്കുകയാണ്. ഡോക്ടര്‍ ബിജു സംവിധാനം ചെയ്യാന്‍ പോകുന്ന അദൃശ്യ ജാലകങ്ങള്‍ എന്ന ചിത്രത്തിലൂടെ അവര്‍ മലയാളത്തിലെത്തുമ്പോള്‍, ഇതിലെ നായക വേഷം ചെയ്യാന്‍ പോകുന്നത് യുവ താരം ടോവിനോ തോമസാണ്. ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, എല്ലാനാര്‍ ഫിലിംസ് പ്രൊഡക്ഷന്‍സ് എന്നിവരും ഈ ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളാണ്. നിമിഷാ സജയന്‍ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തില്‍ ഇന്ദ്രന്‍സും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

◼️മഹാരാഷ്ട്രയിലെ സോലാപൂരില്‍ മോഡല്‍ അവതരിപ്പിച്ചതോടെ ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ലഭ്യത ബജാജ് ഓട്ടോ വിപുലീകരിച്ചു. പ്രീമിയം എന്ന ഒറ്റ വേരിയന്റിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഇവിടെ വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ വില 1,34,814 രൂപയാണ് (എക്സ്-ഷോറൂം). ബ്രൂക്ലിന്‍ ബ്ലാക്ക്, ഹേസല്‍ നട്ട്, ഇന്‍ഡിഗോ മെറ്റാലിക്, വെല്ലുട്ടോ റോസ്സോ എന്നീ നാല് നിറങ്ങളില്‍ ഇത് ലഭ്യമാകും. നിലവില്‍ 24 സംസ്ഥാനങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 2,000 രൂപ ടോക്കണ്‍ തുകയ്ക്ക് ചേതക് ഓണ്‍ലൈനായി ബുക്ക് ചെയ്യാം. അര്‍ബന്‍, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളിലാണ് ചേതക്കിനെ എത്തിക്കുന്നത്.

◼️ലോക്രപ്രശസ്ത ശീല വിദഗ്ധനായ ജെയിംസ് ക്ലിയര്‍ നിങ്ങളുടെ ജീവിതത്തെ പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ലളിതമായ ഒരു സംവിധാനം കണ്ടെത്തി. ഈ പുസ്തകത്തില്‍, ഈ ചെറിയ മാറ്റങ്ങള്‍ ഓരോ ദിവസവും 1 ശതമാനം മെച്ചപ്പെടാന്‍ നിങ്ങളെ എങ്ങനെ സഹായിക്കുമെന്ന് ക്ലിയര്‍ വെളിപ്പെടുത്തുന്നു. അദ്ദേഹം ഒരു പിടി ലളിതമായ ജീവിത ഹാക്കുകള്‍ കണ്ടെത്തുകയും അവ എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് വിശദീകരിക്കാന്‍ അത്യാധുനിക മനശാസ്തത്തിലേക്കും ന്യറോസയന്‍സിലേക്കും കൊണ്ട്പോകുകയും ചെയ്യുന്നു. 'ആറ്റോമിക് ഹാബിറ്റ്സ്'. മഞ്ജുള്‍ പബ്ളിഷിംഗ് ഹൗസ്. വില 339 രൂപ.

◼️മാതളത്തില്‍ ധാരാളം ജീവകം സി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇരുമ്പു സത്തും ഉള്‍ക്കൊള്ളുന്നു. നാടവിരശല്യത്തിനു പ്രതിവിധിയായി ഇതിന്റെ ഉണക്കിപ്പൊടിച്ചതോട് ഉപയോഗിക്കാറുണ്ട്. വയറിലുണ്ടാക്കുന്ന ഒട്ടു മിക്ക രോഗങ്ങള്‍ക്കും മാതളയല്ലി നല്ല മരുന്നാണ്. അതിസാരം, ആമാശയ- കുടല്‍ രോഗങ്ങള്‍, ദഹനക്കേട്, കൃമിരോഗങ്ങള്‍ എന്നിവയ്ക്ക് ഏറ്റവും ഫലപ്രദമാണ് മാതളം. മാതളം ശരീരക്ഷീണമകറ്റി ഉന്മേഷം പ്രദാനം ചെയ്യും. മാതളനീരില്‍ തേന്‍ ചേര്‍ത്തുകഴിച്ചാല്‍ ഛര്‍ദ്ദി ശമിക്കും. കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും കഴിവുണ്ട്. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കാനും സഹായിക്കും. കുഞ്ഞുങ്ങള്‍ക്ക് നല്ലൊരു ആരോഗ്യപാനീയമാണ് മാതള ജ്യൂസ്.

*ശുഭദിനം*
*കവിത കണ്ണന്‍*
നൃത്തം അയാള്‍ക്ക് വലിയ ഇഷ്ടമായിരുന്നു.  പക്ഷേ, മറ്റുള്ളവരുടെ മുന്‍പില്‍ ഒരു ചുവട് വെയ്ക്കാന്‍ പോലും അയാള്‍ക്ക് ഭയമായിരുന്നു.  അതുകൊണ്ട് തന്നെ ആഘോഷങ്ങള്‍ക്കിടെ നൃത്തം ചെയ്യാന്‍ ആരെങ്കിലും അയാളെ വിളിച്ചാല്‍ അയാള്‍ തന്ത്രപൂര്‍വ്വം ഒഴിവാകുമായിരുന്നു.  ഒരിക്കല്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തക വിരുന്നിനിടെ അദ്ദേഹത്തെ നൃത്തം ചെയ്യാന്‍ ക്ഷണിച്ചു.  പരസ്യമായ ക്ഷണമായതുകൊണ്ട് തന്നെ ഒഴിഞ്ഞുമാറുവാന്‍ അയാള്‍ക്കായില്ല.  കാല്‍വിരലിലൂന്നി ആളുകള്‍ നൃത്തം ചെയ്യുന്നത് കണ്ട് അയാള്‍ക്ക് ഭയമായി.  ആ ധര്‍മ്മസങ്കടം മനസ്സിലാക്കിയ സഹപ്രവര്‍ത്തക അയാളുടെ കാതില്‍ പറഞ്ഞു:  നീ വേറെയാരേയും ശ്രദ്ധിക്കേണ്ട.  നിന്റെ ഉള്ളിലേക്ക് വരുന്ന സംഗീതത്തെ മാത്രം ശ്രദ്ധിക്കുക.  അതിന്റെ താളത്തിനനുസരിച്ച് നൃത്തം ചെയ്യുക.  അയാള്‍ സാവധാനം അപ്രകാരം ചെയ്തു.  അങ്ങനെ നൃത്തം ജീവിതത്തിലാദ്യമായി അയാളിലേക്കെത്തി.  ഭയം ഇല്ലാതാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ആ ഭയത്തെ മുഖാമുഖം നേരിടുക എന്നതാണ്.  ഭയത്തെ രണ്ടുതരത്തില്‍ നമുക്ക് സമീപിക്കാം.  ഒന്ന്. അതില്‍ നിന്നും ഒളിച്ചോടി.  രണ്ട്, അതിനെ അഭിമുഖീകരിച്ച്.  ഒളിച്ചോടുന്നവര്‍ക്ക് എന്നും ഒളിത്താവളങ്ങളില്‍ മാത്രമേ സ്ഥാനമുണ്ടാകൂ.. പേടിക്കുന്ന എന്തിനെയും നേരിട്ട് അഭിമുഖീകരിച്ചാല്‍ പേടി എത്ര അസ്ഥാനത്തായിരുന്നു എന്ന് നമുക്ക് മനസ്സിലാകും.  നമ്മുടെ ഒളിത്താവളങ്ങളെ നമുക്ക് ഒഴിഞ്ഞുകൊടുക്കാം, ജീവിതത്തെ, പ്രശ്‌നങ്ങളെ, ഭയത്തെ സധൈര്യം അഭിമുഖീരിക്കാന്‍ ശീലിക്കാം. എന്തെന്നാല്‍ അവിടെ മാത്രമേ പുതുമയും വളര്‍ച്ചയും കണ്ടെത്താനാകൂ - ശുഭദിനം.
➖➖➖➖➖➖➖➖

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

കരുമ്പിൽ സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു.

തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന്  ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*

DGP 34 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം (30-06-2025) ഔദ്യോഗിക സർവീസിൽ നിന്നും വിരമിച്ചു

34 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഇന്ന് (30-06-2025) ഔദ്യോഗിക സർവീസിൽ നിന്നും വിരമിക്കുന്ന സംസ്ഥാന പോലീസ് മേധാവിയും, പോലീസ് ഡയറക്ടർ ജനറലുമായ ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ് അവർകൾക്ക് നന്മനിറഞ്ഞ റിട്ടയർമെന്റ് ജീവിതം ആശംസിക്കുന്നു. ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ് പരേതനായ മെഹബൂബ് പീര സാഹിബിന്‍റേയും ഗൗസുന്നീസ ബീഗത്തിന്‍റേയും മൂത്തമകനായി 1964 ജൂലൈ-10ന് ആന്ധ്രാപ്രദേശിലെ കഡപ്പ ജില്ലയിലാണ് ഷെയ്ഖ് ദര്‍വേഷ് സാഹിബിന്‍റെ ജനനം.  ഹൈദരാബാദ് എസ്.വി അഗ്രികള്‍ച്ചര്‍ കോളേജില്‍ നിന്ന് എം.എസ്.സി പൂര്‍ത്തിയാക്കിയ അദ്ദേഹം ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അഗ്രോണമിയില്‍ പി.എച്ച്.ഡിയും ഇഗ്നോയില്‍ നിന്ന് ഫിനാന്‍സില്‍ എം.ബി.എയും പൂര്‍ത്തിയാക്കി.  1991 ബാച്ചില്‍ ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ കേരള കേഡറില്‍ പ്രവേശിച്ചു. മുസോറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അടിസ്ഥാന പരിശീലനത്തില്‍ ഏര്‍പ്പെട്ട അദ്ദേഹം നിയമത്തില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി. ഹൈദരാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ നിന്ന് ക്...

നീറ്റ്, പ്ലസ് 2, എസ്. എസ്. എൽ. സി ജേതാക്കളെ വെൽഫെയർ പാർട്ടി ആദരിച്ചു.

വലിയോറ : ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ ഏറ്റെടുക്കാൻ വിദ്യാർഥികൾ ത്യാറാവണമെന്നും നീതി നിഷേധത്തിനെതിരെ പോരാടാൻ തയ്യാറാവണമെന്നും വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ജംഷീൽ അബൂബക്കർ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. ജാതീയമായ ഉച്ചനീചത്വത്തിനെതിരെയുള്ള വിപ്ലവത്തിന്റെ തുടക്കം വിദ്യാലയങ്ങളിൽ നിന്നാരംഭിക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഉണർത്തി. വലിയോറ മേഖല വെൽഫെയർ പാർട്ടി,  പ്രദേശത്തു നിന്നും നീറ്റ്, പ്ലസ് ടു, എസ്. എസ്. എൽ. സി, യു. എസ്. എസ്. എൽ. എസ്. എസ്. പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുപ്പതോളം വിദ്യാർത്ഥികളെ അനുമോദിച്ചു കൊണ്ട് ചേർന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു ശ്രീ ജംഷീൽ. മണ്ഡലം സെക്രട്ടറി പി. റഹീം ബാവയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ എ ഇ ഒ മുഹമ്മദ് അലി മാസ്റ്റർ,  വെൽഫെയർ പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ, സെക്രട്ടറി കുട്ടിമോൻ, എന്നിവർ പ്രസംഗിച്ചു.    ഡോ. മുഹമ്മദ് ഗദ്ധാഫി, ഹംസ എം. പി, ഡോ. ഇക്ബാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡണ്ട്‌ എം. പി. അലവി സ്വാഗതവും അബ്ദുൾ നാസർ പറങ...

കൂരിയാട് പനംമ്പുഴ റോഡിൽ വലിയ വാഹനം തട്ടിയതിനെ തുടർന്ന് പൊട്ടിയ മരത്തിന്റെ കൊമ്പ് മുറിച്ച് മാറ്റി

കൂരിയാട് പനംമ്പുഴ റോഡിൽ ജെംസ്  സ്കൂളിന്  മുൻവശം  വലിയ വാഹനം തട്ടിയതിനെ തുടർന്ന്  ചീനി മരത്തിന്റെ കൊമ്പ് ഇടിഞ്ഞു വിയാൻ നിന്നിരുന്നത് 23ാം വാർഡ് മെമ്പർ ആരിഫ മടപള്ളിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റ്‌ പ്രവർത്തകരായ ഇല്യാസ് പുള്ളാട്ട്, വിജയൻ ചെരൂർ,ജബ്ബാർ എരണി പടി, ഉനൈസ് വലിയോറ, ജലീൽ കൂരിയാട്,സുമേഷ്, ഷൈജു എന്നിവർ ചേർന്ന് വെട്ടിമറ്റി, സഹായങ്ങൾക്ക് ഹൈവേ പോലീസും, KSEB ഉദോഗസ്ഥരും, നാട്ടുകാരും    ഉണ്ടായിരുന്നു

എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?

എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ  ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?  ഒരു ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സിവിൽ കോടതിയിൽ ഒരു കേസ് വരുമ്പോൾ പോക്കുവരവിന് എന്ത് പ്രാധാന്യമുണ്ട് ?  വളരെ ലളിതമായി പറഞ്ഞാൽ ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാറുമ്പോൾ ആ മാറ്റം സർക്കാർ രേഖകളിൽ -  അതായത് വില്ലേജ് രേഖകളിൽ തണ്ടപ്പേർ രജിസ്റ്ററിൽ ചേർക്കുന്നതിനെയാണ് പോക്കുവരവ് എന്ന് പറയുന്നത് . നമ്മൾ ഒരു വസ്തു വാങ്ങുമ്പോഴോ , സമ്മാനമായി ലഭിക്കുമ്പോഴോ ,  പിന്തുടർച്ച അവകാശമായി കിട്ടുമ്പോഴോ , അല്ലെങ്കിൽ കോടതി വിധിയിലൂടെ ഒക്കെ ഉടമസ്ഥാവകാശം ലഭിക്കുമ്പോൾ ഈ മാറ്റം വില്ലേജ് രേഖകളിൽ അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയയാണ് പോക്കുവരവ് എന്ന് പറയുന്നത് .  ഇതിനെ ട്രാൻസ്ഫർ ഓഫ് രജിസ്ട്രി ( Mutation )  എന്നും നിയമപരമായി പറയും .  പോക്കുവരവ് ചെയ്യുന്നതിന് അതിന്റെതായ നടപടിക്രമങ്ങളുണ്ട് . The Transfer of Registry Rules 1966  എന്ന നിയമമാണ് ഇതിനു അടിസ്ഥാനം .  സാധാരണയായി രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ അടിസ്ഥാനത്തിൽ പോക്കുവരവ് എളുപ്പമാണ് . എന്നാൽ പിന്തുടർച്ച അവകാശം പോലുള്ള കാര്യങ്ങളിൽ ആര...

കേരളത്തിലെ 15 ഡാമുകളെ പരിചയപ്പെടാം

കേരളത്തിൽ മൊത്തം അറുപതോളം ഡാമുകളുണ്ട്. ഏറ്റവും കൂടുതൽ ഡാമുകളുള്ളത് ഇടുക്കി, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ്. ഇത്രയധികം ഡാമുകളിൽ ചിലത് വിനോദസഞ്ചാരത്തിനു യോഗ്യമായവയാണ്. അവയിൽ പ്രധാനപ്പെട്ട 15 ഡാമുകളെ പരിചയപ്പെടാം. 1. നെയ്യാർ ഡാം : തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ കള്ളിക്കാടിൽ നെയ്യാർ നദിയിൽ നിർമ്മിച്ചിരിക്കുന്ന;അണക്കെട്ടാണ്നെയ്യാർ അണക്കെട്ട്. 1958-ൽ നിർമ്മിച്ച അണക്കെട്ട് ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര-ഉല്ലാസ കേന്ദ്രം കൂടിയാണ്.ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല നെയ്യാർ വന്യജീവിസംരക്ഷണകേന്ദ്രം എന്നറിയപ്പെടുന്നു. പശ്ചിമഘട്ടത്തിന്റെ തെക്കായുള്ള പൊക്കം കുറഞ്ഞ മലകൾ നെയ്യാർ ഡാമിന് അതിർത്തി തീർക്കുന്നു. സുന്ദരമാ‍യ ഒരു തടാകവും ഉണ്ട് ഇവിടെ. ഇവിടത്തെ പരിസ്ഥിതിയിലെ ജീവജാലങ്ങളിൽ കാട്ടുപോത്ത്, വരയാട്, സ്ലോത്ത് കരടി, കാട്ടുപൂച്ച, നീലഗിരി ലംഗൂർ, കാട്ടാന, സാമ്പാർ മാൻ എന്നിവ ഉൾപ്പെടുന്നു. പ്രധാന ആകർഷണങ്ങൾ : ലയൺ സഫാരി, ബോട്ട് യാത്ര, മാൻ പാർക്ക്, സ്റ്റീവ് ഇർവിൻ സ്മാരക മുതല വളർത്തൽ കേന്ദ്രം(മുതലകളെ കൂട്ടിൽ അടയ്ക്കാതെ തുറന്നു വിട്ടിരിക്കുന്നു), നീന്തൽക്കുളം, കാഴ്ചമാടം, കേരളത്തിന്...

KSRTC ട്രാവൽ കാർഡ് കിട്ടിയോ..?

 കെഎസ്ആർടിസി ബസ്സിലെ യാത്രക്ക് ഉപയോഗിക്കാൻ കഴിയുന്ന ട്രാവൽ കാർഡ്.. ഇല്ലെങ്കിൽ ഇന്ന് ബസ്സിൽ കയറി യാത്ര ചെയ്യുമ്പോൾ കണ്ടക്ടറോട് ഒന്ന് ചോദിക്കൂ കാർഡ് ഉണ്ടോ എന്ന്, അല്ലെങ്കിൽ സ്റ്റാൻ്റിലെ SM office ഓഫീസിൽ ചോദിച്ച് നോക്കൂ. മിക്കവാറും എല്ലാ ഡിപ്പോയിലും വന്നിട്ടുണ്ട്. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം. 1. കാർഡിൻ്റെ ചാർജ്ജ് 100 രൂപയാണ് . ഈ കാർഡ് 0 ബാലൻസിൽ ആണ് ലഭിക്കുന്നത് ഒരു വർഷമാണ് കാലാവധി 2. കാർഡ് കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തി വാങ്ങുക.  3. കാർഡ് മറ്റുള്ളവർക്ക് കൈമാറുന്നതിൽ തടസ്സമില്ല. എന്നാൽ നഷ്ടപ്പെട്ടാൽ കാർഡിൻ്റെ ഉടമ മാത്രമാണ് ഉത്തരവാദി. 4. കാർഡ് പ്രവർത്തിക്കാതെ വന്നാൽ അടുത്തുള്ള ഡിപ്പോയിൽ പേരും,അഡ്രസ്സും,ഫോൺ നമ്പരും സഹിതം അപേക്ഷ കൊടുക്കുക  5 ദിവസത്തിനുള്ളിൽ പുതിയ കാർഡ് ലഭിക്കും. പഴയ കാർഡിലെ തുക പുതിയ കാർഡിൽ ഉൾപ്പെടുകയും ചെയ്യും. 5. കേടുപാടുകൾ ( ഒടിയുക, പോറൽ, ചുളുങ്ങി ,പൊട്ടൽ പോലുള്ള പ്രവർത്തിക്കാത്ത അവസ്ഥ) വന്നാൽ മാറ്റി നൽകുന്നതല്ല.  6. മിനിമം റീചാർജ്ജ് തുക 50 രൂപയാണ്. 3000 രൂപ വരെ റീ ചാർജ്ജ് ചെയ്യാം. ഓഫർ ഉണ്ട് ഒരു നിശ്ചിത കാലത്തേക്ക...

വോയിസ്‌ ഓഫ് വേങ്ങരയുടെ 3ാം വാർഷികം ആഘോഷിച്ചു

വേങ്ങരക്കാരുടെ കൂട്ടായ്മ്മയായ വോയിസ്‌ ഓഫ് വേങ്ങര വാട്സ്ആപ്പ് കൂട്ടായ്മ്മ 3ാം വാർഷികം വേങ്ങര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടിയുടെ ഉത്ഘാടനം ജീവ കാരുണ്യ പ്രവർത്തകൻ നാസർ മാനു നിർവഹിച്ചു. അജ്മൽ പുല്ലമ്പലവൻ അദ്യക്ഷത വഹിച്ച ചടങ്ങിൽ കാപ്പൻ മുസ്തഫ സ്വഗതവും, സബാഹ് കുണ്ടുപുഴക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌  കുഞ്ഞി മുഹമ്മദ്‌ എന്ന ടി. കെ പുച്ഛിയാപ്പു, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് അസീസ് ഹാജി, സെക്രട്ടറി സൈനുദ്ധീൻ ഹാജി, പാലിയേറ്റിവ് പ്രസിഡന്റ് പുല്ലമ്പലവൻ ഹംസ ഹാജി, ടി കെ ബാവ എന്നിവർ ആശംസഅർപ്പിച്ച പരിപാടിയിൽ  ഉണ്ണിയാലുക്കൽ സൈദലവി ഹാജി നന്ദി പറഞ്ഞു. പരിപാടിയിൽ കഴിഞ്ഞ SSLC,+2 പരീക്ഷകളിൽ ഫുൾ A+ നേടിയ ഗ്രൂപ്പ് മെമ്പർമാരുടെ കുട്ടികളെ ആദരികുകയും ചെയ്തു   ശേഷം ഗ്രൂപ്പ് മെമ്പർമാർ അവധരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി. വേങ്ങരയിലെ പഴയ കാല സൗഹൃദം വീണ്ടെടുക്കാൻ വേങ്ങര നിയോജക മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലെയും എല്ലാ രാഷ്ട്രീയ-മത -സംഘടനയിൽ ഉള്ള എല്ലാ തരം ആളുകളെയും ഉൾപ്പെടുത്തി രാഷ്ട്രീയ -മത -സംഘടനകൾക്കപ്പുറം സ്നേഹം...

ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്.

'ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെക്കൊടുക്കുന്നു: ആറ്റുവാള (Wallago Attu) - വിശദാംശങ്ങൾ  * ശാസ്ത്രീയ നാമം (Scientific Name): Wallago attu  * പൊതുവായ ഇംഗ്ലീഷ് പേരുകൾ (Common English Names): Wallago, Helicopter Catfish, Freshwater Shark, Great white sheatfish, Mully Catfish. (ഇവയുടെ രൂപവും സ്വഭാവവും കാരണമാണ് ഈ പേരുകൾ ലഭിച്ചത്.)  * മറ്റ് പ്രാദേശിക പേരുകൾ: പുഴവാള, ബീവാള. പ്രധാന പ്രത്യേകതകൾ:  * ശരീരപ്രകൃതി:    * വളരെ നീളമുള്ളതും മെലിഞ്ഞതുമായ ശരീരമാണ് ആറ്റുവാളയുടേത്. ഇതിന്റെ വാൽ ഭാഗം ക്രമേണ നേർത്ത് ഇല്ലാതാകുന്ന രൂപത്തിലാണ്.    * തിളങ്ങുന്ന വെള്ളി കലർന്ന ചാരനിറമോ അല്ലെങ്കിൽ തവിട്ടുനിറമോ ആയിരിക്കും ഇവയ്ക്ക്.    * വലിയതും പരന്നതുമായ തലയും വലിയ വായയുമുണ്ട്. വായയിൽ വളരെ മൂർച്ചയുള്ള പല്ലുകൾ കാണാം.    * ശരീരത്തിൽ ചെതുമ്പലുകൾ (scales) ഉണ്ടാകില്ല.    * ഇവയ്ക്ക് രണ്ട് ജോഡി മീശര...

മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റിനെ വേങ്ങര പഞ്ചായത്ത് 2ാം വാർഡ് കമ്മറ്റി മോമോന്റെ നൽകി ആദരിച്ചു

അപകടദുരന്ത മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തുന്ന മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റിന് വേങ്ങര പഞ്ചായത്ത് 2ാം വാർഡ് കമ്മറ്റിയുടെ മൊമെന്റോ മെമ്പർ ഉമ്മർ കോയയിൽനിന്ന് യൂണിറ്റ്‌ ലീഡർ ഇല്യാസ് പുള്ളാട്ട് സീകരിച്ചു. ചടങ്ങിൽ  കെ പി. കോയ, അവറാൻ കുട്ടി, നിഷാദ് കെ പി ജാഫർ,ജാഫർ കുറ്റൂർ, യൂണിറ്റ്‌ പ്രവർത്തകരും പങ്കെടുത്തു

കൂടുതൽ വാർത്തകൾ

കരുമ്പിൽ സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു.

തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന്  ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*

കൂരിയാട് പനംമ്പുഴ റോഡിൽ വലിയ വാഹനം തട്ടിയതിനെ തുടർന്ന് പൊട്ടിയ മരത്തിന്റെ കൊമ്പ് മുറിച്ച് മാറ്റി

കൂരിയാട് പനംമ്പുഴ റോഡിൽ ജെംസ്  സ്കൂളിന്  മുൻവശം  വലിയ വാഹനം തട്ടിയതിനെ തുടർന്ന്  ചീനി മരത്തിന്റെ കൊമ്പ് ഇടിഞ്ഞു വിയാൻ നിന്നിരുന്നത് 23ാം വാർഡ് മെമ്പർ ആരിഫ മടപള്ളിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റ്‌ പ്രവർത്തകരായ ഇല്യാസ് പുള്ളാട്ട്, വിജയൻ ചെരൂർ,ജബ്ബാർ എരണി പടി, ഉനൈസ് വലിയോറ, ജലീൽ കൂരിയാട്,സുമേഷ്, ഷൈജു എന്നിവർ ചേർന്ന് വെട്ടിമറ്റി, സഹായങ്ങൾക്ക് ഹൈവേ പോലീസും, KSEB ഉദോഗസ്ഥരും, നാട്ടുകാരും    ഉണ്ടായിരുന്നു

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം.

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം. ഒരു വീടിന്‍റെയോ സ്ഥാപനത്തിന്‍റെയോ കൃത്യമായ ലൊക്കേഷനെ പ്രതിനിധീകരിക്കുന്നതാണ് പത്തക്ക ഡിജിപിന്‍ സംവിധാനം. എന്തൊക്കെയാണ്  ഡിജിപിന്നിനുള്ള ഗുണങ്ങൾ?   വരൂ , നോക്കാം.  കത്തിടപാടുകള്‍ കൃത്യസ്ഥലത്ത് എത്തിക്കൽ തന്നെ ഏറ്റവും പ്രധാനം. പക്ഷെ വേറെയും ഉപയോഗങ്ങളുമുണ്ട് . ആംബുലന്‍സ്, അഗ്നിശമന വിഭാഗം, പോലീസ്  പോലുള്ള എമര്‍ജന്‍സി സേവനങ്ങള്‍ക്ക് ലൊക്കേഷന്‍ മനസിലാക്കി കൃത്യമായി എത്തിച്ചേരാന്‍ സഹായിക്കുകയും ചെയ്യുമെന്നതാണ് ഡിജിപിന്നിന്‍റെ ഏറ്റവും മേന്മ. ഒരു വാഹനാപകടം ഉണ്ടായാൽ പോലും നമുക്ക് അറിയാത്ത സ്ഥലത്തു വെച്ചാണെങ്കിൽ പോലീസിനെ അറിയിക്കുമ്പോൾ ഏറ്റവും പ്രശ്നമാണ് സ്ഥലം അറിയിക്കുക എന്നത്. ഇത് മാത്രമല്ല, ഇനി മുതൽ ആമസോണിലും സ്വിഗിയിലെല്ലാം ഈ പിൻ മാത്രം കൊടുത്താൽ മതിയാകും .  അഡ്രസ്സ് ഒട്ടും വേണ്ട. എങ്ങനെയാണ് ഇത് സാധ്യമാകുന്നത് ?   സാങ്കേതികമായി നോക്കുമ്പോൾ , ഇന്ത്യയിലെ മുഴുവൻ സ്ഥലത്തെയും നാല് മീറ്റർ നീളവും വീതിയുമുള്ള ചതുരങ്ങൾ ആക്കി ...

ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്.

'ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെക്കൊടുക്കുന്നു: ആറ്റുവാള (Wallago Attu) - വിശദാംശങ്ങൾ  * ശാസ്ത്രീയ നാമം (Scientific Name): Wallago attu  * പൊതുവായ ഇംഗ്ലീഷ് പേരുകൾ (Common English Names): Wallago, Helicopter Catfish, Freshwater Shark, Great white sheatfish, Mully Catfish. (ഇവയുടെ രൂപവും സ്വഭാവവും കാരണമാണ് ഈ പേരുകൾ ലഭിച്ചത്.)  * മറ്റ് പ്രാദേശിക പേരുകൾ: പുഴവാള, ബീവാള. പ്രധാന പ്രത്യേകതകൾ:  * ശരീരപ്രകൃതി:    * വളരെ നീളമുള്ളതും മെലിഞ്ഞതുമായ ശരീരമാണ് ആറ്റുവാളയുടേത്. ഇതിന്റെ വാൽ ഭാഗം ക്രമേണ നേർത്ത് ഇല്ലാതാകുന്ന രൂപത്തിലാണ്.    * തിളങ്ങുന്ന വെള്ളി കലർന്ന ചാരനിറമോ അല്ലെങ്കിൽ തവിട്ടുനിറമോ ആയിരിക്കും ഇവയ്ക്ക്.    * വലിയതും പരന്നതുമായ തലയും വലിയ വായയുമുണ്ട്. വായയിൽ വളരെ മൂർച്ചയുള്ള പല്ലുകൾ കാണാം.    * ശരീരത്തിൽ ചെതുമ്പലുകൾ (scales) ഉണ്ടാകില്ല.    * ഇവയ്ക്ക് രണ്ട് ജോഡി മീശര...

എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?

എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ  ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?  ഒരു ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സിവിൽ കോടതിയിൽ ഒരു കേസ് വരുമ്പോൾ പോക്കുവരവിന് എന്ത് പ്രാധാന്യമുണ്ട് ?  വളരെ ലളിതമായി പറഞ്ഞാൽ ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാറുമ്പോൾ ആ മാറ്റം സർക്കാർ രേഖകളിൽ -  അതായത് വില്ലേജ് രേഖകളിൽ തണ്ടപ്പേർ രജിസ്റ്ററിൽ ചേർക്കുന്നതിനെയാണ് പോക്കുവരവ് എന്ന് പറയുന്നത് . നമ്മൾ ഒരു വസ്തു വാങ്ങുമ്പോഴോ , സമ്മാനമായി ലഭിക്കുമ്പോഴോ ,  പിന്തുടർച്ച അവകാശമായി കിട്ടുമ്പോഴോ , അല്ലെങ്കിൽ കോടതി വിധിയിലൂടെ ഒക്കെ ഉടമസ്ഥാവകാശം ലഭിക്കുമ്പോൾ ഈ മാറ്റം വില്ലേജ് രേഖകളിൽ അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയയാണ് പോക്കുവരവ് എന്ന് പറയുന്നത് .  ഇതിനെ ട്രാൻസ്ഫർ ഓഫ് രജിസ്ട്രി ( Mutation )  എന്നും നിയമപരമായി പറയും .  പോക്കുവരവ് ചെയ്യുന്നതിന് അതിന്റെതായ നടപടിക്രമങ്ങളുണ്ട് . The Transfer of Registry Rules 1966  എന്ന നിയമമാണ് ഇതിനു അടിസ്ഥാനം .  സാധാരണയായി രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ അടിസ്ഥാനത്തിൽ പോക്കുവരവ് എളുപ്പമാണ് . എന്നാൽ പിന്തുടർച്ച അവകാശം പോലുള്ള കാര്യങ്ങളിൽ ആര...

പരപ്പനങ്ങാടി പുഴയിൽ കണ്ടെത്തിയ മൃതദേഹം വെങ്കുളം സ്വദേശിയുടേത്.ബന്ധുക്കൾ തിരിച്ചറിഞ്ഞു

തിരൂരങ്ങാടി: പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.  വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) എന്നയാളുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അദ്ദേഹത്തിൻെറ വസ്ത്രവും കുടയും ചെരിപ്പും കാരാത്തോട് കടലുണ്ടിപ്പുഴയുടെ സമീപത്ത് നിന്നും സംശയാസ്പദമായ രീതിയിൽ രണ്ട് ദിവസം മുമ്പ് കണ്ടതിനാൽ പുഴയിൽ വീണു പോയതാണെന്ന് സംശയിച്ചിരുന്നു.  സംഭവസ്ഥലത്ത്  ഫയർഫോഴ്സും  പോലീസും നാട്ടുകാരും അദ്ദേഹത്തിന് വേണ്ടി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കെയാണ് പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ ലഭ്യമാണ്.

KAKKADAMPOYIL   BUS TIMINGS കക്കാടംപൊയിൽ  മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി,   നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ ലഭ്യമാണ്. ⭕കക്കാടംപൊയിലിലേക്കുള്ള ബസുകളുടെ സമയവിവരം 🔶കോഴിക്കോട് നിന്നും (കുന്നമംഗലം  NIT മുക്കം തിരുവമ്പാടി കൂടരഞ്ഞി കൂമ്പാറ വഴി)  ◼️07:10AM,      ◼️03:55PM,   ◼️05:10PM 🔶തിരുവമ്പാടി യിൽ നിന്നും  ◼️07:05AM,   ◼️08:40AM,  ◼️09:05AM,  ◼️09:45AM,  ◼️11:45AM  ◼️12:30PM  ◼️02:00PM  ◼️03:00PM  ◼️04:00PM  ◼️05:45PM  ◼️07:00PM 🔶നിലമ്പൂരിൽ നിന്നും   ◼️06:30AM   ◼️11:30AM   ◼️04:30PM ⭕കക്കാടംപൊയിലിൽ നിന്നുള്ള ബസ് സമയം  🔶കോഴിക്കോട്ടേക്ക്    ◼️06:40AM    ◼️08:20AM    ◼️10:10AM    ◼️02:10PM 🔶തിരുവമ്പാടിയിലേക്ക്   ◼️08:00AM   ◼️10:50AM   ◼️03:00PM   ◼️04:00PM   ◼️05:00PM...

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്.

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു: കരിമീനിന്റെ പൊതുവായ വിവരങ്ങൾ (General Information about Karimeen):  * ശാസ്ത്രീയ നാമം (Scientific Name): Etroplus suratensis  * ഇംഗ്ലീഷ് പേര് (English Name): Pearl Spot, Green Chromide, Banded Pearlspot  * ആവാസവ്യവസ്ഥ (Habitat): കായലുകൾ, പുഴകൾ, ചതുപ്പുകൾ, പാടശേഖരങ്ങൾ, കുളങ്ങൾ തുടങ്ങിയ ശുദ്ധജലത്തിലും ഓരുജലത്തിലും (brackish water) കരിമീനിനെ കണ്ടുവരുന്നു. കേരളത്തിലെ കായൽ മേഖലകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്, പ്രത്യേകിച്ച് വേമ്പനാട്ട് കായൽ, അഷ്ടമുടി കായൽ, വെള്ളായണി കായൽ എന്നിവിടങ്ങളിൽ.  * ശരീരപ്രകൃതി (Physical Characteristics):    * ഓവൽ ആകൃതിയിലുള്ള ശരീരഘടന.    * ചാരനിറം കലർന്ന പച്ച നിറവും, ശരീരത്തിൽ നേരിയ കറുത്ത വരകളും, ചിതറിയ മുത്തുപോലെയുള്ള പുള്ളികളും കാണാം.    * ചെറിയ വായയാണ് ഇതിനുള്ളത്.    * സാ...

കൂരിയാട് ദേശീയപാത തകർന്നതിന്‍റെ നടുക്കുന്ന അനുഭവം പങ്കുവെച്ച് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ

മുന്നിലെ കാറിന് മുകളിലേക്ക് കല്ലും മണ്ണും വീഴുന്നു, ഭൂകമ്പം പോലെ റോഡ് വിണ്ടുകീറി; കാർ ഉപേക്ഷിച്ച് ഇറങ്ങി ഓടി' മലപ്പുറം: കൂരിയാട് ദേശീയപാത 66ന്‍റെ ഒരു ഭാഗവും സർവിസ് റോഡും തകർന്നുണ്ടായ അപകടത്തിന്‍റെ നടുക്കുന്ന അനുഭവം പങ്കുവെച്ച് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ. സർവിസ് റോഡിലൂടെ പോകുകയായിരുന്ന കാറിലുണ്ടായിരുന്ന യാത്രക്കാരിലൊരാളാണ് അപകടത്തെ കുറിച്ച് വിവരിച്ചത്. മുന്നിലുണ്ടായിരുന്ന വാഹനങ്ങൾക്ക് മേലേക്ക് കല്ലും മണ്ണും വീണതോടെ ഇവർ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഏകദേശം രണ്ടരയോടെയാണ് സംഭവമെന്ന് ഇവർ പറയുന്നു. 'ഞാനും ജ്യേഷ്ഠനും മറ്റ് രണ്ടുപേരും മലപ്പുറത്ത് പോയി തിരികെ വരികയായിരുന്നു. കൂരിയാട് പാടം പകുതി കഴിഞ്ഞ ഉടനെ സർവിസ് റോഡിൽ മുന്നിലെ കാറിന്‍റെ മുകളിലേക്ക് കല്ലും മണ്ണും വീണു. ഇതോടെ കാറുകൾ നിർത്തി. ആ സമയം തന്നെ സർവിസ് റോഡ് വിണ്ടുകീറിത്തുടങ്ങി. ഭൂകമ്പം ഉണ്ടാകുന്നതുപോലെയായിരുന്നു അത്. കാറിലുണ്ടായിരുന്ന ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ വേച്ചുപോകുന്നുണ്ടായിരുന്നു. കാർ ചരിഞ്ഞ നിലയിലായിരുന്നു. മുന്നിലെ കാറിലുണ്ടായിരുന്നവരോട് ഞങ്ങൾ ഇറങ്ങി വരാൻ പറഞ്ഞു. കാർ അവിടെ ഇട്ട് ...

പരപ്പനങ്ങാടിയിൽ ഫൈബർ വെള്ളം തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു...

പരപ്പനങ്ങാടി മൽസ്യ ബന്ധനത്തിന് പോയ 2 വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 2 പേർക്ക് പരിക്കേറ്റു… വള്ളിക്കുന്ന് ആനങ്ങാടി തലക്കകത്ത് വീട്ടിൽ ഹംസക്കോയയുടെ മകൻ നവാസ് (30) ആണ് മരിച്ചത്… ഇന്ന് പുലർച്ചെ യാണ് സംഭവം… പരപ്പനങ്ങാടി ഇത്തിഹാദി വള്ളവും ആനങ്ങാടി റുബിയാൻ വള്ളം ആണ് കൂട്ടിയിടിച്ചത്… ഇടിയെ തുടർന്ന് നവാസ് തെറിച്ചു വീണു… പരിക്കേറ്റ 3 പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും നവാസ് മരണപെട്ടു ...