ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേങ്ങര ബസ്റ്റാൻഡിൽ ബ്രേക്ക് പോയ ബസ് വേങ്ങര ബസ്സ്റ്റാൻഡിലെ പെട്ടിക്കട ഇടിച്ചുതകർത്തു

വേങ്ങര: നിയന്ത്രണം വിട്ട ബസ് പെട്ടിക്കടയിലേക്ക് ഇരച്ചുകയറി വേങ്ങര ബസ്‌സ്റ്റാന്റിലെ പെട്ടിക്കടയാണ് ബസ്‌ ഇടിച്ചു തകർത്തത് അപകടത്തിൽ  കച്ചവടക്കാരനും 2 വിദ്യാർത്ഥികളും അത്ഭുതകരമായി രക്ഷപ്പെട്ടു

ഇനി 2019 ൽ തരിശ് രഹിത വലിയോറ പാടം

 വേങ്ങര : ഇരുന്നൂറിൽകൂടുതൽ ഹെക്റ്ററുകളിൽ പരന്ന് കിടക്കുന്ന വലിയോറ പാടം പൂർണതോതിൽ കൃഷിയോഗ്യമായി.വേങ്ങര കൃഷിഓഫീസർ  ശ്രീ.മുഹമ്മദ്‌ നജീബ്,വേങ്ങര കൃഷി അസിസ്റ്റന്റ് ഡയറക്ടർ. ശ്രീ.പ്രകാശ് പുത്തൻമഠത്തിൽ,പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കുഞ്ഞാലികുട്ടി സാഹിബ്‌ ,പാടശേഖര കമ്മിറ്റിഎന്നിവരുടെ ശ്രമഫമമായിയാണ് ലക്ഷ്യംകൈവരിച്ചത്

വേങ്ങരയിൽ നിന്നുള്ള പത്രവാർത്തകൾ

വേങ്ങര പഞ്ചായത്തിലെ സ്റ്റാഫ് മാട്ടി മുഹമ്മദിന്റെ ചിത്ര പ്രദർശനം ഇന്ന് കോഴിക്കോട് ഡെപ്യൂട്ടി മേയർ' മീരാ ദർശക് ഉദ്ഘാടനം നിർവ്വഹിച്ചു

* ജനുവരി 10 മുതൽ 13വരെ കോഴിക്കോട്  ആർട്ട് ഗ്യാലറി യിൽ മാ ട്ടി മുഹമ്മദിന്റെ  ചിത്ര പ്രദർശനംഇന്ന്   3 മണിക്ക് ഡെപ്യൂട്ടി മേയർ ശ്രീമതി. മീരാദർശക് ഉദ്ഘാടനം നിർവ്വഹിച്ചു.  വേങ്ങര പഞ്ചായത്തിലെ സ്റ്റാഫ് മാട്ടി മുഹമ്മദിന്റെ ചിത്രങ്ങൾ  ആണ് പ്രദർശനത്തിന്ന് വെച്ചിടുള്ളത് 

ദേശീയ വോളിയുടെ കലാശക്കൊട്ടിൽ കരുത്തരായ ഇന്ത്യൻ റെയിൽവേയെ അട്ടിമറിച്ചു കേരളം പതിനൊന്നാമത്തെ കിരീടം സ്വന്തമാക്കി

2008 ൽ തുടങ്ങിയ കാത്തിരിപ്പിന് വിരാമം !.  തുടർച്ചയായ വർഷങ്ങളിൽ റെയിൽവേക്ക് മുന്നിൽ പതറിപ്പോയ കേരളത്തിന് ഇത് ചരിത്ര നിമിഷം , ദേശീയ വോളിയുടെ കലാശക്കൊട്ടിൽ കരുത്തരായ ഇന്ത്യൻ റെയിൽവേയെ അട്ടിമറിച്ചു കേരളം പതിനൊന്നാമത്തെ കിരീടം സ്വന്തമാക്കി .  ആദ്യ സെറ്റും മൂന്നാം സെറ്റും റെയിൽവേക്ക് കൊടുത്താണ് കേരളത്തിന്റെ പെൺപട ചരിത്രത്തിലെക്ക് സർവുതിർത്തത് , ശക്തമായ ജംപിങ് സർവുകളും അറ്റാക്കുകളുമായി കളം നിറഞ്ഞ നിർമ്മലും മലയാളി താരം മിനിമോളും ചെലുത്തിയ സമ്മർദ്ദം കേരളം ടീം ഗെയിമിലൂടെയാണ് മറികടന്നത് , കേരളത്തിന് വേണ്ടി ലിബറോ അശ്വതി തകർപ്പൻ പ്രകടനം പുറത്തെടുത്തപ്പോൾ കാര്യങ്ങൾ എളുപ്പമായി , സെറ്റർ ജിനിയും , ആക്രമണത്തിൽ അഞ്ജുവും , ശ്രുതിയും , സൂര്യയും മിന്നിയതോടെ കേരളം ആവേശത്തോടെ കളിക്കളം വാണു .  കഴിഞ്ഞ വർഷത്തെ പോലെ മത്സരം അവസാന സെറ്റിലെക്ക് നീണ്ടപ്പോൾ കൈവിട്ടുപോവുമെന്നു പ്രതീക്ഷിച്ചാണ് പക്ഷേ സദാനന്ദൻ സാറിന്റെ ശിക്ഷണത്തിലിറങ്ങിയ കേരളം അവസാന ലാപ്പിൽ ഒപ്പത്തിനൊപ്പം പിടിച്ചാണ് മുന്നേറിയത് ,8-7 റെയിൽവേ ലീഡിലാണ് കളം മാറിയത് ,10 -8 ൽ റെയിൽവേയെ കാഴ്ചക്കാരാക്കി കേരളം ആഞ്ഞടിച്ചു , ആവേശങ്ങൾ അവിടെ തുതുടങ്ങുകയായിരുന്നു ,

സായം പ്രഭാ ഹോമിന്റെ (പകൽ വീട്) എന്ന നാമത്തിൽ ഔദ്യോഗിക ഫേസ്ബുക് ബുക്ക്‌ അക്കൗണ്ട്‌ തുടങ്ങി

വേങ്ങര ഗ്രാമ പഞ്ചായത്ത്‌ വായോജന ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സായം പ്രഭാ ഹോമിന്റെ  * (പകൽ വീട്) *  എന്ന നാമത്തിൽ ഔദ്യോഗിക ഫേസ്ബുക് ബുക്ക്‌ അക്കൗണ്ട്‌ ലോഞ്ചിങ് വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വികെ.കുഞ്ഞാലൻ കുട്ടി നിർവഹിച്ചു.

വേങ്ങരയിലെ ഇന്നത്തെ പത്രവാർത്തകൾ

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം വേങ്ങരയിൽ കടകൾ തുറന്നു ബസ്‌ ഓടിയില്ല

* വേങ്ങര :2019 വര്‍ഷം ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി ആചരിക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനം പണിമുടക്കിന്റെ രണ്ടാം ദിവസവും യാഥാര്‍ഥ്യത്തിലേക്ക്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ്് യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് രണ്ട് ദിവസങ്ങളിലും വ്യാപാരികളെ ഒട്ടും ബാധിച്ചില്ല.  കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചതോടെ വേങ്ങരയുൾപ്പെടെ വ്യാപാരം സാധാരണ നിലയിലായി. ബസുകൾ അടക്കമുള്ള പൊതു ഗതാഗതം സ്തംഭിച്ചെങ്കിലും സ്വാകാര്യ വാഹനങ്ങള്‍ സജീവമായി നിരത്തിലിറങ്ങി.
http://valiyoratv.blogspot.com/feeds/posts/default?alt=rss

ദേശീയ പണിമുടക്ക് സമരപന്തലിൽ പി.പി. സഫീർ ബാബു (ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ) അഭിസം ബോധനം ചെയ്യുന്നു.

ദേശീയ പണിമുടക്ക് രണ്ടാം ദിവസം വേങ്ങര യിൽ നടന്ന സംയുക്ത പ്രകടനം

ദേശീയ പണിമുടക്ക് വേങ്ങര സജീവം തന്നെ

വേങ്ങര:തൊഴിലാളി സംഘടനകള്‍ ദേശവ്യാപകമായി നടത്തുന്ന രണ്ടു ദിവസത്തെ പണിമുടക്ക് സംസ്ഥാനത്ത് പുരോഗമിക്കുന്നുവെങ്കിലും വേങ്ങരയിൽ  കാര്യങ്ങൾ എല്ലാം സാധാരണനിലയിൽ തന്നെ. പെട്രോൾ പന്പുകൾ ഉൾപ്പടെ വേങ്ങരയിലെ  100% കടകളും തുറന്ന് പ്രവർത്തിക്കുന്നതോടൊപ്പം ഓട്ടോറിക്ഷകൾ പതിവുപോലെ നിരത്തുകളിൽ ഓടുന്നുന്നു. കഴിഞ്ഞ ഹർത്താലുകളിൽ വേങ്ങരയിലെ വ്യാപാരികൾ കടകൾ തുറന്നുപ്രവർത്തിക്കുകയും ഇനിമുതൽ ഹാർത്തലുമായോ പണിമുടക്കുകളുമായോ സഹകരിക്കേണ്ടതില്ലെന്നും തീരുമാനിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

വേങ്ങര MLA യുടെ ശ്രമം ഫലംകണ്ടു

ഇസ്ലാമിക ശരിയത്ത് സംബന്ധിച്ച്  വേങ്ങര എംഎൽഎ അഡ്വക്കറ്റ് കെഎൻഎ ഖാദർ  കേരള മുഖ്യമന്ത്രി പിണറായി വിജയനും നിയമവകുപ്പ് മന്ത്രി AK ബാലൻ എന്നിവർക്ക്  നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഉത്തരവ് റദ്ദാക്കി സത്യവാങ്മൂലം വേണ്ട വിസമ്മതപത്രം മതി എന്ന് സർക്കാർ ഉത്തരവിറക്കി

വേങ്ങരയിലെ പത്രവാർത്തകൾ

കൂടുതൽ വാർത്തകൾ

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന  കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.  വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ (23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വലിയോറ ചിനക്കൽ സ്വദേശി ബോംബെയിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ടു.

വേങ്ങര: വലിയോറ ചിനക്കൽ മുള്ളൻ ഉസ്മാന്റെ മകൻ നൗഫൽ ബോംബെയില്‍ ബില്‍ഡിംങ്ങിന് മുകളിൽ നിന്നും വീണ് മരണപ്പെട്ടു. രണ്ട് ദിവസം മുമ്പ് ബോംബെ പനവേൽ എന്ന സ്ഥലത്തെ കാപ്പ ഹോട്ടലിലേക്ക് ജോലി ആവശ്യാർത്ഥം നൗഫലും സുഹൃത്ത് പറവെട്ടി സിനാനും ഒന്നിച്ച് പോയതായിരുന്നു. അവരുടെ താമസ സ്ഥലത്തെ ലോഡ്ജിൽ നിന്ന് വെള്ളം ഇല്ലാതായാപ്പോൾ മോട്ടോർ പ്രവർത്തിപ്പിക്കാനായി മുകളിലേക്ക് കയറിപ്പോയ നൗഫൽ തിരിച്ചെത്താത്തതിനെ തുടർന്നുള്ള തിരച്ചിലിലാണ് ബിൽഡിങ്ങിന്റെ താഴെ വീണു കിടക്കുന്നത് കണ്ടത്. മൃതദേഹം ഇപ്പോൾ പനവേൽ എം ജി ഹോസ്പിറ്റലിലാണ്. വേങ്ങരയിൽ നിന്നും ബന്ധുക്കൾ ബോംബെയിലെത്തിയ ശേഷം പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

ഇന്ന് രാവിലെ വെന്നിയൂരിൽ വെച്ചുണ്ടായ വാഹനാപകടയത്തിൽ പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി മരണപ്പെട്ടു

മരണ വാർത്ത വലിയോറ: പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി കാളങ്ങാടൻ അബ്ദുള്ള ബാവ (കപ്പൽ ബാവ) എന്നവരുടെ മകൻ മുഹമ്മദ്‌ നസീൽ കാളങ്ങാടൻ (26)എന്നവർ ഇന്ന് രാവിലെ വെന്നിയൂർ വെച്ച് ബസും ബൈക്കും കൂട്ടിയിടിച്ചുള്ള റോഡ് അപകടത്തിൽ മരണപെട്ടു. ദേശീയപാതയിൽ വെന്നിയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് യുവാവ് മരിച്ചു. വേങ്ങര കൂരിയാട് മണ്ണിൽ പിലാക്കൽ 'ബാനു മഹൽ' അബ്ദുള്ള ബാവയുടെ മകൻ കെ.നസീൽ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെന്നിയൂർ മോഡേൺ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. പരീക്ഷ കഴിഞ്ഞ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇതേ ദിശയിൽ തന്നെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു.മയ്യിത്ത് നിസ്കാരം വൈകീട്ട് 4.30ന്, കുന്നുമ്മൽ പള്ളിയിൽ... വേങ്ങര ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു വേങ്ങര : ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകളും, ഇന്നത്തെ പ്രഭാത വാർത്തകളും

പ്രഭാത വാർത്തകൾ 2024 | മെയ് 17 | വെള്ളി | 1199 | ഇടവം 3 | പൂരം l 1445 l ദുൽഖഅദ് 08 ➖➖➖➖➖➖➖➖ ◾ കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്. ജര്‍മനി ആസ്ഥാനമായുള്ള സ്പ്രിംഗര്‍ ഇങ്ക് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നേരത്തെ വിദേശത്ത് കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. ◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ലെന്ന് സുപ്രീംകോടതി. പ്രത്യേക പരിഗണന കെജ്രിവാളിന് നല്‍കിയെന്ന വാദവും സുപ്രീംകോടതി നിഷേധിച്ചു. അറസ്റ്റിനെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അമിത