പ്രിയപ്പെട്ടവരെ, നല്ല ആരോഗ്യവാനായിരിക്കണം എന്ന് ആഗ്രഹിക്കാത്തവർ ആരും ഉണ്ടാകില്ല. എന്നാൽ ആരോഗ്യത്തിനായി സർവശക്ത നോട് പ്രാർത്ഥിക്കുകയല്ലാതെ നമ്മൾ ശരീരത്തെ പരിപാലികാറുണ്ടോ?.. ഇല്ല. എന്നാൽ ഈ സത്യം മനസ്സിലാക്കിയവർ പറയാറുണ്ട് രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണെന്ന്. പക്ഷെ ഈ തിരക്ക് പിടിച്ച യുഗത്തിൽ ശരീരം മാത്രം ശ്രദ്ധിച്ച് ജീവിക്കാന്നും സാദ്യമല്ല. എന്നാൽ മിക്ക രോഗങ്ങളും തുടക്കത്തത്തിലേ രോഗനിർണ്ണയം നടത്തി ഫലപ്രദമായ ചികിത്സ നൽകിയാൽ ഫലപ്രാപ്തിയിൽ എത്തുന്നുണ്ട് അത് കൊണ്ടാണ് ഈ കാലഘട്ടത്തിൽ രോഗനിർണ്ണയ ചെക്കപ്പ്കൾക്ക് പ്രാധാന്യം വർധിക്കുന്നതും പ്രോത്സാഹിപ്പിക്കപ്പെടുന്നതും ആരോഗ്യ പ്രവർത്തകരും സംഘടനകളും രോഗനിർണ്ണയ ക്യാമ്പുകൾ സൗജന്യമായി ഒരുക്കുന്നതും. പ്രഷർ, സുഗർ, കൊളസ്ട്രോൾ നിർണ്ണയ ക്യമ്പും നേത്രപരിചരണ ക്യാമ്പും സാധാരണ നടത്തിവരുകയും ഫലപ്രാപ്തിയിൽ എത്തുകയും ചെയ്യുന്നുണ്ട്. വൃക്കരോഗങ്ങൾ വർദിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ഒരു സൗജന്യ വൃക്ക രോഗനിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും നല്ലവരായ നാട്ടുകാരും സാമ്പത്തിക സഹായത്തോടു കൂടി സംഘടിപ്പിക്കുകയാണ്
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി