സഹോദരാ........
വലിയോറ ദേശത്തിന്റെ തിരുനെറ്റിയില്ഒരു തിലകകുറിയായി,മന്ദമാരുതന്റെ
തലോടലേറ്റ് ആടികളിച്ചിരുന്നനെല്കതിരുകളും,പട്ടാളചിട്ടയോടെ തല ഉയര്ത്തി
നിന്നിരുന്ന മരച്ചീനിയും,വാഴയും കൊണ്ട് ഹരിതകഞ്ചകം പുതച്ച് നിന്നിരുന്ന
വലിയോറപാടം തലമുറകളോളം വിശപ്പിന് വിരാമമിട്ടിരുന്ന ഒരുദേശത്തിന്റെ
കലവറ......
പഴയ പ്രതാപത്തിന്റെ ശേശിപ്പുകളായി ഇന്നും ചെറിയ രീതിയില് വാഴ,മരച്ചീനികള്
തല ഉയര്ത്തി നില്കുന്നുണ്ട്.പകല് മുഴുവന് തൊഴിലാളികളാല്സമ്പന്നമായ
വയലില് ആളനക്കമുണ്ട്.എന്നാല് പ്രതാപത്തിന്റെ ശേശിപ്പായല്ല ഇത്.ഇരുള് മൂടി
തുടങ്ങിയാല് സാമൂ ഹ്രവിരുദ്ധരുടെ വിഹാര കേന്ദമായി മാറുകയാണിന്ന്.സൂരന്
അതിന്റെ ദൗത്യം പൂര്ത്തീകരിച്ച് പിന്വാങ്ങുമ്പോള് പരപ്പില്പാറ
പ്രദേശത്തെ വയല് മദൃം,കഞ്ചാവ് ലോപിയുടെ വിളയാട്ടത്തിലേക്ക് വഴി
മാറുകയാണ്.യഥേഷ്ടം ഉപയോഗിക്കാനും (vilkuvanum) ഇരുള് ഇവര്ക്ക്
സഹായകമാകുന്നു
പ്രിയ രക്ഷിതാവെ നിങ്ങള് ചിന്തിച്ചിട്ടുണ്ടോ നമ്മുടെ മക്കള് അല്ലെങ്കില്
സഹോദരന് ഇതില് പെട്ടാലുള്ള ഭവിശത്ത്.കുറ്റക്രത്യങ്ങള് നെഞ്ചേറ്റുന്ന
ക്രമിനലുകളായി കുടുംബത്തിനും സമൂ ഹത്തിനും നാടിനും തീരാ ശാപമായി മാറുന്ന
പാഴ് ജ
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി