മഞ്ഞാമാട് പാലത്തിന്റെ അപ്രോച്ച് റോഡിനു ഭൂമി വിട്ട് നൽകിയ നിരവധി പേരിൽ ഒരാളായിട്ടാണു ഞാൻ ഇപ്പൊ സംസാരിക്കുന്നത്..... വികസനത്തിനു വേണ്ടിയും അല്ലാതെയും ഒരു പാട് ഭൂമി കേരളത്തിൽ ഏറ്റെടുത്തിട്ടുണ്ട്.അന്നൊക്കെ എതിർപ്പുകളും കോലാഹലങ്ങളും ഉണ്ടായിട്ടും ഉണ്ട്.എന്നാൽ ഇന്നേ വരേയുള്ള ചരിത്രങ്ങളെ മാറ്റിക്കുറിച്ച് കാര്യമായ ഒരു എതിർപ്പ് പോലും ഇല്ലാതെ ഭൂമി വിട്ട് നൽകിയ ഭൂവുടമകളോട് അധികാരികൾ നൽകിയ വാക്ക് ഇതു വരെ പാലിക്കപെട്ടിട്ടില്ല.പൊളിച്ചു മാറ്റിയ മതിലിനു പകരം അഞ്ച് അടി ഉയരത്തിൽ മതിൽ കെട്ടിത്തരും എന്നായിരുന്നു അന്നത്തെ തീരുമാനം.മാസങ്ങൾ കഴിഞ്ഞ് പോയി.റോഡ് വീതി കൂടി വാഹനങ്ങളുടെ എണ്ണവും കൂടി.മതിലും ഗേറ്റും ഇല്ലാത്തതിനാൽ സ്ത്രീകളുടെയും കുട്ടികളുടെയുംസുരക്ഷക്കും പ്രൈവസിക്കും ഒരു പാട് പ്രയാസങ്ങൾ ഉണ്ടാകുന്നുണ്ട്.കരയുന്ന കുഞ്ഞിനെ പാലൊള്ളൂ എന്നാണു അധികാരികളുടെ മനസ്സിലിരിപ്പ് എങ്കിൽ പ്രതിഷേധവുമായി സീനിൽ വരാൻ ഞങ്ങൾ ഒരുക്കമാണു.അതിൽലീഗും കോൺഗ്രസ്സും മാർക്സിസ്റ്റും ഒന്നും ഞങ്ങൾ നോക്കൂല....
ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു. രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.