ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

60 പെൺകുട്ടികളുടെ നഗ്ന വീഡിയോ ഇന്റർനെറ്റിൽ.വീഡിയോ നിർമ്മിച്ചത് ഒപ്പമുള്ള പെൺകുട്ടി പല ദിവസങ്ങളായി

60 പെൺകുട്ടികളുടെ നഗ്ന വീഡിയോ ഇന്റർനെറ്റിൽ.. 6 പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു... വീഡിയോ നിർമ്മിച്ചത് ഒപ്പമുള്ള പെൺകുട്ടി പല ദിവസങ്ങളായി.. മൊഹാലിയിലെ ചണ്ഡീഗഡ് യൂണിവേഴ്‌സിറ്റിയുടെ Girls Hostel ൽ നടന്ന ഈ ഹീന സംഭവം രാജ്യമൊട്ടാകെ ഞെട്ടലുളവാക്കിയിരിക്കുകയാണ്. പെൺകുട്ടികൾ ബാത്ത് റൂമിൽ കുളിക്കുമ്പോൾ അവർക്കൊപ്പം ഹോസ്റ്റ ലിലുണ്ടായിരുന്ന മറ്റൊരു പെൺകുട്ടി രഹസ്യമായി പകർത്തിയ അറുപതോളം പെൺകുട്ടികളുടെ നഗ്ന വീഡിയോകൾ അവൾ സിംലയിലുള്ള ഒരു പുരുഷ സുഹൃത്തിനയച്ചുകൊടുക്കുകയും അയാളതെല്ലാം ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുകയുമായിരുന്നു. തങ്ങളുടെ MMS കൾ നെറ്റിൽ കണ്ടതോടെ പെൺകുട്ടികൾ ഭയചകിതരായി. അവരിൽ 6 പേർ ആത്മഹത്യക്കു ശ്രമിച്ചെങ്കിലും മറ്റുള്ളവരുടെ ഇടപെടൽ മൂലം രക്ഷപെടുത്താൻ കഴിഞ്ഞു. വിദ്യാർഥികൾ രാത്രിയിലും യൂണിവേഴ്‌സിറ്റി ഓഫീസ് വളഞ്ഞിരിക്കുകയാണ്. We want justice എന്ന മുദ്രാ വാക്യവും ബാനറുമുയർത്തി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ മൊഹാലി SSP വികാസ് സോണിയുടെ നേതൃത്വത്തിൽ സമാധാനിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്. ഇതിനിടെ വീഡിയോ ഷൂട്ട് ചെയ്ത പെൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ...

ചിനക്കൽ കുറുക ഹൈസ്കൂൾ അധ്യാപകൻ ഷാഹുൽ ഹമീദ് മാസ്റ്റർ മരണപ്പെട്ടു

ചിനക്കൽ കുറുക ഹൈസ്കൂൾ അധ്യാപകൻ ഷാഹുൽ ഹമീദ് മാസ്റ്റർ മരണപ്പെട്ടു

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

സ്കൂൾ അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

സ്കൂൾ അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി വേങ്ങര: വേങ്ങര ഗവ. ഗേൾസ് സ്കൂൾ അധ്യാപികയെ വീട്ടിൽതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നുംപുറം എടക്കാപറമ്പിൽ താമസിക്കുന്ന ബൈജു ടീച്ചറെ (41) യാണ് ഇന്ന് രാവിലെ 11:30ഓടെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ കുന്നുംപുറം സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃദുദേഹം ഇൻകോസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റും. ഭർത്താവ് ഉണ്ണികൃഷ്ണൻ കുറ്റൂർ എം എച്ച് എം എൽ പി സ്കൂൾ പ്രധാനാധ്യാപകനാണ്. മൂന്ന് മക്കളുണ്ട്.

വേങ്ങര ജി എം വി എച്ച് എസ് സ്‌കൂൾ അധ്യാപിക ബൈജു ടീച്ചർ മരണപ്പെട്ടു

വേങ്ങര ജി എം വി എച്ച് എസ് സ്‌കൂൾ അധ്യാപിക ബൈജു ടീച്ചർ മരണപ്പെട്ടു വേങ്ങര: വേങ്ങര ജി എം വി എച്ച് എസ് സ്‌കൂൾ അധ്യാപികയും കുറ്റൂർ എൽ പി സ്‌കൂൾ പ്രധാനാധ്യാപകൻ ഉണ്ണിയുടെ ഭാര്യയുമായ ബൈജു ടീച്ചർ മരണപ്പെട്ടു. Read more...  സ്കൂൾ അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വേങ്ങര ജി എം വി എച്ച് എസ് സ്‌കൂൾ അധ്യാപിക ബൈജു ടീച്ചർ..

70 വർഷത്തിന് ശേഷം ഇന്ത്യന്‍ മണ്ണില്‍ ചീറ്റപ്പുലികള്‍.

70 വർഷത്തിന് ശേഷം ഇന്ത്യന്‍ മണ്ണില്‍ ചീറ്റപ്പുലികള്‍. നമീബിയയില്‍ നിന്നെത്തിച്ച എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് വിട്ടു. ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യന്‍ മണ്ണില്‍ ചീറ്റപ്പുലികള്‍. നമീബിയയില്‍ നിന്നെത്തിച്ച എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് വിട്ടു. തുറന്ന് വിട്ട ചീറ്റപ്പുലികളുടെ ചിത്രങ്ങള്‍ മോദി ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്‍റീന് ശേഷമാകും ചീറ്റകളെ കുനോ നാഷണല്‍ പാർക്കിലേക്ക് സ്വൈര്യ വിഹാരത്തിന് വിടുക. അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 1952 ലാണ് രാജ്യത്ത് ചീറ്റപുലികൾക്ക് വംശനാശം വന്നതായി പ്രഖ്യാപിക്കുന്നത്. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട 8 ചീറ്റപ്പുലികളുമായുള്ള പ്രത്യേക വിമാനം ഇന്ന് രാവിലെയാണ് ഗ്വാളിയാർ വിമാനത്താവളത്തിലെത്തിയത്. ടെറ ഏവിയ എന്ന മൊൾഡോവൻ എയർലൈൻസിന്റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ്  747 വിമാനത്തിലാണ് ചീറ്റകൾ ഇന്ത്യയിലേക്ക് പറന്നിറങ്ങിയ...

കാസര്‍കോട് തെരുവുനായകളെ നേരിടാൻ തോക്കുമായി ഇറങ്ങിയ ആൾക്കെതിരെ പൊലീസ് കേസെടുത്തു

   ടൈഗർ സെമീർ എന്നയാൾക്കെതിരെ ലഹളയുണ്ടാക്കാൻ ഇടയാകുന്ന വിധത്തിൽ നായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്തു എന്ന കുറ്റത്തിനാണ് ബേക്കൽ പൊലീസ് കേസെടുത്തത്. കാസർഗോഡ്: ബേക്കലിൽ തെരുവ് നായ്ക്കളുടെ ഭീഷണി നേരിടാന്‍ തോക്കുമായി രംഗത്തെത്തിയ ടൈഗർ സെമീറിനെതിരെ പൊലീസ് കേസെടുത്തു. ഐ പി സി 153 വകുപ്പ് പ്രകാരമാണ് ബേക്കൽ പൊലീസ് കേസെടുത്തത്. തെരുവുനായകളുടെ ശല്യം രൂക്ഷമായപ്പോൾ തോക്കെടുത്ത് സോഷ്യൽ മീഡിയയിൽ താരമായ ബേക്കൽ ഇല്യാസ് നഗറിലെ സമീർ എന്ന ടൈഗർ സെമിറിനെതിരെ ലഹളയുണ്ടാക്കാൻ ഇടയാകുന്ന വിധത്തിൽ നായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്തു എന്ന കുറ്റത്തിനാണ് ബേക്കൽ പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന തരത്തിൽ വീഡിയോ ചിത്രികരിക്കുകയും പ്രചരിപ്പിച്ചുവെന്നും ആരോപിച്ചാണ്  കേസെടുത്തത്. ഐ പി സി 153 വകുപ്പ് പ്രകാരമാണ് പൊലീസ് നേരിട്ട് കേസെടുത്തത്. വിദ്യാർത്ഥികളെ തെരുവ് പട്ടികൾ ആക്രമിക്കുന്നത് മൂലമാണ് ലൈസൻസ് ആവശ്യമില്ലാത്ത എയർഗൺ എടുത്തതെന്ന് സെമീർ പറഞ്ഞു. മകൾ പരാതി പറഞ്ഞതോടെയാണ് 13 കുട്ടികൾക്കൊപ്പം തോക്കുവായി സെമീർ നടന്നു നീങ്ങിയത്. കുട്ടികൾക്ക്സുരക്ഷയൊരുക്കി തോക്കുമായി നടന്ന് പോകുന്ന...

ഇന്ന് അവരെത്തുന്നു ചാർട്ടേഡ് വിമാനത്തിൽ.ഭൂമിയിലെ വേഗരാജാക്കന്മാരായ ചീറ്റപ്പുലികളിൽ 8 എണ്ണം

ഇന്ന്  അവരെത്തുന്നു ചാർട്ടേഡ് വിമാനത്തിൽ... ഭൂമിയിലെ വേഗരാജാക്കന്മാരായ ചീറ്റപ്പുലികളിൽ 8 എണ്ണം നമീബിയയിലെ വിൻഡ് ഹോക്ക് വിമാനത്താവ ളത്തിൽ നിന്നും പ്രത്യേകം സജ്ജമാക്കിയ ഇന്ത്യയുടെ B 747 ജംബോ ജെറ്റിലാണ് ഇന്ന്  രാവിലെ പുറപ്പെടുക.10 മണി ക്കൂർ യാത്രയ്ക്കുശേഷം  ഉച്ചകഴിഞ്ഞ് ജയ്‌പൂരിലെത്തും. അവിടെ നിന്നും നാളെ  രാവിലെ ഇവയെ പ്രത്യേക ഹെലികോപ്റ്ററിൽ മദ്ധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ എത്തിക്കും. അവിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌ ഈ ചീറ്റപ്പുലികളെ സ്വീകരിക്കുന്നതും പാർക്കിലേക്ക് തുറന്നുവിടുന്നതും. 8 ചീറ്റകളിൽ  5 പെണ്ണും 3 ആണുമാണുള്ളത്. ചീറ്റകളെ നമീബിയയിൽ നിന്നും കൊണ്ടുവരുന്ന വിമാനം ചീറ്റകളുടെ മുഖത്തിന്റെ ആകൃതിയിലാണ് പെയിന്റ് ചെയ്തിരിക്കുന്നത്. ഒരുകാലത്ത് ചീറ്റകളാൽ സമൃദ്ധമായിരുന്നു ഇന്ത്യ. മുഗൾ ഭരണകാലത്ത് ഇന്ത്യയിൽ പതിനായിരത്തിലധികം ചീറ്റകളുണ്ടായിരുന്നു. 74 വർഷങ്ങൾക്കുമുൻപാണ് അവസാനത്തെ ചീറ്റ ഇന്ത്യയിൽ വെടിയേറ്റുവീണു മരി ക്കുന്നത്. ഛത്തീസ്ഗഡ് സംസ്ഥാനത്തെ കൊറിയ രാജാവാണ് തൻ്റെ വീരശൂരത്വം കാട്ടി ഇന്ത്യൻ മണ്ണിൽ നിന്നും ഇവയെ ഇല്ലാതാക്കിയത്. ചീറ്റകളെ എത്ത...

വേങ്ങര കൂരിയാട് ലോഡ്ജിൽ യുവാവ് തൂങ്ങിയ നിലയിൽ കാണപ്പെട്ടു12:45ഓടെ ആണ് സംഭവം.വേങ്ങര പോലീസ് സംഭവ സ്ഥലത്ത് എത്തി മേൽ നടപടികൾ ചെയുന്നു

മലപ്പുറം വേങ്ങര കൂരിയാട് ലോഡ്ജിൽ യുവാവ് തൂങ്ങിയ നിലയിൽ കാണപ്പെട്ടു ഇന്ന് ഉച്ചക്ക് 12:45ഓടെ ആണ് സംഭവം.വേങ്ങര പോലീസ് സംഭവ സ്ഥലത്ത് എത്തി മേൽ നടപടികൾ ചെയുന്നു വേങ്ങര വെട്ട്തോട് സ്വദേശി കട്ടിയാടാൻ ജുബിൻ കുമാർ 38വയസ്സ് ആണ് മരണപ്പെട്ടത് ഇൻകോസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും

കൂരിയാട് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൂരിയാട് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി വേങ്ങര | കൂരിയാട് ലോഡ്ജിൽ യുവാവ് തൂങ്ങിയ നിലയിൽ കാണപ്പെട്ടു. വേങ്ങര പോലീസ് സംഭവ സ്ഥലത്ത് എത്തി നടപടികള്‍ സ്വീകരിച്ചു വരുന്നു.വേങ്ങര വെട്ട് തോട്  സ്വദേശി കട്ടിയാടാൻ ജുബിൻ കുമാർ 38വയസ്സ് ആണ് മരണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ

കോവിഡ്, പുതിയ വകഭേദം പടരുന്നു.. ബൂസ്റ്റർ ഡോസ് അനിവാര്യം..

Covid-19 New Variant  BA.4.6  പല രാജ്യങ്ങളിലും പടരുകയാണ്. അമേരിക്കയിൽ 9 % സാമ്പിളുകളിലും ഇംഗ്ലണ്ടിൽ 3.3 % സാമ്പിളുകളിലും പുതിയ കോവിഡ് വകഭേദം കണ്ടെത്തിയിട്ടുണ്ട്. ചൈനയിലും ഇതിന്റെ പല രൂപാന്തരങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ലോകത്ത് നിരവധി രാജ്യങ്ങളിൽ പുതിയ വകഭേദമായ BA.4.6  കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇവ എത്രമാത്രം അപകടകാരികളാണെന്ന ഗവേഷണം യുദ്ധസമാനമായ രീതിയിൽ നടക്കുകയാണ്.  പുതിയ കോവിഡ് വകഭേദം അപകടകാരിയല്ലെന്ന കണക്കുകൂട്ടൽ ആപത്താകും വരുത്തിവയ്ക്കുക. വാക്സിനേഷൻ മാത്രമാണ് ഇപ്പോൾ ലോകത്തിനുമുന്നിലുള്ള ഏക പോംവഴി. അതുകൊണ്ട് രണ്ടു ഡോസ് വാക്സിനെടുത്തവർ ബൂസ്റ്റർ ഡോസെടുക്കാൻ ഒരു കാരണവശാലും അമാന്തിക്കരുത് എന്നാണ് വിഗദ്ധർ അഭിപ്രായപ്പെടുന്നത്. കോവിഡ് പൂർണ്ണമായും വിട്ടകന്നിട്ടില്ല. വീണ്ടും വീണ്ടും അവ കൂടുതൽ ഉഗ്രരൂപിയായി മടങ്ങിവന്നേക്കാം. മുൻകരുതലുകളും വാക്സിനേഷനുമാണ് ഇനി മുന്നോട്ടുള്ള കാലത്തും ഇവയെ പ്രതിരോധിക്കാനുള്ള പ്രതിവിധികൾ.. Prakash Nair Melila

വലിയോറയിൽ വെൽഫെയർ പാർട്ടിക്ക് പുതിയ ഒരു യൂണിറ്റ് കൂടി നിലവിൽ വന്നു

വേങ്ങര: വെൽഫെയർ പാർട്ടി പുത്തനങ്ങാടി എന്ന പേരിൽ ഒരു യൂണിറ്റ് കൂടി രൂപീകരിച്ചു. രൂപീകരണത്തിനും ഭാരവാഹി തെരെഞ്ഞെടുപ്പിനും ജില്ലാ ഇലക്ഷൻ ഇൻചാർജുള്ള മണ്ഡലം കമ്മിറ്റി അംഗം കെ വി ഹമീദ് മാസ്റ്റർ, ഇലക്ഷൻ പഞ്ചായത്ത് ഇൻചാർജർ എം പി അലവി സാഹിബ് എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ റഹീം ബാവ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന പ്രസംഗം ഹമീദ് മാസ്റ്ററും സ്വാഗതം അലവി സാഹിബും നടത്തി. ചിനക്കൽ യൂണിറ്റ് സെക്രട്ടറി എം.പി ഹംസ സാഹിബ് നിരീക്ഷനായി ഉണ്ടായിരുന്നു. ഭാരവാഹികൾ  പ്രസിഡന്റ് : യൂനുസ്. പി സെക്രട്ടറി:കൃഷ്ണൻ.വി ട്രഷറർ :സൈതലവി.സി വൈസ് പ്രസിഡന്റ് : റഹീം ബാവ . പി അസി. സെക്രട്ടറി : ഫാത്തിമ സിബിനിയ്യ. പി സമ്മേളന പ്രതിനിധികൾ : സഹദ് മുബാഷിർ, അഹമ്മദ് സെഹീർ, സഫിയ്യ

തൃശൂർ DCC ഓഫിസിന് കാവി പെയിൻ്റ്; പ്രവർത്തകർ പ്രതിഷേധിച്ചപ്പോൾ നിറം മാറ്റി

തൃശൂർ ഡിസിസി ഓഫിസിന് കാവി പെയിൻ്റ് അടിച്ചതിൽ വിവാദം. ബിജെപി പതാകയ്ക്ക് സമാനമായ നിറം അടിച്ചതാണ് വിവാദമായത്. പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് നിറം മാറ്റി ഭാരത് ജോഡോ യാത്രയുടെ ഭാഗമായാണ് ഓഫിസ് പെയിൻ്റിംഗ് നടത്തിയത്. എന്നാൽ കാവി പെയിന്റ് ശ്രദ്ധയിൽപ്പെട്ടതോടെ പ്രവർത്തകർ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി രം​ഗത്തെത്തി. തുടർന്ന് പുതിയ പെയിന്റടിച്ച് കാവി നിറം മറച്ചു. ഇന്നലെയായിരുന്നു ഡിസിസി ഓഫിസിന് കാവി നിറത്തിന് പ്രാധാന്യം നൽകി പെയിന്റിങ് പൂർത്തിയാക്കിയത്. എന്നാൽ ഓഫിസിലെത്തിയ നേതാക്കളും പ്രവർത്തകരും നടപടിയെ രൂക്ഷമായി വിമർശിച്ചു. കോൺ​ഗ്രസ് ​ഗ്രൂപ്പുകളിലൊക്കെ പ്രവർത്തകർ ഈ ചിത്രം പ്രചരിപ്പിച്ചതോടെ രൂക്ഷ വിമർശനമാണ് നേതൃത്വത്തിനെതിരെ ഉയർന്നത്. ഇതോടെ ഇന്ന് പുലർച്ചെ തന്നെ ജോലിക്കാരെയെത്തിച്ച് പെയിന്റ് മാറ്റിയടിച്ചു. കോൺ​ഗ്രസിന്റെ പതാകയ്ക്ക് സമാനമായ നിറമാണ് ഓഫിസിന് അടിച്ചതെന്നും അത് വിവാദമാക്കേണ്ടതില്ലെന്നുമാണ് ഡിസിസി നേതൃത്വം വ്യക്തമാക്കുന്നത്.

യുവ പണ്ഡിതന്റെ വിയോഗം : താങ്ങാനാകാതെ നാട്ടുകാർ

വേങ്ങര:ദേശീയപാത വെളിമുക്കിൽ  വാഹനാപകടത്തിൽ മരണപ്പെട്ട യുവപണ്ഡിതന്റെ വിയോഗം താങ്ങാനാ കാതെ വലിയോറ ഗ്രാമവും ശിഷ്യരും. വലിയോറ ഇരുകുളം വലിയാക്ക തൊടി മുഹമ്മദ് കോയ തങ്ങൾ എന്ന ബാപ്പുട്ടി തങ്ങളുടെ മകൻ സയ്യിദ് അബ്ദുല്ല കോയ സഖാഫി എന്ന കുഞ്ഞിമോൻ തങ്ങളുടെ വിയോഗമാണ് നാട്ടുകാരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയത്. പകര മുഹമ്മദ് അഹ്സനിയുടെ ദർസിൽ പഠിച്ച ശേഷം മർകസിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കി.ശേഷം പട്ടാമ്പി, പകര, തെന്നല അപ്പിയത് ജുമുഅ മസ്ജിദ് എന്നിവിടങ്ങളിൽ മുദർരിസായി സേവനം ചെയ്തിട്ടുണ്ട്. ഓമശ്ശേരി കരിയാംകണ്ടത്തിൽ ജുമുഅ മസ്ജിദിൽ മു ദർരിസായി സേവനം ചെയ്ത് വരികയായിരുന്നു. മാതൃകാ പ്രബേധകനും അധ്യാപകനുമായിരുന്നു അബ്ദുല്ല കോയ സഖാഫി. സംഘടനാ  രംഗത്തും സജീവമായിരുന്ന തങ്ങൾ എസ് വൈ എസ് അടക്കാപുര യൂനിറ്റ് പ്രവർത്തക സമിതി അംഗമായിരു ന്നു. കൂടെ അപകടത്തിൽ മരണപ്പെട്ട ശിഷ്യൻ കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പോയിൽ കരിമ്പയിൽ കപ്പി ക്കുന്നത്ത് സിദ്ദീഖിന്റെ മകൻ . ഫാഇസ്, അമീൻ (20) ദർസ് വിദ്യാർഥികൾക്കിടയിലെ ' പ്രിയപ്പെട്ടവനും ഗുരുനാഥനെ ഏറെ സ്നേഹിക്കുന്ന മാതൃകാ വിദ്യാർഥിയായിരുന്നു. അത് കൊണ്ട് തന്...

വേങ്ങരയിൽനിന്നുള്ള പത്ര വാർത്തകൾ

യുവ പണ്ഡിതന്റെ വിയോഗം : താങ്ങാനാകാതെ നാട്ടുകാർ വേങ്ങര:ദേശീയപാത വെളിമുക്കിൽ  വാഹനാപകടത്തിൽ മരണപ്പെട്ട യുവപണ്ഡിതന്റെ വിയോഗം താങ്ങാനാ കാതെ വലിയോറ ഗ്രാമവും ശിഷ്യരും. വലിയോറ ഇരുകുളം വലിയാക്ക തൊടി മുഹമ്മദ് കോയ തങ്ങൾ എന്ന ബാപ്പുട്ടി തങ്ങളുടെ മകൻ സയ്യിദ് അബ്ദുല്ല കോയ സഖാഫി എന്ന കുഞ്ഞിമോൻ തങ്ങളുടെ വിയോഗമാണ് നാട്ടുകാരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയത്. പകര മുഹമ്മദ് അഹ്സനിയുടെ ദർസിൽ പഠിച്ച ശേഷം മർകസിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കി.ശേഷം പട്ടാമ്പി, പകര, തെന്നല അപ്പിയത് ജുമുഅ മസ്ജിദ് എന്നിവിടങ്ങളിൽ മുദർരിസായി സേവനം ചെയ്തിട്ടുണ്ട്. ഓമശ്ശേരി കരിയാംകണ്ടത്തിൽ ജുമുഅ മസ്ജിദിൽ മു ദർരിസായി സേവനം ചെയ്ത് വരികയായിരുന്നു. മാതൃകാ പ്രബേധകനും അധ്യാപകനുമായിരുന്നു അബ്ദുല്ല കോയ സഖാഫി. സംഘടനാ  രംഗത്തും സജീവമായിരുന്ന തങ്ങൾ എസ് വൈ എസ് അടക്കാപുര യൂനിറ്റ് പ്രവർത്തക സമിതി അംഗമായിരു ന്നു. കൂടെ അപകടത്തിൽ മരണപ്പെട്ട ശിഷ്യൻ കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പോയിൽ കരിമ്പയിൽ കപ്പി ക്കുന്നത്ത് സിദ്ദീഖിന്റെ മകൻ . ഫാഇസ്, അമീൻ (20) ദർസ് വിദ്യാർഥികൾക്കിടയിലെ ' പ്രിയപ്പെട്ടവനും ഗുരുനാഥനെ ഏറെ സ്നേഹിക്കുന്ന മാതൃകാ വിദ്യാർഥ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങര ഗ്രാമപഞ്ചായത്ത് എൻ ടി അബ്ദുന്നാസറിനെ പ്രസിഡന്റായി പ്രഖ്യാപിച്ചു

വേങ്ങര ഗ്രാമപഞ്ചായത്തിലെ പുതിയ ഭരണസമിതിയിൽ   പ്രസിഡന്റായി തിരഞ്ഞെടുത്ത N.T. നാസർ (കുഞ്ഞുട്ടി)സാഹിബിനെയും. വൈസ് പ്രസിഡന്റായി  ഫാത്തിമ ജലീൽ ചോലക്കൻ എന്നിവരെയും തിരഞ്ഞെടുത്തു. എൻ ടി അബ്ദുന്നാസർ നിലവിൽ യു ഡി എഫ് ഭരിക്കുന്ന വേങ്ങര സഹക രണ ബേങ്കിന്റെ പ്രസിഡന്റാ ണ്. നേരത്തെ കോൺഗ്രസ്സി ലായിരുന്ന അബ്ദുന്നാസർ 1995-2000 കാലഘട്ടത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരു ന്നു. പിന്നീടാണ് കോൺഗ്രസ്സ് വിട്ട് ലീഗിൽ ചേർന്നത്. 20-ാം വാർഡ് കച്ചേരിപ്പടിയിൽ നി ന്നാണ് ജനവിധി തേടിയത്. 164 വോട്ടിന്റെ ഭൂരിപക്ഷത്തി ലാണ് വിജയിച്ചത്.  വൈസ് പ്രസിഡന്റായി  തിരഞ്ഞെടുത്ത ഫാത്തിമ ജലീൽ ചോലക്കൻ  കോൺഗ്രസ്‌ പ്രവർത്തകയാണ് *മലപ്പുറം ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷരും ഉപാധ്യക്ഷരും* *പൊന്നാനി നഗരസഭ*  ചെയര്‍പേഴ്സണ്‍- സി.വി. സുധ (സി.പി.ഐ.എം) വൈസ് ചെയര്‍പേഴ്സണ്‍- സി.പി. സക്കീര്‍ (സി.പി.ഐ.എം) *വളാഞ്ചേരി നഗരസഭ*  ചെയര്‍പേഴ്സണ്‍ - ഹസീന വട്ടോളി (ഐ.യു.എം.എല്‍) വൈസ് ചെയര്‍പേഴ്സണ്‍- കെ.വി. ഉണ്ണികൃഷ്ണന്‍ (ഐ.എന്‍.സി)  *മഞ്ചേരി നഗരസഭ*  ചെയര്‍പേഴ്സണ്‍ - വല്ലാഞ്ചിറ അബ്ദുല്‍ മജീദ് (...

മിനി ഊട്ടി ഏരിയയിൽ വൻതീപിടുത്തം Live

/AVvXsEinLIleDYwy28P2ny6mCM6FZljW-uvKHJSIVZrr3SviQ3Pnbv_wFPsFGqW837dDhx_ivMi55uKCky5oYA7Vojw4Q6Vl0Dt5zWvt4PFe671R4Oa8LPV-Z26tZ59TfdcLURbspfHD4nUiUk8XaSRzONx2ldxnT7EGLwZWf145IWhgk3HYepqoTAoHaMZzvO8A" imageanchor="1" style="margin-left: 1em; margin-right: 1em;"> തീപ്പിടുത്തം മലപ്പുറം മിനി ഊട്ടി മൈലാടിയിൽ ചെരുപ്പ് ഫാക്ടറിയിൽ തീപ്പിടുത്തം. വലിയ രീതിയിലുള്ള പുക പ്രദേശത്ത് വ്യപിക്കുന്നതായി അറിയുന്നു. ആളപായം ഉള്ളതായി വിവരം ഇല്ല. ഫയർഫോഴ്സ് സംഭവ സ്ഥലത് എത്തി തീ അണക്കാൻ ശ്രമം തുടങ്ങി                           ....

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

കരിപ്പൂർ വ്യൂ പോയിന്റിൽ താഴ്ചയിലേക്ക് വീണ ആൾ മരണപെട്ടു

കരിപ്പൂർ: വിമാനത്താവള പരിസരത്ത് വെങ്കുളം ഭാഗത്ത് കാഴ്ച്ചകാണാൻ എത്തിയ യുവാവ് താഴ്ചയിലേക്ക് വീണ് മരണപെട്ടു. ഗുരുതര പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിരിന്നു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ ആണ് അപകടത്തിൽ പെട്ടത് എന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. അപകടം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇന്നു പുലർച്ചെ അഞ്ചാരയോടെയാണ് അപകടം സംബന്ധിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. കരിപ്പൂർ വിമാനത്താവള വ്യൂ പോയിന്റ് ആണിവിടെ. വിമാനമിറങ്ങുന്നതും പോകുന്നതും കാണാൻ ഇവിടെ ഒട്ടേറെ പേർ എത്തുന്ന സ്ഥലമാണ്.  അപകടം ഉണ്ടാവുന്നതിനാൽ പോലീസ് ഇവിടെ നേരത്തെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു...! മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ എന്ന 30 വയസ്സുകാരനാണ് മരണപ്പെട്ടത് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ 

ഇബ്രാഹിംകുഞ്ഞ് സാഹിബ് മരണപ്പെട്ടു

മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബ് വിടവാങ്ങി. എം.എസ്.എഫിലൂടെ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം യൂത്ത് ലീഗ് നേതാവായും തിളങ്ങി. ദീർഘകാലം എറണാകുളം ജില്ല മുസ്‌ലിംലീഗിന്റെ അമരക്കാരനായിരുന്നു. എറണാകുളത്തും തെക്കൻ ജില്ലകളിലും മുസ്‌ലിംലീഗ് പ്രസ്ഥാനത്തിന്റെ വളർച്ചക്കും മുന്നേറ്റത്തിനും നിസ്തുല സംഭാവനകൾ നൽകി. 2011 മുതൽ 2016 വരെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും 2005ൽ വ്യവസായ വകുപ്പ് മന്ത്രിയായും ഭരണരംഗത്തും മികവ് തെളിയിച്ചു. 2012ൽ ഡെക്കാൻ ക്രോണിക്കിളിന്റെ മികച്ച മന്ത്രി എന്ന അംഗീകാരം നേടി. കളമശ്ശേരി നിയോജക മണ്ഡലത്തിന്റെ ജനകീയ എം.എൽ.എ ആയിരുന്നു. സാധാരണക്കാർക്ക് എപ്പോഴും ആശ്രയിക്കാവുന്ന വ്യക്തിത്വം എന്ന നിലയിലാണ് പൊതുരംഗത്ത് അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചത്.  2012 കേരള രത്‌ന പുരസ്‌കാരം, ബെസ്റ്റ് മിനിസ്റ്റർ ഓഫ് 2013 കേളീ കേരള പുരസ്‌കാരം, യു.എസ്.എ ഇന്റർനാഷണൽ റോഡ് ഫെഡറേഷൻ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതി...

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

ആസാം വാള assam vala

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

സുഹാനെ മരിച്ച നിലയിൽ കണ്ടെത്തി.കാണാനായ 6 വയസ്സുകാരൻ സുഹാനെവീട്ടിൽ നിന്ന് അരകിലോമീറ്ററോളം അകലെ ഒരു കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

സുഹാനെ മരിച്ച നിലയിൽ കണ്ടെത്തി. കാണാനായ 6 വയസ്സുകാരൻ സുഹാനെ വീട്ടിൽ നിന്ന്  അരകിലോമീറ്ററോളം അകലെ ഒരു   കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ് താഹിത ദമ്പതികളുടെ മകൻ  സുഹാൻ (6) നെ യാണ് മരിച്ച നിലയിൽ കണ്ടത്. കുളത്തിന്റെ മധ്യഭാഗത്ത് പൊങ്ങിനിൽക്കുന്ന നിലക്കാണ് മൃതദേഹം ലഭിച്ചത്. കാണാതായി 21 മണിക്കൂറുകൾക്ക് ശേഷമാണ് സുഹാന്റെ മൃതദേഹം ലഭിച്ചത്. മൃതദേഹം ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി.  ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഒപ്പം കളിച്ചുകൊണ്ടിരുന്ന സഹോദരനോട് പിണങ്ങി  വീടിനു പുറത്തേക്കിറങ്ങിയ  സുഹാനെ പിന്നീട് കാണാതാവുകയായിരുന്നു. കുട്ടിക്കായി വ്യാപക തിരച്ചിൽ തുടരുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്