ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വലയിൽ കുടുങ്ങിയ പൂച്ചയെ ട്രോമാ കെയർ പ്രവർത്തകർ രക്ഷപ്പെടുത്തി

വേങ്ങര മേമാട്ടുപാറ ഭാഗത്ത്‌ ഒരു പൂച്ച വലയിൽ കുടുങ്ങികിടക്കുന്നുണ്ടന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിലെ സഫ്‌വാൻ കോയിസ്സൻ, ഇല്യാസ് എന്നിവർ സ്ഥലത്ത്‌പോയി പൂച്ചയെ രക്ഷപ്പെടുത്തി വീട്ടിലെ കോഴികുടിന്ന് ചുറ്റും കെട്ടിയ വലയുടെ മുകൾ ഭാഗത്തെ വലയിൽ പൂച്ച അകപെടുകയായിരുന്നു, വീടുകർ പൂച്ചയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിക്കും പൂച്ച കടിക്കാൻ ശ്രമിച്ചതിനാൽ മലപ്പുറം ജില്ലാ ട്രോമാ കെയർ പ്രവർത്തകരുടെ സഹായം തേടുകയായിടുന്നു 

ടോയ്ലറ്റ് ക്ലീനറുടെ ഒഴിവിലേക്ക് അപേക്ഷ; ഇന്റര്‍വ്യൂബോര്‍ഡിനു മുന്നില്‍ ഭവ്യതയോടെ എത്തി നടന്‍ ഉണ്ണി രാജന്

കണ്ണൂര്‍: കാസര്‍കോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്ലറ്റ് ക്ലീനറുടെ ഒഴിവിലേക്കാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. അഭിമുഖത്തിനായത്തിയത് പതിനൊന്ന പേരായിരുന്നു.  എന്നാല്‍ ഇന്റര്‍വ്യൂബോര്‍ഡിനു മുന്നില്‍ വളരെ ഭവ്യതയോടെ എത്തിയ ഒരു ഉദ്യോഗാര്‍ഥിയെക്കണ്ട് ബോര്‍ഡംഗങ്ങള്‍ ശരിക്കും ഞെട്ടി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഓപ്പറേഷന്‍ ജാവ തുടങ്ങിയ സിനിമകളിലൂടെയും 'മറിമായം' സീരിയലിലും പ്രേക്ഷകരെ ചിരിപ്പിച്ച പ്രിയതാരം ഉണ്ണി എന്ന ചെറുവത്തൂര്‍ സ്വദേശി ഉണ്ണി രാജന്‍ ആണ് എംപ്ലോയ്മെന്റ് കാര്‍ഡ് ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരായത്. ബ്രിട്ടീഷ് കാലത്തേയുള്ള 'സ്‌കാവഞ്ചര്‍' എന്ന പോസ്റ്റാണിത്. പേരിന് മാറ്റമില്ലെങ്കിലും ഇന്ന് ആ തൊഴില്‍ നിലവിലില്ല. പകരം ശൗചാലയം വൃത്തിയാക്കലാണ് തൊഴില്‍. കാസര്‍കോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്ലറ്റ് ക്ലീനറുടെ ഒഴിവിലേക്ക് വിളിച്ച അപേക്ഷയിലാണ് ഉദ്യോഗാര്‍ഥിയായി നടന്‍ ഉണ്ണി രാജന്‍ എത്തിയതെന്ന് മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. ഈ ജോലിയെക്കുറിച്ച് അറിഞ്ഞുതന്നെയാണോ അപേക്ഷിച്ചതെന്നായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ചോദ്യം. അതെയെന്ന് ഉണ്ണി ര...

വലിയോറ പാടത്തെ ഹൈ മാസ്‌ ലൈറ്റ് നാടിന്ന് സമർപ്പിച്ചു

വേങ്ങര ഗ്രാമ പഞ്ചായത്തിലെ  വലിയോറ പാടത്ത് കളത്തും പടിയിൽ സ്ഥാപിച്ച ഹൈ മാസ്‌ ലൈറ്റിന്റെ ഉത്ഘാടനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഇന്ന് വൈകുന്നേരം 5:30 ന്ന് നിർവഹിച്ചു. ഉത്ഘാടന ചടങ്ങിൽ വേങ്ങര പഞ്ചായത്തിലെ 13,16,17,18 വാർഡുകളിലെ മെമ്പർമാർ  പ്രദേശത്തെ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരുടെയും നാട്ടുകാരുടെയും സാനിദ്ധ്യരായി

വേങ്ങരയിൽ മലബാർ പൂപ്പൊലി എക്സിബിഷൻ തുടങ്ങി.

       ഹോമി ഗ്രൂപ്പ് കണ്ണൂർ  വേങ്ങര സബാഹ് സ്ക്വയറിൽ നടത്തുന്ന മലബാർ പൂപ്പൊലി എന്ന പേരിൽ പുഷ്പ കാർഷിക മേളക്ക് തുടക്കമായി. ഈ മാസം ഇരുപത്തി നാല് വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ വിവിധ പൂ ചെടികളുടെയും ഫല വൃക്ഷ തൈകളുടെയും പ്രദർശനവും വിപണനവും ഉണ്ടാകും. വൈകുന്നേരം നാല് മണിമുതൽ രാത്രി പത്ത് മണിവരെയാണ് പ്രദർശനം നടക്കുക.            കൺസ്യൂമർ സ്റ്റാളുകളും വിവിധ ഗെയിമുകളും കുട്ടികളുടെ പല തരത്തിലുള്ള അമ്യൂസ്മെൻ്റും ഒരുക്കിയിരിക്കുന്നു . പ്രശസ്ത ഗായകർ നയിക്കുന്ന ഇശൽ നൈറ്റുകളും ഉണ്ടായിരിക്കും.         ഹോമി ഗ്രൂപ്പ് പർട്നേഴ്‌സിൻ്റെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ  പ്രമുഖ വ്യവസായിയും പൊതു പ്രവർത്തകനുമായ സബാഹ് കുണ്ടുപുഴക്കൽ ഉൽഘാടനം ചെയ്തു.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്ന്‌ മുന്യറിപ്പ്

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപം കൊണ്ടതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഈ ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നും അറിയിപ്പിൽ പറയുന്നു. കേരളം ഈ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ ഉൾപ്പെടുന്നില്ല. എന്നാൽ ന്യൂനമർദ്ദത്തിന്റെയും ചുഴലിക്കാറ്റിന്റെയും സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും കാറ്റിനുമുള്ള സാധ്യതയുണ്ട്. നിലവിൽ ശക്തമായ വേനൽമഴ  ലഭിക്കുന്ന സാഹചര്യത്തിൽ ഈ കാലാവസ്ഥാ മാറ്റങ്ങൾ അപകടസാധ്യത വർധിപ്പിക്കുന്നു. ആയതിനാൽ പൊതുജനങ്ങളും ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണം. ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കേണ്ടതാണ്. ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കാനിടയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ന്യൂനമർദ്ദത്തിന്റെ വികാസവും സഞ്ചാരപഥവും അതിനോടനുബന്ധിച്ചുള്ള ദിനാന്തരീക്ഷാവസ്ഥ മാറ്റങ്ങളും കേന്ദ്ര കാലാവസ്ഥാവകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. മ...

കൂരിയാട് വൈദ്യുതി ലൈൻ വർക്കി നിടെ ഷോക്കേറ്റു ലൈനിൽ കുടുങ്ങിയ ലൈൻമാനെ രക്ഷപ്പെടുത്തി video കാണാം

കൂരിയാട് വൈദ്യുതി  ലൈൻ വർക്കിനിടെ  ലൈൻമാന് ഷോക്കേറ്റു കൂരിയാട്: കൂരിയാട് വൈദ്യുതി  ലൈൻ വർക്കിനിടെ ഷോക്കേറ്റു ലൈനിൽ കുടുങ്ങിയ ലൈൻമാനെ KSEB ജീവനക്കാരും നാട്ടുകാരും പോലിസും ചേർന്ന് താഴെ ഇറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറ്റകുറ്റപ്പണികൾക്കായി ഇലക്ട്രിക് പോസ്റ്റിനു മുകളിൽ കയറിയ ലൈൻമാനെ താനൂരിൽ നിന്നുമെത്തിയ ഫയർ ആൻഡ് റെസ്ക് ടീം വേങ്ങര പോലീസ് നാട്ടുകാർ ചേർന്ന് താഴെയിറക്കി കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൂരിയാട് മാർക്കറ്റിന് അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ നിന്നാണ് അപകടം. ചെറിയ രീതിയിൽ ഷോക്ക് ഏറ്റതിനെ തുടർന്ന് ബെൽറ്റിൽ തൂങ്ങി കിടക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. video യുട്യൂബിൽ കാണുവാൻ  ഇവിടെ ക്ലിക്ക്  ചെയുക

LENSFED മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായി ശ്രീ.VKA റസാഖ് തെരഞ്ഞെടുക്കപ്പെട്ടു.

ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർ വൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) പന്ത്രണ്ടാം ജില്ലാ സമ്മേളനം ഇന്നലെ  തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിൽ നടന്നു .സമ്മേളനം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെചെയ്തു.സമ്മേളനത്തിൽ  LENSFED മലപ്പുറം ജില്ലാ പ്രസിഡണ്ടായി പി അമീറുദ്ധീനെയും ജനറൽ സെക്രട്ടറിയായി ശ്രീ.VKA റസാഖിനെയും ട്രഷറരായി നാഫ്സൽ ബാബുവിനെയും  തെരഞ്ഞെടുക്കപ്പെട്ടു.  കുറുക്കോളി മൊയ്തീൻ എം.എൽ എ, നഗരസഭാ ചെയർപേഴ്സൺ എ.പി. നസീമ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു  ലെൻസ് ഫെഡ് സംസ്ഥാന പ്രസിഡന്റ് സി.എസ്. വിനോദ് കുമാർ മുഖ്യ പ്രഭാഷണം നടത്തി  സമ്മേളനത്തിന്റെ ഭാഗമായി ബിൽഡ് എക്സ്പോയും തിരൂർ ടൗൺ ഹാൾ അങ്കണത്തിൽ നടന്നു. എക്സ്പോയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരുന്നു നിരവധി പേരാണ് എക്സ്പോ കാണുവാൻ എത്തിയത് 

മലയിൽ നിന്ന് രക്ഷപ്പെടുത്തിയ ബാബുവിന്റേതെന്ന തരത്തിൽ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് തരിമ്പും വെളിവില്ലാതെ അസഭ്യവർഷവുമായി video പ്രചരിക്കുന്നു

മലയിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷപ്പെടുത്തിയത് രാജ്യത്ത് തന്നെ വലിയ വാർത്തയായിരുന്നു. ഇന്ത്യൻ ആർമി എത്തിയാണ് ഒടുവിൽ ബാബുവിനെ മലയിൽ നിന്ന് രക്ഷപ്പെടുത്തിയത്. കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യത്തിന് ഒടുവില്‍, വജയകരമായി സൈന്യം ഇയാളെ മലയിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. നേരത്തെയും കേരളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങിയിട്ടുണ്ടെങ്കിലും ഒരു വ്യക്തിക്ക് വേണ്ടി, കേരളത്തില്‍, ഇത്രയും മണിക്കൂറുകള്‍ നീണ്ടുനിന്ന രക്ഷാദൗത്യം  ഇതാദ്യത്തേതായിരുന്നു. പ്രളയ കാലത്ത്, ഗര്‍ഭിണിയായ സ്ത്രീയെ ഹെലികോപ്റ്ററില്‍ സൈന്യം രക്ഷപ്പെടുത്തിയത് അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍, 46 മണിക്കൂറോളം പാലക്കാട് മലമ്പുഴ ചെറാട് മലയിൽ ട്രക്കിങ് ചെയ്യുകയായിരുന്ന മൂന്നംഗ സംഘത്തിലെ 23 മൂന്ന് വയസുകാരനായ ബാബു കുടുങ്ങിപ്പോയത് വലിയ സംഭവമായിരുന്നു. പിന്നീടിങ്ങോട്ട് 46 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ബാബുവിനെ രക്ഷപ്പെടുത്തിയത് സൈന്യമാണ്. ആയിരം അടി ഉയരമുള്ള മലയുടെ 600 അടിയോളം ഉയരമുള്ള പൊത്തില്‍ കുടുങ്ങിക്കിടക്കുന്ന ആളെ രക്ഷപ്പെടുത്തുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമായിരുന്നു. ഇ...

ഗുഡ്‌സ് ഓട്ടോയില്‍ സ്‌ഫോടനം: യുവതിയും കുഞ്ഞും മരിച്ചു; ഭര്‍ത്താവ് കിണറ്റില്‍ ചാടി ജീവനൊടുക്കി

ഗുഡ്‌സ് ഓട്ടോയില്‍ സ്‌ഫോടനം: യുവതിയും കുഞ്ഞും മരിച്ചു; ഭര്‍ത്താവ് കിണറ്റില്‍ ചാടി ജീവനൊടുക്കി പെരിന്തൽമണ്ണ • മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഗുഡ്‌സ് ഓട്ടോയിലുണ്ടായ സ്‌ഫോടനത്തില്‍ യുവതിയും കുട്ടിയും മരിച്ചു. സ്‌ഫോടനമുണ്ടാക്കിയ ഭര്‍ത്താവ് മുഹമ്മദ് കിണറ്റില്‍ ചാടി ജീവനൊടുക്കി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ച് വയസ്സുകാരി പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഹമ്മദ് എന്നയാള്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഓട്ടോയുമായെത്തി ഭാര്യയെയും കുട്ടികളെയും അടുത്തേക്ക് വിളിച്ച് സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുഹമ്മദിന്റെ ഭാര്യ ജാസ്മിനും കുഞ്ഞുമാണ് സ്‌ഫോടനത്തില്‍ മരിച്ചത്. സ്‌ഫോടനം നടത്തിയതിനു പിന്നാലെ മുഹമ്മദ് അടുത്തുള്ള കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. മുഹമ്മദ് ചില കേസുകളില്‍ പ്രതിയാണെന്നും സൂചനയുണ്ട്.പാണ്ടിക്കാട്‌ പെരിന്തല്‍മണ്ണ റോഡിലേക്കുള്ള കൊണ്ടിപ്പറമ്പിലെ പഞ്ചായത്ത് റോഡിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. വാഹനത്തില്‍ പടക്കം ഉള്‍പ്പടെ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നതായി സംശംയം.

വടക്കൻ കുഞ്ഞീൻ മുസ്ലിയാർ മരണപെട്ടു,

മരണ വാർത്ത ,05.05.2022                                      വലിയോറ മിനിബസർ മഞ്ഞാമട്  സ്വദേശി  കുഞ്ഞീൻ മുസ്ലിയാർ  മരണപെട്ടു പുത്തനങ്ങാടി  റുഷ്ദുൽ വില്ദാൻ മദ്രസ മുൻ ഫിനാൻഷ്യൽ സെക്രട്ടറിയും ഇപ്പോഴത്തെ ഉപദേശക സമിതി അംഗവും,വലിയോറ പുത്തനങ്ങാടിയിലെ പഴയ കാല കച്ചവടക്കാരനും  ആയിരുന്നു ജനാസ നമസ്കാരം  വൈകുന്നേരം 5മണിക്ക് പുത്തനങ്ങാടി ജുമാമസ്ജിദിൽ  മക്കൾ: ഇസ്മായിൽ, ലത്വീഫ്, സലാം, മജീദ്, മുജീബ്, സുബൈർ, ഷാഫി, നാസർ,ആരിഫ എല്ലാവരും പരേതന്‍െറ മഗ്ഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക,

വേങ്ങര വെറ്റിനറി ആശുപത്രി കെട്ടിട ഉദ്ഘാടനം പി കെ കുഞ്ഞാലികുട്ടി ഉത്ഘാടനം നിർവഹിച്ചു

വേങ്ങര വെറ്റിനറി ആശുപത്രി കെട്ടിട ഉദ്ഘാടനം പി കെ കുഞ്ഞാലികുട്ടി ഉത്ഘാടനം നിർവഹിച്ചു  വേങ്ങര ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾ പ്പെടുത്തി പണി പൂർത്തീകരി ച്ച വെറ്റിനറി ആശുപത്രിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10: 30 ന്ന് വേങ്ങര മണ്ഡലം MLA PK കുഞ്ഞാലികുട്ടി നിർവഹിച്ചു.വേങ്ങര ബ്ലോക്ക് ഓഫീസിന് സമീപം ആരോഗ്യ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമി യിലാണ് പുതിയ ആശുപത്രി കെട്ടിടം പണിതത്. 40 ലക്ഷം രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിൽ ആവശ്യമായ ഫർണിച്ചർ സംവിധാനങ്ങളും ഫാർമ സിയും ഡോക്ടർമാരുടെ മുറികളും ഒരുക്കിയിട്ടുണ്ട്.  പരിപാടിയിൽ വേങ്ങര  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ അധ്യക്ഷത വഹിച്ചു,

വേങ്ങര മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം നാളെ

വേങ്ങര ഗ്രാമ പഞ്ചായത്തിന്റെ 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച  വെറ്റിനറി ഡിസ്പൻസറിയുടെ ഉത്ഘാടനം നാളെ വേങ്ങര ഗ്രാമ പഞ്ചായത്തിന്റെ 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച ആശുപത്രി കെട്ടിടത്തിന്റെ ഉത്ഘാടനം നാളെ  10:30 ന്ന് വേങ്ങര മണ്ഡലം MLA ബഹു. പി.കെ കുഞ്ഞാലിക്കുട്ടി നിർവഹിക്കും. പരിപാടിയിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി. ഹസീന ഫസൽ  കെ.പി അദ്ധ്യക്ഷത വഹിക്കും സ്വാഗതം: ശ്രീമതി. ഹസീന ബാനു സി.പി ചെയർപേഴ്സൺ, വികസനകാര്യ സ്റ്റാന്റിഗ് കമ്മിറ്റി)

ബൈക്കിൽ ഇടിച്ചു കാർ നിയത്രണം വിട്ട് കിണറിലേക്ക് മറിയുന്ന CCTV VIDEO ഇന്ന് സംഭവിച്ചത്

കാഞ്ഞങ്ങാട് പൂച്ചക്കാട്ട് ബൈക്കുമായി കൂട്ടിയിടിച്ചകാർ കിണറ്റിലേക്ക് വീണു, പിതാവിനെയും മൂന്ന് മക്കളെയും പരിക്കുകളോടെ അൽഭുതകരമായി രക്ഷപ്പെടുത്തി വൈകുന്നേരം അഞ്ച് മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത് പൂച്ചക്കാട് മുസ്ലിം ജമാഅത്ത് പള്ളിക്ക് സമീപത്തുള്ള കിണറ്റിലേക്ക് ആണ് കാർ മറിഞ്ഞത്. ഉദുമ ഇച്ചി ലിങ്കാൽ സ്വദേശിയും മക്കളും സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്

സന്തോഷ് ട്രോഫി ഫൈനലിൽ ഇവരാണ് എന്റെ ഹീറോസ് 😍

ഇവരാണ് (മെഡിക്കൽ team) എന്റെ ഹീറോസ് വാട്സ്ആപ്പ് സ്റ്റാറ്റസുകൾ വൈറലാകുന്നു പയ്യനാട് സന്തോഷ് ട്രോഫി ഫൈനൽ മത്സരത്തിൽ  കേരളം ഒരു ഗോളിന് പുറകിലായപ്പോൾ ടൈം വേസ്റ്റ് ചെയ്യാൻ ബംഗാൾ കളിക്കാർ മനഃപൂർവം ഗ്രൗണ്ടിൽ വീണ് കിടക്കുമ്പോൾ  റെഫ്രീയുടെ call വരുന്നനിമിഷങ്ങൾകകം തന്നെ ഗ്രൗണ്ടിൽ വീണ് കിടന്ന് സമയം കളയാൻ ശ്രമിക്കുന്ന ബംഗാൾ കളിക്കാരെ എല്ലാം നിമിഷനേരങ്ങൾക്കുള്ളിൽ ഗ്രൗണ്ടിന്റെ  പുറത്തു എത്തിച്ച നമ്മുടെ സ്വന്തം മെഡിക്കൽ ടീം  ആണ് എന്റെ ഹീറോസ് എന്ന വാട്സ്ആപ്പ് പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് പോസ്റ്റിന്റെ full രൂപം ഇവരാണ് (മെഡിക്കൽ team) എന്റെ ഹീറോസ് 😍 കേരളം ഒരു ഗോളിന് പുറകിലായപ്പോൾ ടൈം വേസ്റ്റ് ചെയ്യാൻ ബംഗാൾ players വീയുമ്പോൾ റെഫ്രീയുടെ call വരുന്നതിനു മുമ്പ് തന്നെ അവരെ പുറത്തു എത്തിച്ച നമ്മുടെ സ്വന്തം മെഡിക്കൽ ടീം 😍 #santoshtrophy #keralafootball         #traumacaremalappuram

ഗ്രേസ് ചാരിറ്റബിൾ ട്രസ്റ്റ് വലിയോറയും സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ് ടി. കെസിറ്റിയും സംയുക്തമായി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

ഗ്രേസ്  ചാരിറ്റബിൾ ട്രസ്റ്റ് വലിയോറ യും സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ്   ടി. കെസിറ്റിയും  സംയുക്തമായി സംഘടിപ്പിച്ച പെരുന്നാൾ കിറ്റ് വിതരണം ക്ലബ്ബ് മുഖ്യരക്ഷാധികാരി പി കെ  അലവിക്കുട്ടി സാഹിബ് നിർവഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് എ കെ  മുഹമ്മദ് ഷരീഫ് അധ്യക്ഷം വഹിച്ചു. ജലീൽ സ്വാഗതവും ശരീഫ് മടപ്പള്ളി നന്ദിയും പറഞ്ഞു

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

How to See who Views your Facebook Profile

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

കരിങ്കണ മീൻ karingana meen

മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്,ഈ മത്സ്യം രണ്ട് ഇഞ്ചികുടുതൽ വളരാറില്ല    

പറയുകയനെഗില്.....ഇപോപറ.....പിനീട് ' ഞാൻ അപോയെപരഞ്ഞത 'എന്ന് പറയരുത്

ഇന്ന്വലിയോറയില്മഴ പെയുമോ   ?

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

ഹിന്ദു പുരുഷൻ വിൽപ്പത്രം എഴുതാതെ മരിച്ചാൽ സ്വത്തിന്റെ അവകാശം ലഭിക്കുക. ഭാര്യ, മക്കൾ, അമ്മ, മുൻപ് മരിച്ച മ..

ഒരു ഹിന്ദു പുരുഷൻ വിൽപ്പത്രം എഴുതാതെ മരിച്ചാൽ, ആദ്യം Class I അവകാശികൾക്കാണ് സ്വത്തിൽ അവകാശം ലഭിക്കുക. ഭാര്യ, മക്കൾ, അമ്മ, മുൻപ് മരിച്ച മകൻ/മകളുടെ മക്കൾ തുടങ്ങിയവരാണ് പ്രധാന Class I അവകാശികൾ. ഉദാഹരണത്തിന്, ഭാര്യയും രണ്ട് മക്കളും ഒരു മകളും അമ്മയും ഉണ്ടെങ്കിൽ, അഞ്ച് തുല്യ ഓഹരികളായി സ്വത്ത് വീതിക്കും; ഓരോരുത്തർക്കും 1/5 വീതം ലഭിക്കും. Class I അവകാശികൾ ഇല്ലെങ്കിൽ മാത്രമാണ് Class II അവകാശികളിലേക്ക് അവകാശം പോകുന്നത്. അതേസമയം, ഒരു ഹിന്ദു സ്ത്രീ വിൽപ്പത്രമില്ലാതെ മരിച്ചാൽ, മക്കൾ, മുൻപ് മരിച്ച മകൻ/മകളുടെ മക്കൾ, ഭർത്താവ് തുടങ്ങിയവർക്കാണ് നിയമപ്രകാരം ആദ്യം അവകാശം ലഭിക്കുക. ബാങ്ക് നിക്ഷേപങ്ങൾ, കമ്പനിയിലെ ഷെയറുകൾ, മ്യൂച്വൽ ഫണ്ടുകൾ, മറ്റ് നിക്ഷേപങ്ങൾ എന്നിവയിലും നോമിനിയും നിയമപരമായ അവകാശിയും തമ്മിൽ വ്യത്യാസമുണ്ട്. നോമിനി ആസ്തി സ്വീകരിക്കുന്ന വ്യക്തിയായിരിക്കാം, എന്നാൽ അതുകൊണ്ട് മാത്രം അന്തിമ ഉടമയാകണമെന്നില്ല. കേരളത്തിലെ പഴയ മരുമക്കത്തായം, ജോയിന്റ് ഫാമിലി, പാരമ്പര്യസ്വത്ത്, കോപാർസനറി സ്വത്ത് തുടങ്ങിയവയാണെങ്കിൽ അവകാശവിഹിതം കണക്കാക്കുന്നത് കൂടുതൽ സങ്കീർണമാകാം. അതിനാൽ മരിച്ച വ്യക്തിയുടെ സ്വത്...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

ശുദ്ധജല കൊഞ്ചുകൾ

കേരളത്തിലെ പുഴകളിലും   തോടുകളിലും, കണ്ടുവരുന്ന ശുദ്ധജല കൊഞ്ചുകൾ  ജൈവവൈവിധ്യത്തിലും നാടൻ ഭക്ഷണസംസ്കാരത്തിലും ഏറെ പ്രാധാന്യമുള്ളവയാണ്.     ശുദ്ധജലത്തിൽ വളരുന്നതിൽ ഏറ്റവും വലുപ്പമുള്ള കൊഞ്ചാണ്  ആറ്റു കൊഞ്ച് ഇവക്ക് നീളമുള്ള നീലനിറത്തിലുള്ള കൈകളും വലിപ്പമേറിയ ശരീരവുമാണ് ഇവകുള്ളത്    ആറ്റുകൊഞ്ചിനേക്കാൾ വലിപ്പം കുറഞ്ഞ പലതരം നാടൻ കൊഞ്ചുകളും പുഴയോരങ്ങളിലും പാറയിടുക്കുകളിലും കണ്ടുവരുന്നു.ഒഴുകുന്ന തെളിഞ്ഞ വെള്ളമുള്ള പുഴകൾ, പാറയിടുക്കുകൾ,വെള്ളത്തിന്റെ അടിയിലെ മരത്തടികൾക്കിടയിലും ചപ്പ് ചവറുകൾക്ക് ഇടയിലുമാണ്  ഇവ പ്രധാനമായും ജീവിക്കുന്നത്.  പുഴയിലെ ചെറുജീവികൾ, ചത്ത മീനുകൾ, പായൽ, ജൈവാവശിഷ്ടങ്ങൾ എന്നിവയാണ് ഇവയുടെ ഭക്ഷണം. പുഴ ശുചീകരണത്തിൽ ഇവ പ്രകൃതിദത്തമായ പങ്കുവഹിക്കുന്നു.   കൈകൊണ്ട് രാത്രികാലങ്ങളിൽ ലൈറ്റ് വെളിച്ചത്തിൽ ചപ്പ് ചവറുകൾക്ക് അടിയിലും, കല്ലുകൾക്ക് അടിയിലും ഇരിക്കുന്ന കൊഞ്ചുകളെ പരിചയസമ്പന്നരായ ആളുകൾ കൈകൊണ്ടോ ചെറിയ വല ഉപയോഗിച്ചോ പിടിക്കാറുണ്ട്. രുചിയിലും പോഷകഗുണത്തിലും ഏറെ മുന്നിലുള്ള പുഴക്കൊഞ്ചുകൾക്ക് വിപണിയിൽ നല്ല വിലയും ആവശ്യക...