ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

പറപ്പൂര്‍ ഇല്ലിപ്പുലാക്കല്‍-ആശാരിപ്പടി ജലനിധി കുടിവെള്ളപദ്ദതി ഉദ്ഘാടനം ഫെബ്രുവരി 27 ന്

പറപ്പൂര്‍ ഇല്ലിപ്പുലാക്കല്‍ ആശാരിപ്പടി (വാര്‍ഡ് ഒന്ന്) ജല നിധിയ കുടിവെള്ളപദ്ദതി ഉദ്ഘാടനം 27/02/2019 ബുധൻ നാല് മണിക്ക് ബഹു:പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പറങ്ങോടത്ത് മുഹമ...

*വൈറ്റ്ഗാർഡ് പരേഡിൽ വേങ്ങര മണ്ഡലത്തിന് ഒന്നാം സ്ഥാനം*

      മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന വൈറ്റ്ഗാർഡ്‌ പരേഡിൽ വേങ്ങര മണ്ഡലത്തിന് ഒന്നാം സ്ഥാനം ആറ് പഞ്ചായത്തുകളിലേയും കൊ- ഓർഡിനേറ്റർമാർ,...

സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് ബഹു: വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.വി.കെ കുഞ്ഞാലൻ കുട്ടി സാഹിബ്‌ ഉദ്ഘാടനം ചെയ്തു

* വലിയോറ:മലപ്പുറം മലബാർ കണ്ണാശുപത്രിയും വലിയോറ കാളിക്കടവ് ടി.കെ സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് ബഹു: വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.വി.കെ കുഞ്ഞാലൻ കുട്ടി സാഹിബ്‌ ഉദ്ഘാടനം ചെയ്തു.റെജിസ്‌ട്രേഷൻ ഉദ്ഘാടനം ജനാബ് പി.കെ അലി അക്ബർ സാഹിബ്‌ നിർവഹിച്ചു. * * ചടങ്ങിൽ ക്ലബ്‌ പ്രസിഡന്റ്‌ എ.കെ ശരീഫ് അധ്യക്ഷം വഹിച്ചു.ക്ലബ്‌ സെക്രട്ടറി എൻ ജലീൽ നന്ദി അറിയിച്ചു.ക്ലബ്ബിന്റെ മറ്റു രക്ഷാധികരികളും അംഗങ്ങളും നാട്ടിലെ കാരണവന്മാരും ചടങ്ങിന് ആശംസകൾ അറിയിച്ചു. *

*വേങ്ങരയിൽ പൊടിക്കാറ്റും കൂടുതൽ ചൂടും അനുഭവപ്പെട്ടു

* കേരളം പൊളളുന്നു; താപനില മൂന്ന് ഡിഗ്രി കൂടി, തിരുവനന്തപുരത്ത് റെക്കോര്‍ഡ് ചൂട് തിരുവനന്തപുരം: സംസ്ഥാനത്തെ താപനിലയില്‍ ക്രമാതീതമായ വര്‍ധന. കഴിഞ്ഞ ദിവസങ്ങളില്‍ താപനില മൂന്ന് ഡിഗ്രിയോളം വര്‍ധിച്ചെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അടുത്ത നാലാഴ്ച ഈ നില തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കേരളത്തില്‍ ജനുവരി 1 മുതല്‍ ഇന്നലെവരെ ലഭിക്കേണ്ട മഴയില്‍ 33 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച്‌, ഏപ്രില്‍, മേയ് മാസങ്ങളെയാണ് സംസ്ഥാനത്ത് വേനല്‍ക്കാലമായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം വിലയിരുത്തുന്നത്. എന്നാല്‍ ഇത്തവണ ഫെബ്രുവരി പകുതി പിന്നിട്ടപ്പോഴേക്കും സ്ഥിതിമാറി. സംസ്ഥാനത്ത് പലയിടത്തും ഉയര്‍ന്ന താപനില 38 ഡിഗ്രി കടന്നു. തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 38.2 ഡിഗ്രിയാണ് ഫെബ്രുവരി മാസത്തിലെ റെക്കോര്‍ഡ് ചൂട്. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ശരാശരി മൂന്ന് ഡിഗ്രിയോളം ചൂട് കൂടി. മധ്യകേരളത്തില്‍ ശരാശരി രണ്ട് ഡിഗ്രി ചൂടാണ് കൂടിയത്. വരണ്ട അന്തരീക്ഷം, മഴയുടെ കുറവ്, എന്നിവക്ക് പുറമേ വരണ്ട...

DYFiവില്ലേജ് ഓഫീസ് മാർച്ച് നടത്തി

* കണ്ണമംഗലം: ഡിവൈഎഫ്ഐ കണ്ണമംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണമംഗലം വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നികുതിയടയ്ക്കുന്ന പാവപ്പെട്ടവന് ദുരിതത്തിലാക്കുന്ന കമ്മീഷൻ എജന്റുമാർക്കെതിരെ മാർച്ചിന് കത്ത് പ്രതിഷേധമിരമ്പി. കമ്മീഷൻ കൊടുക്കുന്നവന് നേരത്തെ നികുതി അടച്ച് കിട്ടുകയും കമ്മീഷൻ നൽകാത്ത പാവപ്പെട്ടവനെ മൂന്നു മാസം മുതൽ ഒരു വർഷം വരെ എടുക്കുന്ന സാഹചര്യത്തിലാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചത് ആവശ്യമായ ജീവനക്കാരെ നിയമിക്കുക പാവപ്പെട്ടവനെ ദുരിതത്തിലാക്കുന്ന കമ്മീഷൻ ഏജൻറ് മാരെ തുരത്തുക വില്ലേജ് ഓഫീസിലേക്ക് ആവശ്യമായ അപേക്ഷാഫോമുകൾ ഓഫീസിൽ തന്നെ ലഭ്യമാക്കുക എന്നെല്ലാമായിരുന്നു മുദ്രാവാക്യം ഡിവൈഎഫ്ഐ കണ്ണമംഗലം മേഖലാ കമ്മിറ്റി അംഗങ്ങൾ വില്ലേജ് ഓഫീസറെ കണ്ടു നിവേദനം നൽകി. തഹസിൽദാർ ,കളക്ടർ വകുപ്പ് മന്ത്രി ,മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്. മാർച്ചിന്റെ അധ്യക്ഷൻ യു.എൻ ഇബ്രാഹിം.  സിപിഐഎം കോട്ടക്കൽ ഏരിയ കമ്മിറ്റിയംഗം കെപി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കെ .സുബ്രഹ്മണ്യൻ  മുഹമ്മദ് ഇൽയാസ് പി ഉണ്ണി എന്നിവർ സംസാരിച്ച...

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

വേങ്ങരഅമ്മാഞ്ചേരിക്കാവിൽ താലപ്പൊലി കുറിച്ചു

* വേങ്ങര:അമ്മാഞ്ചേരിക്കാവ് ഭഗവതീ ക്ഷേത്രത്തിൽ താലപ്പൊലി കുറിയ്ക്കൽ ചടങ്ങ് നടന്നു. പ്രത്യേക പൂജകൾക്ക്‌ശേഷം അണിഞ്ഞൊരുങ്ങിയ കോമരം പുതിയകുന്നത്ത് തറവാട്ടിലെത്തി. ഇവിടെവെച്ച് ദേശത്തുള്ളവരെ താലപ്പൊലി അറിയിക്കാൻ കോമരത്തിന് തറവാട്ടുകാർ അനുവാദം നൽകി. എളമ്പിലക്കാട്ട് ആനന്ദ് നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. അടുത്തദിവസങ്ങളിൽ കോമരം ദേശത്തെ വീടുകൾ കയറിയിറങ്ങി ദേശത്തുള്ളവരെ ഉത്സവത്തിന് ക്ഷണിക്കും. ദേശത്തെ അവകാശികളായവരും പൊയ്‌ക്കുതിരകളുമായി വീടുകൾ കയറിയിറങ്ങും. മാർച്ച് ഒന്നിനാണ് താലപ്പൊലി.

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

അറിയിപ്പ്

വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി വേങ്ങരയിലേ കർഷകരുടെ വീടുകളിൽ ജൈവ വളം നിർമ്മിക്കുന്ന ആവശ്യത്തിലേക്ക് മണ്ണിര കമ്പോസ്റ്റ് ടാങ്ക് നിർമ്മിച്ചു നൽകുന്നു. താല്പര്യമുള്ള  ഗുണഭോക്താക്കൾ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓഫീസിൽ 27-02-2019 ന് മുമ്പായി ഭൂനികുതി രസീതിന്റെ പകർപ്പുമായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. Cont No. : 9947777610

കുടുംബസംഗമം സംഘടിപ്പിച്ചു

 ഊരകം ഗ്രാമപഞ്ചായത്ത് പരിരക്ഷ രോഗി കുടുംബസംഗമത്തിൽ സജീവ സാന്നിധ്യമായി ട്രോമോകെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് അംഗങ്ങൾ പരിപാടി  അഡ്വക്കേറ്റ് കെഎൻഎ ഖാദർ സാഹിബ് ഉത്ഘാടനം നിർവഹിച്ചു

കൊളപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി

കാസർഗോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ. കൊലപ്പെടുത്തിയ കമ്മ്യൂണിസ്ററ് ഭീകരതക്കെതിരെ  കൊളപ്പുറത്ത് - പ്രതിഷേധ പ്രകടനം നടത്തി കടേങ്ങൽ അസീസ് ഹാജി ഇബ്രാഹിം കുട്ടി കൊളക്കാട്ടിൽ മൊയ്തീൻ കുട്ടി ഹംസ'തെങ്ങിലാൻ മുസ്തഫ പുള്ളിശ്ശേരി  റിയാസ് കല്ലൻ ഹുസൈൻ ഹാജി.സി കെ ആലസ്സൻകുട്ടി അനസ് മമ്പുറം. പി പി അലി നേത്രത്വം നൽകി

കൊലപാതകത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ വേങ്ങരയിൽ പ്രതിഷേധ പ്രകടനം നടത്തി

* കാസർകോട് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ വേങ്ങരയിൽ പ്രതിഷേധ പ്രകടനം നടത്തി

ഹർത്താൽ വേങ്ങരയിൽ ജനജീവിതത്തെ ബാധിച്ചില്ല പതിവുപോലെ

ഹർത്താൽ വേങ്ങരയിൽ  ജനജീവിതത്തെ ബാധിച്ചില്ല പതിവുപോലെ വേങ്ങരയിൽ നിന്നും മഞ്ചേരി പരപ്പനങ്ങാടി കുന്നുംപുറം കോട്ടക്കൽ മുതലമാട് പാക്കടപ്പുറായ എന്നിവിടങ്ങളിലേക്...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

കൂരിയാട് താൽക്കാലിക സംവിധാനം വേണം

വേങ്ങര : കൂരിയാട് തകർന്ന ഹൈവേ ഇനി എന്ന് യാതാർത്യമാകും വർഷങ്ങൾ വേണ്ടി വരും , തൃശൂർ കോഴിക്കോട് യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും പ്രദേശത്തെ പ്ര പ്രാദേശിക റോഡുകളിലേക്ക് തിരിച്ച് വിട്ട് എത്ര കാലം തുടരാൻ കഴിയും, മഴ അധികരിക്കുന്നതോടെ പ്രദേശം സ്തംഭിച്ചു പോകുന്ന അവസ്ഥവരും, അതിനാൽ എത്രയും പെട്ടൊന്ന് ബതൽ സംവിധാനമൊരുക്കാൻ ബന്ധപ്പെട്ടർ തയ്യാറാക്കണമെന്ന് ഇന്ന് വേങ്ങര പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ കൂരിയാട് സന്ദർശിച്ച ഭരണസമിതി ആവശ്യപ്പെട്ടു, ഈ ആവശ്യമുന്നയിച്ച് ബോർഡിൽ പ്രമേയം പാസാക്കി എൻഎച്ച് ഐ യും PWD വകുപ്പിനെയും സമീപിക്കുമെന്ന് പ്രസിഡന്റ് കെ. പി ഹസീനാ ഫസൽ അറിയിച്ചു, വൈസ് പ്രസിഡന്റ് ടി.കെ കുഞ്ഞിമുഹമ്മദ് സ്റ്റാൻ്റിംഗ് കമ്മറ്റി ചെർമാൻമാരായ എ കെ സലീം ,ആരിഫ മടപ്പള്ളി, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, സി.പികാദർ, നുസ്രത്ത് അംബാടൻ , എൻ ടി. മൈമൂന, റുബീന അബ്ബാസ്, എ കെ നഫീസ , ആസ്യാ മുഹമ്മദ്.എ,കെ, ജംഷീറ, നുസ്റത്ത് തുമ്പയിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു ,https://chat.whatsapp.com/IIibxcNDK9BL8Ksh3gPCQ7

കൂരിയാട് ദേശീയപാത തകർന്നതിന്‍റെ നടുക്കുന്ന അനുഭവം പങ്കുവെച്ച് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ

മുന്നിലെ കാറിന് മുകളിലേക്ക് കല്ലും മണ്ണും വീഴുന്നു, ഭൂകമ്പം പോലെ റോഡ് വിണ്ടുകീറി; കാർ ഉപേക്ഷിച്ച് ഇറങ്ങി ഓടി' മലപ്പുറം: കൂരിയാട് ദേശീയപാത 66ന്‍റെ ഒരു ഭാഗവും സർവിസ് റോഡും തകർന്നുണ്ടായ അപകടത്തിന്‍റെ നടുക്കുന്ന അനുഭവം പങ്കുവെച്ച് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ. സർവിസ് റോഡിലൂടെ പോകുകയായിരുന്ന കാറിലുണ്ടായിരുന്ന യാത്രക്കാരിലൊരാളാണ് അപകടത്തെ കുറിച്ച് വിവരിച്ചത്. മുന്നിലുണ്ടായിരുന്ന വാഹനങ്ങൾക്ക് മേലേക്ക് കല്ലും മണ്ണും വീണതോടെ ഇവർ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഏകദേശം രണ്ടരയോടെയാണ് സംഭവമെന്ന് ഇവർ പറയുന്നു. 'ഞാനും ജ്യേഷ്ഠനും മറ്റ് രണ്ടുപേരും മലപ്പുറത്ത് പോയി തിരികെ വരികയായിരുന്നു. കൂരിയാട് പാടം പകുതി കഴിഞ്ഞ ഉടനെ സർവിസ് റോഡിൽ മുന്നിലെ കാറിന്‍റെ മുകളിലേക്ക് കല്ലും മണ്ണും വീണു. ഇതോടെ കാറുകൾ നിർത്തി. ആ സമയം തന്നെ സർവിസ് റോഡ് വിണ്ടുകീറിത്തുടങ്ങി. ഭൂകമ്പം ഉണ്ടാകുന്നതുപോലെയായിരുന്നു അത്. കാറിലുണ്ടായിരുന്ന ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ വേച്ചുപോകുന്നുണ്ടായിരുന്നു. കാർ ചരിഞ്ഞ നിലയിലായിരുന്നു. മുന്നിലെ കാറിലുണ്ടായിരുന്നവരോട് ഞങ്ങൾ ഇറങ്ങി വരാൻ പറഞ്ഞു. കാർ അവിടെ ഇട്ട് ...

പരപ്പനങ്ങാടി പുഴയിൽ കണ്ടെത്തിയ മൃതദേഹം വെങ്കുളം സ്വദേശിയുടേത്.ബന്ധുക്കൾ തിരിച്ചറിഞ്ഞു

തിരൂരങ്ങാടി: പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.  വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) എന്നയാളുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അദ്ദേഹത്തിൻെറ വസ്ത്രവും കുടയും ചെരിപ്പും കാരാത്തോട് കടലുണ്ടിപ്പുഴയുടെ സമീപത്ത് നിന്നും സംശയാസ്പദമായ രീതിയിൽ രണ്ട് ദിവസം മുമ്പ് കണ്ടതിനാൽ പുഴയിൽ വീണു പോയതാണെന്ന് സംശയിച്ചിരുന്നു.  സംഭവസ്ഥലത്ത്  ഫയർഫോഴ്സും  പോലീസും നാട്ടുകാരും അദ്ദേഹത്തിന് വേണ്ടി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കെയാണ് പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

യാത്രക്കാർ ശ്രദ്ധിക്കുക; കൂരിയാട് ദേശീയ പാതയിലെ മണ്ണിടിച്ചിൽ; വാഹനങ്ങൾ വഴി തിരിച്ച് വിടുന്നു

ദേശീയപാത കൂരിയാട് പുതിയതായി നിർമ്മിച്ച  റോഡ് ഇടിഞ്ഞു.  മണ്ണിട്ട് ഉയർത്തിയ പുതിയ റോഡ് ആണ് താഴോട്ട് ഇടിഞ്ഞിരിക്കുന്നത്.  ഇതിന് താഴെയുള്ള സർവീസ് റോഡിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. സമീപത്തെ സർവീസ് സ്റ്റേഷൻ്റെ  ഭാഗത്തുള്ള റോഡിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. വയലിലേക്ക് വരെ ഇതിൻറെ ആഘാതം ഉണ്ടായിട്ടുണ്ട്. വയലിലെ മണ്ണ് ഇളകിയ നിലയിലാണ്.  വയലിനോട് ചേർന്നുള്ള സൈഡ് ഭിത്തിയും ഇടിഞ്ഞു. ഏതാനും വാഹനങ്ങൾ റോഡിൽ കുടുങ്ങിയിട്ടുണ്ട്.  വലിയ അപകടമാണ് ഒഴിവായിട്ടുള്ളത്.  അപകട സമയത്ത് ഈ ഭാഗത്ത്  വാഹനങ്ങളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി എന്നാണ് മനസ്സിലാകുന്നത്. സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള  ഗതാഗതം സ്തംഭിച്ചു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.  കൂരിയാട് നിലംപൊത്തിയത് അശാസ്ത്രീയതയുടെ കൂമ്പാരം; NHAI ഉണരുമോ?                     വേങ്ങര: കൂരിയാട് ദേശീയപാതയിൽ സർവീസ് റോഡ് ഇടിഞ്ഞുവീണ സംഭവം സംസ്ഥാനത്ത് ദേശീയപാത 66 ൻ്റെ നിർമ്മാണത്തിലെ അപാകതകളുടെയും സുരക്ഷാ വീഴ്ചകളുടെയും ഒടുവിലത്തെ ഉദാഹരണം മാത്രമാണ്....

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം.

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം. ഒരു വീടിന്‍റെയോ സ്ഥാപനത്തിന്‍റെയോ കൃത്യമായ ലൊക്കേഷനെ പ്രതിനിധീകരിക്കുന്നതാണ് പത്തക്ക ഡിജിപിന്‍ സംവിധാനം. എന്തൊക്കെയാണ്  ഡിജിപിന്നിനുള്ള ഗുണങ്ങൾ?   വരൂ , നോക്കാം.  കത്തിടപാടുകള്‍ കൃത്യസ്ഥലത്ത് എത്തിക്കൽ തന്നെ ഏറ്റവും പ്രധാനം. പക്ഷെ വേറെയും ഉപയോഗങ്ങളുമുണ്ട് . ആംബുലന്‍സ്, അഗ്നിശമന വിഭാഗം, പോലീസ്  പോലുള്ള എമര്‍ജന്‍സി സേവനങ്ങള്‍ക്ക് ലൊക്കേഷന്‍ മനസിലാക്കി കൃത്യമായി എത്തിച്ചേരാന്‍ സഹായിക്കുകയും ചെയ്യുമെന്നതാണ് ഡിജിപിന്നിന്‍റെ ഏറ്റവും മേന്മ. ഒരു വാഹനാപകടം ഉണ്ടായാൽ പോലും നമുക്ക് അറിയാത്ത സ്ഥലത്തു വെച്ചാണെങ്കിൽ പോലീസിനെ അറിയിക്കുമ്പോൾ ഏറ്റവും പ്രശ്നമാണ് സ്ഥലം അറിയിക്കുക എന്നത്. ഇത് മാത്രമല്ല, ഇനി മുതൽ ആമസോണിലും സ്വിഗിയിലെല്ലാം ഈ പിൻ മാത്രം കൊടുത്താൽ മതിയാകും .  അഡ്രസ്സ് ഒട്ടും വേണ്ട. എങ്ങനെയാണ് ഇത് സാധ്യമാകുന്നത് ?   സാങ്കേതികമായി നോക്കുമ്പോൾ , ഇന്ത്യയിലെ മുഴുവൻ സ്ഥലത്തെയും നാല് മീറ്റർ നീളവും വീതിയുമുള്ള ചതുരങ്ങൾ ആക്കി ...

പരപ്പനങ്ങാടിയിൽ ഫൈബർ വെള്ളം തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു...

പരപ്പനങ്ങാടി മൽസ്യ ബന്ധനത്തിന് പോയ 2 വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 2 പേർക്ക് പരിക്കേറ്റു… വള്ളിക്കുന്ന് ആനങ്ങാടി തലക്കകത്ത് വീട്ടിൽ ഹംസക്കോയയുടെ മകൻ നവാസ് (30) ആണ് മരിച്ചത്… ഇന്ന് പുലർച്ചെ യാണ് സംഭവം… പരപ്പനങ്ങാടി ഇത്തിഹാദി വള്ളവും ആനങ്ങാടി റുബിയാൻ വള്ളം ആണ് കൂട്ടിയിടിച്ചത്… ഇടിയെ തുടർന്ന് നവാസ് തെറിച്ചു വീണു… പരിക്കേറ്റ 3 പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും നവാസ് മരണപെട്ടു ...

കാലവർഷം കനത്തു പെയ്യുന്ന സാഹചര്യത്തിൽ മിക്കവരുടെയും ചോദ്യം ഇതാണ് പ്രളയത്തിന് സാധ്യതയുണ്ടോ?

കാലവർഷം കനത്തു പെയ്യുന്ന സാഹചര്യത്തിൽ മിക്കവരുടെയും ചോദ്യം ഇതാണ് പ്രളയത്തിന് സാധ്യതയുണ്ടോ? ജനജാഗ്രതാ സമിതികൾ തയാറായിരിക്കാൻ പലയിടത്തും നിർദ്ദേശം നൽകിയിട്ടുണ്ട്. 4 ദിവസം കൂടി മഴ കനക്കുമെന്ന് ഔദ്യോഗിക കാലാവസ്ഥ മുന്നറിയിപ്പുണ്ട്. ഇതുകാരണം 29 വരെ തീർച്ചയായും ജാഗ്രത വേണം. ഇപ്പോൾ മറാത്ത് വാഡക്ക് മുകളിൽ ഒരു ന്യൂനമർദ്ദം, മധ്യ കിഴക്കൻ അറബിക്കടലിന് മുകളിൽ ഒരു ചക്രവാത ചുഴി നിലനിൽക്കുന്നു. നാളെ ബംഗാൾ ഉൾക്കടലിൽ മധ്യപടിഞ്ഞാൻ മേഖലയിൽ ഒരു ന്യൂനമർദം രൂപപ്പെടും. പടിഞ്ഞാറൻകാറ്റ് കേരളത്തിന് മുകളിൽ 30- 35 നോട്സ് വേഗത്തിൽ തുടരുന്നു. പക്ഷേ, മൺസൂൺ വ്യാപനം ഇപ്പോഴും ലോ ലെവലിൽ തന്നെയാണ്. മിഡ് ലെവലിലും മൺസൂൺ സാന്നിധ്യം അറിയിക്കാറുണ്ട്. ഇപ്പോൾ ഇടിക്ക് ഇടം നൽകുന്നത് കാറ്റ് ഈ മധ്യ ഉയരത്തിൽ സജീവ സാന്നിധ്യം ഇല്ലാത്തത് കൊണ്ടാണ്. Monsoon Low Level Jet (MLLJ) 4 കി.മി വരെ ഉയരത്തിൽ (MSL) കാണാറുണ്ട്. എന്നാൽ ഇപ്പോൾ 3 കി.മിൽ തന്നെ കാലിടറുന്നു. നാളെ മുതൽ കാറ്റ് ചിതറാൻ സാധ്യതയുണ്ട്. കേന്ദ്രീകൃത കാറ്റ് വീശൽ നാളെ ന്യൂനമർദ്ദം വരുന്നതോടെ ഉണ്ടാകുമോ എന്ന് കണ്ടറിയണം. മഴ ശക്തി കുറയുന്നോ എന്ന് നാളെ മുതൽ നിരീക്ഷിക്കണം. 29 വരെ...

വാടക കെട്ടിടത്തില്‍ നിന്ന് ലഹരി പിടികൂടിയാല്‍ ഉടമയും പ്രതിയാകും'; മുന്നറിയിപ്പുമായി എക്‌സൈസ്; കടുത്ത പ്രധിഷേധം..

ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പുതിയ നീക്കവുമായി എക്‌സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളില്‍ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകള്‍ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണര്‍. കെട്ടിടത്തില്‍ നിന്നും ലഹരി പിടികൂടിയാല്‍ വീട്ടുടമസ്ഥരും പ്രതികളാകും. വാടക നല്‍കുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തില്‍ ഉടമകള്‍ക്ക് ബാധ്യതകള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്ന ലഹരി കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകള്‍ക്ക്ക ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവല്‍ക്കരണം നല്‍കുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കു. കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോണ്‍ടാക്‌ട് വിവരങ്ങള്‍ കൈമാറി സാമ്ബത്തിക ലാങം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം. അതേസമയം, സോഷ്യൽ മീഡിയയിൽ ഈ മുന്നറിയിപ്പിന് എതിരെ കനത്ത പ്രതിഷേധം ആണ് നടക്കുന്നത്. കേരളത്തിൽ നിലവിൽ പ്രവാസികളായ ആളുകൾക്ക് വീടുകൾ വാടകയ്ക്ക് കൊടുക്കാൻ പൊതുവെ താത്പര്യം കുറവാണെന്നും ഈ ഒരു നിർദേശം കൂടി വന്നാൽ അത് ഭാവിയിൽ വലിയ പ്രശ്‌നങ്ങൾക്ക് കാര...

കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ ലഭ്യമാണ്.

KAKKADAMPOYIL   BUS TIMINGS കക്കാടംപൊയിൽ  മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി,   നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ ലഭ്യമാണ്. ⭕കക്കാടംപൊയിലിലേക്കുള്ള ബസുകളുടെ സമയവിവരം 🔶കോഴിക്കോട് നിന്നും (കുന്നമംഗലം  NIT മുക്കം തിരുവമ്പാടി കൂടരഞ്ഞി കൂമ്പാറ വഴി)  ◼️07:10AM,      ◼️03:55PM,   ◼️05:10PM 🔶തിരുവമ്പാടി യിൽ നിന്നും  ◼️07:05AM,   ◼️08:40AM,  ◼️09:05AM,  ◼️09:45AM,  ◼️11:45AM  ◼️12:30PM  ◼️02:00PM  ◼️03:00PM  ◼️04:00PM  ◼️05:45PM  ◼️07:00PM 🔶നിലമ്പൂരിൽ നിന്നും   ◼️06:30AM   ◼️11:30AM   ◼️04:30PM ⭕കക്കാടംപൊയിലിൽ നിന്നുള്ള ബസ് സമയം  🔶കോഴിക്കോട്ടേക്ക്    ◼️06:40AM    ◼️08:20AM    ◼️10:10AM    ◼️02:10PM 🔶തിരുവമ്പാടിയിലേക്ക്   ◼️08:00AM   ◼️10:50AM   ◼️03:00PM   ◼️04:00PM   ◼️05:00PM...

കണ്ണീർ ഉണങ്ങും മുമ്പേ..; എടരിക്കോട് അപകട വളവിൽ ലോറി മതിലിടിച്ച് തകർന്നു; മൂന്നുപേർക്ക് പരിക്ക്..!

കോട്ടക്കൽ എടരിക്കോട് പാലച്ചിറമാട് വളവിൽ നിയന്ത്രണം വിട്ട ലോറി വീടിൻറെ മതിലിടിച്ചു അപകടം. ഇന്ന് പുലർച്ചെ 3.10 ന് നടന്ന അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു .ഇതിൽ രണ്ടുപേരെ കോട്ടക്കൽ മിംസ്‌ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ലോറിക്കും മതിലിനും ഇടയിൽ കുടുങ്ങിക്കിടന്ന ഒരാളെ വളരെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് തിരൂരിൽ നിന്നും എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. ഹൈവേയിലൂടെ പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് വീട്ടുവളപ്പിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കഴിഞ്ഞദിവസം എടരിക്കോട് മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു. ഒതുക്കുങ്ങൽ സ്വദേശി വടക്കേതിൽ മുഹമ്മദലി, തൃശൂർ വടക്കാഞ്ചേരി സ്വദേശി ദുആ (രണ്ട്) എന്നിവരാണ് മരിച്ചത്‌. അപകടത്തിൽ 30 ലധികം പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി നിരവധി വാഹനങ്ങളിൽ കൂട്ടിയിടിക്കികയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം.