ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ബലിപെരുന്നാൾ സെപ്‌തംമ്പർ 24 വ്യാഴാഴ്ച. മാസപ്പിറവി കാണാത്തതിനാലാണിത്‌.

ഖാസിയും സമസ്‌ത ഉപാധ്യക്ഷനുമായ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ, ചെറുശേരി സൈനുദ്ദീൻ മുസ്‌ലിയാർ തുടങ്ങിയ വിവിധ ഖാസിമാരാണു ഇക്കാര്യം അറിയിഛത്‌. അറഫാ ദിനം ബുധനാഴ്ചയാണു.

വലിയോറ പുത്തനങ്ങാടി ചീഞ്ഞു നാറുന്നു...!!

വലിയോറ പുത്തനങ്ങാടി Post Office നു മുൻവശം മാലിന്യ കൂമ്പാരം കുമിഞ്ഞുകൂടി ജനങ്ങൾ ദുരിതാവസ്ഥയിലാണുള്ളത് . തെരുവ് നായ ക്കളുടെ ശല്യവും രൂക്ഷമാണ് . ബന്ധപ്പെട്ട അധികൃതരുടെ സത്വര നട പടികളുണ്ടാവണമെന്ന് അപേക്ഷിക്കുന്നു.

പെണ്കുട്ടികളില്ലാത്ത വീട് ആത്മാവില്ലാത്ത ശരീരങ്ങള് പോലെയാണ്.. വീട്ടില് ഒരു 'മോളൂട്ടി' വേണം.. ആങ്ങളമാരുടെ അനിയത്തിയായി,

ഉമ്മച്ചിയുടെ കുഞ്ഞോളായി, ഉപ്പാന്റെ പൊന്നൂസായി.. അവളുണ്ടെങ്കില് വീട് ഉണര്ന്നിരിക്കും, അകത്തും പുറത്തും പാറി നടക്കും.. അടുക്കളയില് ഉമ്മയ്ക്ക് കൈത്താങ്ങാവും.. മുല്ലയും തുളസിയും പത്തുമണിപ്പൂക്കളും നട്ടു നനക്കാന് ഒരു കുഞ്ഞിപ്പെങ്ങള് തന്നെ വേണം.. നിന്റെ സഹോദരന് ഒരു പെണ്കുഞ്ഞ് പിറന്നാള് അവനെന്റെ സലാം പറയണമെന്ന് പുണ്ണ്യനബി(സ) പഠിപ്പിച്ചു.. മാതാപിതാക്കള്ക്ക് സാന്ത്വനമേകുന്നതണല്മരങ്ങളാണ് ഓരോ പെണ്കിടാവും.. അവശത അനുഭവിക്കുന്ന നേരത്ത് അരികിലാദ്യമെത്തുന്നതും മാതാപിതാക്കളുടെവേര്പാടില് മഴയായ് പെയ്തിറങ്ങുന്നതും മോളുടെ മിഴി നീരായിരിക്കും.. മഹര് മാലയില് കോര്ത്ത് മറ്റൊരാളുടെ കൈകളിലേക്ക് ഏല്പ്പിച്ചു കൊടുത്താലും, വേറൊരു വീട്ടിലേക്ക് പറിച്ചു നട്ടാലും ആഴ്ന്നിറങ്ങിയ ആല്വേരുപോലെ അദൃശ്യമായൊരു സാന്നിദ്ധ്യമായിഅവള് നിന്നരികിലുണ്ടാവും... പരിധിയില്ലാത്ത പ്രതീക്ഷയോടെ പോറ്റി വളര്ത്തിയ ആണ്മക്കള് ജീവിതത്തിന്റെ പച്ചപ്പുതേടി അകലങ്ങളിലേക്ക് ചേക്കേറുമ്പോഴും'മകള്' ഒരു നിഴല് സ്പര്ശമായി അനുഭവപ്പെടും.. ഉമ്മയ്ക്ക് വയ്യെന്ന് കേട്ടപ്പോള് വീട്ടിലാദ്യമെയെത്തിയത് മൂത്തപെങ്ങളാണ്.. കുളിമുറിയില് കാലുതെന്നി വീണ ...

അപരിചിതമായ് വന്ന ഒരു ഫോണ് കോളിലൂടെ ആണ് അവൾ അവനെ പരിചയപ്പെട്ടത്..പരിചയം ഇല്ലാത്ത നമ്പറിൽ നിന്നുള്ള വിളി പതിവ് പോലെ റോങ് നമ്പർ എന്ന് പറഞ്ഞു കാൾ വെച്ചെങ്കിലും വീണ്ടും കാളുകൾ വന്നു കൊണ്ടിരുന്നു

ആദ്യം കുറെ ചീത്ത പറഞ്ഞു എങ്കിലും എല്ലാം കേട്ടിട്ടും വിനീതമായ് ഒന്നും മിണ്ടാതെ നമ്പർ മാറി പോയ് അവന്റെ അമ്മ ഹോസ്പിറ്റലിൽ ആണെന്ന് അൽപം സീരിയസ് ആണ് അത്യവശൃമായ് ബ്ലഡ് വേണം അതിനായ് ധൃതിയിൽ ആരെയോ വിളിച്ചപ്പോൾ മാറി പോയതാണെന്നും സങ്കടത്തോടെ ഉള്ള അവന്റെ മറുപടി അവൾക്കും അല്പം വിഷമമായ് അത് കൊണ്ട് തന്നെ ഒരു സോറി പറഞ്ഞു പെട്ടന്ന് കാൾവെച്ചു. രണ്ടു ദിവസങ്ങൾക്കു ശേഷം വീണ്ടും അതെ നമ്പറിൽ നിന്നും കാൾ വന്നു ആദ്യം മടിച്ചെങ്കിലും അവൾ ഫോണ് എടുത്തു ..ഹലോ ഞാൻ ബുദ്ധിമുട്ടിച്ചെ ങ്കിൽ ക്ഷമിക്കണം എന്നെ ഓർക്കുന്നുണ്ടോ രണ്ടു ദിവസം മുൻപ് ഞാൻ വിളിച്ചിരുന്നു ..ഒന്ന് മൂളിയതല്ലാതെ അവൾ ഒന്നും മറുപടി പറഞ്ഞില്ല ..അവൻ തുടർന്നു എന്റെ അമ്മയ്ക്ക് സുഖമായ് നാളെ ഹോസ്പിറ്റൽ വിടും..എന്തോ ഇയാളോട് ഒന്ന് പറയണം എന്ന് തോന്നി അതാ വിളിച്ചേ ഇനി വിളിക്കില്ല കേട്ടോ മറുപടിക്ക് കാത്തു നിൽക്കാണ്ട് മറുപുറത്ത് കാൾ കട്ട് ആയ ശബ്ദം അവൾ കേട്ടു... സംസാരത്തിലെ മാന്യത അതാവണം പിറ്റേന്ന് രാവിലെ വന്ന ഗുഡ് മോർണിംഗ് മെസ്സെജിനു അവൾ മറുപടി തിരിച്ചു അയച്ചത് ..ദിവസങ്ങൾ കഴിയുംതോറും മെസ്സേജിൽ നിന്നും കാളുകളിലേക്കും സോഷ്യൽ നെറ്റ് വർക്ക്കളിലേക്കും അവരുട...

വലിയോറ പുതനങ്ങാടിയുടെ സമീപ പ്രദേശമായ കൊളപ്പുറത്ത് " ഹൈടെക്'' ബസ് കാത്തിരിപ്പു കേ ന്ദ്രം വരുമ്പോൾ , നൂറ്റാണ്ട് പഴക്കമു ള്ള പുതനങ്ങാടിയിൽ ഒരു " LOW ടെക്'' ബസ് കാത്തിരിപ്പു കേന്ദ്രം പോ ലും ഇല്ലെന്നുള്ളതാണ് വസ്തുത.

പ്രസ്തുത ആവശ്യം ഉന്നയിച്ചു കൊ ണ്ട് ഞാൻ പലരെയും സമീപ്പിക്കുകയുണ്ടായെങ്കിലും , ഫലം തഥൈ വ...! തെറ്റ് ആരുടെ ഭാഗത്താണെന്ന് പ്രദേശ വാസികൾ തീരുമാനിക്കട്ടെ.പു രുഷ സാന്നിദ്ധ്യമുള്ള അങ്ങാടിയുടെ നടുവില് സത്രീകളുടെ ബസ്കാ ത്ത് നില്ക്കുന്ന ദൃശ്യം കാണുക.ബസ് കാത്തിരിപ്പു കേന്ദ്രത്തിനുള്ള സ്ഥല ലഭ്യതയുടെ പ്രശ്നമില്ലാതിരുന്നിട്ടും , എന്തുകൊണ്ട് ഒരു ബസ് കാത്തിരുപ്പ് കേന്ദ്രം നിർമിക്കാൻ ആരും മുമ്പോട്ടു വരുന്നില്ലെന്ന ചോ ദ്യത്തിന് ഇത് വരെ മറുവടി ലഭിച്ചിട്ടില്ല . ചിനക്കൽ , അമരിപ്പടി , പര പ്പിൽ പാറ അടക്കാ പുര , മുതലമാട്, കാളികടവ് , തെർകയം , പണ്ടി കശാല , തുടങ്ങിയ സമീപ സ്ഥലങ്ങളിലെല്ലാം നിലവിൽ ബസ് കാത്തി രിപ്പു കേന്ദ്രങ്ങളുണ്ട്. Writer :Aboohaji Anchukandan

VVL 2015 LIVE VIDEOS വി വി ൽ 2015 ലെ ഫൈനൽ മല്സരം

പള്ളികളിലെ ഉച്ചഭാഷിണി; നിയന്ത്രണം പാലിക്കണമെന്ന് ഹൈദരലി തങ്ങള്‍

കോഴിക്കോട്: പള്ളികളിലെ ഉച്ചഭാഷിണി ബാങ്കിനും അത്യാവശ്യ അറിയിപ്പുകള്‍ക്കും മാത്രം ഉപയോഗിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. പൊതു ജനങ്ങള്‍ക്കു ശല്യമാവുന്ന വിധത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.

നിക്കറും vkc ഹവായ് ചെരിപ്പും ഇട്ടോണ്ട് നടന്നിരുന്ന കാലം...smile emoticon ബാലരമക്കും ബാലമംഗളത്തിനുമൊക്കെ വേണ്ടി കാത്തിരുന്ന വെള്ളിയാഴ്ച്ചകള്‍...😘

മടല്‍ ബാറ്റും ഒരു രൂപയുടെയും മൂന്ന് രൂപയുടെയുമൊക്കെ പ്ലാസ്റ്റിക് ബോളും ആറു രൂപന്റെ പെപ്സി ബോള്‍ കൊണ്ടും ക്രിക്കറ്റ് കളിച്ച് വിളയാടിയിരുന്ന കാലം.. grin emoticon സൈക്കിള്‍ ടയര്‍ ഉരുട്ടി പാല്‍ വാങ്ങാന്‍ പോയിരുന്ന കാലം...😍 പഴയ ചെരിപ്പും മടലും ഉപയോഗിച്ച് വണ്ടി ഉണ്ടാക്കി ഒാടിച്ച് നടന്നിരുന്ന കാലം...☺ കൊത്തക്കല്ലും ക്കും സെയ് വറും തലമ്മതൊടലും കള്ളനും പോലീസും ഒക്കെ കളിച്ചിരുന്ന കാലം..😀 ചൂണ്ട ഇട്ടും ചെരട്ട കെണി വെച്ചും പുഴയില്‍ ചാടിയും നീന്തിയും നടന്നിരുന്ന കാലം... 😍 വാടകക്ക് സൈക്കിളെടുത്ത് കറങ്ങിയിരുന്ന കാലം...😘 സ്കൂള്‍ മതില്‍ ചാടിയും കഞ്ഞിപ്പുരയില്‍ വരിയില്‍ ഒന്നാമതെത്താന്‍ ഓാടിയും നടന്നിരുന്ന കാലം...😎 ഉത്തരം വിളിച്ച് പറഞ്ഞും ഇമ്പോസിഷന്‍ എഴുതിയും ബെഞ്ചില്‍ കയറി നില്‍ക്കുകയും ചെയ്തിരുന്ന കാലം...😉 ഹോംവര്‍ക്ക് ചെയ്യാത്തിന് തല്ല് കിട്ടാതിരിക്കാനും നല്ല ദിവസമാകാനും രണ്ട് മൈനകളെ നോക്കി മേലെപ്പറമ്പ് മൈതാനിയി്‍ലും പള്ളിതൊടുവിലും പോസ്റ്റായിരുന്ന കാലം.. 🚶 മാങ്ങക്കും പറങ്കിമൂച്ചിക്കുമൊക്കെ കല്ലെറിഞ്ഞ് നടന്നിരുന്ന കാലം...😜 തൊടീലെ അണ്ടി പെറുക്കി വിറ്റ് കിട്ടിയ പൈസക്ക് സോഡയും ലൈമു...

ഇവിടെ പറയാന്‍ പോകുന്നത് 1960-1990 കാലഘട്ടത്തില്‍ ജനിച്ചവരെ കുറിച്ചാണ്, ഞാനും ആ കാലഘട്ടത്തില്‍ ജനിച്ചത്‌ കൊണ്ട് അഭിമാനത്തോടെയാണ് ഇതെഴുതുന്നത്. 😎

ഒരുപാടു പ്രത്യേകതകള്‍ നിറഞ്ഞ ഭാഗ്യം ചെയ്ത ഒരു തലമുറയാണ് ഞങ്ങളുടേത്. 😎 5 വയസ്സ്‌ വരെ അംഗനവാടിയിൽ പോയത്‌ നമ്മൾ മാത്രമാണു. 😎 രാവിലെ പഴങ്കഞ്ഞി കുടിച്ചവർ 😎 പാൽ സൊസ്സയിറ്റിയിൽ കൊടുത്ത് സ്കൂളിൽ പോയവർ 😎 വട്ടയിലയിൽ സർക്കാരിന്റെ ഗോതമ്പ് ഉപ്പുമാവ് തിന്നവർ 😎 ആശുപത്രിയിൽ രോഗികളെ കാണാൻ പോയപ്പോൾ മോഡേൺ ബ്രഡും, പാലും, മുട്ടയും കഴിച്ചവർ 😎 നോമ്പു വീടലിനു ഒരു കോഴിയെ അറുത്തതിൽ പതിനാറു പാത്രത്തിൽ വിളമ്പിയ അമ്മച്ചിമാരുടെ കൊച്ചുമക്കൾ നമ്മളാണ്. 😎 സ്കൗട്ട് പ്രസ്ഥാനത്തിലൂടെ കാരുണ്യത്തിന്റേയും സേവനത്തിന്റേയും നന്മകൾ പഠിച്ചത് 😎 പൊറോട്ടായും കറിയും കഴിക്കാൻ എൻ.സി.സി ക്ക് ചേർന്നവർ 😎 ഏഴാം ക്ലാസ്‌ വരെ നിക്കർ ഇട്ട്‌ സ്കൂളിൽ പോയത്‌. റേഷൻ കടയിലെ നാറുന്ന യൂണിഫോം ഇടാൻ കഴിഞ്ഞവർ 😎 മഴക്കാലത്ത്‌ ഓവുചാലിൽ നിന്ന് മീൻ കുട്ടികളെയും തവള പൊട്ടലുകളെയും പിടിച്ച്‌ കുപ്പിയിൽ ആക്കി വീട്ടിൽ വെച്ചത്‌. 😎 പീടികയിൽ മിട്ടായി ഭരണികളിൽ കവർ ഇല്ലാത്ത മിട്ടായികൾ മാത്രം ഉണ്ടായിരുന്നത്‌. 😎 മാഷിന്റെ അടുത്ത്‌ നിന്ന് നുള്ളും അടിയും വാങ്ങാൻ ഭാഗ്യമുണ്ടായവർ. 😎 90% പേർക്കും നീന്താൻ അറിയുന്ന കാലഘട്ടo. 😎 സോഡ വാങ്ങ...

ഐലന് കുര്ദ്ദി- തുര്ക്കി തീരത്ത് മരിച്ച നിലയില് കണ്ടെത്തിയ കുട്ടിയെ തിരിച്ചറിഞ്ഞു

Check out the image I edited at Sent from തുര്ക്കി തീരത്ത് മരിച്ചനിലയില് കണ്ടെത്തിയ കുട്ടിയെ തിരിച്ചറിഞ്ഞു. സിറിയയില് നിന്നുള്ള മൂന്നുവയസുകാരന് ഐലന് കുര്ദ്ദിയാണ് കുട്ടിയെന്ന് തുടര്ക്കി മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. തുര്ക്കികടല്ക്കരയില് ട്രൗസറും ഷൂവും ധരിച്ച് കമിഴ്ന്ന് കിടക്കുന്ന രീതിയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആഭ്യന്തരയുദ്ധം തകര്ത്ത സിറിയന് അഭയാര്ത്ഥികളുടെ കുട്ടിയാണിത്. സിറിയയില് നിന്നും രക്ഷപ്പെട്ട് ഗ്രീസിലെ കോസ് സ്വീപിലേക്ക് കടക്കാന് ശ്രമിച്ച അഭയാര്ത്ഥികളുടെ ബോട്ട് കഴിഞ്ഞ ബുധനാഴ്ച മുങ്ങിയിരുന്നു. കുട്ടികളടക്കം 12 പേര് മുങ്ങിമരിച്ചിരുന്നു. ഇക്കൂട്ടത്തില്പ്പെട്ട കുട്ടിയാണ് ഐലന് കുര്ദ്ദി. reply to

🎓അക്ഷരകൂട്ടങ്ങളെ പരിചയപ്പെടുത്തിയ അറിവിന്‍റെ ജാലകം നമ്മുക്ക് തുറന്നുതന്ന

നന്മയുടെ ലോകത്തേക്ക് നമ്മേ നയിച്ച നമ്മുടെ സ്വന്തം ഗുരുക്കന്മാരിലേക്ക് നമ്മുക്കൊരു ഗ്രഹപ്രവേശനം നടത്താം... നമ്മുക്കായ് കാലം കഴിച്ച്കൂട്ടിയ പ്രിയ അധ്യാപകരിലേക്ക് ഒരു ദിനം .... ഒരു നേരം... September 5 teachers dayക്ക് ജില്ലയിലെ മുഴുവന്‍ unit കളിലും അധ്യാപകരേ ആദരിക്കുന്നു... അനുഭവം പങ്കുവെച്ചും ആദരിച്ചും award നല്‍കിയും പൊന്നാട അണിയിച്ചും മറ്റ് വ്യത്യസ്ത പരിപാടിയുമായ് msf പ്രവര്‍ത്തകര്‍ ഈ പദ്ധതി വിജയിപ്പിക്കാന്‍ മുന്നിട്ട് ഇറങ്ങണമെന്ന് അറിയിക്കുന്നു... 👏👏👏👏👏 ഗുരുവന്ദനം 💚msf puthanangadi unit 💚

test

മോനേ..., ''ഇനിക്ക് പെണ്ണുങ്ങള്‍ ഉടുക്കുന്ന ഒരു ലുങ്കിയും മാലയും വാങ്ങിത്തരണം'' കയ്യില്‍ ചുരുട്ടിപ്പിടിച്ച റിയാലുകള്‍ നീട്ടി മദീനയില്‍ വെച്ച് വളരെ പ്രായം ചെന്ന ആ ഉമ്മ എന്നോട് പറഞ്ഞു...

''ലുങ്കിയോ, ഉമ്മ ലുങ്കി ഉടുക്കാറുണ്ടോ''...? എന്‍റെ സംശയം... അപ്പോള്‍ ചിരിച്ചു കൊണ്ട് അവര്‍ പറഞ്ഞു; ''എനിക്കല്ല മോനേ''..., അയലോത്തെ ചിരുതക്കാണ്... ഓള് പറഞ്ഞു; ഇങ്ങള് മക്കത്തീന്ന് വരുമ്പോ അവിടുത്തെ കാരക്കയും വെള്ളവും (സംസം) നിക്കും കൊണ്ടോരണം എന്ന്.... അപ്പൊ ഞാനോളോട് പറഞ്ഞു...; ''ചിരുതേ... സംസം അനക്ക് തരാന്‍ പറ്റോന്ന് ഇനിക്ക് ഉസ്താതിനോട് ചോയിക്കണം. കാരക്ക ഉറപ്പായിട്ടും കൊണ്ടോരാം''.. ''ഓള് ഇന്‍റെ ചെങ്ങായിച്ചിയാ. ഓള്‍ക്ക് എന്തേലും വാങ്ങാതെ പറ്റൂലാ'''... സംസവും അവര്‍ക്ക് കൊടുക്കാം എന്ന് ഉസ്താദ് പറഞ്ഞപ്പോള്‍ ആ ഉമ്മ മനസ്സ് സന്തോഷം കൊണ്ട് തുടിക്കുന്നതും മുഖം തിളങ്ങുന്നതും ഞാന്‍ കണ്ടു... ***************************** ഈ കളങ്കരഹിത മനസ്സുകള്‍ക്ക് നാമെന്തു പേരിടും ? വര്‍ഗീയ കോമരങ്ങളേ നിങ്ങളെന്നെ കൈവിടുക... പകരം ഞാന്‍ ആ ഉമ്മയുടെയും അമ്മയുടെയും കൈ പിടിച്ചു നടന്നോട്ടെ....

നമ്മുടെ വാർഡിന്റെ നമ്പർ എത്രേ?.... പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്ത് വരുന്നു, ഒരു വാർഡ് മെമ്പർ ആവാൻ പൂതി വെച്ച് നടക്കുന്ന സകല ആളുകളും ഇപ്പൊ പൊതു പ്രവർത്തകർ ആയി മാറുന്ന സമയം ആണ്,

വലിയ വലിയ വാഹനങ്ങളിൽ നിർത്താതെ ചീറിപ്പാഞ്ഞ് പോയിരുന്ന പലരും ഇപ്പൊ നമ്മളെ ഒക്കെ കാണുമ്പോ വണ്ടി നിർത്തി ഇറങ്ങി വന്ന് പത്ത് മിനുട്ട് നമ്മളോടൊക്കെ കുശലാന്വേഷണം നടത്തിയിട്ടേ പോകുന്നൊളളൂ, സംസാരത്തിലുടനീളം വികസനം എന്ന വാക്ക് ഒരു നൂറ്റമ്പത് വട്ടം പറഞ്ഞിട്ടുണ്ടാകും, പുളളിക്കാരൻ പറയുന്നത് കേട്ടാൽ നമുക്കും സങ്കടം ആവും നമ്മുടെ നാടിന്റെ അവസ്ഥ ഓർത്ത്, മുല്ലപ്പെരിയാറിന്റെ കാര്യം ആലോച്ചിട്ട് കിടന്നിട്ട് ഉറക്കം വരാത്ത പീ ജെ ജോസഫിനെ പോലെ ഇദ്ധേഹത്തിനും നമ്മുടെ വാർഡിന്റെ കാര്യം ആലോചിച്ചിട്ട് ഉറക്കം വരുന്നില്ല എന്നൊക്കെ ആണ് പറഞ്ഞ് വരുന്നത്. ഏതെങ്കിലും ഒരു പാർട്ടി എന്നൊന്നും നിർബന്ധം ഇക്കൂട്ടർക്ക് ഇല്ലാ, ഇവിടുളളവർ സഹകരിച്ചില്ലെങ്കിൽ അപ്പുറത്ത് നോക്കും ഇനി അഥവാ നടന്നില്ലെങ്കിൽനാട്ടിലെ കുറച്ച് കാരാക്കൂസ് ആൾക്കാരെ സംഘടിപ്പിച്ച് സ്വതന്ത്രനായി നിൽക്കും, അതും നടന്നില്ലെങ്കിൽഅടുത്ത വാർഡിലേക്ക് തന്റെ പൊതുപ്രവർത്തനം പെട്ടന്ന് മാറ്റിക്കളയും, ഏറ്റവും രസകരമായ സംഭവം എന്തെന്നു വെച്ചാൽ നമ്മളെ മൊബൈലിൽ വരെ ഇങ്ങേര് ഇങ്ങോട്ട് വിളിച്ച് ചുമ്മാ വർത്താനം പറയും, മായാവി യിലെ സലിംകുമാറിനെ പോലെ നാട്ടുകാർക്ക് മൊത്തം വട്...
വലിയോറ പരപ്പില്പാറയിലെ വലിയമൂച്ചിക്കല് അബ്ദുറഹിമാന്റെ മകന് ശുഹൈബ്(23)ന്റെ മൃതദേഹമാണ് തേനിയിലെ വാടക കോട്ടേഴ്‌സില് കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് ശുഹൈബിനെ കാണാതായത്. ഇതെ ദിവസം വേങ്ങര നെടുമ്പറമ്പില് നിന്ന് യുവതിയെയും കുഞ്ഞിനെയും കാണാതായിരുന്നു. യുവതി ശുഹൈബിനൊപ്പം പോയതാണെന്നാരോപിച്ച് യുവതിയുടെ ഭര്ത്താവ് പോലിസില് പരാതി നല്കിയിരുന്നു. ഇതെക്കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് യുവാവിന്റെ മൃതദേഹം തേനിയിലെ വാടക കോട്ടേഴ്‌സില് നിന്ന് കണ്ടെത്തിയത്. നെടുമ്പറമ്പില് നിന്നു കാണാതായ യുവതി തേനി പോലിസിന്റെ കസ്റ്റഡിയുള്ളതായും സൂചനയുണ്ട്. ശുഹൈബിന്റെ മരണവിവരമറിഞ്ഞ് ബന്ധുക്കള് പോലിസിനൊപ്പം തേനിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അതെ സമയം, യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്ട്ടം നടത്തി തേനിയില് മറവ് ചെയ്തിട്ടുണ്ടെന്നാണ് സൂചന. ഇതോടെ യുവാവിന്റെ തിരോധാനത്തിലും മരണത്തിലും ദുരൂഹതയേറിയിരിക്കുകയാണ്. പാത്തുമ്മയാണ് ശുഹൈബിന്റെ മാതാവ്. സഹോദരങ്ങള്: ശരീഫ്, ശിഹാബ്, നൗഷാദ്, സക്കീന, നസീമ. Coppy to media next news

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

ഗ്രാമസഭയിൽ സൗജന്യ പച്ചക്കറി വിത്ത്പാക്കറ്റ് വിതരണം ചെയ്തു

വേങ്ങര പഞ്ചായത്ത് 17 വാർഡിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഒരു ചെറു പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമ സഭയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ കുടുംബങ്ങളെ വരും സഭയിലേക്ക് ആഗ്രശിപ്പിക്കുന്നതിന്റെയും ഭാഗമാറ്റിട്ടാണ് പച്ചക്കറി വിത്ത് പാക്കറ്റ് നൽകിയത്  എല്ലാ കുടുംബങ്ങളും ഈ വിത്തുകൾ കൃഷി ചെയ്ത് ഓണക്കാലത്ത് സ്വന്തം വീട്ടിൽ വിളയിച്ച വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെമ്പർ സബ്നഇബ്രാഹീം അഭ്യർത്ഥിച്ചു

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

പറയുകയനെഗില്.....ഇപോപറ.....പിനീട് ' ഞാൻ അപോയെപരഞ്ഞത 'എന്ന് പറയരുത്

ഇന്ന്വലിയോറയില്മഴ പെയുമോ   ?

പൂഴേൻ ' ചിലയിടങ്ങളിൽ ഇതിനെ വഴക്കപോത്തൻഎന്നും വിളിക്കാറുണ്ട്.

"നമ്മുടെ പുഴകളിൽ നിന്നൊക്കെ അപൂർവ്വമായി മാത്രം കൈകളിൽ കിട്ടുന്ന ഈ സുന്ദരൻ മീനിനെ നിങ്ങൾ കണ്ടിട്ടുണ്ടോ?  പ്രാദേശികമായി ഇതിനെ എന്ത് പേരാണ് വിളിക്കാറുള്ളത് എന്ന് അറിയാമോ?"  "ഇതാണ് നമ്മൾ മലയാളികളുടെ സ്വന്തം പൂഴേൻ ' ചിലയിടങ്ങളിൽ  ഇതിനെ വഴക്കപോത്തൻ എന്നും  വിളിക്കാറുണ്ട്.  നമ്മുടെ പുഴകളിലെ ചെളിയും മണലും നിറഞ്ഞ അടിത്തട്ടിലും പാറക്കെട്ടുകൾക്ക് ഇടയിലുമാണ് ഇവന്റെ പ്രധാന താവളം."  . ചൂണ്ടയിലും അപൂർവ്വമായി വലകളിലുമൊക്കെയാണ് ഇവന്മാര് കുടുങ്ങാറുള്ളത്."  "നിങ്ങളുടെ നാട്ടിലെ പുഴകളിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? നിങ്ങളുടെ നാട്ടിൽ ഇതിനെ എന്താ വിളിക്കാറ്? കമന്റിൽ പറയുമല്ലോ!  

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

How to See who Views your Facebook Profile

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

കാച്ചടി കരിമ്പിൽ തെരുവ് നായ ആക്രമണം; അഞ്ചുപേർക്ക് പരിക്ക്

​തിരൂരങ്ങാടി: കാച്ചടി കരിമ്പിൽ പ്രദേശത്ത് തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുന്നു. ഇന്ന് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ, രണ്ട് സ്ത്രീകൾ, ഒരു കുട്ടി എന്നിവരുൾപ്പെടെ അഞ്ചുപേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ​ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇന്നലെ രാത്രിയും പ്രദേശത്ത് ഒരാൾക്ക് നായയുടെ കടിയേറ്റിരുന്നു. അദ്ദേഹത്തെയും ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

കരിങ്കണ മീൻ karingana meen

മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്,ഈ മത്സ്യം രണ്ട് ഇഞ്ചികുടുതൽ വളരാറില്ല