വേങ്ങര-തിരൂരങ്ങാടി നിയോജകമണ്ഡലങ്ങളിൽ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്ന് വേണ്ടി വലിയോറ പാണ്ടികശാല ബാക്കിക്കയം കടവിൽ കടലുണ്ടിപുഴക്ക്കുറുകെ സ്ഥാപിച്ച ബാക്കിക്കയം റെഗുലേറ്ററിന്റെ ഷട്ടറുകൾ അടുത്ത വേനലിൽ പുഴയിൽ വെള്ളം സഭരിച്ചു ജലനിദി പദ്ധതിവഴി വെള്ളം എത്തിക്കുന്നതിന്ന് വേണ്ടി യാണ് താഴ്ത്തിയത്. 6 ഷട്ടറുകളിൽ 4 എണ്ണം പൂർണമായി താഴ്ത്തുകയും 2 എണ്ണം താഴ്ഭാഗത്തേക്ക് വെള്ളം ഒഴുകാൻ തുറന്ന് വെച്ചിട്ടുണ്ടന്നും നാളെയോടെ എല്ലാ ഷട്ടറുകളും പൂർണമായും അടകുമെന്നും ബാക്കിക്കയം ഒപ്പറേറ്റർ മുസ്തഫ പാണ്ടികശാല പറഞ്ഞു. ബാക്കിക്കയം റെഗുലേറ്ററിന്റെ താഴെഭാഗത്തെ വെള്ളം ഒഴിക്കിപ്പോകാതിരിക്കാനുള്ള കെട്ട്ഇന്ന് അടച്ചിടുണ്ടന്നും നാളെയോടെ ബാക്കിക്കയം റെഗുലേറ്ററിന്റെ എല്ലാ ഷട്ടറുകളും താഴ്ത്തി പുഴയിൽ മാക്സിമം വെള്ളം സംഭരിക്കാൻകഴിയും ഇതോടെ കടലുണ്ടിപ്പുഴയിലെ 20 കിലോമിറ്റർ ദൂരത്തിൽ ബാക്കിക്കയം റെഗുലേറ്ററിന്റെ പ്രയോജനം ലഭിക്കും വേങ്ങര വലിയോറ ബാക്കികയം ഷട്ടർ ഭാഗികമായി 3 : PM ന് അടക്കുമെന്നും ഷട്ടറിൻ്റെ മുകൾ ഭാഗത്തും താഴ്ഭാഗത്തും ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും ഇന്നലെ മൈനർ...
വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു. നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.