വേങ്ങര-തിരൂരങ്ങാടി നിയോജകമണ്ഡലങ്ങളിൽ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്ന് വേണ്ടി വലിയോറ പാണ്ടികശാല ബാക്കിക്കയം കടവിൽ കടലുണ്ടിപുഴക്ക്കുറുകെ സ്ഥാപിച്ച ബാക്കിക്കയം റെഗുലേറ്ററിന്റെ ഷട്ടറുകൾ അടുത്ത വേനലിൽ പുഴയിൽ വെള്ളം സഭരിച്ചു ജലനിദി പദ്ധതിവഴി വെള്ളം എത്തിക്കുന്നതിന്ന് വേണ്ടി യാണ് താഴ്ത്തിയത്. 6 ഷട്ടറുകളിൽ 4 എണ്ണം പൂർണമായി താഴ്ത്തുകയും 2 എണ്ണം താഴ്ഭാഗത്തേക്ക് വെള്ളം ഒഴുകാൻ തുറന്ന് വെച്ചിട്ടുണ്ടന്നും നാളെയോടെ എല്ലാ ഷട്ടറുകളും പൂർണമായും അടകുമെന്നും ബാക്കിക്കയം ഒപ്പറേറ്റർ മുസ്തഫ പാണ്ടികശാല പറഞ്ഞു. ബാക്കിക്കയം റെഗുലേറ്ററിന്റെ താഴെഭാഗത്തെ വെള്ളം ഒഴിക്കിപ്പോകാതിരിക്കാനുള്ള കെട്ട്ഇന്ന് അടച്ചിടുണ്ടന്നും നാളെയോടെ ബാക്കിക്കയം റെഗുലേറ്ററിന്റെ എല്ലാ ഷട്ടറുകളും താഴ്ത്തി പുഴയിൽ മാക്സിമം വെള്ളം സംഭരിക്കാൻകഴിയും ഇതോടെ കടലുണ്ടിപ്പുഴയിലെ 20 കിലോമിറ്റർ ദൂരത്തിൽ ബാക്കിക്കയം റെഗുലേറ്ററിന്റെ പ്രയോജനം ലഭിക്കും വേങ്ങര വലിയോറ ബാക്കികയം ഷട്ടർ ഭാഗികമായി 3 : PM ന് അടക്കുമെന്നും ഷട്ടറിൻ്റെ മുകൾ ഭാഗത്തും താഴ്ഭാഗത്തും ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും ഇന്നലെ മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജി
കടലുണ്ടിപ്പുഴയില്‍ മലപ്പുറം നൂറാടിപാലത്തില് നിന്നും വെള്ളത്തിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ 10 ഓടെയാണ് സംഭവം. കൊണ്ടോട്ടി മുസ്ലിയാരങ്ങാടി സ്വദേശി വിപിന്‍ (27) ആണ് പുഴയില്‍ ചാടിയത്. ഇയാളുടേതെന്ന് കരുതുന്ന ബൈക്കും ചെരുപ്പും മൊബൈല്‍ ഫോണും പാലത്തിന് സമീപത്തു നിന്നും കിട്ടിയിട്ടുണ്ടായിരുന്നു ഈ ഫോണിലേക്ക് ഭാര്യയുടെ കോള്‍ വന്നത് ആളെ തിരിച്ചറിയാന്‍ സഹായകമായി. പാലത്തില്‍ നിന്നും ഒരാള്‍ പുഴയില്‍ ചാടുന്നതും ഒഴുക്കില്‍പെട്ടുപോവുന്നതും നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ IRW. ട്രോമാ കെയർ. നസ്ര സന്നദ്ധ സേന. ആക്സിഡന്റ് റെസ്ക്യൂ 24×7. മറ്റ് സന്നദ്ധ സേന പ്രവർത്തകർ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.