ഒരാൾ കൊല്ലം പൂയപ്പള്ളി സ്വദേശി ഷമീറും മറ്റൊരാൾ കാസർകോട്ടുകാരനുമാണ്. മലയാളികളടക്കം 15 ഇന്ത്യക്കാർ മരിച്ചു. 16 പേരെ തിരിച്ചറിയാനായിട്ടില്ല. ആകെ 41പേർ മരിച്ചെന്നാണ് ഔദ്യോഗിക സ്‌ഥിരീകരണം. എന്നാൽ 49 മരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ.
▫️
മരിച്ചവരിൽ തിരിച്ചറിഞ്ഞ 11 മലയാളികൾ ഇവരാണ്
1- ഷിബു വർഗീസ്
2 തോമസ് ജോസഫ്
3- പ്രവീൺ മാധവ് സിംഗ്
4 ഷമീർ
5 ലൂക്കോസ് വടക്കോട്ട് ഉണ്ണി
6 ബുനാഫ് റിച്ചാർഡ് റോയ് ആനന്ദ
7 കേളു പൊന്മലേരി
8 സ്റ്റീഫൻ എബ്രഹാം സാബ്യ
9- അനിൽ ഗിരി
10 മുഹമ്മദ് ശരീഫ്
11 സാജു വർഗീസ്
കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തം; മരിച്ച 8 മലയാളികളെ തിരിച്ചറിഞ്ഞു
കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച 8 മലയാളികളെ തിരിച്ചറിഞ്ഞു. 11 മലയാളികളാണ് അപകടത്തിൽ മരിച്ചത്.. കേളു പൊന്മലേരി (51), കാസർകോട് ചെർക്കള കുണ്ടടക്ക സ്വദേശി രഞ്ജിത് (34), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29), പന്തളം സ്വദേശി ആകാശ് എസ്. നായർ, കൊല്ലം സ്വദേശി ഷമീർ, വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ (54), കൊല്ലം സ്വദേശി ലൂക്കോസ്, വാഴവിള സ്വദേശി സാജൻ ജോർജ് എന്നിവരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.
.
പരുക്കേറ്റവരിൽ ഏഴുപേരുടെ നില ഗുരുതരമാണ്. മലയാളിയുടെ ഉടമസ്‌ഥതയിലുള്ള കമ്പനിയായ എൻ.ബി.റ്റി.സിയുടെ ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. താഴത്തെ നിലയിലെ അടുക്കളയിൽ നിന്നാണ് തീ പടർന്നത്. മലയാളികൾ ഉൾപ്പെടെ 195 പേരാണ് ഇവിടെ താമസിച്ചിരുന്നത്.
മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് കുവൈത്ത് അമീർ. അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കാനും നിർദേശം നൽകി. വിദേശകാര്യസഹമന്ത്രി കീർത്തി വർധൻ സിങ് കുവൈത്തിലേക്ക് പോകും. തീപിടിത്തത്തിൽ പരുക്കേറ്റവർക്കുള്ള സഹായത്തിന് മേൽനോട്ടം വഹിക്കും. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കാലതാമസമില്ലാതെ നാട്ടിലെത്തിക്കാൻ ഇടപെടും.
അപകടവുമായി ബന്ധപ്പെട്ട് ഹെൽപ് ഡെസ്കിനുള്ള നടപടികൾ എടുക്കുന്നതായി നോർക്ക സിഇഒ. മലയാളി അസോസിയേഷനുകളുമായി ചേർന്ന് ഹെൽപ് ഡെസ്ക്‌ക് തുടങ്ങും. സാധ്യമായ സഹായങ്ങളെല്ലാം നൽകുമെന്നും നോർക്ക. അപകടം നടുക്കവും ദുഖവുമുണ്ടാക്കിയെന്ന് കമ്പനി അധികൃതർ. തൊഴിലാളികൾ ഞങ്ങളുടെ കുടുംബാംഗങ്ങളെപ്പോലെയാണ്. പരുക്കേറ്റവർക്ക് ചികിൽസ ഉറപ്പാക്കും, എല്ലാ സഹായവും നൽകും. മരിച്ചവരുടെ കുടുംബങ്ങളെ ബന്ധപ്പെടുന്നുവെന്നും പൂർണപിന്തുണ നൽകുമെന്നും എൻ.ബി.റ്റി.സി കമ്പനി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ