വേങ്ങര ഗ്രാമപഞ്ചായത്ത് പരിധിയിലെ അനധികൃത വഴിയോര കച്ചവടങ്ങളും അനധികൃത ഓട്ടോ പാർക്കിംഗും മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹസീന ഫസലിൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
യോഗത്തിൽ വേങ്ങര ടൗണിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് 01/01/2024 ന് മുമ്പായി തെരുവ് കച്ചവടവും അനധികൃത ഓട്ടോ പാർക്കിംഗ് മാറ്റി സ്ഥാപികുന്നതിനും , നിലവിൽ അനധികൃതമായി ഷെഡുകളിൽ കച്ചവടം ചെയ്തു വരുന്നവരെ ക്രമവൽക്കരിക്കുന്നതിനും തീരുമാനിച്ചു.
വഴിയോര കച്ചവടക്കാരെയും അനധികൃത ഓട്ടോ പാർക്കിംഗും മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് പുരോഗതി വിലയിരുത്തുന്നതിനായി വ്യാപാര വ്യവസായി പ്രതിനിധികൾ, വിവിധ സംഘടന നേതാക്കൾ, ജനപ്രതിനിധികൾ, പോലീസ് എന്നിവരെ ഉൾപ്പെടുത്തി വീണ്ടും ഒരു അവലോകനയോഗം 27/12/2023 കൂടുന്നതിനും തീരുമാനിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സലിം അഞ്ചുകണ്ടൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഹസീന ബാനു, ജന പ്രതിനിധികൾ, വ്യാപാര വ്യവസായി പ്രതിനിധികളായ അസീസ് ഹാജി, സൈനുദ്ധീൻ ഹാജി,സോഷ്യൽ അസീസ്, ഗണേഷൻ, പാക്കട സൈദു, കുട്ടിമോൻ, ഉമ്മർ കോയ, വടേരി കരീം അസിസ്റ്റന്റ് സെക്രട്ടറി ശ്രീമതി സ്മിത. എൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ആരിഫ മടപ്പള്ളി സ്വാഗതവും സീനിയർ ക്ലർക് ശ്രീമതി രാജലക്ഷ്മി നന്ദിയും പറഞ്ഞു.
ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി. ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ലോറി ഓടിച്ചു വന്ന ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടി വന്നു. ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ്. ഉള്ളി ചാക്കുകള്‍ നീക്കം ചെയ്തപ്പോഴാണ് സ്ഫോട വസ്തുക്കള്‍ കണ്ടത്. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ