മമ്പുറം.എ ആർ നഗർ പഞ്ചായത്ത് UDF കമ്മിറ്റി യുടെ നേതൃത്വത്തിൽ ഒക്ടോബർ 18ന് സെക്രട്ടറിയേറ്റ് ഉപരോധത്തിൻ്റെ പ്രചരണാർത്ഥം വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.വേങ്ങര നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പി കെ അലി അക്ബർ ഉദ്ഘാടനം ചെയ്തു, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ അധ്യക്ഷത വഹിച്ചു. UDF കൺവീനർ ഇസ്മായീൽ പൂങ്ങാടൻ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് എപി ഹംസ, കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി, പഞ്ചായത്ത് പ്രസിഡൻ്റ് ലിയാഖത്തലി,പി കെ മൂസ ഹാജി, മാട്ടറ കന്മുണ്ണി ഹാജി, പി സി ഹുസൈൻ ഹാജി,മുസ്തഫ പുള്ളിശ്ശേരി, കെ.സി അബ്ദുറഹിമാൻ,അസീസ് എ പി, കരീം കാ ബ്രൻ, സി കെ മുഹമ്മദ് ഹാജി,ബാപ്പു മമ്പുറം, റഷീദ് കൊണ്ടാണത്ത്, ജാബിർ, മൊയ്ദീൻ കുട്ടി മാട്ടറ, സുലൈഖ മജീദ്, ഹസ്സൻ പി കെ.സക്കീർ ഹാജി, പി കെ സാദിഖലി, ജുസൈറമൻസൂർ, ഉബൈദ് വെട്ടിയാടൻ, മജീദ് പൂളക്കൽ, അൻവർ ആവയിൽ, എന്നിവർ സംസാരിച്ചു.വാഹന പ്രചരണ ജാഥ രാവിലെ മമ്പുറത്ത് നിന്നും തുടങ്ങി കുന്നുംപുറത്ത് സമാപിച്ചു. ഒക്ടോബർ 15 ഞായർ വൈകീട്ട് 4 മണിക്ക് സമര പ്രചാരണ പദയാത്ര കുന്നുംപുറത്ത് നിന്നും ആരംഭിച്ച് കൊളപ്പുറം ടൗണിൽ സമാപിക്കും, പ്രമുഖ നേതാക്കൾ സംബന്ധിക്കും.
ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി. ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ലോറി ഓടിച്ചു വന്ന ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടി വന്നു. ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ്. ഉള്ളി ചാക്കുകള്‍ നീക്കം ചെയ്തപ്പോഴാണ് സ്ഫോട വസ്തുക്കള്‍ കണ്ടത്. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ