ഇത്തവണ രാഷ്ട്രപതി ഭവനിലേക്ക് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഭരണഘടനയുടെ തലവനായി ഒരു വ്യക്തി കടന്ന് വരുമ്പോൾ 'സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികത്തിൽ' ഭാരത മഹാ രാജ്യത്തെ അഭിസംബോധന ചെയ്യേണ്ട വ്യക്തി കൂടിയാണ്...
ഭാരതം സ്വാതന്ത്യ ലബ്ധിയുടെ 75ആം വർഷം അടുത്ത മാസം ആഘോഷിക്കുമ്പോൾ പുതിയ രാഷ്ട്രപതി എത്തുന്നത് പണ്ഡിറ്റ് ദയാൽജി മുന്നോട്ട് വക്കുന്ന അന്ത്യോദയ എന്ന ആശയത്തിന്റെ കൂടി പൂർത്തീകരണമായാണ്...
ഇന്ത്യൻ സൈന്യത്തിന്റെ സുപ്രീം കമാൻഡറായി, റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ രാഷ്ട്രത്തലൈവിയായി, ദ്രൗപതി മുർമു എന്ന വ്യക്തി ഗോത്രവർഗ്ഗത്തിൽ നിന്നുള്ള ആദ്യ വനിതാ പ്രസിഡന്റായി രാഷ്ട്രപതി ഭവനിലേക്ക് വരുമ്പോൾ....
അവർ ഇന്നാട്ടിലെ അരികുവൽക്കരിക്കപ്പെട്ട അവസാന പൗരന്റെ പ്രതിനിധി കൂടിയാണ്...❤️
ജാതി വർണ ഗോത്രങ്ങൾ തിരിച്ചുള്ള ഡെഫിനിഷൻ മാറ്റി നിർത്തിയാൽ,
ഭർത്താവ് നഷ്ടപെട്ട് വിധവയായി അധികം വൈകാതെ മൂത്ത മകൻ നഷ്ടപ്പെട്ടു....
പിന്നാലെ വീണ്ടും മറ്റൊരു മകനെ കൂടി നഷ്ടപ്പെട്ടു
വ്യക്തി ജീവിതത്തിൽ ഇത്തരം പ്രതിസന്ധികളെ കഠിനമായി അതിജീവിച്ച് ശേഷിക്കുന്ന ഏക മകളെ വളർത്തിയ "അതിജീവിത"യായ അമ്മ കൂടിയാണ് അവർ....
പ്രതിസന്ധികളെ പരിമിതിക്കുള്ളിൽ നിന്നും പോരാടി സ്‌കൂൾ അധ്യാപികയിൽ നിന്നും മുനിസിപ്പാലിറ്റി കൗണ്സിലറായും മുനിസിപ്പൽ ചെയർപേഴ്‌സണായും ഒഡീഷയിലെ ഏറ്റവും മികച്ച എംഎൽഎക്കുള്ള അവാർഡ് ലഭിച്ച നിയമാസഭാംഗമായും മന്ത്രിയായും പിന്നീട് ഗവർണറായുമൊക്കെ സമൂഹത്തിന്റെ ഏറ്റവും താഴെതട്ടിൽ നിന്നും വിവിധ ഭരണഘടനാ പദവികൾ വഹിച്ച വ്യക്തികൂടിയാണ് സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികത്തിൽ നിയമംവഴി സ്ഥാപിതമായ ഭാരതത്തിന്റെ ബൃഹത്തായ ഭരണഘടന തലവന്റെ സ്ഥാനത്തേക്ക് എത്തുന്നതെന്ന പ്രത്യേകത കൂടിയുണ്ട്....
വർഷങ്ങൾക്ക് മുൻപ് ഇന്റഗ്രൽ ഹ്യുമാനിസത്തിൽ പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായജി എഴുതിയത് പോലെ ഇന്നാട്ടിലെ അവസാനത്തെ പൗരൻ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉദയം ചെയ്യുമ്പോഴാണ് ഭാരതം അഭിവൃദ്ധി പ്രാപിക്കുന്നത്...
കാലങ്ങൾക്കിപ്പുറം നരേന്ദ്രമോദി എന്ന ഭരത്തലവന്റെ നേതൃത്വത്തിൽ ബിജെപി എന്ന പ്രസ്ഥാനം അന്ത്യോദയ എന്ന ആശയത്തിലേക്ക് നടന്നടുക്കുമ്പോൾ ആസാദിയുടെ അമൃത മഹോത്സവത്തിന് മാനങ്ങളേറെയാണ്....
ഒപ്പം ഈ പുണ്യഭൂമിയിലെ പൗരൻ എന്ന നിലയിൽ അഭിമാനിക്കാനും....❤️
#നന്ദു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ