ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കേരളത്തിലെ വിവിധ ഇനം താറാവുകളെയും അവയുടെ സവിശേഷതകളും വളർത്തലയും അറിയാം



വിവിധയിനം താറാവുകള്‍
താറാവുകള്‍ക്കുള്ള പാര്‍പ്പിടം
താറാവിന്‍ കുഞ്ഞുങ്ങളുടെ പരിപാലനം
താറാവിന്‍ കുഞ്ഞുങ്ങളുടെ തീറ്റക്രമം
മുട്ടത്താറാവുകളുടെ പരിപാലനം
താറാവ് രോഗങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും
രോഗപ്രതിരോധം ചില മാര്‍ഗ്ഗങ്ങള്‍


എല്ലാ രാജ്യങ്ങളിലും താറാവുകളെ വളര്‍ത്തുന്നുണ്ട്. ഇന്ത്യ, അമേരിക്ക, ഇംഗ്ലണ്ട്, ഹോളണ്ട്, ഹംഗറി, ഡെന്മാര്‍ക്ക്, കാനഡ എന്നിവിടങ്ങളിലെല്ലാം താറാവ് വളര്‍ത്തല്‍ ഒരു വ്യവസായമായി വികസിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വളര്‍ത്തു പക്ഷികളില്‍ രണ്ടാം സ്ഥാനം താറാവിനാണ്.

ഏകദേശം നാല്പത് നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ താറാവുകള്‍ മനുഷ്യ ജീവിതത്തില്‍ സ്വാധീനം ചെലുത്തുകയണ്ടായി. ഇന്ന് നമ്മുടെ ഇടയില്‍ വളരെയേറെ ചര്‍ച്ചചെയ്യപ്പെടുന്ന ഭക്ഷ്യ സുരക്ഷയില്‍ താറാവുകള്‍ ഗണ്യമായ ഒരു സ്ഥാനം വഹിക്കുന്നു. സന്തുലിതാവസ്ഥയില്‍ പോക്ഷകങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു ആഹാരമാണ് താറാവിന്റെ മുട്ടയും ഇറച്ചിയും. താറാവ് മുട്ടകള്‍ക്ക് കോഴി മുട്ടയേക്കാള്‍ താരതമ്യേന വലിപ്പം കൂടുതലാണ്. ഹൃദ്രോഗത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള അരാക്കിടോണിക് അമ്ലവും, ഒമേഗ 3 കൊഴുപ്പമ്ലവും താറാമുട്ടകളില്‍ അടങ്ങിയിരിക്കുന്നു.

സവിശേഷതകള്‍
കോഴികളുമായി താരതമ്യം ചെയ്യുമ്പോള്‍ താറാവുകളില്‍ നിന്നാണ് കൂടുതല്‍ മുട്ട ലഭിക്കുന്നത്. മാത്രവുമല്ല കുട്ടനാടന്‍ താറാവുകളില്‍ തൂക്കത്തിന്റെ 68% വും ഭക്ഷ്യയോഗ്യമായ മാംസമാണ്. കുറഞ്ഞ മുതല്‍ മുടക്കില്‍ വളര്‍ത്തിയെടുക്കാവുന്ന താറാവുകള്‍ക്ക് ലളിതമായ പാര്‍പ്പിടസൗകര്യങ്ങളേ ആവശ്യമുള്ളൂ. ഇവ രണ്ടോ മൂന്നോ വര്‍ഷം തുടര്‍ച്ചയായി നമുക്ക് മുട്ടതരുന്നു എന്നുള്ളതും, താറാവുകളെ കൂട്ടത്തോടെ നിയന്ത്രിച്ചു കൊണ്ടു നടക്കാം എന്നുള്ളതും ഏറെ പ്രാധാന്യ മര്‍ഹിക്കുന്നു.

താറാവുകള്‍ക്ക് താരതമ്യേന രോഗങ്ങള്‍ കുറവാണ്. ധൃതഗതിയിലുള്ള വളര്‍ച്ചയും അതിരാവിലെ തന്നെ മുട്ടയിടുന്നതിനാല്‍ പരിപാലനത്തിനും ഇവ ഏറെ സൗകര്യമാണ്. കൊയ്ത്തുകഴിഞ്ഞ നെല്‍പാടങ്ങളിലും കുളങ്ങള്‍, കനാലുകള്‍ എന്നിവടങ്ങളിലും യഥേഷ്ടം വളര്‍ത്താന്‍ കഴിയുന്നു എന്നുള്ളതുകൊണ്ടുതന്നെ തീറ്റചിലവും കര്‍ഷകര്‍ക്ക് ഗണ്യമായി കുറയുന്നു.

വിവിധയിനം താറാവുകള്‍
ഉപയോഗമനുസരിച്ച് താറാവുകളെ നമുക്ക് മൂന്നായി തരംതിരിക്കാം

മുട്ടയ്ക്കുവേണ്ടി വളര്‍ത്തുന്നവ
ഇറച്ചിക്കുവേണ്ടി വളര്‍ത്തുന്നവ
അലങ്കാരത്തിനുവേണ്ടി വളര്‍ത്തുന്നവ
മുട്ടയ്ക്കുവേണ്ടി വളര്‍ത്തുന്നവ
കാക്കി ക്യാംബെല്‍

വെള്ള, കറുപ്പ്, കാക്കി എന്നിങ്ങനെ ക്യാംബെല്ലുകള്‍ മൂന്നിനമുണ്ട്. ഏകദേശം 50-55 ഗ്രാം തൂക്കം വരുന്ന 340 – 350 വരെ മുട്ടകള്‍ ഈ ഇനത്തില്‍ പെട്ട താറാവുകള്‍ നമുക്ക് തരുന്നു. ഇതിലെ പൂവന് ഏകദേശം 2.5 കിലോയും പിടയ്ക്ക് ഏകദേശം 2.2 കിലോയും തൂക്കമുണ്ടാകും. വെള്ളത്തിന്റെ ലഭ്യത കുറഞ്ഞാലും ഇവയ്ക്ക് ഒരാഴ്ചയോളം വെള്ളമില്ലാതെ ജീവിക്കാന്‍ കഴിവുള്ളതുകൊണ്ട് വീട്ടുവളപ്പില്‍ വളര്‍ത്താന്‍ ഏറെ അനുയോജ്യമാണ്.

ഇന്ത്യന്‍ റണ്ണര്‍


നീളമുള്ള മലിഞ്ഞ ശരീരപ്രക‍തമുള്ള ഇവ മുട്ടയുത്പാദനകാര്യത്തില്‍ രണ്ടാം സ്ഥാനക്കാരാണ്. പ്രതിവര്‍ഷം 314 – 335 വരെ മുട്ടകള്‍ ഇവ ഇടുന്നു. പ്രതിരോധശേഷി കൂടുതലുള്ള ഇന്ത്യന്‍ റണ്ണര്‍ താറാവുകളില്‍ മരണനിരക്ക് ഏറെക്കുറവാണ്.

ഇറച്ചിക്കുവേണ്ടി വളര്‍ത്തുന്നവ
വൈറ്റ് പെക്കിന്‍, അയില്‍സ്ബെറി, വിഗോവ സൂപ്പര്‍ എം എന്നീ ഇറച്ചിക്കോഴി വിഭാഗത്തില്‍പ്പെട്ട ഇനങ്ങള്‍ പ്രജനനം നടത്തി ഉല്പാദിപ്പിച്ചവയായതിനാല്‍ ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തില്‍ ലാഭകരമായി വളര്‍ത്താന്‍ നമുക്ക് കഴിയും. ഇവയ്ക്ക് വര്‍ദ്ധിച്ച രോഗപ്രതിരോധ ശക്തിയുള്ളതും പ്രാധാന്യമര്‍ഹിക്കുന്നു.

വൈറ്റ് പെക്കിന്‍


ദ്രുതഗതിയിലുള്ള വളര്‍ച്ചയും തീറ്റ പരിവര്‍ത്തനശേഷി കൂടിയതുമായ ഈ ഇനത്തിന്റെ ജന്മദേശം ചൈനയാണ്. സ്വാദുള്ള ഇറച്ചിയും ഉയര്‍ന്ന ജീവനക്ഷമതയും ഇവയുടെപ്രത്യേകതകളാണ്. കൊക്കിനും കാലിനും ഓറഞ്ച് നിറവും തൂവലുകള്‍ക്ക് വെള്ള നിറവുമുള്ള ഇവരെക്കാണാന്‍ സുന്ദരന്മാരാണ്. 54 ദിവസംകൊണ്ട് 2.5 കിലോഗ്രാം വരെ തൂക്കം വയ്ക്കുന്ന ഇവയ്ക്ക് അടയിരിക്കാനുള്ള വാസനയുണ്ട്. വര്‍ഷത്തില്‍ 160 മുതല്‍ 200 വരെ മുട്ടകളിടുമെങ്കിലും ഇവയെ ഇറച്ചിക്കുവേണ്ടിയാണ് പ്രധാനമായും വളര്‍ത്തുന്നത്.

അയില്‍സ്‍ബെറി

ഏകദേശം വൈറ്റ് പെക്കിളിന്റെ ഏല്ലാ ഗുണവും സവിശേഷതകളുമുള്ള ഇവ ഗ്രേറ്റ് ബ്രിട്ടനില്‍ നിന്നാണ് ഉത്ഭവം. 5 കിലോഗ്രാമോളം ഭാരം വരുന്ന ഇവ വര്‍ഷത്തില്‍ 150 -തോളം മുട്ടകള്‍ ഇടുന്നു.

മസ്‍കോവി


തെക്കന്‍ അമേരിക്കക്കാരായ ഇവരുടെ മാംസം നല്ല സ്വാദേറിയതാണ്. സാധാരണ ഉയരമുള്ള മതിലുകള്‍ക്കുമുകളിലൂടെ പറന്നിറങ്ങാന്‍ കഴിവുള്ള ഇവരുടെ തലഭാഗത്ത് അറിമ്പാറപോലെ തോന്നിക്കുന്ന തൊലിയുണ്ട്. 17 ആഴ്ചയാകുമ്പോള്‍ ഇറച്ചിക്കായി വളര്‍ന്നെത്തും എന്നുള്ളത് പ്രത്യേകതയാണ്. താറാവുകളുടെ മുട്ട വിരിയുന്നതിന് സാധാരണ 28 ദിവസം മതി എന്നാല്‍ മസ്കോവികളുടെ മുട്ട വിരിയുന്നതിന് 32 മുതല്‍ 36 വരെ ദിവസങ്ങള്‍ ആവശ്യമാണ്.

വിഗോവ സൂപ്പര്‍ എം


ബ്രോയിലര്‍ വര്‍ഗ്ഗ (ഇറച്ചിത്താറാവ്) ത്തില്‍പ്പെട്ട ഇവയുടെ ഉറവിടം വിയറ്റ്നാമാണ്. ആറാഴ്ച പ്രായമാകുമ്പോള്‍ പൂവന് 2.85 കിലോഗ്രാമും പിടയ്ക്ക് 2.5 കിലോഗ്രാമും തൂക്കം വരുന്ന ഇവയുടെ മുട്ടയുല്പാദനം പ്രതിവര്‍ഷം 160 – 180 ആണ്.

അലങ്കാരത്തിനായി വളര്‍ത്തുന്നവ


ഡെക്കോയി


കേയുഗ


ക്രസ്റ്റഡ് വൈറ്റ്


പിങ്ക് ഹെഡെഡ്

ഡെക്കോയി, കേയുഗ, ക്രസ്റ്റഡ്‍വൈറ്റ്, പിങ്ക് ഹെഡഡ് എന്നിവയാണ് പ്രധാന അലങ്കാര താറാവുകള്‍

കേരളത്തിലെ നാടന്‍ താറാവുകള്‍



ചരയും, ചെമ്പല്ലിയും കുട്ടനാട്ടില്‍ സുപരിചിതമായ ഇവ കുട്ടനാടന്‍ താറാവുകള്‍ എന്നറിയപ്പെടുന്നു. തൂവലുകളുടെ നിറത്ത അടിസ്ഥാനമാക്കിയാണ് ഈ പേരുകള്‍ നിലനില്‍ക്കുന്നത്. ഇടയ്ക്കിടെ തവിട്ടുനിറമുള്ള കറുത്ത തൂവലോടുകൂടിയവയാണ് ചാരത്താറാവുകള്‍ . മങ്ങിയ തവിട്ടു നിറമുള്ള, കറപ്പിന്റെ അംശം ഒട്ടുമില്ലാത്ത താറാവാണ് ചെമ്പല്ലി. അത്യുല്പാദനശേഷിയുള്ള ഈ കുട്ടനാടന്‍ താറാവുകളുടെ ജന്മഗ്രഹം കേരളം തന്നെയാണ്. ഇപ്പോള്‍ തമിഴ്നാട്. കര്‍ണ്ണാടകം ആന്ത്രാപ്രദേശം എന്നിവിടങ്ങളില്‍ ധാരാളമായി വളര്‍ത്തിവരുന്നു. പ്രതിവര്‍ഷം 80 -85 ഗ്രാം തൂക്കം വരുന്ന 225 മുതല്‍ 250 വരെ മുട്ടകളിടും.

താറാവുകള്‍ക്കുള്ള പാര്‍പ്പിടം
ചോര്‍ച്ചയില്ലാത്ത മേല്‍ക്കൂരയും നല്ല വായുസഞ്ചാരവുമുള്ള കൂടുകളായിരിക്കണം താറാവുകള്‍ക്കായി നിര്‍മ്മിക്കേണ്ടത്. വെള്ളം​ കെട്ടിക്കിടക്കാത്ത അല്പം ഉയര്‍ന്ന സ്ഥലം ഇതിനായി തിരഞ്ഞെടുക്കണം. തറ സിമന്‍റ് ചെയ്യുന്നതുകൊണ്ട് അടിയില്‍ നിന്നുള്ള ഈര്‍പ്പം ഒഴിവാക്കാം. അതിനുശേഷം ചിന്തേരുപൊടി (മരപ്പൊടി) പോലുള്ള ഈര്‍പ്പം വലിച്ചെടുക്കാന്‍ കഴിവുള്ള ഒരു വിരിപ്പ് അതിനുമുകളില്‍ തയ്യാറാക്കണം. ചുമരുകള്‍ ഏകദേശം രണ്ടടിവരെ ഉയരത്തിലും പിന്നെ കമ്പിവലകൊണ്ടും സുരക്ഷിതമാക്കാം.

താറാവിന്‍ കുഞ്ഞുങ്ങളുടെ പരിപാലനം
കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ഉപയോഗിക്കുന്ന കൂടിനകം അണുനാശിനി ചേര്‍ത്ത വെള്ളം ഉപയോഗിച്ച് നന്നായി കഴുകണം. തറ നന്നായി ഉണങ്ങിയ ശേഷം രണ്ടിഞ്ച് കനത്തില്‍ ലിറ്റര്‍ വിതറണം. തീറ്റപാത്രം വെള്ളം എന്നിവ യഥാസ്ഥാനത്ത് സജീകരിച്ചിട്ടുവേണം കുഞ്ഞുങ്ങളെ പാര്‍പ്പിക്കേണ്ടത്. താറാവിന്‍ കുഞ്ഞുങ്ങള്‍ക്ക് വെള്ളം നല്കുന്ന പാത്രം മൂന്നിഞ്ച് താഴ്ചയുണ്ടാകണം. അതുപോലെ തന്നെ തീറ്റയും വെള്ളവും നിറച്ചു വയ്ക്കുന്നതിലും ശ്രദ്ധിക്കേണ്ടതാണ്. ആദ്യത്തെ മൂന്നാഴ്ച ഒരു താറാവിന്‍കുഞ്ഞിന് ഒരു ചതുരശ്ര അടി സ്ഥലം മതിയാകും.

തൂവലുകളുടെ വളര്‍ച്ച പൂര്‍ത്തിയാകുന്നതുവരെ കുഞ്ഞുങ്ങള്‍ക്ക് കൃത്രിമായി ചൂടുനല്കണം. അവ യഥാക്രമം ആദ്യ ആഴ്ചയില്‍ 32 ഡിഗ്രിയും രണ്ടാമത്തെ ആഴ്ചയില്‍ 29 ഡിഗ്രിയും മൂന്നാമത്തെ ആഴ്ചയില്‍ 26 ഡിഗ്രിയും മതിയാകും. ആദ്യത്തെ നാലഞ്ചു ദിവസത്തേയ്ക്ക് ഹോവറിനുചുറ്റും ഒരു വലയം സ്ഥാപിക്കണം. ഇത് കുഞ്ഞുങ്ങള്‍ ബ്രൂഡറിനുള്ളില്‍ നിന്ന് പുറത്തിറങ്ങുന്നത് തടയുകയും അതു വഴി തണുപ്പില്‍ നിന്നുള്ള സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു. സാധാരണ ഗതിയില്‍ മൂന്നാമത്തെ ആഴ്ചമുതല്‍ ബ്രൂഡര്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല. സാധാരണ കോഴി കുഞ്ഞുങ്ങള്‍ക്കുപയോഗിക്കുന്ന ബ്രൂഡര്‍തന്നെ താറാകുഞ്ഞുങ്ങള്‍ക്കും ഉപയോഗിക്കാം. ഇന്ഫ്രാറെഡ് ബള്‍ബുകള്‍ , സാധാരണ വൈദ്യുത ബള്‍ബുകള്‍, ഗ്യാസ് മാന്‍റിലുകള്‍ എന്നിവ ചൂടു നല്കുന്നതിന് ഉപയോഗിക്കാം. ഏകദേശം 150 കുഞ്ഞുങ്ങളെവരെ ഒരു ബ്രൂഡറില്‍ വളര്‍ത്താവുന്നതാണ്. യഥേഷ്ടം വായു സഞ്ചാരമുള്ള കെട്ടിടങ്ങളില്‍ ബ്രൂഡറില്‍ വളര്‍ത്തുന്ന കുഞ്ഞുങ്ങള്‍ നല്ല ആരോഗ്യമുള്ളവയാണ്.

താറാവിന്‍ കുഞ്ഞുങ്ങളെ 6 ദിവസം പ്രായമാകുമ്പോള്‍ അവയെ ദിവസം അരമണിക്കൂര്‍ വീതം വെള്ളത്തില്‍ വിടാവുന്നതാണ്. പിന്നീട് ക്രമമായി മൂന്നാഴ്ച കൂടുതല്‍ സമയം വെള്ളത്തില്‍വിട്ട് വളര്‍ത്തണം. താറാവിന് നീന്തുന്നതിന് എപ്പോഴും ജലാശയം കൂടിയേ തീരൂ എന്നില്ല. എന്നാലും തലമുഴുവന്‍ മുങ്ങത്തകവിധം വെള്ള പാത്രങ്ങളിലോ ചാലുകളിലോ ഉണ്ടായാല്‍ മതി. അല്ലാത്ത പക്ഷം കണ്ണുകളില്‍ രോഗം ബാധിക്കാന്‍ ഇടവരും. വേനല്‍ക്കാലങ്ങളിലും മറ്റും അന്തരീക്ഷത്തില്‍ ചൂടുകൂടുമ്പോള്‍ താറാവിന് ചിറകടിച്ചു കുളിക്കത്തക്കവിധം ജലം ലഭിച്ചില്ലെങ്കില്‍ ഉല്പാദനത്തില്‍ കുറവുണ്ടാകും.

പതിനാറാഴ്ചവരെ പ്രായമുള്ള താറാവുകള്‍ക്ക് കൂടുകളില്‍ രണ്ടരമുതല്‍ മൂന്ന് ചതുരശ്ര അടിവരെ സഥലം ആവശ്യമാണ്. വെള്ളപാത്രങ്ങള്‍ അഞ്ചിഞ്ചുമുതല്‍ ആറിഞ്ചുവരെ താഴ്ചയുള്ളതുമായിരിക്കണം. കുഞ്ഞുങ്ങളുടെ തലമുഴുവന്‍ മുങ്ങത്തക്കവണ്ണം വെള്ളം നിറയ്ക്കേണ്ടതുമാണ്. പകല്‍സമയങ്ങളില്‍ പാടങ്ങളില്‍ വിടുന്നില്ലെങ്കില്‍ കൂടിനുവെളിയില്‍ ഒരു കുഞ്ഞിന് പത്തുമുതല്‍ പതിനഞ്ച് ചതുരശ്ര അടിമുതല്‍ സ്ഥലം നല്കണം. ഒരു ഹെക്ടര്‍ സഥലത്ത് 2000 കുഞ്ഞുങ്ങളില്‍ കൂടുതല്‍ വളര്‍ത്താനും പാടില്ല. മൂന്നു മാസം വരെ താറാവിന്‍കുഞ്ഞുങ്ങളെ ഒന്നിച്ചു വളര്‍ത്തിയതിനുശേഷം പിടയേയും പൂവനേയും വേര്‍തിരിച്ച് വില്പനയ്ക്ക് സജ്ജമാക്കാം.

താറാവിന്‍ കുഞ്ഞുങ്ങളുടെ തീറ്റക്രമം
താറാവിന്‍കുഞ്ഞുങ്ങള്‍ക്ക് ആറാഴ്ച പ്രായംവരെ സമീകൃത തീറ്റ നല്കാം. അപ്പോള്‍ ചോറ് മീന്‍ എന്നിവ നല്കേണ്ടതില്ല.
താറാവിന്‍ തീറ്റ ലഭ്യമല്ലെങ്കില്‍ ബ്രോയിലര്‍ സ്റ്റാര്‍ട്ടര്‍ തീറ്റ നല്കാവുന്നതാണ്.
തീറ്റ വെള്ളവുമായി നനച്ചു നല്കണം
നനച്ച തീറ്റ അടുത്ത ദിവസത്തേക്ക് ബാക്കി വച്ചാല്‍ പൂപ്പല്‍ വിഷബാധയ്ക്കുള്ള സാധ്യതയേറും.
ഒരു ദിവസത്തേയ്ക്ക് ആവശ്യമായ തീറ്റ മൂന്നു നേരമായി രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം എന്നിങ്ങനെ കൊടുക്കണം.
ഒരു ദിവസം പ്രായമായ ഒരു താറാവിന്‍ കുഞ്ഞിന് ആദ്യത്തെ ആഴ്ച പത്തുമുതല്‍ പന്ത്രണ്ട് ഗ്രാം വരെ തീറ്റ വേണ്ടിവരും.

മുട്ടത്താറാവുകളുടെ പരിപാലനം


താറാവിന്‍ കൂടുകളില്‍ ഒരു താറാവിന് മൂന്നു മുതല്‍ നാലു ചതുരശ്ര അടി സ്ഥലം ആവശ്യമാണ്. കൂടിനുപുറത്ത് പത്തുമുതല്‍ പത്തുമുതല്‍ പതിനഞ്ച് ചതുരശ്ര അടിവരെ സ്ഥലവും ആവശ്യമാണ്. തീറ്റ നനച്ചുകൊടുക്കുമ്പോള്‍ ഒരു താറാവിന് അഞ്ചിഞ്ചോളം സ്ഥലം കണക്കാക്കിവേണം തീറ്റപാത്രങ്ങള്‍ തയ്യാറാക്കാന്‍. വെളിയില്‍ കൂടിനു സമാന്തരമായി കുടിക്കാനുള്ളവെള്ളം 50 സെ.മീറ്റര്‍ വീതിയും 20 സെ.മീറ്റര്‍ താഴ്ചയുമുള്ള പാത്തികെട്ടി അതില്‍ നിറയ്ക്കണം. പകല്‍സമയത്ത് ജലാശയങ്ങളിലോ വെള്ള നിറഞ്ഞപാടങ്ങളിലോ അണ് തുറന്നുവിടുന്നതെങ്കില്‍ ഇത്തരം പാത്തിയുടെ ആവശ്യമില്ല. ഈ ചാലില്‍ ചെളിവെള്ളം നിറയാതിരിക്കാന്‍ ശ്രദ്ധിക്കണം. മാത്രവുമല്ല കൂടിനുചുറ്റുമുള്ള ഭാഗം താഴ്ന്നതായിരിക്കാന്‍ ശ്രദ്ധിക്കുകയും അകലേയ്ക്ക് ചരിവുണ്ടാക്കി മലിനപദാര്‍ത്ഥങ്ങള്‍ ദൂരേയ്ക്ക് മാറ്റുന്നതും നന്നായിരിക്കും.

താറാവുകള്‍ ഏറിയകൂറും പുലര്‍ച്ചേ നാലുമണിമുതലാണ് മുട്ടയിടുക. ഏതാണ്ട് ആറുമണിയോടെ മുട്ടകളിട്ട് തീരുകയും ചെയ്യും. മുട്ടയുല്‍പാദനത്തിനും മുട്ടത്തോടിന്റെ ഘടനയ്ക്കും കാത്സ്യം സ്രോതസ്സായ കക്കത്തുണ്ടുകള്‍ നല്കണം. ഇവ വിലകുറഞ്ഞതും എളുപ്പം ലഭ്യമാകുന്നതും ആണ്.

മുട്ടയുടെ വലിപ്പം അനുസരിച്ച് ഒരു മട്ടത്താറാവിന് ഒരു ദിവസം 170-180 ഗ്രാം തീറ്റ വേണ്ടിവരുന്നു. .താറാവിന് ധാരാളം പച്ചപ്പുല്ലും ആവശ്യമാണ്. മൂന്നുരീതിയിലുള്ള തീറ്റയാണ് സാധാരണ ഉള്ളത്. അവ സ്റ്റാര്‍ട്ടര്‍ ഗ്രോവര്‍ ലേയര്‍ എന്നിവയാണ്. താറാവിന്‍കുഞ്ഞുങ്ങള്‍ക്ക് ആദ്യത്തെ നാല് ആഴ്ച സ്റ്റാര്‍ട്ടര്‍ തീറ്റ കൊടുക്കണം. അതിനുശേഷം 16 ആഴ്ചവരെ ലേയര്‍ തീറ്റയും കൊടുക്കണം. ഏകദേശം 17% പ്രോട്ടോനെങ്കിലും മുട്ടത്താറാവുകളുടെ തീറ്റയില്‍ അടങ്ങിയിരിക്കേണ്ടതാണ്. കാരണം താറാവുകളുടെ തീറ്റപരിവര്‍ത്തനശേഷി തുലോം കുറവാണ്.

താറാവ് രോഗങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും
രോഗപ്രതിരോധ ശേഷിയുള്ളവരാണെങ്കിലും ചില രോഗങ്ങള്‍ താറാവുകളില്‍ ഇടയ്ക്കിടയ്ക്ക് കണ്ടുവരാറുണ്ട്.സാംക്രമിക രോഗങ്ങളായ താറാവ് പ്ലേഗ്, ഡക്ക് കോളറ, പൂപ്പല്‍ രോഗങ്ങള്‍ തുങ്ങിയവ അവയില്‍ ചിലതാണ്. രോഗങ്ങള്‍ തക്കസമയത്ത് കണ്ടുപിടിക്കുന്നതിന് അതീവശ്രദ്ധയും നിര്‍കര്‍ഷതയും കര്‍ഷകര്‍ പാലിക്കേണ്ടതാണ്. കാലാകാലങ്ങളില്‍ അനുയോജ്യമായ പ്രതിരോധകുത്തിവയ്പുകള്‍ ഇത്തരം രോഗങ്ങള്‍ ചെറുക്കുന്നതിന് സഹായിക്കുന്നു. മാത്രവുമല്ല രോഗലക്ഷണങ്ങള്‍ മനസിലാക്കുന്നതിനുവേണ്ടിയുള്ള നിര്‍ദ്ദേശങ്ങളും റിക്കോര്‍ഡുകളും സൂക്ഷിക്കുന്നത് നന്നായിരിക്കും.

താറാവ് പ്ലേഗ്

താറാവ് പ്ലേഗ് എന്ന രോഗം ഡക്ക് പ്ലേഗ് വൈറസ് എന്ന സൂഷ്മാണു മൂലമാണ് ഉണ്ടാകുന്നത്. രോഗം ബാധിച്ചവ പെട്ടെന്ന് ചത്തൊടുങ്ങുന്നു. കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും ദ്രാവകം ഒലിച്ചിറങ്ങുകയും, കാലുകള്‍ക്ക് തളര്‍ച്ച, ചിറകുകള്‍ക്ക് സ്വാധീനക്കുറവ്, എന്നിവ ദൃശ്യമാവുകയും ആണ് പ്രധാനപ്പെട്ട രോഗ ലക്ഷണങ്ങള്‍. പച്ചകലര്‍ന്ന കാഷ്ഠം, വയറിളക്കം എന്നിവയും കാണുന്നു. രോഗം ബാധിച്ച താറാവുകള്‍ നീന്തുന്നതിന് പ്രയാസം കാണിക്കും. ഡക്ക് പ്ലേഗ് രോഗത്തിന് ചികിത്സയില്ല. പ്രതിരോധമാണ് അഭികാമ്യമായിട്ടുള്ളത്. രോഗപ്രതിരോധനത്തിന് മുന്‍ഗണന നല്കി വിപത്തുകള്‍ ഒഴിവാക്കാവുന്നതാണ്.

താറാവ് കോളറ

ഈ രോഗം പാസ്ചുറല്ല വര്‍ഗ്ഗത്തില്‍പ്പെട്ട ബാക്ടീരിയമൂലം ഉണ്ടാകുന്നതാണ്. നല്ല ആരോഗ്യമുള്ള താറാവുകള്‍ പൊടുന്നനെ ചത്തൊടുങ്ങുന്നു. എന്നതാണ് പ്രധാന ലക്ഷണം. രോഗം ബാധിച്ചവരുടെ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം പുറത്തേക്കൊഴുകും. വ‌യറിനകത്ത് രക്തസ്രാവം ഉണ്ടാകും. പ്രതിരോധകുത്തിവയ്പ്പ് വഴി രോഗം ഒഴിവാക്കാം. രോഗം ബാധിച്ചാല്‍ ഫലപ്രദമായ ആന്റിബയോട്ടിക് തെരഞ്ഞെടുത്ത് ആവശ്യമായ അളവില്‍ നിര്‍ദ്ദിഷ്ടമായ കോഴ്സ് പൂര്‍ത്തിയാക്കി ഈ രോഗം ചികിത്സിച്ച് ഭേദമാക്കാം.

പൂപ്പല്‍ രോഗങ്ങള്‍

താറാവുകളില്‍ കണ്ടുവരുന്ന സാധാരണ പൂപ്പല്‍ രോഗങ്ങള്‍ ആസ്പര്‍ജില്ലേസിസ്, അഫ്ലോടോക്സിക്കോസിസ് എന്നിവയാണ്. ഫംഗസ് (പൂപ്പല്‍) ഇനത്തില്‍പ്പെട്ട രോഗകാരികള്‍ മൂലമാണ് ഈ രോഗങ്ങള്‍ ഉണ്ടാകുന്നത്.

ബ്രൂഡര്‍ നിമോണിയ
അസ്പര്‍ജില്ലസ് ഫൂമിഗേറ്റസ് എന്ന ഫംഗസാണ് താറാവുകളില്‍ ബ്രൂഡര്‍ ന്യുമോണിയ എന്ന അസുഖം ഉണ്ടാക്കുന്നത്. ശ്വാസകോശ സംബന്ധമായ ഈ രോഗം വന്‍തോതില്‍ മരണം ഉണ്ടാക്കാറില്ല. താറാവ് കുഞ്ഞുങ്ങളിലെ ആയാസം ഒഴിവാക്കിയാല്‍ ഒരു പരിധി വരെ ഇത് നിയന്ത്രിക്കാം

അഫ്ലോടോക്സിക്കോസിസ്
അസ്പര്‍ജില്ലസ് ഫ്ളേവസ് എന്ന പൂപ്പല്‍ രോഗാണു വിസര്‍ജിക്കുന്ന പൂപ്പല്‍ വിഷമാണ് അഫ്ളോടോക്സിന്‍. ഈ വിഷവസ്തുമൂലം ഉണ്ടാകുന്ന രോഗമാണ് അഫ്ലോടോക്സിക്കോസിസ്. കൂടുതല്‍ കാലം തീറ്റവസ്തുക്കള്‍ വെയിലത്തുവച്ച് നല്ലവണ്ണം ഉണക്കിയതിനുശേഷം മാത്രം താറാവുകള്‍ക്ക് നല്കുക എന്നതാണ് പൂപ്പല്‍വിഷബാധ ഒഴിവാക്കുന്നതിനുള്ള പ്രായോഗികമായ പരിഹാരമാര്‍ഗ്ഗങ്ങള്‍.

പോഷകക്കമ്മി രോഗങ്ങള്‍
താറാവുകളില്‍ സാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണ് പെറോസിസ്. നിയാസിന്‍ എന്ന ജീവകത്തിന്റെ ലഭ്യത കുറയുന്നതാണ് ഇതിന് ഒരു കാരണം. കാലിന് തളര്‍ച്ച, വാതം എന്നീ ലക്ഷണങ്ങള്‍ കാണുകയും കാല്‍മുട്ടിന്‍റെ സന്ധി തടിച്ച് വീര്‍ത്തിരിക്കുകയും ചെയ്യുന്നെങ്കില്‍ ഈ രോഗമായിരിക്കാം.

വാക്സിനേഷന്‍ ഷെഡ്യൂള്‍


രോഗപ്രതിരോധം ചില മാര്‍ഗ്ഗങ്ങള്‍
പാര്‍പ്പിടം വൃത്തിയുള്ളതാകണം. താറാവുകളെ വളര്‍ത്തുന്ന സ്ഥലത്ത് എലിശല്യം പൂര്‍ണ്ണമായും ഒഴിവാക്കണം. എലികള്‍ സാള്‍മൊണല്ല അണുക്കളുടെ വാഹകരായി വര്‍ത്തിക്കുന്നുണ്ട്. ഇവ തീറ്റയില്‍ വിസര്‍ജിക്കുന്നതുവഴി രോഗം പരക്കുന്നു.
രോഗമില്ലാത്ത തറാവിന്‍കൂട്ടത്തില്‍ നിന്നും മാത്രമേ പുതിയവയെ വാങ്ങാവൂ.
വാങ്ങുന്ന താറാവുകളെ ഏതാണ്ട് പ്രത്യേകം താമസിപ്പിച്ച് രോഗബാധ ഇല്ലെന്ന് ഉറപ്പു വന്നിട്ടേ കൂട്ടത്തില്‍ ചേര്‍ക്കാവൂ.
വിവിധ പ്രായത്തിലുള്ള താറാവുകളെ പ്രത്യേകം പാര്‍പ്പിക്കുന്നതാണrഭികാമ്യം.
ഏതെങ്കിലും താറാവുകള്‍ രോഗലക്ഷണം കാണിക്കുകയാണെങ്കില്‍ അവയെ കൂട്ടത്തില്‍ നിന്ന് മാറ്റി പാര്‍പ്പിച്ച് സമയായമയങ്ങളില്‍ മരുന്നുകള്‍ നല്കേണ്ടതാണ്.
ഡക്ക് കോളറ, ഡക്ക്പ്ലേഗ് എന്നീ രോഗങ്ങള്‍ക്കെതിരെ കാലാകാലങ്ങളില്‍ പ്രതിരോധ കുത്തിവയ്പ് നടത്തണം.
ചത്ത താറാവുകളെ ശാസ്ത്രീയമായി മറവുചെയ്യുക.
താറാവു കുഞ്ഞുങ്ങളെ ലഭിക്കുന്ന സ്ഥലം

സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രം
നിരണം, പത്തനംതിട്ട ജില്ല
ഫോണ്‍ 0469 2711898

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

ആരൽ എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യത്തെ കുറിച്ചറിയാം

 ആരൽ  എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണിത്. ഈ മീനിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:  രൂപം: പാമ്പിനെപ്പോലെ നീളമുള്ള ശരീരമാണ് ഇതിന്. ശരീരത്തിന് മുകളിലായി നീളത്തിൽ മുള്ളുകൾ കാണപ്പെടുന്നു  വാസം: പുഴകൾ, തടാകങ്ങൾ, തോടുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിലാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്. വെള്ളത്തിനടിയിലെ ചെളിയിലും കല്ലുകൾക്കിടയിലും ഒളിച്ചിരിക്കാൻ ഇവ ഇഷ്ടപ്പെടുന്നു. അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള  ഭക്ഷണം: ചെറിയ ജീവനുള്ള ഇരകളെയാണ് ഇവ ഭക്ഷിക്കുന്നത്. ചെറിയ മീനുകൾ, പുഴുക്കൾ, പ്രാണികൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം.  പ്രത്യേകത: രാത്രികാലങ്ങളിലാണ് ഇവ കൂടുതൽ സജീവമാകുന്നത്. ഇതിന്റെ മുതുകിൽ ചെറിയ ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

കൊയ്ത, കൊയ്‌മ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന മീൻ ,koima,koitha

കേരളത്തിലെ പുഴകളിലും തോട്ടിലും പാടത്തും കാണപ്പെടുന്ന ഒരു ചെറിയ മത്സ്യമാണിത്. ഈ മീനിനെ കൊയ്ത, കൊയ്‌മ എന്നീ പേരുകളിലൊക്കെ അറിയപ്പെടാറുണ്ട്, ആഴം കുറഞ്ഞ വെള്ളത്തിലെ അടിത്തട്ടിലെ, ചെളിയിലും, കല്ലുകൾക്കിടയിലും, ചപ്പുച്ചവരുകൾക്കിടയിലുമാണ് ഈ മത്സ്യം താമസിക്കാറ്.  ഈ മീനിനെ ചൂണ്ടയിൽ കോർത്തു വലിയ മീനുകളെ പിടിക്കാറുണ്ട്, ഭക്ഷ്യയോഗ്യമായ മീനാണെങ്കിലും വളരെ ചെറിയ മത്സ്യമായതുകൊണ്ട് കൂടുതൽ എണ്ണം കിട്ടിയാൽ മാത്രമേ ഇതിനെ തിന്നാറുള്ളു. ഈ മീനിനെ അലങ്കരമൽസ്യമായി ആളുകൾ വളർത്താറുണ്ട്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

കൂരിയാട് താൽക്കാലിക സംവിധാനം വേണം

വേങ്ങര : കൂരിയാട് തകർന്ന ഹൈവേ ഇനി എന്ന് യാതാർത്യമാകും വർഷങ്ങൾ വേണ്ടി വരും , തൃശൂർ കോഴിക്കോട് യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും പ്രദേശത്തെ പ്ര പ്രാദേശിക റോഡുകളിലേക്ക് തിരിച്ച് വിട്ട് എത്ര കാലം തുടരാൻ കഴിയും, മഴ അധികരിക്കുന്നതോടെ പ്രദേശം സ്തംഭിച്ചു പോകുന്ന അവസ്ഥവരും, അതിനാൽ എത്രയും പെട്ടൊന്ന് ബതൽ സംവിധാനമൊരുക്കാൻ ബന്ധപ്പെട്ടർ തയ്യാറാക്കണമെന്ന് ഇന്ന് വേങ്ങര പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ കൂരിയാട് സന്ദർശിച്ച ഭരണസമിതി ആവശ്യപ്പെട്ടു, ഈ ആവശ്യമുന്നയിച്ച് ബോർഡിൽ പ്രമേയം പാസാക്കി എൻഎച്ച് ഐ യും PWD വകുപ്പിനെയും സമീപിക്കുമെന്ന് പ്രസിഡന്റ് കെ. പി ഹസീനാ ഫസൽ അറിയിച്ചു, വൈസ് പ്രസിഡന്റ് ടി.കെ കുഞ്ഞിമുഹമ്മദ് സ്റ്റാൻ്റിംഗ് കമ്മറ്റി ചെർമാൻമാരായ എ കെ സലീം ,ആരിഫ മടപ്പള്ളി, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, സി.പികാദർ, നുസ്രത്ത് അംബാടൻ , എൻ ടി. മൈമൂന, റുബീന അബ്ബാസ്, എ കെ നഫീസ , ആസ്യാ മുഹമ്മദ്.എ,കെ, ജംഷീറ, നുസ്റത്ത് തുമ്പയിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു ,https://chat.whatsapp.com/IIibxcNDK9BL8Ksh3gPCQ7

കോര മീനുകൾ

വിത്യസ്ത കോര മീനുകൾ 

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും.

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും. സഞ്ചരിക്കുന്ന മണ്ണ് പരിശോധനശാല കർഷകർക്ക് വലിയ ആശ്വാസം പകരുന്നതാണ്.  കാർഷിക മേഖലക്ക് സഹായകമാകുന്ന രീതിയിൽ മണ്ണുപരിശോധന സൗകര്യം കൃഷിയിട പരിധിയിലെ കൃഷിഭവനുകളിൽ തന്നെ ലഭ്യമാകും. ഈ വർഷം ആദ്യ ഘട്ടത്തിൽ ജില്ലയിലെ 40 കൃഷിഭവൻ പരിധികളിൽ സൗജന്യമായി മണ്ണ് പരിശോധിച്ച് ഫലം കർഷകർക്ക് നൽകും.  പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ വളപ്രയോഗം നടത്താനും വിളവ് വർദ്ധിപ്പിക്കാൻ ആവശ്യമായ പദ്ധതികളും ആവിഷ്കരിക്കും.  അത്യാധുനിക സൗകര്യമുള്ള ലാബ് സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.  സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.ഷിഹാദിന്റെ നേതൃത്വത്തിലുള്ള ടീമാണ് ലാബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്.

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു: കരിമീനിന്റെ പൊതുവായ വിവരങ്ങൾ (General Information about Karimeen):  * ശാസ്ത്രീയ നാമം (Scientific Name): Etroplus suratensis  * ഇംഗ്ലീഷ് പേര് (English Name): Pearl Spot, Green Chromide, Banded Pearlspot  * ആവാസവ്യവസ്ഥ (Habitat): കായലുകൾ, പുഴകൾ, ചതുപ്പുകൾ, പാടശേഖരങ്ങൾ, കുളങ്ങൾ തുടങ്ങിയ ശുദ്ധജലത്തിലും ഓരുജലത്തിലും (brackish water) കരിമീനിനെ കണ്ടുവരുന്നു. കേരളത്തിലെ കായൽ മേഖലകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്, പ്രത്യേകിച്ച് വേമ്പനാട്ട് കായൽ, അഷ്ടമുടി കായൽ, വെള്ളായണി കായൽ എന്നിവിടങ്ങളിൽ.  * ശരീരപ്രകൃതി (Physical Characteristics):    * ഓവൽ ആകൃതിയിലുള്ള ശരീരഘടന.    * ചാരനിറം കലർന്ന പച്ച നിറവും, ശരീരത്തിൽ നേരിയ കറുത്ത വരകളും, ചിതറിയ മുത്തുപോലെയുള്ള പുള്ളികളും കാണാം.    * ചെറിയ വായയാണ് ഇതിനുള്ളത്.    * സാ...

വിമാനം ഹൈജാക്ക് ചെയ്താൽ നേരിടാൻ കരിപ്പൂർ വിമാനത്താവളം സജ്ജം: ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് വിജയകരം

'ബംഗളൂരുവിൽ നിന്നും ഉച്ചക്ക് 03.07ന് കരിപ്പൂരിലേക്ക് എത്തിയ വിമാനം തീവ്രവാദികൾ ഹൈജാക്ക് ചെയ്യുന്നു'. ഉടൻ രക്ഷാ പ്രവർത്തനവുമായി കരിപ്പൂർ എയർപോർട്ട് അതോറിറ്റി.  കരിപ്പൂരിൽ എത്തിയ 'എ.ബി.സി എയർലൈൻ ആണ് യാത്രക്കാരുടെ കൂട്ടത്തിൽ വിമാനത്തിൽ കയറിയ  നാലു തീവ്രവാദികളുടെ നേതൃത്വത്തിൽ ഹൈജാക്ക് ചെയ്തത്. ആകെ 25 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഈ വിവരം പൈലറ്റ് വഴി എ.ടി.സിയെയും തുടർന്ന് എയർപോർട്ട് അതോറിറ്റിയെയും  അറിയിക്കുന്നു. തുടർന്ന് രക്ഷപ്രവർത്തനത്തിന്റെ ഭാഗമായി വിലപേശൽ നടത്തി എൻ.എസ്.ജിയുടെ നേതൃത്വത്തിൽ തീവ്രവാദികളെ കീഴടക്കി യാത്രക്കാരെ രക്ഷിച്ചു.  യാത്രാ മധ്യേ വിമാനം ഹൈജാക്ക് ചെയ്താൽ എങ്ങനെ നേരിടണമെന്നതിന്റെ ഭാഗമായാണ് കരിപ്പൂരിൽ ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് സംഘടിപ്പിച്ചത്. വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടാൽ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത, പ്രതികരണ സമയം, വിവിധ ഏജൻസികളുടെ ഏകോപനം, കമാൻഡ് കൺട്രോൾ തുടങ്ങിയവയാണ് ഇതുവഴി വിലയിരുത്തിയത്. വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇത്തരത്തിൽ ഉള്...

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്.

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു: കരിമീനിന്റെ പൊതുവായ വിവരങ്ങൾ (General Information about Karimeen):  * ശാസ്ത്രീയ നാമം (Scientific Name): Etroplus suratensis  * ഇംഗ്ലീഷ് പേര് (English Name): Pearl Spot, Green Chromide, Banded Pearlspot  * ആവാസവ്യവസ്ഥ (Habitat): കായലുകൾ, പുഴകൾ, ചതുപ്പുകൾ, പാടശേഖരങ്ങൾ, കുളങ്ങൾ തുടങ്ങിയ ശുദ്ധജലത്തിലും ഓരുജലത്തിലും (brackish water) കരിമീനിനെ കണ്ടുവരുന്നു. കേരളത്തിലെ കായൽ മേഖലകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്, പ്രത്യേകിച്ച് വേമ്പനാട്ട് കായൽ, അഷ്ടമുടി കായൽ, വെള്ളായണി കായൽ എന്നിവിടങ്ങളിൽ.  * ശരീരപ്രകൃതി (Physical Characteristics):    * ഓവൽ ആകൃതിയിലുള്ള ശരീരഘടന.    * ചാരനിറം കലർന്ന പച്ച നിറവും, ശരീരത്തിൽ നേരിയ കറുത്ത വരകളും, ചിതറിയ മുത്തുപോലെയുള്ള പുള്ളികളും കാണാം.    * ചെറിയ വായയാണ് ഇതിനുള്ളത്.    * സാ...

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും.

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും. സഞ്ചരിക്കുന്ന മണ്ണ് പരിശോധനശാല കർഷകർക്ക് വലിയ ആശ്വാസം പകരുന്നതാണ്.  കാർഷിക മേഖലക്ക് സഹായകമാകുന്ന രീതിയിൽ മണ്ണുപരിശോധന സൗകര്യം കൃഷിയിട പരിധിയിലെ കൃഷിഭവനുകളിൽ തന്നെ ലഭ്യമാകും. ഈ വർഷം ആദ്യ ഘട്ടത്തിൽ ജില്ലയിലെ 40 കൃഷിഭവൻ പരിധികളിൽ സൗജന്യമായി മണ്ണ് പരിശോധിച്ച് ഫലം കർഷകർക്ക് നൽകും.  പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ വളപ്രയോഗം നടത്താനും വിളവ് വർദ്ധിപ്പിക്കാൻ ആവശ്യമായ പദ്ധതികളും ആവിഷ്കരിക്കും.  അത്യാധുനിക സൗകര്യമുള്ള ലാബ് സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.  സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.ഷിഹാദിന്റെ നേതൃത്വത്തിലുള്ള ടീമാണ് ലാബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

വിമാനം ഹൈജാക്ക് ചെയ്താൽ നേരിടാൻ കരിപ്പൂർ വിമാനത്താവളം സജ്ജം: ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് വിജയകരം

'ബംഗളൂരുവിൽ നിന്നും ഉച്ചക്ക് 03.07ന് കരിപ്പൂരിലേക്ക് എത്തിയ വിമാനം തീവ്രവാദികൾ ഹൈജാക്ക് ചെയ്യുന്നു'. ഉടൻ രക്ഷാ പ്രവർത്തനവുമായി കരിപ്പൂർ എയർപോർട്ട് അതോറിറ്റി.  കരിപ്പൂരിൽ എത്തിയ 'എ.ബി.സി എയർലൈൻ ആണ് യാത്രക്കാരുടെ കൂട്ടത്തിൽ വിമാനത്തിൽ കയറിയ  നാലു തീവ്രവാദികളുടെ നേതൃത്വത്തിൽ ഹൈജാക്ക് ചെയ്തത്. ആകെ 25 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഈ വിവരം പൈലറ്റ് വഴി എ.ടി.സിയെയും തുടർന്ന് എയർപോർട്ട് അതോറിറ്റിയെയും  അറിയിക്കുന്നു. തുടർന്ന് രക്ഷപ്രവർത്തനത്തിന്റെ ഭാഗമായി വിലപേശൽ നടത്തി എൻ.എസ്.ജിയുടെ നേതൃത്വത്തിൽ തീവ്രവാദികളെ കീഴടക്കി യാത്രക്കാരെ രക്ഷിച്ചു.  യാത്രാ മധ്യേ വിമാനം ഹൈജാക്ക് ചെയ്താൽ എങ്ങനെ നേരിടണമെന്നതിന്റെ ഭാഗമായാണ് കരിപ്പൂരിൽ ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് സംഘടിപ്പിച്ചത്. വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടാൽ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത, പ്രതികരണ സമയം, വിവിധ ഏജൻസികളുടെ ഏകോപനം, കമാൻഡ് കൺട്രോൾ തുടങ്ങിയവയാണ് ഇതുവഴി വിലയിരുത്തിയത്. വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇത്തരത്തിൽ ഉള്...

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

ആരൽ എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യത്തെ കുറിച്ചറിയാം

 ആരൽ  എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണിത്. ഈ മീനിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:  രൂപം: പാമ്പിനെപ്പോലെ നീളമുള്ള ശരീരമാണ് ഇതിന്. ശരീരത്തിന് മുകളിലായി നീളത്തിൽ മുള്ളുകൾ കാണപ്പെടുന്നു  വാസം: പുഴകൾ, തടാകങ്ങൾ, തോടുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിലാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്. വെള്ളത്തിനടിയിലെ ചെളിയിലും കല്ലുകൾക്കിടയിലും ഒളിച്ചിരിക്കാൻ ഇവ ഇഷ്ടപ്പെടുന്നു. അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള  ഭക്ഷണം: ചെറിയ ജീവനുള്ള ഇരകളെയാണ് ഇവ ഭക്ഷിക്കുന്നത്. ചെറിയ മീനുകൾ, പുഴുക്കൾ, പ്രാണികൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം.  പ്രത്യേകത: രാത്രികാലങ്ങളിലാണ് ഇവ കൂടുതൽ സജീവമാകുന്നത്. ഇതിന്റെ മുതുകിൽ ചെറിയ ...

മലപ്പുറം മിനി ഊട്ടിക്ക് സമീപം ഇടി മിന്നലേറ്റ് യുവാവ് മരണപ്പെട്ടു.

മിനി ഊട്ടിക്ക് സമീപം കോഴി ലോറിയിലെ ഡ്രൈവർ മിന്നലേറ്റ് മരിച്ചു; അപകടം ലോഡ് ഇറക്കിയ ശേഷം വണ്ടി കഴുകുന്നതിനിടെ..! മിനി ഊട്ടിക്ക് സമീപം ഇടിമിന്നലേറ്റ് യുവാവ് ദാരുണമായി മരണപ്പെട്ടു. ഉള്ളിയേരി കക്കഞ്ചേരി ഇല്ലത്ത് താഴെ ഇമ്പിരിയാട്ട് ആഷിദ മൻസിൽ ഷഫീർ (28) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. കോഴിവണ്ടിയിലെ ഡ്രൈവറായ ഷഫീർ, ലോഡ് ഇറക്കിയ ശേഷം വാഹനം കഴുകിക്കൊണ്ടിരിക്കെയാണ് മിന്നലേറ്റത്. ​മിന്നലേറ്റ ഉടൻ തന്നെ ഷഫീറിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടസമയത്ത് ഷഫീറിനൊപ്പമുണ്ടായിരുന്ന ആൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അസീസ് - വഹീദ ദമ്പതികളുടെ മകനാണ് ഷഫീർ. ഭാര്യ: മുർഷിദ. മൂന്ന് വയസ്സുകാരി ഹെൻസ മറിയം ഏക മകളാണ്. സഹോദരങ്ങൾ: അഫ്സൽ, ആഷിദ.

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വലിയോറ സ്വദേശിക്കും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്.

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വേങ്ങര സായംപ്രഭ അംഗത്തിനും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്. സായം പ്രഭാ അംഗം വലിയോറ പുത്തനങ്ങാടി പൂക്കുളംബസാറിലെ കോരംകുളങ്ങരകുഞ്ഞി മരക്കാർ (72)നാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം വേങ്ങര സായംപ്രഭയിലെത്തി ഉച്ചയോടെ തിരിച്ചു പോകുമ്പോൾ വേങ്ങര അങ്ങാടിയിൽ വച്ചാണ് പൊള്ളലേറ്റത്. കൈ മുട്ടിന് താഴെയാണ് പൊള്ളലേറ്റത്. റിട്ട. വനപാലകനായ അക മ്പാടം സ്വദ്ദേശിയായ ചോലയിൽ മുഹമ്മദ് ( 62 )നും സൂര്യാതപമേറ്റു. മൂലേപ്പാടത്തുള്ള സ്ഥലത്ത്പോയശേഷം ഉച്ചയോടെ വീട്ടിലേക്ക് ബൈക്കിൽ പോകു മ്പോൾ മൂലേപ്പാടം ഹെൽത്ത് സെന്ററിന് സമീപം വെച്ച്ബൈക്ക് നിറുത്തി ഹെൽമറ്റ് എടുത്ത ശേഷം മുഖം തുടക്കാൻ ഒരുങ്ങുംപ്പോഴാണ് ശക്തമായ ചൂടുകാറ്റിൽ മുഖത്തും കഴുത്തിലും സൂ ര്യാതപമേറ്റത്. അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടി. മുഖം മുഴുവൻ കരുവാളിക്കുകയും നീ റ്റൽ അനുഭവപ്പെടുകയും ചെയ്തു എന്നും മുഹമ്മദ് പറഞ്ഞു.