ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇന്നത്തെ പത്രവർത്തകൾ

പ്രഭാത വാർത്തകൾ


◼️രാജ്യത്ത് വിദ്വേഷ അന്തരീക്ഷം സൃഷ്ടിച്ചതിനു പിന്നില്‍ സുപ്രീം കോടതി വിമര്‍ശിച്ച നൂപുര്‍ ശര്‍മ്മ മാത്രമല്ല, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ളവരാണെന്നു രാഹുല്‍ ഗാന്ധി എംപി. വിദ്വേഷത്തിന്റേയും വെറുപ്പിന്റേയും അന്തരീക്ഷം സൃഷ്ടിക്കുന്നത് രാജ്യവിരുദ്ധ നടപടിയാണെന്നും രാഹുല്‍ പറഞ്ഞു.

◼️എസ്എഫ്ഐക്കാര്‍ ആക്രമിച്ച എംപി ഓഫീസ് തന്റേതല്ല, ജനങ്ങളുടേതാണെന്ന് രാഹുല്‍ഗാന്ധി എംപി. അക്രമം നടത്തിയത് കുട്ടികളാണ്. കുട്ടികളോടു പരിഭവമില്ല. ദേഷ്യവുമില്ല. കുട്ടികളുടെ ഈ പ്രവര്‍ത്തി മറക്കാവുന്നതേയുള്ളു. പക്ഷേ അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്ന് ഇവര്‍ തിരിച്ചറിയണം. രാഹുല്‍ഗാന്ധി പറഞ്ഞു. എസ്എഫ്ഐക്കാര്‍ വച്ച വാഴ എടുത്തു മാറ്റിയാണ് രാഹുല്‍ഗാന്ധി ഓഫീസിലെ കസേരയില്‍ ഇരുന്നത്.

◼️ബത്തേരിയില്‍ ബഫര്‍സോണ്‍ വിരുദ്ധ റാലി നയിച്ച് രാഹുല്‍ ഗാന്ധി. ബിജെപിയുടെയും സിപിഎമ്മിന്റെയും ആശയങ്ങളില്‍ തന്നെ അക്രമമുണ്ടെന്നും ആക്രമിച്ചു ഭയപ്പെടുത്താനാണ് ഇരു പാര്‍ട്ടികളും ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ തന്നെ ഭയപ്പെടുത്താനോ നിലപാട് മാറ്റാനോ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

◼️സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയായ 'മെഡിസെപ്' മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അടക്കം 30 ലക്ഷം പേര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നതാണ് മെഡിസെപ്. അരലക്ഷം താല്‍ക്കാലിക ജീവനക്കാര്‍ക്കും ആനുകൂല്യം ലഭിക്കും. പ്രതിവര്‍ഷം മൂന്നു ലക്ഷം രൂപയുടെ പരിരക്ഷ പാര്‍ട്ട് ടൈം ജീവനക്കാര്‍ക്കും ലഭിക്കും. 300 ആശുപത്രികളെ എംപാനല്‍ ചെയ്തു. സംസ്ഥാനത്തിനു പുറത്ത് 15 ആശുപത്രികളിലും മെഡിസെപ് ലഭ്യമാകും. 500 രൂപയാണു പ്രതിമാസ പ്രീമിയം. ഓറിയന്റല്‍ ഇന്‍ഷുറന്‍സാണ് മെഡിസെപിന്റെ ഏജന്‍സി.

◼️എകെജി സെന്റര്‍ ആക്രണക്കേസിലെ പ്രതിയെക്കുറിച്ച് ഒരു തുമ്പും കിട്ടിയില്ല. സിസിടിവിയും ചില ഫേസ്ബുക്ക് അക്കൗണ്ടുകളും പരിശോധിച്ചെങ്കിലും പ്രതിയിലേക്ക് എത്താനായില്ല. എകെജി സെന്ററിലേക്ക് സ്ഫോടക വസ്തുവെറിഞ്ഞ ശേഷം പ്രതി ലോ കോളജ് ജംഗ്ഷനിലൂടെ മുന്നോട്ടു പോയെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത്. വാഹനത്തിന്റെ നമ്പര്‍ മനസിലാക്കാനായിട്ടില്ല.

◼️എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണത്തിനു തത്കാലം കലാപക്കേസില്ല. സ്ഫോടകവസ്തു ഉപയോഗിച്ച് നാശനഷ്ടം വരുത്താന്‍ ശ്രമിച്ചെന്നാണ് എഫ്ഐആര്‍. സ്ഫോടക വസ്തു നിരോധന നിയമവും സ്ഫോടനമുണ്ടാക്കി സ്വത്തിനും ജീവനും നാശം വരുത്തുന്ന വകുപ്പും ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പൊലീസുകാരെല്ലാം അരിച്ചു പെറുക്കിയിട്ടും പ്രതിയെ കുറിച്ച് വ്യക്തമായ സൂചനയില്ല. പൊലീസുകാര്‍ കാവല്‍ നില്‍ക്കുമ്പോഴാണ് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ഇതു സുരക്ഷ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍.

◼️കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം വെറും തമാശയായിരുന്നെന്നു പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി ഫലം ദേശീയതലത്തില്‍ വളരെ തമാശയായിരുന്നു. 1,25,509 പേര്‍ക്ക് എ പ്ലസ് കിട്ടിയതിനെ കുറിച്ചായിരുന്നു പരാമര്‍ശം. ഇത്തവണ എ പ്ലസിന്റെ  കാര്യത്തില്‍ നിലവാരം ഉള്ളതാക്കി.  മന്ത്രി പറഞ്ഞു. സ്‌കൂള്‍വിക്കി അവാര്‍ഡ് വിതരണ വേദിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

◼️ബഫര്‍സോണ്‍ വിഷയത്തില്‍ താനയച്ച കത്തിനു മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്ന രാഹുല്‍ ഗാന്ധി എംപിയുടെ വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ്. രാഹുല്‍ ഗാന്ധി ജൂണ്‍ എട്ടിനു മുഖ്യമന്ത്രിക്ക് എഴുതിയ കത്ത്   13 ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു. ജൂണ്‍ 23 ന് മുഖ്യമന്ത്രി മറുപടി നല്‍കി. ബഫര്‍ സോണ്‍ വിഷയത്തില്‍ എല്ലാ ആശങ്കകളും പരിഹരിക്കുമെന്ന് ഉറപ്പു നല്‍കുകയും പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ടാണ് കത്തു നല്‍കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

◼️മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പി.സി ജോര്‍ജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും. ഇന്ന് 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തലുകള്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പി സി ജോര്‍ജും സ്വപ്ന സുരേഷുമാണ് പ്രതികള്‍.

◼️സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി പിടിച്ചെടുത്ത സ്വര്‍ണാഭരണങ്ങളും ഡോളറും തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. കുടുംബ സ്വത്തായി ലഭിച്ച സ്വര്‍ണമാണെന്നും  സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധമില്ലെന്നുമാണ് സ്വപ്നയുടെ വാദം. കൊച്ചിയിലെ എന്‍ ഐഎ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. സ്വര്‍ണവും ഡോളറും കണ്ടുകെട്ടാന്‍ അനുമതി തേടി എന്‍ഐഐയും ഇതേ കോടതിയെ സമീപിച്ചിട്ടുണ്ട്.

◼️സ്വപ്ന പ്രതിയായ സര്‍ക്കാരിനെതിരായ ഗൂഢലോചനക്കേസില്‍ എച്ച്ആര്‍ഡിഎസ് ജീവനക്കാരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. എച്ച്ആര്‍ഡിഎസ് ചീഫ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ജോയ് മാത്യു ഉള്‍പ്പടെയുള്ളവരുടെ മൊഴിയാണ് എടുത്തത്.

◼️നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്ന് പ്രോസിക്യൂഷന് മുന്നറിയിപ്പുമായി ഹൈക്കോടതി. ഇല്ലെങ്കില്‍ പ്രോസിക്യൂഷനു ദോഷമാകും, അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയായി കണക്കാക്കേണ്ടിവരും. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ചോര്‍ന്നോയെന്നറിയാന്‍ കോടതിയുടെ പക്കലുളള മെമ്മറി കാര്‍ഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇങ്ങനെ നിരീക്ഷിച്ചത്.

◼️കെഎസ്ആര്‍ടിസിയിലെ സമരത്തിനെതിരെ ഹൈക്കോടതി നലപാടെടുത്തതിനു പിറകേ ഗതാഗത മന്ത്രി ആന്റണി രാജുവും. കെ എസ്ആര്‍ടിസിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ സമരം ചെയ്യരുത്. ഡ്യൂട്ടി പരിഷ്‌കരണം ആലോചിക്കുന്നുണ്ട്. സിംഗിള്‍ ഡ്യൂട്ടി സംവിധാനം ശക്തിപ്പെടുത്തും. അഞ്ചാറു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ സഹായമില്ലാതെ കെഎസ് ആര്‍ടിസിക്കു പ്രവര്‍ത്തിക്കാനാകും. പ്രതിദിനം ആറു കോടി രൂപ വരുമാനവും അത്രയും തുക ചെലവുമുണ്ട്. മന്ത്രി പറഞ്ഞു.

◼️തീരദേശ മേഖലയില്‍ ജാഗ്രതാ നിര്‍ദേശം. ഞായറാഴ്ച രാത്രി 11.30 വരെ കേരള തീരത്ത് 3.6 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കു സാധ്യത.ു കടലാക്രമണത്തിനും സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു നിര്‍ദേശം.

◼️മെഡിസെപ് പദ്ധതിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെ ചെണ്ടമേളം തുടര്‍ന്നതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് വേദിക്കു പുറത്ത് സ്വാഗതമോതാന്‍ നിയോഗിച്ച ചെണ്ടമേള സംഘം കൊട്ടിയത്. പ്രസംഗം നിര്‍ത്തി ദേഷ്യപ്പെട്ട മുഖ്യന്ത്രി ഇപ്പോള്‍ ഇതിനെക്കുറിച്ച് താന്‍ സംസാരിക്കുന്നില്ലെന്ന് പറഞ്ഞു. വേദിയിലുണ്ടായിരുന്ന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പൊലീസുകാരോടു പറഞ്ഞാണ് ചെണ്ടമേളം നിര്‍ത്തിച്ചത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു.

◼️മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് നിശബ്ദരാക്കാനാണ് പിണറായി സര്‍ക്കാരിന്റെ ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മോദി രീതിയാണ് പിണറായിയുടേത്. തനിക്കെതിരേ അഞ്ചു കേസുകളാണ് എടുത്തത്. ഒന്നിലും എഫ്ഐആര്‍ ഇടുന്നില്ല. കോടതിയില്‍ കേസു വന്നെങ്കില്‍ വസ്തുതകള്‍ ബോധ്യപ്പെടുത്താമായിരുന്നു. ചെന്നിത്തല പറഞ്ഞു.

◼️കെപിസിസി പ്രസിഡന്റ് കെ. സുധാകരന് വട്ടാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. എകെജി സെന്ററിനു നേരെയുള്ള ബോംബേറ് കണ്ണൂര്‍ ഡിസിസിയില്‍ ആസൂത്രണം ചെയ്തതാണ്. കണ്ണൂരില്‍ ബോംബ് രാഷ്ട്രീയം കളിച്ച സുധാകരന്‍  കെപിസിസിയില്‍ എത്തിയപ്പോഴും അത് തുടരുകയാണെന്നും ജയരാജന്‍ പറഞ്ഞു.

◼️സ്ത്രീകളിലൂടെയായിരിക്കും കോണ്‍ഗ്രസിന്റെ അന്ത്യമെന്ന് മന്ത്രി സജി ചെറിയാന്‍. സരിതയേയും സ്വപ്നയേയും കൊണ്ടുവന്നത് അവരാണെന്നാണ് സജി ചെറിയാന്‍ ആരോപിച്ചത്. യുഡിഎഫ് കാലത്ത് സരിത പറഞ്ഞതുപോലൊരു കഥയാണ് ഇപ്പോള്‍ സ്വപ്ന പറയുന്നത്. ഈ സ്ത്രീ പറഞ്ഞാല്‍ തകരുന്നതാണോ പിണറായി വിജയന്‍. എവിടുന്ന് കിട്ടി ഈ സാധനത്തിനെയെന്നും മന്ത്രി പരിഹസിച്ചു. ആലപ്പുഴയിലെ എല്‍ഡിഎഫ് റാലിയിലായിരുന്നു മന്ത്രിയുടെ പ്രസംഗം.  

◼️തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ഉമാ തോമസിനെതിരെ ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് ഹര്‍ജി. മതത്തെ ഉപയോഗിച്ച് ഉമ തോമസ് വോട്ട് നേടിയെന്ന് ആരോപിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന ദിലീപാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഉമ തോമസ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയില്ലന്നും ഹര്‍ജിയില്‍ പറയുന്നു.

◼️രാഹുല്‍ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം ഇന്നും നാളേയും തുടരും. രാവിലെ 11 ന് വയനാട് നെന്മേനി പഞ്ചായത്തിലെ കോളിയാടിയില്‍ തൊഴിലുറപ്പ് തൊഴിലാളി സംഗമത്തില്‍ പങ്കെടുക്കും. മലപ്പുറം വണ്ടൂരില്‍ നടക്കുന്ന യുഡിഎഫ് പൊതുയോഗത്തില്‍ പ്രസംഗിക്കും. മലപ്പുറം ജില്ലയില്‍ നാളെ അഞ്ചു പൊതു പരിപാടികളില്‍ പങ്കെടുക്കും.

◼️ന്യൂസിലാന്‍ഡ് പോലീസില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥ. കോട്ടയം ജില്ലയിലെ പാലാ സ്വദേശിനിയായ അലീന അഭിലാഷാണ് റോയല്‍ ന്യൂസിലന്‍ഡ് പൊലീസ് കോളേജില്‍ പരിശീലനം പൂര്‍ത്തിയാക്കി പോലീസ് ഓഫീസറായത്. ഒട്ടാഗോ യൂണിവേഴ്സിറ്റിയില്‍നിന്ന് സൈക്കോളജിയും ക്രിമിനോളജിയും പൂര്‍ത്തിയാക്കിയശേഷമാണ് അലീന പൊലീസില്‍ ചേര്‍ന്നത്. ഉളളനാട് പുളിക്കല്‍ അഭിലാഷ് സെബാസ്റ്റ്യന്റെയും പുറവക്കാട്ട് ബോബിയുടെയും മകളാണ് ഇരുപത്തിരണ്ടുകാരിയായ അലീന.

◼️വിഴിഞ്ഞം വില്ലേജ് ഓഫീസില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് അറസ്റ്റില്‍. ഒളിവിലായിരുന്ന ബി.കെ. രതീഷിനെയാണ് പിടികൂടിയത്. കെട്ടിട നികുതി ഇനത്തില്‍ 6,30,000 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. 57 പേരുടെ നികുതിയാണ് ഇയാള്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്.

◼️കടുവ സിനിമ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് നല്‍കിയ സിംഗിള്‍ ബഞ്ച് ഉത്തരവില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. സിനിമയ്ക്കെതിരെ ജോസ് കുരുവിനാക്കുന്നേല്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ഉത്തരവിനെതിരെ തിരക്കഥാകൃത്ത് ജിനു വര്‍ഗീസ് എബ്രഹാമും നിര്‍മ്മാതാക്കളായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സമര്‍പ്പിച്ച അപ്പീലിലാണ് ഇടപെടില്ലെന്ന് അറിയിച്ചത്.

◼️വാക്സീനെടുത്തിട്ടും പേവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. പാലക്കാട് ജില്ലാ കളക്ടറും ജില്ലാമെഡിക്കല്‍ ഓഫീസറും വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന്  മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഒരാഴ്ച്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.  

◼️അവധിയായ ഒന്നാം തീയതി മദ്യവില്‍പന നടത്തിയ ബിവറേജസ് ജീവനക്കാരനെ അറസ്റ്റു ചെയ്തു. മണ്ണഞ്ചേരി കുന്നപ്പള്ളി തച്ചം വീട്ടില്‍ ഉദയകുമാര്‍ (50) ആണ് 22 കുപ്പി മദ്യം സഹിതം അറസ്റ്റിലായത്.

◼️സ്വര്‍ണം തട്ടിയെടുത്തെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തെ പടിഞ്ഞാറത്തറ പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ സ്വദേശിയായ യുവാവിനെയാണ് സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചത്. കോഴിക്കോട് അടിവാരം തലക്കാട് വീട്ടില്‍ മുഹമ്മദ് ഷാഫി (32), പൂനൂര്‍ പിലാത്തോട്ടത്തില്‍ മുനീര്‍ (40) താമരശ്ശേരി തിയ്യര്‍തൊടുക വീട്ടില്‍ ഫാസില്‍ അലി (28) എളേറ്റില്‍ ചീനംതാപൊയില്‍ വീട്ടില്‍ അലി (62) എന്നിവരെയാണ് പിടികൂടിയത്.

◼️പാലക്കാട് ജില്ലയിലെ അഹല്യ ക്യാമ്പസില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് ക്യാമ്പിനുനേരെ ആക്രമണമെന്ന് പരാതി. ഉച്ചയോടെ  ബൈക്കിലെത്തിയ നാലംഗ സംഘം ഫ്ളക്സ് ബോര്‍ഡുകളും കമാനങ്ങളും അടിച്ചുതകര്‍ത്തെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

◼️വിഴിഞ്ഞത്ത് ഒന്നര വയസ്സുകാരിയെ തേപ്പുപ്പെട്ടി കൊണ്ട് പൊള്ളലേല്‍പ്പിച്ച പിതാവ് അറസ്റ്റില്‍. മുല്ലൂര്‍ സ്വദേശി അഗസ്റ്റിനാണ് പിടിയിലായത്.

◼️അട്ടപ്പാടിയില്‍ യുവാവിനെ കൊലപ്പെടുത്തിയത് പണത്തിന്റെ പേരിലാണെന്ന് പാലക്കാട് എസ്പി ആര്‍ വിശ്വനാഥ്. തോക്ക് നല്‍കാമെന്നു പറഞ്ഞ് കൊല്ലപ്പെട്ട നന്ദകിഷോറും ഗുരുതര പരിക്കേറ്റ വിനായകനും പ്രതികളില്‍നിന്ന് പണം വാങ്ങിയിരുന്നു. കബളിപ്പിച്ചെന്ന് മനസിലായതോടെ ഇരുവരേയും പ്രതികള്‍ വടികളും ഇരുമ്പ് പൈപ്പും ഉപയോഗിച്ച് മര്‍ദ്ദിച്ചു. പത്തു പ്രതികളും മര്‍ദിച്ചിട്ടുണ്ട്. കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. അഷറഫ്, സുനില്‍ എന്നിവരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.

◼️വിതുരയില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്ററെ അറസ്റ്റു ചെയ്തു. വിതുര സ്വദേശി ബെഞ്ചമിന്‍ (68) ആണ് അറസ്റ്റിലായത്. വീട്ടിലെ മുറിയിലേക്ക് വിളിച്ചു കൊണ്ടുപോയി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്.

◼️പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവംമൂലം യുവതി മരിച്ചു. പൂനൂര്‍ സ്വദേശി ഷാഫിയുടെ ഭാര്യ അടിവാരം  ചെമ്പലങ്കോട് ജഫ്‌ലയാണ് (20) കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. യുവതി പ്രസവിച്ച കുഞ്ഞിനെ വെന്റിലേറ്ററിലേക്കു മാറ്റി.

◼️അബുദാബിയില്‍ മലപ്പുറം സ്വദേശിനി മരിച്ചത് മര്‍ദ്ദനമേറ്റെന്ന് കുടുംബം. കഴിഞ്ഞ മാസം 11 ന് മരിച്ച കുറ്റിപ്പുറം രാങ്ങാട്ടൂര്‍ സ്വദേശി അഫീലയ്ക്കു മര്‍ദനമേറ്റിരുന്നെന്നാണ് ആരോപണം. മരിക്കുന്നതിനു രണ്ടു ദിവസം മുമ്പ് കരയുന്ന വോയ്സ് സന്ദേശവും ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ ഫോട്ടോയും അഫീല അയച്ചിരുന്നെന്നാണു പരാതി.

◼️ബിജെപി ദേശീയ നിര്‍വ്വാഹക സമിതി ഇന്ന് ഹൈദരാബാദില്‍ ആരംഭിക്കും. കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള കര്‍മപദ്ധതികള്‍ തയാറാക്കും. തെലങ്കാനയിലും കര്‍ണാടകയിലും നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് യോഗം. തെരഞ്ഞെടുപ്പ് പോരാട്ടത്തിന് പ്രവര്‍ത്തകരെ ആവേശഭരിതരാക്കാന്‍ നാളെ  ഹൈദരാബാദില്‍ നടത്തുന്ന മഹാറാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കും.  

◼️നബി വിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയ്ക്കും പോലീസിനുമെതിരെ സുപ്രീംകോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചതിനു പിറകേ, നടപടിയെടുത്തെന്ന് ന്യായീകരിച്ച് ഡല്‍ഹി പോലീസ്. കഴിഞ്ഞ 18 നുു നൂപുര്‍ ശര്‍മയുടെ മൊഴിയെടുത്തെന്നാണ് പൊലീസ് വിശദീകരണം. നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യാതെ പോലീസ് പരവതാനി വിരിച്ചിരിക്കുകയാണെന്ന് കോടതി വിമര്‍ശിച്ചിരുന്നു. രാജ്യത്ത് കലാപങ്ങളിലൂടെ ഒരുപാടു നഷ്ടമുണ്ടാക്കിയ നൂപുര്‍ ശര്‍മ്മ രാജ്യത്തോടു മാപ്പു പറയണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍ ശര്‍മ്മയാണെന്നും കോടതി കുറ്റപ്പെടുത്തി.

◼️റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനുമായി ഫോണിലൂടെ ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രൈന്‍ പ്രതിസന്ധി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് മോദി ആവര്‍ത്തിച്ചു. വ്യാപാര വിഷയങ്ങളും സംസാരിച്ചു.

◼️വ്യോമയാന ഇന്ധനം, പെട്രോള്‍, ഡീസല്‍ എന്നിവയുടെ കയറ്റുമതി തീരുവ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. വ്യോമയാന ഇന്ധനത്തിനും പെട്രോളിനും  ലിറ്ററിന് ആറു രൂപയും ഡീസലിന് 13 രൂപയുമാണ് കയറ്റുമതി തീരുവ. കൂടാതെ രാജ്യത്തെ എണ്ണശുദ്ധീകരണശാലകള്‍ക്കുണ്ടാകുന്ന അധികനേട്ടത്തിന് സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തുകയും ചെയ്തു.

◼️കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് വിട്ട് പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ച പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഉടന്‍ ബിജെപിയില്‍ ചേര്‍ന്നേക്കും. 89 കാരനായ അമരീന്ദര്‍ സിംഗ് ഇപ്പോള്‍ ശസ്ത്രക്രിയയ്ക്കായി ലണ്ടനിലാണ്. അടുത്തയാഴ്ച തിരിച്ചെത്തിയ ശേഷം ബിജെപിയില്‍ ചേരുമെന്നാണു റിപ്പോര്‍ട്ട്.

◼️ഉദയ്പൂര്‍ കൊലക്കേസിലെ പ്രതി റിയാസ് അക്താരിയുടെ ബൈക്ക് നമ്പര്‍ മുംബൈ ഭീകരാക്രമണ തീയതിയെ ഓര്‍മിപ്പിക്കുന്ന 2611. അയ്യായിരം രൂപ അധികം നല്‍കിയാണ് ഈ നമ്പര്‍ സ്വന്തമാക്കിയതെന്ന് പൊലീസ്.

◼️സിഗരറ്റ് കവറുകള്‍ മാറ്റാന്‍ തീരുമാനിച്ച് കമ്പനികള്‍. പാക്കറ്റിനായി ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ഉപേക്ഷിക്കുകയാണ്. മണ്ണില്‍ അലിഞ്ഞ് പോകാന്‍ കഴിയുന്ന കവറാണ് ഇനി മുതല്‍ സിഗരറ്റ് പാക്കറ്റായി വരികയെന്ന് കമ്പനികള്‍ അറിയിച്ചു.

◼️സിംഗപ്പൂരില്‍ ടോയ്ലറ്റ് മലിനജലം ശുദ്ധീകരിച്ച് പുതിയ ബിയര്‍ പുറത്തിറക്കി. റീസൈക്കിള്‍ ചെയ്ത മലിനജലം ഉപയോഗിച്ച് ന്യൂബ്രൂ എന്ന പേരിലുള്ള ബിയറാണു പുറത്തിറക്കിയത്.

◼️ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനമവസാനിക്കുമ്പോള്‍, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു. സെഞ്ചുറി നേടിയ ഋഷഭ്പന്തിന്റെയും പുറത്താകാതെ 83 റണ്‍സടിച്ച ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് തുണയായത്. അഞ്ചിന് 98 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയ്ക്ക് ആറാം വിക്കറ്റില്‍ 222 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഋഷഭ് പന്ത് - രവീന്ദ്ര ജഡേജ സഖ്യമാണ് രക്ഷകരായത്.

◼️വിവിധ സംസ്ഥാനങ്ങളിലെ പലസ്ഥലങ്ങളിലായി ഫെഡറല്‍ ബാങ്ക് പുതിയ 10 ശാഖകള്‍ തുറന്നു. തമിഴ്‌നാട്ടിലെ സുന്ദരപുരം, തിരുവണ്ണാമലൈ, സെയ്ദാപേട്ട്, സേനൂര്‍, അഴഗുസേനൈ, കാല്‍പുദൂര്‍, സുപള്ളിപ്പട്ട് എന്നിവിടങ്ങളിലും ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുള്ള മധുര്‍വാഡയിലും തെലങ്കാനയിലെ സംഗറെഡിയിലും ഗുജറാത്തിലെ മെഹ്‌സാനയിലുമാണ് പുതിയ ശാഖകള്‍ തുടങ്ങിയത്. ബാങ്കിന്റെ പ്രവര്‍ത്തനം രാജ്യത്തുടനീളം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ശാഖകള്‍ തുറക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി ആഘോഷമായ ആസാദി കാ അമൃത് ഉത്സവിനോടനുബന്ധിച്ച്, ആഗസ്റ്റ് 15 ന് 15 പുതിയശാഖകള്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.  10 ശാഖകള്‍ കൂടി തുറന്നതോടെ ബാങ്കിന്റെ ആകെ ശാഖകളുടെ എണ്ണം 1291 ആയി.

◼️ഇന്ത്യയ്ക്ക് പ്രിയപ്പെട്ട ക്രൂഡ് ഓയില്‍ വിതരണക്കാരായി സ്ഥാനമുറപ്പിക്കാനൊരുങ്ങി റഷ്യ. ഇറാഖിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് ജൂണ്‍ മാസത്തില്‍ റഷ്യ ഒന്നാമതെത്തുന്നത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ വിതരണത്തില്‍ റഷ്യ മേല്‍ക്കൈ നേടുന്നത്. സൗദി അറേബ്യയാണ് ഇന്ത്യയിലേക്കുള്ള എണ്ണയൊഴുക്കലില്‍ മൂന്നാംസ്ഥാനത്ത്. യുക്രെയിനുമായുള്ള യുദ്ധം തുടരവെയാണ് റഷ്യ- ഇന്ത്യ എണ്ണവ്യാപാരത്തിലുള്ള വന്‍ കുതിച്ചു ചാട്ടം. മേയില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി പ്രതിദിനം 7,38,000 ബാരലായിരുന്നത്, ജൂണില്‍ 9,85,000 ബാരലായി ഉയര്‍ന്നു. ഇതിന്റെ 21 ശതമാനവും റഷ്യന്‍ എണ്ണയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.

◼️ഇര്‍ഷാദ് അലി, സംവിധായകന്‍ എം എ നിഷാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ടു മെന്‍. 90 ശതമാനവും യുഎഇയില്‍ ചിത്രീകരിച്ച സിനിമയാണിത്. ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. മോഹന്‍ലാല്‍ ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തിറക്കിയത്. ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. വിജനമായ മരുഭൂമിയുടെ പശ്ചാത്തലത്തില്‍ അപരിചിതരായ രണ്ടു പേര്‍ നടത്തുന്ന ഒരു യാത്രയും അതിലുണ്ടാകുന്ന ഉദ്വേഗം നിറഞ്ഞ മുഹൂര്‍ത്തകളുമാണ് ഈ ചിത്രത്തെ വേറിട്ടതാക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഗള്‍ഫ് പശ്ചാത്തലത്തില്‍ ഒരു റോഡ് മൂവി വരുന്നത്.

◼️പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന 'ജവാന്‍'. ആറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി അവകാശം വിറ്റുപോയെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. നെറ്റ്ഫ്ളിക്സാണ് ജവാന്റെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 120 കോടിക്കാണ് സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. തിയറ്റര്‍ റിലീസിന് ശേഷമായിരിക്കും ചിത്രം ഒടിടിയിലെത്തുക. അടുത്ത വര്‍ഷം ജൂലൈയില്‍ ജവാന്‍ പ്രേക്ഷര്‍ക്ക് മുന്നിലെത്തും. നയന്‍താരയാണ് നായികയായി എത്തുന്നത്.

◼️രാജ്യത്തുടനീളം ഇതുവരെ 2,000 യൂണിറ്റ് വിര്‍ട്ടസ് സെഡാനുകള്‍ വിതരണം ചെയ്തതായി ഫോക്‌സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ അറിയിച്ചു. ഈ മാസം ആദ്യം പുറത്തിറക്കിയ ഫോക്‌സ്വാഗണ്‍ വിര്‍ടസ് 11.22 ലക്ഷം രൂപ (എക്‌സ് ഷോറൂം) പ്രാരംഭ വിലയില്‍ ലഭ്യമാണ്. അടുത്തിടെ, ഒരു ഡീലര്‍ ഒരു ദിവസം 150 യൂണിറ്റ് സെഡാന്‍ ഡെലിവറിചെയ്ത് വിര്‍ടസ് 'ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്'സില്‍ ഇടം നേടിയിരുന്നു. ഫോക്സ്വാഗണ്‍ കമ്പനിയുടെ കേരളത്തിലെ ഡീലര്‍ഷിപ്പായ ഇവിഎം മോട്ടോഴ്‌സ് ആന്‍ഡ് വെഹിക്കിള്‍സ് ഇന്ത്യയ്ക്കാണ് ദേശീയ റെക്കോര്‍ഡ് ലഭിച്ചത്. കംഫര്‍ട്ട്‌ലൈന്‍, ഹൈലൈന്‍, ടോപ്ലൈന്‍, ജിടി പ്ലസ് വേരിയന്റുകളില്‍ വിര്‍ട്ടസ് ലഭിക്കും.

◼️''ഞാന്‍ ബൈബിളിനെ സ്‌നേഹിക്കുന്നു. അതിന്റെ കവിതയെ സ്‌നേഹിക്കുന്നു. എന്നാല്‍ ഞാനൊരു ക്രിസ്ത്യാനിയല്ല. അതുപോലെ തന്നെ ഒരു ഹിന്ദുവല്ല. ജൈനനുമല്ല. ഞാന്‍ കേവലം ഞാനാകുന്നു. ആ കവിത എനിക്കിഷ്ടമാണ്. യേശു സംസാരിച്ചുകഴിഞ്ഞിട്ട് രണ്ടായിരം വര്‍ഷങ്ങളിലധികമായിരിക്കുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നത്തേയും പോലെ ഇന്നും നവോന്മേഷവും നവജീവനും തുടിക്കുന്നവയാണ്. അവയ്ക്ക് പ്രായമാകുന്നില്ല. അവ പുത്തനും യുവത്വം തുളുമ്പുന്നതുമായി എന്നെന്നും നിലനില്‍ക്കും''. 'അഗ്നിസമാനമായ വചനങ്ങള്‍'. ഓഷോ. സൈലന്‍സ് ബുക്സ്. വില 288 രൂപ.

◼️രാത്രിയില്‍ ലൈറ്റിട്ട് ഉറങ്ങുന്നത് പ്രായമായവരില്‍ പൊണ്ണത്തടി, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയ്ക്കുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം. ചിക്കാഗോയിലെ നോര്‍ത്ത് വെസ്റ്റേണ്‍ഃ യൂണിവേഴ്‌സിറ്റി ഫെയ്ന്‍ബെര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഒരു സംഘംഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഉറക്കത്തിനിടയിലെ വെളിച്ചവും ആരോഗ്യപ്രശ്‌നങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠനത്തില്‍ പറയുന്നു. 63-84 പ്രായമുള്ള 552 പേരില്‍ പഠനം വിശകലനം ചെയ്തു. അവര്‍ ഹൃദ്രോഗ അപകടസാധ്യത ഘടകങ്ങളുടെ പ്രൊഫൈലുകളുടെ പരിശോധനയ്ക്കും പ്രവര്‍ത്തനത്തിനും വിധേയരായി.  ഓക്സ്ഫോര്‍ഡ് അക്കാഡമിക് സ്ളീപ്പ് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു. രാത്രിയിലെ വെളിച്ചം എക്സ്പോഷര്‍ അമിതവണ്ണത്തിന്റെ ഉയര്‍ന്ന വ്യാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇരുട്ട്  ഉറക്കത്തിന്റെ തടസ്സങ്ങളും കുറയ്ക്കുന്നതായി പഠനത്തില്‍ പറയുന്നു. ലൈറ്റ് എക്സ്പോഷര്‍ ശരീരത്തിന്റെ ആന്തരിക ഉറക്ക ഘടികാരത്തെ മാറ്റാന്‍ പ്രവണത കാണിക്കുന്നു. മാത്രമല്ല, ഉറക്ക-ഉണര്‍വ് ചക്രങ്ങളെ നിയന്ത്രിക്കുകയും ഉറക്കത്തിന്റെ അളവിലും ഗുണനിലവാരത്തിലും ഇടപെടുകയും ചെയ്യുന്ന  സംവിധാനമാണെന്നും ഗവേഷകര്‍ പറയുന്നു. മുറി പൂര്‍ണ്ണമായും ഇരുണ്ടതായിരിക്കുമ്പോള്‍ ശരീരം മെലറ്റോണിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. ഇത് സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു. പൂര്‍ണ്ണമായ ഇരുട്ട് ശാന്തമായി ഉറങ്ങാനും എളുപ്പമാക്കും. പൊണ്ണത്തടി, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കാന്‍ മാത്രമല്ല, വിഷാദരോഗം വരെ കുറയ്ക്കാനും ഇത് സഹായിക്കുന്നതായും പഠനത്തില്‍ പറയുന്നു. മാത്രമല്ല ഇരുട്ടില്‍ ഉറങ്ങുന്നത് കണ്ണുകള്‍ക്ക് ശരിയായ വിശ്രമം നല്‍കുകയും അവയെ സംരക്ഷിക്കുകയും ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ സത്രത്തിലെത്തിയപ്പോള്‍ വല്ലാതെ വൈകിയിരുന്നു.  വിശപ്പുകൊണ്ട് അയാള്‍ തളര്‍ന്നു.  ഉടമ സ്ഥലത്തില്ലാത്തതിരുന്നതിനാല്‍ ഭാര്യ വന്നു കാര്യങ്ങള്‍ തിരക്കി.  അയാള്‍ പറഞ്ഞു:  എനിക്ക് വല്ലാതെ വിശക്കുന്നു.  ഇവിടെ ഭക്ഷണമില്ലെന്നായിരുന്നു അവരുടെ മറുപടി.  ഉടനെ അയാള്‍ പറഞ്ഞു: എങ്കില്‍ എന്റെ അച്ഛന്‍ ചെയ്തത് എനിക്കും ചെയ്യേണ്ടിവരും.  അയാള്‍ പറഞ്ഞത് കേട്ട് അവര്‍ പേടിച്ചു.  ആ സ്ത്രീ അയാള്‍ക്ക് ഭക്ഷണം നല്‍കി.  ഭക്ഷണം കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോള്‍ അവര്‍ ചോദിച്ചു: താങ്കളുടെ അച്ഛന്‍ എന്താണ് ചെയ്തത്?   ഭക്ഷണമില്ലെന്ന് കേട്ടാല്‍ അച്ഛന്‍ കിടന്ന് ഉറങ്ങുമായിരുന്നു.  നിവൃത്തികേടിനേക്കാള്‍ പരിതാരപകരം നിവൃത്തികേടുകൊണ്ട് കൈ നീട്ടുന്നവരോട് കാണിക്കുന്ന നിര്‍ദാക്ഷിണ്യമാണ്.  ഒരാള്‍ സഹായം തേടുന്നത് അയാളുടെ പോരാട്ടശേഷി അവസാനിച്ചതുകൊണ്ടോ തനിയെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതുകൊണ്ടോ ആയിരിക്കാം.  അവസാന നിമിഷം വരെ തന്റെ ഞെരുക്കങ്ങള്‍ ആരുമറിയാതിരിക്കാന്‍ എല്ലാവരും ശ്രമിക്കും.  എല്ലാവരും ഉപേക്ഷിക്കപ്പെട്ടു നിസ്സാഹായനായിത്തീരുമോ എന്ന പേടികൊണ്ടാണു പലരും തങ്ങളര്‍ഹിക്കുന്നതൊന്നും നേടാന്‍ ഇറങ്ങിത്തിരിക്കാത്തത്. നമുക്ക് അവരുടെ കരം പിടിക്കാം, കരുണകാട്ടാം.  - ശുഭദിനം.
➖➖➖➖➖➖➖➖

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

ചെമ്മാട് ഉള്ളി ലോഡ് കയറ്റി വന്ന ലോറിയിൽ വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി.

ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി. ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ലോറി ഓടിച്ചു വന്ന ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടി വന്നു.  ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ്. ഉള്ളി ചാക്കുകള്‍ നീക്കം ചെയ്തപ്പോഴാണ് സ്ഫോട വസ്തുക്കള്‍ കണ്ടത്. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

ആസാം വാള assam vala

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

വയോജനങ്ങൾക്കായി “സ്പേസ്” പദ്ധതി ആരംഭിച്ച് വേങ്ങര ഗ്രാമ പഞ്ചായത്ത്

വേങ്ങര: പഞ്ചായത്തിലെ വയോജനങ്ങൾക്കായുള്ള അഞ്ചുവർഷത്തെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി വേങ്ങര ഗ്രാമ പഞ്ചായത്ത് ‘പറച്ചിലും കേൾക്കലും’ എന്ന തലക്കെട്ടിൽ വയോജന “സ്പേസ്” പദ്ധതിക്ക് തുടക്കം കുറിച്ചു. പഞ്ചായത്തിലെ 24 വാർഡുകളിലായി ഫെബ്രുവരി 1 മുതൽ 28 വരെ നടക്കുന്ന ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം വേങ്ങര ലുലു ബഡ്സ് ഗാർഡനിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. അബ്ദുൽ നാസർ നിർവഹിച്ചു. പഞ്ചായത്തിലെ എല്ലാ വയോജനങ്ങളെയും നേരിൽ കണ്ടു അവരുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും കേൾക്കുകയും, അവർക്കായി നടപ്പാക്കുന്ന പദ്ധതികളുടെ രൂപീകരണത്തിൽ നേരിട്ട് പങ്കാളികളാക്കുകയുമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. പദ്ധതി വേങ്ങര സായംപ്രഭാ ഹോം കോർഡിനേറ്റ് ചെയ്യുന്നു. വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം എ കെ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാദിഖ് കോടിയാട്ടിൽ, പഞ്ചായത്ത് സെക്രട്ടറി ലക്ഷ്മി  ,ICDS സൂപ്പർവൈസർ സമിത കുമാരി വി.സി., സായംപ്രഭാ ഹോം ഫെസിലിറ്റേറ്റർ ഇബ്രാഹീം എ.കെ.  എന്നിവർ സംസാരിച്ചു.  പഞ്ചായത്ത് മെമ്പർമാരായ ഒ.കെ. വേല...

മീനും മീനെണ്ണ ഗുളികയും, ഒരുപാടുണ്ട് ഗുണങ്ങൾ

മീനും മീനെണ്ണ ഗുളികയും, ഒരുപാടുണ്ട് ഗുണങ്ങൾ …!!!! 💙🙏💜 ************************************************* മീനെണ്ണ പലവിധത്തില്‍ നമ്മുടെ ശരീരത്തിന് ലഭിക്കാറുണ്ട്. പ്രധാനമായും മത്സ്യാഹാരത്തിലൂടെ തന്നെയാണ് ഒമേഗാ3 ഫാറ്റി ആസിഡ് ആയി അറിയപ്പെടുന്ന മീനെണ്ണ ശരീരത്തില്‍ എത്തുന്നത്. ഇത് അയല, സാല്‍മണ്‍, ട്യൂണ, മത്തി, നെത്തോലി തുടങ്ങിയ മത്സ്യങ്ങളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മീനെണ്ണ ഗുളികപോലുള്ള റെഡിമേഡ് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതും ഈ മത്സ്യങ്ങളില്‍ നിന്നാണ്. ചില ഉല്‍പ്പന്നങ്ങള്‍ കേടുവരാതിരിക്കാന്‍ വിറ്റാമിന്‍ ഇ യും ചെറിയ അളവില്‍ ചേര്‍ക്കാറുണ്ട്. അവയ്‌ക്കൊപ്പം കാത്സ്യം, അയേണ്‍, വിറ്റാമിന്‍ എ, ബി1, ബി2, ബി3, സി, ഡി എന്നിവയൊക്കെ ഉണ്ടാകാറുണ്ട്. ശരീരത്തിലെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമായി മീനെണ്ണ ഗുളികകൾ ഉപയോഗിക്കാറുണ്ട്.ഹൃദയ സംബന്ധമായതും രക്ത സംബന്ധമായതുമായ അവസ്ഥകളിലാണ് ഇത് അധികവും ഉപയോഗിക്കാറ്. ചിലര്‍ രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും കോളസ്‌ട്രോള്‍ കോഴുപ്പ് കുറയ്ക്കാനും മീനെണ്ണ ഉപയോഗിച്ച് വരുന്നു. ഹൃദ്രോഗങ്ങളും സ്‌ട്രോക്കുമൊക്കെ തടയുന്നതിനും മീനെണ്ണ ഉപയോഗിക്കാറുണ്ട്. ഹൃദയാഘാതത്തിന് വര...

കിട്ടിയാൽ നല്ല വിലലഭിക്കുന്ന കടൽ മീനിനെ പരിചയപ്പെടാം Ghol fish -Protonibea diacanthus-croaker fish -Black-spotted Croaker പല്ലി കോര

വിപണിയിൽ നല്ല വിലയുള്ളതും  ഭക്ഷ്യയോഗ്യമായതുമായ  കടൽ മത്സ്യംമാണിത് .ഈ മത്സ്യത്തെ പല്ലിക്കോര,ഘോൾ മത്സ്യം,പട്ത്തക്കോര, Ghol Fish സ്വർണ്ണം മത്സ്യം എന്നീ പേരുകളിൽ ഇല്ലാം  എന്നറിയപ്പെടുന്നു . ഇതിന്റെ ശാസ്ത്രീയനാമം പ്രോട്ടോണിബിയ ഡയകാന്തസ് എന്നാണ്. ഈ മത്സ്യത്തെ ഉണക്ക മീൻ എന്ന രീതിയിലാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇവയുടെ തൊലിയിൽ കാണപ്പെടുന്ന കൊളിജിൻ എന്ന ഭക്ഷ്യയോഗ്യമായ വസ്തു ഉപയോഗിച്ച് മരുന്ന്, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ നിർമ്മിക്കുന്നു. മത്സ്യത്തിന്റെ ചിറകിൽ നിന്നുണ്ടാക്കുന്ന നാര് ഉപയോഗിച്ച് മുറിവുകൾ തുന്നിക്കെട്ടാനും വീഞ്ഞ് ശുദ്ധീകരിക്കാനും സാധിക്കുന്നു .ഇന്ത്യൻ മഹാസമുദ്രത്തിലും ശാന്തസമുദ്രത്തിലും പേർഷ്യൻ ഉൾക്കടലിലുമാണ് സാധാരണയായി ഈ മീനിനെ ലഭിക്കുന്നത്. പല്ലിക്കോര മത്സ്യങ്ങൾക്കു വലിയ വില ലഭിക്കാറുണ്ട്

ആരൽ എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യത്തെ കുറിച്ചറിയാം

 ആരൽ  എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണിത്. ഈ മീനിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:  രൂപം: പാമ്പിനെപ്പോലെ നീളമുള്ള ശരീരമാണ് ഇതിന്. ശരീരത്തിന് മുകളിലായി നീളത്തിൽ മുള്ളുകൾ കാണപ്പെടുന്നു  വാസം: പുഴകൾ, തടാകങ്ങൾ, തോടുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിലാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്. വെള്ളത്തിനടിയിലെ ചെളിയിലും കല്ലുകൾക്കിടയിലും ഒളിച്ചിരിക്കാൻ ഇവ ഇഷ്ടപ്പെടുന്നു. അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള  ഭക്ഷണം: ചെറിയ ജീവനുള്ള ഇരകളെയാണ് ഇവ ഭക്ഷിക്കുന്നത്. ചെറിയ മീനുകൾ, പുഴുക്കൾ, പ്രാണികൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം.  പ്രത്യേകത: രാത്രികാലങ്ങളിലാണ് ഇവ കൂടുതൽ സജീവമാകുന്നത്. ഇതിന്റെ മുതുകിൽ ചെറിയ ...

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

ചെമ്മാട് ഉള്ളി ലോഡ് കയറ്റി വന്ന ലോറിയിൽ വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി.

ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി. ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ലോറി ഓടിച്ചു വന്ന ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടി വന്നു.  ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ്. ഉള്ളി ചാക്കുകള്‍ നീക്കം ചെയ്തപ്പോഴാണ് സ്ഫോട വസ്തുക്കള്‍ കണ്ടത്. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

സംസ്ഥാന കലോത്സവ ജേതാക്കളെ ആദരിച്ചു​

​വലിയോറ: 2026-ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പണിയ നൃത്തത്തിൽ എ-ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ വലിയോറ ചിനക്കൽ ജി.എച്ച്.എസ് കുറുകയിലെ കലാപ്രതിഭകളെ കുവൈത്ത് ചിനക്കൽ സാംസ്കാരിക വേദി ആദരിച്ചു. ​സ്കൂൾ പി.ടി.എ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് വിജയികളായ 12 വിദ്യാർത്ഥികൾക്കും സാംസ്കാരിക വേദിയുടെ വകയായി ക്യാഷ് അവാർഡും മെമെന്റോയും വിതരണം ചെയ്തു.  മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. അസലു ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മികച്ച നേട്ടം കൈവരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കിയ രജീഷ ടീച്ചർക്ക് സാംസ്കാരിക വേദിയുടെ പ്രത്യേക ഉപഹാരം ചടങ്ങിൽ വെച്ച് കൈമാറി. ​സാംസ്കാരിക വേദി പ്രവർത്തകരായ ആലിക്കുട്ടി പറങ്ങോടത്ത്, എ.ടി. ഹംസക്കുട്ടി, കല്ലൻ അബ്ദുറഹ്മാൻ, കാവുങ്ങൽ ആലിക്കുട്ടി, പ്രഭാകരൻ, സിറാജ് ടി.വി, എ.ടി. അഷ്റഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

ആസാം വാള assam vala

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

കിട്ടിയാൽ നല്ല വിലലഭിക്കുന്ന കടൽ മീനിനെ പരിചയപ്പെടാം Ghol fish -Protonibea diacanthus-croaker fish -Black-spotted Croaker പല്ലി കോര

വിപണിയിൽ നല്ല വിലയുള്ളതും  ഭക്ഷ്യയോഗ്യമായതുമായ  കടൽ മത്സ്യംമാണിത് .ഈ മത്സ്യത്തെ പല്ലിക്കോര,ഘോൾ മത്സ്യം,പട്ത്തക്കോര, Ghol Fish സ്വർണ്ണം മത്സ്യം എന്നീ പേരുകളിൽ ഇല്ലാം  എന്നറിയപ്പെടുന്നു . ഇതിന്റെ ശാസ്ത്രീയനാമം പ്രോട്ടോണിബിയ ഡയകാന്തസ് എന്നാണ്. ഈ മത്സ്യത്തെ ഉണക്ക മീൻ എന്ന രീതിയിലാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇവയുടെ തൊലിയിൽ കാണപ്പെടുന്ന കൊളിജിൻ എന്ന ഭക്ഷ്യയോഗ്യമായ വസ്തു ഉപയോഗിച്ച് മരുന്ന്, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ നിർമ്മിക്കുന്നു. മത്സ്യത്തിന്റെ ചിറകിൽ നിന്നുണ്ടാക്കുന്ന നാര് ഉപയോഗിച്ച് മുറിവുകൾ തുന്നിക്കെട്ടാനും വീഞ്ഞ് ശുദ്ധീകരിക്കാനും സാധിക്കുന്നു .ഇന്ത്യൻ മഹാസമുദ്രത്തിലും ശാന്തസമുദ്രത്തിലും പേർഷ്യൻ ഉൾക്കടലിലുമാണ് സാധാരണയായി ഈ മീനിനെ ലഭിക്കുന്നത്. പല്ലിക്കോര മത്സ്യങ്ങൾക്കു വലിയ വില ലഭിക്കാറുണ്ട്

വയോജനങ്ങൾക്കായി “സ്പേസ്” പദ്ധതി ആരംഭിച്ച് വേങ്ങര ഗ്രാമ പഞ്ചായത്ത്

വേങ്ങര: പഞ്ചായത്തിലെ വയോജനങ്ങൾക്കായുള്ള അഞ്ചുവർഷത്തെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി വേങ്ങര ഗ്രാമ പഞ്ചായത്ത് ‘പറച്ചിലും കേൾക്കലും’ എന്ന തലക്കെട്ടിൽ വയോജന “സ്പേസ്” പദ്ധതിക്ക് തുടക്കം കുറിച്ചു. പഞ്ചായത്തിലെ 24 വാർഡുകളിലായി ഫെബ്രുവരി 1 മുതൽ 28 വരെ നടക്കുന്ന ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം വേങ്ങര ലുലു ബഡ്സ് ഗാർഡനിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. അബ്ദുൽ നാസർ നിർവഹിച്ചു. പഞ്ചായത്തിലെ എല്ലാ വയോജനങ്ങളെയും നേരിൽ കണ്ടു അവരുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും കേൾക്കുകയും, അവർക്കായി നടപ്പാക്കുന്ന പദ്ധതികളുടെ രൂപീകരണത്തിൽ നേരിട്ട് പങ്കാളികളാക്കുകയുമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. പദ്ധതി വേങ്ങര സായംപ്രഭാ ഹോം കോർഡിനേറ്റ് ചെയ്യുന്നു. വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം എ കെ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാദിഖ് കോടിയാട്ടിൽ, പഞ്ചായത്ത് സെക്രട്ടറി ലക്ഷ്മി  ,ICDS സൂപ്പർവൈസർ സമിത കുമാരി വി.സി., സായംപ്രഭാ ഹോം ഫെസിലിറ്റേറ്റർ ഇബ്രാഹീം എ.കെ.  എന്നിവർ സംസാരിച്ചു.  പഞ്ചായത്ത് മെമ്പർമാരായ ഒ.കെ. വേല...

ആരൽ എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യത്തെ കുറിച്ചറിയാം

 ആരൽ  എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണിത്. ഈ മീനിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:  രൂപം: പാമ്പിനെപ്പോലെ നീളമുള്ള ശരീരമാണ് ഇതിന്. ശരീരത്തിന് മുകളിലായി നീളത്തിൽ മുള്ളുകൾ കാണപ്പെടുന്നു  വാസം: പുഴകൾ, തടാകങ്ങൾ, തോടുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിലാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്. വെള്ളത്തിനടിയിലെ ചെളിയിലും കല്ലുകൾക്കിടയിലും ഒളിച്ചിരിക്കാൻ ഇവ ഇഷ്ടപ്പെടുന്നു. അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള  ഭക്ഷണം: ചെറിയ ജീവനുള്ള ഇരകളെയാണ് ഇവ ഭക്ഷിക്കുന്നത്. ചെറിയ മീനുകൾ, പുഴുക്കൾ, പ്രാണികൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം.  പ്രത്യേകത: രാത്രികാലങ്ങളിലാണ് ഇവ കൂടുതൽ സജീവമാകുന്നത്. ഇതിന്റെ മുതുകിൽ ചെറിയ ...