വലിയോറ : കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പഠന ലിഖ്നാ അഭിയാൻ പദ്ധതിയുടെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്ത് 14, 15 വാർഡുകളിലെ പഠിതാക്കൾകുള്ള മികവുത്സവ പരീക്ഷ വലിയോറ എ എം യു പി സ്കൂളിൽ വെച്ച് നടന്നു. 86 വയസ്സുള്ള പാത്തുമ്മക്കുട്ടി മുതൽ 20 വയസ്സുള്ള സുൽഫത്ത് അടങ്ങിയ അൻപതോളം പേരാണ് പരീക്ഷയെഴുതിയത്, പരീക്ഷാർത്ഥികൾകുള്ള ചോദ്യപേപ്പർ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചറും ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി പിഎം ബഷീർ സാഹിബും വിതരണംചെയ്തു ഉദ്ഘാടനം നിർവഹിച്ചു. വേങ്ങര ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹിജാബി, ഡിവിഷൻ മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസ്, വേങ്ങര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മടപ്പള്ളി ആരിഫ, വാർഡ് മെമ്പർമാരായിട്ടുള്ള എ കെ നഫീസ, ആസ്യ മുഹമ്മദ്, യൂസുഫലി വലിയോറ, എ കെ നസീർ, അഖിലേഷ്, വേങ്ങര പ്രേരക് ശ്രീദേവി തുടങ്ങിയവർ പരീക്ഷ കേന്ദ്രം സന്ദർശിച്ചു, എ കെ അലി, ഇബ്രാഹീം അടക്കാപുര, ഗീത, സുഹൈൽ, അൻവർ, ഗിരിജ, സിബി തുടങ്ങിയവർ നേതൃത്വം നൽകി
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി) ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്. നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ