സന്ദേശം പലസ്ഥലങ്ങളുടെ പേരിൽ പ്രചരിക്കുന്നു.ബസ്റ്റാന്റ് കേന്ദ്രീകരിച്ചു കാമുകീ കാമുകന്മാരുടെ അതിരുവിട്ട പ്രകടനം നിത്യകാഴ്ച്ചയാകുന്നു. bus stand viral post
ബസ്റ്റാന്റ് കേന്ദ്രീകരിച്ചു കാമുകീ കാമുകന്മാരുടെ അതിരുവിട്ട പ്രകടനം നിത്യകാഴ്ച്ചയാകുന്നു എന്ന തലകെട്ടിൽ
കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളി പ്രചരിക്കുന്ന പോസ്റ്റ് വിവിധ ബസ് സ്റ്റാന്റുകളുടെ പേരുകൾ മാറ്റി പ്രചരിക്കുന്നു, ആരോ ഒരാൾ ഏതോ ബസ്റ്റാന്റ് പരിസരത്ത് കണ്ട കാഴ്ചകൾ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചത് ഓരോ പ്രദേശത്തെ ഓരോ ഓരോ വിരുദ്ധന്മാർ എഡിറ്റ് ചെയ്തു അവരുടെ പ്രദേശത്തെ ബസ്റ്റാന്റ്ന്റെ പേര് നൽകി പ്രാദേശിക ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയുകയും അത് മനസിലാകാതെ ഗ്രൂപ്പിൽ ഉള്ളവർ ഫോർവെർഡ് ചെയുകയും ചെയുന്നതവാം ഇങ്ങനെ പ്രചരിക്കാൻ കാരണം
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റ് വായിക്കാം
*⚠️ രക്ഷിതാക്കൾ ജാഗ്രതൈ*
*തിരുരങ്ങാടി ബസ് സ്റ്റോപ്പിലും*
*പരിസരങ്ങളിലും അതിരുകടന്ന*
*പ്രണയ ചേഷ്ടകൾ.*
*തിരുരങ്ങാടി :* ബസ്റ്റാന്റ് കേന്ദ്രീകരിച്ചു കാമുകീ കാമുകന്മാരുടെ അതിരുവിട്ട പ്രകടനം നിത്യകാഴ്ച്ചയാകുന്നു. വിദ്യാലയങ്ങൾ വിടുന്ന സമയങ്ങളിൽ ബസ്റ്റാന്റിലും ഒഴിഞ്ഞ ഇടങ്ങളിലുമാണ് അതിരുകടന്ന സ്നേഹ പ്രകടനങ്ങളുടെ കാഴ്ച്ച സ്ഥിരമാകുന്നത്.
ഹൈസ്കൂൾ ക്ലാസ്സുകളിലും ഹയർ സെക്കണ്ടറിയിലും പഠിക്കുന്ന പെൺകുട്ടികളാണ് പലപ്പോഴും ഇത്തരം മുതിർന്ന കാമുകന്മാരുടെ കൈ ക്രിയക്കു ഇരയാകുന്നത്.കടകളിൽ ജോലി ചെയ്യുന്നതോ തേരാ പാര നടക്കുന്നതോ ആയ കാമുകന്മാർ, എട്ടാം ക്ലാസ്സിലും,ഒമ്പതാം ക്ലാസ്സിലും പഠിക്കുന്ന പെൺകുട്ടികളെ വലയിൽ വീഴ്ത്തി ബസ് സ്റ്റോപ്പിലും ഒഴിഞ്ഞ ഇടങ്ങളിലും, ആളൊഴിഞ്ഞ റോഡുകളിലും കൊണ്ട് പോയി തോളിൽ കൈവെച്ചുള്ള കുശലാന്വേഷണങ്ങളും, ശരീരത്തിൽ തൊട്ടുള്ള സ്നേഹപ്രകടനങ്ങളുമാണ്നടക്കുന്നത്.യാത്രക്കാരോ മറ്റു വഴിപോക്കരോ കണ്ടാലും കൂസലില്ലാതെ പ്രവൃത്തി തുടരുന്ന വിരുതൻമാരുമുണ്ട്. കടകളിലെ ഇടയിലെ വഴികളിലും, സ്റ്റെപ്പുകളിലും പലപ്പോഴും ഇത്തരം കാഴ്ച്ചകൾ നിത്യസംഭവമാണ്. സ്കൂളിലേക്കെത്തുന്ന കുട്ടികൾ വീട്ടിൽ തിരിച്ചെത്തുന്ന സമയവും എവിടെയൊക്കെ പോകുന്നു എന്ന അന്വേഷണവും നടത്തേണ്ടത് അനിവാര്യമാണ്.ഇത്തരത്തിൽ ചെറുതിൽ നിന്നു തുടങ്ങി പ്രായപൂർത്തിയാകും മുമ്പേ പലപ്പോഴും ഒളിച്ചോട്ടവും അപ്രത്യക്ഷമാകലും നിത്യ വാർത്തയുമാണ്. സ്കൂൾ അദ്ധ്യാപകരും, രക്ഷിതാക്കളും ഇത്തരത്തിൽ വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്നവർക്കെതിരെ ജാഗ്രത പുലർത്തണം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ