ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പ്രതികാരദാഹികളായ കുരങ്ങൻമാർ 250 ഓളം നായ്ക്കുട്ടികളെ തട്ടിയെടുത്ത് മരങ്ങളുടെയും കെട്ടിടങ്ങളുടെയും മുകളിൽനിന്നും താഴേക്കിട്ട്‌ കൊലപ്പെടുത്തിയെന്ന വാർത്തയുടെ സത്യാവസ്ഥ

ആ വാർത്ത അസത്യമായിരുന്നു ,വെറും കിംവദന്തിയായിരുന്നു !

മഹാരാഷ്ട്രയിൽ പ്രതികാരദാഹികളായ വാനരന്മാർ 250 ഓളം നായ്ക്കുട്ടികളെ തട്ടിയെടുത്ത് ഉയരമുള്ള മരങ്ങളുടെയും കെട്ടിടങ്ങളുടെയും മുകളിൽനിന്നും താഴേക്കിട്ട്‌ കൊലപ്പെടുത്തിയെന്ന വാർത്ത രാജ്യമെ മ്പാടും മാത്രമല്ല അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വലിയ വാർത്തയായിരുന്നു. കുരങ്ങുകളുടെ ഒടുങ്ങാത്ത പ്രതികാരം എന്നായിരുന്നു പലതിന്റെയും ശീർഷകങ്ങൾ.
എന്നാൽ ഈ വിഷയത്തിലെ വസ്തുതകൾ അന്വേഷിക്കാതെ ഊഹാപോഹങ്ങളും കേട്ടറിവുകളും വച്ചുകൊണ്ട് പൊടിപ്പും തൊങ്ങലും വച്ച കെട്ടുകഥകൾ മെനയാനും പ്രചരിപ്പിക്കാനും പത്രദൃശ്യമാദ്ധ്യമങ്ങൾ തമ്മിൽ തമ്മിൽ വമ്പൻ മത്സരമായിരുന്നു.
എന്തായിരുന്നു ഈ വാർത്തയിലെ സത്യം ?

മാറാത്തവാഡയിലെ ബീഡ് ജില്ലയിൽ മജൽഗാവ് തഹസീലിലുള്ള " ലാവ്‌ൽ  നമ്പർ 1 " എന്ന 5000 ത്തോളം ഗ്രാമീണർ അധിവസിക്കുന്ന കൊച്ചു പുനരധിവാസ ഗ്രാമമാണ് നായ്ക്കളും കുരങ്ങന്മാരും തമ്മിലുള്ള പ്രതി കാരകഥയുടെ രംഗവേദി. കരിമ്പ് കൃഷിയാണ് ഇവിടുത്തുകാരുടെ മുഖ്യതൊഴിൽ. 

ഈ ഗ്രാമത്തിൽ സ്ഥിരമായി കുരങ്ങന്മാരെ കാണാറേയില്ല. വല്ലപ്പോഴുമൊക്കെ ആഹാരം തേടി കാടുവിട്ടു വരുന്ന കുരങ്ങന്മാർ വൈകുന്നേരത്തോടെ മടങ്ങുകയാണ് പതിവ്. ഇന്നുവരെ അവർ ആരെയും ഉപദ്രവിക്കു കയോ ആക്രമിക്കുകയോ ചെയ്തിട്ടുമില്ല.
ഇപ്പോൾ നടന്ന സംഭവവുമായി ബന്ധപ്പെട്ട് കുരങ്ങന്മാരെ നായ്ക്കൾ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്തതിനു ഒരു തെളിവും ആരുടേയും പക്കലില്ല.എന്നാൽ കുരങ്ങന്മാർ ഗ്രാമത്തിൽ വരുകയും നായക്കു ട്ടികളെ തട്ടിയെടുത്ത് മരങ്ങളുടെയും കെട്ടിടങ്ങളുടെയും മുകളിൽ കൊണ്ടുപോകുന്നതും അവയുടെയും രക്ഷിക്കാനോടുന്ന വലിയ നായ്ക്കളുടെയും കരച്ചിലും കുരയും ഗ്രാമീണരിൽ ഭീതി വല്ലാതെ പടർത്തി.

കുരങ്ങന്മാർ പ്രതികാരദാഹികളായി ഗ്രാമത്തിൽ വന്നിരിക്കുന്നെന്നും നായ്ക്കൾ ഏതോ കുരങ്ങനെ കൊന്നതിനു പ്രതികാരമായി നായ്ക്കുട്ടികളെ തട്ടിയെടുത്ത് അവർ കൂട്ടത്തോടെ കൊല്ലുകയാണെന്നും ആരോ പറഞ്ഞുപരത്തി. ഈ വാർത്ത കാട്ടുതീ പോലെ നാടാകെ പരന്നു.മാദ്ധ്യമങ്ങളിൽ ചാനലുകളിൽ ഒക്കെ ഇത് വാർത്തയായി മാറി.
ആളുകൾ വീടുകൾക്ക് പുറത്തിറങ്ങാതായി. ഭീതിമൂലം കുട്ടികൾ പുറത്തു കളിക്കാനോ സ്ത്രീകൾ വയലേ ലകളിൽ ജോലിക്ക് പോകാനോ ഭയപ്പെട്ടു. ദിനരാത്ര മുള്ള നായ്ക്കളുടെ കുരയും നായ്ക്കുട്ടികളുടെ കരച്ചിലും ഭീതിപ്പെടുത്തുന്നതായിരുന്നു.

ആളുകൾ പല കണക്കുകളും പൊടിപ്പും തൊങ്ങലും ചേർത്തു പ്രചരിപ്പിച്ചു. എന്നാൽ 250 നായക്കുട്ടികൾ പോയിട്ട് 20 എണ്ണത്തെപ്പോലും കുരങ്ങന്മാർ താഴെയിട്ട് കൊന്നതായി തെളിവില്ല. വനം വകുപ്പധികാരികളും ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിൽ നാലോ അഞ്ചോ നയക്കുട്ടികൾ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇക്കാര്യം ബീഡ് ജില്ലാ വനമേഖല അധികാരി ഡി.എസ് മോറെയാണ് സ്ഥിരീക രിച്ചത്.

കുരങ്ങന്മാർ നായ്ക്കുട്ടികളെ തട്ടിയെടുത്തു എന്നത് സത്യമാണ്. പക്ഷേ ഒരു നായ്ക്കുട്ടികളെയും അവർ താഴേക്കെറിഞ്ഞു കൊന്നിട്ടില്ല എന്നത് മറ്റൊരു യാഥാർഥ്യം. മുൻപൊന്നും കുരങ്ങന്മാർ ഈ പ്രവർത്തി ചെയ്തിട്ടില്ല. വലിയ നായ്ക്കളെ എടുക്കാനുള്ള ബുദ്ധിമുട്ടും അവരുടെ ആക്രമണവും ഭയന്നാണ് നായ്ക്കു ഞ്ഞുങ്ങളെ ഇവർ റാഞ്ചുന്നത്.

ഇതിനുള്ള കാരണം എന്താണെന്നും ബീഡ് ജില്ലാ വനമേഖല അധികാരി ഡി.എസ് മോറെ ഇങ്ങനെ വിശദീ കരിക്കുന്നു. " നായ്ക്കുട്ടികളുടെ രോമങ്ങൾക്കിടയിൽ ചെള്ളുകളും , പേനുൾപ്പെടെയുള്ള ജീവികളും ധാരാ ളമുണ്ട്. ഈ ജീവികളെ ഭക്ഷിക്കാനാണ് കുരങ്ങുകൾ നായ്ക്കുട്ടികളെ തെരഞ്ഞെടുത്ത് തട്ടിക്കൊണ്ടു പോകുന്നതത്രേ "

ഇവയെ ഉയരമുള്ള മരങ്ങളിലും കെട്ടിടങ്ങളിലും മുകളിൽ കൊണ്ടുപോയി തങ്ങളുടെ ആവശ്യം കഴിഞ്ഞ ശേഷം ഈ നായ്ക്കുട്ടികളെ കുരങ്ങന്മാർ അവിടെ ഉപേക്ഷിച്ചു കടന്നുകളയുകായാണ് ചെയ്യുന്നത്.മരത്തിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും താഴെയിറങ്ങാനുള്ള ശ്രമത്തിലാണ് നായ്ക്കൾ താഴെവീണു മരിക്കുന്നത്. അതും കേവലം അഞ്ചിൽത്താഴെമാത്രം. നിരവധി നയക്കുട്ടികളെ ഗ്രാമീണർ ഉയരങ്ങളിൽനിന്നും രക്ഷിച്ചി ട്ടുമുണ്ട്.

കുരങ്ങുകളെ ആക്രമിച്ചാൽ മാത്രം അവർ തിരിച്ചുപ്രതികരിക്കുന്ന പ്രകൃതക്കാരാണ്.മനസ്സിൽ സൂക്ഷിച്ചുവച്ചു പ്രതികാരം ചെയ്യുന്ന രീതി അവർക്കില്ല.

വനപാലകർ ലാവ്‌ൽ  നമ്പർ 1 ഗ്രാമത്തിലെ എല്ലാ കുരങ്ങുകളെയെല്ലാം വലയിലാക്കി ഉൾവനത്തിൽ കൊണ്ടു പോയി വിട്ടിട്ടുണ്ട്. ഗ്രാമത്തിൽ ഇപ്പോഴും ധാരാളം നായ്ക്കുട്ടികളും നായ്ക്കളും സ്വൈര്യമായി കഴിയുന്നുമു ണ്ട്. 

ഊഹാപോഹങ്ങൾക്കും ഇല്ലാക്കഥകൾക്കും ചെവികൊടുക്കാതിരിക്കാൻ വനപാലകരും ലൈഫ് കെയർ അനിമൽ അസ്സോസിയേഷൻ പ്രവർത്തകരും ഗ്രാമീണരിൽ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നുണ്ട്. കാരണം ഇത്തരം കിംവദന്തികൾ ഒരുപക്ഷേ വലിയ സംഘർഷങ്ങൾക്കുവരെ കാരണമായേക്കാം.. (VS)
(copy peaks sh  Nair Melila)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല.

തിരൂരങ്ങാടി ചന്തപ്പടിയിലെ ആക്സിഡന്റ് ഒരാൾ മരണപെട്ടു

തിരുരങ്ങാടി ചന്തപ്പടിയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  പരികേറ്റ  അരിചോൾ നിരപ്പറമ്പ് സ്വദേശി PSMO കോളേജ് വിദ്യാർഥിയായ സാദിക്ക് KV (19) കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ച് ഇന്ന് രാത്രി 9 മണിക്ക് മരണപെട്ടു. ഇന്ന് ഉച്ചക്ക് 12:30 തോടെയാണ് അപകടം സംഭവിച്ചത് പരിക്ക് പറ്റിയവരെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പികുകയും പിനീട് കോഴിക്കോട് ഹോസ്പിറ്റലിലെക്ക് മാറ്റുകയും ആയിരുന്നു   നിരപ്പറമ്പ് സ്വദേശിയും തിരൂരങ്ങാടി PSMO കോളേജ് രണ്ടാം വർഷ വിദ്യാർഥിയും ഈ വർഷത്തെ സ്റ്റുഡൻ്റ്സ് യൂണിയൻ Student editor ആയിരുന്നു. കൂടാതെ കോളേജ് NSS യൂണിറ്റ് സെക്രട്ടറി, ബ്ലഡ്‌ ഡോനെഷൻ കേരള (BDK) മലപ്പുറം തിരൂരങ്ങാടി താലൂക്ക് കോർഡിനേറ്റർ എന്നീ ചുമതലകളും വഹിച്ചിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സഹപാഠി ബാസിത് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാടിനെ കണ്ണീരിലാഴ്ത്തി സാദിഖിന്റെ മടക്കം..                                     തിരൂരങ്ങാടി: കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ മരണപെട്ട സാദിഖിന്റെ ഓർമ്മകളിൽ വിതുമ്പുകയായിരുന്നു സഹഹാഠികൾ. ഒരാഴ്ച‌ മുൻപ് പി എസ്

ലോക്‌സഭാ തിരഞ്ഞെടുപ്പ്: മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനും രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ഇലക്ട്രോണിക് മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കുന്നതിനുള്ള മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് സെല്‍ (എം.സി.എം.സി) മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.  ഇലക്ട്രണിക് മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങളുടെ പ്രീ-സര്‍ട്ടിഫിക്കേഷനു പുറമെ, മാധ്യമങ്ങളില്‍ വരുന്ന പെയ്ഡ് ന്യൂസ്, പെരുമാറ്റച്ചട്ട ലംഘനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, വ്യാജ വാര്‍ത്തകള്‍ തുടങ്ങിയവയുടെ നിരീക്ഷണമാണ് സെല്ലിന്റെ പ്രധാന ചുമതല. പത്രങ്ങള്‍, ആനുകാലികങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ് വര്‍ക്കുകള്‍, റേഡിയോ, സ്വകാര്യ എഫ്.എം ചാനലുകള്‍, സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷണത്തിന് വിധേയമാക്കും. പെയ്ഡ് ന്യൂസ് സംബന്ധമായി ലഭിക്കുന്ന പരാതികളും എം.സി.എം.സി പരിശോധിക്കും. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമായ ജില്ലാതല മീഡിയാ സര്‍ട്ടിഫിക്കേഷന്‍

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm 

പുത്തനത്താണിയിൽ വൻ തീപിടിത്തം LIVE VIDEO

പുത്തനത്താണി ടൗണിൽ വൻ തീപിടുത്തം നിരവധി കടകൾ കത്തി നശിച്ചു `പുത്തനത്താണി തിരുനാവായ റോഡ് ജംഗ്ഷനിലാണ് തീ പിടുത്തം ഉണ്ടായത്` നിരവധി സ്ഥാപനങ്ങൾ കത്തി നശിച്ചു രാത്രി 7. 15 ഓടെയാണ് തീ പിടിച്ചത് ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് നാട്ടുക്കാരുടെ അവസരോചിതമായ ഇടപെടലിൽ വൻ തീ പിടുത്തം ഒഴിവായി.. തീ പൂർണമായും അണച്ചു.

കൊയ്ത, കൊയ്‌മ,koima,koitha

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm 

തിരൂരങ്ങാടി ചന്തപ്പടിയിലെ ആക്സിഡന്റ് ഒരാൾ മരണപെട്ടു

തിരുരങ്ങാടി ചന്തപ്പടിയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  പരികേറ്റ  അരിചോൾ നിരപ്പറമ്പ് സ്വദേശി PSMO കോളേജ് വിദ്യാർഥിയായ സാദിക്ക് KV (19) കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ച് ഇന്ന് രാത്രി 9 മണിക്ക് മരണപെട്ടു. ഇന്ന് ഉച്ചക്ക് 12:30 തോടെയാണ് അപകടം സംഭവിച്ചത് പരിക്ക് പറ്റിയവരെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പികുകയും പിനീട് കോഴിക്കോട് ഹോസ്പിറ്റലിലെക്ക് മാറ്റുകയും ആയിരുന്നു   നിരപ്പറമ്പ് സ്വദേശിയും തിരൂരങ്ങാടി PSMO കോളേജ് രണ്ടാം വർഷ വിദ്യാർഥിയും ഈ വർഷത്തെ സ്റ്റുഡൻ്റ്സ് യൂണിയൻ Student editor ആയിരുന്നു. കൂടാതെ കോളേജ് NSS യൂണിറ്റ് സെക്രട്ടറി, ബ്ലഡ്‌ ഡോനെഷൻ കേരള (BDK) മലപ്പുറം തിരൂരങ്ങാടി താലൂക്ക് കോർഡിനേറ്റർ എന്നീ ചുമതലകളും വഹിച്ചിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സഹപാഠി ബാസിത് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാടിനെ കണ്ണീരിലാഴ്ത്തി സാദിഖിന്റെ മടക്കം..                                     തിരൂരങ്ങാടി: കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ മരണപെട്ട സാദിഖിന്റെ ഓർമ്മകളിൽ വിതുമ്പുകയായിരുന്നു സഹഹാഠികൾ. ഒരാഴ്ച‌ മുൻപ് പി എസ്