വേങ്ങര: ഫിബ്രവരി 18 നടക്കുന്ന ബാക്കിക്കയം തടയണയുടേയും മൾട്ടി ജി.പി ജലനിധി പദ്ധതിയുടേയും ഉദ്ഘാടനം വിജയിപ്പിക്കാൻ സ്വാഗതസംഘം തീരുമാനിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടർ ഹൈദരലി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.പി കുഞ്ഞിമൊയ്തീൻ, പി.മുഹമ്മദ് കുട്ടി, വൈസ് പ്രസിഡൻറ് കെ.ഖദീജാബി, കെ.പി ഫസൽ, പി.മൻസൂർ, മൈനർ ഇറിഗേഷൻ ഇ.ഇ ഉണ്ണിക്കൃഷ്ണൻ കെ.വി, ഇറിഗേഷൻ എ.വി.ഷാഹുൽ ഹമീദ്, കെ.കെ.ഹംസ., എൻ.ടി ശരീഫ് ,വി.എസ് ബഷീർ, കെ.അലവിക്കുട്ടി, പി. കുഞ്ഞാമു, പി.അബ്ദുൽ മജീദ്, ഇ.കെ.സുബൈർ പൂഴിത്തറ പോക്കർ, എ.കെ സലീം, പി.മൻസൂർ എന്നി പ്രസംഗിച്ചു. ഭാരവാഹികൾ: എം.പിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, എം.എൽ എ മാരായ പി.കെ അബ്ദുറബ്ബ്, കെ.എൻ എ ഖാദർ (രക്ഷാധികാരികൾ) ജനറൽ കമ്മറ്റി: വി.കെ കുഞ്ഞാലൻകുട്ടി ( ചെയർമാൻ), വി.എസ് ബഷീർ (കൺവീനർ), കെ.അലവിക്കുട്ടി (ട്രഷറർ) ഫിനാൻസ് കമ്മറ്റി: എൻ.ടി ശരീഫ് (ചെയർമാൻ), പി.കെ അഷ്റഫ് (കൺവീനർ) പബ്ലിസിറ്റി കമ്മറ്റി: ഇ.കെ സുബൈർ ( ചെയർമാൻ), യൂസുഫലി വലിയോറ (കൺവീനർ) സപ്ലിമെന്റ് കമ്മറ്റി: പറങ്ങോടത്ത് മജീദ് (ചെയർമാൻ), ഇ.കെ സൈദുബിൻ (കൺവീനർ)
: സ്വാഗതസംഘം രൂപീകരണ യോഗത്തിൽ ജലനിധി എക്സിക്യൂട്ടിവ് ഡയറക്ടർ ഹൈദരലി പ്രസംഗിച്ചു..
ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി. ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ലോറി ഓടിച്ചു വന്ന ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടി വന്നു. ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ്. ഉള്ളി ചാക്കുകള്‍ നീക്കം ചെയ്തപ്പോഴാണ് സ്ഫോട വസ്തുക്കള്‍ കണ്ടത്. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ